tag:blogger.com,1999:blog-44036051909585419762024-03-13T22:11:26.650+05:30എന്റെ ചില കുറിപ്പുകള്അപ്പുക്കുട്ടന്റെ ലോകത്തിലേക്ക് സ്വാഗതം!Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger125125tag:blogger.com,1999:blog-4403605190958541976.post-7379215771658648292020-12-09T21:23:00.003+05:302020-12-09T22:36:57.199+05:30ഏഴാം കടൽ <p><br /></p><p><br /></p><p>സെബാസ്റ്റ്യൻ ഡോക്ടർ ചോദ്യങ്ങൾ പലതും ചോദിച്ചുകൊണ്ടിരുന്നെങ്കിലും കൊച്ചൗസേപ്പ് കൈകൾ തോളിൽ കൊളുത്തി മുകളിൽ കറങ്ങുന്ന ഫാനും നോക്കി ഗുണന ചിഹ്നമായി കസേരയിൽ കുത്തിയിരുന്നതല്ലാതെ മറുപടി ഒന്നും നൽകിയിരുന്നില്ല. </p><p>“അപ്പച്ചന്റെ പേരെന്താണന്ന് ഓർമ്മയുണ്ടോ? വേണ്ട. പ്രായേത്രയായന്നെങ്കിലും പറയാമോ?” അറ്റകൈയെന്നോണമാണ് ഡോക്ടറത് ചോദിച്ചത്.</p><p><br /></p><p>തോളുകൾ മുകളിലോട്ടാക്കി, ചേർത്ത് പിടിച്ച ചുണ്ടുകളിലൂടെ കാറ്റ് ഉള്ളിലോട്ട് വലിച്ച് കേറ്റി, കണ്ണുകളിറുക്കി അടച്ച കൊച്ചൗസേപ്പിനെ നോക്കി ഡോക്ടർ ചിരിച്ചു. പിന്നെ ചെവിയിൽ പതിയെ ചോദിച്ചു, “അമ്മച്ചി എന്നും അപ്പച്ചന് ഹരമാരുന്നു. അല്ലിയോ?” </p><p>നാണം മൊട്ടിട്ട കൊച്ചൗസേപ്പിന്റെ മുഖം നിശാഗന്ധി പോലെ വിരിഞ്ഞു. പല്ലുകളടർന്ന് മോണ തെളിഞ്ഞ വായയിൽ ചിരി നിറച്ചുകൊണ്ട് കൊച്ചൗസേപ്പ് തിരികെ ചോദിച്ചു,“അന്നമ്മ ആറെണ്ണത്തിനെ പെറ്റത്ചുമ്മാതാണോ ഡാക്ടറേ?” </p><p> </p><p>“ഡോക്ടറേ എഴുപത്തഞ്ച് ക ഴിഞ്ഞെന്നാ റേഷൻ കാർഡില്. പക്ഷേ കൈയ്യിലിരിപ്പ് മാത്രം ...” </p><p>അവജ്ഞ മുറ്റി നിൽക്കുന്ന പത്രോസിന്റെ ശബ്ദം വാതിലിന് വെളിയിൽ നിന്ന് കേട്ടതും കൊച്ചൗസേപ്പ് കസേരയിൽ നിന്നും ചാടി. “പന്ന നായിന്റെ മക്കൾ. ... അപ്പനെ നന്നാക്കാനിറങ്ങിയിരിക്കുന്നു. ഞാനെന്റെ കെട്ടിയോളെ എന്തും ചെയ്യും. അതൊക്കെ ചോദിക്കാൻ നീയൊക്കെ ആരടാ?” </p><p>സെബാസ്റ്റ്യൻ ഡോക്ടർ ശാന്തനായി എണീറ്റ് വന്ന് കൊച്ചൗസേപ്പിനെ പിടിച്ച് കസേരയിൽ വീണ്ടും ഇരുത്തിയിട്ട് തുറന്നിട്ടിരുന്ന വാതിൽ ചേർത്തടച്ചു. “അപ്പച്ചൻ അവിടിരി, എന്താ സംഭവിച്ചതെന്ന് ഓർത്ത് പറയാൻ പറ്റുമോന്ന് നോക്ക്.”</p><p><br /></p><p>കൊച്ചൗസേപ്പ് വിരലുകൾ മടക്കി. ഒന്നാമൻ പത്രോസ്, അവന്ന് താഴെ ജോസ്, പിന്നെ ഏലി, മേഴ്സി, ജോർജൂട്ടി. പത്രോസും ജോസും കുടുംബത്തിനടുത്ത് തന്നാ താമസം. ഏലീടേം മേഴ്സീടേം കെട്ടിയോന്മാരുടെ വീടും അടുത്ത് തന്നാ. ഇനി നിങ്ങള് പറ ഡാക്ടറേ, അന്നമ്മ എന്റെ മുന്നില് എടക്കെടക്ക് വരണത് അവക്കടെ സ്നേഹം കൊണ്ടല്ല്യേ ... അതിന് ഞാനെന്നാ പെഴച്ചെന്നാ . ...”</p><p><br /></p><p>“മക്കൾ ആറു പേരുണ്ടന്നല്ലേ പറഞ്ഞത് ? ഒരാളുടെ പേരു കൂടി ബാക്കിയുണ്ടല്ലോ അപ്പച്ചാ?” </p><p>ഡോക്ടറെ അതിശയിപ്പിച്ചുകൊണ്ടുള്ള അതി ശക്തമായൊര് ആട്ടായിരുന്ന് അപ്പോൾ കൊച്ചൗസേപ്പിൽ നിന്നുമുണ്ടായത്!</p><p><br /></p><p>“ഫ്ഫ. ...“ പല്ലുകൾക്കിടയിലൂടെ തുപ്പൽ തെറിച്ചു. “സ്റ്റുഡിയോക്കാരൻ. ... തുണിയഴിപ്പിച്ച് പടമെടുത്ത് വിറ്റ നാറ്റക്കേസാ ... പുത്തൻ കുരിശ് തറവാടിന്റെ പടിക്കകത്ത് കേറ്റില്ല എരണംകെട്ടവനെ. ...” </p><p><br /></p><p>കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് അപ്പോൾ പത്രോസിന്റെ ശബ്ദമുണ്ടായി. “തങ്കച്ചനെ കുറിച്ച് എന്തേലും പറഞ്ഞാലോ ഓർത്താലോ മതി. ഇതാ കളി. ... ”</p><p><br /></p><p>ഡോക്ടർ കൊച്ചൗസേപ്പിനെ ഇമ വെട്ടാതെ നോക്കി, “അപ്പച്ചാ, യൂ ആർ പെർഫക്റ്റലി ആൾ റൈറ്റ്. ഇവരൊക്കെ പറയുന്നത് പോലെ ഒന്നുമില്ല.“</p><p><br /></p><p>ഒരു വിജയിയുടെ ഔത്സുക്യത്തോടെ കൊച്ചൗസേപ്പ് കസേരയിലോട്ട് അമർന്നിരുന്നു.</p><p><br /></p><p>-----</p><p><br /></p><p>മേഴ്സി വെച്ച മുളകിട്ട് സ്രാവ് കറി ചൂട് ചോറിലേക്ക് വീണപ്പോഴായിരുന്നു കൊച്ചൌസേപ്പിന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ ഭിത്തിയിലിരുന്ന അന്നമ്മയെ അടിമുടി അളന്നത്. കുണുക്കനിൽ തട്ടിയെത്തിയ വെളിച്ചത്തിൽ അന്നമ്മ എരിവായിമാറി. കൊച്ചൗസേപ്പിന്റെ കുസൃതിക്കണ്ണുകൾ അന്നമ്മയെ വിളിച്ചു, </p><p>“ഒരു തവണ...ഒറ്റത്തവണ കൂടി...ആരുമില്ലാത്ത സമയമല്ലേയെന്റന്നമ്മോ. ...“ അന്നമ്മ മിണ്ടിയില്ല. അനങ്ങിയില്ല. “ആറ് പെറ്റപ്പോളും കാട്ടാത്തൊരു എടങ്ങേറ്. ...” </p><p>കൊച്ചൌസേപ്പിന് സഹിച്ചില്ല. ഒറ്റ ചാട്ടമായിരുന്നു. സ്രാവ് കറി ചിതറി. യുവത്വം നഷ്ടപ്പെടാത്ത മനസ്സിന് മുന്നിൽ ചുളുങ്ങിയ ശരീരം ഉടഞ്ഞുവീണു. ചുവന്ന കറ പുള്ളിക്കുത്ത് വീഴ്ത്തിയ വെള്ള മുണ്ടിലേക്ക് മുഖമാഴ്ത്തിയിരുന്ന് അന്നമ്മ കരയുന്നത് കൊച്ചൗസേപ്പിന് സഹിച്ചില്ല. </p><p>“നീ കേക്കാഞ്ഞോണ്ടല്ലേ അന്നമ്മേ ...” അനന്തതയിലേയ്ക്ക് ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളുമായ് അനങ്ങാതിരുന്ന അന്നമ്മയെ കൈയിലെടുത്ത് കൊച്ചൌസേപ്പ് തുരുതുരെ ചുംബിച്ചു. ഊർന്നിറങ്ങിയ മിഴിനീർ ചാലുകളായി ചില്ലിലൂടെ താഴേക്ക് പതിച്ച് ചിതറി.</p><p><br /></p><p><br /></p><p>“പ്രായായീന്ന് വെച്ച് ഇങ്ങനേമൊണ്ടോ? അപ്പനിതെന്തോന്നിന്റെ സൂക്കേടാ?” പൂണ്ടടക്കം പിടിച്ച്, അഴിഞ്ഞുപോയ മുണ്ട് അരയ്ക്ക് ചുറ്റിക്കുമ്പോൾ എഴുപത് കഴിഞ്ഞ എല്ലിന്റെ മൂപ്പിൽ പത്രോസ് പതറി.”</p><p><br /></p><p>“ വയസ്സായെന്നൊരു ബോധോമില്ല. കെട്ടുപ്രായോള്ള കൊച്ചുമക്കളുള്ള വീടാ. നാണക്കേട്. ...” മേഴ്സിയുടെ സങ്കടത്തിന് പരിഹാരമെന്നോണം ഏലി കൂട്ടിച്ചേർത്തു, “സന്ധ്യയാകുമ്പോഴേ വല്ല ഒറക്ക ഗുളികേം കൊടുത്താൽ മാനക്കേടില്ലാതെ കഴിയാൻ പറ്റുമാരുന്നു.” </p><p><br /></p><p>ഡോക്ടറെ കാണിക്കുന്നതാണ് ബുദ്ധിയെന്ന് ജോസാണ് പറഞ്ഞത്. കഴിഞ്ഞാഴ്ച ഗൾഫീന്ന് ഫോൺ ചെയ്തപ്പോൾ ജോർജൂട്ടിയും അതുതന്നെയാണ് പറഞ്ഞതെന്ന് മേഴ്സി ഓർമ്മിപ്പിച്ചു.</p><p><br /></p><p>കാറിലേക്ക് തള്ളിക്കേറ്റാൻ പത്രോസും ജോസും ശ്രമിച്ച് കൊണ്ടിരുന്നപ്പോൾ വർഷങ്ങൾക്ക് മുന്നേ നസ്രാണിയ്ക്കെതിരായി തിരിഞ്ഞ ചോകാമ്മാരേം നായമ്മാരേം കൊച്ചൗസേപ്പ് മനസ്സിൽ കണ്ടു. അമ്മച്ചിക്ക് പസവാരമായ്*നൽകിയ അമ്പത് സെന്റിലെ കുരിശ് വളരാൻ തുടങ്ങിയപ്പോളായിരുന്നു കൊച്ചൗസേപ്പിനെതിരായുള്ള പോരിന്റെ തുടക്കം. സകലമാന ചോകാന്മാരും നായന്മാരും കൊച്ചൗസേപ്പിന് എതിരായി അന്ന്. ഒറ്റയാനായ നസ്രാണിയെ തകർക്കാൻ എല്ലാരും ഒറ്റക്കെട്ടായിരുന്നു. </p><p><br /></p><p>താങ്ങായി ഗബ്രിയേലച്ചൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കൊച്ചൗസേപ്പപ്പോളോർത്തു.</p><p>തളർന്നില്ല. ഒറ്റയ്ക്ക് പൊരുതി. പറങ്കി രക്തമോടുന്ന സിരകളുള്ളവനാടാ കൊച്ചൗസേപ്പെന്ന് നാലുപേർ കേൾക്കേ വിളിച്ച് പറഞ്ഞു. ഒറ്റയാനായ നസ്രാണി പള്ളിയോടൊപ്പം വളർന്നു.</p><p>കാറിൽ നിന്നും തലപുറത്തേക്കിട്ട്, പള്ളീടെ മോളിൽ മാനം തൊട്ട് നിൽക്കുന്ന കുരിശിനെ നോക്കി കൊച്ചൗസേപ്പ് ചോദിച്ചു, </p><p>“കർത്താവേ, നീ പറ. ഞാൻ കർത്താവിന്ന് നെരക്കാത്ത എന്തേലും ചെയ്തോ?” കർത്താവ് ഒന്നും മിണ്ടിയില്ല.</p><p> “കർത്താവിന്നും പ്രശ്നോല്ല. അന്നമ്മക്കും പ്രശ്നോല്ല. പിന്നെ നെനെക്കൊക്കെ എന്തിന്റെ കേടാ. ...” </p><p>ആരും ഒന്നും മിണ്ടിയില്ല. വൈക്കം കായലിലെ ഓളത്തിൽ ഉയർന്ന് വീഴുന്ന വഞ്ചിയിൽ കരയണയാൻ പ്രാർത്ഥനയോടിരുന്ന മേരിയുടെ മുഖം കൊച്ചൗസേപ്പിന് മുന്നിലപ്പോൾ കായലിൽ വീണ പൂർണ്ണ ചന്ദ്രനെപ്പോലെ തെളിഞ്ഞു വന്നു.</p><p><br /></p><p><br /></p><p>തുഴയോടൊപ്പം വലിഞ്ഞമരുന്ന പേശികളിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികളെ കാറ്റെടുത്തുകൊണ്ടു പോകുന്നതും നോക്കി ഇരിക്കുകയായിരുന്നു മേരി. മാറിൽ ചവിട്ടി വള്ളപ്പടിയിലോട്ട് ചരിഞ്ഞ്, കായലോളങ്ങളോടൊപ്പം ആടിയുലയുന്ന തിളക്കത്തെ കൈയാട്ടിവിളിച്ച്, ചാടിത്തുള്ളുന്ന കൊച്ചൗസേപ്പിനെ അടക്കി നിർത്തുവാൻ നന്നേ പാടുപെട്ടെങ്കിലും, പല്ലില്ലാത്ത മോണ കാട്ടിയുള്ള നിഷ്ക്കളങ്ക ചിരിയിലെ കുസൃതി ആ രാത്രിയിലും മേരിയുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ വീണ്ടും പ്രകാശമാനമാക്കി.</p><p><br /></p><p>“അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുള്ളവനുമാകുന്നു. മേരീ, നീ ജീവിക്കാനുള്ളവളാണ്. കൊച്ചൗസേപ്പിനെവളർത്തണം.” ഒഴുക്കിനെതിരെ വള്ളം തുഴഞ്ഞുകൊണ്ടാണ് കോയയത് പറഞ്ഞത്.</p><p>തെക്കേ ചാർപ്പിൽ നിന്നും പുറത്തേക്ക് വീണ തേങ്ങയുടെ എണ്ണമെടുത്തതും, മൂപ്പെത്താത്തത് തിരിഞ്ഞ് മാറ്റിയതും, ആഢ്യത്തമൊള്ള പൊടിമീശക്കാരന്റെ ആഗ്രഹം അപ്പനെ അറിയിച്ചതും, കിഴക്കേ കായലിലെത്തിയ കെട്ടുവള്ളത്തിൽ വന്നിറങ്ങിയ ചെറുക്കന്റെ സംഘത്തിന്ന് മുന്നിൽ വഴികാട്ടിയായ് നടന്നതും കോയ തന്നെയായിരുന്നുവെന്ന് മേരിയപ്പോളോർത്തു. മാപ്പിളേടേം മേത്തന്റേം ഒറ്റപ്പായേലൊറക്കം നിന്നതുപോലും തന്റെ വരവോടെയായിരുന്നുവെന്ന് ഓർത്തപ്പോൾ എന്നോ വഴിമാറിപ്പോയ ചിരി മേരിയുടെ ചുണ്ടുകളെത്തേടി വീണ്ടുമെത്തി.</p><p>“ഇപ്പോ എന്ത് തോന്നുന്നു മേരി?” നിലാവിൽ കുളിച്ച കായലിന് മാറ്റുകൂട്ടുന്ന മേരിയുടെ ചിരിയിൽ ആശ്വസിച്ചുകൊണ്ടാണ് കോയയത് ചോദിച്ചത്.</p><p>“കോയേ, എന്തിനവിടെ വന്നു നിങ്ങളപ്പോൾ. ...? വിധിക്ക് വിട്ടുകൂടാരുന്നോ ഞങ്ങളെ. ...?”</p><p>ആഞ്ഞ് വീശിയ കാറ്റിൽ വള്ളം ഉലഞ്ഞു. കൊച്ചൗസേപ്പ് കാറ്റിനൊപ്പം കരഞ്ഞു. തെറുത്തുകേറ്റപ്പെട്ട ചട്ടയ്ക്കുള്ളിലെ മുലയിൽ മുഖമമർന്നപ്പോൾ കരച്ചിലടങ്ങിയ കൊച്ചൗസേപ്പിന്റെ ഇളം ചൂടുള്ള പിഞ്ചുവിരലുകളിലെ നഖങ്ങൾ തടവി മേരി മെല്ലെ പറഞ്ഞു, “അപ്പന്റെ മോൻ തന്നെ ...”</p><p><br /></p><p>കടവടുത്തപ്പോഴേക്കും കൊച്ചൗസേപ്പിനൊപ്പം മേരിയും ഉറങ്ങിയിരുന്നു. പൂവരശിൽ വള്ളം കെട്ടിയിട്ടുകൊണ്ട് കോയ മേരിയെ വിളിച്ചു, “ഈ കൊച്ചിനേം കൊണ്ട് പന്ത്രണ്ട് മൈല് നടക്കാനാണോ ഇനി?” കണ്ണുകൾ തിരുമ്മി മേരിയെണീറ്റു.വള്ളം തണ്ണീർമുക്കത്തടുത്തിരുന്നു. കോയയുടെ കൈയിൽ കൊച്ചൗസേപ്പിനെ ഏൽപ്പിച്ച്, കൈക്കുടന്നയിൽ തണുത്ത വെള്ളം കോരിയെടുത്ത് മുഖത്തൊഴിച്ച്, അങ്ങേക്കരയിൽ ഉദിച്ചുയരുന്ന സൂര്യനെ നോക്കി മേരി പറഞ്ഞു, “വേഗം നടന്നാൽ ഉച്ചയ്ക്ക് മുൻപ് വീടെത്താം.” കോയയുടെ നീണ്ട കറുത്ത താടിരോമത്തിൽ പിടിച്ച് വലിച്ചുകൊണ്ടിരുന്ന കൊച്ചൗസേപ്പിനെ കൈയിലെടുത്ത് മേരി കരയിലേക്ക് കാലുവെച്ചു. ഉലഞ്ഞ് പുറകോട്ട് നീങ്ങിയ വള്ളത്തെ കരയിലോട്ട് അടുപ്പിച്ച് നിർത്താൻ ശ്രമിച്ചുകൊണ്ട് കോയ ചോദിച്ചു, “എന്തിനായിരുന്നു മേരിക്കൊച്ചേ ആ കടുംകൈക്ക് ശ്രമിച്ചേ. ...?”</p><p>പുറം തിരിഞ്ഞ് നിന്ന മേരിയുടെ വലതു കൈത്തലം കണ്ണുകളെ തഴുകി മടങ്ങി. “എല്ലാം അവസാനിപ്പിക്കണമെന്ന് നിരീച്ച് തന്നാരുന്നു.“</p><p>തുടയിലമർന്നിരുന്ന തുഴയിൽ വിരൽ തട്ടിക്കൊണ്ടിരുന്നു കോയ. “വൈക്കത്തേക്ക് ഒരു തിരിച്ചുപോക്കിന് ഇനീം സമയമുണ്ട്. ഒന്നുകൂടി അലോചിച്ചൂടെ. ...” </p><p>കാറ്റടങ്ങിയ കായൽപ്പരപ്പിലേക്ക് കണ്ണയച്ച് മേരി ചോദിച്ചു, “കൂട്ടാൻ വെയ്ക്കാനും കൂട്ടുകെടക്കാനും മാത്രോള്ളതാണോ കോയേ പെണ്ണ്. ...? “തള്ള മനസ്സിന്നും മോൻ ശരീരത്തിന്നും. ... വയ്യ കോയ ... വയ്യ ... സഹിക്കാവുന്നതിലും അധികമാ എല്ലാം.“ അപ്പന്റെ ഓർമ്മകളുമായി വക്കച്ചന്റെ മോള് കരപ്പുറത്തൂടെ നടന്നു. കൊച്ചൗസേപ്പിന്റെ കുഞ്ഞ് കൈകൾ മേരിയുടെ ചട്ടക്കുള്ളിൽ പരതിക്കൊണ്ടിരുന്നു.</p><p><br /></p><p><br /></p><p>അറ്റം കാണാത്ത പറമ്പും, പെരുമയുള്ള തറവാടും. എണ്ണമറ്റ പശുക്കളും പശുക്കളെ ചവിട്ടാൻ കൂറ്റൻ കാളകളും. തീറ്റാൻ തുറു പലതും, മേയ്ക്കാൻ വേലക്കാർ പലരും. നാട്ടുപ്രമാണി ആയിരുന്നു വക്കച്ചൻ. തോട്ടിറമ്പിലെ കമുകിൻ തോപ്പിൽ നിന്നും അടക്ക വെട്ടി കുട്ടയിലാക്കി മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും കുത്തുവീണത്. നെഞ്ച് തുളച്ച് ചെമ്പരത്തിപ്പൂ ചാടിച്ചെത്തിയ കത്തി കണ്ട് അടക്ക ചുമക്കാനെത്തിയ പെണ്ണുങ്ങൾ അലറിക്കരഞ്ഞു. ചെഞ്ചായം കലക്കിയെറിഞ്ഞ മാനത്തപ്പോൾ ഇരുട്ടുവീണിരുന്നു. ജോനച്ചനപ്പോൾ ഊരിയെടുത്ത കത്തി തോട്ടിലെ വെള്ളത്തിൽ ഉലർത്തിക്കഴുകി ആരേയും നോക്കാതെ കിഴക്കോട്ട് നടന്നു.</p><p>ജോനച്ചൻ കൊച്ചാപ്പൻ അപ്പന്റെ കരളായിരുന്നു. തറവാട് സ്വത്തിൽ വിത്തിറക്കാതെ തെക്കേക്കരയിൽ പാട്ടത്തിനെടുത്ത നിലത്ത് സ്വർണ്ണം വിളയിക്കുമെന്ന് കൊച്ചാപ്പൻ പറഞ്ഞപ്പോൾ കരളലിഞ്ഞ അപ്പൻ അമ്മച്ചീടെ പണ്ടപ്പെട്ടി മൊത്തത്തോടെ എടുത്ത് കൊടുത്തു. പണ്ടങ്ങൾ എടുത്തുകൊടുക്കുമ്പോൾ അപ്പൻ ആരോടും ചോദിച്ചിരുന്നില്ല. തറവാടിയായ നിഷേധിയായിരുന്നല്ലോ അപ്പൻ എന്നും. സ്ത്രീധനവും പള്ളിക്ക് പസവാരവും നിശ്ചയിച്ച് കഴിഞ്ഞാണ് കൊച്ചാപ്പനോട് പണ്ടം തിരികെ ചോദിച്ചത്. പക്ഷേ പണ്ടത്തോടൊപ്പം കെട്ടിന്റെ പത്തിന്റന്ന് അപ്പനും പോകേണ്ടി വന്നു.</p><p><br /></p><p><br /></p><p>പുതുക്കത്തിന്റന്ന്* കൊച്ചൊറോതയുടെ മുഖത്ത് കണ്ട ശാന്തത അടിയൊഴുക്കുള്ള കായലിന്റെതായിരുന്നെന്ന് മേരി മനസ്സിലാക്കിയിരുന്നില്ല. വിവാഹത്തിന്റെ നാലിന്റന്നാണത് സംഭവിച്ചത്. തർപ്പണ ജലത്തെ അന്തരീക്ഷത്തിൽ പിടിച്ച് നിർത്തി ബ്രാഹ്മണനെ വെല്ലുവിളിച്ച തോമാശ്ലീഹ ചരിതം കൊച്ചൊറോത ആദ്യമായ് വിളിച്ചോതാൻ തുടങ്ങിയത് അന്നായിരുന്നു. എളങ്കുന്നപ്പുഴ ക്ഷേത്രത്തില് പ്രാണനും കൊണ്ട് കേറിയ കൊച്ചീ രാജാവിനെ സാമൂതിരീന്ന് രക്ഷിച്ച എഴുന്നൂറ്റിക്കാരുടെ ശുദ്ധരക്തത്തിന് മുന്നിൽ മേരി കടലിന്റെ മണമുള്ള അഞ്ഞൂറ്റിക്കാരി മാത്രമായി മാറുകയായിരുന്നു.</p><p>തുലാമാസത്തിലെ മഴപോലെ കൊച്ചൊറോതയുടെ നസ്രാണി ചരിതം തുടർന്നു കൊണ്ടിരുന്നു. മേരി അതൊന്നും കാര്യമാക്കിയില്ല. ഉദയംപേരൂർ* സുന്നഹദോസിനെക്കുറിച്ചും, നൂറ്റാണ്ടുകളായി ആചാരങ്ങൾ പൌരസ്ത്യമാക്കിയൊതുങ്ങിയ നസ്രാണി ജീവിതത്തെ കൃസ്തീയതയിലേക്ക് പിടിച്ച് കേറ്റാനെത്തിയ മെനസിസ് മെത്രാനെക്കുറിച്ചുമൊക്കെ മേരിക്ക് പറഞ്ഞുകൊടുത്തിരുന്നത് അപ്പനായിരുന്നു. കൊച്ചൊറോതയുടെ വാക്കുകൾ അവഗണിക്കുന്നതിന് തേങ്ങാക്കച്ചവടത്തിന് വന്ന വറീതെന്ന് സുമുഖന്റെ ഉറപ്പിന്റെ പിൻബലവുണ്ടായിരുന്നു മേരിക്ക്. ‘ചരിത്രം മനസ്സിലിട്ട് ജീവിതം പാഴാക്കുന്നൊരു പോഴനാവില്ല താനെന്ന‘ വാക്കിൽ മേരി മാത്രമല്ല വക്കച്ചനും വീണുപോയിരുന്നു.</p><p><br /></p><p>കായലോളങ്ങൾ പോലെ ഉയർന്ന് താഴുന്ന മേരിയുടെ ശരീരവടിവിലൂടെ യാത്രചെയ്യുമ്പോൾ വറീതിന് വന്യമായ ആശ്വാസവും ആവേശവുമായിരുന്നു എപ്പോഴും. അഴിഞ്ഞ് മാറിയ ചട്ടയ്ക്കുള്ളിലെ മാംസഭാഗങ്ങളിലേൽപ്പിക്കുന്ന നഖക്ഷതങ്ങളിൽ നിന്നും ചോര പൊടിയുമ്പോൾ വറീത് പറയും, “കായലിന്റെ കൊതിപ്പിക്കുന്ന മണമാണ് നിനക്ക്.“ കാറ്റിനൊപ്പം ഉലഞ്ഞ് വീഴുന്നൊരു കൊതുമ്പ് വള്ളമായ് മാറുകയായിരുന്നു മേരി. കായൽ മദ്ധ്യത്തിൽ ഒഴുകി നീങ്ങുന്ന കൊതുമ്പുവള്ളത്തിന്റെ വേഗത മെല്ലെ മെല്ലെ കൂടുകയും; മൃദുവായി ഓളങ്ങളെ തഴുകി നീക്കിയിരുന്ന തുഴ കഴുക്കോലിന് വഴിമാറിയതും മേരിയറിഞ്ഞു. താറാക്കൂട്ടങ്ങൾ ഗ്വ ഗ്വ ശബ്ദമുണ്ടാക്കി വരമ്പിലേക്ക് കയറിയപ്പോൾ കൊയ്ത്ത് കഴിഞ്ഞ പാടത്ത് ചൂണ്ടയിൽ കുരുങ്ങിയൊരു കൊക്ക് ചിറകിട്ടടിക്കുന്നുണ്ടായിരുന്നു. കാറ്റിലുയർന്ന് തിട്ടയിൽ തട്ടിയ ഓളം കൊടുങ്കാറ്റിലുയർന്ന് തിരയായി തീരത്തെ കവർന്നു. കൊതിപ്പിക്കുന്ന കായൽമണം മീനുളുമ്പുള്ള ഉപ്പുമണമായി സാവധാനം മാറി.</p><p><br /></p><p>നസ്രാണി ചരിതം വിളമ്പുന്ന ഒരു സായാഹ്നത്തിൽ മേരിയുടെ മേക്കാമോതിരം തിരിച്ച് നോക്കുകയായിരുന്നു കൊച്ചൊറോത. </p><p>“അഞ്ചുകൂട്ടവും കോപ്പും*, പിന്നെ ആമാടപ്പെട്ടിയിലാക്കിയ സ്വത്തിന്റെ രേഖേം സ്വർണ്ണോക്കെ കൊണ്ടാ ഞാൻ പാലമറ്റം തറവാട് കേറിയേന്ന് അറിയാമോ കൊച്ചേ നിനക്ക്. ...?” കൊച്ചൊറോതയുടെ ചോദ്യത്തിന് മേരി മറുപടി പറഞ്ഞില്ല.</p><p>“അരക്കില്ലാത്ത മേക്കാമോതിരോം, കൊത്തുപണിചെയ്ത കാപ്പുവളേക്കെമിട്ട് വലതുകാൽ വെച്ച് കേറിയ എന്റെ മുഖത്ത് നോക്കി ഇവിടത്തെ അമ്മച്ചി പറഞ്ഞത് എന്താണന്നറിയ്വോ നിനക്ക്?“ മേരി മിണ്ടാതെ തന്നെയിരുന്നു.</p><p>“നിനക്കിതൊക്കെ രസിക്കേലാന്ന് അറിയാം. എങ്കിലും ഓരോന്നൊക്കെ കാണുമ്പോള് പറയാതിരിക്കാൻ വയ്യെന്റെ കർത്താവേ ...“ മേരിയുടെ മുഖം കൈകൊണ്ടൊന്ന് തള്ളിക്കൊണ്ടാണ് കൊച്ചൊറോത അത് പറഞ്ഞത്. “ഇവിടുത്തെ അമ്മച്ചി പറഞ്ഞത് നീ കേക്കണം.“ കൊച്ചൊറോത തന്റെ മുഖം മേരിയുടെ മുഖത്തോടടുപ്പിച്ചു. “നോക്ക്, കുലീനമായ എന്റെ മുഖത്തേക്ക് നോക്ക് ... അത് തന്നെയാണ് അമ്മച്ചി പറഞ്ഞതും.“ </p><p>“അമ്മച്ചീ, എന്റെ മേക്കാമോതിരവും അരക്കില്ലാത്തത് തന്നെയാണ് കേട്ടോ ...“ ചിരിയടക്കാനാവാത്ത മുഖവുമായാണ് മേരി കൊച്ചൊറോതയെ നേരിട്ടത്.</p><p>കായൽപ്പരപ്പിലപ്പോൾ ശക്തമായൊരു ചുഴി രൂപപ്പെട്ടിരുന്നു.</p><p>“ങ്ഹ്, കാലം പോയ പോക്കേ ... ഇനി വല്ലോം പറഞ്ഞിട്ട് കാര്യോണ്ടോ? തീണ്ടാപ്പാടകലത്ത് കെടന്ന അഞ്ഞൂറ്റിക്കാരെ സഹിക്കാനാ എന്റേം മോന്റേം വിധി ...“ ആഞ്ഞ് ചുറ്റി ആഴങ്ങളിലേയ്ക്ക് പതിക്കുന്ന ചുഴിയുടെ അടിത്തട്ടിലേക്ക് വീണിരുന്നു മേരിയപ്പോഴത്തേക്കും.</p><p><br /></p><p>---</p><p><br /></p><p>ഓർമ്മകൾ മങ്ങാത്ത ഊടുവഴികളിലൂടെ നിലാവിൽ കായൽക്കരയിലേയ്ക്ക് നടക്കുകയായിരുന്നു കൊച്ചൗസേപ്പ് .ശാന്തമായിരുന്നു കായലപ്പോൾ. കാലങ്ങൾ കടന്ന പരിഭവവും പേറി കിടന്ന കായലിനോട് കൊച്ചൗസേപ്പ് പറഞ്ഞു, ”ഞാനൊറ്റയ്ക്കാണ്. അമ്മച്ചിയെപ്പോലെ നിന്നെ ഞാൻ കബളിപ്പിക്കില്ല. ഒരവസരം കൂടി തരൂ... ഞാനിതാ വരുന്നു” </p><p>നിലാവിൽ മലർന്ന് കിടന്ന ത്രസിപ്പിക്കുന്ന സൌന്ദര്യം കൊച്ചൗസേപ്പിനെ സ്വീകരിക്കാനായ് കൈകകൾ വിടർത്തി. സുഖകരമായ തണുപ്പുള്ള ആലിംഗനത്തിൽ ലയിച്ച് കൊച്ചൗസേപ്പ് കണ്ണടച്ച് കിടന്നു. ഇടയ്ക്കെപ്പോഴോ ശ്വാസം കിട്ടാതെ വന്നപ്പോഴാണ് കണ്ണുതുറന്നത്. ഇരുട്ട് മാത്രം ചുറ്റും. പിന്നെയൊരു കുതിപ്പായിരുന്നു. ... സർവ്വശക്തിയുമെടുത്തുള്ള കുതിപ്പ് ... ശ്വാസത്തിന് വേണ്ടിയുള്ള കുതിപ്പ്... ജലപ്പരപ്പിലെത്തി ശ്വാസമെടുത്ത് കൊച്ചൌസേപ്പ് അലറി, “എനിക്ക് തെറ്റി. ഞാൻ കൊച്ചൗസേപ്പല്ല.“</p><p><br /></p><p>ഡോക്ടർ ചോദിച്ചു, “പിന്നെ അപ്പച്ചൻ ആരാണ്?“</p><p>“ഞാൻ വറീതാണ്. പാലമറ്റത്തെ വറീത് ... എനിക്ക് ജീവിക്കണം. വെള്ളത്തിൽ മുങ്ങിച്ചാവാൻ എന്നെക്കിട്ടില്ല.“ മുന്നിലേക്കൊഴുകിയെത്തിയൊരു വള്ളത്തിൽ കയറി കൊച്ചൗസേപ്പ് അതിവേഗം തുഴഞ്ഞു. “ഇല്ല ഇനി ഞാൻ മുങ്ങില്ല .... ഞാനിപ്പോൾ വള്ളത്തിലാണ്.“</p><p>പത്രോസും ജോസും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. </p><p>ഡോക്ടർ പറഞ്ഞു, “ആരേലുമൊരാൾ പുറകേ പൊയ്ക്കോളൂ.“ ജോസ് കൊച്ചൗസേപ്പിന്റെ പുറകേ ഓടി.</p><p><br /></p><p>“ഡോക്ടർ, അപ്പനെന്തോന്നാ പ്രായത്തിന്റെ പ്രശ്നാണോ അതോ വല്ല അസുഖോം?” പത്രോസിന്റെ ചോദ്യത്തിന് മുന്നിൽ ഡോക്ടർ ചിരിച്ചു.</p><p>“വാർദ്ധക്യത്തിന്റെ ജൽപ്പനങ്ങളല്ലിത്!”</p><p>“പിന്നെ?”</p><p>“അസുഖമാണ്. പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. വിഭ്രാന്തി പൂണ്ട ആസക്തി. അടുക്കിവെച്ചിരിക്കുന്ന ഓർമ്മകളിൽ നിന്നും മുകളിലുള്ളവ ആദ്യം മാറ്റപ്പെടും. പിന്നെ മുഴുവനും.”</p><p>“ചികിത്സയില്ലേ ഡോക്ടർ?”</p><p>അക്ഷരങ്ങൾ വരകളായി കോറിയൊരു ചീട്ട് പത്രോസിന് നേരേ നീണ്ടു.</p><p>“ശ്രമിക്കുക. സ്നേഹവും സാന്ത്വനവുമാണ് പ്രധാനം.” വാതിൽ തുറന്നടഞ്ഞു.</p><p><br /></p><p>ഫാനിന്റെ തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞ മുഖവുമായി സെബാസ്റ്റ്യൻ ഡോക്ടർ മേശപ്പുറമെല്ലാം പരതാൻ തുടങ്ങിയപ്പോൾ ചില്ലിട്ട അലമാരയിൽ നിന്ന് ഒരു തടിച്ച പുസ്തകവുമായി സിസ്റ്റർ മുന്നിലെത്തി.</p><p>ഡോക്ടറുടെ വിരലുകൾ താളുകളിലൂടെ വേഗം വേഗം മറിഞ്ഞു നിന്നു.</p><p>സിസ്റ്റർ പറഞ്ഞു, ”ഡോക്ടർക്ക് ഈയിടയായ് മറവി അല്പം കൂടുതലാണ്!”</p><p>ഡോക്ടർ കണ്ണട ഊരി കസേരയിലേക്ക് ചാഞ്ഞു.</p><p>“ശരിയാണ് സിസ്റ്റർ, പക്ഷേ അംനേഷ്യ പോലല്ല ഡെമൻഷ്യ. അത് കടലാണ്. ഏഴ് കടലുകൾ താണ്ടിയുള്ള യാത്ര. ഏഴാം കടലിൽ അവസാനിക്കും എല്ലാം ...”</p><p> </p><p> -------</p><p><br /></p><p><br /></p><p><br /></p><p>അഞ്ചുകൂട്ടവും കോപ്പും-സ്വർണ്ണം കൊണ്ടുള്ള കൊന്ത,ഒറ്റിഴ,കാതില,കൈമോതിരം,ഒക്കഴുത്ത്,വെള്ളിത്തള എന്നിവ</p><p>ആമാടപ്പെട്ടി- ആഭരണപ്പെട്ടി</p><p>പുതുക്കം- ചെറുക്കന്റെ വീട്ടിൽ നടത്തുന്ന സൽക്കാര ചടങ്ങ്</p><p>1599 ൽ മെത്രാൻ മെനസിസിന്റെ നേതൃത്വത്തിൽ നടത്തിയ ഉദയം പേരൂർ സുനഹദോസിലൂടെയാണ് ഒരു വിഭാഗം നസ്രാണി ക്രിസ്ത്യാനികൾ കത്തോലിക്കരായത്.</p><p>എഴുന്നൂറ്റിക്കാർ- കത്തോലിക്കരായ എഴുന്നൂറ് തോമാക്രിസ്താനികളുടെ പിൻഗാമികൾ</p><p>അഞ്ഞൂറ്റിക്കാർ- കത്തോലിക്കരായ അഞ്ഞൂറ് മുക്കുവ സമുദായക്കാരുടെ പിൻഗാമികൾ</p><p><br /></p><p>പസവാരം- സ്ത്രീധനത്തിന്റെ ഒരു പങ്ക് പള്ളിക്ക് കൊടുത്തിരുന്നത്.</p><p>കൊച്ചാപ്പൻ- അപ്പന്റെ അനുജൻ</p><p>ഡെമൻഷ്യയ്ക്ക് ഏഴ് സ്റ്റേജുകളുണ്ട്.</p><p><br /></p>Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-62867321401290969682020-06-15T10:41:00.000+05:302020-06-15T10:41:07.301+05:30തൻഹ<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
മൂത്തജ്യേഷ്ഠൻ ആനന്ദന്റെ നേർക്ക് വെള്ളത്തുണികൊണ്ടുള്ള കിഴി നീട്ടി കുനിഞ്ഞ മുഖവുമായി ഗൌതമൻ നിന്നപ്പോൾ ഗംഗയുടെ തീരത്ത് എരിഞ്ഞടങ്ങിയൊരാത്മാവിനെയോർത്ത് വിതുമ്പുന്ന ജന്മങ്ങളെ കാലങ്ങൾക്ക് മുന്നേതന്നെ മനസ്സിലാക്കിയെന്നോണമാണ് അമ്മാമ്മ തന്റെ രണ്ടാമത്തെ പുസ്തകത്തിൽ ‘തൻഹ‘ യെക്കുറിച്ച് സൂചിപ്പിച്ചതെന്ന് ചിന്നു ഉറപ്പിച്ചു. സങ്കടമാണോ സന്തോഷമാണോയെന്ന് വേർതിരിച്ചറിയാനാവാത്ത മുഖത്തോടെ ഗൌതമന്റെ മുന്നിൽ അവർ നിന്നു. "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" ശിഷ്യന്മാരോടുള്ള ബുദ്ധന്റെ ഒടുവിലത്തെ വാക്കുകളായിരുന്നു ചിന്നുവിന്റെ മനസിലപ്പോൾ.<br />
<br />
ട്രങ്ക് പെട്ടിയുടെ പിച്ചളകെട്ടിയ അടപ്പ് തുറന്ന് മാറ്റിയപ്പോൾ പ്രകാശത്തിലേയ്ക്ക് ചാടിയ ക്ഷുദ്രജീവികൾ ഉണ്ടാക്കിയ നടുക്കം ചിരിയാക്കി മാറ്റി ശ്രദ്ധാപൂർവം പഴയൊരു തുണികൊണ്ട് പൊടി തട്ടിക്കളഞ്ഞ് വിശിഷ്ടമായ നിധി പൊക്കിയെടുക്കുന്നതുപോലെ രണ്ട് കൈയിൽ മൂന്ന് പുസ്തകങ്ങളുമായ് ചിന്നു കിഴുത്ത വീണ ഓടിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്കെത്തിയപ്പോഴാണ് ആനന്ദൻ, സുബ്ബലക്ഷ്മി അമ്മയുടെ മൂത്തമോൻ ആ രഹസ്യം പുറത്തുവിട്ടത്. “ആദ്യ രണ്ടെണ്ണം, അതായത് തുറന്ന പുസ്തകങ്ങൾ ആർക്കും എപ്പോഴും വായിക്കാം. എന്നാൽ മൂന്നാമത്തേത്, വെള്ളി നുലിനാൽ കെട്ടിവരിഞ്ഞത്...അതിന് കാത്തിരിക്കണം.”<br />
<br />
അഞ്ച് വർഷങ്ങൾക്ക് മുന്നേയുള്ള സപ്തതി അഘോഷവേളയിലാണ് സുബ്ബുലക്ഷ്മി അമ്മ തന്റെ ആഗ്രഹം ആദ്യമായിട്ട് പുറത്തുവിട്ടത്. പിന്നീടുള്ള വർഷങ്ങളിൽ ആവശ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.<br />
“വയസ്സ് കാലത്ത് ഇതിന്റെ ആവശ്യമുണ്ടൊയെന്ന്“ അഞ്ച് മക്കളും ഏക സ്വരത്തിൽ ചോദിച്ചു. മക്കളെ നല്ലോണം മനസ്സിലാക്കിയിരുന്ന സുബ്ബലക്ഷ്മിയമ്മ പറഞ്ഞതിപ്രകാരമാണ്, ”സാരമില്ലെന്റെ മക്കളേ, എന്തൊക്കെ പറഞ്ഞാലും ഞാൻ പോയി തിരിച്ച് വരാതെ സ്വത്ത് വീതം വെയ്ക്കുന്നതിനെക്കുറിച്ച് ഒറ്റൊരണ്ണം മിണ്ടിപ്പോവരുത്.”<br />
പടിയിറങ്ങി കാത്തുകിടന്നിരുന്ന കാറിലേക്ക് കയറുമ്പോഴാണ് സുബ്ബലക്ഷ്മി അമ്മ മൂത്ത മകനെ വിളിച്ച് പ്രത്യേകം പറഞ്ഞത്, “കാത്തുകൊള്ളണം നീ ആ തുറക്കാത്ത പുസ്തകം ഞാൻ വരണവരെ”<br />
<br />
രണ്ടാമത്തെ പുസ്തകത്തിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ആശ്വാസത്തിന്റെ കതിർ മുളയ്ക്കുന്ന മനസായിരുന്നു ചിന്നുവിന്. പത്ത് നൂറ്റാണ്ടിലേറെ നിലനിന്നിരുന്ന, ശൈവ കടന്നു കയറ്റത്തിൽ വേരെറിയപ്പെട്ടൊരു സംസ്കാരം!<br />
ആലുകളും പുഴകളും നിറഞ്ഞ നഗരത്തിലെ ബുദ്ധസംസ്കാരത്തിന്റെ ഓർമ്മകളും പേറി പുറപ്പെടുമ്പോൾ മാക്കോത വല്യപ്പൻ പറഞ്ഞിരുന്നു,”ഇനിയൊരു തിരിച്ചുവരവില്ല.”സർവ്വ ജന്മപാപങ്ങളിൽ നിന്നും മുക്തി നേടാനായി ബോധഗയയിലേക്കൊരു യാത്ര. ശേഷം ഗംഗാതീരത്ത് വിശ്രമം.<br />
ഒരിക്കലുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാതെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഉറ്റവർ ഒരു സുപ്രഭാതത്തിൽ പടിക്കൽ ഒരിക്കൽകൂടി കണ്ടു, അവശനായി നിൽക്കുന്ന നീലകണ്ഠൻ മാക്കോതയെ. “കാത്തിരുന്നു മടുത്തൂ, എത്രനാളന്ന് വെച്ചാ...എനിക്കുള്ള ആറടി ഇവിടെത്തന്നെ ആദിചേരന്മാരായ കുട്ടവന്മാരുടെ നാട്ടിൽ.“ തിരിച്ച് വരവിന്റെ രണ്ടാം നാളിൽ തെക്കേപ്പുരയിടത്തിന്റെ കിഴക്കേമൂലയിൽ പ്ലാവിൻ വിറകിൽ എരിഞ്ഞടങ്ങിയ നീലകണ്ഠൻ മാക്കോതയെന്ന മുതുമുത്തച്ഛൻ.<br />
കാലത്തെ നിയന്ത്രിക്കുന്ന അദൃശ കരങ്ങളുടെ വികൃതിയെന്ന് അമ്മൂമ്മയെഴുതി.<br />
തിസീസിന്റെ വിഷയം ചരിത്രം നിറഞ്ഞ രണ്ടാമത്തെ പുസ്തകത്തിൽ നിന്നു തന്നെ മതിയെന്ന് തീരുമാനിക്കുമ്പോൾ ചിന്നുവിന്റെ ആശ്വാസം നാമ്പ് നീട്ടി പുറത്തേയ്ക്ക് വന്നിരുന്നു കൂടാതെ പൌരാണികത അവകാശപ്പെടുന്ന അമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര വൃഥാവിലായില്ലല്ലോയെന്ന ചിന്തയും.<br />
<br />
ആദ്യപുസ്തകത്തിലെ കവിതകൾ ചിന്നു ഈണത്തിൽ ചൊല്ലാൻ തുടങ്ങിയപ്പോൾ അതിശയം പൂണ്ട ഗൌതമി, യശോധരയുടെ നേരെ ഇളയവൾ ചോദിച്ചത്, “എടീ യശോധേ നെനക്കറിയാരുന്നോടീ നമ്മടമ്മ കവിതയെഴുതുമാരുന്നെന്ന്!”<br />
“നാടൻ പാട്ടുപോലൊണ്ട്.’ മൈത്രേയൻ, ആണിൽ രണ്ടാമൻ കവിതയിൽ രസിച്ച് തലയാട്ടി മുട്ടിൽ താളമടിച്ചു.<br />
“ഗൌതമൻ മാമന്റെ ചെണ്ടയെവിടെയമ്മേ?” മാമന്റെ ചെണ്ട നോക്കി ഇരുട്ട് മൂടിയ മുറികളുടെ ഉൾത്തടങ്ങളിലേക്ക് കാലുവെച്ചു രാഹുൽ.<br />
“നല്ല കളിയായ്” മാമൻ ദൂരെയാത്രയിലെപ്പോഴെങ്കിലും ചെണ്ടയൊഴിവാക്കീട്ടൊണ്ടാടാ മോനേ. അവന്റെ ചങ്കാ...ചങ്ക് വീട്ടീവെച്ചാരെങ്കിലും പോവ്വോ?”ഗൌതമി മോനെ കളിയാക്കി.<br />
“അമ്മൂമ്മേടെ കവിത കേട്ടാല് സമയം പോകുന്നതറിയില്ല.”<br />
“എങ്കിലും എന്റെ ഗൌതമീ, അമ്മ ഇതൊക്കെ എപ്പോ എഴുതിയെടീ വിശ്വസിക്കാൻ പറ്റണില്ല. ഒരുവട്ടം കൂടി ഒന്ന് മിണ്ടിയിട്ടില്ല. അച്ഛൻ പോയേപിന്നെ ഇക്കണ്ട സ്വത്തും നോക്കി നമ്മള് പിള്ളേരേം വളർത്തി...എപ്പം സമയം കിട്ടീന്ന് എനിക്ക് ഓർക്കാൻ കൂടി പറ്റണില്ല്.”<br />
“അതേടീ.. ഒരോന്നൊള്ളതിനെ വളർത്താൻ എന്തോരം പാടാ നമ്മള് പെടണത്. ഇപ്പോഴത്തെ പിള്ളേരൊക്കെ നമ്മളെപ്പോലാണോ. മൊബേലും കമ്പൂട്ടറൂം...തോനെ പഠിപ്പിച്ചാലും പിന്നേം പറേം തീർന്നില്ല തീർന്നില്ലാന്ന്. ദേ ഇവളൊണ്ടല്ലോ ചിന്നൂ, കെട്ടിക്കാൻ പ്രായായി..സമ്മതിക്കുവ്വോ. എത്ര ചെക്കന്മാരാ, നല്ല ഒന്നാന്തരം ആസ്ട്രെലിയാന്നും അമേരിക്കാന്നുമൊക്കെ...അവക്ക് പിടിക്കൂല ഒന്നിനേം...പഠിക്കണം പഠിക്കണം.തിസീസെന്നോ ഡോക്ടറെന്നൊക്കെയാ വായ തുറന്നാൽ.”<br />
“രാഹുലും മോശമാണോ, എല്ലാം ഒരേ രക്തോല്ലേ. അമ്മേടെ ആഗ്രഹം കേട്ടപ്പഴേ ഗൌതമനെ ചട്ടം കെട്ടിയതാരാ? ഇവൻ രാഹുൽ” പൊറുക്കാൻ പറ്റാത്ത ഏതോ അപരാധം ചെയതവനെപ്പോലെ ഗൌതമിയുടെ ചൂണ്ടുവിരലും തള്ളവിരലും കൂടി രാഹുലിന്റെ കവിളിൽ തിരുകി മറിഞ്ഞപ്പോൾ മുറ്റത്തെ തുളസിത്തറയിൽ വിളക്ക് തെളിഞ്ഞിരുന്നു. രാഹുലിന്റെ കൈപിടിച്ച് ചിന്നു പുറത്തേക്ക് നടന്നു.<br />
<br />
നീട്ടിയ കാൽ ചെണ്ടയിൽ വെച്ച് ഓടുന്ന തീവണ്ടിയിൽ ഗൌതമനിരുന്നു. സുബ്ബലക്ഷ്മി അമ്മ ഇളയമോന്റെ മടിയിൽ തലവെച്ചുറങ്ങുകയായിരുന്നു അപ്പോൾ. കാടും മലയും പുഴയും കടന്ന് വിജനതയിലൂടെ കുതിക്കുന്ന തീവണ്ടിയുടെ താളം പോകപ്പോകെ അവർക്ക് സുഖദമായതും അനിവാര്യമായതുമായിത്തീർന്നു.<br />
ഇനീം ഒത്തിരി പോണോടാ?ഇരുന്നും കെടന്നും നടന്നും മടുത്ത് സുബ്ബലക്ഷ്മി അമ്മ ചോദിച്ചു.<br />
“ഇത്രം വിചാരിച്ചില്ലല്ലേ? മൂത്തമോടെ വീട്ടീപ്പോണപോലെ ഒരു ബസ് കേറിയെറങ്ങണ ദൂരമേ ഒള്ളുവെന്ന് കരുതിയാ.“<br />
“അതല്ലട ഒന്ന് ബാത്റൂമീ പോണേലും കൂടി എന്ത് കഷ്ടപ്പാടാ. അതിന്റെ മുന്നിലെല്ലാം ആളല്ലിയോ? എനിക്കാണേല് മൂത്രോം പിടിച്ചിരിക്കണപോലൊരു പാട് വേറെയില്ല“.<br />
“മുപ്പത്താറ് മണിക്കൂറ് യാത്ര. വേറേ മാർഗമില്ല.” ചെണ്ടയിൽ ചെറുതായൊന്ന് താളമിട്ട് കണ്ണനത് പറഞ്ഞപ്പോൾ കമ്പാർട്ട്മെന്റിലുള്ള പല തലകളും അങ്ങോട്ട് തിരിഞ്ഞു.<br />
കാലിലും കൈകളിലും കെട്ടുകളുമൊക്കെയായ് നിലത്തുകൂടെ ഇഴഞ്ഞ് നീങ്ങി ഭിക്ഷചോദിച്ച് വന്നൊരാൾക്ക് ചില്ലറത്തുട്ട് നൽകി സുബ്ബലക്ഷ്മി അമ്മ പറഞ്ഞു, കഷ്ടം എന്തോരം ജീവിതങ്ങൾ...<br />
സ്റ്റേഷനടുത്തപ്പോൾ അവർ പ്ലാറ്റ്ഫോമിലേക്ക് മിഴിനട്ടിരുന്നു. കരഞ്ഞുകൊണ്ട് ട്രയിൻ നിന്നു. അതുവരെ നിരങ്ങി നടന്നയാൾ അടുത്ത ട്രയിനായ് എഴുന്നേറ്റ് ഓടുന്നതു കണ്ടപ്പോൾ സുബ്ബലക്ഷ്മി അമ്മ തലയിൽ കൈവെച്ചു . ശിവ ശിവ എന്തെല്ലാം കാണണം! ഗൌതമൻ ചിരിച്ചു<br />
<br />
“രാഹുൽ, എന്ത് ഭംഗിയുള്ള സ്ഥലമാ ഇത് അല്ലേ?” അറബിക്കടലിലേയ്ക്ക് വീഴുന്ന ചുവന്ന സൂര്യനെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ.”അതേ പടിഞ്ഞാറ് കടലും കിഴക്ക് കായലും! കായലിൽ പൊങ്ങി കടലിൽ താഴുന്ന സൂര്യനെക്കാണാൻ പറ്റുന്ന ഇവിടത്തേക്കാൾ എന്ത് കേമമാണ് അമ്മാമയുടെ സ്വപ്നലോകത്തുള്ളതെന്ന് നീ ആലോചിച്ചിട്ടുണ്ടോ?പഞ്ചാര മണലിന്റെ നനുത്ത തണുപ്പിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കാണുന്ന സുഖംകിട്ടുമോ ആളൊഴിയാത്ത ഗംഗയിലെ ആരതിക്ക്?<br />
ചിന്നു പതിയെ രാഹുലിന്റെ കൈയിൽ പിടിച്ചു.“നിനക്കറിയ്വോ രാഹുൽ, അമ്മൂമ്മയുടെ രണ്ടാമത്തെ ബുക്കിലെന്താണന്ന്...”നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു, ചിന്നൂ, അനന്തമായ ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങൾ...ഇവയൊക്കെ നക്ഷത്രങ്ങൾ തന്നെയെന്ന് എങ്ങനറിയാം പറ്റും നമ്മൾക്ക്..”<br />
നക്ഷത്രങ്ങൾ ചിമ്മും. സ്വയം പ്രകാശത്താൽ...ബാക്കിയുള്ളവ ...ആരുടേയോ പ്രകാശത്താൽ തിളങ്ങാൻ വിധിക്കപ്പെട്ടവ.<br />
“അമ്മാമ്മയുടെ സ്വപ്നലോകം! അതറിയണമെങ്കിൽ രണ്ടാമത്തെ പുസ്തകം വായിക്കണം. ചരിത്രമുറങ്ങുന്ന അമ്മാമ്മയുടെ മനസ് വേരുകൾ തേടിയിറങ്ങിയതിൽ അത്ഭുതപ്പെടാനില്ല.“ മുഖത്തടിച്ച മൊബൈൽ വെട്ടത്തിൽ താൽപ്പര്യമില്ലായ്മ മനസിലാക്കിയിട്ടെന്നോണം ചിന്നു ചോദിച്ചു,”നിനക്കറിയ്വോ നിന്നെ എല്ലാരും ‘കുട്ടൻ‘ എന്ന് വിളിക്കുന്നതിന്റെ ചരിത്രം?” ഹൈന്ദവ തേരോട്ടത്തിൽ കശക്കിയെറിയപ്പെട്ട കുട്ടവന്മാരുടെ സംസ്കാരം..തെളിവിനായ് അവശേഷിപ്പിക്കുന്നത് തോട്ടിലെറിയപ്പെട്ട കരുമാടിക്കുട്ടന്മാർ മാത്രം. ഒരു വിദേശി വേണ്ടി വന്നു കുട്ടനെ പൊക്കി പമ്പാനദിക്കരയിൽ പുനസ്ഥാപിക്കാൻ. ആധുനിക കൊച്ചിയുടെ സ്ഥാപകനായ സാക്ഷാൽ റോബർട്ട് ബ്രിസ്റ്റോ..<br />
<br />
ദൂരങ്ങൾ താണ്ടി, ഇല്ലാത്ത അവധി ഉണ്ടാക്കി വീടിന്റെ കോലായിലിരുന്നപ്പോൾ മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് എന്നോ വലിച്ചെറിയപ്പെട്ട കാര്യങ്ങൾ ആധുനികതയ്ക്ക് നിരക്കാത്തതായി തോന്നിയെങ്കിലും അമ്മയുടെ തിരിച്ച് വരവിനും വേണ്ടി കാത്തിരുന്ന അവർക്ക് ആശയുടെ ലോകത്തിലേയ്ക്കുള്ള വാതായനമായിരുന്നു ട്രങ്ക് പെട്ടിയിലെ മൂന്നാമത്തെ പുസ്തകം. നിത്യേനയുള്ള ഫോൺ വിളിയുടെ സമയം തെറ്റിയപ്പോൾ ആശങ്കയുടെ മിന്നായം കണ്ട പെണ്മക്കൾ ഒറ്റസ്വരത്തിൽ പറഞ്ഞു, “ആനന്ദേട്ടാ, വിളിച്ചൂടെ ഗൌതമനെ”<br />
തണുപ്പുള്ളതും വിറങ്ങലിക്കുന്നതുമായ ശബ്ദമായിരുന്നു മറുതലക്കൽ.<br />
“വാരാണാസി, സാരാനാഥ്. അവിടേന്ന് ബോധഗയ.പിന്നെ മടക്കത്തിനുള്ള തയ്യാറെടുപ്പായിരുന്നു. പക്ഷേ...ഹോട്ടൽ മുറിയിൽ തന്നെ...” ഗൌതമന്റെ ശബ്ദം മുറിഞ്ഞു. “കുഴഞ്ഞുവീഴുകയായിരുന്നു.എന്താ ചെയ്കയെന്നറിയില്ല.“<br />
“കഴിഞ്ഞോ?”<br />
ധ്യാനത്തിലമർന്ന നിമിഷങ്ങൾ...<br />
‘ആനന്ദാ... ആരും കരയരുത്. നാശം അനിവാര്യമാണ്. സഹജമാണ്. ശ്രദ്ധയോടെ മോക്ഷത്തിനായ് പ്രയത്നം ചെയ്യുക.’<br />
കരയാൻ തയ്യാറായി നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കി അരുതെന്ന് വിലക്കുമ്പോൾ മറുതലക്കൽ വീണ്ടും ചോദ്യം,.<br />
:“എന്താ ചെയ്യേണ്ടേ?”<br />
“ത്രിവേണീലൊഴുക്കുക.ബാക്കി പാപനാശത്തും.”<br />
<br />
വെള്ളിനൂലഴിഞ്ഞു. അക്ഷരങ്ങളില്ലാത്ത താളുകൾ വേഗം മറിഞ്ഞുകൊണ്ടിരുന്നു. അവസാന താളിൽ കണ്ണുടക്കി ആശയോടെ അവർ വായിച്ചു.”മാക്കോത വല്യപ്പന് നഷ്ടമായതെനിക്ക് വേണം. തിരിച്ച് വരവില്ലാത്തൊരു ലോകത്തേക്ക് പോണം. ആരും സങ്കടപ്പെടേണ്ട നിങ്ങൾക്കുള്ളത് എന്റെ തോൾ സഞ്ചിയിലുണ്ട്. ”<br />
“അമ്മ ഭാഗ്യവതിയാ...സ്നേഹവതിയാ...നമ്മളെ മറന്നില്ല.” ഗൌതമി ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു.<br />
ഗൌതമൻ ഗംഗയുടെ തീരത്തായിരുന്നു.എരിഞ്ഞടങ്ങുന്ന ചിതയുടെ വെട്ടം ഗംഗാതീരത്തെ ഇരുട്ടിനെ കവർന്നെടുത്തിരുന്നു അപ്പോൾ.<br />
മൈത്രേയൻ ഊഴവും കാത്തിരുന്നു.<br />
<br />
<br />
(തൻഹ- ദുഃഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹം)</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com3tag:blogger.com,1999:blog-4403605190958541976.post-88679112476621393452020-06-15T10:36:00.003+05:302020-06-15T10:36:43.324+05:30വിലിസ്കയിലെ കൊലപാതകം<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
‘മിസ്റ്റർ ശ്യാം‘ ദൃഢവും കനപ്പിച്ചതുമായ ശബ്ദത്തിൽ വിളിച്ചിട്ട് ലാപ്ടോപ്പ് തുറന്ന് മുന്നിൽ വെച്ച് വിവേകാനന്ദ ലോക്രേ ചോദിച്ചു, “എന്തു പറയുന്നു ഇപ്പോൾ?” ടാറ്റാ മഗാഡിയുടെ പർച്ചേസ് ഹെഡ് അരുൺ ബെഹലിന്റെ മെയിൽ! “എന്നാണ് നിങ്ങളുടെ റെപ്രസന്ററ്റേറ്റീവ് വരുന്നതെന്നന്വേഷിച്ച്. “മിസ്റ്റർ ശ്യാം ഇനിപറയൂ നിങ്ങളെവിടേയ്ക്കാണ് പോയത്? സുന്ദർ നയ്റൊബിയിലേക്ക് ടിക്കറ്റെടുത്തതും ഹോട്ടൽ ബുക്ക് ചെയ്ത് തന്നതുമെല്ലാം എന്റെ അപ്രൂവൽ എടുത്തതിന് ശേഷമാണന്നറിയാം. നിങ്ങൾ യാത്രചെയ്തതും തിരിച്ചെത്തിയതുമെല്ലാം പാസ്പോർട്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുമുണ്ട്. പക്ഷേ...” വിവേകാനന്ദ ലോക്രേ ഒരു നിമിഷം താടിക്ക് പേനകുത്തി ചിന്താകുലനായിരുന്നു.”അൺബിലീവബ്ൾ. നിങ്ങൾ പറയുന്നു നിങ്ങളവിടെ ചെന്നിരുന്നെന്ന്. അവർ പറയുന്നു ശ്യാം എന്നൊരാൾ അവിടെ എത്തിയിട്ടില്ലന്ന്. മിസ്റ്റർ ശ്യാം, നിങ്ങളെ പിക് അപ്പ് ചെയ്യാനായെത്തിയ ഡ്രൈവർ കാത്തിരുന്ന് മടുത്ത് തിരിച്ച് പോയതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?<br />
“ഡ്രൈവറെ ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ തന്നെ ഏർപ്പാടാക്കിയതല്ലേ പിന്നെന്തിന് ഞാൻ മഗാഡി സോഡയുടെ വണ്ടിയ്ക്ക് വേണ്ടി കാത്തുനിൽക്കണം?” തിരിച്ച് ചോദ്യം ചോദിക്കാനല്ല ചോദിക്കുന്നതിനുത്തരം പറയാനാണ് താൻ പഠിക്കേണ്ടത്.” വിവേകാനന്ദ ലോക്രയ്ക്ക് ദേഷ്യം അടക്കാനാവുന്നുണ്ടായിരുന്നില്ല. മൾട്ടി മില്യൻ ഡോളറിന്റെ ബിസിനസാണ്, നഷ്ടമുണ്ടായാൽ ആരാ അതിനൊക്കെ സമാധാനം പറയുക!<br />
<br />
പതിവില്ലാത്ത വിധം കാളിങ്ങ് ബെല്ല് തുരുതുരെ അടിച്ചപ്പോൾ തന്നെ ഓഫീസിൽ സാധാരണയല്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ടന്ന് മനസ്സിലാക്കിയ ടീന വാതിൽ തുറന്നത് സുരക്ഷയുടെ അതിർ തീർത്തുകൊണ്ടായിരുന്നു.<br />
ബ്ലഡി ഫൂൾ...ബോസ്സായാൽ എന്തും പറയാമെന്ന് വെച്ചാൽ... ടൈ അല്പമൊന്നയച്ച് ഹാഫ് ഷൂ ഊരി ദൂരേയ്ക്കെറിഞ്ഞ് ശ്യാം സോഫായിലേക്ക് മറിഞ്ഞു..<br />
“എടീ നീ പറയടീ ഞാനെവെടാരുന്നെടീ കഴിഞ്ഞാഴ്ച?”<br />
“കൊള്ളാം. പോയാൾക്കറിയില്ലേ?“<br />
അല്ല നീ പറ.<br />
ഇയാള് നെയ്റോബീലല്ലാരുന്നോ?<br />
ആന്നോ? അവിടുന്ന് എവിടെപ്പോയി?<br />
ഇയാക്കെന്നാത്തിന്റസുഖമാ എന്നോടിതൊക്കെ ചോദിക്കാൻ. ഞാൻ പറഞ്ഞിട്ട് വേണോ അതൊക്കെ അറിയാൻ. പോയതും സുഖിച്ചതും ഇയാള്.”<br />
“അങ്ങനെ വഴിക്ക് വാ. ഇതു തന്നെയാ അങ്ങേരും പറഞ്ഞത്. നെയ്റോബീന്ന് ഞാനെവിടേക്കാ പോയത്. നീ പറ.<br />
“മഗാഡി സോഡ” കെനിയായുടെ ഭൂപടം കണ്മുന്നിൽ കാണുന്ന മാതിരി വ്യക്തവും ശക്തവുമായിരുന്നു ടീനയുടെ ഉത്തരം.<br />
“ആന്നേ.ഇനി പറ. അവിടന്ന് ഞാനെങ്ങോട്ടേക്കാ പോയത്?” ഒരുമാതിരി മനുഷേനെ ആക്കണ ചോദ്യം അങ്ങ് നിർത്തിയേക്കന്നാണ് ടീന ഉദ്ദേശിച്ചതെങ്കിലും നാവിൽ നിന്നും വീണത് ‘മൊമ്പാസ’ എന്നായിരുന്നു.<br />
“ആന്നേ, മൊമ്പാസ ആന്നേ. ഇതാണ് അങ്ങേർക്ക് അറിയാത്തത്. അല്ലല്ല അറിയേണ്ടത്. ഞാൻ അവിടെ പോയിട്ടില്ലാന്ന് ഒറ്റപിടുത്തമാ അങ്ങേര്!<br />
ഹോട്ടൽ ബില്ലും ഫ്ലൈറ്റ് ടിക്കറ്റുമൊക്കെ ഉള്ളതല്ലേ പിന്നെന്താ പ്രശ്നം?സംശയക്കുഴിയിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്ന ടീനയോടെന്ത് പറയണമെന്നറിയാതെ ശ്യാം കണ്ണടച്ചുകിടന്നു.<br />
<br />
വെള്ളത്തൊപ്പി വെച്ച യുവാവ് ശ്യാം സക്കറിയ എന്നെഴുതിയ കടലാസുമായി അറൈവൽ ഏരിയയിലുണ്ടായിരുന്നു. മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾക്ക് നേരേ കൈ നീട്ടി ‘ശ്യാം സക്കറിയ’ എന്ന് പരിചയപ്പെടുത്തുമ്പോൾ യുവാവ് പ്രസന്നമായ ചിരിയോടെ പറഞ്ഞു “മിസ്റ്റർ ശ്യാം സമയം കളയേണ്ട, മഗാഡിയിലേക്ക് മൂന്ന് മണിക്കൂറും അവിടുന്ന് മൊമ്പാസയിലേക്ക് ആറു മണിക്കൂറും.<br />
നരകത്തിലേക്കുള്ള വഴിയാണോ ഇതെന്ന് യാത്ര തുടങ്ങി ഏറെ ആകുന്നതിന് മുന്നേ ചോദിക്കേണ്ടി വന്നു.കുഴിയിലേക്ക് വീണ വണ്ടിയെ ഇരപ്പിച്ച് മുകളിലേക്കെടുത്ത യുവാവ് വശം തിരിഞ്ഞ് പറഞ്ഞു, “മിസ്റ്റർ ശ്യാം സക്കറിയ, യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. “ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.”വിശാലമായ് തുറന്നടഞ്ഞ വായ അയാളുടെ നിരയുള്ളതും വൃത്തിയുള്ളതുമായ വെള്ളപ്പല്ലുകളുടെ ഭംഗി വ്യക്തമാക്കുന്നുണ്ടായിരുന്നു. മുൻ നിരയിലെ മുകളിലത്തെ പല്ലുകളിലൊരെണ്ണം നഷ്ടമായിട്ടുണ്ടുന്നള്ളത് സൂക്ഷ്മ നോട്ടത്തിൽ മാത്രമേ മനസ്സിലാക്കാൻ പറ്റുമായിരുന്നുള്ളു.<br />
“മിസ്റ്റർ ശ്യാം, നിങ്ങൾ ശരിക്കും ഒരു ധീരനാണന്ന് തോന്നുന്നു. അതോ യുക്തിവാദി നിരീശ്വര വാദി അങ്ങനെന്തെങ്കിലും.” <br />
ഒട്ടകപ്പക്ഷികളോ സീബ്രായോ കടന്നുപോകാൻ സാദ്ധ്യതയുള്ള പ്രദേശത്ത് ലാവ അലങ്കാരപ്പണിചെയ്ത പാതയോരങ്ങൾ നോക്കിയിരിക്കുകയായിരുന്നു ശ്യാം. “എന്തേ ഇപ്പോ ഇങ്ങനെ ചോദിക്കാൻ?<br />
അല്ല വിലിസ്ക തന്നെ താമസത്തിന്ന് തിരഞ്ഞെടുത്തതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.<br />
“ഒരു ഹോട്ടൽ മുറി വേണം. ഒരു രാത്രി കഴിഞ്ഞുകൂടണം.പിന്നെ ഇത്തരം കേസുകളോട് അല്പം ഹരം കൂടി ഉണ്ടന്ന് കരുതിക്കോളൂ.”<br />
“പേടിയില്ലാത്ത മനുഷ്യൻ അല്ലേ?” അയാളുടെ മുഖം ശ്രദ്ധിക്കാതെ തകരവീടുകൾ കാഴ്ച്ചയൊരുക്കുന്ന വീഥിയുടെ ഉണങ്ങിയ ഭൂമിശാസ്ത്രം നോക്കി ശ്യാമിരിന്നു.<br />
<br />
വിലിസ്കാ ആക്സ് മർഡർ ഹോട്ടൽ<br />
ലിമിറ്റഡ് റൂമുകളേ ഉള്ളൂ എന്ന് ലാപ്ടോപ് സ്ക്രീനിൽ മിന്നി തിളങ്ങിക്കൊണ്ടിരുന്നു.പുതുമയുള്ള പേരായതുകൊണ്ടാകാം കൂടുതലൊന്നും ആലോചിക്കാതെ ബുക്ക് ചെയ്യാൻ സുന്ദറെ ഏൽപ്പിച്ച് അടുത്ത പരിപാടികളെന്തൊക്കെയാണ് ചെയ്യാനുള്ളതെന്ന് തീരുമാനിക്കാനുള്ള വ്യഗ്രതയിലായിരുന്നു. ബിസിനസ് ട്രിപ്പുകളെന്നും ധൃതിയിലാണ് നടന്നിട്ടുള്ളത്. അങ്ങനല്ലാത്ത സന്ദർഭങ്ങളെക്കുറിച്ച് ഓർത്തെടുക്കാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും ഒന്നും ഓർമ്മയിൽ വന്നില്ല.<br />
“മിസ്റ്റർ ശ്യാം, കം ആന്റ് മീറ്റ് മീ അർജന്റ്ലി” എന്ന് ഇൻബോക്സിൽ മെസ്സേജ് വന്നപ്പോൾ എങ്ങോട്ടേക്കാണ് പുതിയ ട്രിപ്പ് എന്ന ആലോചന മാത്രമായിരുന്നു.<br />
എലിസബത് കാതറീൻ എന്ന പേര് സെലക്റ്റ് ചെയ്യാൻ സുന്ദറിനോട് പറയുമ്പോഴും സംശയമായിരുന്നു ഹോട്ടൽ മുറിക്കും പേരോ?<br />
<br />
“മിസ്റ്റർ ശ്യാം, ഇപ്പോൾ രണ്ടു മണികഴിഞ്ഞു സമയം. എത്ര വേഗം പോയാലും മൊമ്പാസയിലെത്തുമ്പോൾ രാത്രി ഒൻപത് കഴിഞ്ഞിരിക്കും. എട്ട് മണി കഴിഞ്ഞാൽ റിസ്പ്ഷനിൽ ആരുമുണ്ടാവില്ല. കൂടാതെ രാത്രിയിലുള്ള കെനിയൻ യാത്ര അത്ര സുഖകരമല്ലന്ന് ഓർക്കുന്നത് നന്ന്“ പിങ്ക് നിറം ചാലിച്ച മഗാഡി തടാകത്തിന്ന് ആ നിറം നൽകുന്നത് ഫ്ലമിംഗോ കൂട്ടങ്ങളാണൊയെന്ന സംശയം മനസിൽ വെച്ച് ചൂട് നീരുറവയുടെ സുഖത്തിൽ ലയിച്ച് നിൽക്കുമ്പോഴാണ് ഓർമ്മപ്പെടുത്തൽ, എന്നോ നഷ്ടമായ ലാവകളെ ഓർത്ത് ഉറങ്ങിക്കിടക്കുന്ന ഷൊമ്പോലെ അഗ്നിപർവതത്തെ പിന്നിലാക്കി ഇരുട്ട് വീഴുന്ന ആകാശത്തേയ്ക്ക് കയറുന്ന സോഡ ആഷ് നിറച്ച കുഞ്ഞ് വാഗണുകളെ നോക്കി അയാൾ ചോദിച്ചു. <br />
“മിസ്റ്റർ ഷബാൻ ഒമൻഡി, ഒരു പക്ഷേ ഈ പാളങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചില്ലായിരുന്നെങ്കിൽ നിങ്ങളെങ്ങനെ ഇതെല്ലാം മൊമ്പാസയിലെത്തിക്കുമായിരുന്നെന്ന് ആലോചിച്ചിട്ടുണ്ടോ?”<br />
“മിസ്റ്റർ ശ്യാം സക്കറിയാ, നിങ്ങൾക്കെന്നെ ഒമൻഡി എന്ന് വിളിക്കാം. പിന്നെ സോഡ ആഷ്... അത് നിങ്ങൾ ഇന്ത്യാക്കാരല്ലേ കൊണ്ടുപോകുന്നത്. ടാറ്റാ ഒരു ഇന്ത്യൻ കമ്പനിയല്ലേ?” കെനിയാക്കാരന്റെ പൊതുവിജ്ഞാനത്തെ മനസാപ്രകീർത്തിച്ച് ശ്യാം ഇരുട്ടിലേക്ക് നോക്കിയിരുന്നു.മഗാഡി തടാകത്തിന്റെ താഴ്വാരങ്ങളിലെവിടെനിന്നോ ഒഴുകി വരുന്ന മാസായി സംഗീതം മലമുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.<br />
<br />
"മിസ്റ്റർ ശ്യാം.”ഒമൻഡി വിളിച്ചപ്പോൾ ഇരുട്ടിൽ തിളങ്ങുന്ന അയാളുടെപല്ലുകൾ മാത്രമേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ . ഇരുട്ടിനും നിനക്കും ഒരേനിറമെന്ന് മനസിൽ പറഞ്ഞുകൊണ്ട് ഉം എന്ന് മൂളി. “മിസ്റ്റർ ശ്യാം, വിലിസ്കയെക്കുറിച്ച് നിങ്ങൾക്കെന്തെറിയാം.”<br />
“ഒന്നുമറിയില്ലന്ന് പറഞ്ഞാൽ ശരിയാവില്ല ഒമൻഡി.കുറച്ചൊക്കെ സെർച്ച് ചെയ്ത് മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ അവരുടെ റും വാടക സാധാരണ ഹോട്ടലുകളേക്കാൾ കൂടുതലാണ്.ഒരു നല്ല എക്സ്പീരിയൻസ് ആയിരിക്കുമെന്നുകൂടി കരുതുന്നു.”<br />
“നിങ്ങളേത് റൂമാണ് ബുക്ക് ചെയ്തിരിക്കുന്നത്?”<br />
“എലിസബത് കാതറീൻ. ഇറ്റ് ലുക്ക്സ് അൺയൂഷ്വൽ ഒമൻഡി. ആദ്യായിട്ടാണ് ഹോട്ടൽ റൂമിനൊരു പേര് കേൾക്കുന്നത്.”<br />
“യേസ് അൺയൂഷ്വൽ...മിസ്റ്റർ ശ്യാം സക്കറിയ. ബട്ട് യൂ ആർ കറക്റ്റ് റ്റൂ. ആ മുറിയിലാണ് മിസ്സിസ്സ് എലിസബത് കാതറിൻ കൊല്ലപ്പെട്ടത്. എലിസബത് കാതറീനും അവരുടെ ഹസ്ബന്റ് ജോസായും മൂർ ഫാമിലിയെ സൽക്കാരത്തിന് വിളിച്ചപ്പോൾ അതവരുടെ അവസാനത്തെ ദിനമാണന്ന് അറിഞ്ഞ് കാണില്ല. എട്ടുപേർ ഒറ്റ രാത്രിയിൽ മഴുവിന്റെ മൂർച്ചയിൽ...” ഒമൻഡി പറഞ്ഞുകൊണ്ടിരുന്നു. ശ്യാമിന് പുതുമയൊന്നും തോന്നിയില്ല. ഒമൻഡി പറയുന്ന കാര്യങ്ങൾ പലതും നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്. എങ്കിലും നീണ്ട ആറുമണിക്കൂർ യാത്രയിൽ ഒമൻഡിയുടെ വക കൂടുതൽ കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ശ്യാമിന്.<br />
“എട്ട് മുറികളിലായ് എട്ടുപേർ...മഴുവിന്റെ മൂർച്ചയുള്ള വശംകൊണ്ട് മരിച്ചത് ജോസാ മാത്രം. ബാക്കിയുള്ളവർ മറുവശം കൊണ്ട്. മിസ്സിസ്സ് മൂറിന്റെ സ്കേർറ്റ് ഉയർന്ന് വയറൊപ്പം കിടന്നിരുന്നു. അവരുടെ അടിവസ്ത്രം ഊരിയ നിലയിലായിരുന്നു. ബലാൽക്കാരം നടന്നെന്ന് തോന്നും വിധം!“<br />
ഇടറിയ കടലിന്റെ തിരയിൽ ഉയർന്ന് താഴുന്ന തോണിപോലെ ആഫ്രിക്കൻ റോഡിലൂടെയുള്ള യാത്ര നടുവിനേൽപ്പിച്ച ആഘാതമാണോ, വിശപ്പിന്റെ വിളിയാണോ അതോ ഒമൻഡിയുടെ നിർത്താതുള്ള വിവരണത്തിന്റെ വിരസതയാണോ എന്ന്<br />
വേർതിരിച്ച് മനസ്സിലാക്കാനായില്ലെങ്കിലും, “ഒമൻഡി, നന്നായി വിശക്കുന്നു. വഴിയിലെവിടെയെങ്കിലും നിർത്തി എന്തേലും കഴിച്ചിട്ടാകാം നമ്മുക്ക് തുടർ യാത്ര.” എന്ന് പറയുകയായിരുന്നു ശ്യാം.വഴിയരികിൽ വണ്ടി നിർത്തി കെനിയൻ ഉഗാലി ബീഫ് സ്റ്റൂവ് ചേർത്ത് കഴിച്ചതിന്റെ രുചി നാവിൽ നിൽക്കുമ്പോൾ തന്നേ ഒമൻഡി തുടങ്ങിക്കഴിഞ്ഞിരുന്നു. “നൂറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചുരുളഴിയാത്ത കേസുകളിലൊന്നായി ഇന്നും ആക്സ് മർഡർ കേസ്. മിസ്റ്റർ ശ്യാം നിങ്ങൾക്കൂഹിക്കാമോ മൂർ ദമ്പതികളെ എന്തിനായിരിക്കാം ജോസായും എലിസബത് കാതറീനും കൂടെ വിരുന്നിന് വിളിച്ചത്.“<br />
ചുരുളഴിയാത്ത കേസിന്റെ എഴുതാപ്പുറങ്ങൾ വായിച്ചെടുക്കാനുള്ള ആവശ്യമില്ലാത്തതിനാൽ ബാഗ് തുറന്ന് പിറ്റേന്നത്തെ മീറ്റിങ്ങിനായ പേപ്പറുകൾ ഒരാവർത്തി കൂടി വായിച്ചുകൊണ്ടിരുന്നു ശ്യാം.<br />
“അറിയില്ല അല്ലേ?” പുറകിലോട്ട് നോക്കിയ ഷബാൻ ഒമൻഡിയുടെ നഷ്ടമായ പല്ലിന്റെ വിടവ് ഇരുട്ടിനോട് ചേർന്ന് നിന്നു.“എങ്കിൽ കേട്ടോളൂ, കൊല്ലാൻ...കുട്ടികളില്ലാത്ത മൂർ ദമ്പതികളുടെ വിലമതിക്കാനാവാത്ത സ്വത്തിനായ്”<br />
“ഒമൻഡി, ഒരു തുമ്പുമവശേഷിക്കാതെ പോയൊരു കൊല നൂറ്റാണ്ടുകൾക്കിപ്പുറമിരുന്ന് നാമെന്തിന് സംസാരിക്കണം.നമ്മുക്ക് തൽക്കാലം മാസായി സംഗീതമോ, ആഫ്രിക്കൻ ഡ്രം ബീറ്റിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചൊ അതുമല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൊലചെയ്യാൻ പോലും മടിയില്ലാത്തവരെക്കുറിച്ചൊക്കെ സംസാരിച്ചൂടേ” നിശബ്ദതയുടെ ഇടവേള അകലെയെവിടെ നിന്നോ ഒഴുകിയെത്തിയ താരബ് സംഗീതത്തിന്റെ അലയൊലിയിലേക്ക് കുറച്ച് നേരത്തേക്ക് ശ്രദ്ധ തിരിച്ചെങ്കിലും വിലിസ്കയല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കില്ലന്ന് ദൃഢനിശ്ചയമെടുത്തതുപോലായിരുന്നു ഒമൻഡി. .<br />
“മിസ്റ്റർ ശ്യാം, ആക്സ് മർഡർ കേസിൽ ആകെ കിട്ടിയ ഒരേ ഒരു തെളിവ് എന്താണന്ന് നിങ്ങൾക്കറിയുമോ?”<br />
"ഒമൻഡി, നിങ്ങൾക്ക് വിലിസ്കയെക്കുറിച്ച് വളരെ അറിവുണ്ടന്ന് ഞാൻ മനസ്സിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ; ഈ പരസ്യത്തിന് നിങ്ങൾക്ക് പ്രത്യേക പ്രതിഫലം വല്ലതുമൂണ്ടോ?”<br />
ഹോണ്ടട് ഹോട്ടലിൽ രാത്രികഴിച്ചുകൂട്ടാൻ പോകുന്ന ഒരുത്തനെ മനഃപൂർവം പേടിപ്പെടുത്താനുള്ള ഒരു കെനിയൻ ബുദ്ധി ആണോയെന്ന ഒരു സംശയം ഇതിനോടകം ബലപ്പെട്ടിരുന്നതുകൊണ്ടുകൂടിയാണ് അങ്ങനെ ശ്യാം ചോദിച്ചത്. പിന്നിട് ഹോട്ടലിൽ എത്തുന്നതുവരെ ഒമൻഡി ഒന്നും സംസാരിച്ചില്ല.<br />
<br />
വിലിസ്കയുടെ മുന്നിൽ കാർ നിർത്തി ലഗേജ് എടുത്ത് താഴെ വെച്ച് നല്ലൊരു രാത്രി ആശംസിച്ച് യാത്രപറയുമ്പോൾ ഒമൻഡി പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത് വിലിസ്കയുടെ ഇപ്പോഴത്തെ അവകാശി ഷബാൻ ഒമൻഡി എന്ന താൻ തന്നെ ആണന്നുള്ളതായിരുന്നു.രണ്ടാമത്തേത് വിലിസ്കയെ കേവലം ഒരു മൂന്നാം കിട ഹോണ്ടട് ഹോട്ടലായി കാണരുതെന്നുള്ള അഭ്യർഥന. മൂന്നാമതായി പറഞ്ഞത് .കൃത്യസഥലത്ത് നിന്ന് കണ്ടുകിട്ടിയ അടർന്ന് വീണിട്ട് അധികനേരമായിട്ടില്ലന്ന് വ്യക്തമാക്കിയിരുന്ന ചോരപുരണ്ട ഒരു പല്ലിനെക്കുറിച്ചായിരുന്നു. ജന്നിഫർ അപ്പോഴത്തേയ്ക്കും കാത്തിരുന്ന മടുത്ത മുഖവുമായി കാറിന്നടുത്തെത്തിയിരുന്നു. ഒരു പൊട്ടിത്തെറിക്ക് ഒമൻഡിയുടെ അഭാവം കാത്തുനിന്നതുപോലായിരുന്നു ജന്നിഫർ. “മിസ്റ്റർ ശ്യാം സക്കറിയ ഇപ്പോൾ സമയമെന്തായെന്നറിയുമോ നിങ്ങൾക്ക്. എട്ടുമണിക്ക് വരുമെന്നറിയിച്ചിട്ട് കെനിയയാണന്നോ ഹോണ്ടട് ഹോട്ടലാണന്നോ നിങ്ങൾ മറെന്നെന്ന് തോന്നുന്നു.ഇപ്പോൾ ഒൻപത് കഴിഞ്ഞിരിക്കുന്നു.” നിരാശയും ദേഷ്യവും പരിഭവും കലർന്ന സുന്ദരിയുടെ വാക്കുകൾ ചെറിയൊരു ചിരിയിലൊതുക്കി റൂമിന്റെ താക്കോൽ വാങ്ങി നീങ്ങുവാൻ തുടങ്ങുമ്പോഴായിരുന്നു മുന്നറിയിപ്പ്.”മിസ്റ്റർ ശ്യാം രാത്രിയിൽ ഇവിടെ സ്റ്റാഫ് ആരും കാണുകില്ലന്നുള്ളത് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു.പുറത്തേക്കിറങ്ങരുത്.”<br />
“പ്രേതങ്ങളെ വെച്ചുള്ള പണം പിടുത്തം അല്ലേ ജന്നിഫർ?.”<br />
“സൂക്ഷിക്കുക.വിലിസ്കയാണ്” അവരുടെ മനോഹരമായ എഡ്വേർഡിയൻ ഹെയർ സ്റ്റൈലിന്റെ ഭംഗി നോക്കി നിന്ന ശ്യാമിന് പരിസരബോധമുണ്ടായത് കാർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടപ്പോഴാണ്.<br />
--<br />
<br />
“എട്ടുമണി കഴിഞ്ഞാൽ റിസപ്ഷനിൽ ആരുമുണ്ടാവില്ലന്നല്ലേ ഒമൻഡി പറഞ്ഞത്. പിന്നെങ്ങനെ ഒൻപത് മണിക്ക് നിങ്ങൾ ജന്നിഫറെ കണ്ടു?” ടീനയുടെ അന്തമില്ലാത്ത ചോദ്യങ്ങളും ആകാംക്ഷയും അലോസരപ്പെടുത്തുന്നതായ് ശ്യാമിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.<br />
“ഒരുപക്ഷേ അവൾ വൈകിയെത്തുന്ന അതിഥിയെ കണ്ട് താക്കോൽ നേരിട്ട് നൽകി മടങ്ങാമെന്ന് വിചാരിച്ചുകാണും.“<br />
കാത്തിരുന്ന് മടുത്തതിന്റെ പരിഭവവും രാത്രിയേറെയായതിന്റെ പേടിയും ജന്നിഫറിന്റെ മുഖത്തിലും ശബ്ദത്തിലും കാണാമായിരുന്നെന്നയാൾ പറഞ്ഞപ്പോൾ ടീന ചോദിച്ചു,“ശ്യാം സത്യം പറയൂ, നിങ്ങൾക്ക് ആ രാത്രി പേടി തോന്നിയില്ലേ?<br />
മൂർ ദമ്പതികളെ കൊല്ലാനായ് വിളിച്ചെന്നാണല്ലോ ഒമൻഡി പറഞ്ഞത്. അതുശരിയാണേങ്കിൽ എങ്ങനെ ജോസായും എലിസബത് കാതറീനും അതേ ദിവസം തന്നെ കൊല്ലപ്പെട്ടു.” ടീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏതോ വികാരങ്ങൾ ശരീരത്തെ കൊളുത്തിവലിക്കുന്നതുപോലെ തോന്നിയപ്പോൾ അവർ ശ്യാമിനോട് ചേർന്നിരുന്നു.<br />
“വിവേകാനന്ദലോക്രെയെ എന്തു പറഞ്ഞ് മനസ്സിലാക്കുമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. എന്തൊക്കെ തെളിവുകൾ നൽകിയിട്ടും ഞാൻ ക്ലയന്റ്സിനെ കണ്ടന്ന് അങ്ങേര് വിശ്വസിക്കുന്ന മട്ടില്ല.”<br />
“അതെങ്ങനെ സാധ്യമാവും. മിസ്സിസ്സ് ആന്റ് മിസ്റ്റർ റിച്ചാർഡ്സിന്റെ കൂടെ ഡിന്നർ കഴിച്ചതും, ട്രൈബൽ ഡാൻസ് കാണാൻ പോയതും പിന്നെ വെറുതേ ആയിരുന്നോ. പോട്ടെ അവരുടെ കൂടെ നിന്ന് എടുത്തെന്ന് പറയുന്ന ആ ഫോട്ടോകാണിച്ചുകൂടെ.“<br />
അത് ശരിയാണല്ലോ എന്നും പറഞ്ഞ് അയാൾ സ്യൂട്ട്കേസ് പരതാൻ തുടങ്ങി.വിവേകാനന്ദ ലോക്രേയെ വിശ്വസിപ്പിക്കാനുള്ള അവസാനത്തേതെങ്കിലുമായുള്ള ഒരു തുരുമ്പായ് അതുമാറുമെന്ന് പറയുമ്പോൾ ശരിക്കും ആശ്വസിച്ചത് ടീനയാണ്.<br />
<br />
“ശ്യാം, നിനക്കെങ്ങനെ ധൈര്യം വന്നു ഇങ്ങനൊരു സ്ഥലത്ത്, അതും അന്യനാട്ടിൽ...ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടാൻ?”<br />
ഷൊമ്പോലെ അഗ്നിപർവ്വതത്തെപ്പോലെ ശാന്തതയുള്ള മുഖമായിരുന്നു ശ്യാമിനപ്പോൾ. അയാളുടെ കൈകൾ മഗാഡി തടാകത്തിലെ നീരുറവപോലെ പൊള്ളി.അയാളുടെ നെറ്റിയിലൂടെ പൊടിഞ്ഞ് വീഴാൻ തുടങ്ങിയ വിയർപ്പുകണങ്ങൾ ടീന മെല്ലെ കൈകൾ കൊണ്ട് തുടച്ചു.<br />
“ 1912 ജൂൺ പത്ത് രാത്രി 11.45 നും ജൂൺ 11 രാവിലെ 5.45 നുമിടയിലാണ് എട്ട് മരണങ്ങളെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടുമുറികളിലായി എട്ടുപ്രേതങ്ങൾ...ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാവുന്ന കാര്യങ്ങൾ മാത്രം. ഒമൻഡി പറഞ്ഞ പല്ലിന്റെ കഥ എങ്ങും വായിച്ചതായ് ഓർക്കുന്നില്ല ഒരു തുമ്പുമവശേഷിപ്പിക്കാതെ നടന്ന കൊല എന്നാണെല്ലായിടത്തും.” അയാൾ പറഞ്ഞുതുടങ്ങി.<br />
എലിസബത് കാതറീന്റെ ജനാലയ്ക്കൽ നിന്നപ്പോൾ അകലെ ശാന്തമായ കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ ചെരാതുകൾപോലെ തിളങ്ങുന്നുണ്ടായിരുന്നു. കരയിലേയ്ക്ക് വീശിയ ഉപ്പുകാറ്റിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ക്ലോക്ക് ചിലച്ചു.സമയം 11.45<br />
ടീന, വിലിസ്കയിലെ ക്ലോക്ക് ദിവസത്തിൽ രണ്ട് തവണമാത്രം ചിലയ്ക്കും. രാത്രി 11.45ന് ഒരു തവണ. വെളുപ്പിന് 5.45ന് എട്ട് തവണ.<br />
നിലാവെളിച്ചത്തിൽ തല കടലിലേക്ക് നീട്ടികിടന്നിരുന്ന ജീസസ് ഫോർട്ട്... പോർച്ചുഗീസ് വാസ്തുവിദ്യയുടെ ആഫ്രിക്കൻ അവശേഷിപ്പ്...<br />
ഇന്ത്യ തേടിയെത്തിയ വാസ്കോഡ ഗാമ മൊംബാസ കടൽത്തീരത്തിറങ്ങുമ്പോൾ കെനിയൻ ജീവിതത്തിന് അധിനിവേശത്തിന്റെ മുന്നൂറ് വർഷങ്ങളാണ് സമ്മാനിച്ചത്.<br />
വിലിസ്കയുടെ പുറകിലൂടെ ജീസസ് ഫോർട്ട് ലക്ഷ്യമാക്കി നടക്കുന്നത് ഒരു കൽക്കെട്ടിനെ കടന്ന് വേണം. ഒരാവേശമായിരുന്നു. ആഫ്രിക്കൻ മണ്ണിലേക്കുള്ള അനേകമനേകം യാത്രകൾ നൽകിയൊരു ധൈര്യം കരുത്തായുണ്ടായിരുന്നു.പരിചിതമായിത്തീർന്നിരുന്ന ഹോണ്ടട് ഹോട്ടലുകളുടെ ബിസിനസ് തന്ത്രങ്ങൾ മനസിനെ ശാന്തമാകാൻ സഹായിച്ചിരുന്നു.<br />
ചരിത്രമുറങ്ങുന്ന ജീസസ് ഫോർട്ടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പുറകിലെ കൽക്കെട്ടിൽ നിന്നും ആ വിളി ഉണ്ടായത്. “പേടിയില്ല അല്ലേ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ?”<br />
ടീനയുടെ കൈകൾ അയാളെ ചുറ്റിപ്പിടിച്ചു.“ആരായിരുന്നു അത്?”<br />
“അയാളെ പിന്തുടരാൻ ഞാൻ ശ്രമിക്കുമ്പോഴാണ് കൽക്കെട്ട് ശരിക്കും ശ്രദ്ധിച്ചത്! ...” ശ്യാം ഒന്നു നിർത്തി. ചരക്ക് നിറച്ച് യാത്രപുറപ്പെടാൻ തയ്യാറായി കിടക്കുന്ന കപ്പലിന്റെ കനം തോന്നി അയാളുടെ നെഞ്ചിന്.<br />
ഫോൺ അൺലോക്ക് ചെയ്ത് ഗാലറിയിലെ ചിത്രങ്ങളിലൂടെ അയാളുടെ വിരലുകളോടി.“ദാ, ഇതു നോക്കിക്കേ...”<br />
ഫോൺ ടീനയ്ക്ക് കൈമാറി. ഒരു കല്ലറയുടെ ചിത്രം.സ്വാഹിലി ഭാഷയിൽ അതിൽ എഴുതിയിരിക്കുന്നത് ശ്യാം വിശദീകരിച്ചു.<br />
അറിയപ്പെടാത്ത വഴികളിലൂടെ നടക്കാൻ വിധിക്കപ്പെട്ടതുപോലെ ടീന കുഴങ്ങിയെന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു.<br />
ഷബാൻ ഒമൻഡിയുടെ കല്ലറ!<br />
ജനനം 1860 മരണം 1920.<br />
<br />
“ഞാൻ മിസ്റ്റർ റിച്ചാർഡ്സിനെ കാണാൻ നിന്നില്ല.രാവിലെ തന്നെ റൂം ചെക്ക് ഔട്ട് ചെയ്യുമ്പോൾ റിസപ്ഷനിൽ ജന്നിഫറുണ്ടായിരുന്നില്ല. പകരം ഒരു കറുത്തസുന്ദരി ആയിരുന്നു. ഞാനവരോട് ജന്നിഫറെക്കുറിച്ച് ചോദിച്ചു.അവർക്ക് അറിയാവുന്ന എഡ്വേർഡിയൻ ഹെയർ സ്റ്റൈലുള്ള ജന്നിഫർ മൂർ ഭിത്തിയിലിരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ.”‘<br />
ലഗേജ് കാറിലേക്ക് എടുത്തുവെച്ച് ഡോർ തുറന്നുകൊണ്ട് റിസപ്ഷനിസ്റ്റ് പറഞ്ഞു.“മിസ്റ്റർ ശ്യാം സക്കറിയ. ദയവായ് അല്പം വെയ്റ്റ് ചെയ്യൂ. ഡ്രൈവർ ഉടൻ വരും.”<br />
ഉറക്കക്ഷീണം കൊണ്ടായിരിക്കാം.ഒന്നുമറിഞ്ഞില്ല. ഉണരുമ്പോൾ കാർ നെയ്റോബിയിലെത്തിയിരുന്നു.”മിസ്റ്റർ ശ്യാം സക്കറിയ. താങ്കൾ ട്രിപ്പ് എൻജോയ് ചെയ്തെന്ന് തന്നെ കരുതട്ടെ. ഹാവ് എ നൈസ് റിട്ടേൺ ജേർണി.” ചിരിച്ചുകൊണ്ട് മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾ എനിക്ക് നേരേ നീണ്ടു.വെള്ളത്തൊപ്പിക്കാരൻ ഡ്രൈവർ...ഷബാൻ ഒമൻഡി! എന്റെ ശ്രദ്ധ അയാളുടെ മുകൾ നിരയിലെ പല്ലുകളിലായിരുന്നു.അവ ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല!<br />
<br />
ദീർഘശ്വാസമെടുത്ത് ടീന പുറകിലോട്ട് കൈകുത്തി ഇരുന്നു.ഒരു നിമിഷം എന്ന് പറഞ്ഞ് ശ്യാം ലാപ്ടോപ് തുറന്ന് ഏറ്റവും അവസാനം വന്ന മെയിൽ ടീനയ്ക്ക് മുന്നിലേയ്ക്ക് വെച്ചു.ഷബാൻ ഒമൻഡിയിൽ നിന്നുള്ള നന്ദിപ്രകടനം.മൂടൽമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന വെയിലിൽ കുളിക്കുന്ന സുഖം ടീനയിൽ കാണാറായി..ശ്യാം ചിരിച്ചു.<br />
ഗ്രാൻഡ്പായുടെ പേര് കൈമാറി വന്ന അഞ്ചാം തലമുറക്കാരന്റെ ബിസിനസ്. അല്ലേ? ടീന അയാളുടെ കൈയിൽ അമർത്തി പിടിച്ചു, “എനിക്ക് ഒരു സംശയം കൂടി ഉണ്ട്”<br />
“എന്ത്?”<br />
“വിലിസ്ക എങ്ങനെ ഒമൻഡിയ്ക്ക് അവകാശപ്പെട്ടതായ്?” ഒരു നിമിഷം ശ്യാം ചിന്താമഗ്നനായിരുന്നിട്ട് പറഞ്ഞു, “നിന്റെ ചോദ്യം ശരിയാണ്. പക്ഷേ ഉത്തരം കണ്ടുപിടിക്കണമെങ്കിൽ...” ടീന അയാളുടെ കള്ളനോട്ടം മണക്കുന്ന കണ്ണുകളിലേയ്ക്ക് നോക്കി. അയാൾ പറഞ്ഞു,”അതിന്ന് ഞാൻ ഒരുവട്ടം കൂടി കെനിയാക്ക് പോണം. വിവേകാനന്ദ ലോക്രെ അനുവദിച്ചാൽ...”<br />
അവളുടെ കൈകൾ അയാളുടെ കവിളിൽ നുള്ളി. അതിന് നനുത്ത വേദനയുള്ള സുഖമുണ്ടായിരുന്നു.<br />
<br />
-----<br />
<br />
(സോഡ് ആഷ്- സോപ്പ്, പേപ്പർ,ഗ്ലാസ് വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്ന സോഡിയം കാർബണേറ്റ് എന്ന അസംസ്കൃത വസ്തു.<br />
മഗാഡി സോഡ- ടാറ്റാ കെമിക്കത്സിന്റെ അധീനതയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സോഡ ആഷ് നിക്ഷേപം.<br />
ജീസസ് ഫോർട്ട്- മൊംബാസ കടപ്പുറത്ത് പോർച്ചുഗീസുകാരാൽ നിർമ്മിക്കപ്പെട്ട ഫോർട്ട്.)</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-39330073977551616822020-06-15T10:31:00.001+05:302020-06-15T10:32:03.217+05:30സുന്ദരമായൊരു പാസ് കഥയില്ലിത് കാര്യം<div dir="ltr" style="text-align: left;" trbidi="on">
<br />
പ്രായം ഏകദേശം 18 അല്ലെങ്കിൽ 19 ഒക്കെ ആയിരിക്കുന്ന കാലത്താണ് ഡ്രൈവിങ്ങ് ലൈസൻസിനായ് ഒരു ഫോട്ടോ എടുക്കാനായ് വീടിന്നടുത്തുള്ള സ്റ്റുഡിയോവിൽ പോയത്. ചേട്ടൻ ഫോട്ടോയൊക്കെ എടുത്ത് രണ്ട് ദിവസം കഴിഞ്ഞ് കോപ്പിയ്ക്കായ് വരാൻ പറഞ്ഞതിൻപ്രകാരം കൃത്യദിവസം തന്നെ വന്ന് ഫോട്ടോ വാങ്ങി. സത്യം പറയണോല്ലോ ഫോട്ടൊ കണ്ട് ഞാൻ കരഞ്ഞുപോയി. പോക്കാച്ചിത്തവളേടെ പോലെ കൺപോളേന്ന് വിട്ട് നിൽക്കുന്ന വലിയകണ്ണും വരച്ച് വെച്ചപോലത്തെ മീശേം....<br />
സങ്കടം സഹിക്കവയ്യാതെ ‘ചേട്ടാ‘ എന്നു വിളിച്ചതും മഴവെള്ളം പോലെ കണ്ണിൽ നിന്നും വെള്ളം ചാടിയതും അതുകണ്ട് സാന്ത്വനിപ്പിക്കാനായ് ചേട്ടൻ പയ്യെ ചെവിയിൽ പറഞ്ഞ നല്ലവാക്കുകളും ഓർമ്മയിൽ...<br />
“സാരമില്ലട, ഫോട്ടോയാണേലും ഒള്ള മുഖമല്ലേ വരത്തൊള്ളൂന്ന് ആശ്വസിക്കൂ.”<br />
ആശ്വസിച്ച് വീട്ടിൽ വന്നപ്പോഴാണ് സംഗതി മാറിയത്. ഫോട്ടോ നോക്കി അമ്മ വക കമന്റ്, “നിന്നെ നേരില് കാണുന്നതാടാ ഇതിലും ഭംഗി.”<br />
<br />
കൊറോണക്കാലത്ത് ഹൈദ്രാബാദിലെ റോഡിലൂടെ വണ്ടി ഓടിക്കുന്ന സുഖം ഒന്നു വേറേ തന്നെയാണ്! ഒരു പക്ഷേ ഇത്തരമൊരവസരം പിന്നീടുണ്ടായെന്നും വരില്ല.നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന റോഡൊക്കെ വെല്ലുവിളിച്ചുകൊണ്ട് നീണ്ടു നിവർന്ന് കിടക്കുന്നു.<br />
ലോക്ഡൌൺ അവഗണിച്ച് വെളിയിലിറങ്ങണമെന്ന് മനസ്സുകൊണ്ട് ആഗ്രഹമില്ലാതിരിന്നിട്ടുകൂടി നിത്യേന ഹൈദ്രാബാദിലെ റോഡുകളിലൂടെ 80 കി.മീ ഡ്രൈവ് ചെയ്യേണ്ടി വരുന്നു. ഡ്രൈവിങ്ങ് ആയാസം. തിരക്കില്ല. വണ്ടിയില്ല.ആളില്ല. അഞ്ച് ചെക്ക് പോസ്റ്റ് മാത്രം.<br />
എല്ലായിടത്തും പോലീസ് വണ്ടിക്ക് കൈകാണിക്കും. ഐഡി കാണിക്കുമ്പോൾ ലാത്തികൊണ്ട് പോകാൻ അനുവാദം.<br />
<br />
ആദ്യഘട്ട ലോക്ഡൌൺ തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു പോലീസുകാരന്റെ സ്നേഹപൂർവമായ ഉപദേശം. “ഓൺലൈൻ പാസ്സിന് അപേക്ഷിച്ചുകൂടെ?” ശരിയാണ് രണ്ടുകൂട്ടർക്കും പണി എളുപ്പമാവും.<br />
പാസിന് അപേക്ഷിച്ച് പിറ്റേന്ന് തന്നെ കിട്ടി. നല്ല കളർ പ്രിന്റൊക്കെ എടുത്ത് വണ്ടീടെ മുന്നിൽ തന്നെ ഒട്ടിച്ചു.<br />
<br />
പാസ് വെച്ചതിൽ പിന്നെ ചെക്കിങ്ങ് ആന്റ് ക്വൊസ്റ്റ്യനിങ്ങ് പണ്ടത്തേതിലും കൂടുതലായി തോന്നി. കാരണം മാത്രം പിടി കിട്ടിയില്ല. എല്ലാവരും അവസാനം ഐഡി കാർഡ് നോക്കും. പിന്നെ ലാത്തി ആട്ടി അനുവാദം.<br />
ഇന്ന് തിരികെ വരുമ്പോൾ രണ്ട് പോലീസുകാർ ചെക്ക്പോസ്റ്റിൽ ലാത്തി ചൂണ്ടി വണ്ടി നിർത്തിച്ചു. പാവം പോലീസുകാർ...എന്തു കഷ്ടമാണ് അവരുടെ ജോലി. വെയിലത്ത്... വകതിരിവില്ലാതെ വണ്ടിയുമായിറങ്ങുന്ന എത്രയോ ആൾക്കാർ. എല്ലാവരോടും സംയമനത്തോടെ കാര്യങ്ങൾ ചോദിച്ച്, ഡൊക്കുമെന്റ്സ് പരിശോധിച്ച് യാത്രാനുമതി നൽകുന്നവർ. ഇന്നലെ ഒരു ചെക്ക് പോസ്റ്റിൽ കുറേ ആൾക്കാർ പെട്ടിവണ്ടിയിൽ കരിക്കുമായ് വന്ന് പോലീസുകാർക്ക് നൽകുന്നതുകണ്ടു. അല്പം വെള്ളം കുടിക്കണമെങ്കിൽ പോലും ഒരു കടപോലുമില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക ചെക്ക് പോസ്റ്റുകളും. വാട്ട്സാപ്പിൽ പല വീഡിയോകളും കണ്ടിരുന്നു. പോലീസ് അടിക്കുന്നു. ഏത്തമിടീക്കുന്നു തുടങ്ങി പലതും. പക്ഷേ തെലങ്കാന പോലീസിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് എനിക്ക് അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. അതല്ല ചിലർക്കെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടങ്കിൽ അതിന് വ്യക്തമായ കാരണവുമുണ്ടാവാമെന്നാണ് എന്റെ ഒരിത്.<br />
<br />
അപ്പോൾ പറഞ്ഞ് വന്നത് അതൊന്നുമല്ല. ഇന്ന് തിരികേ വരുമ്പോൾ എന്നെ പോലീസുകാർ പിടിച്ച് നിർത്തി. ഒരാൺ പോലീസും ഒരു പെൺ പോലീസും. വണ്ടിയിൽ ഒട്ടിച്ചിരിക്കുന്ന പാസ് കണ്ടിട്ട് പെൺ പോലീസിന് കാര്യം പിടികിട്ടുന്നില്ല. ആൺപോലീസ് വിശദീകരിച്ചുകൊടുത്തു. ഇത് ഓൺലൈനിൽ എടുക്കുന്ന പോലീസ് പാസാണ്.(പാവം പെൺപോലീസ്..ഡിപ്പാർട്ട്മെന്റിലെ തീരുമാനങ്ങൾപോലും അവരിലോട്ടെത്തിയിട്ടില്ല.)<br />
ആൺ പോലീസ് വണ്ടിക്കൊരു വലം വെച്ച് ലാത്തികൊണ്ട് ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. എന്നിട്ടൊരു ചോദ്യം. “ഈ ഫോട്ടൊയിലുള്ളത് നിങ്ങള് തന്നെയാണോ?” ഞാൻ മാസ്ക് മാറ്റി മുഖം മുഴുവൻ കാണിച്ചു. പോലീസുകാരന് എന്നിട്ടും പുളിചവച്ച മുഖം മാത്രം. കുറച്ച് നേരം നിന്നിട്ട് ലാത്തികാട്ടി. പൊയ്ക്കോളാൻ...<br />
<br />
കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകുന്നതിന് മുന്നേ ചുമ്മാതെ വണ്ടീടെ മുന്നിൽ ചെന്ന് പാസൊന്ന് നോക്കി. ശരിയാണ്. ഏറ്റവും പുതിയ ഫോട്ടോ തന്നെയാണ്. വണ്ടീടെ വശത്ത് വന്ന് മിററിലേക്കും പിന്നെ പാസിലേക്കും മാറി മാറി നോക്കി.<br />
ശരിയാണ്. ഫോട്ടോയിലെ ഞാൻ എന്നെക്കാളും വളരെ സുന്ദരനാണ്. ഫോട്ടോഷോപ്പിലിട്ട് മുഖമൊക്കെ സുന്ദരമാക്കിത്തന്നപ്പോ സ്റ്റുഡിയോക്കാരനോട് വലിയ സ്നേഹമാരുന്നു.</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-29295886156772737572020-05-10T22:20:00.000+05:302020-05-10T22:20:06.366+05:30വാഗ്യ- ശിവാജി കരയുന്നു<div dir="ltr" style="text-align: left;" trbidi="on">
<br />
<pre style="overflow-wrap: break-word; white-space: pre-wrap;">
ഇരുട്ടിലേക്ക് തുറന്ന ബാൽക്കണിയിൽ നിന്ന് കൈകൾ പുറത്തേക്ക് വിടർത്തി കാറ്റിൽ ചരിഞ്ഞ് വീഴുന്ന വലിയ വെള്ളത്തുള്ളികളെ ശരീരത്തിലേക്ക് തട്ടിവീഴ്ത്തുമ്പോൾ ഹരിയുടെ മനസ് കുളിരുകയായിരുന്നു.
“മഴ നനയാതെ അകത്ത് കയറി ഇരുന്നൂടെ നിങ്ങക്ക്, ദാ ഞാൻ ഇപ്പോ എത്തി.” കാറ്റിന്റെ വേഗതയിൽ വാതിൽ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് കുതിച്ച സജീനയെ നോക്കി ഹരി നനഞ്ഞ തലമുടി പെട്ടെന്ന് ചുറ്റി തിരിച്ചപ്പോൾ ഉതിർന്ന് വീണ തുള്ളികൾ വലിയ ഗ്ലാസിൽ തട്ടി ചിത്രം വരച്ച് താഴോട്ട് ഒഴുകി.
നനഞ്ഞ ശരീരത്തിലൂടൊഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളെ അകത്ത് തറയിൽ വീഴിക്കാതിരിക്കാൻ പെരുവിരലുകളിലൂന്നി നടക്കാനുള്ള വിഫല ശ്രമം ഹരി നടത്തിക്കൊണ്ടിരുന്നപ്പോഴത്തേക്കും സജീന തിരിച്ചെത്തിയിരുന്നു.
മാറോടമർത്ത് പിടിച്ച കൊച്ചുകളിപ്പാട്ടം പോലത്തെ ഒരു നായക്കുട്ടിയുമായാരുന്നു സജീന എത്തിയത്.
“നിങ്ങള് മഴനനഞ്ഞുകൊണ്ടിരുന്നപ്പോ ഞാനിവന്റെ കരച്ചിലാ ശ്രദ്ധിച്ചോണ്ടിരുന്നത്. കാർ പോർച്ചിലെ തൂണിനോട് ചേർന്നിരിക്കുകയായിരുന്നു പാവം. ശരിക്കും മഴച്ചാറ്റലടിച്ചിട്ടുണ്ട്.” തുവർത്തെടുത്ത് നായക്കുട്ടിയുടെ ശരീരത്തിലെ വെള്ളമെല്ലാം നല്ലവണ്ണം കളഞ്ഞ് സജീന അതിനെ സോഫയുടെ ഒരരുകിലിരുത്തി.
“കൊള്ളാല്ലോ. നാടനാ ഇനം എന്താ നീ ഇവനെ വിളിക്കേ?”
“ഫിഡോ” മുൻകൂർ തീരുമാനിച്ചുറപ്പിച്ച് വെച്ചിരുന്നതുപോലെയായിരുന്നു സജീന അത് പറഞ്ഞത്.
നായക്കുട്ടിയുടെ പേര് നന്നായി ഇഷ്ടപ്പെട്ടതുപോലായിരുന്നു ഹരിയുടെ പ്രതികരണവും.” എബ്രഹാം ലിങ്കന്റെ വളർത്തുനായയുടെ പേര് തന്നെ.”
"അയ്യേ...ഇത് എബ്രഹാം ലിങ്കന്റെയല്ല...ഇത് കാർലോ സോറിയാനോയുടേതാ...” സജീന നായക്കുട്ടിയെ ചേർത്ത് പിടിച്ച് വട്ടം ചുറ്റി.പുറത്തപ്പോൾ മഴനിലച്ചിരുന്നു.
രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയാണ്. മക്ഡോണാൾഡ്സ് കഴിഞ്ഞ് MJR മാളിന്റെ അല്പം മുന്നിലേക്ക് മാറി റോഡിൽ സാമാന്യം നല്ലരീതിയിൽ വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ഡ്രെയ്നേജ് സംവിധാനമില്ലാത്ത ആ ഭാഗം എല്ലാ മഴക്കാലത്തും അങ്ങിനെയാണ്. ഇടതുവശത്ത് തലയെടുപ്പോടെ നിൽക്കുന്ന അസംഖ്യം അപ്പാർട്ട്മെന്റുകളുടെ ചുവട്ടിൽ തളം കെട്ടുന്ന വെള്ളം ചാലുവെട്ടി റോഡിലേക്ക് തിരിച്ചുവിടും. ടയർ മുങ്ങുന്ന വെള്ളത്തിലൂടെ വണ്ടിയോടിക്കുന്നത് ശ്രമകരമായിരുന്നു.. ഇടയ്ക്കെങ്ങാനും നിന്നുപോയാൽ...സൈലൻസറിൽ വെള്ളം കേറിയാൽ... പുതിയ വോൾവോ എസ് 60 ആണ് ഓടിക്കുന്നതെന്നത് മനസ്സിൽ ചെറിയൊരു പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഒരു വിധം വെള്ളക്കെട്ടിന് പുറത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്!
ഒരു നായ! വണ്ടിക്ക് വട്ടം നിൽക്കുന്നു!
സാമാന്യം വലിയൊരു നായ. പൂഴിവെള്ളത്തിൽ നനഞ്ഞതിനാലാവാം അതിന്റെ രോമമെല്ലാം ചെമ്മണ്ണ് നിറമായിരുന്നു. മഴയിൽ നനഞ്ഞ് ശരീരത്തിനോടൊട്ടിയിരുന്ന രോമം കാരണമാകാം അതിന്ന് മെലിഞ്ഞതും ഉയർന്നതുമായ ശരീരമുള്ളതായിട്ടാണ് തോന്നിയത്. വളരെ പെട്ടെന്നായിരുന്നു ആ നായ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. പതുക്കെ വണ്ടി വെട്ടിച്ച് ഓടിച്ചുപോന്നെങ്കിലും, അടുത്ത രണ്ട് ദിവസങ്ങളിലും നായ അതേ സ്ഥലത്ത് വെച്ച് വണ്ടിക്ക് വീണ്ടും വട്ടം നിന്നപ്പോൾ ഒരു അസാധാരണത്വം തോന്നുകയായിരുന്നു.
വൈകിട്ട് അത്താഴത്തിന്നിരുന്നപ്പോഴാണ് നായക്കഥ സജീനയോട് പറഞ്ഞത്.
അവൾ പറഞ്ഞു,“അതു ചിലപ്പോൾ മറ്റൊരു ഫിഡോ ആയിരിക്കും“ എബ്രഹാം ലിങ്കന്റെ ഫിഡൊ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചപ്പോൾ നെറുകയിൽ കയറിയ എരിവുള്ള ചോറ് താഴയാക്കാൻ അവൾ ഹരിയുടെ തലയിലടിച്ചുകൊണ്ട് പറഞ്ഞു,”അല്ല. കാർലോ സോറിയാനോയിടാതായിരിക്കും.”
കാർലോ സോറിയാനയുടെ കഥ തലയ്ക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പോലെ,ഏതോ അപസർപ്പക കഥയുടെ ഓർമ്മപോലെ, എപ്പോഴും കറങ്ങിക്കൊണ്ടിരുന്നതിനാൽ സജീനയ്ക്കും മനഃപാഠമായിരിക്കുന്നു എന്നോർത്ത് ഹരി ഉള്ളാലെ ചിരിച്ചു.
1941 നവമ്പർ
ഫ്ലോറൻസിലെ ഒരു തണുത്ത രാത്രി. റോഡരുകിലെ കുഴിയിൽ മുറിവേറ്റ് കിടന്ന ഒരു കുഞ്ഞുനായ! സോറിയാന ജോലികഴിഞ്ഞ് മടങ്ങിയപ്പോൾ കൂട്ടത്തിൽ അന്ന് ആ നായക്കുട്ടിയുമുണ്ടായിരുന്നു.സജീനയുടെ കൈയിലെ ഫിഡോയെപ്പോലെ! മുറിവ് ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആ നായക്കുട്ടിയെ കാർലോ സോറിയാന ‘ഫിഡോ’ എന്ന് വിളിച്ചു.
പിന്നീടുള്ള രണ്ടു വർഷങ്ങൾ...
ജോലിക്കുപോകുന്ന കാർലോയെ അനുഗമിച്ച് ബസ് സ്റ്റോപ്പ് വരെ നിത്യവും ഫിഡോ കൂടെപ്പോകുമായിരുന്നു. കാർലോയെ യാത്രയാക്കിയതിന് ശേഷം വൈകുവോളം അവൻ യജമാനന്റെ തിരിച്ചുവരവ് കാത്തിരുന്നു. സത്യത്തിന്റേയ്മും, സ്നേഹത്തിന്റേയും, വിധേയത്തത്വത്തിന്റേയും മാതൃകയായി ഫിഡോ മാറുകയായിരുന്നു.അടുത്ത രണ്ടുവർഷം ഫ്ലോറൻസ് നിവാസികൾക്ക് ഇതൊരു പതിവ് കാഴ്ച തന്നെയായി. ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന കാർലോ സോറിയാനയെ സ്വീകരിച്ച് തുള്ളിച്ചാടി വീട്ടിലേക്ക് പോകുന്ന ഫിഡോ!
1943 ഡിസംബർ.
സഖ്യകക്ഷികളുടെ വിമാനമുതിർത്ത ബോംബുകൾ ഫ്ലോറൻസിലെ കൽച്ചൂളകളൊന്നൊഴിയാതെ നശിപ്പിച്ചപ്പോൾ തിരികേ വരാനാവാത്ത ലോകത്തിലേക്ക് കാർലോ സോറിയാനി പോയി. യജമാനെ കാത്ത് കാത്തിരുന്ന് മരവിച്ച മനസ്സുമായി ഫിഡോ അന്നു രാത്രി വീട്ടിലേക്ക് തനിച്ച് മടങ്ങി. അടുത്ത ദിവസവും അതിന്നടുത്തദിവസവും ഫിഡോ ബസ് സ്റ്റോപ്പിൽ കാത്തിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു. മറക്കാത്ത ഓർമ്മക്കളുമായ് ഫിഡോ നിത്യവും ബസ് സ്റ്റോപ്പിലെത്തി കാത്തിരുന്നു. നീണ്ട പതിനാലുവർഷം അതു തുടർന്നു.ഫിഡോയെ മരണം കീഴടക്കുന്നതുവരെ.
കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന്ന് വെളിയിലേക്കിറങ്ങുമ്പോൾ ബാൽക്കണിയിൽ നിന്ന് കൈവീശി കാണിക്കുന്ന സജീനയുടെ കൈയിൽ കുഞ്ഞു ഫിഡോ ഉണ്ടായിരുന്നു.“പിന്നേ...ഇന്ന് മറ്റവനവിടൊണ്ടെ ഒന്നെറങ്ങി നോക്കണേ...”
മക്ഡൊണാൾഡ്സിന്റെ മുന്നിൽ റോഡിലെ വെള്ളം അൽപ്പം കുറഞ്ഞിട്ടുണ്ടായിരുന്നു. ഏതോ ഓർമ്മപ്പെടുത്തലുകളെന്നപോലെ കണ്ണുകൾ അവനെ പരതുമ്പോൾ അകലെ അവ്യക്തമായ് ഒരു വെള്ളരൂപം പ്രത്യക്ഷമാകുന്നു. വണ്ടി അടുക്കുന്തോറും അതിന്ന് വലിപ്പം കൂടിക്കൂടി വന്നു. മഴമാറിയതിനാൽ രോമം ദേഹത്തോടൊട്ടിയിട്ടില്ലെങ്കിലും ഒട്ടിയ വയർ അതിന്റെ കഴിഞ്ഞ ദിവസങ്ങളെ മനസ്സിലാക്കാൻ പ്രാപ്തമായിരുന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ അത് വണ്ടിക്ക് വട്ടം ചാടി.പിൻ കാലുകൾ പുറകിലോട്ടേക്കും മുൻ കാലുകൾ മുന്നോട്ടേക്കും ആക്കി തല ആകാശത്തേക്കാക്കി കണ്ണുകൾ കാറിലേക്കാണോ ഹരിയിലേക്കാണോയെന്ന് വ്യക്തമാക്കാതെ അവൻ നിന്നു. മഴതുടങ്ങിയിരുന്നു അപ്പോൾ.
കാർ വശത്തിലേക്കൊതുക്കി കുടയുമെടുത്ത് പുറത്തോട്ടിറങ്ങാൻ തുടങ്ങുമ്പോഴത്തേക്കും ഇടത്തേ സൈഡ് ഗ്ലാസിൽ മുൻ കാലുകളുടെ വിരലുകൾ വെള്ളത്തുള്ളികൾക്കിടയിലൂടെ കണ്ടു.
“ഞാനും വരട്ടെ.” അവന്റെ ദയനീയമായ കണ്ണുകൾ ചോദിച്ചു. ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും പരിചയസമ്പന്നനായ ചാട്ടക്കാരനെപ്പോലെ അവൻ ഉള്ളിലെത്തിയിരുന്നു.അവന്റെ കണ്ണുകൾ ചിരിച്ചു,
പൂഴിവെള്ളത്തിൽ നനഞ്ഞ് നിറം മാറിയ രോമത്തിന്റെ നിറം വെള്ളതന്നെയായിരിക്കുമെന്ന് ഹരിക്ക് തോന്നി. നായ മുൻസീറ്റിൽ നിവർന്നിരുന്ന് തലകുടഞ്ഞ് വെള്ളം തെറിപ്പിച്ചപ്പോൾ അയാൾ വശത്തോട്ട് ഒഴിഞ്ഞ് നീങ്ങാൻ ശ്രമിച്ചു.
നായ അപ്പോൾ കണ്ണുകൾ മുന്നിലേക്കുറപ്പിച്ച് നാക്ക് നീട്ടി പറഞ്ഞത്, മുന്നോട്ട് പോകട്ടെ ദൂരം ഇനിയുമുണ്ട് എന്നു തന്നെയായിരുന്നു.
“നിന്റെ പേരെന്താടാ?”
അവൻ നാക്ക് നീട്ടി വാലൊന്നിളക്കി ഇരുന്നു.
“ഫിഡോ എന്നാണോ?”
തല ഡാഷ്ബോർഡിലേക്കിട്ട് കൈകൾ മെല്ലെ മുന്നിലേക്കും പിറകിലേക്കും അവൻ ചലിപ്പിച്ചു. “വേഗം, വേഗം”
“നിനക്ക് വിശക്കുന്നുണ്ടോ?” ഹരി ഒരു പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ച് അതിന്റെ നേരെ നീട്ടി.കൈകൾക്കിടയിൽ ബിസ്കറ്റ് പാക്കറ്റ് പിടിച്ച് നായ ബിസ്കറ്റ് തിന്നുന്നത് കൌതുകത്തോടെ നോക്കി. ഫോണെടുത്ത് സജീനയെ വിളിച്ചു.”ഫിഡോ സീനിയർ കൂടി വരും ഇന്ന്.”
‘ജയ്ൻ ഇറിഗേഷൻ കമ്പനി’ കടന്ന് വണ്ടി റഗാല റിസോർട്ടിന്നോടടുത്തപ്പോൾ ഫിഡോ സീനിയർ ഒന്നിളകി. തല ഇടത്തോട്ട് തിരിഞ്ഞു. കുരച്ചുകൊണ്ട് സൈഡ് ഗ്ലാസിൽ കൈകളൂന്നി അവൻ പറഞ്ഞു ഇനി നമ്മുക്ക് പോകണ്ടത് ഇടത്തേക്കാണ്.
അറ്റം കാണിക്കാതെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചെമ്മൺ റോഡ്. കാടുപിടിച്ച് കിടക്കുന്ന വശങ്ങൾ. നായ നാക്കു നീട്ടി മുന്നിലേക്ക് തന്നെ നോക്കിയിരുന്നു.
കാർ ഒരു വലിയ മതിലിന്നടുത്തെത്തിയപ്പോൾ അവൻ സീറ്റിൽ നിന്നും ചാടി. വാല് കാലുകൾക്കിടയിലേക്കൊതുക്കി നാക്ക് വശങ്ങളിലേക്കോടിച്ച് അവൻ പറഞ്ഞു, “ഇതാണ്...ഈ വലിയ മതിൽക്കെട്ട്...”
നീല യൂണിഫോമിട്ട ഒരു കുറിയ സെക്യൂരിറ്റി വലിയ ഗേറ്റ് പരക്കെ തുറന്നു. സെക്യൂരിറ്റിക്കാരൻ അവനെ നോക്കി കൈകാണിച്ചു.
ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും നായ ചാടി ഇറങ്ങി കാറിന്ന് മുന്നേ ഓടാൻ തുടങ്ങി.
പോർച്ചിലുണ്ടായിരുന്ന ഒനിക്സ് ബ്ലാക് മെറ്റാലിക്ക് നിറത്തിലെ വോൾവോ എസ് -60 യുടെ മറവിലൂടെ ഫിഡോ സീനിയർ അപ്രത്യക്ഷനായപ്പോൾ ഹരി തന്റെ കാറിൽ നിന്നുമിറങ്ങി. ആളനക്കമില്ലാത്ത ആ കൂറ്റൻ ബംഗ്ലാവ് ഒരു അതിശയമായി ഹരിയുടെ മുന്നിൽ!
ഇരുട്ട് വീണ ഫ്ലോറൻസ് നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലേക്കോടുന്ന ഫിഡോ. പതുക്കെപ്പതുക്കെ അത് നിശ്ചലനാവുന്നു. പിന്നെ ഒരു വെങ്കല പ്രതിമയായി. മുനിസിപ്പൽ പാലസിനടുത്തുള്ള ചത്വരത്തിലേക്ക് പറിച്ചുമാറ്റപ്പെടുമ്പോൾ സ്നേഹവായ്പിന്റെ ഉദാത്ത ഉദാഹരണമായ ഫിഡോ എന്ന നായ അയാളുടെ മനസ്സിൽ ഒരിക്കലും തുടച്ചുമാറ്റാനാവാത്ത ഒരു ചിത്രമായി മാറി.
മലർക്കെ തുറന്നുകിടന്നിരുന്ന ആ വലിയ വാതിൽ അപ്പോഴാണ് ഹരിയുടെ ശ്രദ്ധയിൽ പെട്ടത്! അങ്ങോട്ടേക്ക് നടന്നപ്പോൾ
ആ വലിയ വീടിന്റെ അകത്തുനിന്ന് പ്രായമായൊരാളുടേതെന്ന് തോന്നിക്കുന്ന ശബ്ദം കേട്ടു.“ഓ, വാഗ്യാ...എന്റെ പൊന്നേ നീ എവിടെയാരുന്നെടാ ഇത്രനാൾ...”
സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിലെ ചിതയിലെരിഞ്ഞടങ്ങിയ പോരാളിയായ യജമാനൻ..
ചിതക്ക് തീ കൊടുത്തപ്പോൾ , യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ , അതോ അയാൾക്കൊപ്പം ഇല്ലാതെ ആവനോ ചിതയിലേക്ക് ചാടിയ വാഗ്യ...
വാഗ്യ...ഇനിയൊരു ജന്മമുണ്ടെങ്കിൽ ഛത്രപതി നിനക്കുവേണ്ടി കരയും തീർച്ച...ഹരി വണ്ടി തിരിച്ചു.
</pre>
<div>
<br /></div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com2tag:blogger.com,1999:blog-4403605190958541976.post-13361091710281769182020-04-19T08:35:00.001+05:302020-04-19T08:36:07.906+05:30വഴിയരികിലെ കച്ചവടക്കാരൻ<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.<br />
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.<br />
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.<br />
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്. ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.<br />
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.<br />
“പുതിയ ആളാ?”<br />
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.<br />
“ഏതു ബ്ലോക്കിലാ?”<br />
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.<br />
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.<br />
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”<br />
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.<br />
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’ ഞാനും കൈനീട്ടി.<br />
പിന്നെ പുരാണമായി....<br />
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.<br />
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.<br />
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”<br />
അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.<br />
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ.<br />
ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.<br />
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”<br />
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”<br />
<br />
പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.<br />
“കുറയില്ലേ?”<br />
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല.എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”<br />
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.<br />
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!<br />
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!<br />
ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല. പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കൊമ്പൻ മീശക്കാരനെ തന്നെ നോക്കി ഞാൻ നിന്നു.<br />
“ ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ‘. എന്ന് കച്ചവടക്കാരൻ പറഞ്ഞെങ്കിലും കോഴികളുടെ പ്രാണഭയത്താലുള്ള കരച്ചിലിൽ ഞാനൊഴിച്ച് ആരുമത് കേട്ടില്ല.<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com4tag:blogger.com,1999:blog-4403605190958541976.post-62234084857555952682020-03-06T22:34:00.003+05:302020-03-06T22:34:51.197+05:30കിണറ്റിൽ വീണ ഹെർക്കുലീസ് <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
മഞ്ഞുപൊഴിയുന്ന ആ പ്രഭാതത്തിലും ഒരിക്കലും പിഴച്ചിട്ടില്ലാത്ത ചുവടുകളോടെ ചുവന്ന മുഖവുമായ് അംശുമാൻ മടയാംതോടിന്റെ കരയിലെ മണൽകൂനകൾക്ക് മുകളിൽ എത്തിനോക്കിയപ്പോഴാണ് നാട് ആ വാർത്ത അറിയുന്നത്.<br />
രായൻ കിണറ്റിൽ ചാടി!<br />
“നല്ലോരു ചെത്തുകാരനാരുന്നു. പോയില്ലേ എല്ലാം! ഇനീപ്പോ ശ്യാമള എന്തോ ചെയ്യും?” ഇടത്തുകാലിന്മേൽ വലത്തുകാൽ ചവിട്ടി ഉമിക്കരി പിടിച്ച വിരൽ വായിൽ തിരുകി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനെപ്പോലെ മീനാക്ഷി അമ്മായി നിന്നു.<br />
“രായനെ രാവിലെ തന്നെ അമ്മായി കൊന്നു...കിണറ്റിൽ ചാടീന്നല്ലേ പറഞ്ഞുള്ളൂ...ചത്തെന്ന് ആരേലും പറഞ്ഞോ?” അടുപ്പിലെ തീ ഊതുന്നതിനിടെ അമ്മ പറയുന്നത് ആരു കേൾക്കാൻ!<br />
<br />
“എന്തിനാ രായൻ കിണറ്റിൽ ചാടിയത്?” കിണറ്റിൻ കരയിൽ കൂടിയ ആൾക്കൂട്ടം പരസ്പരം ചോദിച്ചു.<br />
“കിണറ്റിന് എന്ത് ആഴം വരും?”<br />
“ഭൂമിയോളം.” കുട്ടൻ പറഞ്ഞ അളവിനോട് ആർക്കും എതിരില്ലാരുന്നു.“കിണറെത്ര തേകിയ കുട്ടനാ...കിറുകൃത്യാരിക്കും”<br />
<br />
നാൽപ്പത് വർഷങ്ങൾക്ക് മുന്നേ തെക്കൻ ദേശത്തൂന്ന വന്ന പൊടിമീശക്കാരൻ രാജൻ.<br />
ശ്യാമളയുടെ വീടിന്റെ ചാർപ്പിൽ വാടകയ്ക്ക് രാജൻ താമസം തുടങ്ങിയപ്പോൾ അമ്മായി പറഞ്ഞു, “തെക്കനെ സൂക്ഷിക്കണം പെണ്ണേ.നാടുവിട്ട് ഓടി വന്നവനാണ്. തക്കം പോലെ നിക്കും തെക്കൻ” <br />
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ലന്ന് ശ്യാമളയും പറഞ്ഞു.അമ്മായിക്ക് രായനിൽ ഒരു നോട്ടമുണ്ടായിരുന്നെന്ന് നാട്ടിലൊരു പറച്ചിലുണ്ടായിരുന്നു.<br />
അന്ന് അമ്മായിക്ക് പ്രായം ഇരുപത്. ശ്യാമളയ്ക്ക് പതിനെട്ട്.<br />
<br />
രായൻ കരപ്പുറത്തെ ചെത്തുകാരനായി. കള്ളടിക്കാത്ത ചെത്തുകാരനായി.<br />
പതിവിൽക്കവിഞ്ഞ പൊക്കമുള്ളകൊന്നത്തെങ്ങിന് കൊതകൊത്താനായ് കയറിക്കൊണ്ടിരുന്നപ്പോഴാണ് രായന്റെ ശ്രദ്ധ തെറ്റിയത്. ശ്രദ്ധയോടൊപ്പം കാലും തെറ്റി.നടുവിന്റെ ഡിസ്കും തെറ്റി. ശ്യാമളയെ അമ്മായി വഴക്ക് പറഞ്ഞു.<br />
“കാണാങ്കൊള്ളാവുന്ന ആമ്പിള്ളാരെക്കണ്ടാലവക്കൊള്ളതാ ഇളക്കം. അവക്ക് മറപ്പുരേ കേറാൻ കണ്ട സമയം! ഇപ്പോ എന്തായി...തന്തേം തള്ളേല്ലാത്തോനാ...ഭാവി പോയില്ലേ?” കുളക്കരയിലെ ഒതളമരത്തിന്റെ ചാഞ്ഞ കൊമ്പിൽ നിന്നും ഒതളങ്ങ പറിച്ചെടുത്ത് തെങ്ങിൻ മൂട്ടിൽ എറിഞ്ഞുടച്ചു അമ്മായി.<br />
“തെങ്ങേന്ന് വീണാല് നോക്കാനുമറിയാം” ശ്യാമള വിട്ടുകൊടുത്തില്ല.<br />
“നടുവൊടിഞ്ഞവനാ...പെണ്ണേ...സ്നേഹോള്ളകൊണ്ട് പറയുകയാ... ഭാവി കളയരുത്.”<br />
“ഒള്ള സ്നേഹോക്കെ തന്നെ അധികമാ എന്റെ മിന്നാക്ഷി...” ശ്യാമള കൈകൊകൊണ്ട് എന്തോ ആംഗ്യം കാണിച്ചെന്നും പിന്നിടിന്നുവരെ അമ്മായി ശ്യാമളെയോട് മിണ്ടീട്ടില്ലന്നതും കാലം സാക്ഷി.<br />
<br />
“കുട്ടാ, നീ കീണറ് തേകി പരിചയോള്ളനല്ലേ...ഒന്നിറങ്ങി രക്ഷിച്ചൂടേ?”<br />
പലമുഖങ്ങൾ ഒരേസമയം കുട്ടനിലേക്ക് തിരിഞ്ഞു.<br />
‘നുരപൊങ്ങുന്നുണ്ടിപ്പോഴും. എളുപ്പം ചാടിയാൽ രക്ഷപ്പെടുത്താം.‘<br />
നീണ്ട കയറെടുത്ത് കിണറ്റിങ്കരയിലെ മാവിൽകെട്ടി, ഉടുത്തിരുന്ന മുണ്ട് താറുപാച്ചിയുടുത്ത് കുട്ടൻ കിണറ്റിലേക്കിറങ്ങി. കിണറ്റിലെ വെള്ളത്തിൽ പ്രതിഫലിച്ച മുഖങ്ങൾ പ്രാർത്ഥനയോടെ നിശബ്ദമായി.<br />
ശ്യാമളെയെവിടെ?<br />
നാടുമുഴുവൻ വീട്ടിങ്കലെത്തിയിട്ടും ശ്യാമളയെ കാണാനില്ല. തുറന്നുകിടന്ന അടുക്കളവാതിലിലൂടെ അകത്തുകയറി പലരും. ശ്യാമളയില്ല.<br />
രായൻ കിണറ്റിൽ ചാടിയതാരാണ് കണ്ടത്?അറിയില്ല.അംശുമാനപ്പോൾ തെളിയുന്ന മുഖവുമായ് മണൽകൂനകൾക്ക് മുകളിലെത്തിയിരുന്നു.<br />
<br />
ആകാംക്ഷയുറ്റ് നിൽക്കുന്ന മുഖങ്ങൾക്ക് ആശ്വാസമേകി കുട്ടന്റെ തല വെള്ളത്തിന്ന് മുകളിൽ പൊങ്ങി. കുട്ടന്റെ മാത്രം തലവെള്ളത്തിന്ന് മുകളിൽ...<br />
രായൻ...??<br />
ഞൊടിയിടയിൽ കുട്ടൻ കയറിൽ പിടിച്ച് മുകളിൽ എത്തി. നനഞ്ഞ മുണ്ട് കൈകൊണ്ട് പിഴിഞ്ഞ് വിരിഞ്ഞ നെഞ്ചിൻകാടിൽ വിരലോടിച്ച് തല ലെഫ്റ്റ് റൈറ്റ് രണ്ടു തവണ വെട്ടിച്ചു.മുടിയിഴയിലെ വെള്ളത്തുള്ളികൾ ഇളവെയിലിൽ തിളങ്ങിത്തെറിച്ചു.<br />
കിട്ടിയോ? ഉണ്ടോ കുട്ടാ രായൻ കിണറ്റിൽ...?<br />
“ ആ കയറൊന്ന് വലിച്ചേ എല്ലാരും കൂടേ...”<br />
ജീവന്റെ വില നിർണ്ണയിക്കുന്ന അനർഘ നിമിഷങ്ങൾ...വെള്ളത്തിൽ വീണവനെ കയറിൽ കെട്ടിയിട്ട് കേറിപ്പോന്ന ദുഷ്ടനെന്ന രീതിയിൽ ജനക്കൂട്ടം കുട്ടനെ നോക്കി.<br />
സമയം പാഴാക്കാനില്ല. കയറ് പൊങ്ങി...കൂടെ നുരയും...<br />
കിണറിന്നുള്ളിലേക്ക് ഇമവെട്ടാതെ നിന്ന ആകാംക്ഷാഭരിതമായ കണ്ണുകൾ അത്ഭുതം കൂറി! വരണ്ട തൊണ്ടകൾ കൂകി വിളിച്ചു.<br />
‘ഹെർക്കുലീസ്...’ രായന്റെ ഹെർക്കുലീസ്...<br />
“അപ്പോൾ രായനില്ലേ കുട്ടാ കിണറ്റിൽ...”<br />
“പുല്ല്...രണ്ട് മൂന്ന് ഒണക്ക ചട്ടീം പാത്രോം കൂടീണ്ട്...”<br />
<br />
തലേന്ന് രായനെ കണ്ടവരുണ്ട്. ചെത്തുകുടുക്കയും തൂക്കി ഹെർക്കുലീസിൽ വളവിലെ കലുങ്കിൽ കാലുകുത്തി സിഗററ്റ് വലിച്ച് നിന്ന രായനെ കണ്ടവരുണ്ട്. സമയമപ്പോൾ നന്നേ ഇരുട്ടിയിട്ടുണ്ടായിരുന്നു. വൈകിട്ട് ചന്തയിൽ നിന്ന് കപ്പയും കക്ക ഇറച്ചിയും വാങ്ങിമടങ്ങിയ ശ്യാമളയേയും കണ്ടവരുണ്ട്.വർഷം നാൽപ്പത് കഴിഞ്ഞിട്ടും രായന് കപ്പയും കക്ക ഇറച്ചിയും ശ്യാമളയോടെന്നപോലെ തന്നെ ഇഷ്ടമായിരുന്നു.<br />
കിണറ്റിങ്കരയിൽ ആളൊഴിഞ്ഞു.വീടിന്റെ തുറന്ന വാതിലുകളിലൂടെ കാറ്റ് അപ്പോഴും കയറി ഇറങ്ങിക്കൊണ്ടിരുന്നു.<br />
<br />
“ചത്തില്ലേല് ഒറപ്പാ, രായൻ അവളെ ഇട്ടിട്ട് പോയതാ.” മീനാക്ഷി അമ്മായിക്ക് ഉറപ്പിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. കണക്കിന് ഉപ്പിടാതെ കറിയുണ്ടാക്കാനോ, വേവ് നിർത്തി ചോറുണ്ടാക്കാനോ ശ്യാമളയ്ക്കറിയ്വോ എന്ന ചോദ്യത്തിന്ന് മറുപടി നൽകാൻ ആരുമില്ലായിരുന്നു. എല്ലാം പോട്ട്... വർഷം പത്ത് നാല്പതായിട്ട് ഒരു കുഞ്ഞിക്കാലുണ്ടാക്കിയെടുക്കാനവൾക്കായോ...<br />
രായന് ഭക്ഷണം മറ്റെന്തിനെപ്പോലെയും പ്രീയകരമായിരുന്നു. കണക്കിന് ഉപ്പ്, പാകത്തിന്ന് എരിവ്, അല്പം വേവ് കൂട്ടിയെടുത്ത കുത്തരിച്ചോറ്... കട്ടായം... ഏതെങ്കിലും ഒന്ന് തെറ്റിയാൽ കറിപാത്രം അന്ന് കിണറ്റിലാണ്.<br />
ചട്ടീം പാത്രോം കിണറ്റിലായത് മനസ്സിലാക്കാം. പക്ഷേ സൈക്കിൾ... ഒരുപക്ഷേ ശ്യാമളേയാക്കാൾ രായനിഷ്ടം ഹെർക്കുലീസായിരിക്കാം.<br />
<br />
കാഞ്ചന, ശ്യാമളയുടെ ഇളയ സഹോദരി, മരുന്നു കമ്പനി ജോലിക്കാരി, ബാഗും തൂക്കി ജോലിക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന എതിരേ കാറ്റിന്റെ വേഗതയിൽ ‘ഇച്ചേയി‘ വന്നത്.<br />
കുടിയാനാണെങ്കിൽ കൂടി ജോലി ജന്മം ചെയ്താൽ ചെയ്യില്ലന്നുറപ്പിച്ച കെട്ടിയോന്റെ പരിചരണം, മൂന്ന് പെണ്മക്കളുടെ പഠനം, പഠനേതര കാര്യങ്ങൾ,മുതലായ മുതലുകൾ തന്റെ കുഞ്ഞിത്തലയിലൂടെ കശകശക്കി വട്ടുപിടിച്ചിട്ടും ആർക്കും ഒരു ശല്യവുമില്ലാതെ സ്വസ്ഥം ഗൃഹഭരണം നടത്തിവരുമ്പോഴാണ് ഓർക്കാപ്പുറത്ത് വെളുപ്പാങ്കാലത്ത് ഇച്ചേയി പ്രത്യക്ഷപ്പെട്ടത്.<br />
“ഇല്ലടീ കാഞ്ചനേ,അതിയാന്റെ കൂടെയൊള്ള പൊറുപ്പ് ഞാൻ മതിയാക്കി. ഇങ്ങനേമൊണ്ടോ? തൊട്ടതിനും പിടിച്ചതിനും വഴക്കും കിണറ്റിലേറും.എത്ര നാളെന്ന് കരുതിയാ...”<br />
അരി വെന്തുപോയാൽ പ്രശ്നം വെന്തില്ലേല് പ്രശ്നം...എരിവു പുളി ഉപ്പ് എന്തിനുപറയാൻ അങ്ങേർക്ക് കുറ്റമൊന്നുമില്ലാത്ത ഒരു സംഗതിയുമില്ലന്ന് മാത്രമല്ല കുടുംബ മൊതല് നശിപ്പിക്കൽ എന്ന പുരാതന നാടകങ്ങൾക്ക് പുറകേ ഇപ്പോ ദേഹോപദ്രവം കൂടി തുടങ്ങിയെന്ന് ഒറ്റശ്വാസത്തിൽ ശ്യാമളപറഞ്ഞ് നിർത്തിയപ്പോൾ വിശ്വാസം വരാത്ത വിധം കാഞ്ചന എല്ലാം കേട്ടുകൊണ്ടിരുന്നു.<br />
നാൽപ്പത് വർഷങ്ങളിൽ കേൾക്കാത്തകാര്യങ്ങൾ...<br />
“അങ്ങേരുടെ ജീവനായ ഹെർക്കുലീസിനെ കിണറ്റിലെറിഞ്ഞപ്പോഴേ നിരീച്ചു, എന്നേം കിണറ്റീ തള്ളൂന്ന്..”<br />
"എന്നിട്ട്?”<br />
“എന്നിട്ടെന്താ എന്നെത്തള്ളുന്നതിന് മുന്നേ ഞാനങ്ങേരെ തള്ളി.” <br />
“ഇച്ചേയീ അപ്പോ രായണ്ണൻ!” തള്ളിവന്ന കണ്ണുകളെ അകത്തേക്ക് വലിക്കാനാവാതെ തുറന്നവായിൽ കാഞ്ചന നിന്നു.<br />
“അങ്ങേർക്കൊന്നും പറ്റില്ലെടി പെണ്ണേ...നാലുകാലേ നിക്കണ ജാതിയാ...<br />
നാൽപ്പത് വർഷത്തെ ജീവിതത്തിന്റെ കരുത്തും വിശ്വാസവും ആ വാക്കുകളിലുണ്ടായിരുന്നു.<br />
<br />
പറക്കമുറ്റാത്ത മൂന്നും പണിക്കുപോകാത്ത ഒരെണ്ണവും താങ്ങാവുന്നതിലുമധികമാണ്.ബാഗ് ഇറയത്തേക്കെറിഞ്ഞ് അകത്ത് കയറി കട്ടിലിൽ കമിഴ്ന്ന് കിടന്നു കാഞ്ചന. .തൊണ്ട് തല്ലി ഞണ്ടിൻ പുറം പോലായ കൈകളാൽ ശ്യാമള ബാക്ക് ഓപ്പൺ ബ്ലൌസിട്ട കാഞ്ചനയുടെ പുറം മെല്ലെ തഴുകി.<br />
“ ഞാൻ ന്യൂസ് വർക്കിയേ ഞാൻ വഴീല് കണ്ടാരുന്നു. അങ്ങേര് കിണറ്റില് വീണന്ന് സൂചിപ്പിച്ചിട്ടാ ഇങ്ങോട്ട് ഓടിയത്. ഒറപ്പാ അവൻ നാട്ടാരെ വിളിച്ചോളും“ അംശുമാൻ ചിരിച്ചു.തൂവെള്ള പല്ലുകൾ തിളക്കം വ്യക്തമാക്കുന്നുണ്ടായിരുന്നു.<br />
<br />
കാലം മാറ്റം വരുത്താത്ത കുടുംബ വീടിന്റെ മുറ്റത്ത് സുഖദമായ നനവുള്ള മണ്ണിൽ പാദസ്പർശമേൽപ്പിച്ച് കണ്ണടച്ച് ധ്യാനനിരതനായ് അയാൾ നിന്നു. ആരുടേയും അനുവാദത്തിന്ന് കാത്തുനിൽക്കാതെ കോലായിലെ ഞാത്തുകട്ടിൽ കൈകൊണ്ട് തള്ളി അകത്തേക്ക് കയറിയപ്പോൾ പരിചിതമായ മുഖമൊരണ്ണം ഭിത്തിയിലിരുന്ന് ചിരിക്കുന്നു.<br />
പത്തായപ്പുരകടന്ന് ഇടനാഴിയിലൂടെ തെക്കേ മുറിയിലെ കോണിൽ അയാൾക്കെന്നപോലെ കിടന്നിരുന്ന ചാരുകസേരയിലേക്കമർന്ന് ഒരു നിമിഷം കണ്ണടച്ചു.<br />
ഭവാനിയുടെ ആങ്ങള വന്നിരിക്കുന്നു. ഉറ്റവരേം ഉടയവരേം വിട്ട് നാടുതെണ്ടിയ അമ്മാവൻ ഇനി എങ്ങോട്ടും പോണില്ലാത്രേ!<br />
കേട്ടുകഥയോ കെട്ടുകഥയോ ആയ അമ്മാവൻ!<br />
ഭവാനിയുടെ ഓർമ്മ തങ്ങി നിൽക്കുന്നയിടം. അച്ഛനും അമ്മയുമില്ലാതെ വളർത്തിയ കുട്ടി...പറക്കമുറ്റാറായപ്പോൾ കേശവൻ നായരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നവൾ...സഹിച്ചില്ല.<br />
ഇരുകവിളിലൂടെ ഒഴുകിയ കണ്ണീർ തൂവാലകൊണ്ട് തുടച്ച് രായൻ കണ്ണുതുറന്നു.<br />
ചെറുതും വലുതുമായ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം മുഖങ്ങൾ ചുറ്റിലും!<br />
“എന്റെ ഭവാനീടെ ഓർമ്മ നിൽക്കുന്നിടം വിട്ട് അമ്മാവനിനി എങ്ങോട്ടുമില്ല മക്കളേ...”<br />
ഉൾക്കൊള്ളാനാവത്ത മനസ്സിന്റെ പ്രതിഫലനം നോട്ടങ്ങളിലുണ്ടായെങ്കിലും പുറത്തേക്ക് നേരിട്ട് വന്നില്ലന്നത് രായനെ വിഷമിപ്പിച്ചു.<br />
“ഞാൻ വന്നത് ബുദ്ധിമുട്ടായ് അല്ലേ? സാരമില്ല മക്കളേ...ഇതെന്റേയും വീടാണ്. ഭാവാനീടെ മാത്രല്ല.” ഉറച്ചവാക്കുകൾക്ക് പിന്തുണയേകുന്ന മനസ്സുമായെഴുന്നേറ്റ് തെക്കേപ്പുറത്തെ വയലിറമ്പിലെ കൊടമ്പുളിയുടെ സുഖദമായ തണുപ്പിൽ രായൻ നിന്നു. ഉൾത്തടം തുടിച്ചു, രായൻ കൊണ്ടേ പോകൂ...അംശുമാനപ്പോൾ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.<br />
<br />
“ഇച്ചേയി എന്തായീപ്പറയണത്” കാഞ്ചനയുടെ പുറകിൽ അരയ്ക്ക് കൈ താങ്ങി കെട്ടിയോനും അങ്ങേർക്ക് പിന്നിലായി മൂന്ന് സുന്ദരികളും നിന്നു.<br />
”കാഞ്ചനേ, ഇനിയെങ്കിലും ഞാനെന്റെ കാര്യം നോക്കീല്ലേല് വയസാൻ കാലത്ത് ഒന്നാശൂത്രീപോണേലും പോലും നാലുപൈസ കൈയിലുണ്ടാവില്ല. അതാ പറഞ്ഞേ. നീ കൂടി വിചാരിച്ചാലേ അത് നടക്കൂ.” തുണയില്ലാതുള്ള തുടർജീവിതത്തിന്റെ അസന്നിഗ്ധാവസ്ഥ നിഴലിക്കുന്ന വാക്കുകൾ...<br />
“നെയമപ്രകാരം എളയവള് കാഞ്ചനക്കുള്ളതാ വീട്.ഒന്നുമറിയാത്തപോലെ ഇച്ചേയി ഒരുമാതിരി മണകുണ വർത്താനം പറയരുത്.” കാഞ്ചനയുടെ ഭർത്താവ് ശ്യാമളയെ നിയമം പഠിപ്പിക്കാൻ ശ്രമിച്ചതവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.<br />
“ഞങ്ങള് സഹോദരങ്ങള് പറയണതിനെടെക്കേറി പറയണ്ടകേട്ട നീ. രായണ്ണനൊണ്ടാരുന്നേ നീ ഇങ്ങനൊക്കെ പറയ്വാരുന്നോ.“ കവിളിലൂടൊഴുകിയ കണ്ണീർ കൈത്തലം കൊണ്ട് തുടച്ച് ശ്യാമള വരാന്തയിലോട്ടിരുന്നു.<br />
കുറച്ച് കഴിഞ്ഞ് കാഞ്ചന ഇച്ചേയീടെ അടുക്കൽ വന്നിരുന്നു.<br />
“ഞാനിപ്പോ എന്താചെയ്യേണ്ടത്? എന്റെ അച്ഛനും അമ്മയും എല്ലാം നിങ്ങളാരുന്നു.അറിയാം പാടില്ലാഞ്ഞിട്ടല്ല. പക്ഷേല് ഈ മൂന്നെണ്ണത്തിനെ ഓർക്കുമ്പോ...”<br />
“എനിക്കും അറിയാമ്മേലാഞ്ഞിട്ടല്ലെന്റ കുട്ടി, ഈ വയസാം കാലത്ത് എനിക്കെന്തെങ്കിലും വരുമാനോണ്ടോ. അങ്ങേരും പോയി...വീടായാൽ വാടകയ്ക്ക് കൊടുത്താലും നിങ്ങളേക്കെ ബുദ്ധിമുട്ടിക്കാതെ കഴിയാല്ലോന്ന് വിചാരിച്ചിട്ടാ.” മൌനത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ചനയുടെ തലയാടി,”ശരി ഇച്ചേയീ.”അംശുമാനപ്പോൾ യുഗയുഗങ്ങളായുള്ള കർമ്മങ്ങൾക്ക്മാറ്റമുണ്ടാക്കാതെ ഗാഢനിദ്രയിലായിരുന്നു.<br />
<br />
ഇടവഴിയിലും കടത്തിണ്ണയിലും കവലയിലും മാത്രമല്ല നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ഭവാനിയുടെ ആങ്ങള വന്ന വാർത്തയായിരുന്നു.<br />
ഭവാനീടെ കുട്ട്യോൾക്കൊന്നും അയാളെ ഇഷ്ടമല്ലത്രേ! വയസാൻ കാലത്ത് പണിയൊണ്ടാക്കാൻ വന്ന മാരണം. നല്ലപ്രായത്തിൽ വീടും കൂടും വിട്ട് വല്ല രാജ്യത്തും പോയോൻ!<br />
ഇപ്പോ വയ്യാണ്ടായപ്പോ എത്തീരിക്കുണു.<br />
കുടുംബയോഗംകൂടി ഒരുനാൾ എല്ലാരുംകൂടി അമ്മാവന് മുന്നിലെത്തി.<br />
പോയിത്തരുന്നതിനെന്താവേണ്ടതെന്ന്?<br />
ഭവാനി ഒരുത്തനെ അനുവാദമില്ലാതെ വിളിച്ചോണ്ട് വന്നപ്പോ ഇറങ്ങിപ്പോയവനാണ്. അന്ന് രണ്ടിനേം അടിച്ച് പുറത്താക്കാരുന്നു. സുഖായിട്ട് ഇക്കണ്ട സ്വത്തും ആസ്വദിച്ച് ജീവിക്കായിരുന്നു. ഇപ്പോ...പോയിത്തരാമോന്ന്...<br />
രാജൻ ചിരിക്കുകയായിരുന്നു.<br />
“പോകാം. പക്ഷേ...ഇത്തവണ ചുമ്മാതല്ല.” അർത്ഥഗർഭമായ ഒരുമൂളലോടെ രാജൻ എണീറ്റു. തെക്കേ വയലിറമ്പിലേക്ക് നടന്നു. ഭവാനിയുണ്ടവിടെ. കൊടമ്പുളിച്ചുവട്ടിൽ...<br />
<br />
“രായൻ തിരിച്ചുവന്നു.” ന്യൂസ് വർക്കി പതിവിന്നേക്കാൾ ആവേശത്താൽ വീടുതോറുംകയറി ഇറങ്ങി. വന്നപാടെ ഹെർക്കുലീസേ പിടിച്ചിട്ടുണ്ട്. പൊടിതുടച്ച് ടയറിന് കാറ്റടിച്ചോണ്ടിരിക്കുന്ന രായനെ ന്യൂസ് വർക്കി പകൽ പോലെ വ്യക്തമായിക്കണ്ടതാണ്!<br />
“എങ്കിലും ശ്യാമള...നാണോല്ലാത്തോള്...ഇത്രേക്കെ അനുഭവിച്ചിട്ടും കേറ്റിപ്പൊറുപ്പിച്ചിരിക്കുന്നു...“പ്ഫൂ.. മീനാക്ഷി അമ്മായി നീട്ടിത്തുപ്പി.<br />
ശ്യാമള അപ്പോൾ രായന്റെ ചെവിയിൽ പറയുകയായിരുന്നു. അല്പം കഷ്ടപ്പെട്ടാലെന്താ...എല്ലാം നമ്മ വിചാരിച്ചപോലെ തന്നെനടന്നല്ലോ...” എല്ലാതിന്നും സാക്ഷിയായ് അംശുമാൻ ജ്വലിച്ചുനിന്നു.<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-42212285358843047702020-02-21T05:38:00.004+05:302020-02-21T05:38:53.106+05:30ഫേസ്ബുക്കിന്റെ എഴുതാപ്പുറങ്ങൾ<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
“നമ്മുടെ മോള് മിടുക്കിയാണല്ലോ, ഒറ്റ ദിവസം കൊണ്ടവള് ഇരുപത്തൊന്ന് വർഷം പഴക്കമുള്ള നിങ്ങടെ പേര് ഹാജർ ബുക്കിൽ നിന്നും വെട്ടിക്കളഞ്ഞല്ലോ!” മോളുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ പതിവ് ചായകുടിയോടൊപ്പം സുരേന്ദ്രൻ മാഷ് കോച്ചിയിലേക്ക് ചാഞ്ഞ് പത്രവാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ഭാര്യ മൊബൈലുമായ് എത്തിയത്.<br />
സുഗന്ധി സുരേന്ദ്രൻ ഫേസ് ബുക്കിലെ പേര് തിരുത്തിയിരിക്കുന്നു!<br />
“അങ്ങനാ ഇപ്പോഴത്തെ പെൺപിള്ളാര്! നിന്നെപ്പോലെയല്ല... നാൽപ്പത്തഞ്ച് വർഷം കഴിഞ്ഞിട്ടും നീ ‘സുശാന്തി.പി എസ്“തന്നെയല്ലേ!. സിഗററ്റ് കുറ്റി കോച്ചിയുടെ കൈയിൽ കുത്തി സുരേന്ദ്രൻ മാഷ് മോളുടെ കല്യാണ ഫോട്ടോകളിലൂടെ കടന്നു.സുരേഷേ നീ ഭാഗ്യമുള്ളവനാടാ....എന്റെ മോള് തനി സുഗന്ധിയാണടോ...<br />
<br />
സുഗന്ധി ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. ഭർത്താവിന്റെ ജോലി സൌകര്യാർത്ഥം വാടകയ്ക്ക് വീടെടുത്ത് പുതുജീവിതം തുടങ്ങിയപ്പോൾ സുഗന്ധി സന്തോഷിച്ചു. സുരേഷും സന്തോഷിച്ചു. സന്തോഷപൂർവമായ അവരുടെ ജീവിതം കണ്ട് രണ്ടാളുടേയും മാതാപിതാക്കളും സന്തോഷിച്ചു.<br />
സാധാരണ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാകണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ആദ്യപടിയായി അവൾ കണവനെ കൺവൻഷണൽ പേരുകളായ ചേട്ടാ, അണ്ണാ, ഇതിയാൻ, അങ്ങേര്, ശൂ എന്നൊക്കെ വിട്ട് സ്നേഹിച്ചിരിക്കുമ്പോൾ എടാ ചെറുക്കാ എന്നും അല്ലാത്തപ്പോൾ പോടാ ചെറുക്കാ എന്നും വിളിച്ചുതുടങ്ങി.<br />
സുഗന്ധിയുടെ മൂഡ് കണ്ടുപിടിക്കാനുള്ള ഇൻഡിക്കേറ്ററായ് ഈ വിളി സുരേഷിന്!<br />
കല്യാണാനന്തരം വലിയ പ്രശ്ങ്ങളൊന്നുമില്ലാതെ ഇടക്കിടക്കുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളിലൂടെ ജീവിതം സുന്ദരസുരഭിലമായ് നീങ്ങുകയായിരുന്നു.<br />
വിവാഹ ജീവിതം, ദാമ്പത്യ ജീവിതം എന്നതൊക്കെ എന്നും അങ്ങനെ തന്നെയാണല്ലോ. ആയിരുന്നല്ലോ?<br />
ഹായ് ഡാർലിങ്ങ് എന്നും പറഞ്ഞ് ഭാര്യയ്ക്ക് എപ്പോഴും ഭർത്താവിന്റെ തലയിലെ വെള്ളി നൂൽ പറിച്ച് കളയാനോ, ഷൂസിട്ട് മരവിച്ച കാല് പിടിച്ച് മടിയിൽ വെച്ച് തായ് മസാജ് ചെയ്യാനോ പറ്റില്ല.<br />
ഹായ് ഹണി നീ എത്ര സുന്ദരിയായിരിക്കുന്നു, നിന്റെ ഗന്ധം എന്റെ മനം മയക്കിക്കളയും, നിന്റെ കാർകൂന്തലിൽ (തിരുപ്പൻ വെച്ചതാണങ്കിൽ കൂടിയും!) മുഖം പൂഴ്ത്തുമ്പോൾ സ്വർ ലോകമെനിക്കെന്തിന് എന്നൊക്കെ ഭർത്താവിനും എപ്പോഴും പറയാൻ പറ്റില്ല.(പ്രാക്റ്റിക്കത്സിന്റെ ഡിഫിക്കൽറ്റി അങ്ങനയാണ്!)<br />
<br />
“രാജീവും ഭാര്യയും നമ്മുടെ വീട്ടിൽ വിരുന്ന് വരുന്നു.“ ഓർമ്മക്കയത്തിൽ മുങ്ങിത്തപ്പിയിട്ടും അടുത്തകാലത്തൊന്നും അങ്ങനൊരാളെ കണ്ടതായോ എവിടെയെങ്കിലും കേട്ടതായോ സുരേഷിന് തോന്നിയില്ല.<br />
‘ആരാ രാജീവ്?”<br />
“ഓഹ്, ഈ ചെറുക്കന് അല്ലേലും ഉള്ളതാ ഓർമ്മക്കുറവ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. FB ലെ രാജീവ് ഇടശ്ശേരി. ആള് പുലിയാ...നാലായിരത്തഞ്ഞൂറാ ഫോളോവേഴ്സ്! ഇവിടെ സിറ്റീല് അങ്ങേർക്കൊത്തിരി ഫ്രൻഡ്സ് ഉള്ളതാ. എന്നിട്ടും അങ്ങേരെന്താ നമ്മുടടുത്ത് വരുന്നത്?”<br />
“ഹോട്ടലിൽ റൂമുകിട്ടാത്തതുകൊണ്ടാ?”<br />
‘ഒന്നു പോകുന്നുണ്ടോ? അങ്ങര് വരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതിയാമതി. അത്രതന്നെ. ഒരുപണിചെയ്യ് ഒരാഴ്ച ചെറുക്കൻ കാർ കൊണ്ട് പോവേണ്ട. ഒന്നഡ്ജസ്റ്റ് ചെയ്ത് ബസിൽ പോവൂന്നേ...”<br />
“ഒരാഴ്ച അവരിവിടെയുണ്ടോ?”<br />
സുഗന്ധി പിന്നിലൂടെ വന്ന് അവന്റെ കഴുത്തിനെ വരിഞ്ഞു. മൈലാഞ്ചിയിട്ട കരങ്ങൾ മാറിൽ ചിത്രങ്ങളെഴുതി.സുഗന്ധമുള്ളതും ക്രമമായി മുറിച്ചതുമായ മുടി അവന്റെ മുഖം മറച്ചു.മൃദുലമായ ശരീരഭാരം കോരിത്തരിപ്പായി. . കുതിച്ചൊഴുകുന്ന സമയത്തിന്റെ ഏതോ ഒരു കടവിൽ പിന്നിടെപ്പോഴോ അവർ നിൽക്കുമ്പോൾ വിരിഞ്ഞ മാറിൽ സുഖസുഷിപ്തിയിലായിരുന്നു സുഗന്ധി.അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അനങ്ങാതെ കിടന്നു അവനും.<br />
<br />
എന്നും അതിരാവിലെ തന്നെ എണീറ്റ് മൊബൈലെടുത്ത് ഒരു നിമിഷം കണ്ണടച്ച് പിടിച്ച് FB യിലെ ധന്യമായൊരു ദിവസത്തിന്ന് വേണ്ടി പ്രാർത്ഥിച്ചിട്ടേ മറ്റെന്തു പരിപാടികളും സുഗന്ധി തുടങ്ങാറുണ്ടായിരുന്നുള്ളു.<br />
ജോലിക്ക് പോകാനായ് ഒരുങ്ങി ബാഗ് കൈയിലെടുത്തിട്ടും സുഗന്ധിയെ കാണാതായപ്പോഴാണ് സുരേഷ് ബെഡ് റൂമിലേക്ക് ചെല്ലുന്നത്. കട്ടിലിൽ വശം ചെരിഞ്ഞ് കിടക്കുന്നു സുഗന്ധി.<br />
“എനിക്ക് തീരെ സുഖം തോന്നുന്നില്ല ചെറുക്കനിന്ന് ഡ്യൂട്ടിക്ക് പോകേണ്ട” ആജ്ഞയാണോ അഭ്യർത്ഥനയാണൊയെന്ന് മനസ്സിലാക്കാൻ പറ്റിയില്ല. കല്യാണ ശേഷം ആദ്യാനുഭവമാണ്.<br />
“പോകാതിരിക്കാൻ പറ്റില്ല ചക്കരേ. ബോസ് ലീവിലാണ്.“<br />
“അങ്ങേര് പെണ്ണുമ്പിള്ളേമായിട്ട് ബാങ്കോക്കീന്ന് വന്നില്ലേ ഇതുവരെ?”<br />
“അതല്ല ചക്കരേ...അങ്ങേര് ബോർഡ് മീറ്റിങ്ങിലാണ്.”<br />
“എന്റെ നടൂനും കാലിനുമൊക്കെ ഭയങ്കര വേദന...ഇന്നു പോവണ്ടന്നേ...?<br />
“ഞാനിവിടിരുന്നാല് നിന്റെ വേദന മാറുമോ? കാപ്പിയുണ്ടാക്കാനുള്ള മടിയാണേൽ സാരമില്ല. ഞാൻ പോണ വഴീന്നെന്തെങ്കിലും കഴിച്ചോളാം. <br />
“പോടാ ചെറുക്കാ, ഇവിടൊരുത്തി ചത്താലും സാരമില്ല. ഒരു ഓഫീസ്... ഓഫീസാണല്ലോ ഒന്നാം ഭാര്യ. വയ്യാത്ത ഞാൻ രാവിലെ എന്ത് കഴിക്കുമെന്ന വല്ല വിചാരോണ്ടോ?സ്വന്തം കാര്യം സിന്താബാദ്.” സുഗന്ധി ബെഡിൽ മുഖമമർത്തി.<br />
മനുഷ്യരായാൽ ചെറിയ തുമ്മലും ചീറ്റലും പല്ലുവേദനയുമൊക്കെ വരും. അതിന് ലീവെടുത്ത് വീട്ടിലിരിക്കാൻ പറ്റുമോ?<br />
“ഒരുപണി ചെയ്യ്, നീ സുരേന്ദ്രൻ മാഷിന് ഫോൺ ചെയ്യ്...അങ്ങേര് റിട്ടയറായ് പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുവല്ലേ”<br />
<br />
അവശയായ ഭാര്യയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ മനസ്സ് കൊണ്ട് തയ്യാറായാണ് സുരേഷ് വൈകിട്ട് വീട്ടിലേക്കെത്തിയത്. ഇടയ്ക്ക് എത്ര തവണ വിളിച്ചതാണ്. ഒരു തവണപോലും ഫോണെടുക്കാതായപ്പോൾ തന്നെ ഉറപ്പിച്ചു, ഒന്നുകിൽ കഠിനമായ അവശത അല്ലെങ്കിൽ ഒടുക്കത്തെ പരിഭവവും പിണക്കവും.<br />
കാളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോഴും സുനാമിയാണ് പ്രതീക്ഷിച്ചതെങ്കിലും കതക് തുറന്നെത്തിയത് സുഗന്ധപൂരിതമായൊരു ഇളംകാറ്റായിരുന്നു.<br />
“എടാ ചെറുക്കാ, ദേ നോക്കിയേ...ഈ കമ്മലെനിക്ക് മാച്ചിങ്ങാണോന്ന് നോക്കിയേ. ..” ഒരു ചാൺ നീളമുള്ള ഒരു ഞാത്ത് കാതിൽ പിടിച്ച് സുഗന്ധം വമിപ്പിക്കുന്ന പനിനീർപ്പൂവായി നിൽക്കുന്നു സുഗന്ധി!<br />
വഴിയിൽ അവിടവിടെ വീണ് ചിതറിക്കിടക്കുന്ന സ്ലൈഡും റബ്ബർ ബാൻഡുമൊക്കെ കാലുകൊണ്ട് തട്ടി സുരേഷ് അകത്തേക്ക് കയറി.<br />
എന്തോന്നാടീ ഇത്...കേറി വരുന്ന വഴീ തന്നെ അവടൊരു സ്ലൈഡും, റബ്ബർ ബാൻഡും...ഇതെന്താ ബ്യൂട്ടി പാർലർ വാതുക്കലേട്ടാക്കിയോ?<br />
നേരേ അടുക്കളേൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. “കോപ്പ് കുടിക്കാനൊന്നുമില്ലേ?”<br />
“ഞാൻ വാട്ട്സാപ്പിൽ രേണൂന് കമ്മലിട്ട പടമയച്ചുകൊടുത്തു. അവള് പറഞ്ഞു സൂപ്പർ...” ഇടുപ്പ് വശങ്ങളിലേക്ക് ഇളക്കി സുഗന്ധി നിന്നു.<br />
നിന്നെ പടമാക്കാൻ എനിക്ക് തോന്നുന്നു എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെ സുരേഷ് ഡ്രസ് മാറാനായി പോ<br />
യി.<br />
“എടിയേ, ഇവിടിട്ടിരുന്ന എന്റെ ബനിയനെവിടെ? ഒരു സാധനവും വെച്ചിടത്ത് കാണില്ല.” അലങ്കോലമായി കിടക്കുന്ന അലമാരിയുടെ മുന്നിൽ വിഷണ്ണനായ് സുരേഷ് നിന്നു. വാതുക്കൽ സുഗന്ധി. “ഓ അതോ...ലിപ്സ്റ്റിക്ക് തുടക്കാൻ പഞ്ഞി തീർന്നപ്പോൾ ഞാനതങ്ങെടുത്തു. വിടർത്തിക്കാണിച്ച വെള്ള ബനിയൻ ഏതോ മോഡേൺ ആർട്ട് വർക്കുപോലെ സുരേഷിന് മുന്നിൽ...<br />
“നാശം. ഇവളെ കെട്ടാൻ തോന്നിയ നേരം രണ്ട് അടയ്ക്കാ വെച്ചിരുന്നേൽ പാക്കും കൂട്ടി മുറുക്കാനെങ്കിലും പറ്റുമായിരുന്നു.” കൈയിൽ കിട്ടിയ കൈലിമുണ്ടെടുത്ത് നെഞ്ചിൽ കേറ്റി ഉടുത്തു.<br />
സുഗന്ധിക്ക് ചിരി അടക്കാനായില്ല.”കൊള്ളാം കൊള്ളാം. മുടികൂടി വശത്തോട്ട് ഉരുട്ടിക്കെട്ടിയാൽ ഉണ്ണിയാർച്ചയെന്നേ പറയൂ.”<br />
‘അതേ അതേ, ഒരു ഉറുമികിട്ടിയിരുന്നെങ്കിൽ ഉലച്ചുകെട്ടിയേനെ നിന്നെ ഞാൻ” പത്രവുമെടുത്ത് സുരേഷ് സോഫായിലോട്ട് ചാഞ്ഞു.<br />
“എടാ ചെറുക്കാ, ഞാൻ അച്ഛനെ വിളിച്ചിരുന്നു. അച്ഛന് വരാൻ പറ്റൂല്ല. തിരക്കാ. അമ്മ സ്കൂളിൽ പൊയ്ക്കഴിഞ്ഞാല് അച്ഛന് നിന്ന് തിരിയാൻ സമയമില്ല. സൊസൈറ്റിടെ പ്രസിഡന്റാ അതാ.“<br />
“അതേ അതേ...അമ്മയുണ്ടേല് നിന്റച്ഛന് അടുക്കള. ഇല്ലേല് നടുക്കളം.” സുരേഷ് പറഞ്ഞതൊന്നും സുഗന്ധി കേൾക്കുന്നുണ്ടായിരുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇതുവരെ എത്താത്ത ഏതോ സാധനത്തെക്കുറിച്ചുള്ള ആശങ്കയൊടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു അവൾ.<br />
മുറി ആകെ അലങ്കോമായിക്കിടക്കുന്നു. ആരോട് പറയാൻ? ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ ആര് കേൾക്കാൻ? ഈയിടെയായി പുതിയ ഡിമാന്റ് ആണ്. വേലക്കാരിക്കായ് എന്തിനാ പൈസ വെറുതെ കളയണത് ചെറുക്കാ, അത് എനിക്ക് തന്നാല് പോരേ? സുഗന്ധിയുടെ ചോദ്യം ശരിയായിരുന്നെങ്കിലും ഒരുദിവസമെങ്കിലുമൊരു സാമ്പിൾ ‘സ്വഛ് വീട്’ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ട് ആര് കേൾക്കാൻ.<br />
പണം ആദ്യം പണി പിന്നെ എന്ന് കട്ടായം.<br />
ഒരുപാത്രമെങ്കിലും നേരാംവണ്ണം കഴുക്. എന്നിട്ട് കൂലി എന്ന് പറഞ്ഞതും, ‘പിന്നേ,പണ്ട് പാഞ്ചാലിപോലും പാത്രം കഴുകാതിരുന്നതുകൊണ്ടല്ലേ ദുർവാസാവിന്റെ ശാപത്തീന്ന് പാണ്ഡവർ` രക്ഷപ്പെട്ടതെന്ന മറുചോദ്യം!<br />
ഇവിടെ ഏത് ദുർവാസാവിന്റെ ശാപത്തീന്നാ രക്ഷപ്പെടേണ്ടതെന്നാലോചിച്ച് സുരേഷിരുന്നു.<br />
<br />
---<br />
<br />
പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുരേഷ് ഒരു വേള ശങ്കിച്ച് നിന്നു. പോകുമ്പോൾ ഇങ്ങനെ ആയിരുന്നില്ല. എന്തൊക്കെയോ മാറ്റം. KSRTC ബസ് സ്റ്റാന്റ് പ്രതീക്ഷിച്ച് വന്നവന്റെ മുന്നിൽ ഹൈദ്രാബാദ് എയർപോർട്ട്!<br />
കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന്റെ ചുവട്ടിൽ വിതറിയിട്ടിരിക്കുന്ന മുല്ലപ്പൂക്കളുടെ സൌരഭ്യം മുറിയാകെ!<br />
“ഈ സെറ്റ് സാരിയെങ്ങനെ? അമ്മേടെയാ...കഴിഞ്ഞതവണ പോയപ്പോ അലമാരീന്ന് ഞാനങ്ങ് ചൂണ്ടി. നല്ല ഭംഗിയില്ലേ?”<br />
നിലവിളക്കിനേക്കാൾ ശോഭയിൽ സുഗന്ധി.<br />
‘വെണ്ണയോ വെണ്ണിലാവുറഞ്ഞതോ<br />
വെളുത്ത പെണ്ണേ നിന്റെ പൂമേനി<br />
കവിതയോ കവിയും ഇന്ദ്രജാലമോ’<br />
ഓഫീസ് ബാഗ് സോഫയിലേക്ക് പറന്നു. സോക്സ് ഊരി ടീടേബിളിന്ന് മുകളിലോട്ടിട്ടു.<br />
മന്ദഹാസത്തോടെ സുഗന്ധി സുരേഷിനോടടുത്തു. “എടാ ചെറുക്കാ, എന്ത് കഷ്ട്ടപ്പെട്ടാതാന്നറിയാമോ? ചുമ്മാ വലിച്ചെറിയുന്നു. പരിഭവവും സ്നേഹവും ഒരുമിക്കുന്ന വാക്കുകളുടെ സത്യസന്ധത സുരേഷിനെയൊന്നുലച്ചു.<br />
<br />
മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ<br />
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ<br />
പുളകമായ് നീ കൽപ്പനയിൽ പൊട്ടി വിടർന്നാൽ<br />
ആകെ പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ...<br />
<br />
പുതിയൊരു ലോകം! പുതിയൊരനുഭവം! തലചുറ്റുന്നുവോ...ഇരുന്നുപോയി.<br />
ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൌരവരെ നോക്കി ചിരിക്കുന്ന പാഞ്ചാലിയുടെ രൂപം കണ്മുന്നിലുടെ...<br />
“ദാ, കട്ടൻ” സുഗന്ധി കട്ടൻ ചായയുമായ് മുന്നിൽ...<br />
‘എന്തേ ഇങ്ങനൊക്കെ?’ വാക്കുകൾ മുഴുവനായി പുറത്തുവരുന്നില്ലായിരുന്നു.<br />
“ഓഹ് ..ഞാൻ പറഞ്ഞില്ലാരുന്നോ?നമ്മടെ രാജീവ് ഇടശേരി നാളെയാ വരുന്നെ.ഇത്രയെങ്കിലും ചെയ്തില്ലേല് അവരെന്തോ വിചാരിക്കും!”<br />
സുഗന്ധിയുടെ ഫേസ്ബുക്ക് ഫ്രൻഡ്സ് ലിസ്റ്റ് ആയിരം കഴിഞ്ഞിരിക്കുന്നു.ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അറിയാവുന്ന ഒരാളെങ്കിലുമുണ്ട്. പേടിക്കാതെ എവിടെയും പോകാം. സഹായത്തിന് ആരെങ്കിലും കാണും. ഫേസ് ബുക്കിന്റെ ഗുണങ്ങളെക്കുറിച്ച് സുഗന്ധി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.<br />
“അതേ അതേ...വളരെ ശരിയാ നീ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അവരെ വീട്ടിലേക്ക് വിളിച്ചാൽ വളരെ വളരെ ഗുണമുണ്ടാവും.”<br />
ചിരിയും സങ്കടവും വ്യക്തമാക്കുന്ന അവ്യക്തമായൊരു ശബ്ദം സുഗന്ധിയിൽ നിന്നുമുണ്ടായി. സാരിത്തുമ്പ് മുകളിലോട്ട് വലിഞ്ഞു. നഗ്നമായ തുടയിലേക്കായ് സുരേഷിന്റെ നോട്ടം.<br />
“എടാ ചെറുക്കാ നിന്നെ ഞാൻ...” നീളത്തിൽ ചുരുട്ടിയ ന്യൂസ് പേപ്പറുമായ് സുഗന്ധി. സുരേഷിന് ഓടാതിരിക്കാനായില്ല.<br />
<div>
<br /></div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-73085811031173869342019-09-22T06:38:00.000+05:302019-09-22T06:38:15.261+05:30തൂറാനിരിക്കുന്നവന്റെ പ്രതാപം<div dir="ltr" style="text-align: left;" trbidi="on">
<br />
മോപ്പസാങ്ങിന്റെ ‘The Necklace" എന്ന കഥ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യത്തത്തെ <br />
ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ കഥ ഓർമ്മവന്നത് കഴിഞ്ഞ ദിവസം എന്റെ ഒരു തെലുങ്ക് സുഹൃത്ത് വളരെ<br />
നൊൾസ്റ്റാജിക്കായിട്ട് തന്റെ കുട്ടിക്കാലത്തെ ജീവിതത്തെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ്. കാളവളർത്തലും,<br />
കപ്പലണ്ടിക്കൃഷി തുടങ്ങി വെളിക്കിറങ്ങാൻ പോകുന്നതിന്റെ നേർചിത്രം വരെ 70mm സ്ക്രീനിൽ എന്റെ മുന്നിൽ നിരത്തിയിട്ടു സുഹൃത്ത്.<br />
<br />
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ‘കുളിച്ചില്ലേലും കോണാൻ പുറത്ത് കിടക്കണം’. പണ്ട് പ്രതാപം കാണിക്കാൻ നല്ല നീളത്തിലും പല നിറത്തിലുമുള്ള കോണാനുകൾ കഴുകി വൃത്തിയാക്കി അഴയിൽ ഇങ്ങനെ<br />
തൂക്കിയിട്ടിരിക്കും...ഉണക്കാൻ...അതുകണ്ട് ആളിന്റെ പത്രാസ് മനസ്സിലാക്കാൻ പറ്റുമെന്നായിരുന്നു വെയ്പ്പ്.<br />
<br />
സമൂഹത്തിലെ തന്റെ സ്ഥാനം കാണിക്കാൻ...അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറച്ച് കാണിക്കാതിരിക്കാൻ സഹജമായ മനുഷ്യന്റെ സ്വഭാവമാണ് മോപ്പസാങ് തന്റെ കഥയിലൂടെ പുറത്ത് കാണിക്കുന്നത്.<br />
ഒരു പാർട്ടിക്ക് പോകാനായ് നല്ല വസ്ത്രമോ ആഭരണമോ ഇല്ല എന്ന് പറഞ്ഞ് ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയുടെ കഥയാണത്.<br />
<br />
തന്റെ സുഹൃത്തിന്റടുക്കൽ നിന്ന് ഇരന്ന് വാങ്ങിയ ‘ഡയമണ്ട് നെക്ലസ്’ ഇട്ട് പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമായി അതീവ സന്തുഷ്ടയായ് വീട്ടിൽ തിരിച്ചെത്തുമ്പോൾ അവർ തിരിച്ചറിയുന്നു..നെക്ലസ് നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട പത്തു വർഷങ്ങൾ വേണ്ടി വന്നു അവർക്ക് ആ നെക്ലസ്സിന്റെ കടം തീർക്കാൻ...അവരുടെ ജീവിതത്തിന്റെ നല്ല സമയവും അധ്വാനത്തിന്റെ നല്ല<br />
പങ്കും അതിനുവേണ്ടി ചിലവായിക്കഴിഞ്ഞിരുന്നു. കഷ്ടപ്പാട് അവരുടെ രൂപത്തേയും സൌന്ദര്യത്തേയും തന്നെ മാറ്റിക്കളഞ്ഞു. പത്തുവർഷങ്ങൾക്ക് ശേഷം അവർ തന്റെ പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുകയും, പാർട്ടിക്ക് അന്നുപയോഗിച്ചിരുന്ന നെക്ലസ് വെറും കെട്ട് പണ്ടമായിരുന്നുവെന്നും തിരിച്ചറിയുന്നിടത്ത് കഥ തീരുന്നു.<br />
<br />
മോപ്പസാങ്ങ് അന്നെഴുതിയ കഥ ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത്... ഞാനോർക്കുന്നു...കല്യാണത്തിനൊക്കെ പോകണമെന്നുണ്ടെങ്കിൽ അമ്മ ആഴ്ചകൾക്ക് മുന്നേ പണിതുടങ്ങും. കഴുത്തിൽ കിടക്കുന്ന താലിമാല വളരെ ചെറുതാണ്...ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും... എവിടെന്നെങ്കിലും വലിയ മാല സംഘടിപ്പിക്കും. തരക്കേടില്ലാത്ത ഭംഗിയുള്ള നീളമുള്ള മുടി ഉണ്ടായിരുന്നിട്ട് കൂടി അതിന് പൊലിപ്പ് കൂട്ടാൻ ഒരു മുഴം മുടി വെച്ച്കെട്ടും. അന്നത്തെക്കാലത്ത് മുടി കച്ചവടത്തിനായി വീടുകൾ കയറിയിറങ്ങുന്നവരെ കണ്ടിട്ടുണ്ട്! മുട്ടൊപ്പം നീളുന്ന മുടിയിൽ മുല്ലപ്പ് ചൂടുമ്പോൾ പ്രതാപം കൂടും!<br />
<br />
കുറേ നാളുകൾക്ക് മുൻപ് ഒരു ചേച്ചി വീട്ടിൽ വന്നു, വർത്തമാനം പറയുന്നതിനിടെ ചേച്ചി തൊലിയുരിഞ്ഞുപോയ ഒരു<br />
സംഭവത്തെക്കുറിച്ച് പറഞ്ഞു. ആരോ കല്യാണം വിളിക്കാൻ ‘സ്കോഡ‘ കാറിൽ അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ചേച്ചിയുടെ തൊലിയുരിഞ്ഞുപോയത്! അവരുടെ വീട്ടിലെ കാറ് പഴയൊരു ‘മാരുതി സെൻ‘ ആണുപോലും. ഒരു സൈക്കിളുപോലും സ്വന്തമായിട്ടില്ലാതിരുന്ന എന്റെ പ്രതാപത്തെ എങ്ങനെയായിരിക്കാം അവർ വിലയിരുത്തിയതെന്ന്<br />
ആലോചിച്ച് ഞാനുമിരുന്നു.<br />
<br />
മനുഷ്യർ അങ്ങനെയാണ്. എല്ലാരുമല്ലങ്കിലും ചിലരെങ്കിലും...ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടും. ഉള്ളതിനെ<br />
കുറച്ചൊക്കെ പൊലിപ്പിച്ച് കാട്ടും. അതിൽ നിന്നൊക്കെ കിട്ടുന്ന ഒരു തരം സംതൃപ്തിയായിരിക്കാം ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്... മറ്റുള്ളവരുടെ മുന്നിൽ താണുപോകരുതെന്ന അപകർഷതാബോധവുമായിരിക്കാം.<br />
<br />
അലക്സാണ്ടർ ചക്രവർത്തി പറഞ്ഞതായി കേട്ടിട്ടുണ്ട്.” ഞാൻ മരിക്കുമ്പോൾ എന്റെ കൈകൾ രണ്ടും വിടർത്തി ശവമഞ്ചത്തിന്ന് പുറത്തേക്കിടുക....അറിയട്ടെ...എല്ലാവരും...ലോകം കീഴടക്കിയ മഹാനായ ചക്രവർത്തി ഒന്നുമില്ലാതെ...ഒന്നും കൊണ്ടുപോകാനാവതെ യാത്രയാവുന്നെന്ന്...”<br />
<br />
തൂറാൻ പോകുന്നവന്റെ പത്രാസിനെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ഇതിതാണ്...<br />
വെളിമ്പറമ്പിൽ തൂറാനിരിക്കുന്നവന്റെയും പത്രാസ്...<br />
കൈയിലെ ‘ചെമ്പ് പാത്രം’ നോക്കി പ്രതാപം നിശ്ചയിച്ചിരുന്ന ഒരു<br />
കാലമുണ്ടായിരുന്നത്രേ.ഇങ്ങ് ആന്ധ്രയിലെ കുഗ്രാമങ്ങളിലെങ്കിലും!<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com2tag:blogger.com,1999:blog-4403605190958541976.post-36294804895864723292019-08-11T06:39:00.002+05:302019-08-11T06:43:13.259+05:30കൊമ്പൻ മീശ<div dir="ltr" style="text-align: left;" trbidi="on">
<br />
രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.<br />
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.<br />
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.<br />
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്.<br />
<br />
ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.<br />
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.<br />
“പുതിയ ആളാ?”<br />
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.<br />
“ഏതു ബ്ലോക്കിലാ?”<br />
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.<br />
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ്<br />
അങ്ങനെ പറഞ്ഞത്.<br />
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”<br />
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.<br />
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’ ഞാനും കൈനീട്ടി.<br />
പിന്നെ പുരാണമായി....<br />
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.<br />
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.<br />
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”<br />
<br />
അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.<br />
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ. ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.<br />
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”<br />
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ<br />
കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”<br />
<br />
പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.<br />
“കുറയില്ലേ?”<br />
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല. എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”<br />
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.<br />
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!<br />
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!<br />
ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല.<br />
<br />
പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കോടീശ്വരനെ തന്നെ നോക്കി ഞാൻ നിന്നു.<br />
അപ്പോൾ കച്ചവടക്കാരൻ എന്നോട് പറയുകയാണ്, “സാറേ, ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ. അംബാനിയോട് പറ്റില്ലല്ലോ..”<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-59181103706641230512019-08-11T06:33:00.003+05:302019-08-11T06:33:39.531+05:30മണ്ണെണ്ണവിളക്ക്<div dir="ltr" style="text-align: left;" trbidi="on">
<br />
ഇന്നലെ എന്റെ സ്വപ്നത്തിൽ ഒരു മണ്ണെണ്ണ വിളക്കെത്തി. അതിന്ന് ജീവനുണ്ടായിരുന്നു. ഒരാൾ പൊക്കമുണ്ടായിരുന്നു അതിന്! കൈകളും കാലുകളുമുണ്ടായിരുന്നു അതിന്ന്! തലയുടെ ഭാഗത്ത് ഒരു വലിയ തീനാളമായിരുന്നതിന്ന്! കണ്ണുകൾക്ക് നീല നിറമായിരുന്നു. ചുവന്ന നാവിലൂടെ കറുത്ത പുക വമിക്കുന്നു. നീണ്ട കൈകളാൽ അതെന്നെ ചുറ്റി വരിഞ്ഞു. ചിരപരിചിതനെപ്പോലെ, ആത്മാർത്ഥസുഹൃത്തിനെപ്പോലെ അതെന്നെ ആശ്ലേഷിച്ചു. അത് എന്റെ ചെവിയിൽ മന്ത്രിച്ചു, “നീയെന്നെ മറന്നോടാ?”<br />
ഉത്തരം പറയാനായി ഞാൻ വായ് തുറന്നതും, തുറന്നിട്ട ജന്നലിലൂടെ വന്ന ഒരു കാറ്റ് ആ നാളത്തെ അണച്ചു. മുറി മുഴുവൻ മണ്ണെണ്ണയുടെ മണം. കാലചക്രത്തെ പിന്നോട്ട് തിരിക്കുന്നൊരു ഗന്ധം! ആ ഗന്ധത്തിൽ ലയിച്ച് ഞാൻ സഞ്ചരിച്ചു.<br />
അവിടെ ഒരു ബാലനുണ്ടായിരുന്നു.തുറന്ന് വെച്ച പുസ്തകത്തിന്ന് മുന്നിൽ ബട്ടൺ പോയ നിക്കറുമിട്ടിരിക്കുന്ന ഒരു ബാലൻ... അവന്റെ മുന്നിൽ ഒരു തകര വിളക്കുണ്ടായിരുന്നു... ചുറ്റിയടിക്കുന്ന കാറ്റിൽ ഗതിമാറുന്ന പുകനാളത്തിൽ ഇടക്കിടയ്ക്ക് അവൻ ചുമയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ വിറക് ഊതി കത്തിക്കാൻ അമ്മ അടുക്കളയിൽ ശ്രമിക്കുന്നു. പുകച്ചുരുളിൽ വിമ്മിട്ടപ്പെട്ട് അമ്മ പറഞ്ഞു, “അപ്പുക്കുട്ടാ, ഇന്ന് പഠിച്ചത് മതി. ആ വെളക്കിങ്ങ് കൊണ്ടുവാ...മണ്ണെണ്ണ അടുപ്പിലോട്ടൊഴിച്ചാല് എളുപ്പം കത്തും.” അവൻ മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി.<br />
<br />
“കറണ്ട് പോയെന്നാ തോന്നുന്നേ...എന്തൊരു ചൂടാ ഇത്..” മുറിഞ്ഞ് പോയ സ്വപ്നത്തിന്റെ സങ്കടത്തിൽ ഞാനെണീക്കുമ്പോൾ മുറിയിൽ വലിയ ബഹളം. AC നിന്നു. ഇനിയെന്തു ചെയ്യും?<br />
ഒരു വിശറിയുമെടുത്ത് ബാൽക്കണിയിലെ ചാരുകസേരയിലേയ്ക്ക് ചാഞ്ഞു.<br />
മോളു വന്ന് അടുത്ത് തറയിൽ കിടന്നു.”എന്തൊരു ചൂടാച്ഛാ...മെത്തയൊക്കെ പൊള്ളുന്നു.കറണ്ടെപ്പോ വരും?”<br />
<br />
തോട്ടിറമ്പിലെ കൈതക്കാട്ടിൽ നിന്നും കൈതോലകൾ ചെത്തിയിടുന്ന അമ്മ...<br />
അത് ഓരോന്നും അടുക്കി കെട്ടുന്ന ഞാൻ ...അപ്പോൾ അമ്മയുടെ താക്കീത്!<br />
“അപ്പുക്കുട്ടാ, നിന്റെ കൈയിൽ മുള്ളു കൊള്ളരുത്..സൂക്ഷിച്ച് വേണം.” <br />
കൈതോല മുള്ള് കളഞ്ഞ് ഉണക്കി ചീകി കീറി തഴപ്പായ നെയ്യുന്ന അമ്മയുടെ കലാവിരുത്...<br />
ചൂടിലും തണുപ്പേകുന്ന തഴപ്പായ ചിലപ്പോൾ വീടിന്റെ ഏതെങ്കിലും കോണിൽ പൊടിപിടിച്ച് കിടപ്പുണ്ടാകും!<br />
<br />
വീശിവീശി ചൂടുകാറ്റേറ്റ് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധ മയക്കത്തിൽ ഇടയ്ക്ക് കറണ്ട് വന്നതറിഞ്ഞു. അകത്തെ മുറിയിൽ AC യുടെ മുരൾച്ച വീണ്ടും.<br />
മണ്ണെണ്ണ വിളക്കപ്പോൾ മുന്നിൽ...<br />
ഇപ്പോൾ നേരത്തേ കണ്ടതിലും പ്രകാശമുണ്ട്! വിളക്കെന്നോട് സംസാരിക്കാൻ തുടങ്ങി. ‘നിന്നോടൊപ്പം ഞാനുണ്ടായിരുന്നു.കാലങ്ങളോളം. ഓർക്കുന്നോ നീ?’<br />
അതേ, ഞാനോർക്കുന്നു. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ നീ എന്നോടൊപ്പം ഉണർന്നിരുന്നു.എന്റെ വഴികാട്ടി നീയായിരുന്നു.നിന്റെ പുക ഗന്ധം എന്റേയും ഗന്ധമായി മാറി.പുസ്തകത്താളുകളിൽ നിന്ന് അറിവിനെ നീ എനിക്ക് കാട്ടിത്തന്നു. ആ അറിവ് എന്റെ ജീവനും ജീവിതവുമായി...<br />
വിളക്ക് നിന്ന് ചിരിച്ചു. ആ ചിരിയിൽ അന്തരീക്ഷമാകമാനം പ്രകാശപൂരിതമായി.<br />
“ നീ...നീ ആണ് എന്റെ ഗുരു...നീയാണ് എന്റെ വഴി കാട്ടി.”<br />
ഞാൻ മണ്ണെണ്ണ വിളക്കിനെ താണു വണങ്ങി.<br />
മണ്ണെണ്ണ വിളക്ക് പൊട്ടിച്ചിരിക്കാൻ തുടങ്ങി.”നീയും ഒരു സാധാരണമനുഷ്യൻ തന്നെ! മേശവിളക്ക് വന്നപ്പോൾ നീ എന്നെ തഴഞ്ഞില്ലേ?” ഒരു ശക്തമായ കാറ്റടിച്ചു.<br />
കാറ്റിൽ കതക് ആഞ്ഞടിച്ചു.ഞാൻ ഞെട്ടി ഉണർന്നു.<br />
“അച്ഛനെന്തിനാ ഈ വെയിലത്ത് കിടന്നുറങ്ങുന്നത്? അകത്തുപോയി കിടക്കൂ.” മോള് മുന്നിൽ.<br />
ഞാൻ വീട് മുഴുവൻ പരതാൻ തുടങ്ങി.<br />
എന്റെ തകര വിളക്കെവിടെ...?<br />
ചില്ല് കൂടുള്ള മേശ വിളക്കെവിടെ...?<br />
<div>
<br /></div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-20540538608544981952019-07-28T09:48:00.000+05:302019-07-28T09:48:15.856+05:30ഗ്യാസ് ട്രബിൾ<div dir="ltr" style="text-align: left;" trbidi="on">
<br />
അമ്മാവനും അമ്മായിയും കൂടെ അവരുടെ കല്യാണശേഷം വീട്ടിൽ വിരുന്നിന് വന്ന സമയം. അമ്മ വീട്ടിലെ കോഴിയേയൊക്കെ തല്ലിക്കൊന്ന് നല്ല രസികൻ ആഹാരമൊക്കെയുണ്ടാക്കി തൂശനിലയിൽ വിളമ്പി. കൂട്ടത്തിൽ കുട്ടനാടൻ വീമ്പും!<br />
കറിയുടെ എരിവാണോ, അമ്മയുടെ വീമ്പിളക്കലാണോ എന്നറിയില്ല, അമ്മായി ഗ്ൾ..ഗ്ൾ.. എന്ന് ‘എക്കിൾ’ ഇടാൻ തുടങ്ങി.<br />
<br />
അമ്മ അമ്മായിയുടെ നെറുകയിൽ അടിയും തുടങ്ങി. പുത്തൻ പെണ്ണിന്റെ പരുങ്ങലോടെ എക്കിളിനിടെ അമ്മായി മൊഴിഞ്ഞു,<br />
“ സാരമില്ല ഇച്ചേയീ, അതുമാറും.” പറഞ്ഞ് തീരുന്നതിന് മുന്നേ പതിന്മടങ്ങ് ശക്തിയിൽ വീണ്ടും എക്കിൾ!<br />
എരിവുള്ള കോഴിക്കറിയുടെ രുചി വിരലിന്റെ പുറം നക്കി നുണഞ്ഞുകൊണ്ടിരുന്ന അമ്മാവന് ദേഷ്യം വന്നു. “ആഹാരം<br />
കഴിക്കുമ്പോഴാണാടീ ഇതൊക്കെ‘.അമ്മാവന്റെ കണ്ണുരുട്ടൽ കണ്ട് അമ്മായി അടുത്ത എക്കിളിനെ പകുതിവഴി നിർത്താൻ വിഫലശ്രമം! ഇപ്പോഴാണേല് അമ്മാവന് കണ്ണുരുട്ടാൻ ധൈര്യമുണ്ടാവുമോ ആവോ!<br />
<br />
“മനുഷേരായാ അങ്ങനൊക്കെ ആണെടാ.” അമ്മ തുടങ്ങി. “ചീട്ടുകളിക്കാരുടെ എടേലിരുന്ന് ആ ബാങ്കർ ഗംഗാധരൻ വിടുന്ന<br />
കീഴ്വായു ഒന്ന് കേക്കണം...ശ്ശോ... ടാ, ശശീടെ ബുള്ളറ്റിന്റെ പോലല്ലിയോ...”<br />
ചോറ് നെറുകേ കേറി അമ്മായിയുടെ കണ്ണിലൂടെ വെള്ളമൊഴുകി.<br />
“അല്ലേലും ഈ ഇച്ചേയിക്ക് പണ്ടേ ഒള്ളതാ, വല്ലോം തിന്നുന്നതിനിടെ വേണ്ടാത്ത കാര്യങ്ങള്...” അമ്മാവൻ വിരൽ നക്കൽ തുടർന്നുകോണ്ടേയിരുന്നു.<br />
“എടാ നീ അവളെ വഴക്ക് പറഞ്ഞതുകോണ്ട് ഞാൻ പറഞ്ഞന്നേ ഒള്ളു. ഇതൊക്കെ നമ്മടെ നിയന്ത്രണത്തീ ഒള്ള വല്ലോ ആണോ?”<br />
അമ്മ പിന്നെ സായിപ്പിന്റെ അമ്മയുടെ കഥ പറയാൻ തുടങ്ങി. പണ്ടെങ്ങാണ്ടോ ഒരു നാടകത്തിൽ സായിപ്പിന്റെ വേഷമിട്ട<br />
പൊന്നപ്പൻ പിന്നെ സായിപ്പായി. ജീവിതത്തിൽ ഒരിക്കൽപ്പോലും ചെരുപ്പുപോലുമിട്ടിട്ടില്ലാത്ത പൊന്നപ്പൻ തന്നെക്കാൾ ഭാരമുള്ള ബൂട്ടുമിട്ട് സ്റ്റേജിലേയ്ക്ക് തോക്കുമായി ചാടിക്കേറിയതും, ബൂട്ടിന്റെ ഭാരത്താൽ കാലുളുക്കി ഉരുണ്ടുവീണ് ചാവാലിപ്പട്ടിയെപ്പോലെ കാറിയതും, പ്രേക്ഷകർ കൂകിയതും പഴയ കഥ!<br />
സായിപ്പിന്റെ അമ്മയ്ക്ക് ഏമ്പക്കമാരുന്നു. ഏമ്പക്കമെന്നാല് സാധാരണ ഏമ്പക്കമാണോ! അമ്പലത്തീ നിന്നാപ്പോലും കേക്കാമാരുന്നു. പാവം...ഏമ്പക്കം വിട്ടോണ്ട് തന്നാ മരിച്ചത്... അമ്മ മൂക്കത്ത് വിരൽ വെച്ചോണ്ട് നിന്നു.<br />
“ഇവിടൊരാളുണ്ട്” അച്ഛനെ ഉദ്ദേശിച്ചാണ്...<br />
“ഗ്യാസിന്റെ പ്രശ്നോന്ന് തൊടങ്ങിയാ മതി, അപ്പോ തൊടങ്ങും കളിയാക്കല്...”<br />
“എടീ പെണ്ണേ.. അങ്ങേരുടെ മുന്നിൽ, ദേ ദിവനൊന്നും ഒന്നുമല്ല.” അമ്മാവൻ അപ്പോഴും വിരൽ നക്കൽ തുടർന്നോണ്ടിരുന്നു.<br />
<br />
‘എക്കിൾ, എമ്പക്കം’ എന്താണന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഈ ഗ്യാസ് എന്താണന്ന് അറിയാൻ കാലം കുറേ വേണ്ടി വന്നു! പരിപ്പ്...ചക്കക്കുരു..ചേമ്പ്...തുടങ്ങി ചില സാധനങ്ങൾ കഴിക്കാൻ രസമാണെങ്കിലും കഴിച്ചുകഴിഞ്ഞുള്ള രസമോർത്ത് പലപ്പോഴും ഒഴിവാക്കിപ്പോന്നു. എങ്കിലും ചില സന്ദർഭങ്ങളിൽ കഴിക്കേണ്ടതായി വരും. പിന്നെ കംഫർട്ട് കിട്ടാൻ ഒന്നുകിൽ ബാത്ത്റൂം, അല്ലെങ്കിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒക്കെ നോക്കി ആശ്വാസം വരുത്തിപ്പോന്നു. പക്ഷേ ചില സന്ദർഭങ്ങളിൽ അത് നടക്കാറില്ല. സൈലൻസറ് പിടിപ്പിച്ചുള്ള ശ്രമം ചിലപ്പോഴൊക്കെ വിജയിക്കും. അല്ലാത്തപ്പോള് പുളി തിന്നപോലെ ഒരു<br />
ചിരിയും വരുത്തി നിക്കും. അല്ലാണ്ടെന്തു ചെയ്യാൻ!<br />
മനുഷ്യ ശരീരം ഒരു അപൂർവ പ്രതിഭാസം തന്നെ! ചില കാര്യങ്ങൾ പൂർണ്ണമായും നമ്മുടെ കണ്ട്രോളിലാണ്!<br />
ചിലത് ഭാഗികമായി നമ്മുടെ കണ്ട്രോളിലാണ്!<br />
ചിലത് നമ്മുടെ കണ്ട്രോളിലേ അല്ല! ഊണിലും ഉറക്കത്തിലും അതങ്ങ് നടന്ന് കൊണ്ടേയിരിക്കും.<br />
കീഴ്വായു...ഗ്യാസ്..എന്നിവ ഭാഗികമായ് നമ്മുടെ കണ്ട്രോളിലല്ലായിരുന്നേലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്ക്!<br />
വീട്ടിലായിരിക്കുമ്പോൾ ഒരാശ്വാസമുണ്ട്...പരിസരം അധികം നോക്കേണ്ട കാര്യമില്ല.സൈലൻസറില്ലാതെയും കാര്യം നടത്താം.<br />
<br />
അത്തരമൊരു പ്രഭാതത്തിലാണ്... റിലാക്സായ് ബാങ്കർ ഗംഗാധരൻ സ്റ്റൈലിൽ ആശ്വസിച്ചുകൊണ്ടിരുന്നപ്പോഴാണ്... അടുത്ത മുറിയിൽ നിന്നും ഭീഷണിയുടെ സ്വരം.”എന്തോന്നാ, മനുഷ്യാ ഇത്...സ്വസ്ഥമായി ഒന്നൊറങ്ങാനും സമ്മതിക്കില്ല.<br />
<br />
അടുത്തദിവസം വൈകിട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങുമ്പോൾ വീട്ടിൽ നിന്നും ഒരു ഫോൺ കാൾ. “പിന്നേ, കപ്പ തിന്നിട്ടാണന്ന് തോന്നുന്നു... വല്ലാത്ത ഗ്യാസ്... ജലുസിൽ വാങ്ങിപ്പോര്...”<br />
കൊടുത്താൽ കൊല്ലത്തും കിട്ടും. ഞാൻ പറഞ്ഞില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള് അമ്മായിയെപ്പോലെ ആവണോന്നില്ല.</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-30526211179753520222019-07-21T15:21:00.001+05:302019-07-21T15:21:30.535+05:30ഉദയനാണ് താരം<div dir="ltr" style="text-align: left;" trbidi="on">
<div>
<br /></div>
<div>
<div>
<br /></div>
<div>
ഉദയകുമാർ എന്നാണ് അയാളുടെ പേര്. പഠിക്കാൻ മിടുമിടുക്കൻ. അതീവ ബുദ്ധിശാലി.</div>
<div>
എല്ലാരും പറഞ്ഞു, ‘ഇവനിവിടെങ്ങും നിൽക്കേണ്ട ആളല്ല‘.</div>
<div>
ഇടത്തരം കുടുംബത്തിലെ ഏക സന്തതി.</div>
<div>
അച്ഛൻ പറഞ്ഞു, “മോനെ ഞാൻ എഞ്ചിനീയറാക്കും.”</div>
<div>
അമ്മ പറഞ്ഞു, എന്റെ മോനെ ഞാൻ ഡോക്ടറാക്കും”</div>
<div>
മോൻ പറഞ്ഞു, “എനിക്ക് കച്ചവടക്കാരനായാൽ മതി”</div>
<div>
അച്ഛനും അമ്മയും അടിയായി.</div>
<div>
അവസാനം അച്ഛൻ ജയിച്ചു. മോനെ എഞ്ചിനീയറിങ്ങിന് ചേർത്തു.</div>
<div>
രണ്ടാം ദിവസം അവൻ കോളേജിന്റെ മതിൽ ചാടി.</div>
<div>
അച്ഛൻ വിഷമിച്ചു.</div>
<div>
അമ്മ കരഞ്ഞു.</div>
<div>
നാട്ടുകാർ പറഞ്ഞു, “കഷ്ടം!”</div>
<div>
ഉദയനെ കാണാനില്ല. പോലീസ് പരതി. കിട്ടിയില്ല. നാളുകൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഉദയൻ മാത്രം വന്നില്ല.</div>
<div>
അച്ഛൻ മരിച്ചു. അമ്മയും മരിച്ചു. </div>
<div>
നാട്ടുകാർ പറഞ്ഞു,”വിധി”</div>
<div>
നാട്ടുകാരും, കുടുംബക്കാരും എല്ലാം മറന്നു. അപ്പോൾ കവലയിൽ ഒരു പച്ചക്കറിക്കട തുറന്നു. അതിനുള്ളിൽ ഒരു സ്റ്റൂളിൽ ഉദയനിരുന്നു. “ഇവനിതിന്റെയൊക്കെ വല്ല കാര്യോണ്ടോ?” നാട്ടുകാർ ചോദിച്ചു.</div>
<div>
കുടുംബക്കാർ പറഞ്ഞു, “നമ്മുടെ കുടുംബത്തിന്റെ പേര് കളയും ഇവൻ.”</div>
<div>
കച്ചവടം പൊടിപൊടിച്ചു.</div>
<div>
കട ടൌണിലേക്കി മാറ്റി. വർഷങ്ങൾക്കുള്ളിൽ അതൊരു സൂപ്പർ മാർക്കറ്റായി.</div>
<div>
നട്ടുകാർ പറഞ്ഞു, “അവൻ മിടുക്കനാ, ജീവിക്കാൻ പഠിച്ചവൻ!”</div>
<div>
കുടുംബക്കാർ പറഞ്ഞു, “അവന്റെ രക്തം നമ്മുടെ കുടുംബത്തിലെയാ!”</div>
<div>
ഇന്ന് ഉദയന് നഗരത്തിൽ വലിയൊരു വീടുണ്ട്. കാറുകൾ പലതുണ്ട്. സൌഭാഗ്യങ്ങളെല്ലാമുണ്ട്. നഗരത്തിലെ അറിയപ്പെടുന്ന വ്യാപാരി പ്രമുഖൻ! </div>
<div>
നാട്ടുകാർ പറഞ്ഞു, “അവന്റെ തലേവര നന്നാ!”</div>
<div>
കുടുംബക്കാർ പറഞ്ഞു, “പിതൃക്കളുടെ സുകൃതം!”</div>
<div>
ഉദയൻ മാത്രം പറഞ്ഞു, “മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടതിൽ ഞാനെന്റെ ആത്മാവലിയിച്ചു. അത്രമാത്രം!”</div>
<div>
<br /></div>
</div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com3tag:blogger.com,1999:blog-4403605190958541976.post-674810475669995212019-07-20T23:52:00.001+05:302019-07-20T23:58:50.364+05:30രാജാവും കിങ്കരന്മാരും<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാലം 1987-88<br />
ഡോക്ടറാകാൻ കച്ചകെട്ടി സെക്കന്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്ന പത്തറുപത് പഠിപ്പിസ്റ്റുകൾക്കൊപ്പം വഴിതെറ്റിയെത്തിയ ആട്ടിൻകുട്ടിയായി ചേർത്തല S N കോളേജിൽ ചേർന്ന കാലം. കോളേജിന്റെ തെക്കേ അറ്റത്തുണ്ടായിരുന്ന ഓലമേഞ്ഞ അരമതിൽകെട്ടിയ ക്ലാസ് റൂമിന്റെ അധിപതികളായ് വാഴുന്ന കാലം. നിറവയറോടെ ഷൈനിടീച്ചർ ഫിസിക്സ് ക്ലാസ്സ് എടുക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പെട്ടൊന്നൊരാരവം!<br />
<br />
“സമരമെടാ, ചാടിക്കോ...” പിൻ ബെഞ്ചിലിരുന്ന ചില ഡോക്ടർമാർ അരമതിൽ ചാടി. ബ്ലാക്ക് ബോർഡിൽ ബെർണോലിസ് തിയറം എഴുതിക്കൊണ്ടിരുന്ന ഷൈനി ടീച്ചർ നിറവയറനങ്ങാതെ തിരിഞ്ഞപ്പോഴത്തേക്കും ക്ലാസിൽ കൂട്ടക്കരച്ചിൽ...<br />
എന്തോചോദിക്കാനായ് തുറന്ന വായുമായ് ഷൈനിടീച്ചർ സ്തംഭിച്ചു നിന്നു.<br />
സമരപ്പാർട്ടിക്കാരുടെ എതിർ പാർട്ടി നേതാവ് ക്ലാസിലേയ്ക്ക് ഓടിക്കയറിയത് കണ്ടായിരുന്നു കരച്ചിലും തുടർന്നുള്ള സ്തംഭനവും!<br />
നേതാവിന്റെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര മുഖത്തിലൂടെ ക്ലാസ്സിന്റെ തറയിൽ ചിത്രങ്ങൾ വരച്ചു.ചോരകണ്ട് കുട്ടി ഡോക്ടേഴ്സ് വലിയ വായിൽ കരഞ്ഞു.<br />
സമര നേതാവ്, സുഗുണൻ അധികം താമസിയാതെ തന്നേക്കാൾ വലിയൊരു വാളുമായ് ക്ലാസ്സിലേയ്ക്ക് കയറി.<br />
ആരോ പറഞ്ഞു, “ഇതാണ് വടിവാൾ”<br />
ജീവിതത്തിലാദ്യമായ് വടിവാൾ കണ്ട ഞാൻ നിർവൃതിയടഞ്ഞു.<br />
എതിർ നേതാവ് നല്ലൊരു സ്പോർട്ട്സ്മാനായിരുന്നു. നൊടിയിടയിൽ അരമതിൽ ചാടിക്കടന്ന് എതിർവശത്തേയ്ക്ക് ഓടി. പിന്നെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ!<br />
സുഗുണൻ തന്റെ ഒറ്റമുണ്ട് കക്ഷത്തേയ്ക്ക് കേറ്റി, മറുകൈയിൽ തന്നേക്കാൾ വലിയ വാളുമായി, ഛത്രപതി ശിവജിയെപ്പോലെ പുറത്തേക്ക്... ഷൈനിടീച്ചർ നിറവയർ കൈകൊണ്ട് താങ്ങി മേശയിൽ ചാരി നിന്നു. മുൻ ബഞ്ചിലിരുന്ന ലേഡീ ഡോക്ടേഴ്സ് ടീച്ചറെ പിടിച്ച് ബഞ്ചിലിരിത്തി റെക്കോഡ് ബുക്ക് കൊണ്ട് വീശിക്കൊടുത്തു. സുഗുണനെ തോളിലേറ്റി സമരക്കാർ അടുത്ത ക്ലാസുകളിലേയ്ക്ക്...പക്ഷേ എല്ലാ ക്ലാസുകളും അപ്പോഴത്തേയ്ക്കും ഒഴിഞ്ഞിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വർഷങ്ങൾ കഴിഞ്ഞ് അവിചാരിതമായിട്ടാണ് സുഗുണനെ കാണുന്നത്!<br />
നരകയറിയ കുറിയ മനുഷ്യന്റെ കണ്ണുകളിൽ ഒരു ദയനീയ ഭാവം. കാരുണ്യ ലോട്ടറി മുന്നിലേയ്ക്ക് നീട്ടിയ പരിചിതമായ മുഖം കണ്ട് ഞാൻ<br />
ചോദിച്ചു, “സുഗുണനാണോ?” ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ കണ്ണുകളിലെ നനവ് എനിക്കറിയാൻ കഴിഞ്ഞു. ലോട്ടറി പോക്കറ്റിലാക്കി ഞാൻ വെറുതേ ചോദിച്ചു, “ആ വടിവാളൊക്കെ ഇപ്പോഴുമുണ്ടോ?”<br />
എന്റെ കൈകളിൽ സുഗുണൻ ചേർത്ത് പിടിച്ചു.പിന്നെ പതുക്കെ പറഞ്ഞു “അതൊക്കെ അന്ന് വാതുക്കലെ കടയിൽ നിന്നും വാടകയ്ക്കെടുത്തതല്ലാരുന്നോ?”<br />
“ഇപ്പോഴെന്തു തോന്നുന്നു?”<br />
“എന്തു തോന്നാൻ...കുറേ നേതാക്കന്മാർക്ക് വേണ്ടി ജീവിതം തുലച്ചവൻ ഞാൻ” സുഗുണന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നോ?</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
കൈകളിലെ വിറയൽ ലോട്ടറികളിലേയ്ക്ക് പ്രഹരിക്കുന്നോ?<br />
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ചോരയൊലിപ്പിച്ച്, ജീവനുമായ് ഓടുന്ന നേതാവ്.... വാളുമായ് വീരശൂരപരാക്രമിയായ് പുറകേ പായുന്ന സുഗുണൻ നേതാവ്...നിറവയർ താങ്ങി വിയർത്ത് നിന്ന ഷൈനി ടീച്ചർ....വലിയ വായിൽ കരയുന്ന കുഞ്ഞ് ഡോക്ടർമാർ... എല്ലാം ഒരുവേള എന്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു.</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br />
ഓർമ്മയിൽ നിന്നും ഞാൻ മടങ്ങി വന്നപ്പോൾ മുന്നിൽ സുഗുണനുണ്ടായിരുന്നില്ല.</div>
</div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com3tag:blogger.com,1999:blog-4403605190958541976.post-91553314979608405082019-07-12T20:21:00.002+05:302019-07-12T20:21:54.349+05:30പെൺകുട്ടി കരഞ്ഞതെന്തിന്?<div dir="ltr" style="text-align: left;" trbidi="on">
പ്രായം കൂടുന്നതനുസരിച്ച് ആരോഗ്യത്തിലേയ്ക്കുള്ള ശ്രദ്ധയും അൽപ്പം കൂടുകയെന്നത് സ്വാഭാവികമായിരിക്കാം.<br />
<br />
അങ്ങനെയാണങ്കിൽ എന്റെ കാര്യത്തിലും അത് ശരിയാണ്. നേരം നന്നേ പുലർന്നാൽപോലും കട്ടിലിൽ തേരട്ടയെപ്പോലെ ചുരുണ്ടുകൂടിക്കിടന്നിരുന്ന ഞാൻ ഈയിടയായ് കുറച്ച് നേരത്തേ എണീറ്റ്, കൈയും കാലുമൊക്കെ<br />
അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നീട്ടി നിവർത്തി എക്സർസൈസ് എന്ന പേരിൽ ചില പരിപാടികളൊക്കെ നടത്തിവരികയായിരുന്നു.‘മിസ്റ്റർ ബീൻ...മിസ്റ്റർ ബീൻ...’ എന്നൊക്കെ ചിലർ വീട്ടിന്നുള്ളിൽ നിന്നും തന്നെ കളിയാക്കൽ<br />
തുടങ്ങിയപ്പോൾ ഞാനെന്റെ ആരോഗ്യപരിപാലനം വീട്ടിന്ന് പുറത്തേക്കാക്കി. വീട്ടിന്നുള്ളിലും ജിമ്മിലുമൊക്കെയുമുള്ള കാലഹരണപ്പെട്ട പരിപാടികൾ നമ്മുക്ക് വേണ്ട എന്ന്<br />
ദൃഢനിശ്ചയമെടുത്തുകൊണ്ട് ഞാൻ കലാപരിപാടി നടത്തത്തിലേക്കാക്കി. അപ്പാർട്ട്മെന്റ് കോംപ്ലക്സിന്ന് നിത്യേന നാല് റൌണ്ട്!<br />
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ എന്റെ നടത്ത യജ്ഞം പുരോഗമിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ദിവസം അടുത്ത വീട്ടിലെ<br />
സുധാകരറാവു എതിരേ വന്നത്.<br />
അസൂയമൂത്ത ഒരു നോട്ടം!<br />
പുറകേ ഒരുപദേശവും...”ഒന്നു കൈ വീശി നടന്നൂടേ സാറേ....ശരീരമിളകണം...എങ്കിലേ ഫലമുണ്ടാവൂ”<br />
ശരീരമിളകുന്നതിലും നല്ലത് സുധാകരറാവുവിന്റെ ഇളക്കം നിർത്തുന്നതാണന്ന് നന്നെന്ന് കരുതി ഞാൻ നടത്തം കോംപ്ലക്സിന്ന്<br />
വെളിയിലേക്കാക്കി.<br />
അങ്ങനെ ആരോഗ്യപരിപോഷണ നടത്തം അഭംഗുരം അതിരാവിലെ നടന്നുകൊണ്ടിരിക്കെയാണ് പുതിയൊരറിവ് എനിക്കുണ്ടായത്...<br />
രാത്രി കിടക്കുന്നതിന് മുന്നേ തന്നെ കഴിച്ച ആഹാരം ദഹിച്ചിരിക്കണമത്രേ!<br />
ദുർമേദസ്സ് ഉണ്ടാകില്ല! ആയുരാരോഗ്യ സൌഖ്യത്തിന്ന് ബെസ്റ്റ്! വൈകിട്ട് ആഹാരം കഴിച്ച് കഴിഞ്ഞ് കമ്പ്യൂട്ടറിന്റേയും, ടീവിയുടേയും മുന്നിലിരുന്ന് കണ്ണ് കേടാക്കുന്നതിലും നല്ലത് രാത്രിയുള്ള നടത്തം തന്നേ.<br />
പിന്നെ പതിവാക്കി...രാത്രി ആഹാരം കഴിച്ച് കഴിഞ്ഞുള്ള നടത്തം.<br />
സുധാകരറാവുവിനെ നേരിടാൻ ഇഷ്ടമില്ലാത്തതിനാൽ നടത്തം ഇത്തവണയും പുറത്തേക്ക് തന്നെയാക്കി.<br />
എല്ലുപോലിരിക്കുന്ന എനിക്കിതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് വേറേ ചിലരൊക്കെയും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാനതൊന്നും കാര്യമാക്കിയിട്ടില്ല.എന്റെ ആരോഗ്യം ഞാൻ നോക്കും. കട്ടായം!<br />
ഞാനെന്റെ രാത്രി നടത്തം തുടർന്നുപോന്നു.<br />
രാവിലെകളിലെ നടത്തത്തിൽ തെരുവ് ഉറങ്ങിക്കിടന്നിരുന്നു. ഇടയ്ക്ക് ചിലയിടങ്ങളിൽ ചില ഞാവാലിപ്പട്ടികൾ നടുവ് നിവർത്തി കാലുകൾ പുറകോട്ട് വലിച്ച് നീട്ടി എന്നെ നോക്കി മുറുമുറുത്തിരുന്നു. സുധാകരറാവു പറഞ്ഞത് തന്നെയാണോ അവറ്റകൾ പറയുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.പക്ഷേ ഞാനതൊന്നും കാര്യമായിട്ടെടുത്തില്ല.<br />
രാത്രി നടത്തത്തിൽ പക്ഷേ സ്ഥിതി വ്യത്യസ്തമായിരുന്നു!<br />
തെരുവുണർന്നിരുന്നു.<br />
വഴിയരുകിലെ ബാറിന്ന് മുന്നിൽ തൂക്കിയിരുന്ന വർണ്ണവിളക്കുകൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.<br />
പെട്ടിവണ്ടിക്കാരും മറ്റ് വഴിയോരക്കച്ചവടക്കാരും അന്നന്നത്തെ കച്ചവടം മതിയാക്കി പോകാനുള്ള തിരക്കിലായിരിക്കും.ഹെഡ്ലൈറ്റ് മിന്നിച്ച് പാഞ്ഞ് പൊയ്ക്കൊണ്ടിരുന്ന വാഹനങ്ങൾ പറയാതെ പറഞ്ഞു പോന്നു, അവരും<br />
തിരക്കിലാണന്ന്!<br />
സ്കൂൾ കെട്ടിടത്തിന്ന് മുന്നിലിരുന്നിരുന്ന സെക്യൂരിറ്റി ഉറങ്ങാനെന്നുള്ള തയ്യാറെടുപ്പെന്നോണം ചാക്കുകളൊക്കെ തറയിൽ വിരിച്ച് അരികിൽ കടലാസുകളും ചപ്പ് ചവറുകളും കത്തിച്ച് കൊണ്ടിരുന്നു പലപ്പോഴും.<br />
ബാറും, ബാറിന്ന് പിന്നിലെ വലിയ മരത്തിന്ന് പിന്നിൽ ലിപ്സ്റ്റിക്കിട്ട്, തലയിൽ പൂചൂടി കസ്റ്റമേഴ്സിനെ കാത്തിരുന്ന സ്ത്രീകളും, ഹെഡ്ലൈറ്റ് മിന്നിപ്പോകുന്ന വാഹനങ്ങളും, ഉറങ്ങുന്ന സെക്യൂരിറ്റിയുമൊക്കെ പയ്യപ്പയ്യെ പതിവ് കാഴ്ചയായി.<br />
ഞാൻ നടത്തം തുടർന്നുകൊണ്ടിരുന്നു.<br />
സ്കൂൾ കഴിഞ്ഞ് കുറച്ച് ദൂരമെയുള്ളു കാർ വാഷിങ്ങ് സെന്ററിലേയ്ക്ക്. സ്കൂളിനും കാർ വാഷിങ്ങ് സെന്ററിനുമിടയിലുള്ള സ്ഥലം ഏറെക്കുറേ വിജനമാണ്! കരിക്ക് വിൽപ്പനക്കാരന്റെ ഒരു വണ്ടി അവിടെക്കാണും. രാത്രി കാലങ്ങളിൽ മിക്കപ്പോഴും കച്ചവടം കഴിഞ്ഞ് മിച്ചമുള്ളവ ചാക്കുകൊണ്ട് പൊതിഞ്ഞ്, കയർകൊണ്ട് നന്നായി വരിഞ്ഞ് കെട്ടിവെച്ചിരിക്കും.<br />
കരിക്ക് വണ്ടിയുടെ പുറകിലായാണ് അന്ന് ഞാനവരെ കണ്ടത്!<br />
പതിവ് പോലെ രാത്രി നടത്തത്തിന്നിറങ്ങിയതായിരുന്നു ഞാൻ. സ്കൂളും കഴിഞ്ഞ്, ഉറക്കത്തിന്ന് കോപ്പുകൂട്ടുന്ന സെക്യൂരിറ്റിയേയും കടന്ന് കരിക്ക് വണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് എന്റെ ശ്രദ്ധ അവരിലേയ്ക്ക് തിരിഞ്ഞത്! ഇരുട്ടത്ത്..<br />
അവർ മുന്ന് പേരുണ്ടായിരുന്നു. രണ്ട് പെൺകുട്ടികളും ഒരു പയ്യനും. ഏറെക്കുറേ സമപ്രായക്കാരായിട്ടാണ് തോന്നിയത്.<br />
ഇട്ടാലും തൊട്ടാലും പൊട്ടുന്ന പ്രായം. പയ്യൻ നിർത്തി സ്റ്റാന്റിൽ വെച്ചിരുന്ന ബൈക്കിന്ന് മുകളിൽ വലതുകാൽ മുകളിൽ കയറ്റി ഇരിക്കുന്നു. പെൺകുട്ടികൾ ഏകദേശം ഒരടിയോളം അകന്ന് നിന്ന് പയ്യനോട് സംസാരിക്കുണ്ടായിരുന്നു. അവരുടെ ശരീരഭാഷയിൽ എന്തോ പന്തികേട്!<br />
പത്തൻപത് കൊല്ലത്തെ ഭൂജീവിതത്തിൽ നിന്ന് എനിക്ക് കാര്യം വളരെ വേഗം മനസ്സിലാക്കാൻ പറ്റി. ഇതത് തന്നെ!<br />
പ്രണയം. ഒരു പക്ഷേ പൊട്ടാൻ തുടങ്ങുന്ന ഒരു പ്രണയം.അല്ലെങ്കിൽ ഒരു ഒളിച്ചോട്ടത്തിന്റെ മാസ്റ്റർ പ്ലാൻ...ഒരുത്തി കൂട്ടുകാരിയാണ്! നിശ്ചയം! അവളാണ് എല്ലാത്തിനും സഹായ ഹസ്തം നൽകുന്നത്. ഞാൻ ഉറപ്പിച്ചു.<br />
<br />
നല്ലപ്രായത്തിൽ ഒരു മോളുണ്ടായിരുന്നേൽ അവൾക്കിതേപ്രായമുണ്ടാകുമായിരുന്നു! അവളിതുപോലെ തന്നെ ജീൻസും<br />
ടീഷർട്ടുമൊക്കെയിട്ട് സുന്ദരിയായിട്ടിരുന്നേനേ!<br />
ഇതൊക്കെ ഒരു ഹരം നൽകുന്ന കാഴ്ചയായിരുന്നു ഒരിക്കൽ... പക്ഷേ, ഇന്ന്...<br />
മുടിയും താടിയുമൊക്കെ വളർത്തി ഒരു കൂറ ലുക്കുണ്ട് പയ്യന്... എന്റെ മോളേ, നിനക്കിതിന്റെ വല്ല ആവശ്യമുണ്ടോ? വെറുതേ ജീവിതം തുലയ്ക്കണോ? ഒരുകൂട്ടം ചോദ്യങ്ങൾ ഒറ്റയടിയ്ക്ക് പുറത്തേക്ക് വന്നെങ്കിലും ഞാൻ മനസ്സിനെ കൺട്രോളിലാക്കി...<br />
അരുത്..<br />
ഒരുപക്ഷേ, വേറെയെന്തെങ്കിലും കാര്യമാണെങ്കിലോ?<br />
എന്റെ പരുങ്ങൽ കണ്ടിട്ടായിരിക്കാം പയ്യൻസ് ഒരു വശപ്പിശകായുള്ള നോട്ടം...ഞാൻ നടപ്പിന്ന് വേഗം കൂട്ടി.<br />
കുറച്ച് ദൂരം നടന്നിട്ട്, ഞാൻ തിരിഞ്ഞ് നടന്നു... മനസ്സിൽ പെൺകുട്ടി മാത്രം...അലവലാതി അവളുടെ ജീവൻ നശിപ്പിക്കും.<br />
<br />
ഇത്തവണ എന്തായാലും ഇടപെട്ടിട്ട് തന്നെ കാര്യം!<br />
<br />
അവരവിടെ തന്നെയുണ്ട്. പ്രശ്നം അല്പം കൂടി തീവ്രമായെന്ന് തോന്നുന്നു. പെൺകുട്ടി നിന്ന് കരയുന്നു. കൂട്ടുകാരി അവളുടെ തോളിൽ തടവുന്നു. പയ്യൻസ് ഇരുട്ട് മൂടിയ ആകാശത്തേയ്ക്ക് നോക്കിയിരിക്കുന്നു.<br />
ഇത് പ്രശ്നം വേറെയാണ്!<br />
അവൻ അവളെ ഉപേക്ഷിച്ച് പോകാനുള്ള ശ്രമമാണ്. സഹിക്കാതെ പാവം പെൺകുട്ടി കരയുന്നു. എനിക്ക് സന്തോഷം തോന്നി.”പോട്ടെടി മോളെ, നിനക്ക് നല്ലൊരുത്തനെക്കിട്ടും. സുഖമായി വീട്ടിൽ പോയി കിടന്നുറങ്ങ്.” എന്ന് പറയാൻ തോന്നി.<br />
അവന്റെ നോട്ടം എന്നിലേക്ക് തന്നെ... അത് കണ്ടാൽ ഞാനാണിപ്പോൾ പെൺപിള്ളാരെ ശല്യപ്പെടുത്തുന്നതെന്ന് തോന്നും.<br />
കൂടുതൽ അവസരം ഉണ്ടാക്കാതെ ഞാൻ വീട്ടിലേയ്ക്ക് നടന്നു.<br />
പെൺകുട്ടിയുടെ കരച്ചിൽ മനസ്സിൽ നിന്നും മായുന്നില്ല്ല. ഞാൻ ഭാര്യയോട് പറഞ്ഞു, കരച്ചിൽ കഥ!<br />
“അല്ലേലും കാണാൻ കൊള്ളാവുന്ന പെൺപിള്ളാരെ കണ്ടാൽ നിങ്ങൾക്കൊള്ളതാ ഈ വായീ നോട്ടം!” ദാ കെടക്കണു...ചങ്കെടുത്ത് വെളിയിൽ വെച്ചാലും ചെമ്പരുത്തിപ്പൂവെന്നേ നീയൊക്കെ<br />
പറയൂ...പറയണമെന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല.<br />
കരയുന്ന പെൺകുട്ടി തൊട്ടു മുന്നിൽ നിൽക്കുന്നത് പോലെ... ഒരുപക്ഷേ പ്രണയ നൈരാശ്യത്താൽ അവൾ വല്ല ആത്മഹത്യയും ചെയ്താലോ? നാളെ രാവിലെത്തെ പത്രത്തിൽ അത്തരമൊരു വാർത്ത വന്നാലോ? ഞാൻ എന്റെ <br />
മനഃസാക്ഷിയോട് ചെയ്യുന്ന വഞ്ചനയല്ലേ അത്... പാടില്ല...ഒരു ജീവൻ രക്ഷിച്ചേ മതിയാവൂ...<br />
ഞാൻ ലിഫ്റ്റിന്ന് കാത്തുനിൽക്കാതെ അഞ്ചു നിലക്കെട്ടിടത്തിന്റെ പടികൾ അതിവേഗത്തിലിറങ്ങി. പടിചവിട്ടുന്ന ശബ്ദം അല്പം കൂടിയെന്ന് തോന്നുന്നു. താഴേ നിലയിലുള്ള ചിലരൊക്കെ ജന്നലിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു. ഞാനതൊക്കെ<br />
ശ്രദ്ധിക്കാതെ പടിയിറങ്ങി സ്കൂളിനെ ലക്ഷ്യമാക്കി നടന്നു.<br />
ഒരു പെൺകുട്ടിയുടെ ജീവൻ എന്റെ കൈയിലാണ്!<br />
കരിക്കിൻ വണ്ടിയുടെ അടുത്ത് ഞാനെത്തുമ്പോൾ കിതയ്കുന്നുണ്ടായിരുന്നു. നടുവിന്ന് കൈ കൊടുത്ത് ഞാൻ ഇരുട്ടിൽ നോക്കി. ഇല്ല. ആരുമുണ്ടായിരുന്നില്ല അവിടെ!<br />
പ്രണയം... മാങ്ങാത്തൊലി...കരളൊറപ്പുള്ള പെൺപിള്ളാരാ ഇക്കാലത്തുള്ളത്...ഒരു പീറപ്പയ്യനുവേണ്ടി ജീവിതം തീർക്കാൻ<br />
മാത്രം മണ്ടികളല്ലവർ...മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.<br />
അപ്പോഴും സംശയം ബാക്കിയുണ്ടായിരുന്നു. ‘പെൺകുട്ടി എന്തിനായിരിക്കും കരഞ്ഞത്?’<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com2tag:blogger.com,1999:blog-4403605190958541976.post-78777449417387558842018-11-07T22:40:00.002+05:302018-11-07T22:51:57.513+05:30ദീപാകലി<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
സഹമുറിയൻ തമിഴനോട് ‘ഉങ്കൾ പെരിയ കുക്കറാണന്നൊക്കെ‘ അടിച്ചു വിട്ടിരുന്നതുകൊണ്ട് ബാച്ചിലർ കാലത്ത് ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. പാവം കാലത്ത് തന്നെ എണീറ്റ് എല്ലാം റെഡിയാക്കി വെയ്ക്കുമായിരുന്നു.എനിക്കാകെ ചെയ്യേണ്ടിയിരുന്ന പണി വെങ്കായം അരിഞ്ഞ് കൊടുക്കുകയെന്നതായിരുന്നു. ഉള്ളി അരിഞ്ഞ് കണ്ണിൽ നിന്നും വെള്ളം വന്നാൽ തമിഴന് സഹിക്കാൻ പറ്റുമായിരുന്നില്ല.<br />
ഇതിലും ബ്യൂട്ടിഫുൾ ടേസ്റ്റ് അമ്മയുണ്ടാക്കി തന്നിട്ടുള്ള ഭക്ഷണത്തിനെ ഞാൻ കണ്ടിട്ടുള്ളു എന്നൊക്കെ പറഞ്ഞ് ആസ്ഥാന കുക്കായി തമിഴനെ വാഴിച്ചുകൊണ്ട്, ഹൈദ്രാബാദിലെ ആദ്യകാല ജീവിതം അങ്ങനെ സസുഖം ഭക്ഷണത്തിന് യാതൊരു മുട്ടുമില്ല്ലാതെ കഴിഞ്ഞുകൊണ്ടിരുന്ന സമയത്താണ് സുഹൃത്തിന്റെ പ്രഖ്യാപനമുണ്ടായത്, ദീപാവലിക്ക് നാട്ടിൽ പോകുന്നു!<br />
<br />
രണ്ട് മൂന്ന് ദിവസം കമ്പനി ഗസ്റ്റ് ഹൗസ് അല്ലെങ്കിൽ പുറത്തേതെങ്കിലും ഹോട്ടൽ ശരണം!<br />
ദീപാവലി ദിവസം ഉച്ചയ്ക്ക് ഗസ്റ്റ് ഹൗസിൽ നിന്നും ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ കുക്ക് വീരേന്ദ്രനാഥ് അന്ന് വൈകിട്ട് വരില്ലായെന്നറിയിച്ചു.<br />
കുക്കില്ലായെങ്കിലെന്താ...പുറത്ത് ഹോട്ടലില്ലേ...കൊടുക്കുന്ന പൈസ മുതലാകണമെങ്കിൽ നല്ല വിശപ്പ് വന്ന് കഴിഞ്ഞ് വേണം ആഹാരം കഴിക്കാൻ പോകാൻ...<br />
വൈകിട്ട് പരമാവധി വിശപ്പ് വരാൻ കാത്തിരുന്നു.<br />
പിന്നെ ഹോട്ടലിലേയ്ക്ക് നടന്നു.ഏകദേശം എട്ടു മണി ആയിക്കാണും.<br />
കഷ്ടകാലം!<br />
രാഘവേന്ദ്ര മെസ് അടഞ്ഞുകിടക്കുന്നു!<br />
തലയും ചൊറിഞ്ഞ് മെസ്സിനു ചുറ്റും നടക്കുന്ന എന്റെ രോഗം മനസ്സിലായതിനാലാവും, അതിലെ വന്ന ഒരു തെലുങ്കൻ കടിച്ചാൽ പൊട്ടാത്ത തെലുങ്കിൽ എന്തൊ പറഞ്ഞു. അതിൻ പൊരുൾ ഞാൻ ഇപ്രകാരം മനസ്സിലാക്കിയെടുത്തു. ദീപാവലി ദിവസം വൈകിട്ട് കടയൊന്നും തുറക്കില്ല. വെറുതേ സമയം കളയാതെ വേറെ വല്ല വഴി നോക്ക്.<br />
വിശപ്പ് അതിന്റെ പാരമ്യത്തിലേയ്ക്ക്..<br />
ദാക്ഷിണ്യമില്ലാത വിശപ്പ്...<br />
വയറ് കത്തിയെരിയുന്നു.<br />
തിരികെ മുറിയിലെത്തി അടുക്കളയാകെ പരതി നോക്കി. പെട്ടെന്ന് കഴിക്കാൻ പറ്റിയ ഒന്നുമില്ല.<br />
സമയം കളയാൻ പറ്റില്ല.<br />
കുക്കറിൽ അരിയിട്ട് സ്റ്റൗവിൽ വെച്ചു കത്തിച്ചു. കുറച്ചു കഴിഞ്ഞ് കരിയുന്ന ഒരു മണം. ഞാനൊരു മണ്ടൻ തന്നെ...വെള്ളമൊഴിക്കാതെ അരിവെച്ചാൽ കരിയാതിരിക്കുമോ?<br />
കുക്കർ തുറന്ന് കുറച്ച് വെള്ളമൊഴിച്ച് വീണ്ടും കത്തിച്ചു.വിസിൽ വന്നപ്പോൾ ഓഫ് ചെയ്തു. തമിഴൻ സുഹൃത്ത് നീണാൾ വാഴട്ടെ!<br />
ചോറ് റെഡി...<br />
ഇനി കറി?<br />
ഒരു പിടുത്തവും കിട്ടുന്നില്ല.<br />
ഒരു കറി മാത്രമേ ഉള്ളു എന്ന കാരണത്താൽ അമ്മയുമായ് വഴക്കടിച്ച് ആഹാരം ബഹിഷ്ക്കരിച്ച ഒരു കാലവുമുണ്ടായിരുന്നെന്നോർത്തു.<br />
കയ്യിൽ കിട്ടിയത് മുളകുപൊടിയാണ്!<br />
കുടഞ്ഞ് ഒരുപാത്രത്തിലേയ്കിട്ടു...അമ്മ മുളകിടിച്ച് തന്നിരുന്നതിന്റെ ഓർമ്മയാണ്...കപ്പ പുഴുങ്ങിയതും മുളകിടിച്ചതും...നാവിൽ വെള്ളമുറി.<br />
മുളക് പൊടിയിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ചു ചാലിച്ചു. അൽപ്പം നാക്കിൽ വെച്ച് നോക്കി. ഇല്ല അമ്മയുടെ മുളകിടിച്ചതിന്റെ പരിസരത്തുപോലും വരുന്നില്ല.<br />
ഉപ്പില്ലാഞ്ഞിട്ടായിരിക്കാം. ഉപ്പുപാത്രമെടുത്ത് കമഴ്ത്തി. നാശം...അൽപ്പം കൂടിപ്പോയി...<br />
മുന്നിട്ട് നിന്ന വിശപ്പിന്ന് മുന്നിൽ ഒന്നും ഒരു തടസമായില്ല.<br />
ചോറിൽ മുളക് ചേർത്ത് കഴിച്ചപ്പോൾ പ്രത്യേക രുചിയൊന്നും തോന്നിയില്ല. നാവിൽ തൊടിയിക്കാതെ വിഴുങ്ങിയതുകൊണ്ടാവാം...<br />
കണ്ണിൽ നിന്നും കുടുകുടെ ഒഴുകിയ കണ്ണീർ എരിവിന്റേത് മാത്രമാണന്ന് ആശ്വസിക്കാൻ ശ്രമിച്ചു.<br />
<br />
എരിവ് കൂടിപ്പോയി...ഉപ്പുകുറഞ്ഞുപോയി എന്നൊക്കെ പറഞ്ഞു അമ്മയുടെ മുഖത്തെ പരിഭവം കണ്ട് രസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.<br />
<br />
ദോശവേണോ, ഇഡ്ഡലി വേണോ,പുട്ടുവേണോ കറിയ്ക്ക് ചമ്മന്തി മതിയോ കടല വേണോ<br />
ചോറിന്ന് കൂട്ടാൻ മീൻ കറിവേണോ അതൊ പച്ചക്കറി വേണോ...<br />
വായിൽ നാക്കിടാതെ വിഭവങ്ങളുടെ പേരുമായി പുറകെ നടന്നിരുന്ന അമ്മ..<br />
‘ഒന്നും വേണ്ട ഒന്നു ശല്യപ്പെടുത്താതെയിരുന്നുകൂടെ‘എന്ന മറുചോദ്യതിന്നുത്തരം പറയാതെ അടുക്കളപ്പടിയിലിരുന്ന് വിതുമ്പിയിരുന്ന അമ്മയുടെ മുഖം ഒരു വേള മിന്നിമറഞ്ഞു.<br />
അമ്മയെ വിളിക്കണമെന്ന് തോന്നി.<br />
മോനെന്തു കഴിച്ചു എന്ന ചോദ്യത്തിന്ന് മെസ്സിലെ ആഹാരമായിരുന്നു, നന്നായിരുന്നു എന്നു പറഞ്ഞു.<br />
പിന്നെ ചോദിച്ചു,“അമ്മേ ഈ മുളകിടിയ്ക്കുന്നതെങ്ങനെയാ?“<br />
“അതാണോ വലിയ കാര്യം, രണ്ട് മുളകെടുത്ത് ഉള്ളിയും ഉപ്പും പുളിയും കൂട്ടി ചതച്ച് അല്പം വെളിച്ചെണ്ണയിൽ ചാലിച്ചെടുത്താൽ പോരേ..“<br />
<br />
<br />
<br />
(ദീപാകലി- ആകലി എന്നാൽ തെലുങ്കിൽ വിശപ്പ്)<br />
<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com2tag:blogger.com,1999:blog-4403605190958541976.post-73147998934592008012018-03-04T08:21:00.002+05:302018-03-04T08:21:54.695+05:30മനഃപായസം<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
സാവിത്രി ഇപ്പോ പണ്ടേപോലയല്ല. മാഞ്ചുവട്ടിൽ ചർച്ച ആരംഭിച്ചു. കണ്ടാൽ ഒന്നു ചിരിക്കാതെയോ, ഒരു വാക്ക് മിണ്ടാതെയോ പോകുന്നവളായിരുന്നില്ല സാവിത്രി. തങ്കം പോലത്തെ പെണ്ണായിരുന്നു സാവിത്രി. ഇപ്പോ അവൾക്കെന്തുപറ്റി?<br />
ആനക്കാവിലെ സാവിത്രിയെക്കുറിച്ചാണ് അന്ന് മാഞ്ചുവട് കമ്മറ്റി ചർച്ച തുടങ്ങിയത്. ഗ്രാമത്തിലെ ഒരേയൊരു രണ്ടുനില വീടിന്റെ അധിപതിയായ സുന്ദരി സാവിത്രി എന്നും സ്ത്രീകളുടെ അസൂയപാത്രമായിരുന്നു.<br />
സാവിത്രി ഇപ്പോൾ മിണ്ടാറില്ല. അമ്മയോട് മാത്രമല്ല.ആരോടും മിണ്ടാറില്ല.കിലുക്കാംപെട്ടിപോലത്തെ പെണ്ണായിരുന്നു. ഇപ്പോൾ ഒന്നും മിണ്ടാറില്ല. അഥവാ മിണ്ടിയാൽ തന്നെ ദേഷ്യപ്പെടലായിരിക്കും അത്!<br />
സങ്കടപ്പെടേണ്ടതായ യാതൊരുവിധ കാര്യവും സാവിത്രിയുടെ ജീവിതത്തിലില്ലായിരുന്നു. നല്ല സാമ്പത്തികനില. നല്ല കുടുംബം. ഏത് സ്ത്രീകളേയും അസൂയപ്പെടുത്തുന്ന സ്വഭാവവും, സൗന്ദര്യവും, ഉയർന്ന ജോലിയുള്ള ഭർത്താവ്! എഞ്ചിനീയറിങ്ങ് കഴിഞ്ഞ മകൻ. എന്നിട്ടും സാവിത്രി മാറിയിരിക്കുന്നു.<br />
എന്തിനും ദേഷ്യം!<br />
ആരോടും മിണ്ടില്ല!<br />
“എന്തുണ്ടായിട്ടെന്താ, പോയില്ലേ എല്ലാം. ഇനിയിപ്പോ കറണ്ടടിപ്പിക്കാതെ മാറുമെന്ന് തോന്നണില്ല.“ സാവിത്രീടെ മാനസിക നില തെറ്റി എന്ന് തന്നെ പെണ്ണുങ്ങൾ വിധിയെഴുതി.<br />
<br />
ഏകദേശം ഒരു മാസം മുന്നേയാണ്! സാവിത്രി ബാത്ത്റൂമിൽ വീണത്. മൊസൈക്കിട്ട തിണ്ണയിൽ തെന്നിയതാണ്. എല്ലുപൊട്ടി. അന്നു തുടങ്ങിയതാണ് സാവിത്രീടെ ശനിദശ!<br />
പനിനീരുപോലത്തെ വെള്ളമുള്ള കൈതപ്പൊന്തയാൽ മറഞ്ഞ ഒന്നാന്തരം കൊളമുണ്ടായിട്ടും കുടുസ് ബാത്ത്റൂമിൽ കേറേണ്ട വല്ല കാര്യമുണ്ടോയെന്ന് മാഞ്ചുവട്ടിൽ ഒരു പൊതു സംശയം ഉയർന്നെങ്കിലും, പരിഷ്കൃതമായ ഒരു മനസ്സില്ലാത്തതാണ് ഇത്തരത്തിലുള്ള ‘പൊട്ട‘ചിന്തകൾക്കിട നൽകുന്നതെന്ന് അമ്മ അഭിപ്രായപ്പെട്ടു.<br />
വീടിന്നകത്ത് കക്കൂസും കുളിമുറിയും കെട്ടുന്ന പുത്തൻ പരിഷ്ക്കാരത്തെ വിലാസിനി ചിറ്റ എതിർത്തു.<br />
കൊളത്തി കുളിച്ച് നാലാളെ മേനികാട്ടണതിലും ഭേദമെന്ന് അമ്മ!<br />
മറയിൽ കുളിച്ചുകൊണ്ടിരുന്ന പള്ളത്തി രേവമ്മയെ ചെത്തുകാരൻ വേലായുധൻ തെങ്ങിൻ മുകളിൽ നിന്നും വെള്ളക്ക കൊണ്ട് എറിഞ്ഞ കഥ അവതരിപ്പിച്ചത് അമ്മയാണ്. മാഞ്ചുവട്ടിൽ ചിരി പൊങ്ങി.<br />
<br />
സാവിത്രിയ്ക്ക് ഈയിടയായ് ഉറക്കം വളരെ കുറവാണത്രേ! തുണിയെല്ലാം പറിച്ച് കളയാൻ തോന്നണ ഉഷ്ണമാണത്രേ രാത്രിയിൽ!<br />
മഞ്ഞ് കാലത്ത് രാത്രിയിൽ ഉഷ്ണമെന്നത് അല്പം അവിശ്വസനീയമായ് തോന്നി ചിലർക്ക്!<br />
പക്ഷേ ആധികാരികമായ തെളിവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച... കൃത്യമായ് പറഞ്ഞാൽ...കഴിഞ്ഞ ബുധനാഴ്ച.<br />
അന്ന് സാവിത്രീടെ മകൻ വണ്ടി വിളിച്ചോണ്ട് വന്നത് അമ്മ കണ്ടതാണ്! കേടായ ഏസീ റിപ്പയർ ചെയ്യാൻ ടൗണിൽ കൊണ്ട് പോകാനായിരുന്നു അത്. മഞ്ഞ് കാലത്തും സാവിത്രിക്ക് ഏസീല്ലാണ്ടാന്ന് ഉറങ്ങാൻ പറ്റണില്ലത്രേ! പരിഷ്കാരം...പരിഷ്ക്കാരം...അല്ലാണ്ടെന്തു പറയാൻ...<br />
പരിഷ്ക്കാരം മൂത്താൽ ഉഷ്ണമുണ്ടാവോ? ആ ആർക്കറിയാം...വിലാസിനി ചിറ്റ കൈമലർത്തി.<br />
<br />
എല്ലുപൊട്ടിയ വിവരമറിഞ്ഞ് അമ്മ സാവിത്രീടെ വീട്ടിൽ പോയിരുന്നു. സാവിത്രി ആകെ മാറിയിരുന്നു. പഴയ ആ ഊർജ്ജസ്വലതയൊക്കെ പോയിരിക്കുന്നു. ആകെ അവശയായിരിക്കുന്നു. അന്നാണ് അമ്മ അത് മനസ്സിലാക്കിയത്! സാവിത്രിയുടെ മുഖത്ത് രോമം വളരുന്നു! മീശയിലും താടിയിലും രോമം! അത് വളർന്ന് ആണുങ്ങടെ പോലെയാകാൻ അധികതാമസമുണ്ടാവില്ല!<br />
സാവിത്രി അന്ന് അമ്മയോടെ സംസാരിക്കാൻ പോലും കഴിയുന്ന അവസ്ഥയിലല്ലായിരുന്നു.<br />
കഷ്ടമല്ലാണ്ടെന്തുപറയാൻ...<br />
പണമുണ്ടന്ന് പറഞ്ഞിട്ടെന്ത്...<br />
മനുഷേന്റെ കാര്യമിത്രേക്കെ ഒള്ളു!<br />
ഒരസുഖം....ഒരപകടം....എല്ലാം പോയില്ലേ...<br />
ഒരു നിമിഷം മാഞ്ചുവട് നിശബ്ദമായ്...<br />
അപ്പോഴാണ് മീനാക്ഷി അമ്മായിയുടെ വരവ്.ചന്തയിൽ പോകാൻ പോകുന്ന വഴിയാണ്. കക്ഷത്തിൽ വട്ടി മടക്കിവെച്ചിട്ടുണ്ട്.<br />
“എന്താണ്ട്രീ പെണ്ണുങ്ങ നിങ്ങ എല്ലാരും മിണ്ടാട്ടം മുട്ടിയിരിക്കണെ?“ കക്ഷത്തിലെ വട്ടി കൈയിലായ്.<br />
“ആനക്കാവിലെ സാവിത്രിയെക്കുറിച്ച് പറയായിരുന്നു ഞങ്ങ...എങ്ങനെ നടന്ന സ്ത്രീയാ...പോയില്ലേ എല്ലാം...വട്ടായെന്നാ പറയണേ...“ അമ്മയുടെ മുഖത്ത് സങ്കടഭാവം!<br />
മീനാക്ഷി അമ്മായി ചിരിച്ചു. നിർത്താതെ ചിരിച്ചു... മാഞ്ചുവട്ടിലെ പെണ്ണൂങ്ങൾ അതിശയപ്പെട്ട് കണ്ണും തള്ളി നിന്നു.<br />
മാവിൻ മുകളിലെ കാക്കകൾ ഒന്നോടെ ചിറകടിച്ച് പറന്നു...<br />
ചിരിച്ച് ചിരിച്ച് അമ്മായി ചുമ തുടങ്ങി. കണ്ണുകളിലൂടെ വെള്ളം ചാടി. അമ്മ തോർത്തെടുത്ത് അമ്മായിക്ക് നീട്ടി.<br />
“പൊട്ടിപ്പെണ്ണുങ്ങള്...നെനക്കൊക്കെ വല്ലോം അറിയാവാടീ...“ പെണ്ണുങ്ങളൊന്നടങ്കം അമ്മായിടെ ചുറ്റും കൂടി.പ്രപഞ്ചരഹസ്യം വെളിപ്പെടുത്താൻ പോകുന്ന ആൾദൈവത്തിന്റെ ചുറ്റും കൂടുന്ന ശിഷ്യഗണങ്ങളുടെ ഭാവഹാവാദികളോടെ...<br />
“സാവിത്രിക്കേ...“ അമ്മായി ഒന്നു നിർത്തി. പിന്നെ ശബ്ദമൊന്ന് താഴ്ത്തിപ്പറഞ്ഞു.<br />
“അവക്കേ... മനഃപായസമാണടീ...മനഃപ്പായസം...“<br />
പെണ്ണുങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.<br />
‘ആ...പറഞ്ഞിട്ടെന്തു കാര്യം...നെനക്കൊക്കെ പ്രായായിട്ടില്ലടീ...പെണ്ണുങ്ങ കുളി നിക്കുമ്പോ വരണ അസുകമാണടീ സാവിത്രിക്ക്...“<br />
അമ്മായി വട്ടി മടക്കി കക്ഷത്തിൽ വെച്ച് ചന്തയിലേയ്ക്ക് നടന്നു.<br />
<br />
<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com0tag:blogger.com,1999:blog-4403605190958541976.post-10117935811246330012018-01-28T18:08:00.003+05:302018-01-28T18:08:57.760+05:30സ്വപ്നങ്ങൾ<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
തണുപ്പുകാലത്ത് രാവിലെ എണീക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു സൂസന്. തണുപ്പിന്റെ സുഖത്തിൽ പുതപ്പിന്നുള്ളിൽ മൂടിപ്പുതച്ചുകിടന്നിരുന്ന സൂസനെ അലക്സ് കുലുക്കി ഉണർത്തുകയായിരുന്നു. ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ടതിൽ ലേശം സങ്കടം തോന്നിയെങ്കിലും; അന്നത്തെ ദിനപ്പത്രവും പിടിച്ചുള്ള അലക്സിന്റെ നിൽപ്പ് കണ്ടപ്പോൾ ഒരു പന്തികേട്! സൂസൻ ചാടിയെണീറ്റു.<br />
പത്രം സൂസന് കൈമാറി അലക്സ് പറഞ്ഞു,“നമ്മുടെ ഡോക്ടറുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു.“<br />
പത്രത്തിന്റെ മുൻപേജ് മുഴുവൻ ഡോക്ടറുടെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെക്കുറിച്ചുള്ള കവറേജായിരുന്നു.<br />
<br />
കല്യാണം കഴിച്ച് കഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കിൽ ഹിമാലയം ഇടിഞ്ഞുവീഴുമെന്നോ, അതുമല്ലെങ്കിൽ അന്റാർട്ടിക്കയിലെ മഞ്ഞുരുകി ലോകജനത ഒന്നോടെ ഇല്ലാതാവുകയോ ചെയ്യുമെന്ന് വിവക്ഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടെതെന്ന് സൂസന് പലപ്പോഴും തോന്നിയിട്ടുണ്ട്! കുട്ടികളില്ലാത്ത സാധാരണക്കാരായ ദമ്പതികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്ത കപട സഹതാപക്കാരോട് പുച്ഛമായിരുന്നു അവർക്കെപ്പോഴും.<br />
<br />
സ്ഥിരമായി കൺസൾട്ട് ചെയ്തിരുന്ന ഒരു പ്രമുഖ ആയുർവേദ ഡോക്ടർ ഒരിക്കൽ ചോദിച്ചു.<br />
“ആയുർവേദത്തെ അത്രയ്ക്ക് വിശ്വാസമാ നിങ്ങൾക്ക്?“<br />
“എന്താ ഡോക്ടർ അങ്ങനെ ചോദിക്കാൻ?“<br />
“അല്ല.കുറേ നാളായല്ലോ നിങ്ങളെന്റെ ട്രീറ്റ്മെന്റ് ചെയ്യുന്നത്. ഫലമില്ലായിന്ന് കണ്ടിട്ടും വീണ്ടും വീണ്ടും വരുന്നതുകൊണ്ട് ചോദിക്കുവാ.അലോപ്പതിയിലാണേല് അവർക്ക് സ്കാൻ ചെയ്തൊക്കെ നോക്കാൻ സൗകര്യമുണ്ടല്ലോ.“<br />
അലോപ്പതിയൊക്കെ പരീക്ഷിച്ച് പരിക്ഷീണിതരായണ് തങ്ങളിവിടെയെതിയതെന്ന് സൂസൻ പറഞ്ഞില്ല.<br />
അതൊന്നുമല്ല.ഡോക്ടറിലുള്ള വിശ്വാസം കൊണ്ടാണന്ന് പറഞ്ഞിറങ്ങി. പിന്നെയാ വഴിക്ക് പോയിട്ടില്ല.<br />
<br />
ഏറെ നാളത്തെ ഫലമില്ലാ ചികിത്സകൾ... ഗുണമുണ്ടാവുന്നില്ലായെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതായിരുന്നു പലതും.<br />
സഹതാപതരംഗത്തിൽ നിന്നും രക്ഷപ്പെടുകയെന്ന മഹാദൗത്യം തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ ബാലികേറാമല!<br />
ചിലസന്ദർഭങ്ങളിൽ മുഖത്ത് നോക്കി സഹതാപക്കരോട് നല്ലത് പറയേണ്ടിവന്നിട്ടുണ്ട്. അഹങ്കാരം പിടിച്ചതിനൊക്കെ ചുമ്മാതല്ല ദൈവം ഒരു കുഞ്ഞിക്കാലു പോലും നൽകാത്തതെന്ന് പറഞ്ഞ് അഭ്യുദയകാംക്ഷികൾ പോയ വഴിയിൽ പിന്നീട് പുല്ലുപോലും മുളച്ചിട്ടില്ല.<br />
.<br />
കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. ചെയ്യാനുള്ള ചികിൽസകളൊക്കെ ചെയ്ത് ഇനി സമയം ഇതിനുവേണ്ടി കളയേണ്ട എന്ന തീരുമാനം ഏകദേശം അവർ എടുത്തതായിരുന്നു.അപ്പോഴാണ് പരിചയക്കാരിലൊരാൾ അങ്ങ് ദൂരെയുള്ള ഒരു ഡോക്ടറുടെ വിശേഷവുമായെത്തുന്നത്. അവസാനമായ് ഒരു പരീക്ഷണം കൂടി നടക്കട്ടെയെന്ന് തീരുമാനിച്ചു.<br />
മൂന്ന് നാല് മണിക്കൂർ യാത്രയുണ്ട്.<br />
ഡോക്ടറെ കാണാൻ വലിയ തിരക്കായിരിക്കുമെന്നും, തിരികെ വരാൻ വളരെ താമസിക്കുമെന്നുമുള്ള വിവരം കിട്ടിയിരുന്നതിനാൽ അതിരാവിലെ തന്നെ അവർ യാത്ര പുറപ്പെട്ടു.<br />
ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ലാതെ... അതൊക്കെ പണ്ടേ അടുക്കി പരണത്ത് വെച്ചതാണ്.<br />
<br />
ഒത്തിരി വലുതുമല്ല എങ്കിൽ തീരെ ചെറുതുമല്ല എന്ന് പറയാവുന്ന ഒരു പട്ടണം. നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളു.<br />
ഡോക്ടർ വളരെ പ്രശസ്തൻ!‘ മാന്ത്രികകൈയുള്ളവൻ! വൈദ്യശാസ്ത്രത്തെ അരച്ചുകുടിച്ചവൻ! ആധുനിക വൈദ്യശാസ്ത്രത്തിന്റെ എവറസ്റ്റ് കയറിയവൻ!!!<br />
വീട് കണ്ടുപിടിക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല.<br />
വമ്പൻ ഗേറ്റ് പാതി തുറന്നുകിടന്നിരുന്നു.<br />
വീടിന്ന് മുന്നിൽ പ്രത്യേകമായ് ഒരുക്കിയിരുന്ന ഒരു വലിയ ഹാളിലേയ്ക്കാണ് അവർ എത്തിച്ചേർന്നത്.അത്ഭുതപ്പെട്ടുപോയി!<br />
വെളുപ്പാൻ കാലത്ത് തന്നെ ഹാളിൽ നിറയെ ആളുകൾ!!!<br />
ഇത്രയും രാവിലെ...വേറെ ആരും കാണില്ല... തങ്ങൾ തന്നെ ആദ്യം വരുന്നവർ എന്നൊക്കെ വിചാരിച്ചത് വെറുതേ ആയെന്ന് തോന്നി..<br />
ഏകദേശം എട്ടുമണി കഴിഞ്ഞുകാണും. നീല വസ്ത്രധാരിയായ ഒരു സെക്യൂരിറ്റി വന്നുപറഞ്ഞു.“ഇനി ഉള്ളവർ ആശുപത്രീലേക്ക് പൊയ്ക്കോ.“<br />
ഒന്ന് അതിശയിച്ചെങ്കിലും പിന്നീട് മനസ്സിലായി. ഡ്യൂട്ടി ടൈം ആയാൽ ഡോക്ടർ ആശുപത്രിയിലേയ്ക്ക് പോകും. പിന്നെ പരിശോധന അവിടെ വെച്ചാണ്.<br />
അധികം ദൂരമില്ലാത്ത ആശുപത്രിയിലേയ്ക്ക് നടന്നു. തിരക്കുതന്നെ. എല്ലായിടത്തും ഡോക്ടർ തന്നെ വേണം. ഓപിയിലും, വാർഡിലും, തീയേറ്ററിലുമെല്ലാം ഡോക്ടർ തന്നെ വേണം.<br />
“ഈ ഡോക്ടറില്ലായിരുന്നുവെങ്കിൽ സെന്റ് ജോർജ് ഹോസ്പിറ്റൽ പണ്ടേ പൂട്ടിപ്പോയേനേ...“ ആരോ പറയുന്നത് കേട്ടു.<br />
<br />
ഉച്ചകഴിയുവോളം കാത്തിരുന്നു ഡോക്ടറെ കണ്ടപ്പോഴത്തേയ്ക്കും ഒരു നീണ്ടലിസ്റ്റ് കിട്ടി. കൂടെ ഒരു നിർദ്ദേശവും. ടെസ്റ്റെല്ലാം കഴിഞ്ഞ് റിസൾട്ടുമായിട്ട് വൈകിട്ട് വീട്ടിലേയ്ക്ക് വരണം. മരുന്ന് അപ്പോൾ കുറിക്കാം.<br />
<br />
ആശുപത്രി- ഡോക്ടറുടെ വീട് ഷട്ടിൽ സർവ്വീസിൽ ഒരു ദിവസം തീർന്നെന്ന് അലക്സ് പറഞ്ഞപ്പോൾ സൂസൻ ചിരിച്ചു.<br />
വളരെ വൈകിയാണ് ടെസ്റ്റ് റിസൾട്ടെല്ലാം കിട്ടിയത്.<br />
വൈകിട്ടത്തെ ആഹാരവും കൂടി കഴിഞ്ഞ് ഡോക്ടറുടെ വീട്ടിലേയ്ക്ക് പോകുന്നതാണ് ബുദ്ധിയെന്ന് ഇതിനകം അവർ മനസിലാക്കിക്കഴിഞ്ഞിരുന്നു.<br />
മനുഷ്യന്റെ സമയത്തിന് ഒരു വിലയും നൽകാത്ത ഡോക്ടർ!“ സൂസനത് പറഞ്ഞപ്പോൾ അലക്സ് തിരുത്തി. “സ്വന്തം ജീവിതത്തിന് സമയം കണ്ടെത്താനാവാത്ത ഒരു ഡോക്ടർ എന്ന് പറയുന്നതാവും ശരി.<br />
<br />
ഹാളിലെ ആൾക്കൂട്ടത്തിന്ന് ഒട്ടും കുറവുണ്ടായിരിന്നില്ല. ചിലരൊക്കെ വലിയ ടി വി സ്ക്രീനിൽ ലയിച്ചിരിക്കുന്നു. മറ്റു ചിലർ പത്രങ്ങളിലും വീക്കിലികളിലുമായ് സമയം കൊല്ലുന്നു.ഹാളിന്റെ ഒരു മൂലയ്ക്കായ് കാരംബോർഡ്, ചെസ് ബോർഡ് തുടങ്ങി സമയം ചിലവഴിക്കാനുള്ള അത്യാവശ്യ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്!<br />
കഠിനാധ്വാനിയായ ഡോക്ടറുടെ ഗുണഗണങ്ങൾ കൂടെയിരുന്നവർ പറയുന്നുണ്ടായിരുന്നു. ഡോക്ടറുടെ കൈപ്പുണ്യവും പ്രശസ്തിയും കാരണം കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകളെത്തിയിരുന്നു അവിടെ.<br />
രാത്രി വളരെ വൈകുവോളം പേഷ്യൻസിനെ നോക്കി വീണ്ടും അതിരാവിലെ തന്നെ ഹോസ്പിറ്റലിലേയ്ക്ക് പോകുന്ന ഡോക്ടർ!<br />
ജോലിയിൽ ഇത്രയധികം ആത്മാർപ്പണമുള്ള ഡോക്ടർമാർ ഇക്കാലത്ത് വിരളമാണ്.<br />
ഡോക്ടർക്കൊരു സ്വപ്നമുണ്ടത്രേ! വിശ്രമമില്ലാതെയുള്ള ഈ ജോലി ആ സ്വപ്നസാക്ഷാത്ക്കാരത്തിനായണത്രേ!<br />
സ്വന്തമായ് ഒരു ഹോസ്പിറ്റൽ!<br />
നഗരമധ്യത്തിൽ ഉയർന്ന് നിൽക്കുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ!<br />
അതിന് വേണ്ടി പ്രയത്നിക്കുന്നതിനിടെ സ്വന്തം ജീവിതം തന്നെ ഡോക്ടർ മറന്നിരിക്കുന്നു. ഡോക്ടറുടെ ഭാര്യ ഡൈവോഴ്സ് നോട്ടീസ് അയച്ചിരിക്കുകയാണന്നും ആരോ പറഞ്ഞു.<br />
<br />
ഇരുന്നിരുന്ന് മടുത്ത് അലക്സ് ജനാലയ്ക്കൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നിന്നു. പുറത്ത് പട്ടണം ഉറങ്ങാറായെന്ന് തോന്നുന്നു. പെട്ടി വണ്ടിക്കാരും കടക്കാരുമൊക്കെ കച്ചവടം കഴിഞ്ഞ് വീട് പിടിക്കാനുള്ള തത്രപ്പാടിലാണ്. ഡോക്ടറുടെ വീട്ടിൽ നിന്നും പട്ടണത്തിലെ ബസ് സ്റ്റാന്റ് കാണാം. ദിവസം മുഴുവനുള്ള യാത്രകഴിഞ്ഞ് ബസുകൾ പോലും വിശ്രമിക്കുന്നു.<br />
അലക്സ് വാതുക്കൽ നിന്നിരുന്ന സെക്യൂരിറ്റിക്കാരന്റെ അടുക്കലെത്തി ചോദിച്ചു. “ഇവിടെ എന്നും ഇങ്ങനാണോ?“<br />
സെക്യൂരിറ്റിക്കാരൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കൈകളെടുത്ത് തലയ്ക്ക് പുറകിൽ പിടിച്ച് ശരീരം പുറകിലേയ്ക്കൊന്നു വളച്ചു.<br />
കോട്ടുവാ വന്ന് തുറന്ന വായ ഒന്ന് പൊത്തിപ്പിടിക്കാനുള്ള ബോധം പോലുമില്ലാത്ത സെക്യൂരിറ്റിക്കാരൻ തുറന്ന വായിൽ തന്നെ പറഞ്ഞു. “ആ... ആ... രാത്രി രണ്ട് മണിവരെ കൺസൾട്ടേഷൻ... അതിരാവിലെ ഓപ്പറേഷൻ കേസുകള് ....ആശൂത്രീ-വീട്-രോഗികൾ.... പ്ഫൂ, ഇങ്ങനേണ്ടോ ഒരു ജീവിതം... കൂടെ പണിയുന്നോരും മനുഷ്യരാണന്ന് വിചാരോല്ലാത്തവൻ... “കൈത്തലം കൊണ്ട് കണ്ണ് തിരുമ്മി അയാൾ കസേരയിലേയ്ക്ക് വീണു.<br />
സമയം പൊയ്ക്കൊണ്ടിരുന്നു. ഹാളിലിരുന്നിരുന്ന് പലരും ഉറങ്ങിപ്പോയിരിക്കുന്നു. സൂസന്റെ തല സ്പ്രിങ്ങ് പിടിപ്പിച്ച റബ്ബർ പന്ത് ആരോ തള്ളിവിടുന്നപോലെ ആടിക്കൊണ്ടിരിക്കുന്നു!<br />
ഡോക്ടറെ കാണാനുള്ള വിളി വന്നപ്പോൾ ഏകദേശം പന്ത്രണ്ട് മണി ആയിക്കാണും.<br />
വലിയ മേശയുടെ പിറകിലിരിക്കുന്ന ഒരു കുഞ്ഞ് മനുഷ്യൻ! രാവിലെ കണ്ട അതേ വേഷം തന്നെ! ഒരു നിമിഷം പോലും റെസ്റ്റ് എടുക്കാതെ ജോലി ചെയ്യുന്ന മനുഷ്യൻ! അത്ഭുതം തോന്നി.<br />
ടെസ്റ്റ് റിസൾട്ടെല്ലാം നോക്കി ഡോക്ടർ പറഞ്ഞു, ശരിയാക്കാവുന്ന പ്രശ്നേള്ളു. മൂന്നു മാസം മരുന്ന് കഴിച്ചിട്ട് വരൂ. മൊത്തം മരുന്ന് ഞാൻ കുറിക്കുന്നുണ്ട്. കൗണ്ടറീന്ന് വാങ്ങിക്കോ...<br />
എത്രയോ വർഷങ്ങളായി പല പല ഡോക്ടർമാരിൽ നിന്നും കേട്ട് കേട്ട് തഴമ്പിച്ച വാഗ്ദാനങ്ങൾ....അലക്സും സൂസനും മുഖത്തോട് മുഖം നോക്കി.<br />
ഡോക്ടർ മരുന്നു കുറിച്ചുകൊണ്ടിരിക്കുന്നു...ആന്വൽ എക്സാമിന്ന് ഉത്തരമെഴുതുന്ന ഒരു വിദ്യാർത്ഥിയുടെ വ്യഗ്രതയോടെ...<br />
അലക്സിന്റെ കണ്ണുകൾ മുറി മുഴുവൻ പരിശോധിച്ചുകൊണ്ടിരുന്നു.<br />
പെട്ടെന്നാണത് സംഭവിച്ചത്!<br />
സൂസൻ അലക്സിന്റെ തുടയിൽ നുള്ളി.<br />
ഒന്നു ഞെട്ടി കാൽ വലിച്ചുകൊണ്ട് അലക്സ് സൂസനെ നോക്കി.<br />
അവളുടെ കണ്ണുകൾ ഡോക്ടറിലേയ്ക്ക് നീളുന്നു.<br />
ഡോക്ടറുടെ പേന പിടിച്ച കൈകൾ പ്രിസ്ക്രിപ്ഷൻ ചീട്ടിൽ ഭൂപടം വരയ്ക്കുന്നു! ഉറക്കാധിക്യത്താൽ മുന്നോട്ടാഞ്ഞ മുഖത്ത് നിന്നും കണ്ണട തെറിച്ചു. ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു അലക്സ്. പിന്നെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് കണ്ണട എടുത്ത് ഡോക്ടറെ ഏൽപ്പിച്ചു, “ ഡോക്ടർ അങ്ങ് വളരെ ക്ഷീണിതനാണ്. ഒന്നു മുഖം കഴുകിയിട്ട് വന്ന് മരുന്നെഴുതൂ പ്ളീസ്...“<br />
കണ്ണട നേരേ വെച്ച്, ഒന്ന് കുടഞ്ഞിരുന്ന് ചീട്ടെഴുതി തീർത്തുകൊണ്ട് ഡോക്ടർ പറഞ്ഞു.“ അല്പം ക്ഷീണം കൂടിപ്പോയി....സാരമില്ല...നിങ്ങള് കൗണ്ടറീന്ന് മരുന്ന് വാങ്ങി ഫീസും അവിടെകൊടുത്തോളു.“<br />
<br />
കൗണ്ടറിലേയ്ക്ക് നടക്കുമ്പോൾ അലക്സ് പറഞ്ഞു.ഒരു വണ്ടി വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു ഈ മരുന്നെല്ലാം കൊണ്ടുപോകാൻ...മൂന്നു മാസത്തേയ്ക്കുള്ളതല്ലേ...<br />
സൂസൻ ചിരിച്ചുകൊണ്ട് ചോദിച്ചു,“ഒരു കാര്യം ഞാൻ പറഞ്ഞാൽ ദേഷ്യപ്പെടുമോ?“<br />
“എന്താ?“<br />
“ഉറക്കച്ചടവിൽ ആ ഡോക്ടറെഴുതിയതൊക്കെ ശരിയായിരിക്കുവോ?“<br />
“ആയിരിക്കാം...അല്ലായിരിക്കാം.“<br />
“വേണോ നമ്മുക്കീ മരുന്നുകൾ...എന്തോ എനിക്ക് പേടി തോന്നുന്നു.“<br />
നീട്ടിയ കൈയിലെ ചീട്ടുമായി അലക്സ് പുറകോട്ട് മാറി.ജനാലയ്ക്കൽ വന്ന് ബസ് സ്റ്റാന്റിലെ നിർത്തിയിട്ടിരുന്ന ബസുകളിലേയ്ക്ക് തന്നെ നോക്കി നിന്നു.<br />
“കൗണ്ടറടയ്ക്കാൻ പോവുന്നു, മരുന്ന് വാങ്ങാനുള്ളോരു ഒന്നു വേഗം വരണേ...“ ഒരു പെൺകുട്ടിയുടെ ശബ്ദം.<br />
അലക്സ് സൂസനെ ചേർത്തുപിടിച്ചു.“എന്തായാലും വന്നതല്ലേ...നമ്മുക്കിത് വാങ്ങാം. ഒരു ഡോക്ടറുടെ സ്വപ്ന സാക്ഷാത്കാരത്തിന് നമ്മുടേതായ ഒരു പങ്കെങ്കിലുമാകട്ടെ.“<br />
വലിയ മരുന്ന് പൊതിയുമായ് അവർ ഡോക്ടറുടെ വീടിന്ന് പുറത്തിറങ്ങി.<br />
അലക്സ് എന്തിനോ വേണ്ടി പരതുകയായിരുന്നു.<br />
“മരുന്ന് കൊണ്ട് പോവാൻ വണ്ടി നോക്കുവാണോ?“<br />
“അല്ല.“<br />
റോഡ് മുറിച്ച് കടന്ന് അലക്സ് ആ വലിയ മരുന്ന് പൊതി മുനിസിപ്പൽ ചവറ്റ് കൂടയിലേയ്ക്ക് വലിച്ചെറിഞ്ഞു.<br />
പിന്നെ ഉറങ്ങുന്ന നഗരവീഥിയിലൂടെ സൂസന്റെ കൈകൾ കോർത്ത് പിടിച്ച് സാവധാനം നടന്നു.<br />
<div>
<br /></div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com7tag:blogger.com,1999:blog-4403605190958541976.post-72695548603512359512017-12-31T08:07:00.004+05:302017-12-31T08:07:57.058+05:30ഓഖി<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
ജോലിക്ക് പോകാനുള്ള തിരക്കിനിടയിൽ പത്ര വായന പലപ്പോഴും രാവിലെ നടക്കാറില്ല. അതുകൊണ്ട് വൈകിട്ട് തിരികെ വീട്ടിലെത്തിയാലുടനെ പത്രവുമെടുത്ത് ഞാനിരിക്കും.ഓഖി ആഞ്ഞടിച്ച സമയം. കടലിലുണ്ടായതിനേലും വലിയ കൊടുങ്കാറ്റ് കരയിൽ പത്രക്കാരും രാഷ്ട്രീയക്കാരും ഉണ്ടാക്കിക്കൊണ്ടിരുന്ന സമയം. നമ്മുടെ മാധ്യമക്കാർക്ക് ഒരു പ്രത്യേകതയുണ്ട് എന്തെങ്കിലും ഒരു വിഷയം കിട്ടിക്കഴിഞ്ഞാൽ അവരതെങ്ങനെ റബ്ബറ് മിഠായിപോലെ വലിച്ച് നീട്ടി ചവച്ചരച്ച് രസിക്കും. ആ വിഷയത്തിന്റെ ലൈഫ്ടൈം എന്നത് അടുത്ത ഒരു സംഭവം ഉണ്ടാകുന്നതുവരേയ്ക്കുമുള്ളുതാനും!<br />
അടുത്ത സംഭവം കിട്ടിക്കഴിഞ്ഞാൽ വായിലുള്ള റബ്ബറ് മിഠായിയെ ഒറ്റത്തുപ്പാണ്!<br />
പുതിയ മിഠായി എടുത്ത് ചവയ്ക്കൽ തുടങ്ങും പിന്നെ!<br />
ഏതായാലും റബ്ബറ് മിഠായിയേയും, ഓഖിയേയുമൊക്കെ നമ്മുക്ക് തൽക്കാലം മാറ്റിനിർത്തി കഥയിലേയ്ക്ക് വരാം.<br />
പത്രവായനയുടെ കോൺസണ്ട്രേഷൻ കാരണമാവാം ഈ സമയം നമ്മുടെ നല്ലപാതി എനിക്ക് മുന്നിലൂടെ ഒരു ഫാഷൻ പരേട് നടത്തിയത് ഞാനറിഞ്ഞില്ല.മൂന്നാലു തവണ നടന്നിട്ടും ശ്രദ്ധിക്കുന്നില്ലന്ന് കണ്ടതിനാലാവും പൂച്ചനടത്തം കത്തിവേഷത്തിലേയ്ക്ക് മാറിയെന്ന് തോന്നി. തറയിൽ ആഞ്ഞൊരു ചവിട്ട്!<br />
ഞാനൊന്ന് ഞെട്ടി. വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റാണ്. എന്തെങ്കിലും പറ്റിയാൽ ...അഞ്ചുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ്!<br />
ഇനിയും വൈകിയാൽ പ്രശ്നമാണ്, ഞാൻ പത്രത്തിൽ നിന്നും കണ്ണെടുത്തു.<br />
എന്റെ കണ്ണുകളിൽ ചോദ്യചിഹ്നം.<br />
ഇടുപ്പിളക്കി ആളൊന്ന് വട്ടത്തിൽ കറങ്ങി.<br />
“എന്താ പ്രശ്നം?“ ഞാൻ ചോദിച്ചു.<br />
“കണ്ടില്ലേ, പുതിയ പാവടയാ.“<br />
എന്റെ കണ്ണുകളിൽ അത്ഭുതം. എത്ര രൂപ ചെലവായെന്നറിയാൻ...<br />
ആക്ഷേപം പറയുന്നത് ആരോഗ്യത്തിന് ഹാനികരമാണന്നറിയാമെന്നതിനാൽ ഞാൻ മൊഴിഞ്ഞു.“കൊള്ളാം നന്നായിട്ടുണ്ട്. എത്ര മൊടക്കി?“<br />
“ഇതു ഫ്രീയാ...ഓൺലൈനീന്ന് ആരോ അയച്ചതാ.കൊള്ളാമോ?“<br />
“കൊള്ളാം കൊള്ളാം“. ഏതായാലും പൈസ പോയില്ലല്ലോയെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.<br />
<br />
നല്ലപാതി പാവാടക്കഥകൾ തുടർന്നുകൊണ്ടിരുന്നു. ആരായിരിക്കും അയച്ചത്? ഒരു ക്ളൂവുമില്ല.അറിയാവുന്നതും അറിയാത്തവരുമായ എല്ലാവരേയും വിളിച്ച് പാവാടയുടെ ഉറവിടത്തെക്കുറിച്ച് ചോദിച്ചുവത്രേ!<br />
നോ ഫലം! പ്രീപെയ്ഡ് ഫോണായത് ഭാഗ്യം! അതങ്ങ് തനിയെ നിലച്ചു.<br />
അടുത്തത് എന്റെ ഫോണിലേക്കായ് നോട്ടം. ചങ്കിടിച്ചു. പോസ്റ്റ് പെയ്ഡാണ്...രണ്ട് ഇന്റർനാഷണൽ പോയാൽ മതി...<br />
എന്റെ ബുദ്ധി കത്തി.<br />
“നീയിത്ര ബുദ്ധിമുട്ടേണ്ട കാര്യമില്ല. അതു ഞാനയച്ചതാണ്. പാവാടനിനക്കിഷ്ടമാണന്ന് എനിക്ക് പണ്ടേ അറിയാമല്ലോ?“ കണ്ണടച്ചാണത് കാച്ചിയത്.<br />
കണ്ണുതുറന്നപ്പോൾ മണിച്ചിത്രത്താഴിലെ ശോഭനമുന്നിൽ...<br />
“പിന്നേ പതിനാറ് വർഷമില്ല്ലാത്ത കാര്യമല്ലേ ഇപ്പോൾ...“<br />
സംഗതി ഏൽക്കില്ലായെന്ന് ഉറപ്പായതിനാൽ ഞാൻ ഓഖി ദുരന്തത്തിലേയ്ക്ക് തന്നെ ആഴ്ന്നു.<br />
<br />
കുറച്ച് ദിവസങ്ങൾകൂടി കഴിഞ്ഞ് വീണ്ടും പാവാടക്കഥ ആവർത്തിച്ചു. ഞാൻ ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ദാ നിരത്തിയിട്ടിരിക്കുന്നു...<br />
ഒന്നല്ല...മൂന്നു പാവാടകൾ...<br />
ഓൺലൈനിൽ കിട്ടിയത്...ആരാ അയച്ചതെന്ന് ഒരുപിടിയുമില്ല.<br />
“എന്തിനാ കുഞ്ഞേ ബുദ്ധിമുട്ടണത്...അതിന്റെ ആൾ ഞാൻ തന്നേ...“ പതിനാറ് വർഷമായ് നഷ്ടപ്പെട്ട ഇമേജ് ഇങ്ങനെയെങ്കിലും തിരിച്ചുപിടിക്കാമെന്ന ഒരു ചെറിയ ആശ...അത്രെ ഉണ്ടാരുന്നുള്ളു.<br />
<br />
കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നിട്ട് ഭവതി ഒരു കഥ പറഞ്ഞുതുടങ്ങി...<br />
ഒരിടത്തൊരിടത്ത് പണ്ടൊരാളുണ്ടായിരുന്നു. അയാൾ ആരെന്ത് കാര്യം പറഞ്ഞാലും ‘അതിന്റെ ആൾ‘ ഞാൻ തന്നെ എന്നു പറയുമാരുന്നു.പലപ്പോഴും അയാൾ മറ്റുള്ളവർ പറയുന്നത് മുഴുവൻ കേൾക്കുക കൂടിചെയ്യില്ലായിരുന്നു. ഒരിക്കൽ ആ നാട്ടിൽ ഒരു സ്ത്രീ ഗർഭിണിയായ്... ആ കാര്യം മുഴുവൻ കേൾക്കുന്നതിന് മുന്നേ നമ്മുടെ ചേട്ടൻ പറഞ്ഞു, ‘അതിന്റെ ആൾ ഞാനാ‘...<br />
എന്റെ കൈയിലെ പത്രം താഴെപ്പോയി...<br />
എന്തൊരു വിശ്വാസം!<br />
പതിനാറ് വർഷങ്ങൾ വാർത്തെടുത്ത വിശ്വാസം!<br />
“ചങ്കെടുത്ത് തന്നാലും ചെമ്പരത്തിപ്പൂവാണന്നേ പറയൂ...“<br />
<br />
(മുൻകൂർ ജാമ്യം: ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം)<br />
<br />
<br />
<br />
<br />
എല്ലാവർക്കും പുതുവൽസരാശംസകൾ!</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com2tag:blogger.com,1999:blog-4403605190958541976.post-56342120783736980382017-11-01T23:59:00.000+05:302017-11-01T23:59:06.062+05:30സ്വർഗ്ഗത്തിലേയ്ക്ക് ടിക്കറ്റ്<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
പൊന്നപ്പൻ ശാന്തിയെ എല്ലാവർക്കും പേടിയായിരുന്നു. എന്തിനാ പേടി എന്നല്ലേ. പൊന്നപ്പൻ ശാന്തിക്ക് മൂന്നാം കണ്ണുണ്ടത്രേ!<br />
ഈ അതിശയിപ്പിക്കുന്ന വാർത്ത അപ്പുക്കുട്ടന് കിട്ടിയത് മാഞ്ചുവട്ടിലെ പെണ്ണുങ്ങളുടെ വായിൽ നിന്നാണ്.<br />
പതിവ് പോലെ മാഞ്ചുവട്ടിൽ അന്നും പെണ്ണുങ്ങളൊത്തുകൂടി. തൊണ്ടുതല്ലൽ,ചകിരി പിരിത്തം,ഓലമെടയൽ തുടങ്ങി അല്ലറ ചില്ലറ പരിപാടികൾ നടത്തുന്നതിനിടെയാണ് മീനാക്ഷി അമ്മായി പ്രധാന ഐറ്റമായ നാട്ടുവർത്തമാനം അഥവാ പരദൂഷണം പുറത്തിറക്കിയത്.<br />
അപ്പുക്കുട്ടൻ പതിവ് തെറ്റിക്കാതെ തന്നെ ജന്നലിനോട് ചേർത്ത് കാത് വെച്ച് നിന്നു. ചുമ്മാതെ...ഒരു രസം...<br />
തൃക്കണ്ണ് കഥ അപ്പോഴാണ് വരുന്നത്.<br />
ചില്ലറക്കാരനല്ല പൊന്നപ്പൻ ശാന്തി. അമ്മായി പറഞ്ഞു തുടങ്ങി.<br />
അപ്പുക്കുട്ടനും അതു ശരിയാണന്ന് തോന്നി. കഴിഞ്ഞ ശനിയാഴ്ച സൂര്യനമസ്ക്കാരത്തിന് ദക്ഷിണയായ് ചില്ലറ കൊടുത്തപ്പോൾ ശാന്തിയുടെ മുഖം വാടിയത് അപ്പുക്കുട്ടൻ കണ്ടതാണ്!<br />
കാര്യം മനസ്സിലാക്കിയ അമ്മ പത്തിന്റെ നോട്ട് കൈയിൽ കൊടുത്തപ്പോൾ, ‘അല്ല ചേച്ചി, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു‘ എന്നും പറഞ്ഞ് കൈ മുണ്ടേൽ തൂത്ത്, മുന്നോട്ടൊന്നു കുനിഞ്ഞ് വിനീത കുശ്മളനായ ആ കോമളവദനനേയും അപ്പുക്കുട്ടൻ കണ്ടതാണ്!<br />
<br />
കാലം കഴിഞ്ഞിട്ടും കാലന്റെ കൂടെ പോകാതെ ജീവനും പിടിച്ചിരുന്ന കണ്ടത്തിൽ വല്യപ്പന്റെ ധീരതയെയും, സഹനശക്തിയേയും സ്വന്തം വീട്ടുകാരൊഴികെ നാട്ടുകാരെല്ലാം പ്രശംസിച്ചുകൊണ്ടിരുന്ന കാലത്താണ് തൃക്കണ്ണുമായ് സാക്ഷാൽ പൊന്നപ്പൻ ശാന്തി അവതരിച്ചത്.<br />
പുറത്തേയ്ക്ക് പോകുന്ന ഓരോ ശ്വാസത്തേയും, വർദ്ധിതമായ ഔൽസക്യത്തോടെ തിരിച്ച് പിടിച്ച് കാലനെ കൊഞ്ഞനം കാണിച്ചുപോന്ന കണ്ടത്തിൽ വല്യപ്പന്റെ മുന്നിൽ പൊന്നപ്പൻ ശാന്തി തന്റെ വിശ്വരൂപം കാട്ടിയെന്നാണ് നാട്ടിൽ സംസാരം. എന്തായാലും വല്യപ്പൻ വടിയായി.<br />
യഥാസമയം മന്ത്രം ചൊല്ലാൻ ശാന്തി വന്നതുകൊണ്ട് വല്യപ്പന് മോക്ഷം കിട്ടി എന്ന് മീനാക്ഷി അമ്മായി പ്രഖ്യാപിച്ചു.<br />
മാഞ്ചുവട് കമ്മറ്റിയുടെ അപ്രഖ്യാപിത ശത്രുക്കളായ, അച്ഛനടങ്ങുന്ന പുരുഷകേസരികൾ പറഞ്ഞത് വല്യപ്പന്റെ മരണം കൊലപാതകമാണന്നാണ്!<br />
തൃക്കണ്ണിന്റെ ശക്തി മനസ്സിലാക്കാത്ത അഹങ്കാരികളാണ് പൊന്നപ്പൻ ശാന്തിയെ എതിർക്കുന്നതെന്ന് മാഞ്ചുവട് കമ്മറ്റി പ്രമേയം പാസാക്കിയെങ്കിലും, ആജീവനാന്ത കമ്മിറ്റി അംഗമായ അമ്മ അതിൽ നിന്നും വാക്ക് ഔട്ട് നടത്തി. ആയതിനുള്ള പ്രധാനകാരണം അച്ഛനെ അധിക്ഷേപിച്ചു എന്നതാണന്ന് അനുമാനിക്കാം.<br />
ബന്ധുബലത്തിൽ കൗരവപ്പടയെ അനുസ്മരിപ്പിക്കുന്ന കണ്ടത്തിൽ വല്യപ്പന്റെ കുടുംബത്തിൽ മരണാനന്തര ചടങ്ങ് നടത്താനായത് തന്റെ പുണ്യമാണന്ന് പൊന്നപ്പൻ ശാന്തി പറഞ്ഞെങ്കിലും, ആളൊന്നുക്ക് ദക്ഷിണയായി വീണ പണത്തിന്റെ മിന്നിപ്പായിരുന്നു അതെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു.<br />
കണ്ടത്തിൽ വല്യപ്പന്റെ മരണാനന്തര ചടങ്ങിലെ താരമായിരുന്നു പൊന്നപ്പൻ ശാന്തി!<br />
<br />
സിൽക്ക് മുണ്ടും,സിൽക്ക് മേലാപ്പുമിട്ട് രുദ്രാക്ഷമെന്ന പേരിട്ട ഒതളങ്ങ വലിപ്പത്തിലെ സ്വർണ്ണം കെട്ടിയ മാലയുമിട്ട്, ചുവപ്പ് കുറിയുമണിഞ്ഞ് നിന്ന പൊന്നപ്പൻ ശാന്തിയെ കണ്ടാൽ സാക്ഷാൽ കാലൻ പോലും നാണിച്ച് ആ വഴിക്ക് അടുക്കില്ലെന്ന് അച്ഛനും സംഘവും പറഞ്ഞു.<br />
ദേവചൈതന്യമാണ് ശാന്തിയിലുണ്ടായിരുന്നതെന്നും, മണിക്കൂർ കണക്കിന് ശാന്തിയുടെ മന്ത്രമേറ്റ് കിടക്കാൻ വല്യപ്പന്റെ ദേഹത്തിന്നായത് അങ്ങേരുടെ മുജ്ജന്മ സുകൃതമാണന്നും, മാഞ്ചുവട് കമ്മിറ്റിയിൽ ചർച്ച ചെയ്യപ്പെട്ടു.<br />
വല്യപ്പന്റെ ആത്മാവ് സ്വർഗ്ഗ വാതിൽ കടന്നുപറ്റാൻ ശാന്തികളുടെ മന്ത്രമല്ലാതെ എന്തുവേണവുമെന്നും ഉശിരോടെ മീനാക്ഷി അമ്മായി മാഞ്ചുവട് കമ്മറ്റിയിൽ ചോദിച്ചു.<br />
<br />
റോസ, ചെത്തി, ചെമ്പരുത്തി, മുല്ല, പിച്ചി തുടങ്ങി നാട്ടിൽ കിട്ടുന്നതും കിട്ടാത്തതുമായ പൂക്കളുടെ ഒരു മെത്തയിൽ വല്യപ്പന്റെ ദേഹം കിടന്നതും, ചന്ദനമുട്ടിയിൽ ദഹിപ്പിച്ചതും തുടങ്ങി ഇരുപത്തിനാലു കൂട്ടം തൊടുകറിയുമായ് പതിനാറടിയന്തിരം നടത്തിയതുമെല്ലാം മീനാക്ഷി അമ്മായി വിവരിച്ചപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ തൃക്കണ്ണ് തുറക്കുന്ന പൊന്നപ്പൻ ശാന്തിയായിരുന്നു.<br />
ഒരു നോട്ടം കൊണ്ട് കാലം നിർണ്ണയിക്കുന്ന കാലന്റെ നോട്ടം!<br />
പ്രായമായവരൊന്നും പൊന്നപ്പന്റെ മുന്നിൽ ചെല്ലരുതെന്ന അച്ഛന്റെ പരിഹാസരൂപേണയുള്ള വാക്കുകൾ അപ്പുക്കുട്ടന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.<br />
<br />
-2-<br />
<br />
ആകാശത്തിനു കീഴെയുള്ളതും ഭൂമിക്ക് മുകളിലുള്ളതുമായ സകലമാന കിണ്ടാമണ്ടികളും മാഞ്ചുവട്ടിൽ ചർച്ചയ്ക്ക് വന്നിട്ടുണ്ടങ്കിലും,കണ്മഷിയുടെ നിറമുള്ള ഒരാളെക്കുറിച്ച് ആദ്യമായിട്ടാണ് അന്ന് മാഞ്ചുവട്ടിൽ ചർച്ച നടന്നത്.<br />
കണ്മഷി നിറമുള്ളയാൾ ഏതോ അസുഖം ബാധിച്ച് കിടപ്പാണത്രേ!<br />
കണ്മഷി നിറമുള്ളയാൾ...<br />
അയാളെക്കുറിച്ച് അപ്പുക്കൂട്ടന് കൂടുതലൊന്നും അറിയില്ലായിരുന്നു. അറിയുന്ന ഒന്നേ ഉണ്ടായിരുന്നുള്ളു. അയാളൊരു അലക്കുകാരനായിരുന്നു. കറുത്ത് മെലിഞ്ഞ് പൊക്കമുള്ള,നല്ലഭംഗിയുള്ള അലക്കുകാരൻ!<br />
വലിയ വിഴുപ്പുകെട്ട് തലയിലേന്തി, വിരലുകളില്ലാത്ത വലതു കൈപ്പടംകൊണ്ട് കെട്ടും താങ്ങി അയാൾ മടയാം തോട്ടിലേയ്ക്ക് നടന്നുപോകുന്നത് അപ്പുക്കുട്ടന്റെ വീടിന് മുന്നിലൂടെയായിരുന്നു.അതൊരു പതിവ് കാഴ്ച തന്നെയായിരുന്നു. സൂര്യനുദിക്കുന്നതിന് മുന്നേ ഒരു വെള്ളക്കെട്ടും അതിന്ന് താഴെയുള്ള മെലിഞ്ഞ കറുത്ത ശരീരവും നടന്നു നീങ്ങുന്നത് കാണുമ്പോൾ വെള്ള ശീലയുള്ള ഒരു മുത്തുക്കുട നടന്നുനീങ്ങുന്ന അനുഭവമായിരുന്നു അപ്പുക്കുട്ടന്!<br />
തോട്ടിറമ്പിൽ കഴുകി വിരിച്ചിരുന്ന വെള്ളത്തുണികൾ എന്നും അപ്പുക്കുട്ടനൊരദ്ഭുതമായിരുന്നു. മാഞ്ചുവട്ടിലെ ചർച്ചയിൽ നിന്നുമാണ് അത് ഏതോ ആശുപത്രിയിലെ തുണികളായിരുന്നുവെന്ന് അപ്പുക്കുട്ടന് മനസ്സിലായത്.<br />
വൃത്തിഹീനമായ തുണികൾ വൃത്തിയാക്കി, നാട്ടുകാരെ വൃത്തിയായ് നടക്കാൻ സാഹായിച്ചയാൾ...<br />
<br />
മീനാക്ഷി അമ്മായി പറഞ്ഞു, “പാവം, ഏതോ മാരകരോഗമാണന്നാണ് തോന്നുന്നത്...തീർച്ചയായിട്ടും ആ ആശൂത്രി തുണീന്ന് വന്നിട്ടുള്ളതാണ്.“<br />
പിന്നങ്ങോട്ട് ഓരോ നാളും മാഞ്ചുവട്ടിൽ കണ്മഷി നിറമുള്ള ആ മനുഷ്യനെക്കുറിച്ച് സംസാരമുണ്ടായിരുന്നു. നിത്യേന ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന ആ മനുഷ്യനിൽ ഇനി വലിയ പ്രതീക്ഷയില്ലായെന്ന് മീനാക്ഷി അമ്മായി കമ്മിറ്റിയിൽ സംശയത്തിനിട നൽകാത്തവിധം അവതരിപ്പിച്ചു.<br />
തുണി അലക്കാനാളില്ലാത്ത നാട്ടിൽ കൂറ തുണി ഉടുത്തു നടക്കുന്നവരുടെ എണ്ണം കൂടുമെന്ന ഒരാശങ്ക വിലാസിനി ചിറ്റ അവതരിപ്പിച്ചെങ്കിലും മറ്റ് പെൺകമ്മിറ്റി അംഗങ്ങൾ ആ അഭിപ്രായത്തെ പിന്താങ്ങിയില്ല.<br />
നമ്മ പെണ്ണുങ്ങടെ വെല കളയണമാതിരി വർത്താനം ഇനിമേലാലുണ്ടാവരുതെന്ന ഒരു താക്കീത് വിലാസിനി ചിറ്റയ്ക്ക് കിട്ടി!<br />
<br />
പൊന്നപ്പൻ ശാന്തി കണ്മഷി നിറമുള്ള മനുഷ്യനെ തൃക്കണ്ണുകൊണ്ട് നോക്കിയിരുന്നോ? അറിയില്ല. മീനാക്ഷി അമ്മായിക്കും നിശ്ചയമില്ല്ലായിരുന്നു.<br />
എന്തായാലും ആ മനുഷ്യൻ ഒരു ദിവസം ഭൂമിയിലെ ജീവിതമങ്ങ് മതിയാക്കി.<br />
<br />
പിന്നിടുള്ളത് പൊന്നപ്പൻ ശാന്തിയുടെ ജോലിയാണ്!<br />
പൊന്നപ്പൻ ശാന്തിയുടെ മാന്ത്രിക വിദ്യകാണാൻ അപ്പുക്കുട്ടനും പോയി.<br />
മന്ത്രശക്തിയാൽ മനുഷ്യനെ സ്വർഗ്ഗത്തിലേക്കയക്കുന്ന പൊന്നപ്പൻ ശാന്തി.... ഒരുകീറപ്പായയിൽ പൊതിഞ്ഞൊരു അസ്ഥികൂടം മുറ്റത്തെ മണലിൽ കിടത്തിയിരുന്നു.<br />
നിലവിളക്കില്ല!<br />
പൂക്കളില്ല!<br />
ചന്ദനമുട്ടിയില്ല!<br />
ബന്ധുക്കളില്ല...റീത്തില്ല...പടംപിടുത്തക്കാരില്ല...<br />
ഓലപ്പുരയുടെ മുന്നിലിരുന്ന് കരയുന്ന ഒരു പെൺകുട്ടി. ക്ഷീണിതയായതിനാലാവാം അവളുടെ കരച്ചിലിന്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.<br />
<br />
ആകാശം ഇരുണ്ടുകൂടി...<br />
ആരോ പറഞ്ഞു. ശാന്തികളേ...നല്ല മഴയുടെ കോളുണ്ട്. പരിപാടി വേഗമാകട്ടെ! മഴ പെയ്താൽ ആകെ കൊളമാകും.<br />
“മഴയ്ക്ക് മുന്നേ നമ്മുക്ക് തീർക്കാമെന്നേ...“ ശാന്തിയുടെ ഉറപ്പ്.<br />
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ചന്ദനത്തിരി കത്തിച്ച് തഴപ്പായെ മൂന്നുവട്ടം ഉഴിഞ്ഞ്, ശാന്തികളരുളി. “വേഗമെടുത്തൊ, മഴപെയ്താൽ പിന്നെ കത്തിക്കാൻ പാടായിരിക്കും.“ മന്ത്രമില്ല...തന്ത്രമില്ല...എറിയാൻ പൂക്കളില്ല...<br />
<br />
തണുപ്പുള്ള ശക്തിയേറിയ ഒരു കാറ്റ് ആഞ്ഞ് വീശി. കാർമേഘം വെളിച്ചത്തിന് വഴിമാറി.മഴ പെയ്തില്ല!<br />
വിഴുപ്പലക്കിയ ഒരു ജീവൻ വെൺപുകയായി അന്തരീക്ഷത്തിലലിഞ്ഞു ചേർന്നു.<br />
<br />
അന്ന് വൈകിട്ട് അപ്പുക്കുട്ടൻ അച്ഛനോട് ചോദിച്ചു,“പൊന്നപ്പൻ ശാന്തിയെന്താണച്ഛാ അവിടെ മന്ത്രോന്നും ചെയ്യാഞ്ഞേ...?“<br />
അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “സ്വർഗ്ഗത്തിലേയ്ക്കുള്ള ടിക്കറ്റിന് പണം വേണം. അത്ര തന്നെ!“<br />
<br />
<br />
<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com5tag:blogger.com,1999:blog-4403605190958541976.post-67162583482854881032017-10-29T16:34:00.000+05:302017-10-29T16:34:05.107+05:30ആൽത്തറയിലെ പ്രാന്തി<div dir="ltr" style="text-align: left;" trbidi="on">
<br />
കുറേ നാളായിട്ട് വിചാരിക്കുന്നതാണ് ഒന്ന് ഉള്ള് തൊറന്ന് സംസാരിക്കണമെന്ന്. പക്ഷേ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്ന് ചേരും. അവസാനം ഒന്നും നടക്കില്ല. പറയാൻ വിചാരിച്ച കാര്യങ്ങൾ മനസ്സീക്കെടന്നങ്ങനെ വിങ്ങലിക്കും. നെരിപ്പോട് പോലതങ്ങനെ നീറിക്കൊണ്ടിരിക്കും.<br />
എനിക്ക് പറയാൻ എന്തെല്ലാം കാര്യങ്ങളുണ്ടന്നറിയുമോ നിങ്ങൾക്ക്?<br />
എങ്ങനറിയാൻ? പറയാതെ എങ്ങനറിയാൻ! അല്ലേ?<br />
ഞാൻ പറയാം. പക്ഷേ കേൾക്കാൻ നിങ്ങളിരിക്കുവോ? അതോ അവരൊക്കെ ചെയ്തപോലെ തന്നെ പറയുവോ....അവൾക്ക് ഒടുക്കത്തെ പ്രാന്താണന്ന്!<br />
<br />
എന്റെ മനസ്സിലുള്ളത് സംസാരിച്ച് തുടങ്ങിയപ്പോൾ, എനിക്കിഷ്ടമുള്ളതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ എല്ലാരും പറഞ്ഞുതുടങ്ങി; “പിശാച്, ഇങ്ങേനേമൊണ്ടോ ഒരു ശല്യം.വായില് നാക്കിടാതെ“ .<br />
എന്നെ എല്ലാവരും ശല്യമായി കണ്ടപ്പോൾ ഞാൻ ആരോടും ഒന്നും മിണ്ടാതായി.<br />
തനിച്ചിരുന്ന് ഞാൻ കരഞ്ഞു തുടങ്ങി. അന്നൊക്കെ ഞാൻ കരയുന്നത് എനിക്ക് പോലും കേൾക്കാൻ പറ്റില്ലായിരുന്നു.ഇറ്റ് വീഴുന്ന കണ്ണീീർ കവിളിലൂടെ ഒഴുകി മാറിനേൽപ്പിക്കുന്ന ചൂടിൽ ഞാൻ ആശ്വാസം തേടിയിരുന്നു.<br />
എന്റെ ഇഷ്ടങ്ങൾ ഞാൻ എന്നിൽ തന്നെ ഒതുക്കി. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കായ് ജീവിക്കാൻ ശ്രമിച്ചു. നടക്കുന്നില്ലായിരുന്നു. ചില നിമിഷങ്ങളിൽ ഞാനെന്റേതായ ലോകത്തിലേയ്ക്ക് പോകും.സ്വപ്നത്തിന്റെ, ഭാവനയുടെ ലോകത്തിലേയ്ക്ക്...<br />
അവിടെ ഞാനും എന്റെ കൂട്ടുകാരും മാത്രം.<br />
പൂവും,പൂക്കളും, പറവകളുമടങ്ങുന്ന ലോകം.<br />
കാറ്റും, കാറ്റാടിയും,കൽപ്പടവുകളുമടങ്ങുന്ന ലോകം.<br />
മനുഷ്യരൊഴികെ എല്ലാവരോടും ഞാൻ സംസാരിച്ചു. എനിക്കറിയാവുന്ന മനുഷ്യർക്കെല്ലാം മുൻവിധികളുണ്ടായിരുന്നു.<br />
‘അവൾക്ക് വട്ടാണ്!‘<br />
എന്റെ സങ്കടങ്ങൾ എന്നിൽ തന്നെ ഒതുക്കി ഞാൻ. അതൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്! സങ്കടം വന്നാൽ ഒന്നുകിൽ കരഞ്ഞുതീർക്കണം. അല്ലെങ്കിലാരുടെയെങ്കിലും മെക്കിട്ട് കേറണം, ഇതു രണ്ടുമില്ലേൽ ലേശം ബുദ്ധിമുട്ടുതന്നെയാണ്. എങ്കിലും എല്ലാം സഹിച്ച് ഞാനെന്റെ സങ്കടങ്ങളെയങ്ങ് അണകെട്ടി നിർത്തി.<br />
എത്രവലിയ അണക്കെട്ടായാലും, താങ്ങാവുന്നതിലും അധികമായാൽ പൊട്ടും! പൊട്ടിയൊഴുകും. ആ ഒഴുക്കിന്റെ ശക്തിയിൽ അത് പലതും കൂടെ കൊണ്ടുപോകും. പിന്നെ ഒഴുക്കിന്റെ ശക്തി കുറയുമ്പോൾ... ശക്തി കുറയുമ്പോൾ നാം മനസ്സിലാക്കും, അണക്കെട്ടിനുള്ളിൽ കെട്ടിനിർത്തിയിരുന്ന വെള്ളത്തിന്റെ യഥാർത്ഥ ശക്തി!<br />
ഞാൻ ശരിക്കും വിള്ളലുവീണ അണക്കെട്ടായിരുന്നു.പൊട്ടാനുള്ള ഒരു തുള്ളി അധികവെള്ളത്തിനുവേണ്ടി ഞാൻ കാത്തിരുന്നു!<br />
അവസാനം അതുമുണ്ടായി. ഞാൻ പൊട്ടിത്തെറിച്ചു. എന്നെ പിടിച്ചുനിർത്താൻ ആർക്കുമായില്ല! അവരപ്പോ പറഞ്ഞു, അവൾക്ക് ‘മുഴുപ്രാന്തായെന്ന്‘!<br />
ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.<br />
ചിരിച്ച് ചിരിച്ച് എന്റെ സങ്കടങ്ങളില്ലാതാകുന്നു! എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി!<br />
ഞാൻ കരഞ്ഞു. അലറി അലറി കരഞ്ഞു.<br />
ഇപ്പോ ഞാൻ പണ്ടേ പോലെയൊന്നുമല്ല കരയുന്നത്! നെഞ്ചിനിടിച്ച് അലറിക്കരയുന്നു!<br />
എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.<br />
എന്റെ ചിരിയും കരച്ചിലും എനിക്ക് വിവരിക്കാനാവാത്ത ആഹ്ളാദം നൽകി.<br />
പിന്നെപ്പിന്നെ ഞാൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.കരഞ്ഞുകൊണ്ടേയിരുന്നു.<br />
എന്നെത്തന്നെ മറന്ന് ചിരിക്കുന്നു. എന്നെത്തന്നെ മറന്ന് കരയുന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെ മറന്ന് കരയാനും ചിരിക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു.<br />
<br />
<br />
‘മുഴുപ്രാന്ത്‘ സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, അങ്ങേര് ഇറങ്ങിപ്പോയി. കൂടെ പിള്ളേരേം കൊണ്ടുപോയി...<br />
പോട്ടെ...<br />
എല്ലാരും പൊയ്ക്കോട്ടെ...<br />
എനിക്ക് ഞാൻ മാത്രം മതി.<br />
എന്നെകേൾക്കാൻ വേറെ ആരും വേണ്ട. ഞാൻ സംസാരിച്ചു. അടുക്കളയിലെ പാത്രങ്ങളോട് സംസാരിച്ചു.സ്റ്റീൽ പാത്രങ്ങളോട് സംസാരിക്കാൻ എനിക്കിഷ്ടമായിരുന്നു. അവരെപ്പോഴും കൂട്ടിയിടിച്ച് എനിക്ക് മറുപടി തന്നിരുന്നു.എന്നോട് സംസാരിക്കുന്നവരോട് എന്നും എനിക്കിഷ്ടമായിരുന്നു. മൺപാത്രങ്ങളെ ഞാൻ വെറുത്തു. എന്തുപറഞ്ഞാലും ഒന്നും മിണ്ടില്ല! ദേഷ്യം വന്ന ഒരു ദിവസം എല്ലാത്തിനേയും തൂത്തുപെറുക്കി വാഴച്ചോട്ടിലിട്ട് തല്ലിപ്പൊട്ടിച്ചു.പൊടിപൊടിയായ മൺപാത്രങ്ങളെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു.<br />
എന്തു രസമായിരുന്നു അത്...<br />
മനസ്സിലെ ഭാരം ഒഴിഞ്ഞിറങ്ങുമ്പോളെന്തു സുഖമാണ്!<br />
കാർ മേഘം മാറിയ ആകാശം പോലെ...<br />
ചെടികളോടും, പാത്രങ്ങളോടും, മൃഗങ്ങളോടും സംസാരിച്ച് ഞാനങ്ങനെ സുഖിച്ച് കഴിഞ്ഞ് വരെവേയാണ് അടുത്ത കുരിശ്!<br />
സഹായികളാണന്ന നാട്യക്കാർ...<br />
സുഹ്രുത്തുക്കൾ...<br />
സ്വന്തക്കാർ...<br />
സത്യം പറയട്ടെ, എല്ലാരുമെന്റെ സ്വസ്ഥ ജീവിതം തകർക്കാൻ വന്നവരായിരുന്നു. എന്റെ ശത്രുക്കൾ. ഞാനത് മനസ്സിലാക്കിയപ്പോൾ സമയം കഴിഞ്ഞുപോയിരുന്നു<br />
ഹൊ...അവരെയൊക്കെ കുറിച്ചോർക്കുമ്പോൾ...തീ വെയ്ക്കണം...എല്ലാറ്റിനേയും കൂട്ടിനിർത്തി ഒറ്റയടിക്ക് ചാമ്പലാക്കണം ...<br />
സഹായികളാണുപോലും! സ്വസ്ഥ ജീവിതം തകർത്തവർ...<br />
പുല്ലിനോടും പൂച്ചയോടും സംസാരിച്ചാൽ വട്ടാണന്ന് വിധിയെഴുതിയവർ...<br />
എന്തിനും കുറ്റം കണ്ടെത്തിയവർ...<br />
ഒരു നിമിഷം പോലും എന്നെ കേൾക്കാൻ മനസ്സില്ലാത്തവർ...<br />
സഹതാപം! ഒടുക്കത്തെ സഹതാപം മാത്രം എല്ലാവർക്കും!<br />
ആർക്കുവേണം സഹതാപം?<br />
<br />
ഞാൻ അക്രമം തുടങ്ങിയത്രേ! അവരാരും അതിൽ കുറ്റക്കാരല്ല. ദേഷ്യം തോന്നി. എനിക്ക് എല്ലാവരോടും ഒടുക്കത്തെ പക തോന്നി.<br />
ഒരു നാൾ അവരെല്ലാവരും കൂടി എന്നെ പിടിച്ച് വലിച്ചുകൊണ്ടുപോയി. വണ്ടിയിലിരുന്ന് അവര് പറയുന്നത് ഞാൻ കേട്ടു.“ഇനീം വെച്ചോണ്ടിരുന്നാൽ ശരിയാവൂല്ല.ഭാഗ്യത്തിനാ ജീവൻ രക്ഷപ്പെട്ടത്!“ ഞാനാരുടേയോ കഴുത്തിന് കുത്തിപ്പിടിച്ചത്രേ! ഞാൻപറയുന്നതൊന്നും ആരും കേൾക്കുണ്ടായിരുന്നില്ല.<br />
പ്രാന്തിയുടെ ജൽപ്പനങ്ങൾ ആരു കേൾക്കാൻ!<br />
ശരീരമാകെ സൂചികേറി...<br />
ശരീരത്തിനകത്താകെ അറിയപ്പെടാത്തെ രാസവസ്തുക്കൾ കേറി...<br />
വല്ലാത്ത തളർച്ച...<br />
ഉറക്കം മാത്രം...ഉറക്കം മാത്രം...<br />
എന്റെ സങ്കടങ്ങൾ...എന്റെ കൊച്ചു സന്തോഷങ്ങൾ...ആരു കേൾക്കാൻ.<br />
വീണ്ടുമൊരു അണകെട്ട് രൂപം കൊള്ളുകയായിരുന്നെന്ന് ഞാനറിഞ്ഞു. പൊട്ടാനായ് അവസരം കാത്തിരുന്ന അണക്കെട്ട്!<br />
രാത്രിയുടെ ഏതോ യാമത്തിൽ ബാത്റൂമിലേയ്ക്ക് കൂട്ടിനു വന്ന സഹായിയെ തള്ളി മറിച്ച് ഞാനോടി.എങ്ങോട്ടേക്കില്ലാതെ...<br />
ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു...<br />
ഇനി എന്നെ ആരും കണ്ടുപിടിക്കരുത്...<br />
ഒരു ബന്ധുക്കളും വരരുത്...ഒരു സുഹൃത്തുക്കളും വരരുത്...<br />
എനിക്കെന്റെ ലോകത്ത് ജീവിക്കണം. പക്ഷികളോടും പാറകളോടും സംസാരിക്കണം.ഉള്ള് തൊറന്ന് സംസാരിക്കണം!<br />
മനസ്സ് തുറന്ന് കരയണം. കരയുവോളം ചിരിക്കണം.<br />
ഇന്ന്, ഇപ്പോൾ ഈ ആൽത്തറയിൽ ഇരിക്കുമ്പോൾ ഞാൻ വേറൊരു ലോകം കാണുന്നു. എന്റേതായ ലോകം.<br />
ഇവിടിരുന്ന് ഞാൻ എന്റെ ഉള്ളിലുള്ളത് മുഴുവൻ പറയും. എന്റെ ഹൃദയഭാരം ഇറക്കിവെയ്ക്കും, കേൾക്കാൻ താൽപ്പര്യമുള്ളവർ മാത്രം കേട്ടോട്ടെ!<br />
ആൽത്തറയിലെ പ്രാന്തി എന്ന് വിളിക്കുന്നവരുണ്ടായിക്കോട്ടെ...<br />
ഞാനതു കാര്യമാക്കുന്നില്ല.<br />
ആരേയും കേൾക്കാതിരിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു.<br />
<div>
<br /></div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com3tag:blogger.com,1999:blog-4403605190958541976.post-86564267586142880262017-10-26T00:45:00.003+05:302018-01-28T20:21:06.939+05:30മഴയത്ത് നടന്നവർ<div dir="ltr" style="text-align: left;" trbidi="on">
ടീച്ചേഴ്സ് റൂമിലിരുന്ന് സൗദാമിനി ടീച്ചർ പിറുപിറുക്കുന്നത് കേട്ടുകൊണ്ടാണ് കുര്യച്ചൻ സാർ കയറിവന്നത്.<br />
“എന്താണ് ടീച്ചർ ഒറ്റയ്ക്കിരുന്ന്?“<br />
“ഇങ്ങനെ കൊറേ തല തിരിഞ്ഞവന്മാരുള്ളത്കൊണ്ട് നമ്മള് രക്ഷപ്പെട്ട്... അല്ലാതെന്താ?“ കറുത്തഫ്രയിമുള്ള വട്ടക്കണ്ണടയുടെ മുകളിലൂടെ ഉണ്ടക്കണ്ണുകൊണ്ടുള്ള ടീച്ചറുടെ നോട്ടം ഒഴിവാക്കിക്കൊണ്ട് കുര്യച്ചൻ സാർ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.<br />
“ക്ളാസ് തുടങ്ങിയിട്ട് അരമണിക്കൂറുപോലുമായിട്ടില്ല...അതിന്ന് മുന്നേ തുടങ്ങി ലവന്മാരുടെ വിപ്ളവം!“ പരിഹാസരൂപേണയുള്ള ചിരി ചുണ്ടുകളുടെ ഒരുവശത്തുകൂടെ കടന്നുപോയതുപോലെ തോന്നും ഇപ്പോൾ കുര്യച്ചൻ സാറിന്റെ കോടിയ കിറികണ്ടാൽ!<br />
“താന് താന് നിരന്തരം ചെയ്യുന്ന കര്മങ്ങള്<br />
താന് താനനുഭവിച്ചീടുകെന്നേ വരൂ!” ഇവനൊക്കെ ഇതൊക്കെ മനസ്സിലാക്കി വരുമ്പോഴത്തേയ്ക്കും മൂക്കില് പല്ലുവന്നിരിക്കും. സൗദാമിനി ടീച്ചർ താടിയ്ക്ക് കൈയൂന്നിയിരുന്നു.<br />
പുറത്ത് സമരക്കാരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി ഓരൊ ക്ളാസ് മുറിയുടേയും നാലുചുവരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ടീച്ചേഴ്സ് റൂമിലിപ്പോൾ തിരക്കായി. രമണി ടീച്ചർ തന്റെ ഭർത്താവിന്റെ പ്രൊമോഷൻ കാര്യം പറയാൻ തുടങ്ങി. ശ്രീലത ടീച്ചറും ഒട്ടും കുറച്ചില്ല. പുതുതായി പണിത തന്റെ രണ്ടുനിലവീടിന്റെ പെയിന്റിങ്ങ് വിശേഷങ്ങൾ വിവരിച്ചുതുടങ്ങി.ആകെ ഒരു കശപിശ! അമ്പലപ്പറമ്പിൽ ഇഞ്ചിമിഠായിക്കാരുടെ ശബ്ദം പോലെ!<br />
“കാതുകൾ പൊത്തുവാനെന്റെ കരങ്ങൾക്കാവുന്നില്ലല്ലോ<br />
അവ നിങ്ങൾ ബന്ധിച്ചിരിക്കയല്ലേ?“ കുര്യച്ചൻ സാർ ചുരുട്ടിയ മുഷ്ടിയിൽ താളം പിടിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി.സൗദാമിനി ടീച്ചറിന്റെ ഉണ്ടക്കണ്ണുകൾ അപ്പോൾ ജനാലയ്ക്കലൂടെ നീങ്ങുന്ന സമരക്കാരെ പിന്തുടരുകയായിരുന്നു.<br />
തോളൊപ്പം മുടിനീട്ടിവളർത്തിയ സുമുഖനായ ആ ചെറുപ്പക്കാരനിലായിരുന്നു ടീച്ചറുടെ നോട്ടം ചെന്നു നിന്നത്! ആകാശം മുട്ടെ മുഷ്ടി ചുരുട്ടിയെറിഞ്ഞ്, ദിഗന്തങൾ പൊട്ടുമാറലറിവിളിച്ച് അകലുന്ന ആ രൂപത്തെ ടീച്ചർ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.<br />
സ്റ്റേറ്റ് യുവജനോൽസവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയവൻ! ചൂണ്ടുവിരൽ ചുണ്ടുകൾക്ക് മുകളിലമർത്തി ടീച്ചറിരുന്നു. കാറുകേറിയ ആകാശത്തിന്റെ ഭാവമായിരുന്നു സൗദാമിനി ടീച്ചർക്കപ്പോൾ!<br />
<br />
ടീച്ചറിന്റെ കണ്ണുകളെ റസ്ലേയൻ സാറും പിന്തുടർന്നു."മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?“ റസ്ലേയൻ സാർ മൂക്കിപ്പൊടി തിരുകികേറ്റിക്കൊണ്ട് ഒരു നീണ്ട തുമ്മലിനുള്ള തയ്യാറെട്ടുപ്പ് തുടങ്ങി. തല പുറകോട്ടാക്കി പിന്നെ ‘റ‘ പോലെ ശരീരം മുന്നോട്ട് വളച്ച് കൈകൾ മൂക്കിന് മുകളിൽ വെച്ചപ്പോഴത്തേയ്ക്കും ‘ആ..ങ്..ഛീ‘ എന്ന ഒരു കൂട്ടത്തുമ്മൽ ടീച്ചേഴ്സ് റൂമിൽ നിന്നുമുയർന്നു. കൂടെ കൂട്ടച്ചിരിയും!<br />
നൊടിയിടയിൽ റസ്ലേയൻ സാർ ടീച്ചേഴ്സ് റൂമിന്റെ പുറത്തെത്തി. തിങ്ങി നിറഞ്ഞ കമ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങി ശുദ്ധവായുവേൽക്കുമ്പോഴുള്ള ഒരാശ്വാസമപ്പോൾ റസ്ലേയൻ സാറിൽ ദർശിക്കാമായിരുന്നു!<br />
‘അബലയെന്ന് നിന്നെവിളിച്ചവന് മാപ്പുനൽകണേ മഹാശയാ...‘ മുണ്ടിൻ തുമ്പ് കേറ്റിപ്പിടിച്ച് റസ്ലേയൻ സാർ കൈവീശി ആഞ്ഞുനടന്നു.<br />
മുദ്രാവാക്യത്തിന്റെ ശക്തി അപ്പോൾ കുറഞ്ഞിരുന്നു.<br />
<br />
-----<br />
<br />
റസ്ലേയൻ സാർ ആശുപത്രിയിൽ ആണെന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് പിറ്റേദിവസം സ്കൂൾ തുറന്നത്! സംഭവം ബോധക്ഷയമാണ്! ചെറിയ ബോധം കെടലൊന്നുമല്ല. 12 മണിക്കൂർ കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല! റസ്ലേയൻ സാറിന്റെ ബോധക്കേടിൽ പ്രതിക്ഷേധിച്ചോ അനുകൂലിച്ചോ ഒരു സമരം ഉണ്ടാവുമെന്ന് ടീച്ചേഴ്സ് റൂമിൽ സംസാരമുണ്ടായി.<br />
തികഞ്ഞ നിരീശ്വരവാദിയും അറിയപ്പെടുന്ന പുരോഗമനവാദിയുമായ റസ്ലേയൻ സാർ സ്കൂളിൽ മാത്രമല്ല, ചുറ്റുവട്ടമുള്ള പ്രദേശത്തൊക്കെ അറിയപ്പെടുന്ന വ്യക്തിത്വമാണ്! പെണ്ണും പിടക്കോഴിയുമില്ലാത്തതുകൊണ്ട് മാത്രമാണ് സ്കൂളിന്റെ കഞ്ഞിപ്പുരയോട് ചേർന്നുള്ള മുറിയിൽ കഴിയുന്നതെന്ന ഒരു സംസാരമുണ്ട്. അത്രമാത്രമേയുള്ളു റസ്ലേയൻ സാറിന്റെ ബയോഡേറ്റയിൽ ഒരു ബ്ലാക്ക് മാർക്കായി പറയാൻ!<br />
12 മണിക്കൂർ ആശുപത്രി വരാന്തയിൽ കുത്തിയിരുന്നിട്ടും റസ്ലേയൻ സാർ വായ് പൊളിക്കാത്തതിന് പരാതികളും പരിഭവങ്ങളും പലതുണ്ടായി. റസ്ലേയൻ സാറിന് എന്താണ് സംഭവിച്ചതെന്നറിയാൻ താമസിക്കുന്നതിലെ ഒരു ‘ഇതു‘ മാത്രമായിരുന്നു അത്!<br />
‘ആക്ച്വലി എന്താണ് സംഭവിച്ചത് റസ്ലേയാ?‘ കുര്യച്ചൻ സാർ പലവട്ടം റസ്ലേയൻ സാറിന്റെ ചെവിയിൽ ചോദിച്ചതാണ്. റസ്ലേയൻ സാർ ഒന്നും മിണ്ടിയില്ല. ഉണ്ടക്കണ്ണുകൾ വട്ടത്തിൽ കറങ്ങുന്ന ഫാനിന്റെ കൂടെ ഉരുട്ടിക്കൊണ്ടിരുന്നു...അത്രമാത്രം.<br />
ബോധമില്ലാതിരുന്നതിനാൽ റസ്ലേയൻ സാറിന്ന് ആക്ച്വലി എന്താണ് തോന്നിയെതെന്ന് പറയാൻ പറ്റില്ലെങ്കിലും, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന് സഹികെട്ട ഡ്യൂട്ടി ഡോക്ടർ കുര്യച്ചൻ സാറിനെ പടിയടച്ച് പിണ്ഡം വെച്ചു.<br />
കഥകൾ പലതുണ്ടായി!<br />
സ്കൂളും പൊതുപ്രവർത്തനവുമൊക്കെ കഴിഞ്ഞ് ചില ദിവസങ്ങളിൽ റസ്ലേയൻ സാർ സെക്കന്റ് ഷോയ്ക്ക് പോകാറുണ്ടായിരുന്നു. സ്കൂളിൽ നിന്നും തീയേറ്ററിലേയ്ക്ക് കഷ്ടി രണ്ടുകിലോമീറ്റർ ദൂരമേ ഉള്ളൂ എന്നതുകൊണ്ടും, അത്താഴത്തിന് ശേഷമുള്ള നടത്തം വ്യായാമം ആകുമെന്നതും മാത്രമല്ല റസ്ലേയൻ സാറിന്റെ സെക്കന്റ്ഷോ കാഴ്ചയെ പ്രസിദ്ധമാക്കിയിരുന്നത്! അത് സാഹസികതയുടെ കഥയാണ്! ധീരതയുടെ കൂടി കഥയാണ്! ഏഴിലം പാല നിൽക്കുന്ന ബംഗ്ളാവിന്റെ മുന്നിലൂടെ പാതിരാത്രി തനിച്ച് നടക്കാനുള്ള ചങ്കൂറ്റത്തിന്റെ കഥയാണ്!<br />
പാലപൂക്കുന്ന കാലത്ത്, പാലപ്പൂഗന്ധത്തോടൊപ്പം പരക്കുന്ന ഗാനവീചികൾ... അതുശ്രവിച്ചവർ അനവധിയാണ്! എന്നാൽ ഗാനത്തിന്റെ ഉറവിടമറിഞ്ഞവർ വളരെ ചുരുക്കം!<br />
രാത്രിയുടെ ഏകാന്തതയിൽ രകതമൊലിക്കുന്ന നാവോടെ പാലമരത്തിൽ നിന്നുമിറങ്ങിവന്ന് വഴിയാത്രക്കാരെ ബംഗ്ളാവിന്റെ പിന്നാമ്പുറത്തേയ്ക്ക് വശീകരിച്ചുകൊണ്ടുപോകുന്ന ‘രക്തയക്ഷി‘യെക്കുറിച്ചുള്ള കഥകൾ അനവധി!<br />
വായിൽ തീയുമായ് പാലമരത്തിൽ നിന്നുമിറങ്ങി വന്ന് ശക്തൻ ചേട്ടന്റെ അടിവയറ്റിൽ കുത്തിപ്പിടിച്ച യക്ഷിക്ക് ‘തീയക്ഷി‘ യെന്നും ഒരു പേരുണ്ട്!<br />
സെക്കന്റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് വരാറുള്ളവരാണിതുവരെ യക്ഷിയെ കണ്ടിട്ടുള്ളത്! യക്ഷിയെ പിടിക്കാൻ യുക്തിവാദസംഗത്തിന്റെ നേതൃത്വത്തിൽ പലതവണ ശ്രമം നടന്നിട്ടുണ്ട്. എല്ലാം വിഫലം!<br />
ക്രമേണ സെക്കന്റ് ഷോയ്ക്ക് തീയേറ്ററിൽ ആൾ കുറഞ്ഞു കുറഞ്ഞു വന്നു.<br />
ഈയവസരത്തിലാണ് നിയുക്ത ഷെർലക്ക്ഹോംസായി റസ്ലേയൻ സാർ അവതരിച്ചത്!<br />
പക്ഷേ ഒരിക്കലും യക്ഷി റസ്ലേയൻ സാറിന് ദർശനം നൽകിയില്ല!<br />
<br />
ബോധംതെളിയാൻ ഒരു വിദൂരശ്രമം പോലും റസ്ലെയൻ സാർ നടത്താതിരുന്നതിനാലും, കാരണം അറിയാൻ കാലതാമസമെടുക്കുമെന്ന് മനസ്സിലാക്കിയതിനാലും, ചിലർ റസ്ലേയൻ സാറിനെ യക്ഷിപിടിച്ചു എന്ന് കഥയുണ്ടാക്കി.<br />
പക്ഷേ ആ കഥ അധികദിവസം നിലനിന്നില്ല. ഡോക്ടർമാർ നൽകിയ റിപ്പോർട്ടനുസരിച്ച് ബോധക്കേടിന് കാരണം കേവലം ‘ഭയം‘ മാത്രമായിരുന്നില്ല! റസ്ലേയൻ സാറിന്റെ തലയ്ക്ക് പുറകിൽ ശക്തമായ അടിയേറ്റിട്ടുണ്ട്!<br />
പ്രശ്നം പോലീസ് കേസായി!<br />
തെളിവില്ലാക്കേസായ് തള്ളപ്പെടാതിരിക്കാൻ റസ്ലേയൻ സാർ ബോധം തെളിഞ്ഞേ പറ്റൂ. എല്ലാവരും അതിനായ് പ്രാർത്ഥിച്ചു.<br />
പ്രാർത്ഥനയുടെ ഫലമായിരിക്കാം കൃത്യം മൂന്നാം നാൾ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് റസ്ലേയൻ സാർ കണ്ണുതുറന്നു!<br />
<br />
പിന്നിടുണ്ടായത് യക്ഷിയെ പോലീസ് പിടിച്ച കഥയാണ് ! യക്ഷിയെക്കാണാൻ പോലീസ് സ്റ്റേഷന് ചുറ്റും കൂടിയവരെ ‘മുഴയൻ‘ പോലീസ് ലാത്തി വീശി ഓടിച്ചു. ഓടിയവരുടെ കൂട്ടത്തിൽ കുര്യച്ചൻ സാറുമുണ്ടായിരുന്നു. ഓടി കിതപ്പ് മാറുന്നതിന് മുന്നേ തന്നെ സ്റ്റാഫ് റൂമിൽ സംഭവത്തിന്റെ സംപ്രേക്ഷണവുമുണ്ടായി.<br />
“നമ്മടെ നേതാവിന്റെ മാതാവ്. ശരീരം കൊടുക്കുക മാത്രമല്ല അവരിപ്പോൾ... പിടിച്ച്പറി കൂടി തുടങ്ങിയിരിക്കുന്നു! ആളെ മനസ്സിലായെന്ന് കണ്ടപ്പോ പാവം റസ്ലേയന്റെ പെടലിക്ക് കൊടുത്തടി വെറ്റിലച്ചെല്ലത്തിന്!“<br />
<br />
അന്നും സ്കൂളിൽ സമരമായിരുന്നു. തോളൊപ്പം മുടിനീട്ടിവളർത്തിയ ആ ചെറുപ്പക്കാരൻ തന്നെയായിരുന്നു മുന്നിൽ. സമരം പതിവിൽ നിന്നും വ്യത്യസ്തമായി അക്രമാസക്തമായി. ക്ളാസ് റുമുകളിലെ ബഞ്ചുകളും ഡസ്ക്കുകളും തകർക്കപ്പെട്ടു.സൗദാമിനി ടീച്ചറിന് സാധാരണ പോല ടീച്ചേഴ്സ് റൂമിൽ തന്നെയിരിക്കാൻ പറ്റുന്നില്ലായിരുന്നു. അവർ പുറത്തേയ്ക്കിറങ്ങി.നീണ്ട വരാന്തയിലൂടെ മുദ്രാവാക്യവും വിളിച്ച് നീങ്ങുന്ന സമരക്കാർക്ക് വിലങ്ങനെ നിന്നു.<br />
ടീച്ചർ നേതാവിന്റെ തോളിൽ കൈയിട്ടുകൊണ്ട് തന്റെ കൂടെ വരാൻ ആവശ്യപ്പെട്ടു. സമരക്കാർ പലവഴി പിരിഞ്ഞു. അവർ ലൈബ്രറിയെ ലക്ഷ്യമാക്കി നടന്നു.<br />
<br />
ഒഴിഞ്ഞ് കിടന്ന ലൈബ്രറിയുടെ ഷെൽഫിൽ നിന്നും ഒരു ബുക്ക് തിരഞ്ഞെടുത്ത്, ഒരു ബെഞ്ചിൽ ടീച്ചറിരുന്നു. നേതാവിനോടും കൂടെയിരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു.“മഴയത്ത് നടക്കുന്നതാണെനിക്കിഷ്ടം; കാരണം ആരുമെന്റെ കണ്ണീരുകാണില്ലല്ലോ“ എന്ന് പറഞ്ഞ ഒരു മഹാനുണ്ട്. ആരാണന്നറിയുമോ ഇയാൾക്ക്? നേതാവ് അറിയില്ലായെന്ന് തലയാട്ടി.<br />
“സ്വന്തം ദു:ഖത്തെ പുറത്തറിയിക്കാതെ ലോകത്തെ ചിരിപ്പിച്ച മഹാൻ! ചാർളി ചാപ്ളിൻ! ഇതാ ഇത് അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. നീയിത് വായിക്കണം. ഉപകരിക്കും.“ ടീച്ചർ ബുക്ക് നേതാവിന് നൽകി. പിന്നെ സ്നേഹപുരസ്സരം നേതാവിന്റെ കവിളിൽ നുള്ളിക്കൊണ്ട് തുടർന്നു; “എന്റെ കുട്ടീ, സാഹചര്യങ്ങളെ മനസ്സിലാക്കാനും അതിജീവിക്കാനുമൂള്ള കഴിവ് മനുഷ്യജന്മത്തിന്റെ മാത്രം സവിശേഷതയാണ്! അത് കേവലം ബാഹികമായ ശക്തിപ്രകടനമല്ല. മറിച്ച് മനസ്സിന്റെ ഉൾക്കരുത്താണ്. Your life is Your making. മനസ്സിലാക്കുക അത്“. സൗദാമിനി ടീച്ചർ പുറത്തേയ്ക്ക് നടന്നു. പുറത്തപ്പോൾ ശക്തമായ മഴതുടങ്ങി.<br />
ചെറുപ്പക്കാരൻ മഴയത്തിറങ്ങി നടന്നു.<br />
<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com3tag:blogger.com,1999:blog-4403605190958541976.post-72399277709493246392017-10-22T06:16:00.002+05:302017-10-22T06:16:34.616+05:30വെള്ളിക്കൊലുസ്<div dir="ltr" style="text-align: left;" trbidi="on">
നടക്കുമ്പോൾ കിലുങ്ങുന്ന വെള്ളിക്കൊലുസ്! കുറേ നാളായുള്ള ആവശ്യമാണ്. ഇന്നു വാങ്ങാം, നാളെ വാങ്ങാം എന്നൊക്കെ പറഞ്ഞ് ഏകദേശം ഒരു വർഷത്തോളം തള്ളിമാറ്റി.ഈയിടെയായ് വെള്ളിക്കൊലുസിന്റെ കാര്യമൊന്നും പറഞ്ഞുകേൾക്കാതായപ്പോൾ, ഭാര്യയോട് ചോദിച്ചു;“എന്താ കുഞ്ഞി വെള്ളിക്കൊലുസിന്റെ കാര്യോക്കെ മറന്നോ?“<br />
“പിന്നേ മറന്നു, നല്ല കുഞ്ഞാ! നിങ്ങളോട് പറഞ്ഞിട്ട് കാര്യോന്നുമില്ലാന്ന് തോന്നിയിട്ടാരിക്കും.“<br />
ഞാനെന്തായാലും ആ പറഞ്ഞത് കേട്ടതായി നടിച്ചില്ല. നോട്ട് നിരോധനം ഇന്ത്യാ മഹാരാജ്യത്തിനുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരുന്നു.<br />
ഹൗസിങ്ങ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗംഭീര പുതുവൽസര പാർട്ടിയിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ (കുഞ്ഞിയും അമ്മയും) അഭിപ്രായത്തിനോട് ഞാനും യോജിച്ചു. മുതൽ മുടക്കില്ലാതെ കിട്ടുന്ന പാർട്ടി എന്തിനാ കളയുന്നതെന്ന നിർദോഷപരമായ ചിന്ത എന്റെ നിഷ്ക്കളങ്ക മനസ്സിലുണ്ടായതിൽ ഞാനഭിമാനിച്ചു.<br />
പ്രതിപക്ഷം അതിന് വേറേ ചില വ്യാഖ്യാനങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഞാനത് കേട്ടെന്ന് നടിച്ചില്ല.<br />
വിഘടിപ്പിച്ച് ഭരിക്കുക എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് എനിക്ക് ബോധ്യമായത് അപ്പോഴാണ്!ഭൂരിപക്ഷ ഏകീകരണതെ അടിച്ചമർത്താൻ കണ്ടുപിടിച്ച എത്ര ഉദാത്തമായ സംഗതി!<br />
കുഞ്ഞി സന്ധ്യയ്ക്ക് മുന്നേ തന്നെ ഒരുങ്ങി പാർട്ടിസ്ഥലത്തേയ്ക്ക് പോയി. വിഭവ സമൃദ്ധമായ ഒരു പാർട്ടിയെ മുന്നിൽ കണ്ടുകൊണ്ട് ഞാനും വേഗം തന്നെ റെഡിയായി.പക്ഷേ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ആ സംഭവം പിന്നിടാണുണ്ടായത്. ഞാൻ ഒരുങ്ങി മണിക്കൂർ ഒന്നുരണ്ട് കഴിഞ്ഞിട്ടും ഭാര്യ ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല!<br />
കുറേ നേരം വിളിച്ച് കൂവി ക്ഷമകെട്ട് ഞാൻ ബെഡ്റൂമിന്റെ വാതിൽ തള്ളിത്തുറന്നു.<br />
“ഞാൻ റെഡി, പോകാം.“ എന്ന് പറഞ്ഞ് ഭാര്യ മുറിയ്ക്ക് പുറത്തേക്കിറങ്ങി.<br />
ഞെട്ടിപ്പോയി ഞാൻ!<br />
‘പത്താൾ കൂടുന്നിടത്ത് ഈ ഡ്രസ് തന്നെ ഇട്ടോണ്ട് പോണോടീ?“<br />
എന്റെ വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. വരണ്ട തൊണ്ടയിലൂടെ അവലൂസുപൊടി ഇറക്കിവിടുന്നപോലൊരിത്!<br />
അവളൊന്നും പറഞ്ഞില്ല.<br />
അവളൊരു നോട്ടം!<br />
ആയിരം വാക്കുകളേക്കാൾ ശക്തി ഒരുനോട്ടത്തിനുണ്ടോ?<br />
എന്റെ കൈയ്യേ പിടിച്ച് അലമാരയുടെ മുന്നിൽ കൊണ്ട് നിർത്തി.“നോക്ക്“ എന്നൊരു പറച്ചിലും.<br />
“എന്തേ“ എന്ന നിഷ്കളങ്കമായ ഒരു നോട്ടം മാത്രമെറിഞ്ഞ് ഞാൻ നിന്നു.<br />
“നിങ്ങളുതന്നെ ഇതീന്ന് സെലക്റ്റ് ചെയ്തു താ.“ അടുക്കി വെച്ചിരുന്ന സാരികളും ചുരിദ്ദാറുമൊക്കെ ഒന്നൊന്നായി ഞാനെടുത്ത് നോക്കി. ചതി! ശുദ്ധ ചതി! കീറിയതും, പിഞ്ചിയതും, കളറുപിടിച്ചതുമല്ലാതെ ഒറ്റൊരു നല്ലതു പോലുമില്ല.<br />
ഞാൻ കൈകൊണ്ട് എന്റെ തലയ്ക്കു തന്നെ കൊട്ടി. പിന്നെ വളരെ ദയാഭാവം വരുത്തി ചോദിച്ചു. “എങ്കിലും നീ ഈ കറുത്ത ഡ്രസുമിട്ട് ഭൂതസമാനമായിട്ട് ഇറങ്ങിക്കളഞ്ഞല്ലോ! അതും നല്ലൊരു ദിവസമായിട്ട്!“<br />
“പിന്നേ ഒള്ളതല്ലേ ഇടാൻ പറ്റൂ... അത്ര ദെണ്ണമൊള്ളോരാണേല് ചിക്കിലിയെറക്കണം...ചിക്കിലി. ഇങ്ങനേമൊണ്ടോ പിശുക്ക്! എന്റെ കാര്യം പോട്ടെ; ആ കൊച്ചിനൊരു വെള്ളിക്കൊലുസ് വാങ്ങാമെന്ന് പറഞ്ഞ് പറ്റിക്കാൻ തൊടങ്ങീട്ട് കാലമെത്രയായ്...“<br />
സുന്ദരീമണി എന്നേയും കടന്ന് വാതിൽ തുറന്ന് പുറത്തേയ്ക്ക്! ഒരു കൊടുങ്കാറ്റ് കടന്നുപോയതാണോയെന്ന സംശയം ഒരുനിമിഷത്തേയ്ക്കുണ്ടായി!<br />
<br />
പുരുഷന്റെ അഭിമാനമെന്ന അണ്ഡകടാഹത്തിൽ കൊട്ടാനുള്ള സ്ത്രീയുടെ മിടുക്ക്!<br />
പിശുക്കൻ!<br />
അങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാമോ? അടുത്ത ദിവസം തന്നെ ഞാൻ പ്രഖ്യാപിച്ചു, “അടുത്ത ഞായറാഴ്ചയെന്ന ഒരു ദിവസമുണ്ടേല് കുഞ്ഞിക്ക് വെള്ളിക്കൊലുസ് വാങ്ങിയിരിക്കും. ഇതു സത്യം സത്യം“<br />
ശ്രീമതിക്ക് എന്റെ ശപഥം അത്ര ഏറ്റതായി തോന്നിയില്ല. ഒരു ആക്കിയ ചിരി. ഇതുപോലെത്ര കേട്ടിരിക്കുന്നു എന്ന ഭാവം!<br />
പാവം ഞാൻ! അങ്ങനെ വിട്ടുകൊടുക്കാമോ?<br />
“എങ്കീ കേട്ടോ വെള്ളിക്കൊലുസിന്റെ കൂടെ നെനക്ക് ഒരു സാരികൂടെ ഓഫർ!“<br />
സന്തോഷം സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, പാവം ടാപ്പ് തുറന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് ഗുളുഗുളാ കുടിച്ചു. ഞാനതു കണ്ടതായി നടിച്ചില്ല..<br />
വാക്കുപറഞ്ഞാൽ മാറ്റാൻ പറ്റില്ലല്ലോ?(മാറ്റണമെങ്കിലും നടക്കില്ല. ഭൂരിപക്ഷം! അമ്മയും മകളും!)<br />
ഞായറാഴ്ച ഞങ്ങളങ്ങനെ വെള്ളിക്കൊലുസും തേടിയിറങ്ങി.<br />
ഞായറാഴ്ച വൈകുന്നേരം ഇറങ്ങിയത് ഒരുകണക്കിന് ഭാഗ്യം എന്ന് തന്നെ എനിക്ക് തോന്നി, കടയെല്ലാം അടഞ്ഞുകിടക്കുന്നു. വന്നുകേറിയ ഭാഗ്യത്തെ പുറത്തേയ്ക്ക് കാണിക്കാതെ വളരെ വിഷമത്തോടെ ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു.“കുഞ്ഞിക്ക് ഭാഗ്യമില്ല. ഇന്നു കടയൊന്നും തുറന്നിട്ടില്ല!“<br />
കാളവാലുപൊക്കുമ്പോഴേ പശുവിന് മനസ്സിലാകുമെന്ന് പറഞ്ഞതുപോലെ രണ്ടു നാവുകൾ ഒരേ സ്വരത്തിൽ മൊഴിഞ്ഞു.“ഏതെങ്കിലും കട കാണും നമ്മുക്ക് നോക്കാം.ഇത്രേം വല്യ സിറ്റിയല്ലേ?“<br />
ഞാൻ ആകാശത്തേയ്ക്ക് നോക്കി. മഴയ്ക്ക് വല്ല കോളുമുണ്ടോ?<br />
<br />
ഗല്ലിയായ ഗല്ലിയെല്ലാം കേറിയിറങ്ങി ചെരുപ്പ് തേഞ്ഞ് തീരുന്നത് മാത്രമല്ലായിരുന്നു എന്റെ ചിന്ത. ദാഹവും വിശപ്പും കേറിക്കഴിഞ്ഞാൽ ഇനി ഏത് റെസ്റ്റോറന്റിലേക്കായിരിക്കും റെക്കമെന്റേഷനെന്ന ചിന്ത എന്റെ പരവേശം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.<br />
അവസാനം അവരതു കണ്ടുപിടിക്കുക തന്നെ ചെയ്തു!<br />
വെള്ളിക്കൊലുസുകട!<br />
കുഞ്ഞിതുള്ളിച്ചാടി!<br />
കുഞ്ഞീടമ്മയും തുള്ളിച്ചാടി!<br />
‘ബൊമ്മന‘ സാരി ഷോറൂം ഓപ്പൊസിറ്റ്!<br />
<br />
വെള്ളിക്കൊലുസുകടയിൽ ആരുമുണ്ടായിരുന്നില്ല ഞങ്ങൾ കയറിയപ്പോൾ... രക്ഷപ്പെട്ടെന്ന് ഒരുവേള ഞാൻ നിനച്ചുപോയി.<br />
എന്നെ ഞെട്ടിച്ചുകൊണ്ട് വെള്ളവേഷധാരിയായ ഒരു വൃദ്ധൻ എവിടുന്നോ പ്രത്യക്ഷപ്പെട്ടു!<br />
എന്നെ വീണ്ടും വീണ്ടും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്!<br />
വൃദ്ധൻ വന്ന പാടേ ഭാര്യയുടെ കാൽക്കലേയ്ക്ക് ഒറ്റവീഴ്ച!<br />
കാൽ തൊട്ട് നെറുകയിൽ വെച്ച് വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞു, “അമ്മേ, നിങ്ങളീക്കടയിൽ വന്നത് എന്റെ പുണ്യമാണ്! ദേവതുല്യയായ നിങ്ങളെ ഇവിടെ കാണാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.“<br />
ഞാൻ കർച്ചീഫെടുത്ത് വായ് പൊത്തി.<br />
വൃദ്ധൻ എന്റെ നേരേ തിരിഞ്ഞു.<br />
“സാർ, നിങ്ങൾ ഭാഗ്യം ചെയ്തവനാണ്! ഞാൻ ചുമ്മാതെ പറയുന്നതാണന്ന് കരുതരുത്. എനിക്ക് മുഖലക്ഷണം അറിയാം.“<br />
പിന്നെ അയാൾ ഭാര്യയുടെ നേരേ തിരിഞ്ഞു.“അമ്മാ, നിങ്ങൾ താമസിക്കുന്ന വീട് നിങ്ങൾക്കാവശ്യമുള്ളതിനേലും വലുതല്ലേ? നിങ്ങളുടെ വാഹനം വലുതല്ലേ?“<br />
ആണെന്നോ അല്ലെന്നോ ഞങ്ങൾ രണ്ടുപേരും പറഞ്ഞില്ല.<br />
അടുത്ത ചോദ്യം.<br />
“നിങ്ങളുടെ വാഹനം വെള്ളനിറത്തിലേയല്ലേ?“<br />
ഒരു കിലോമീറ്ററിലധികം ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയുടെ നിറം ഇയാളെങ്ങനെ അറിഞ്ഞു എന്ന് ഞാൻ ചിന്തിച്ച് തീരുമ്പോഴേയ്ക്കും അവിടെ വെള്ളിക്കൊലുസ് ബാഗിനുള്ളിലായിക്കഴിഞ്ഞിരുന്നു!<br />
കുനുകുനെ എഴുതിയ ഒരു വെള്ളക്കടലാസ് എന്റെ നേരേ നീണ്ടു.<br />
വെറും 4565 രൂപ മാത്രം. “സാർ നിങ്ങൾ 4500 മാത്രം തന്നാൽ മതി“ എത്ര ഉദാരമനസ്കൻ!<br />
പണമെണ്ണിക്കൊടുത്ത് ഞാൻ പുറത്തേയ്ക്കിറങ്ങി. കുഞ്ഞി ഹാപ്പി. കുഞ്ഞീടമ്മ അതിലും ഹാപ്പിയായി ബൊമ്മനയിലേയ്ക്ക് കയറി.<br />
വൃദ്ധന്റെ കടയുടെ വാതുക്കൽ വെച്ചിരുന്ന കൂജയിൽ നിന്നും ഒരു ഗ്ളാസ് തണുത്ത വെള്ളമെടുത്ത് കുടിച്ച് ഞാൻ സായൂജ്യമടഞ്ഞു.<br />
ബൊമ്മനയിലെ ഷെൽഫിലെ തുണികൾ ഒട്ടുമുക്കാലും താഴെവീണുകഴിഞ്ഞു.കടക്കാരന്റെ നോട്ടത്തിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ട് ഞാൻ ബൊമ്മനയുടെ വാതുക്കൽ തന്നെ നിന്നു.<br />
“വല്ല്യ കടയാണന്നേ ഒള്ളൂ.. ഒറ്റനല്ല തുണിയില്ല..“<br />
“നീ പറഞ്ഞത് വളരെ കറക്റ്റാ... ഈ കട കണ്ടപ്പോഴേ എനിക്ക് തോന്നി.“ ഞാൻ ഭാര്യയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു.<br />
വണ്ടിതുറക്കാനായ് കീ എടുത്തപ്പോൾ വെള്ളിക്കൊലുസിന്റെ തുണ്ട് കടലാസ് പോക്കറ്റിൽ നിന്നും പുറത്തേയ്ക്ക് വന്നു.<br />
ചുമ്മാതെ അതൊന്നുകൂടി നോക്കി.<br />
ഒരു വശപ്പിശക്!<br />
മൊബൈലിലെ കാൽക്കുലേറ്ററിൽ വീണ്ടും വീണ്ടും കുത്തി.<br />
എത്ര കുത്തിയിട്ടും വിലയും തൂക്കവും ഒത്തുചേരുന്നില്ല. ആയിരം രൂപയുടെ വ്യത്യാസം!<br />
അങ്ങനെ വിടാൻ പറ്റുമോ? ഒരു കിലോമീറ്റർ നടന്നാൽ പോരേ...<br />
വൃദ്ധന്റെ കടയിലേയ്ക്ക് വലിഞ്ഞ് നടന്നു. കുഞ്ഞി പറഞ്ഞു.“അച്ച പൊക്കോ, ഞങ്ങള് വണ്ടീലിരുന്നോളാം“ അമ്മയുടെ മോളുതന്നെ!<br />
ഞാൻ വലിഞ്ഞ് നടന്നു.<br />
തഥൈവ!<br />
വൃദ്ധനുമില്ല...കടയുമില്ല... ഷട്ടറിട്ടുകഴിഞ്ഞിരുന്നു!<br />
വിയർത്തുകുളിച്ച് വന്ന് വണ്ടീൽ കേറിയപ്പോൾ ഭാര്യ പറയുകയാണ്...“ആയിരം രൂപ അങ്ങേരുടെ ജ്യോതിഷചാർജായിരിക്കും“<br />
വണ്ടി മുന്നോട്ടൊന്നു ചാടി. പിന്നയതിന് സ്വപ്നവേഗതയായിരുന്നുവോ...<br />
<br />
<br />
<br />
<br />
<br />
<br />
.<br />
<div>
<br /></div>
</div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com5tag:blogger.com,1999:blog-4403605190958541976.post-67525217288710206382017-07-30T13:24:00.001+05:302017-07-30T13:24:28.001+05:30ഒരു വട്ടം കൂടി<div dir="ltr" style="text-align: left;" trbidi="on">
ഇരുപത്തി അഞ്ച് വർഷങ്ങൾ!<br />
<br />
ഇരുപത്തി അഞ്ചു വർഷങ്ങൾ മൂന്നു വർഷങ്ങളേക്കാൾ വേഗത്തിൽ കടന്നുപോയത് പോലെ!<br />
<br />
കേവലം മൂന്നു വർഷങ്ങൾ കൊണ്ടുണ്ടായ സുഹൃത്ത്ബന്ധങ്ങൾ ഇരുപത്തി അഞ്ചു വർഷങ്ങൾക്കിപ്പുറവും അതേ ആർജ്ജവത്തോടെ നിലനിർത്താൻ കഴിയുന്നുവെന്നുള്ളതാണ് ഈ കൂട്ടായ്മയുടെ സവിശേഷത!<br />
സുഹൃത്ത്ബന്ധത്തിന്റെ ശക്തി മാത്രമാണ് ഒരുവട്ടം കൂടി നമ്മളെയീ മഹാവിദ്യാലയത്തിന്റെ അങ്കണത്തിലെത്തിച്ചതെന്ന് പറയുന്നത് പൂർണ്ണമായും ശരിയാവുമെന്ന് തോന്നുന്നില്ല.<br />
<br />
വർഷങ്ങൾക്ക് മുൻപ് സയന്റിഫിക് കാൽക്കുലേറ്റർ ഇല്ല എന്ന കുറ്റത്തിന് സ്ഥിരമായ് ക്ലാസിൽ എഴുന്നേറ്റ് നിൽക്കാൻ വിധിക്കപ്പെട്ട ഒരു കൗമാരക്കാരനുണ്ടായിരുന്നു. നിറകണ്ണിൽനിന്നും ഉതിർന്നുവീണിരുന്ന കണ്ണീർതുള്ളികളല്ലാതെ അവന് വേറൊരു മറുപടിയതിനില്ലായിരുന്നു കാരണമായ്!<br />
നിർധനനായ ഒരു വിദ്യാർത്ഥിയുടെ പ്രാരാബ്ധത്തെ പറയാതെ മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന മഹാന്മാരായ ഗുരുക്കന്മാർ നമ്മുക്കുണ്ടായതല്ലേ നമ്മുടെ പുണ്യം!<br />
കോഴ്സ് തീരുന്നതുവരെ നീയിത് വെച്ചോളൂ എന്ന് ആ മഹാത്മാവ് പറയുമ്പോൾ നിന്നിടം കുഴിഞ്ഞ് ഭൂമിയിടെ അഗാധതയിലേയ്ക്ക് വീണുപോയി ആ കൗമാരക്കാരൻ!<br />
<br />
അവസാന വർഷ ക്ളാസിന്റെ തുടക്കത്തിൽ, ‘എടാ ചെറുക്കാ‘ എന്ന് പറഞ്ഞ് ചെവിക്ക് പിടിച്ചുയർത്തുമ്പോൾ ഒരിക്കലും തീർക്കാൻ പറ്റാത്ത അപരാധം എന്താണെന്ന ചോദ്യചിഹ്നമായിരുന്നു ആ വിദ്യാർത്ഥിയുടെ മുഖത്ത്!<br />
പിന്നിടാണറിഞ്ഞത് രണ്ടാം വർഷ പരീക്ഷയ്ക്ക് ‘വർക്ക്ഷോപ്പ് ടെക്നോളജി‘ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിന് പ്രോത്സാഹനം നൽകാനുള്ള തയ്യാറെടുപ്പായിരുന്നതെന്ന്!<br />
സിൽവർ നിറത്തിലെ പെൻ!<br />
അതൊരു വലിയ പാഠമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അർഹതയ്ക്ക് അംഗീകാരം നൽകണമെന്ന ഒരു വലിയ പാഠം!<br />
<br />
കഠാര രാഷ്ട്രീയതിന്റെ കരാളഹസ്തത്തിൽ നിന്നും ഒഴിഞ്ഞു മാറി നഴ്സറി കുട്ടികളേക്കാളും അച്ചടക്കത്തിൽ ഇവിടെ മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല പ്രൊഫഷണൽ ജീവിത വിജയത്തിന് അച്ചടക്കത്തിനുള്ള സ്ഥാനം ഇത്രമേൽ വലുതായിരിക്കുമെന്ന്!<br />
‘തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടതു കൊള്ളുകയും‘ ചെയ്യുകയെന്ന് കൂടെ കൂടെ പറയുമ്പോൾ ജീവിത വിജയത്തിന്റെ ശക്തി ലിസണിങ് പവറിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.<br />
ഇരുപത്തി അഞ്ചു വർഷങ്ങൾ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു, കുറ്റമില്ലാതെ എഴുതി സംവിധാനം ചെയ്ത ഒരു തിരക്കഥയിലെ കഥാപാത്രങ്ങളല്ലേ നാമെന്ന്!<br />
സംവിധാനം വിജയകരമായ് നിർവഹിച്ച ഗുരുക്കന്മാരും അതിനായ് അരങ്ങൊരുക്കിയ ഈ മഹാവിദ്യാലയും കൂടിയാണ് നമ്മളെ ആ പഴയ ആർജ്ജവത്തോടെ ഇന്നിവിടെ എത്താൻ പ്രാപ്തരാക്കിയിരിക്കുന്നത്.<br />
നമ്മെ നാമാക്കിയ മഹാഗുരുക്കന്മാർക്ക് ഒരിക്കൽ കൂടി വിനീതമായ പ്രണാമം!<br />
<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com3tag:blogger.com,1999:blog-4403605190958541976.post-53075169158486610632015-01-14T09:07:00.000+05:302015-01-14T09:28:18.678+05:30കമ്പിളിപ്പുതപ്പ്<div dir="ltr" style="text-align: left;" trbidi="on">
<br />
അശ്വതിയുടേയും രാജീവന്റേയും വാരാന്ത്യ ജീവിതം കുറച്ചുനാൾ മുൻപുവരെ ഉൽസവമയമാക്കിയിരുന്നത് ലിജുവും, പ്രകാശനും, സുരേഷും, രെജിയുമൊക്കെയായിരുന്നു. കേരളത്തിലെ പലസ്ഥലങ്ങളിൽ നിന്നും എത്തി വല്ലഭൻ മൻസിൽ തമ്പടിച്ചിരുന്ന ബാച്ചിലേഴ്സ്!<br />
<br />
വല്ലഭൻ മൻസിലിൽ നിന്നും ബാച്ചിലേഴ്സ് ഓരോരുത്തരായ് വിടപറയുമ്പോഴും അശ്വതിയിൽ ആശ്വാസത്തിന്റെ നേരിയ ഒരു തിരി കത്തിച്ചിരുന്നത് ലിജുവിന്റെ സാന്നിദ്ധ്യമായിരുന്നു. തിരക്കേറിയ ഈ നഗരത്തിൽ...യാന്ത്രിക ജീവിതത്തിന്റെ ഈ നഗരത്തിൽ...സൗഹൃദത്തിന് വിലകല്പ്പിക്കാത്ത ഈ നഗരത്തിൽ... തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഈ നഗരത്തിൽ...<br />
<br />
ഞായറാഴ്ചകളിൽ അശ്വതിയുടെ അടുക്കള കൈയേറുന്ന ബാച്ചിലേഴ്സ് സംഘത്തിന്റെ അവസാനത്തെ കണ്ണി ലിജു മാത്രമായി. ഓരോ വേർപാടും ഹൃദയത്തിന് മുറിവേല്പ്പിച്ചുകൊണ്ടിരുന്നപ്പോഴും അശ്വതി ആശ്വസിച്ചു. ഒരാളെങ്കിലുമുണ്ടല്ലോ... ഈ അന്യ നാട്ടിൽ കൂട്ടിനായി...<br />
പക്ഷേ ഇപ്പോൾ ലിജുവും...<br />
“നല്ല ജോലി കിട്ടിയാൽ നമ്മളായാലും പോവില്ലേ?” രാജീവന്റെ വ്യാഖ്യാനം ശരിയായിരിക്കാം. പക്ഷേ അശ്വതിക്ക് അതുൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല.<br />
ലിജുവിന് സിംഗപ്പൂര് ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അശ്വതിക്ക് ആദ്യം ശരിക്കും സങ്കടമാണ് തോന്നിയത്!<br />
അതൊരു വ്യക്തിപരമായൊരു ദു:ഖം മാത്രമാണന്ന രാജീവന്റെ അഭിപ്രായം അശ്വതിക്ക് അംഗീകരിക്കേണ്ടി വന്നു. ലിജുവിന്റെ നല്ലൊരു ജീവിതം...നല്ലൊരു ഭാവി... അതൊക്കെ ഓർക്കുമ്പോൾ രാജീവന്റേയും അശ്വതിയുടേയും നഷ്ടങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലായിരുന്നു.<br />
<br />
വല്ലഭൻ മൻസിലിന് ആ പേര് നൽകിയത് സുരേഷാണ്. ഫ്ലാറ്റ് ഓണറിന്റെ കഴിവിനുള്ള അംഗീകാരം!<br />
വല്ലഭൻ!<br />
ജോലികൊണ്ട് ഡ്രൈവറാണെങ്കിലും വല്ലഭൻ ആളൊരു സകലകലാ വല്ലഭൻ തന്നെയായിരുന്നു! അപ്പാർട്ട്മെന്റിലെ സകലമാന ജോലികൾക്കും അവസാനത്തെ പേരായിരുന്നു വല്ലഭൻ. വല്ലഭനണിയാത്ത കുപ്പായങ്ങളില്ല. പ്ലംബിങ്ങ്, ക്ലീനിങ്ങ്, പെയിന്റിങ്ങ്, തുടങ്ങി ഇലക്ട്രിക് പണികൾ വരെ വല്ലഭന് പുല്ല്! എന്തു ജോലിവന്നാലും ആദ്യം വല്ലഭൻ കൈ വെയ്ക്കും.!<br />
ജോലി തീരുമ്പോൾ മഹാറാണി, അതായത് വല്ലഭന്റെ ഭാര്യ റാണി വല്ലഭന്റെ മുതുകത്തും കൈ വെയ്ക്കും!<br />
“എല്ലാം നശിപ്പിച്ചു...അറിയാവുന്ന പണി ചെയ്താൽ പോര മനുഷ്യന്...ഇനിയിപ്പോ ഞാനിതിന് ഇരട്ടി പൈസ മുടക്കണം...” നാക്കും, കൈയും കൊണ്ടുള്ള ആ പ്രകടനം ബാച്ചിലേഴ്സിന് ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ഫ്രീ ഷോ ആയിരുന്നു!<br />
വല്ലഭൻ മൻസിലിന്റെ റിസർവ് ബാങ്ക് തന്നെയായിരുന്നു മഹാറാണി!<br />
മാസാമാസം ഡ്രൈവിങ്ങിൽ നിന്നും കിട്ടുന്ന ശമ്പളം വല്ലഭൻ മൊത്തമായി റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയും, പകരമായി മഹാറാണിയിൽ നിന്നും സിഗററ്റിന്റേയും നാരങ്ങാവെള്ളത്തിന്റേയും പണം കണക്കുപറഞ്ഞ് ഇരന്നു വാങ്ങുകയും ചെയ്തു പോന്നു.<br />
ജന്മി- കുടിയാൻ വ്യവസ്ഥിതിയുടെ വർത്തമാനകാല ആവർത്തനമാണ് വല്ലഭനും മഹാറാണിയുമെന്ന് സുരേഷ് ഒരിക്കൽ പറഞ്ഞപ്പോൾ അശ്വതിക്ക് ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.<br />
‘ചിരിക്കേണ്ട, ചിരിക്കേണ്ട പാവം രാജീവേട്ടന്റെ അവസ്ഥ എന്താണന്ന് ഞങ്ങള് കാണുന്നില്ലല്ലോ.“ വായിച്ചുകൊണ്ടിരുന്ന ബുക്കുമായ് ലിജുവിന്റെ പുറകേ ഓടുന്ന അശ്വതിയെ ആയിരുന്നു പിന്നെ കണ്ടത്!<br />
<br />
<br />
വല്ലഭൻ മൻസിൽ വിട്ടുപോകുന്നതിന് മുന്നായി ലിജു കുറേയേറെ സാധനങ്ങൾ, അടുക്കള സാമാനങ്ങളുൾപ്പെടെ അശ്വതിയുടെ വീട്ടിലെത്തിച്ചു.<br />
”ചേച്ചീ, ബാച്ചിലേഴ്സ് ഉപയോഗിച്ചതാണേലും ചിലതൊക്കെ നിങ്ങൾക്ക് ഉപയോഗം വന്നേക്കാം.<br />
രാജീവൻ ചിരിച്ചു. “ നിന്റെയൊക്കെ കൂറ ഡ്രസ് വരെ ഇതിലുണ്ടന്ന് തോന്നുന്നല്ലോ?’<br />
ഒരു വലിയ കാർട്ടൺ ബോക്സ് ചൂണ്ടി ലിജു പറഞ്ഞു. ”ഇല്ല ചേട്ടാ, ആ ബോക്സിൽ കുറച്ച് കമ്പിളി പുതപ്പുണ്ട്. അല്ലാതെ വേറെ തുണി സാധനങ്ങളൊന്നുമില്ല.“<br />
അശ്വതി ആ ബോക്സ് നന്നായി പരിശോധിച്ചു. ”വല്ലാത്ത നാറ്റം. ഇതൊക്കെ വാങ്ങിയിട്ട് വല്ലപ്പോഴും കഴുകിയിട്ടുണ്ടോ?“<br />
”ചേച്ചീ, ഒന്നു കഴുകിയെടുത്താൽ അതൊക്കെ പുത്തനെ വെല്ലും.“<br />
”അതേ, അതേ... വീട് നാറാതിരിക്കണേല് ഇപ്പോ തന്നെ കഴുകുന്നതാ നല്ലത്.“ അശ്വതി അതൊക്കെ അപ്പോൾ തന്നെ പൊക്കി വാഷിങ്ങ് മെഷീനിലിട്ടു.<br />
ഉപയോഗശൂന്യമായ ഒരു മുറിയിലേയ്ക്ക് ബാച്ചിലേഴ്സ് സാധനങ്ങൾ മാറ്റപ്പെട്ടു.<br />
<br />
സൗഹൃദങ്ങൾ പലപ്പോഴും കാലത്തോടൊപ്പം നിങ്ങി പിന്നെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലെ നനുത്ത നിനവായ് മാറാറുണ്ട്. കാലപ്രവാഹത്തിലെ പൊങ്ങു തടികളാവുന്ന ജീവിതങ്ങൾ!<br />
നാളുകൾ കുറേ കഴിഞ്ഞു. ഒരു ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തിലാണ് ദീർഘനാളായ് ഉപയോഗശൂന്യമായി കിടന്ന മുറി എക്സർസൈസ് ചെയ്യാനായ് ഉപയോഗിക്കാമെന്ന് രാജീവനൊരു തോന്നലുണ്ടായത്. ക്രിസ്തുമസ് അവധിയായതിനാൽ രണ്ട് ദിവസം ഓഫീസിൽ പോകേണ്ട എന്നുള്ളതും രാജീവന് സൗകര്യമായി.<br />
”എത്ര നാളായ് കിടക്കുന്ന സാധനങ്ങളാ...നമ്മളൊട്ട് ഉപയോഗിക്കുന്നുമില്ല. എല്ലാം പുറത്തെവിടെയെങ്കിലും കളയണം.“ മുറിയിൽ നിന്നും സാധനങ്ങൾ ഓരോന്നായ് രാജീവൻ പുറത്തേക്കെടുത്തുവെച്ചു.<br />
അശ്വതി കാർട്ടൺ ബോക്സ് തുറന്ന് കമ്പിളിപ്പുതപ്പുകൾ പുറത്തെടുത്തു. ”നമ്മളുപയോഗിക്കുന്നില്ലേലും, ഇതിനൊക്കെ ആർക്കെങ്കിലും ഉപയോഗം വരും. നല്ലതുപോലെ കഴുകി വെച്ചിരിക്കുന്നതല്ലേ?“<br />
”പിന്നെ പിന്നെ ... ഈ കൂറ! നിനക്ക് വേറേ പണിയില്ലേ?“ രാജീവൻ കളിയാക്കി.<br />
അശ്വതി ചിരിച്ചുകൊണ്ട് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.<br />
<br />
മഞ്ഞിന്റെ തണുപ്പിൽ പുതപ്പിനുള്ളിൽ സുഖമായി ചുരുണ്ടുകൂടികിടക്കുമ്പോഴാണ് പിറ്റേന്ന് രാജീവന്റെ ചുമലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത്!<br />
ഉറക്കം നഷ്ടപ്പെട്ടെങ്കിലും കണ്ണു തുറന്ന രാജീവൻ അതിശയിച്ചു!<br />
കണ്മുന്നിൽ...<br />
അശ്വതി. ഒരുങ്ങി സുന്ദരിയായ് നില്ക്കുന്നു. എവിടെയോ പോകാൻ തയ്യാറായതുപോലെ...<br />
പതിവില്ലാതെ എന്താ ഇങ്ങനെ? രാജീവന്റെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിൽ തറച്ചു. നാലു മണി ആകുന്നതേ ഉള്ളൂ.<br />
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുക്കേണ്ടി വന്നു രാജീവന് . ഒരുങ്ങി സുന്ദരിയായ ഭാര്യ സുസ്മേരവദനയായി ചായക്കപ്പുമായ് മുന്നിൽ വന്ന് കണിയായ് നിന്നാൽ ഏതു ഭർത്താവും വീഴും. തണുപ്പ് മറക്കും...മഞ്ഞ് മറക്കും...പാതിരാവെന്നോ പത്തുവെളുപ്പെന്നോ മറക്കും. രാജീവനും അതിനൊരപവാദമല്ലായിരുന്നു.<br />
പുതച്ചിരുന്ന പുതപ്പ് അന്തരീക്ഷത്തിൽ പറന്നു!<br />
“എന്താ, ചക്കരേ? പതിവില്ലാതെ...”<br />
അശ്വതി ചിരിക്കുന്നു. അവളുടെ ചിരി അവളെ കൂടുതൽ മനോഹരിയാക്കുന്നു. അയാളവളെ പുണർന്നു.<br />
അശ്വതിയുടെ വിരലുകൾ രാജീവന്റെ മുടിയിലൂടെ ഓടി.<br />
<br />
“ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ?” അശ്വതിയുടെ ചോദ്യം.<br />
“പറഞ്ഞോളൂ ഭവതീ, ഈ നേരത്ത്...ഈ രൂപത്തിൽ...നീ വന്നിട്ട് എന്തു ചോദിച്ചാലും അനുസരിക്കാൻ ഈയുള്ളവൻ റെഡി.“<br />
”സത്യമായിട്ടും!“ അശ്വതിയുടെ കണ്ണുകളിൽ അവിശ്വസനീയതയുടെ ഒരു ലാഞ്ചനയുണ്ടായിരുന്നു.<br />
”ഉം“ അയാൾ മൂളി<br />
”എങ്കിൽ വണ്ടിയെടുക്ക്. എനിക്കൊരു സ്ഥലം വരെ പോണം.“ അശ്വതിയുടെ കൈയിൽ വണ്ടിയുടെ താക്കോൽ!<br />
ഇപ്പോൾ രാജീവൻ ശരിക്കും ഞെട്ടി. മഞ്ഞുപെയ്യുന്ന പ്രഭാതത്തിൽ നഗരമുണരുന്നതിന് മുന്നേ...വണ്ടിയുമെടുത്ത് പുറത്തു പോകുക! അയാൾക്ക് അതിനേക്കാൾ വെറുപ്പുള്ള ഒരു കാര്യവുമില്ലായിരുന്നു.<br />
”വാക്കു മാറല്ലേ..“ അശ്വതി അയാളുടെ കവിളിൽ നുള്ളി. പൊയ്പ്പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലലോ. പെൺബുദ്ധി അപാരം! പക്ഷേ അയാളത് പറഞ്ഞില്ല.<br />
ഒരുകൂട്ടം സംശയങ്ങളും, ചോദ്യങ്ങളും രാജീവന്റെ മനസ്സിൽ നിന്നും തികട്ടി വന്നു. അയാൾക്കത്ഭുതമായിരുന്നു.<br />
അന്യമായ ഒരു നഗരത്തിൽ...ഇന്റർനെറ്റും ഓൺലൈൻ സൗഹൃദവുമല്ലാതെ, പച്ചയായ മനുഷ്യരോട് തനിക്കറിയാവുന്ന ഭാഷയിൽ, നാട്യങ്ങളൊന്നുമില്ലാതെ തുറന്നു സംസാരിക്കാൻ കഴിയാതെ വരുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വികലമായ മനസ്സിന്റെ വിഭ്രാന്തിയാണോ താനീ കാണുന്നത്!<br />
രാജീവൻ ചോദിച്ചു, ”അശ്വതീ, നീ എന്തോർത്തിട്ടാ... ഈ നേരത്ത് പുറത്തിറങ്ങിയാ ഒരു പൂച്ചക്കുഞ്ഞിനെപോലും നിനക്ക് കാണാൻ കിട്ടില്ല. വെറുതെ തണുപ്പുകൊള്ളാതെ കിടന്നുറങ്ങിയാൽ പോരേ?“<br />
അശ്വതിയുടെ ചിരി കൂടുതൽ ഭംഗിയുള്ളതായി. നിരപ്പുള്ള വെളുത്ത പല്ലുകൾ പുറത്തുകാട്ടിയുള്ള അശ്വതിയുടെ ചിരിക്ക് അസാധാരാണമായ ഒരു ഭംഗിയും വശ്യതയുമുണ്ടന്ന് രാജീവന് പലപ്പോഴും തോന്നിയിട്ടുണ്ട്. അയാൾ കൂടുതലൊന്നും പറയാതെ അശ്വതിയുടെ പുറകേ നടന്നു. കണ്ണും തിരുമ്മി.<br />
<br />
പാതിരാത്രിയോളം തിരക്കൊഴിയാത്ത മാർക്കറ്റിന്റെ നിശബ്ദത അവരധികം കണ്ടിട്ടില്ലായിരുന്നു. വശങ്ങളിൽ പുറകോട്ട് പാഞ്ഞുപോകുന്ന അടഞ്ഞ ഷട്ടറുകൾ നോക്കി അശ്വതി ഇരുന്നു. സ്കൂൾ സമുച്ചയം ചുറ്റി കാർ നഗരത്തിലെ പ്രധാന നിരത്തിൽ എത്തുന്നതു വരെ അവരൊന്നും സംസാരിച്ചില്ല.<br />
അശ്വതിയാണ് ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് സംസാരം തുടങ്ങിയത്.<br />
”അച്ഛൻ നാട്ടിൽ നിന്ന് വന്നപ്പോഴാണ് ഞാനീ സമയത്ത് ഇതിന് മുന്നേ വന്നിട്ടുള്ളത്. നാലു മണിക്കത്തെ ട്രയിൻ വന്നപ്പോ സമയം 7 മണി. ഓർക്കുന്നുണ്ടോ അത്? നാട്ടിലാരുന്നപ്പോ ഈ നേരത്ത് എണീറ്റ് വല്ലപ്പോഴുമാണേലും അമ്പലത്തിൽ പോവുമായിരുന്നു.“<br />
അശ്വതി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എല്ലാത്തിനും രാജീവന്റെ മറുപടി ഒരു മൂളലിൽ മാത്രം ഒതുങ്ങി നിന്നു.<br />
പ്രധാനനിരത്തിൽ നിന്നും കാർ റെയിൽവേ സ്റ്റേഷൻ റോഡിലേയ്ക്ക് തിരിഞ്ഞതും അശ്വതി പറഞ്ഞു.<br />
”രാജീവേട്ടാ, വണ്ടിയൊന്ന് നിർത്തണേ...ദേ, ആ സ്ട്രീറ്റ് ലൈറ്റിന്റെ താഴെ...“<br />
”നിനക്കിതെന്തിന്റെ പ്രാന്താ? മഞ്ഞത്ത് റോഡിന്റെ നടുവിൽ...“ അയാൾ ബ്രേക്കിൽ അമർത്തി ചവുട്ടി.<br />
അശ്വതി കാറിൽ നിന്നും ചാടി ഇറങ്ങുകയായിരുന്നു.” ആ ഡിക്കി ഒന്ന് തുറക്കാമോ?“<br />
രാജീവൻ കാറിൽ തന്നെയിരുന്നു.ഒന്നും മനസ്സിലാകാതെ... നഷ്ടമായ ഉറക്കത്തിന്റെ ആലസ്യമായിരുന്നു അയാൾക്ക് അപ്പോഴും.<br />
”രാജീവേട്ടാ, ഒരു നിമിഷം. ഞാനിതാ വരുന്നേ...“ രാജീവൻ അടഞ്ഞുപോകുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു.<br />
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാളതു കണ്ടു! അശ്വതിയുടെ കൈയിൽ കുറേ കമ്പിളിപ്പുതപ്പുകൾ! അവളതുമായ് സ്ട്രീറ്റ് ലൈറ്റിന് താഴെ ചുരുണ്ട്കൂടി ഉറങ്ങുന്ന രൂപങ്ങളുടെ നേരേയ്ക്ക് നടക്കുന്നു. രാജീവൻ കാറിൽ നിന്നും ഇറങ്ങി.<br />
മരംകോച്ചുന്ന തണുപ്പ്! കമ്പിളി ഉടുപ്പില്ലാതിരുന്നിട്ടുകൂടി രാജീവൻ തണുപ്പറിഞ്ഞില്ല. അയാളുടെ ഉരുകുന്ന ഉള്ളത്തിന്റെ ചൂടിൽ ശരീരം വിയർത്തു.<br />
ഉറങ്ങുന്ന രൂപങ്ങൾക്ക് മുകളിൽ പുതപ്പ് വിടർത്തി വിരിച്ചിട്ട് മടങ്ങുന്ന അശ്വതിയുടെ കണ്ണുകളിലെ തിളക്കത്തിന് എന്തെന്നില്ലാത്ത നിഷ്ക്കളങ്കത. ദൈന്യത നിഴലിക്കുന്ന മുഖവുമായ് അശ്വതി അയാളെ നോക്കി.<br />
”രാജീവേട്ടാ, കുറച്ച് നാള് മുന്നേ ഇതു ചെയ്യാൻ നമ്മുക്ക് കഴിഞ്ഞിരുന്നേല്...ഈ പാവങ്ങൾ ഇത്രേം ദെവസം തണുപ്പ് പിടിക്കാതെ കിടന്നേനേ. അല്ലേ?“<br />
അയാളൊന്നും മിണ്ടിയില്ല. വണ്ടി സ്റ്റാർട്ട് ചെയ്തു. നഗരം അപ്പോൾ തിരക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.<br />
<br /></div>
Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.com14