<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4403605190958541976</id><updated>2012-01-30T21:06:53.216+05:30</updated><category term='കഥ'/><category term='അനുഭവം'/><title type='text'>എന്റെ ചില കുറിപ്പുകള്‍</title><subtitle type='html'>അപ്പുക്കുട്ടന്റെ ലോകത്തിലേക്ക് സ്വാഗതം!</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://satheeskm.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default?max-results=100'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>76</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4403605190958541976.post-4271796695086018332</id><published>2011-10-02T22:12:00.002+05:30</published><updated>2011-10-02T22:17:08.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പച്ചവെള്ളം</title><content type='html'>നല്ല പുതു പുത്തൻ പെടയ്ക്കണ നോട്ട്! ആദ്യമായിട്ടാണ് അപ്പുക്കുട്ടന്റെ കൈയിൽ ഇത്തരമൊരു നോട്ട് കിട്ടുന്നത്. അതും ഒരു രൂപ നോട്ട്!.&lt;br /&gt;എന്നും വിഷുവായിരുന്നെങ്കിൽ...എന്നും കണികാണാൻ പറ്റുമായിരുന്നെങ്കിൽ...എന്നും കൈനീട്ടം കിട്ടുമായിരുന്നെങ്കിൽ...&lt;br /&gt;കൈ നീട്ടം കിട്ടിയ ഒരു രൂപ നോട്ടിനെ അപ്പുക്കുട്ടൻ ഉള്ളം കൈയിൽ നിവർത്തി വെച്ച് മുഖത്തിനോടടുപ്പിച്ചു. പുത്തൻ നോട്ടിന്റെ മണം!&lt;br /&gt;അപ്പുക്കുട്ടൻ ആ നോട്ടിനെ ഉമ്മവെച്ചു. അമ്മ സന്തോഷം കൊണ്ട് സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതു പോലെ...&lt;br /&gt;സേതുവിനും സന്തോഷിക്കാൻ വകയുണ്ട്. അവൾക്ക് കിട്ടിയത് അൻപത് പൈസ ആണ്. അവളെ ശരിക്കും പറ്റിച്ചതാണ്. ഒരു രൂപാ വേണോ അൻപത് പൈസ വേണോ എന്ന് അച്ഛൻ അവളോട് ചോദിച്ചു. അച്ഛൻ ‘അൻപത്’ എന്നത് ഒരു ആനയുടെ കനത്തിലാണ് പറഞ്ഞത്.&lt;br /&gt; മണ്ടിപ്പെണ്ണ്!&lt;br /&gt;അവളതിൽ വീണു. &lt;br /&gt;എന്നിട്ടും അച്ഛൻ ചിരിച്ചു കൊണ്ട് ഒരു രൂപ നോട്ട് അവൾക്ക് നേരേ നീട്ടി.&lt;br /&gt;അവൾ അപ്പുക്കുട്ടന്റെ കൈയിലെ ഒരു രൂപാ നോട്ടിലേക്കും അച്ഛൻ നീട്ടിയ നോട്ടിലേയ്ക്കും സംശയത്തോടെ നോക്കി.&lt;br /&gt;പിന്നെയൊരു ബഹളമായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ....&lt;br /&gt;“എനിക്ക് അൻപത് പൈസ മതിയേ...എനിക്ക് അൻപത് പൈസ മതിയേ...”&lt;br /&gt;‘അൻപത്’ എന്നത് അച്ഛൻ പറഞ്ഞതിലും കനത്തിൽ പറയാനവൾ ആ അലറലിലും ശ്രമിച്ചുകൊണ്ടിരുന്നു.&lt;br /&gt;അപ്പുക്കുട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചു. അച്ഛൻ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു.&lt;br /&gt;അൻപത് പൈസ തുട്ട് ഉയർത്തിക്കാട്ടി അവൾ അപ്പുക്കുട്ടനെ കൊഞ്ഞനം കാട്ടി. ഗർവോടെ അവന്റെ മുന്നിലൂടെ സേതു നടന്നു.&lt;br /&gt;“ഈ പെണ്ണുങ്ങളെല്ലാം മണ്ടികളാ അല്ലേ അച്ഛാ...?” അപ്പുക്കുട്ടൻ അച്ഛന്റെ ചെവിയിൽ ചോദിച്ചു.&lt;br /&gt;“അതെന്താ?”&lt;br /&gt;“അമ്മയ്ക്ക് സ്വർണ്ണമാല വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞതെന്താ?, എടീ, നെനക്ക് സ്വർണ്ണമാലേക്കാൾ എണക്കം മുത്തുമാലേന്നല്ലേ...പാവം അമ്മ...ചക്കിപ്പൂച്ചേടെ കഴുത്തിൽ മാലകെട്ടിയപോലെയാ അമ്മയിപ്പോൾ നടക്കുന്നേ...”&lt;br /&gt;അച്ഛൻ അപ്പുക്കുട്ടന്റെ വാ പൊത്തി. “അമ്മ കേക്കണ്ട”&lt;br /&gt;&lt;br /&gt;ഉച്ചകഴിഞ്ഞതോടെ സേതുവിന്റെ സ്വഭാവത്തിന് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി. അച്ഛൻ ഊണുകഴിഞ്ഞുള്ള ഉറക്കത്തിലേയ്ക്ക് വീണിരുന്നു. അമ്മ പതിവുപോലെ &lt;a href="http://satheeskm.blogspot.com/2006/12/blog-post_13.html"&gt;മാഞ്ചുവട്ടിലെ പരദൂഷണ &lt;/a&gt;കമ്മറ്റിയിൽ വായിൽ നാവിടാതെ അദ്ധ്വാനിച്ചുകൊണ്ടിരുന്നു.&lt;br /&gt;രണ്ടുപേരേയും ഇത്തരം സന്ദർഭത്തിൽ ശല്യപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലന്ന് സേതുവിനും അറിയാം.&lt;br /&gt;അതുകൊണ്ട് അവൾ അപ്പുക്കുട്ടന്റെ പുറകേ കൂടി.&lt;br /&gt;“എനിക്കാ ഒരു രൂപാ തരാമോ? ഞാനേ ‘അൻപത്‘ പൈസ തരാം.” ‘അൻപത്’ പൈസയ്ക്ക് അച്ഛൻ പറഞ്ഞിരുന്നതുപോലെ മുഴുപ്പ് കൊടുക്കാൻ അവൾ അപ്പോഴും ശ്രമിച്ചിരുന്നു!&lt;br /&gt;‘നിന്റെ വലിയ പൈസ നിന്റെ കൈയിലിരുന്നോട്ടെ...എനിക്ക് ഒരു രൂപ മതി” അപ്പുക്കുട്ടൻ പറഞ്ഞു.&lt;br /&gt;കുറച്ച് നേരം തലേം ചൊറിഞ്ഞ് അവൾ അപ്പുക്കുട്ടനെ ചുറ്റിപ്പറ്റി നിന്നു. പിന്നെ ഒരോട്ടമായിരുന്നു. വീടിന് ഒരു വലം വെച്ച് അവൾ വീണ്ടും അപ്പുക്കുട്ടന്റടുക്കലെത്തി.&lt;br /&gt;“പിന്നെ... ഞാനൊരു കാര്യം പറയട്ടെ...”&lt;br /&gt;അമ്മപ്പശുവിന്റെ അകിടിനെ ചുറ്റി പശുക്കിടാവ് നടക്കുന്നതുപോലുള്ള അവളുടെ നടപ്പ് കണ്ടപ്പോഴേ അപ്പുക്കുട്ടന് എന്തോ പന്തികേട് മണത്തിരുന്നു.&lt;br /&gt;“എന്താ?”&lt;br /&gt;“ബിന്ദു പറയാണേ...” കുറച്ചുനേരം അവൾ തലയും ചൊറിഞ്ഞ് നിന്നു. തല മുഴുവൻ പേനാണ്. കൊണ്ടുപോയി മുടി വടിച്ചു കളയാൻ അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞതിന് എന്തെല്ലാം പ്രശ്നങ്ങളാണവളുണ്ടാക്കിയത്.&lt;br /&gt;“പെണ്ണുങ്ങളായാൽ അങ്ങനെയാ...മുടിയുമുണ്ടാവും. പേനുമുണ്ടാവും.” അച്ഛനന്നങ്ങനെ പറഞ്ഞതോടെ സേതു അടങ്ങി. അവൾ അപ്പുക്കുട്ടനെ നോക്കി ഗോഷ്ഠി കാണിച്ചു. പക്ഷേ അമ്മ ഏറ്റു പിടിച്ചു. പെണ്ണുങ്ങളെ അടച്ചാക്ഷേപിച്ചതിൽ അമ്മ പ്രതിക്ഷേധിച്ചു. പ്രശ്നം മാഞ്ചുവട്ടിലെ കമ്മറ്റിയിൽ അവതരിപ്പിക്കുമോന്ന് അച്ഛന് പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനൊന്നും സംഭവിച്ചില്ല.&lt;br /&gt;“ബിന്ദു പറയാണേ...ഒരു രൂപയാണ് വല്ല്യതെന്ന്...”&lt;br /&gt;“വേല മനസ്സിലിരിക്കട്ടെ കുഞ്ഞേ, നിനക്ക് കിട്ടിയത് നീയെടുത്തോ...എനിക്ക് കിട്ടിയത് ഞാനും...” അപ്പുക്കുട്ടൻ ഞാന്നു കിടന്നിരുന്ന മാവിൻ‌കൊമ്പിൽ കൈപിടിച്ച് തൂങ്ങിയാടിക്കൊണ്ടിരുന്നു.&lt;br /&gt;“പിന്നെ ഒരു രൂപാക്കാരൻ മൊതലാളി നടക്കണു...”&lt;br /&gt;“ ങ്ഹാ, മൊതലാളി തന്നെയാ.” അപ്പുക്കുട്ടന് അവളുടെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെട്ടില്ല. നല്ലൊരു ദിവസമായിട്ട് അച്ഛന്റെ കൈയിൽ നിന്നും കിഴുക്ക് വാങ്ങേണ്ടന്ന് കരുതി മാത്രം അവൻ കയ്യാങ്കളി ഒന്നും നടത്തിയില്ല.&lt;br /&gt;“മൊതലാളിക്ക് ചൊണയൊണ്ടോ എന്നോട് പന്തയം വെയ്കാൻ...” ഇത്തിരിപ്പോന്നൊരു കാന്താരിപ്പെണ്ണ് അപ്പുക്കുട്ടനെ വെല്ലുവിളിക്കുന്നു!&lt;br /&gt;“എന്ത് പന്തയം?” പന്തയത്തിലെന്നും അപ്പുക്കുട്ടനേ ജയിച്ചിട്ടുള്ളു. ഇത്തിരിപ്പോന്ന ഈ കാന്താരീടെ മുന്നിൽ തോറ്റുകൊടുക്കാനോ? അപ്പുക്കുട്ടൻ അതിനൊരിക്കലും തയ്യാറല്ല്ലായിരുന്നു. ആണിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം! അത് അനുവദിക്കാൻ പാടില്ല. മുളയിലേ നുള്ളണം.&lt;br /&gt;“അതേ... ഏറ്റവും കൂടുതൽ വെള്ളം കുടിക്കണതാരണന്ന് പന്തയം!”&lt;br /&gt;ഇത്ര നിസ്സാരമായൊരു കാര്യമാണോ പന്തയമായിട്ട് പറയുന്നത്. അപ്പുക്കുട്ടൻ മറിച്ചൊന്നും പറഞ്ഞില്ല. വിജയം സുനിശ്ചിതം!&lt;br /&gt;രണ്ടുപേരും പഞ്ചായത്ത് കിണറ്റിനടുത്തേക്ക് നടന്നു.&lt;br /&gt;“ആദ്യം ഞാൻ കുടിക്കാം.” സേതു പറഞ്ഞു. അപ്പുക്കുട്ടനും അതുതന്നെ നല്ലതെന്ന് തോന്നി.&lt;br /&gt;കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി അപ്പുക്കുട്ടൻ സേതുവിന്റെ കൈക്കുമ്പിളിലേയ്ക്ക് സാവധാനം ഒഴിച്ചു കൊടുത്തു. അവളത് കുടിച്ചുകൊണ്ടുമിരുന്നു.&lt;br /&gt;ഏകദേശം ബക്കറ്റിന്റെ കാൽഭാഗം വെള്ളം അവൾ കുടിച്ചുകാണും. പെട്ടെന്ന് അപ്പുക്കുട്ടനെ അതിശയപ്പെടുത്തിക്കൊണ്ട് അവൾ താഴെ തറയിലേയ്ക്കിരുന്നു. രണ്ടുകൈകൊണ്ടും വയർ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു അവൾ!&lt;br /&gt;“എന്താ? എന്തു പറ്റി?”&lt;br /&gt;അപ്പുക്കുട്ടന്റെ ചോദ്യത്തിന് മറുപടി രാവിലെ അൻ‌പത് പൈസായ്ക്ക് വേണ്ടി ഉണ്ടാക്കിയതുപോലെ തന്നെയായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ!&lt;br /&gt;കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് അവൾ പറയുന്നുണ്ടായിരുന്നു.”എന്നെക്കൊണ്ട് വെള്ളമെല്ലാം കുടിപ്പിച്ച് എന്റെ വയറെല്ലാം പൊട്ടുന്നേ...എന്റെ വയറെല്ലാം പൊട്ടുന്നേ...”&lt;br /&gt;അപ്പുക്കുട്ടന് എന്തുചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല.&lt;br /&gt;“ഞാനച്ഛനോട് പറയുമേ....ഞാനമ്മയോട് പറയുമേ...എന്റെ വയറ് പൊട്ടുന്നേ...” അലറലിന് ഒരു അറുതിയുമില്ലായിരുന്നു.&lt;br /&gt;അപ്പുക്കുട്ടൻ ആകെ വെപ്രാളത്തിലായി. സംഗതി കാര്യമാകാനാണ് സാധ്യത. അച്ഛനറിഞ്ഞാൽ അടി ഉറപ്പ്. &lt;br /&gt;‘ഒന്നുമറിയാത്ത പെണ്ണിനെ വെള്ളം കുടിപ്പിച്ച് വയറ് കേടാക്കിയെന്ന്‘ അമ്മയും പറയും.ഉറപ്പാണത്!&lt;br /&gt;അപ്പുക്കുട്ടന്റെ കൈ അറിയാതെ പോക്കറ്റിലേയ്ക്ക് പോയി. തിരികെ വന്ന കൈയ്യിൽ ഒരു രൂപ നോട്ടുണ്ടായിരുന്നു. സേതുവിന്റെ കരച്ചിൽ പിടിച്ച് നിർത്തിയത് പോലെ നിന്നു.&lt;br /&gt;അവൾ അപ്പുക്കുട്ടന്റെ കൈയ്യിൽ നിന്നും ഒരു രൂപ നോട്ട് തട്ടിപ്പറിച്ചുകൊണ്ട് വീട്ടിലേയ്ക്ക് ഓടി. &lt;br /&gt;അപ്പുക്കുട്ടൻ പുറകേ ഓടിയില്ല...അവൻ കരഞ്ഞില്ല...&lt;br /&gt;താടിക്ക് കൈ താങ്ങി അവനങ്ങനെ നിന്നു.&lt;br /&gt;പെണ്ണിന്റെ ശക്തി അവളുടെ കണ്ണിരാണന്ന് അച്ഛൻ പറയുന്നത് ശരി തന്നെ. അവനോർത്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-4271796695086018332?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/4271796695086018332/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=4271796695086018332' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/4271796695086018332'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/4271796695086018332'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/10/blog-post.html' title='പച്ചവെള്ളം'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-214208044631155749</id><published>2011-09-21T21:43:00.002+05:30</published><updated>2011-09-22T21:45:27.915+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അച്ഛന്റെ പേടി</title><content type='html'>ഈ മൂത്തവരുടെ ഒരു പേടി!&lt;br /&gt;ഇങ്ങനെയുമുണ്ടോ? അപ്പുക്കുട്ടന് ഒന്ന് അനങ്ങാൻ പോലും പറ്റില്ല. പിന്നെയാണോ മരത്തേൽ കേറുന്നതും സൈക്കിളേ കേറുന്നതും!&lt;br /&gt;എന്തിനാ ഇവരൊക്കെ ഇങ്ങനെ പേടിക്കുന്നത്? അപ്പുക്കുട്ടന് അത് ഒരിക്കലും മനസ്സിലായിട്ടില്ല. കഴിഞ്ഞയാഴ്ച കിഴക്കേതിലെ മാവിൽ കശുമാങ്ങ പറിക്കാൻ കേറിയിട്ട് അപ്പുക്കുട്ടന് എന്താ സംഭവിച്ചത്? &lt;br /&gt;മാവിൽ കയറി...കശുവണ്ടി പറിച്ചു...&lt;br /&gt;അറിയാതെ ഉറുമ്പിൻ കൂട്ടിൽ തലയിട്ടു. അത്രതന്നെ! അതിനെന്തൊക്കെ പുകിലാ ഉണ്ടാക്കിയത്?&lt;br /&gt;മുഖത്തൊക്കെ ഉറുമ്പ് കടിയേറ്റ് പൊങ്ങി വന്നു. തരക്കേടില്ലാത്ത വേദനയുമുണ്ടായിരുന്നു. അതിന് അമ്മയെന്തിനാ കരഞ്ഞത്? അച്ഛനെന്തിനാ വടിയുമെടുത്തോണ്ട് വന്നത്?&lt;br /&gt;വേദനയെടുത്ത അപ്പുക്കുട്ടൻ കരഞ്ഞില്ല! എന്തു രസമായിരുന്നു ആ മാവിൻ കൊമ്പിൽ! ഒരു കമ്പിൽ നിന്നും മറ്റേ കമ്പിലേയ്ക്ക് ചാട്ടം! അതെങ്ങാനും അമ്മയോ അച്ഛനോ കണ്ടിരുന്നെങ്കിൽ...പിന്നെ അതുമതി അമ്മയ്ക്ക് ഒരാഴ്ചയ്ക്ക് കരയാൻ. അച്ഛന് ഭീഷണി മുഴക്കാൻ...അച്ഛന്റെ ഭീഷണിയൊക്കെ കണക്കാണ്! അത് അപ്പുക്കുട്ടന് മനസ്സിലായത് കുറച്ച് നാള് മുൻപാണ്. അന്ന് അച്ഛൻ അമ്മയോട് പറയുകയാണ്, “ എടീ എനിക്ക് സത്യത്തിൽ പേടിയാണ്, ഈ ചെറുക്കൻ എന്തൊക്കെ കുരുത്തക്കേടാ ഈ കാണിക്കുന്നേ? വല്ല മരത്തേന്ന് വീണ് കാലും കൈയുമൊക്കെ ഒടിഞ്ഞാൽ...അതോർത്തിട്ടാ എനിക്ക് പേടി. പിന്നെ ഒന്ന് പേടിപ്പിച്ച് നിർത്താനാ ഞാനീ കണ്ണുരുട്ടുന്നതും വടിയെടുക്കുന്നതുമൊക്കെ.”&lt;br /&gt;അങ്ങനെയാണ് അപ്പുക്കുട്ടന് അച്ഛന്റെ പേടിയെ കുറിച്ച് ആദ്യമായ് മനസ്സിലാകുന്നത്.&lt;br /&gt;അപ്പുക്കുട്ടന് പനി വന്നാൽ അച്ഛന് വയറ് വേദന വരും. ആധികൊണ്ടാണന്നാണ് അമ്മ പറയുന്നത്. പക്ഷേ അതെന്താണന്ന് അപ്പുക്കുട്ടന് മനസ്സിലായില്ല.&lt;br /&gt;വളയംചിറയിലെ ഞാറ മരത്തിൽ കേറിയതിന് കല്യാണി അമ്മ വന്ന് പരാതി പറഞ്ഞപ്പോഴാണ് അച്ഛന്റെ പരിഭ്രാന്തി ഒന്നുകൂടി കൂടിയത്.&lt;br /&gt;‘ചെറുക്കന്റെ കൂട്ടുകെട്ട് അത്ര ശരിയല്ല.ഒറ്റൊരെണ്ണത്തിനെ വീട്ടിലടുപ്പിക്കരുത്.” അച്ഛൻ തീരുമാനിച്ചുറപ്പിച്ചു. അച്ഛന്റെ കണ്ണുരുട്ടൽ പിന്നിട് അപ്പുക്കുട്ടന്റെ കൂട്ടുകാരോടായി.&lt;br /&gt;അച്ഛന്റെ പേടിയും, പരിഭ്രമവും, ആധിയും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് അപ്പുക്കുട്ടന് ഒരാഗ്രഹം. ഒരു ചെറിയ ആഗ്രഹം...&lt;br /&gt;ഹരീഷും,റജിയും,മധുവുമെല്ലാം ചെയ്യുന്നതുപോലെ...സൈക്കിൾ ചവിട്ടണം.&lt;br /&gt;സൈക്കിൾ ചവിട്ടണമെങ്കിൽ അത് പഠിക്കണം. എങ്ങനെ?&lt;br /&gt;ഹരീഷിനും റജിയ്ക്കുമൊന്നും ഒരു പ്രശ്നോമില്ല. അവരുടെ വീട്ടിൽ സൈക്കിളുണ്ട്. വലിയ സൈക്കിൾ. അവരത് ഇടയ്ക്കിട്ടാണ് ചവിട്ടുന്നത്. മുകളിൽ കേറിയാൽ കാലെത്തില്ല.&lt;br /&gt;അച്ഛനൊരു സൈക്കിളുണ്ടാരുന്നെങ്കിൽ...&lt;br /&gt;വെറുതേ ആശിക്കാമെന്നല്ലാതെ...അത് നടക്കുന്ന കാര്യമല്ല. മറ്റൊന്നുമല്ല. അച്ഛന് സൈക്കിൾ ചവിട്ട് അറിയില്ല. ‘നിന്റച്ഛൻ സൈക്കിള് സ്റ്റാന്റേ വെച്ച് ചവിട്ടുമെന്ന്‘ അമ്മയൊരിക്കൽ പറഞ്ഞത് അപ്പുക്കുട്ടൻ ഓർത്തു.&lt;br /&gt;അച്ഛനോട് അനുവാദം വാങ്ങണമെന്ന് അപ്പുക്കുട്ടനുണ്ടായിരുന്നു. പക്ഷേ അത് വേണ്ടന്ന് പിന്നീട് തീരുമാനിച്ചു. അച്ഛന്റെ മറുപടി അപ്പുക്കുട്ടന് ഊഹിക്കാൻ പറ്റുമായിരുന്നു.&lt;br /&gt;“സൈക്കിള് കമ്പി പോലിരിക്കണ നീയിനി അതിന്റെ പൊറത്ത് കേറാത്ത കൊഴപ്പേ ഒള്ളൂ രണ്ടായിട്ടൊടിയാൻ...” അല്ലെങ്കിൽ പറയും; “ഇനി സൈക്കിളേന്ന് വീ‍ണിട്ട് വേണം കാലും കൈയും പൊട്ടാൻ...പിന്നെ ആശുപത്രി...മരുന്ന്...ദേ, പൊയ്ക്കോണം. ഇനി ഇതും പറഞ്ഞ് എന്റടുത്ത് വന്നുപോകരുത്...”&lt;br /&gt;വീട്ടിൽ കറണ്ടെടുക്കാൻ സേതുകെടന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് അച്ഛന്റെ പേടി യാതൊരു മറയുമില്ലാതെ പുറത്തുവന്നത്.&lt;br /&gt;“ഇനി അതിന്റേം കൂടെ കൊഴപ്പേ ഒള്ളൂ. എന്നിട്ട് വേണം പ്ലഗ്ഗിലൊക്കെ കൈയിട്ട് കറന്റടിക്കാൻ...”&lt;br /&gt;&lt;br /&gt;അപ്പുക്കുട്ടന്റെ ഗുരുവാകാൻ ഹരീഷ് തയ്യാറായി. അവൻ തന്നെ ഒരു കൊച്ചുസൈക്കിൾ കൊണ്ടുവന്നു. പഠനം അമ്പലത്തിന് തെക്കേ റോഡിലാക്കാൻ അപ്പുക്കുട്ടനാണ് തീരുമാനിച്ചത്. അവിടെയാകുമ്പോൾ അടുത്തുള്ള ആരും വരാൻ സാധ്യതയില്ല. പോരാത്തതിന് റോഡിന് അധികം വളവുമില്ല. വണ്ടിയോട്ടവും കുറവ്!&lt;br /&gt;സൈക്കിളേൽ കേറിയിരുന്നപ്പോൾ അപ്പുക്കുട്ടന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മാവിനും ഞാറമരത്തിനുമൊക്കെ ഉയരം ഒത്തിരി കൂടുതലാണങ്കിലും അപ്പുക്കുട്ടന് ഇപ്പോൾ സൈക്കിളിലിരിക്കുന്നത് തന്നെയാണ് ഏറ്റവും ഉയരത്തിലുള്ള കാര്യമെന്ന് തോന്നി. അപ്പുക്കുട്ടനെയും സൈക്കിളിനേയും നേരേ കൊണ്ടുപോകാൻ ഹരീഷ് നന്നേ പ്രയത്നിക്കുന്നുണ്ടായിരുന്നു.&lt;br /&gt;“എല്ലുപോലിരിക്കുന്നേലും നെനക്ക് നല്ല കനമാടാ.”  ഹരീഷ് ഇടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു.&lt;br /&gt;“നേരേ നോക്കി ചവിട്ടെടാ...”&lt;br /&gt;“ചന്തി നേരേ വെയ്ക്കെടാ...”&lt;br /&gt;“ഹാന്റില് വെട്ടിയ്ക്കാതെടാ...”&lt;br /&gt;“പെഡലേന്ന് കാലെടുക്കാതെടാ...”&lt;br /&gt;“നിന്റെ വെയിറ്റ് എന്റെ മേത്തോട്ടിടാതെടാ...”&lt;br /&gt;ഒരു സൈക്കിള് ചവിട്ട് പഠിക്കുന്നതിന് ഇത്രയധികം ഗുലുമാലുണ്ടാകുമെന്ന് അപ്പുക്കുട്ടൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.&lt;br /&gt;കുറേ നേരം ഹരീഷ് പറയുന്നത് കേട്ടിരുന്നപ്പോൾ അപ്പുക്കുട്ടന് വല്ലാണ്ടായി.&lt;br /&gt;ഒരു ഗുരു വന്നിരിക്കുന്നു. ഇവന്റെ ചന്തിയും ഹാന്റിലുമൊന്നും വെട്ടിയിട്ടില്ലാത്ത മാതിരിയാണ് ഒരു വർത്തമാനം! അഹങ്കാരം...അഹങ്കാരം...സൈക്കിൾ ചവിട്ടാൻ അറിയാമെന്ന് വെച്ച് ഇങ്ങനെയുമുണ്ടോ?&lt;br /&gt;“നീ മാവേൽ കേറാൻ വാടാ...അല്ലെങ്കിൽ ഞാറേ കേറാൻ വാ...” അപ്പുക്കുട്ടന് പലതും പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൂടുതലൊന്നും പറഞ്ഞില്ല. പറഞ്ഞതിത്രമാത്രം. &lt;br /&gt;“പിന്നെ നീ കൂടുതലൊന്നും പറയേണ്ട...വടക്കേതിലെ കുഞ്ഞമ്മയുടെ കുണ്ടിയ്ക്ക് സൈക്കിളിടിപ്പിച്ചിട്ട് അവര് നിന്റെ സൈക്കിളിന്റെ കണ്ണാടി അടിച്ച് പൊട്ടിച്ചത് എനിക്കറിയാത്തത് പോലെയാണ്...”&lt;br /&gt;പിന്നെ കുറേ നേരത്തേയ്ക്ക് അവന്റെ ശബ്ദം കേട്ടില്ല. അപ്പുക്കുട്ടൻ തിരിഞ്ഞുനോക്കി. ഞെട്ടിപ്പോയി. അവനില്ല. ഹരീഷില്ല. ദ്രോഹി...അവൻ കൈവിട്ടിരിക്കുന്നു... ഒരു തരിപ്പ് അപ്പുക്കുട്ടന്റെ കാലിൽ നിന്നും തലയിലോട്ട് കേറിപ്പോയി.&lt;br /&gt;സൈക്കിൾ ഒരു വശത്തേയ്ക്ക് ചായുന്നുണ്ടോ? അതോ അപ്പുക്കുട്ടന്റെ ശരീരമാണോ ചരിയുന്നത്?&lt;br /&gt;ഒന്ന് ആലോചിക്കുന്നതിന് മുന്നേ അത് സംഭവിച്ചിരുന്നു. എതിരേ ഒരു സൈക്കിൾ....&lt;br /&gt;അപ്പുക്കുട്ടന്റെ സൈക്കിൾ റോഡിന്റെ വീതി അളക്കുന്നു!&lt;br /&gt;കണ്ണടച്ച് ഒറ്റ പ്രാർത്ഥന...&lt;br /&gt;“ഭഗവാനേ, രക്ഷിക്കണേ...കശുവണ്ടി പറിച്ചാണേലും ഒരു രൂപ ഞാൻ നേർച്ച തരാമേ...”&lt;br /&gt;ഭഗവാനുപോലും ഒരു തീരുമാനമെടുക്കാൻ സമയം കൊടുക്കാതെ സൈക്കിൾ അടുത്ത വേലിയും പൊളിച്ച് കണ്ടത്തിലേയ്ക്ക് മറിഞ്ഞു.&lt;br /&gt;അപ്പുക്കുട്ടൻ കണ്ണു തുറന്നപ്പോൾ ഹരീഷ് അടുത്തുണ്ടായിരുന്നു. ഒറ്റ ചവിട്ട് കൊടുക്കണമെന്ന് തോന്നി. കാലുവലിച്ച് പൊക്കാൻ ഒരു ശ്രമം...എവിടെയൊക്കെയോ എന്തൊക്കെയോ തുളച്ചുകേറുന്നൊരു വേദന.&lt;br /&gt;“നീയനങ്ങാതെ കെടക്കെടാ...അല്ലെങ്കിൽ ആ പുഴുപ്പൻ മുള്ളെല്ലാം നിന്റെ മേത്തായിരിക്കും.”&lt;br /&gt;അപ്പോഴാണ് അപ്പുക്കുട്ടൻ അതു ശ്രദ്ധിച്ചത്! വീണത് കള്ളിമുൾ ചെടികൾക്കിടയിൽ...&lt;br /&gt;മുള്ളുകളൊക്കെ വലിച്ചൂരി, കാലിലെ പൊട്ടലിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരു പിഴിഞ്ഞൊഴിച്ച് വീട്ടിലേയ്ക്ക് ഒക്കി ഒക്കി നടക്കുമ്പോൾ അപ്പുക്കുട്ടൻ ആലോചിക്കുകയായിരുന്നു.&lt;br /&gt;‘അച്ഛനിനിയെന്തോന്ന് ആധിയാണോ ഉണ്ടാവാൻ പോണത്!”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-214208044631155749?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/214208044631155749/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=214208044631155749' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/214208044631155749'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/214208044631155749'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/09/blog-post_21.html' title='അച്ഛന്റെ പേടി'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-5602805724292616447</id><published>2011-09-19T09:30:00.001+05:30</published><updated>2011-09-19T14:19:01.956+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അയ്യപ്പന്റെ ബൈക്ക്</title><content type='html'>അയ്യപ്പൻ ജയിലിലേയ്ക്ക് പോകാൻ മുൻ‌നിരയിലെ മൂന്നുപല്ലുകളുടെ പോക്ക് ഒരു കാരണമായി എന്നുള്ളത്‌ വാസ്തവമാണ്! &lt;br /&gt;മൂന്നു പല്ലുകൾ പോയത് ഒരു കഥയാണ്.ഒരു ചെറിയകഥ!&lt;br /&gt;എല്ലുകളുടെ എണ്ണം കൂടിയ ഒരു ബൈക്ക് യാത്രയുടെ കഥ!&lt;br /&gt;അയ്യപ്പന് സ്വന്തമായ് ബൈക്കില്ല. ബൈക്കില്ലാത്തവന് അതോടിക്കാൻ പറ്റില്ലേ എന്നു ചോദിച്ചാൽ തീർച്ചയായും പറ്റും. മറ്റാരുടേതെങ്കിലും ആയാൽ മതി എന്നുമാത്രം. പക്ഷേ ഇവിടെ ഇതാരുടേതായിരുന്നുവെന്ന് അയ്യപ്പനുപോലും അറിയില്ല. അയ്യപ്പന് മാത്രമല്ല  പോലീസുകാർക്കും അറിയില്ലായിരുന്നു. ബൈക്ക് മോഷണത്തിന് അയ്യപ്പനെ പോലീസ് പിടിച്ച് ജയിലിലിട്ട് ഇടിച്ച് കൂമ്പിളക്കി എന്നൊന്നും ആരും കരുതിയേക്കരുത്. മാനം മര്യാദയായിട്ട് മോഷ്ടിക്കാനും മോഷണ മൊതൽ സൂക്ഷിക്കാനും അയ്യപ്പനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. &lt;br /&gt;പിന്നെ എന്തിന് അയ്യപ്പൻ ജയിലിൽ പോയി? ഭാഗ്യക്കേട്! അല്ലാണ്ട് എന്തു പറയാൻ....&lt;br /&gt;ഒരു വല്ല്യപ്പൻ അയ്യപ്പന്റെ ബൈക്കിന് വട്ടം ചാടി. അതിന് ഒരിക്കലും അയ്യപ്പൻ കുറ്റക്കാരനല്ല. അയ്യപ്പൻ ബ്രേക്ക് പിടിച്ചു. അതിന്ന് തീർച്ചയായും അയ്യപ്പനാണ് ഉത്തരവാദി. വണ്ടി പാളി.  വണ്ടി പാളാതിരിക്കാൻ  അയ്യപ്പന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഭാഗ്യക്കേട്! അല്ലാണ്ടെന്ത്...&lt;br /&gt;ബൈക്ക് റോഡ് സൈഡിലെ കരിങ്കൽ തിട്ടിലിടിച്ചു. അവസാനം വല്ല്യപ്പൻ ചെന്ന് അയ്യപ്പനെ പൊക്കിയെടുത്തു. &lt;br /&gt;വല്ല്യപ്പൻ അയ്യപ്പനെ പൊക്കിയെടുത്തതു മുതലാണ് കഥ തിരിയുന്നത്!&lt;br /&gt;അയ്യപ്പന്റെ കൈ തരിച്ചുകേറുന്നുണ്ടായിരുന്നു. &lt;br /&gt;പ്രായം ചെന്ന ആളായിപ്പോയി....&lt;br /&gt;എന്തെങ്കിലും സംഭവിച്ചാൽ...പിന്നെ അതിനും കൂടി സമാധാനം പറയണം. &lt;br /&gt;എങ്കിലും വല്യപ്പനെ വെറുതേ വിടുന്നതെങ്ങനെ? രണ്ടു നല്ല വാക്കെങ്കിലും പറയേണ്ടേ...&lt;br /&gt;അയ്യപ്പൻ വാ തുറന്നതും വല്ല്യപ്പൻ നിലത്തേയ്ക്ക് കുഴഞ്ഞ് വീണതും ഒരേ സമയത്തുതന്നെയായിരുന്നു.&lt;br /&gt;എന്തു പറ്റി? &lt;br /&gt;അയ്യപ്പനൊന്നും മനസ്സിലായില്ല.അപ്പോഴെയ്ക്കും ആ‍ളുകളൊക്കെ ഓടിക്കൂടിയിരുന്നു.&lt;br /&gt;പാവം വല്ല്യപ്പൻ...ദുർബല ഹൃദയൻ...രണ്ട് തവണ അറ്റാക്ക് വന്നിട്ടുള്ള പാവം...&lt;br /&gt;ചോര കണ്ട് വല്ല്യപ്പന്റെ ബോധം പോയെന്ന സത്യം അയ്യപ്പൻ മനസ്സിലാക്കിയത് ഓടിക്കൂടിയവർ പറഞ്ഞപ്പോഴാണ്. മുൻ‌നിരയിലെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടുവെന്ന് അയ്യപ്പൻ മനസ്സിലാക്കിയതും ഓടിക്കൂടിയവർ ചൂണ്ടിക്കാണിച്ചപ്പോഴാണ്! ചോര കുടുകുടെ ഒഴുകുന്നു വായിലൂടെ...&lt;br /&gt;അയ്യപ്പനും വല്ല്യപ്പനും ഒരേ വണ്ടിയിൽ ആശുപത്രിയിൽ...അടുത്തടുത്തുള്ള കിടക്കയിൽ...&lt;br /&gt;ഇനി പോലീസ്...കേസ്...ലൈസൻസ് ഇല്ല...കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോഴേയ്ക്കും അയ്യപ്പൻ ആശുപത്രിയിൽ നിന്നും ചാടി.&lt;br /&gt;വല്ല്യപ്പന്റെ കാര്യം മാത്രമായിരുന്നേൽ എങ്ങനെയെങ്കിലും സഹിക്കാമായിരുന്നു. ഇനി ബൈക്കിന് കൂടി സമാധാനം പറയേണ്ടി വന്നാലോ? ലൈസൻസില്ലാത്തതിന് പൊക്കിയാലോ?&lt;br /&gt;വല്ല്യപ്പൻ കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടകാര്യം അറിഞ്ഞ് അല്പമൊന്ന് ആശ്വസിച്ച് വരുമ്പോഴാണ് അയ്യപ്പനെ തിരക്കി പോലീസ് വരുന്നത്.  &lt;br /&gt;&lt;br /&gt;അയ്യപ്പൻ ബൈക്ക് മോഷണത്തിന് പിടിയിലായത് തന്നെ! കവലയിൽ പിന്നെ അതായി ചർച്ച.&lt;br /&gt;പക്ഷേ അയ്യപ്പനാരാ മോൻ...അയ്യപ്പനെത്ര പോലീസിനെ കണ്ടിട്ടുള്ളതാണ്...&lt;br /&gt;വേലിയും ചാടി ഓടി. കേരള പോലീസിന് വേലി ചാടാൻ ട്രയിനിംഗ് കിട്ടാത്തത് അയ്യപ്പന്റെ ഭാഗ്യം.&lt;br /&gt;പലദിവസങ്ങളായി പലതവണ ഓട്ട മത്സരം നടന്നെങ്കിലും പോലീസ് തോൽ‌വി സമ്മതിക്കേണ്ടി വന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല.&lt;br /&gt;ഓരോ ഓട്ട മത്സരത്തിന്നുശേഷവും അയ്യപ്പൻ ഒരു ജേതാവിന്റെ നെഞ്ച് വിരിവോടെ കുറുപ്പിന്റെ കടയിൽ എല്ലാവരും കേൾക്കെ പറയാറുണ്ട്; “അയ്യപ്പനോടാ കളി. ഒരു ബൈക്ക് പോണേ പോട്ടേ...അയ്യപ്പനത് പുല്ലാ...പുഷ്പം പോലെ വേറൊരണ്ണം സംഘടിപ്പിക്കാൻ അയ്യപ്പന് അധിക സമയമൊന്നും വേണ്ട.”&lt;br /&gt;പക്ഷേ കടയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും അയ്യപ്പൻ കാണിക്കുന്നത് മണ്ടത്തരമാണന്നുള്ള അഭിപ്രായക്കാരായിരുന്നു. വണ്ടി ഇടിച്ച് എന്നുള്ളത് നേര്! വല്യപ്പന് ഒന്നും പറ്റി ഇല്ല എന്നുള്ളത് അതിലും നേര്! പിന്നെ പറ്റിയത് മുഴുവനും  അയ്യപ്പനുതന്നെ... പല്ല് മൂന്നെണ്ണം, കൂടെ അയ്യപ്പന്റെ ഗ്ലാമറും പോയി.&lt;br /&gt;“എല്ലാം ശരിയാ...ലൈസൻസെങ്കിലും ഉണ്ടായിരുന്നേൽ അരക്കൈ നോക്കാമാരുന്നു.” അയ്യപ്പന്റെ തീരുമാനം തീർത്തും മോശമല്ലന്ന് അഭിപ്രായമുണ്ടായി.&lt;br /&gt;നല്ല ചൂടുള്ള അനുഭവമാണ് അയ്യപ്പന് ഇതുവരെ പോലിസ് സ്റ്റേഷനീന്ന് ഉണ്ടായിട്ടുള്ളത്. അയ്യപ്പൻ എത്ര തവണ സ്റ്റേഷനിൽ കിടന്നിട്ടുണ്ടന്ന് അയ്യപ്പന് പോലും നിശ്ചയമില്ല! എപ്പോഴൊക്കെ സ്റ്റേഷനീന്ന് അയ്യപ്പൻ തിരികെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ മുതുകത്ത് മുഴയൻ പോലീസിന്റെ നെറ്റിയിലെ മുഴയുടെ ഒരു പതിപ്പ് ഉണ്ടായിട്ടുമുണ്ട്. അതാണ് ഇതുവരെയുള്ള അനുഭവം. &lt;br /&gt;എങ്കിലും പോലീസ് സ്റ്റേഷനിലേയ്ക്ക് പോകേണ്ടന്ന തീരുമാനം അയ്യപ്പന് തിരുത്തേണ്ടി വന്നു. ഒരു കത്താണ് അയ്യപ്പനെ ആ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്. പോലീസിൽ നിന്നുമുള്ള കത്ത്. S.I ൽ നിന്നുമുള്ള കത്ത്. അയ്യപ്പന് കത്തുവന്ന വിവരം നാടുമുഴുവൻ പരന്നു.&lt;br /&gt;അയ്യപ്പൻ അതിസാഹസികവും ധീരവുമായ തീരുമാനം കൈക്കൊണ്ടത് കുറുപ്പിന്റെ കടയിൽ വെച്ച് കത്ത് വായിച്ചുകൊണ്ടായിരുന്നു.&lt;br /&gt;അയ്യപ്പൻ കത്ത് ഉറക്കെ വായിച്ചു. വായന കേൾക്കാൻ അനവധിപേർ ചുറ്റും കൂടി.&lt;br /&gt;‘ അയ്യപ്പാ, നിന്നെ  ഞങ്ങൾ കുറേ ദിവസമായ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. നീ ഈ കേസിൽ നിരപരാധിയാണന്ന വിവരം  ഞങ്ങൾക്കും അറിയാം.എതിർ കക്ഷിക്ക് യാതൊരുവിധ പരാധിയുമില്ലാത്തതിനാൽ നീ വന്ന് ബൈക്ക് എത്രയും പെട്ടെന്ന് നേരിൽ കൈപ്പറ്റണം. &lt;br /&gt;എന്ന്,&lt;br /&gt;SI&lt;br /&gt;അയ്യപ്പനന്നാദ്യമായ് കേരളാ പോലീസിനോടാദരവ് തോന്നി. താൻ കാണിച്ചത് തികച്ചും തെറ്റ് തന്നെയാണ്.സദുദ്ദേശ്യത്തോടെ വന്ന നല്ലവരായ പോലീസുകാരെ തെറ്റിദ്ധരിച്ചു. എല്ലാത്തിനും മാപ്പ് പറയണം. കഷ്ടപ്പെട്ട് മോഷ്ടിച്ച ബൈക്ക് തിരികെ കൊണ്ടുവരണം.അയ്യപ്പൻ പോലീസ് സ്റ്റേഷനിലേയ്ക്ക് യാത്രയായി...&lt;br /&gt;കൃത്യം ഒരാഴ്ച കഴിഞ്ഞാണ് അയ്യപ്പൻ തിരിച്ച് കവലയിൽ ബസ്സിറങ്ങിയത്. കുറുപ്പിന്റെ കടയിലുണ്ടായിരുന്നവർ അയ്യപ്പന്റെ ചുറ്റും കൂടി.&lt;br /&gt;“എന്തു പറ്റി അയ്യപ്പാ?”, “ബൈക്ക് കിട്ടിയില്ലേ?” “അവര് നെന്നെ ഒപദ്രവിച്ചോ?” “എന്താ ഇത്ര താമസിച്ചേ?”... ചോദ്യങ്ങൾ പലതായിരുന്നു.&lt;br /&gt;അയ്യപ്പൻ കുറേ നേരം മിണ്ടാതിരുന്നു. ചുറ്റും കൂടിയിരുന്നവരും മിണ്ടിയില്ല. &lt;br /&gt;“അല്പം ചൂടുവെള്ളം.” അയ്യപ്പൻ  കൈനീട്ടി. കുറുപ്പ് വെള്ളവുമായി എത്തിയപ്പോൾ അയ്യപ്പനൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു.&lt;br /&gt;“ഒരു കണക്കിന് എന്റെ ബൈക്ക് മറിഞ്ഞത് നന്നായി.”&lt;br /&gt;“എന്തേ?”എല്ലാരും അയ്യപ്പനെ തന്നെ നോക്കി.&lt;br /&gt;“അല്ല. വണ്ടീന്ന് വീണ് മൂന്ന് പല്ല് നേരത്തേ പോയത് അവമ്മാർക്ക് നന്നായി. പണി അത്രേം കൊറഞ്ഞ് കിട്ടിയല്ലോ.”&lt;br /&gt;അയ്യപ്പൻ വായ പൊളിച്ചുകാണിച്ചു.&lt;br /&gt;അയ്യപ്പന്റെ വായിൽ ഇപ്പോൾ മൂന്ന് പല്ലുകൾ മാത്രമല്ല കാണാതിരുന്നത്!&lt;br /&gt;“ഈ പോലീസ് എന്ന് പറയുന്ന വർഗ്ഗത്തിനേ വിശ്വസിക്കരുത്...വടി വെയ്ക്കുന്നെടത്ത് കൊട വെക്കില്ല.” അയ്യപ്പന്റെ വായിലൂടെ തെറിച്ച തുപ്പൽ അടുത്തിരുന്നയാളുടെ ചായയിൽ വീണു. അയ്യപ്പൻ അതു കൂട്ടാക്കാതെ തന്റെ വർത്തമാനം തുടർന്നു.&lt;br /&gt;“ആ സാരമില്ല...പല്ല് കൊറച്ച് പോയെങ്കിലെന്താ...&lt;br /&gt;അതിനും കൂടി എല്ല് കൂടീട്ടൊണ്ടല്ലാ...അതു തന്നെ ഒരാശ്വാസം.” അയ്യപ്പൻ പതുക്കെ എണീറ്റ് വീട്ടിലേയ്ക്ക് നടന്നു.&lt;br /&gt;“അയ്യപ്പാ, ഇനി കൊറച്ച് നാളത്തേയ്ക്ക് പോലീസിനെ പേടിക്കാതെ കഴിയാം അല്ലേ?” ആരോ കടയിൽ നിന്നും ചോദിച്ചു.&lt;br /&gt;“ങ്ഹാ..., അടുത്ത കേസ് ഒക്കുന്നതുവരെ...”അയ്യപ്പൻ പറഞ്ഞത് ആരും കേട്ടില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-5602805724292616447?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/5602805724292616447/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=5602805724292616447' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5602805724292616447'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5602805724292616447'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/09/blog-post_19.html' title='അയ്യപ്പന്റെ ബൈക്ക്'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-6454210413400382661</id><published>2011-09-01T23:09:00.000+05:30</published><updated>2011-09-01T23:10:42.712+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>എറണാകുളം മുതൽ പൊള്ളാച്ചി വരെ</title><content type='html'>ഇതു രണ്ടാമത്തെ തവണയാണ് മാനേജർ എന്നെ ഓഫീസിലേയ്ക്ക് വിളിക്കുന്നത്. ഇതിന് മുൻപ് വിളിച്ചിരുന്നത് ഏകദേശം നാലോ അഞ്ചോ മാസങ്ങൾക്ക് മുൻപാണ്. അന്ന് ഞാൻ ജോയ്ൻ ചെയ്തിട്ട് അധികദിവസമായിട്ടില്ലായിരുന്നു. കമ്പനിയുടെ പുതിയൊരു പ്രോജക്റ്റിനെക്കുറിച്ചും അതിന് എനിക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുമെല്ലാം അന്നദ്ദേഹം വളരെ വിശദമായിത്തന്നെ ധരിപ്പിച്ചിരുന്നു.&lt;br /&gt;ആലോചിച്ചാലോചിച്ച് മാനേജരുടെ ഓഫീസിനുമുന്നിലെത്തിയതുപോലും ഞാനറിഞ്ഞില്ല. ചെറിയൊരു പരിഭ്രമത്തോടെ വാതിലിൽ മുട്ടി. എന്തായിരിക്കും വിഷയം എന്നതിനെക്കുറിച്ച് യാതൊരു രൂപവുമില്ലാ‍യിരുന്നു.&lt;br /&gt;“ഇരിക്കൂ മിസ്റ്റർ രാജേഷ്.” പുഞ്ചിരിതൂകുന്ന മുഖത്തോടെ മാനേജർ പറഞ്ഞപ്പോൾ ഇതിനു മുന്നുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ഓർത്തുപോയി. അന്നദ്ദേഹം എനിക്ക് ഒരു ജോലിയുടെ ഉത്തരവാദിത്തം മുഴുവനായ് നൽകുകയായിരുന്നു.&lt;br /&gt;“മിസ്റ്റർ രാജേഷ് നിങ്ങളെപോലെ താരതമ്യേന എക്സ്പീരിയൻസ് കുറഞ്ഞ ഒരാളെ സാധാരണ ഏൽപ്പിക്കാത്ത ഒരു ജോലിയാണ് ഞാൻ തനിക്ക് നൽകാൻ പോകുന്നത്. പ്ലീസ് ടേക്ക് ഇറ്റ് അസ് എ ചല്ലഞ്ച് ആന്റ് ഷോ ദിസ് കാൻ ബി ഡൺ ബൈ എ ട്രെയ്നി ലൈക്ക് യു.”&lt;br /&gt;ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കുറച്ച് വാച്ച് ടവറുകളുടെ വർക്കാണ് അന്നദ്ദേഹം എന്നെ ഏല്‍പ്പിച്ചത്.കൂടെ ആ വർക്ക് എന്നെ ഏല്പിച്ചതിന്റെ പിന്നിലെ ചേതോവികാരവും അദ്ദേഹം അറിയിച്ചിരുന്നു. &lt;br /&gt;“ ഈ സർക്കാർ കമ്പനികളൊന്നും ഒരിക്കലും ഗുണം പിടിക്കില്ലടൊ. ‘രണ്ട് പഞ്ചും ഒരു ലഞ്ചും‘ അല്ലാതൊന്നുമില്ല ഇവറ്റകൾക്ക്.”&lt;br /&gt;കുറച്ചധികം ജോലിചെയ്യേണ്ടി വന്നു എങ്കിലും വളരെപ്പെട്ടെന്ന് തന്നെ പ്രോജക്റ്റ് ചെയ്ത് തീർക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. വർക്കേഴ്സിന്റെ സഹകരണം നന്നായി കിട്ടുകയും ചെയ്തിരുന്നു.&lt;br /&gt; മാനേജരുടെ വാക്കുകൾ എന്നെ വീണ്ടും  ഓർമ്മയിൽ നിന്നും തിരികെ കൊണ്ടുവന്നു.&lt;br /&gt;“മിസ്റ്റർ രാജേഷ്, ഞാൻ നിങ്ങളെ ഏല്‍പ്പിച്ച വർക്ക് എന്റെ പോലും പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് നിങ്ങൾ ചെയ്തു തീർത്തു. ഗുഡ് കീപ് ഇറ്റ് അപ്.”&lt;br /&gt;ഒരു ചെറിയ ചിരിയോടെ അദ്ദേഹം പറഞ്ഞു.  “സത്യത്തിൽ നിങ്ങളെപ്പോലുള്ളവർക്ക് അധികം നാൾ ഗവണ്മെന്റ് കമ്പനിയിൽ ജോലിചെയ്യാൻ പറ്റില്ലടൊ. ചെയ്യിക്കില്ലിവന്മാർ!”&lt;br /&gt;ഞാൻ എന്റെ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു. മുകളിലെ ഭിത്തിയിലിരിക്കുന്ന മഹാത്മാഗാന്ധി എന്നെ നോക്കി ചിരിക്കുന്നുവോ?&lt;br /&gt;“ഞാൻ തന്നെ ഇപ്പോളിങ്ങോട്ട് വിളിച്ചത് ആ ടവറിന്റെ വർക്കിനുവേണ്ടി തന്നെയാണ്. നമ്മുടെ ചിന്നാറിലെ സൈറ്റിൽ എന്തോ ചെറിയൊരു ടെക്നിക്കൽ പ്രശ്നം. താനൊന്നു പോണം. അയാം ഷുവർ,യു കാൻ ഡു ഇറ്റ്.”&lt;br /&gt;&lt;br /&gt;ജൂലൈ മാസത്തിലെ ആ തണുത്ത പ്രഭാതത്തിൽ എറണാകുളം വഴി കോതമംഗലേത്തേക്കുള്ള ബസ് കയറുമ്പോൾ യാത്രയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അല്പം പോലും ഓർത്തിരുന്നില്ല. ഏതൊരു യാത്രയേം പോലെ തന്നെയായിരുന്നു തുടക്കം. കുറേ അധികം നേരം വഴിയോര കാഴ്ചകൾ കണ്ടിരുന്നു. പിന്നോട്ട് പായുന്ന ചെടികളും, കടകളും,കെട്ടിടങ്ങളും, ആളുകളും! മടുത്തെന്നായപ്പോൾ കൂടെ കരുതിയിരുന്ന പുസ്തകമെടുത്ത് വായന തുടങ്ങി. എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ ബസ് നിർത്തിയിരിക്കുന്നു. സത്യത്തിൽ ബസ് നിർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നതുതന്നെ.&lt;br /&gt;“കോതമംഗലമെത്തിയോ?”&lt;br /&gt;സീറ്റിൽ എന്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരനോട് തന്നെ ചോദിച്ചു. കിലോമീറ്ററുകളും, മണിക്കൂറുകളും നീണ്ട ഒരു യാത്രയുടെ ഒടുവിൽ സഹയാത്രികനോട് സംസാരിക്കാൻ കണ്ട അവസരം ഈ അവസാന നിമിഷമാത്രമായിരുന്നോ എന്നൊന്നും അപ്പോൾ ആലോചിച്ചില്ല. സമയം കളയാതെ അടുത്ത വണ്ടി പിടിച്ച് മൂന്നാറിലേയ്ക്ക് പോണം.&lt;br /&gt;സാമാന്യം തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു ബസിൽ. എങ്കിലും മുന്നിരയിൽ തന്നെ ഒരു സീറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞു. അതൊരാഗ്രഹമായിരുന്നു. മൂന്നാറിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ മുൻ സീറ്റിൽ തന്നെ ഇരിക്കണം. ഉറങ്ങിപ്പോകാതിരുന്നാൽ മതിയായിരുന്നു. ആലപ്പുഴയുടെ കരനിരപ്പിൽ നിന്നും പഞ്ചാരമണലില്‍ നിന്നും മലകളും, മരങ്ങളും,തേയിലത്തോട്ടങ്ങളും നിറഞ്ഞ പ്രകൃതിയുടെ മറ്റൊരു വിസ്മയത്തിലേയ്ക്ക് ആദ്യമായി ഒരു യാത്ര! മൂന്നാർ മല നിരകളുടെ കുളിര് മനസ്സിലേയ്ക്ക് വ്യാപിച്ചു.&lt;br /&gt;അപ്പോഴാണ് അടുത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അതേ, അതേ ചെറുപ്പക്കാരൻ... തന്റെ കൂടെ എറണാകുളത്തുനിന്നും കോതമംഗലം വരെ യാത്ര ചെയ്ത അതേ ചെറുപ്പക്കാ‍രൻ!&lt;br /&gt;മുഖത്തൊരു ചിരിയൊക്കെ വരുത്തി ഞാൻ ചോദിച്ചു. “ഇയാളും മൂന്നാറിനാ?”&lt;br /&gt;“അറിയില്ല.” വേകാത്ത ഇറച്ചിക്കറി കഴിക്കുന്ന ഒരു ഭാവം മുഖത്തിന്. ഇവനേത് നാട്ടുകാരനെടാ? അങ്ങനെ ചോദിച്ചില്ല. വെടല പരുവത്തിലെ പ്രായമാണ്. എന്താണ് മറുപടി വരുന്നതെന്ന് അറിയില്ല.&lt;br /&gt;“എങ്ങോട്ടെന്നറിയാതെ!”&lt;br /&gt;“ഇത് നിർത്തുന്നടത്തേയ്ക്ക്...”&lt;br /&gt;“അത് മൂന്നാറാ...”&lt;br /&gt;“എങ്കിലങ്ങോട്ടേക്ക് തന്നെ.”&lt;br /&gt;ഇവനോടൊക്കെ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല.ഞാൻ വെളിയിലേയ്ക്ക് നോക്കിയിരുന്നു.&lt;br /&gt;എത്രനേരം അങ്ങനെ നോക്കിയിരിക്കാൻ പറ്റും. അറുബോറനാണ് സഹയാത്രികനെങ്കിലും കുറച്ചെങ്കിലും സമയം കളയണമെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കണമെന്ന് തോന്നി. അല്ലെങ്കിൽ കോതമംഗലത്തെത്തിയതുപോലെ തന്നെ യായിരിക്കും മൂന്നാറെത്തുമ്പോഴും! ഉറങ്ങിപ്പോയാൽ പിന്നെ മൂന്നാറിന്റെ ഭംഗി കാണാൻ പറ്റില്ല.&lt;br /&gt;“മാഷേ, പോകുന്നതെങ്ങോട്ടാണെന്നറിയില്ലേലും വരുന്നതെവിടേന്നാണന്ന് അറിയാന്‍ പറ്റുമല്ലോ?”&lt;br /&gt;“പുന്നപ്ര.” പല്ലു കടിച്ചുപിടിച്ചുകൊണ്ടാണ് സംസാരം.&lt;br /&gt;“ആഹാ, എന്നിട്ടാണോ ഇങ്ങനെ? മാഷേ നമ്മള് രണ്ടുപേരും അപ്പോള്‍ ആലപ്പുഴക്കാര് തന്നെ. ഒരു പത്ത് കിലോമീറ്റര്‍ ദൂരവ്യത്യാസം. അത്രേയുള്ളു. അതിനിങ്ങനെ മസില് പിടിച്ചിരിക്കേണ്ട വല്ല കാര്യോണ്ടോ?”&lt;br /&gt;സഹയാത്രികന്റെ മുഖത്ത് പടര്‍ന്ന ഒരു ചെറു ചിരി ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു.&lt;br /&gt;“എന്റെ അപ്പൂപ്പന്‍ ഒരു പുന്നപ്ര വയലാര്‍ സേനാനി ആയിരുന്നു. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെന്ന് പറഞ്ഞ് വാരിക്കുന്തവുമേന്തി എന്റെ അപ്പുപ്പനും പോയിട്ടുണ്ട്. അപ്പുപ്പനെ തെരക്കി ഒരിക്കല്‍ പോലീസ് വന്നു.  അമ്മൂമ്മ അപ്പോള്‍ തൊണ്ട് തല്ലിക്കൊണ്ടിരിക്കയായിരുന്നു. അച്ഛനന്ന് മൂക്കള ഒലിപ്പിച്ച് നടക്കുന്ന പ്രായം. കോണാനൊക്കെ ഉടുത്ത്...! അന്ന് വന്ന പോലീസുകാരനാരാണന്ന് തനിക്കൊന്നൂഹിക്കാമോ...?” ഞാന്‍ സഹയാത്രികനെ നോക്കി.&lt;br /&gt;ഇല്ല എന്നര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി. &lt;br /&gt;അനന്തതയിലേയ്ക്ക് നീളുന്ന കണ്ണുകള്‍. അയാളുടെ മനസ്സിവിടെങ്ങുമല്ലന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം. എങ്ങനെയെങ്കിലും മൂന്നാറെത്തുന്നവരെയെങ്കിലും ഉറങ്ങാതിരിക്കണം. എനിക്ക് അത്രമാത്രമേ ഉണ്ടായിരുന്നുള്ളു ചിന്ത. ഞാന്‍ തുടര്‍ന്ന് സംസാരിച്ചു കൊണ്ടേയിരുന്നു. പുന്നപ്രവയലാറിന്റെ ചരിത്രത്തെക്കുറിച്ചും അത് കേരളത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും, തീതുപ്പുന്ന തോക്കിനു മുന്നില്‍നെഞ്ചുവിരിച്ചു നിന്ന എന്റെ അപ്പൂപ്പനടങ്ങുന്ന  ധീര യോദ്ധാക്കളെക്കുറിച്ചുമെല്ലാം. അന്ന് അമ്മൂമ്മ തൊണ്ടുതല്ലിക്കൊണ്ടിരുന്നപ്പോള്‍ അച്ഛന്റെ കവിളില്‍ നുള്ളിപ്പോയ സത്യനേശന്‍ എന്ന ‘നാടാര്‍ ഇന്‍സ്പെക്ടറെ‘ക്കുറിച്ചും  പോലീസുദ്യോഗമൊക്കെ കളഞ്ഞ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സത്യന്‍ എന്ന മഹാനടനെക്കുറിച്ചുമെല്ലാം ഞാന്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നെയെപ്പോഴോ മൂന്നാറിന്റെ മനോഹാരിതയിലേക്ക് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു.&lt;br /&gt;ബസ് മൂന്നാറിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണി കഴിഞ്ഞിരുന്നു. ഒരു ചായ കുടിച്ചേക്കാമെന്ന് കരുതി അടുത്തുകണ്ട ഒരു കടയിലേയ്ക്ക് കയറി. അവിടെ നിന്നുമാണ് ആ വിവരമറിഞ്ഞത്. മൂന്നാറിനും ചിന്നാറിനുമിടയില്‍ എവിടെയോ ഉരുള്‍ പൊട്ടിയിരിക്കുന്നു. മൂന്നാറില്‍ നിന്നും ചിന്നാറിലേക്ക് ഇന്നത്തെ ദിവസം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. തല്‍ക്കാലം മറയൂരില്‍ എവിടെയെങ്കിലും തങ്ങുന്നതായിരിക്കും നന്നെന്ന് ഉപദേശവും കിട്ടി. മൂന്നാറില്‍ നിന്നും മറയൂരിലേയ്ക്കുള്ള ഒരു ജീ‍പ്പില്‍ ഞാന്‍ കയറിപ്പറ്റി.&lt;br /&gt;എന്നെ അതിശയിപ്പിച്ച് കൊണ്ട് അതാ അടുത്തിരിക്കുന്നു. സാക്ഷാല്‍ പുന്നപ്രക്കാരന്‍.&lt;br /&gt;“ആഹാ, താനിവിടേയും! മറയൂരേക്കാ?”&lt;br /&gt;“അറിയില്ല.”&lt;br /&gt;“കൊള്ളാം. മിടുക്കന്‍. ഇങ്ങനെ വണ്ടി മാറിക്കേറി ഉലകം ചുറ്റുവാ?”&lt;br /&gt;എന്റെ ചോദ്യത്തിന് പുന്നപ്രക്കാരന്‍ മറുപടി ഒന്നും പറഞ്ഞില്ല.&lt;br /&gt;ഏകദേശം എന്റെ പ്രായമേയുള്ളു ആ പുന്നപ്രക്കാരന്. ഞാന്‍ വായില്‍ നാക്കിടാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അയാളാണെങ്കില്‍ ഒന്നു വാപൊളിക്കുന്നത് തന്നെ വളരെ ബുദ്ധി മുട്ടി തന്നെ. എങ്കിലും ഞാനതൊന്നും ശ്രദ്ധിച്ചില്ല. എനിക്ക് സമയം പോണം. അതിന് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം. മറുത്തൊന്നും പറയാതെ കേട്ടിരിക്കുന്ന ഒരു ശ്രോതാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവാന്‍ തന്നെ!&lt;br /&gt;“ഞാന്‍ ആര്യാട്ട് നിന്നാ. അറിയുമോ അവിടൊക്കെ.”&lt;br /&gt;ഇല്ല എന്നൊരു തലയാട്ടല്‍. ഞാന്‍ തൃപ്തനായി.&lt;br /&gt;“ആര്യാട്ട് കാരൊക്കെ ഫേമസാ...കേട്ടിട്ടുണ്ടോ, ആര്യാട് രമണന്‍, ആര്യാട് ഗോപാലകൃഷ്ണന്‍... അങ്ങനെ ഒത്തിരിപേരുണ്ട്.” ഞാന്‍ പുന്നപ്രക്കാരന്റെ മുഖത്ത് നോക്കി. ഒരു ചിരി വരുന്നുണ്ടോ എന്നൊരു സംശയം.&lt;br /&gt;“അല്ല നമ്മള്‍ പരിചയപ്പെട്ടില്ല ഇതുവരെ. ഞാന്‍ രാജേഷ്. പേരു പറയാന്‍ വല്ല വിരോധോണ്ടോ?”&lt;br /&gt;“ബിജു.”&lt;br /&gt;“ബിജു എങ്ങോട്ടേക്കാ?”&lt;br /&gt;“അറിയില്ല”&lt;br /&gt;“അപ്പോള്‍ പിന്നെ...”&lt;br /&gt;“അറിയില്ല.”&lt;br /&gt;ഇയാള്‍ക്കറിയാവുന്നത് ഈ ഒറ്റ വാക്കേയുള്ളോ. ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല.&lt;br /&gt;ജീപ്പ് മറയൂരെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു. “ഇനിയങ്ങോട്ടേക്കുള്ള യാത്ര നടക്കില്ല. ഉരുള്‍ പൊട്ടിയതുകൊണ്ട് വഴിയെല്ലാം ബ്ലോക്കായിരിക്കയാണ്. ഞാനിവിടെയെവിടെയെങ്കിലും തങ്ങാന്‍ പോവുകയാണ്. വരുന്നോ കൂടെ.”&lt;br /&gt;ഒന്നും പറയാതെ തന്നെ ബിജു എന്റെ കൂടെ കൂടി.&lt;br /&gt;&lt;br /&gt;ബസ് സ്റ്റോപ്പിൽ നിന്നും വളരെ അകലെ അല്ലാതെ ഒരു ചെറിയ ലോഡ്ജ് കിട്ടി. വളരെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ ബിജു എന്റെ കൂടെ കൂടി.&lt;br /&gt;“മുറി വാടക ഷെയർ ചെയ്യാം. എന്റെ കൂടെ കൂടുന്നോ?”&lt;br /&gt;ഒരു മൂളൽ മാത്രമേ മറുപടി ആയുണ്ടായുള്ളു. എന്തെങ്കിലുമാകട്ടെ. ഒരു രാത്രി എങ്ങനെയെങ്കിലും കഴിഞ്ഞുകൂടണം. രാവിലെ എണീറ്റ് എങ്ങനെയെങ്കിലും ചിന്നാറെത്തി പണി തീർത്തു വീടെത്തണം. അത്രയുമേ ഉണ്ടായിരുന്നുള്ളു എനിക്ക് ചിന്ത.&lt;br /&gt;ലോഡ്‌ജുടമയുടെ വീട് ലോഡ്‌ജിനോട് ചേർന്നു തന്നെയായിരുന്നു. അവിടെ തന്നെയാണ് വൈകിട്ടത്തെ ഭക്ഷണവും. നല്ല ചൂടാറുന്ന കഞ്ഞിയും കപ്പയും. യാത്രയുടെ ക്ഷീണവും, പോരാത്തതിന് തീർത്താൽ തീരാത്ത വിശപ്പും. തറയിൽ ഇരുന്ന് പ്ലാവിലയിൽ കഞ്ഞി കോരിക്കുടിക്കുമ്പോൾ എനിക്ക് പെട്ടെന്ന് വീടിനെക്കുറിച്ചോർമ്മ വന്നു. അമ്മ വെയ്ക്കുന്ന ഭക്ഷണത്തെക്കുറിച്ചോർമ്മ വന്നു.&lt;br /&gt;“ബിജൂ, നല്ലൊന്നാന്തരം കഞ്ഞി. ശരിക്കും ഞാൻ അമ്മയെ ഓർത്തു പോകുന്നു.”&lt;br /&gt;ബിജു ചാടി എണീററ്റത് വളരെ പെട്ടെന്നാണ്! എന്തെങ്കിലുമൊന്ന് ആലോചിക്കാനുള്ള സമയം കിട്ടുന്നതിന് മുന്നേ കഞ്ഞിയും പാത്രവുമെല്ലാം ചിതറി തെറിച്ചിരുന്നു. ഞാനെന്തൊക്കെയോ മൻസ്സിലാക്കി വന്നപ്പോഴത്തേയ്ക്കും  അവൻ എണീറ്റ് പോയിരുന്നു.&lt;br /&gt;“മര്യാദ ലവലേശമില്ലാത്തവനെയൊക്കെ താമസിക്കാൻ അനുവദിച്ച ഞാൻ തന്നെ കുറ്റക്കാരൻ.” സ്വയം കുറ്റമേറ്റുകൊണ്ട് മുറിയിലാകെ ചിതറിത്തെറിച്ച കഞ്ഞിയും പ്ലേറ്റുമൊക്കെ വൃത്തിയാക്കുന്ന ലോഡ്‌ജുടമയോട് എന്തുപറയണമെന്നറിയാതെ അല്പനേരം ഞാനവിടെ തന്നെ നിന്നു. പിന്നെ റൂമിലേയ്ക്ക് നടന്നു.&lt;br /&gt;വേലിയേലിരുന്ന പാമ്പിനെയെടുത്ത് തോളിലിട്ടവനെപ്പോലെയായ് ഞാൻ. എന്തു ചെയ്യാൻ. ഒരു രാത്രി കഴിച്ചുകൂട്ടണം. ആലപ്പുഴക്കാരനാണന്ന ഒറ്റ അനുകമ്പയിൽ തോന്നിയ ചില പ്രേരണകൾ...എന്താണിതൊക്കെ...വായിലിട്ട് കുത്തിയാൽ പോലും ഒരക്ഷരം മിണ്ടാത്തവൻ... ഏതോ ഒരു നിമിഷത്തിൽ....അക്ഷരാർത്ഥത്തിൽ വയലന്റാവുകയായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ വിരുദ്ധമായ രണ്ടുതലങ്ങൾ! മനുഷ്യമനസ്... അത് ആർക്കും ഒരിക്കലും പിടികൊടുക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമസ്യ തന്നെ!&lt;br /&gt;ബിജൂ റൂമിൽ തന്നെയുണ്ടായിരുന്നു.അവൻ ജനലിൽ നിന്നും പുറത്തേയ്ക്ക് ഇരുട്ടിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു.ജനലിനപ്പുറത്ത് നിൽക്കുന്ന വാഴകളുടെ ഇല കാറ്റിൽ ഇളകുന്ന ശബ്ദമല്ലാതെ വേറെയൊന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല ആ ഇരുട്ടിൽ. ഞാൻ ബിജുവിന്റെ തൊട്ടു പുറകിൽ ചെന്നു നിന്നു. പക്ഷേ അവനെന്നെ നോക്കിയില്ല. തൊട്ടടുത്ത് ഒരു മനുഷ്യ ജീവി വന്നു നിൽക്കുന്ന വിചാരം പോലും അവനുണ്ടായതായ് എനിക്ക് തോന്നിയില്ല. എന്തു ചെയ്യാൻ...ഒരു രാത്രി കഴിച്ചുകൂട്ടണം. രാവിലെ എണീറ്റ് ചിന്നാറിന് പോകണം. മറയൂരിനും ചിന്നാറിനുമിടയിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. ഇടയ്ക്കെവിടെയോ റോഡ് ഒലിച്ചു പോയിരിക്കുന്നു. അവിടെ വരെ ചിലപ്പോൾ ജീപ്പിൽ പോകാൻ പറ്റുമായിരിക്കും. പക്ഷേ അതും ഉറപ്പില്ല. അതു കഴിഞ്ഞാൽ... നടക്കുക. ചിന്നാർ വരെ നടക്കുക. മറ്റു മാർഗമൊന്നുമില്ല. ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. നീണ്ട യാത്ര... പകുതി വഴിയാക്കിയ ഭക്ഷണം...വിശപ്പ്...മനസ്സിലാകാത്ത ചില കാ‍ര്യങ്ങൾ...എപ്പോഴുറങ്ങിയെന്ന് ഞാനറിഞ്ഞില്ല.&lt;br /&gt;രാത്രിയിലെപ്പോഴോ എന്തോ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ ബിജുവിനെ കാണാനില്ല.ജനലിനപ്പുറം പുറത്ത് ഇരുട്ടിൽ എന്തൊക്കെയോ ഇളകി മറിയുന്നതുപോലെ...ജനലിലൂടെ പുറത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. നല്ല ഇരുട്ട്. വെറുതേ വിളിച്ചു. “ബിജൂ...”&lt;br /&gt;വാഴക്കൂട്ടത്തിൽ നിന്നും ശബ്ദം നിലച്ചു. ഞാൻ വേഗത്തിൽ ഇറങ്ങി റൂമിന്റെ പുറകിലൂടെ നടന്ന് വാഴത്തോപ്പിൽ എത്തി. വാഴയിലകളുടെ ഇളക്കത്തിനൊപ്പം എനിക്ക് നേരിയ തോതിൽ അവനെ കാണാ‍മെന്നായി.&lt;br /&gt;“നീയെന്തെടുക്കുവാ ഇവിടെ?” അവൻ പതിവ് പോലെ ഒന്നും മിണ്ടിയില്ല. ഞാൻ അവന്റെ അടുക്കലേയ്ക്ക് ചെന്നു. അവൻ അണയ്ക്കുകയാണ്. ഏതോ വലിയ ജോലിചെയ്ത് ക്ഷീണിതനായവനെപ്പോലെ...&lt;br /&gt;അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. രണ്ട് മൂന്ന് വാഴകൾ വെട്ടി മുറിച്ചിട്ടിരിക്കുന്നു.&lt;br /&gt;“നീ...നീയിതെന്താണ് കാണിച്ചിരിക്കുന്നത്?” ഞാനവന്റെ കൈയ്ക്ക് കയറി പിടിച്ചു. അവന്റെ കൈയിൽ നിന്നും എന്തോ ഒന്നു നിലത്ത് പതിച്ചു. ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി അത് ലോഹ നിർമ്മിതമായ എന്തോ ഒന്നാണന്ന്. ഒന്നുകിൽ കത്തി...അല്ലെങ്കിൽ ഒര് അരിവാൾ...&lt;br /&gt;ഞാൻ കുനിഞ്ഞ് താഴെ വീണ ഉപകരണം കൈയിലെടുത്തു. എന്റെ ഊഹം തെറ്റിയിരുന്നില്ല. ഒരു വെട്ടുകത്തി.&lt;br /&gt;ഞാൻ ബിജുവിന്റെ കൈയ്ക്ക് പിടിച്ച് വലിച്ച് അവനെ റൂമിലേയ്ക്ക് കൊണ്ടുവന്നു.&lt;br /&gt;“എന്താ ഇത്? എന്താ ഇതിന്റെയൊക്കെ അർത്ഥം? ആരെങ്കിലും കണ്ടാൽ...നീ എന്നേയും കൂടി കുഴപ്പത്തിലാക്കാനുള്ള പുറപ്പാടിലാണോ?”&lt;br /&gt;അവൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കരയുകയായിരുന്നു. കൈകൾ രണ്ടും കൊണ്ട് മുഖം മറച്ചുകൊണ്ട് അവൻ കരയുകയായിരുന്നു. ഞാനവന്റെ തോളിൽ കൈയിട്ടു. അവൻ എന്നിലേയ്ക്ക് ചാഞ്ഞു.&lt;br /&gt;&lt;br /&gt;രാവിലെ അലാറം അടിക്കുന്നത് കേട്ട് ഞാനുണർന്നു. ബിജുവപ്പോൾ എന്റെ അടുക്കൽ തന്നെ കിടക്കുന്നുണ്ടായിരുന്നു. ഞാനവനെ തട്ടി വിളിച്ചു. “നീ വരുന്നുണ്ടോ? എനിക്ക് നേരത്തേ പോകണം.” ഞാൻ പോയി ലോഡ്‌ജുടമയ്ക്ക് വാടകയും കൊടുത്ത് തിരിച്ചു വന്നു. അപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ തയ്യാറായ് നിൽക്കുന്നുണ്ടായിരുന്നു.&lt;br /&gt;“എന്താ എന്നെ വിടാൻ പരിപാടിയൊന്നുമില്ലന്ന് തോന്നുന്നു.” അവൻ ചിരിക്കുകയായിരുന്നു.&lt;br /&gt;ചിന്നാറിലേയ്ക്ക് വണ്ടി ഒന്നുമില്ലായിരുന്നു. ഇടയ്ക്ക് ഏതോ ഒരു സ്ഥലം വരെ ജീപ്പ് പോകും. അവിടുന്ന് രണ്ട് കിലോമീറ്ററോളം നടന്ന് പോണം. ഞങ്ങൾ രണ്ടുപേരും യാത്രയിലുടനീളം സംസാരിച്ചിരുന്നില്ല. എനിക്കതിൽ വലിയ അത്ഭുതം തോന്നി. ഇത്രയും ദൂരം സംസാരിക്കാതെയിരിക്കുകയെന്നാൽ സാധാരണ നിലയിൽ എന്നെക്കൊണ്ട് നടക്കാത്ത ഒരു കാര്യം തന്നെയായിരുന്നു.&lt;br /&gt;ചിന്നാറിൽ എത്തിയപ്പോഴാണ് ഏറ്റവും രസം! സൈറ്റിൽ ആരുമില്ല. മഴയും ഉരുൾപൊട്ടലുമൊക്കെ കാരണം വർക്ക് നിർത്തിവെച്ചിരിക്കുകയാണ്. കമ്പനിയിൽ വിളിച്ച് അവർ അക്കാര്യം അറിയിച്ചിരുന്നെങ്കിലും അപ്പോഴത്തേക്കും ഞാൻ യാത്ര തിരിച്ചിരുന്നു. ഞാൻ ബിജുവിനെ നോക്കി. അവൻ ചന്ദനമരങ്ങളുടെ സുഗന്ധവും ആസ്വദിച്ച് നിൽക്കുകയാണന്ന് എനിക്ക് തോന്നി. ഇന്നലെ രാത്രിയിലെ കാര്യമെല്ലാം അവൻ മറന്നു കാണുമോ? ഏതോ സ്വപ്നത്തിൽ എണീറ്റ് ചെയ്തുപോയതാണോ അവൻ?  അതോ ഞാൻ തന്നെ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടതാണോ? ഞാനാകെ ആശയക്കുഴപ്പത്തിലായി.&lt;br /&gt; ഞങ്ങൾ കടന്നുവന്ന വഴി എത്രമാത്രം അപകട സാധ്യത ഉള്ളതായിരുന്നുവെന്ന് അതുവഴി കടന്നു പോന്നു കഴിഞ്ഞാണ് മനസ്സിലായത്. റോഡ് കുറേ അധികം ഭാഗത്ത് ഒലിച്ചു പോയിരുന്നു.എവിടുന്നൊക്കെയോ വലിയ വലിയ പാറകൾ ആരോ എടുത്ത് വെച്ചത്‌ പോലെ റോഡിന്റെ പല ഭാഗങ്ങളിൽ കിടക്കുന്നു. റോഡിന്റെ നടുവിലൂടെ വെള്ളം കുത്തിയൊഴുകുന്നു. ഇനിയും ഏതു നിമിഷവും ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടന്നാണറിഞ്ഞത്‌. തിരിച്ച് അതു വഴിയുള്ള യാത്ര ഒഴിവാക്കുകയെന്നു തന്നെ തീരുമാനിച്ചു. നാട്ടിലേയ്ക്ക്  ഇനി ഉദുമ്മല്പേട്ടയിൽ ചെന്ന് പൊള്ളാച്ചി വഴി പോരാനേ നിവൃത്തിയുള്ളു. അത് തന്നെയാണ് ഏറ്റവും പ്രായോഗികവും എളുപ്പമുള്ളതു മായ വഴിയെന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഉദുമ്മല്പേട്ടയിലേയ്ക്കുള്ള ബസിലും ബിജു എന്റെ കൂടെ തന്നെയുണ്ടായിരുന്നു. പതിവുപോലെ സീറ്റിൽ എന്റെ അടുത്തുതന്നെ.&lt;br /&gt;“നീ നാട്ടിലേയ്ക്ക് വരുന്നുണ്ടോ?” ഞാൻ ചോദിച്ചു.&lt;br /&gt;“ഇല്ല.”&lt;br /&gt;“പിന്നെ?”&lt;br /&gt;“അറിയില്ല.”&lt;br /&gt;“നിനക്ക് വെട്ടുകത്തി എവിടുന്ന് കിട്ടി?” എന്റെ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാതിരുന്നവനെപ്പോലെ ബിജു എന്നെ നോക്കി.&lt;br /&gt;“ഇന്നലെ രാ‍ത്രി എന്തിനായിരുന്നു ആ വാഴയെല്ലാം വെട്ടി നുറുക്കിയത്? നേരത്തേ എണീറ്റ് പോന്നത് നന്നായി. അല്ലെങ്കിൽ ആ ലോഡ്‌ജുടമയുടെ കൈപ്പുണ്യം കൂടി അറിയേണ്ടി വന്നേനേ...”&lt;br /&gt;“നീയെന്താ ആരെയെങ്കിലും കൊന്നിട്ട് നാടുവിട്ട് വന്നിരിക്കയാണോ?” എന്തോ, അവന്റെ മൗനവും ഭാവവുമെല്ലാം കണ്ടിട്ട് എനിക്ക് അപ്പോഴങ്ങനെ ചോദിക്കാനാണ് തോന്നിയത്.&lt;br /&gt;അങ്ങകലെ മലനിരകൾക്കപ്പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ബിജു എന്നെ നോക്കി. ആ കണ്ണുകൾ നനഞ്ഞിരുന്നു. അവ ചുവന്നുമിരുന്നു.&lt;br /&gt;“എങ്കിൽ ഞാൻ സന്തോഷിച്ചേനേ...പക്ഷേ എനിക്കപ്പോളങ്ങനെ തോന്നിയില്ല.” ബിജുവിന്റെ മറുപടിയിൽ നിന്നും എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവനാരെയോ കൊല്ലാതെ വിട്ടിട്ട് പോന്നിരിക്കയാണോ. ആ വെട്ടുകത്തി അതിന് വേണ്ടി കരുതി വെച്ചിരുന്നതാണോ?&lt;br /&gt;വണ്ടിയപ്പോൾ ഉദുമ്മല്പേട്ടയിലെത്തിയിരുന്നു. ഒരു ചായ കുടിച്ചിട്ട് അടുത്ത വണ്ടിയിൽ കയറി. പൊള്ളാച്ചിയിലേയ്ക്ക്. ബിജു ഉണ്ടായിരുന്നു കൂടെ. എന്റെ അടുത്തുതന്നെ അവനിരുന്നു.പതിവുപോലെ...&lt;br /&gt;എന്റെ മനസ്സിൽ ഒരു നൂറുകൂട്ടം ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നിനും ഒരു വ്യക്തമായ മറുപടി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മറുപടി നൽകേണ്ട ആൾ ഒന്നും വ്യക്തമാക്കുന്നുമില്ല. ഞാൻ എന്റേതായ പല വ്യാ‍ഖ്യാനങ്ങളും കണ്ടുപിടിക്കാൻ ഈ യാത്രയിലുടനീളം ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അവയൊന്നും യാഥാർഥ്യവുമായ് യോജിക്കുന്നതാണോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ബസ് പൊള്ളാച്ചിയ്ക്ക് ഏകദേശം അടുക്കാറായെന്ന് ഞാൻ ഊഹിച്ചു.&lt;br /&gt;‘പൊള്ളാച്ചിയിൽ നിന്നും ഞാൻ നാട്ടിലേക്കാണ്. നീ എപ്പോഴെങ്കിലും നാട്ടിൽ വരുകയാണങ്കിൽ എന്നെ വിളിക്കണം.” എന്റെ വീട്ടിലെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതി ഞാൻ ബിജുവിനെ കൈയിൽ കൊടുത്തു. അവൻ ബാഗ് തുറന്ന് ആ പേപ്പർ അതിന്റകത്ത് വെച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവന്റെ ബാഗിന്നുള്ളിൽ ആ വെട്ടുകത്തി!!!&lt;br /&gt;“എന്തിനാണ് നീയി വെട്ടുകത്തി കൂടെ കൊണ്ടുനടക്കുന്നത്?” മറുപടി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. പക്ഷേ എന്റെ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് ബിജു പറഞ്ഞു തുടങ്ങി. ഇടയ്ക്കിടയ്ക്ക് മൗനത്തിന്റെ നീണ്ട ഇടവേള നൽകിക്കൊണ്ട് അവൻ പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം കഥ! ഒരു ഗ്രാമത്തിൽ നിന്നും എല്ലാമെന്ന് വിശ്വസിച്ചിരുന്ന എല്ലാവരേയും വിട്ടെറിഞ്ഞ് ഓർമ്മയുടെ ഏതോ ഒരു കോണിൽ പോലും ഒന്നുമവശേഷിക്കരുതെന്ന പ്രാർത്ഥനയോടെ ഇറങ്ങിത്തിരിച്ച കഥ!&lt;br /&gt;ബസ് പൊള്ളാച്ചിയിൽ എത്തിയപ്പോൾ ഞങ്ങളിറങ്ങി. ഇനിയുള്ള യാത്ര രണ്ടു ദിശയിലേയ്ക്ക്. വീട്ടിലെത്താൻ വിമ്പുന്ന മനസ്സുമായ് ഞാൻ... ആ ഒരോർമ്മ പോലും ഇനിയുള്ള കാലം ഉണ്ടാവരുതെന്ന മനസ്സുമായ് അവനും. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. ഏതൊരു യാത്രയിലും കണ്ടുമുട്ടി കുറച്ചുനേരത്തേയ്ക്ക് പരിചയപ്പെട്ട് പിന്നെ പിരിയേണ്ടി വരുന്ന ഒരു സഹയാത്രികൻ... അതിന്നപ്പുറം എന്താണവൻ എനിക്ക്...&lt;br /&gt;പക്ഷേ പിന്നിടുള്ള യാത്രയിലുടനീളം എന്റെ മനസ്സിൽ അവന്റെ മുഖമായിരുന്നു. സ്വന്തം അമ്മയെന്ന് പറയുന്ന സ്ത്രീയുടെ കാമുകനെ നാട്ടുകാർക്ക് പിടിച്ചുകൊടുത്ത് നേരം വെളുക്കും മുൻപേ നാടുവിടേണ്ടി വന്ന ഒരു യുവാവിന്റെ മുഖം! &lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-6454210413400382661?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/6454210413400382661/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=6454210413400382661' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/6454210413400382661'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/6454210413400382661'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/09/blog-post.html' title='എറണാകുളം മുതൽ പൊള്ളാച്ചി വരെ'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-2922583271563411440</id><published>2011-08-21T08:10:00.002+05:30</published><updated>2011-08-21T08:18:03.939+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചിത്രകൂടം</title><content type='html'>പറമ്പിന്റെ കിഴക്കേ മൂലയ്ക്കുള്ള കൈതപ്പൊന്തയ്ക്കുള്ളിലായ് ഒരു ചിത്രകൂടം ഉണ്ടന്നുള്ള ആദ്യമായി ബഹുജനസമക്ഷം അവതരിപ്പിച്ചത് പ്രകാശനാണ്.അതും കുറുപ്പിന്റെ ചായക്കടയിലുണ്ടായിരുന്ന സകലമാന ഹിന്ദു,മുസ്ലീം,കൃസ്ത്യൻ മതസ്ഥരേയും സാക്ഷി നിർത്തി! &lt;br /&gt;വളരെ യാദൃശ്ചികമായിട്ടാണത്രേ പ്രകാശന് ചിത്രകൂടത്തിനെ കുറിച്ച് വെളിപാടുണ്ടായത്! &lt;br /&gt;ഇപ്പോൾ പ്രകാശൻ താമസിക്കുന്ന സ്ഥലം വാങ്ങിയിട്ട് നാൾ കുറേ ആയെങ്കിലും; ഇതുവരെ അതിന്റെ ഭൂമിശാസ്ത്രം ശരിക്കുമൊന്ന് പഠിക്കുവാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. എന്തെല്ലാം ജോലിയാണ്! അതിന്നിടയിൽ പറമ്പൊക്കെ നോക്കാൻ ആർക്കാ സമയം. ആരെയെങ്കിലും കൂലിയ്ക്ക് വെയ്ക്കാമെന്ന് വെച്ചാൽ ചില്ലറ കൂലിയെങ്ങാനമാണോ? കുടുംബം കുളം തോണ്ടാൻ വേറെ മാർഗ്ഗമൊന്നും വേണ്ട.&lt;br /&gt;ചിത്രകൂടത്തിനെക്കുറിച്ച് പ്രകാശന് അരുളിപ്പാടുണ്ടായത് സ്വപ്നത്തിലാണ്. അതും കറുത്തവാവ് നാളിലെ സ്വപ്നത്തിൽ!&lt;br /&gt;സ്വപ്നത്തിൽ ഒരു ദിവ്യ രൂപം പ്രകാശൻ കണ്ടു. അത് പ്രകാശനോട് പറഞ്ഞു. “പ്രകാശാ, നീ പറമ്പിനെ നോക്കേണ്ട, വീട് നോക്കേണ്ട, വീട്ടുകാരെ നോക്കേണ്ട. പക്ഷേ എന്നെ നോക്കാതെ വന്നാൽ നീ അനുഭവിക്കും. നീ മാത്രമല്ല, സകലമാനപേരും അനുഭവിക്കും. നിന്റെ നാട്ടുകാർ മുഴുവനും അനുഭവിക്കും. അതുകൊണ്ട് നിന്റെ മടിയും പേടിയുമൊക്കെ മാറ്റി വെച്ച് നീ പോ...പറമ്പിന്റെ കിഴക്കേ മൂലയ്ക്ക് പോ..” അതൊരു ആജ്ഞയായിരുന്നു.&lt;br /&gt;ഉറക്കം പോയിട്ടില്ലായിരുന്നു. രാത്രി തീർന്നിട്ടുമില്ലായിരുന്നു. പക്ഷേ പ്രകാശൻ നടന്നു. പറമ്പിന്റെ കിഴക്കേ മൂലയിലേയ്ക്ക് നടന്നു.&lt;br /&gt;“എന്നിട്ട്...” ചായക്കട ബെഞ്ചുകളിൽ നിന്നു പല കാതുകളും കണ്ണുകളും പ്രകാശന്റെ നേർക്കായ്.&lt;br /&gt;“ഒരു ഗ്ലാസ് ചൂട് വെള്ളം കൊട്.” പ്രകാശൻ കുറുപ്പിന്റെ നേരെ കൈ നീട്ടി.&lt;br /&gt;“ഞാൻ പോയി. ഒറ്റയ്ക്ക്...” അതു പറയുമ്പോൾ പ്രകാശന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുമുണ്ടായിരുന്നു!&lt;br /&gt;“എന്നിട്ട്...” ശ്രോതാക്കൾക്ക് കേൾക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു.&lt;br /&gt;“കൈത വകഞ്ഞ് മാറ്റി നീ അകത്തേയ്ക്ക് കടക്കൂ...” ഒരശരീരി. &lt;br /&gt;“ദേ നോക്കിക്കേ...” കൈതമുള്ള് കൊണ്ട് പോറൽ വീണ കൈത്തലം പ്രകാശൻ ഓരോരുത്തരെയായ് കാണിച്ചു.&lt;br /&gt;“എന്നിട്ട്...”&lt;br /&gt;“ഒരു കടും ചായ കൊട് കുറുപ്പേ.” പ്രകാശൻ ചായക്കായ് കൈനീട്ടി.&lt;br /&gt;“ഒരു ചിത്രകൂടം ഉള്ളിൽ!”&lt;br /&gt;അത്ഭുതംകൂറുന്ന കണ്ണുകൾ പ്രകാശനെ വലഞ്ഞു.&lt;br /&gt;“എന്നിട്ട്...”&lt;br /&gt;“ഞാൻ ടോർച്ചടിച്ച് നോക്കിയപ്പോൾ കണ്ടതെന്താ?” പ്രകാശൻ ഓരോരുത്തരെയായ് മാറി മാറി നോക്കി.&lt;br /&gt;“ഒരു സർപ്പം! വെള്ള നിറത്തിൽ...സ്വർണ്ണ വരകളുള്ളൊരു സർപ്പം! പത്തി വിടർത്തി നിൽക്കുന്നു.” പ്രകാശൻ ചായഗ്ലാസുമായ് ബെഞ്ചിലോട്ടിരുന്നു.&lt;br /&gt;“ഇനി നിങ്ങള് പറ. ഞാനെന്താചെയ്യേണ്ടത്?”&lt;br /&gt;&lt;br /&gt;റോഡിന്നിറങ്ങി തോട്ടിറമ്പിലൂടെ കുറേയധികം നടക്കണം പ്രകാശന്റെ പറമ്പിലേയ്ക്ക്. മനുഷ്യവാസമില്ലാതെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം. ഏതോ പാലക്കാടൻ ബ്രാഹ്മണന്റേതായിരുന്നു.നാട്ടുകാർ പകൽ സമയങ്ങളിൽ പോലും അങ്ങോട്ടൊന്നും പോയിരുന്നുമില്ല. പ്രകാശന്റെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഏക്കറ് കണക്കിനുള്ള സ്ഥലത്തും ആൾ താമസമില്ല. കമ്പി വേലികെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാരാണന്നുകൂടി നാട്ടുകാർക്ക് ശരിക്കും അറിഞ്ഞുകൂട. ഇടയ്ക്കിടയ്ക്ക് അവിടെ ഒരാൾ വരും. വെള്ള ജുബ്ബായൊക്കെയിട്ട്, കറുത്ത കൂളിംഗ്ലാസൊക്കെ വെച്ച്, പൊക്കമുള്ള തടിയനായൊരു മനുഷ്യൻ. വെള്ള അംബാസിഡർ കാറിലാണ് അയാൾ വരുന്നത്. അയാളൊരിക്കലും നാട്ടുകാരോട് സംസാരിച്ചിരുന്നില്ല. കാറിന്റെ നമ്പർ നോക്കി ചിലരൊക്കെ പറഞ്ഞിട്ടുണ്ട് ‘ഇത് കോട്ടയത്തെ വണ്ടിയാണന്ന്.’ അത്രമാത്രം അതിന്റെപ്പുറം  ആർക്കും ഒന്നും അറിയില്ല. പ്രകാശനും ഒന്നുമറിയില്ല.&lt;br /&gt; പ്രകാശനെ കുറിച്ച് അറിയാവുന്ന നാട്ടുകാർക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു പ്രകാശൻ ആ സ്ഥലം വാങ്ങി എന്നുള്ളത്! ഗൾഫിലൊക്കെ പോയി പണമുണ്ടാക്കുന്നതിന് മുന്നേയുള്ള പ്രകാശനെ കുറിച്ച് നാട്ടുകാർക്ക് നന്നായറിയാം. &lt;br /&gt;സന്ധ്യ കഴിഞ്ഞാൽ വീട്ടിന്ന് പുറത്തിറങ്ങാതിരുന്ന പ്രകാശൻ! ഇരുട്ടിനെ പേടിച്ചിരുന്ന പ്രകാശൻ! ഇരുട്ടിൽ കാറ്റിൽ ഇളകുന്ന കരിയിലയുടെ ശബ്ദത്തെ ഭയപ്പെട്ടിരുന്ന പ്രകാശൻ. ഇരുട്ടിൽ തിളങ്ങി നിന്ന കരിമ്പൂച്ചയുടെ കണ്ണുകൾ കണ്ട് ബോധം കെട്ട് വീണ പ്രകാശൻ! യക്ഷി...പ്രേതം...ഭൂതം...പിശാച്...അറുകൊല...മറുത...&lt;br /&gt;അമ്പലമുറ്റത്തെ വലിയ പനയിൽ അറുകൊലയുണ്ടന്നാണ് വെയ്പ്...പനയുടെ ഏറ്റവും മുകളിൽ...പനയോലകൾക്കിടയിൽ....അറുകൊലയിരിക്കും. പാതിരാത്രി പനമരത്തിൽ നിന്നും അറുകൊലയിറങ്ങും. ചോരയാണ് അറുകൊലയ്കിഷ്ടം. മനുഷ്യച്ചോരയാണ് കൂടുതൽ ഇഷ്ടം. അതുകിട്ടാതെ വരുമ്പോഴാണ് അയല്പക്കത്തെ കോഴി, ആട് മുതലായവയുടെ ചോരകുടിക്കുന്നത്. &lt;br /&gt;സന്ധ്യകഴിഞ്ഞാൽ പ്രകാ‍ശൻ പുറത്തിറങ്ങാറായതിന്റെ കാരണവും അറുകൊലയായിരുന്നു.&lt;br /&gt; ഗൾഫിലൊക്കെ പോകുന്നതിന് മുന്നേയാണ്! സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോഴാണ്! പനയുടെ ചുവട്ടിൽ എത്തിയപ്പോൾ എന്തോ ഒരു ശബ്ദം. പനയോലകൾ ഇളകിയാടുന്നു. അറുകൊല... അറുകൊല പനയിൽ നിന്നും ഇറങ്ങുന്നു. രക്തദാഹിയായ അറുകൊല...പ്രകാശന്റെ ചോരയ്ക്കായി ദാഹിക്കുന്ന അറുകൊല. പിന്നെ ഒരലറലായിരുന്നു. എണീറ്റപ്പോൾ വീട്ടിലെ കട്ടിലിലായിരുന്നു. അലറല് കേട്ട് ഓടിയെത്തിയ ആരൊക്കെയോ കൂടി പ്രകാശനെ വീട്ടിലെത്തിക്കുകയായിരുന്നു. പനയിൽ നിന്നും വാവല് പറന്നതാണന്ന് ആൾക്കാര് പറഞ്ഞെങ്കിലും പ്രകാശൻ അത് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. “ഞാനായതുകൊണ്ട് ബോധം കെട്ടതേ ഒള്ളൂ...വേറെ ആരെങ്കിലും ആയിരുന്നേ കാണായിരുന്നു... ചത്തുപോയേനേ...” കുറുപ്പിന്റെ കടയിലിരുന്ന് പ്രകാശനത് പറയുമ്പോൾ ഗൾഫിലേയ്ക്കുള്ള അവസരവും ഏറെക്കുറേ ഒത്തിരുന്നു.&lt;br /&gt;“പ്രകാശോ, നീയിവിടെ ഇങ്ങനെയാണങ്കിൽ ഗൾഫിലെന്തായിരിക്കുമെടാ?” &lt;br /&gt;കുറുപ്പിന്റെ ചോദ്യത്തിനുത്തരം പറഞ്ഞത്&lt;a href="http://satheeskm.blogspot.com/2007/01/blog-post_26.html"&gt; ഭദ്രൻ മാഷാണ്&lt;/a&gt;. “അവിടെ പേടിക്കേണ്ട കാര്യോന്നുമില്ല.പാലേം, കാവും,കവുങ്ങുമൊന്നുമില്ലല്ലോ ഇവറ്റകൾക്ക് വസിക്കാൻ...പോരാത്തതിന് നിസ്സാര ചൂടെങ്ങാനുമാണോ? കത്തിക്കരിഞ്ഞുപോകും ഭൂതവു പ്രേതവുമൊക്കെ.”&lt;br /&gt;ശരിയാണ്. പ്രകാശൻ ഗൾഫിൽ പ്രേതങ്ങളെ യൊന്നും കണ്ടിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. അതിനൊന്നും സമയം പോലുമില്ലായിരുന്നു.&lt;br /&gt;&lt;br /&gt;കൈതപ്പൊന്തയൊക്കെ വെട്ടിത്തെളിച്ച് ചിത്രകൂടത്തിൽ പ്രകാശൻ ആദ്യമായ് വിളക്ക് തെളിച്ചു. അതിന് സാക്ഷ്യം വഹിക്കാൻ ഭക്തന്മാർ പലരുമുണ്ടായിരുന്നു. ഭക്തകളും ഉണ്ടായിരുന്നു. അതിപുരാതനമായ ചിത്രകൂടമാണതെന്ന് പ്രകാശൻ അവകാശപ്പെട്ടു. ചിത്രകൂടത്തിന്റെ ചൈതന്യമാണ് തന്റേയും കുടുംബത്തിന്റേയും ഐശ്വര്യം! അതു പറയുമ്പോൾ പ്രകാശന്റെ കണ്ണുകളിലെ തിളക്കം ചിത്രകൂടത്തിലെ കൽ‌വിളക്കിന്റെ തെളിച്ചത്തിൽ കൂടുതൽ വ്യക്തതയോടെ ഭക്തർ കണ്ടു!&lt;br /&gt;ചിത്രകൂടത്തിൽ വിളക്ക് കത്തിക്കുന്നവർക്ക് വന്ന് ചേരുന്ന ഭാഗ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായി. പ്രകാശൻ തന്റെ സ്വന്തം ചെലവിൽ അതെല്ലാം അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ഭക്തരുടെ പ്രവാഹവും വിശ്വാസവും കൂടാൻ തുടങ്ങിയപ്പോൾ നാട്ടുകാരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് പ്രകാശൻ തന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തി. അതിപ്രകാരമായിരുന്നു. ഭക്തിയേയും ഭക്തരേയും സർവ്വോപരി നാടിന്റെ നന്മയും മാത്രം ആഗ്രഹിക്കുന്നതുകൊണ്ട് ചിത്രകൂടവും അതിരിക്കുന്ന സ്ഥലവും നാട്ടുകാർക്കായ് നൽകാൻ പ്രകാശൻ തയ്യാറാണന്നെതായിരുന്നു അത്.&lt;br /&gt;ചിത്രകൂടം നാട്ടുകാരേറ്റെടുത്തു. സ്ഥലത്തിനുള്ള ഒരു ചെറിയ തുക നാട്ടുകാർ പിരിവിട്ട് പ്രകാശന് കൊടുത്തു.&lt;br /&gt;&lt;br /&gt;ഇതെല്ലാം നടക്കുമ്പോഴും എല്ലാവരും അനുകൂലിക്കുമ്പോഴും പ്രകാശന് നേരിടേണ്ടി വന്ന ഒരു കൂട്ടരുണ്ടായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ! സ്വന്തം ഭാര്യ!&lt;br /&gt;കുടുംബക്കാർക്കൊന്നും മനസ്സിലായില്ല.മണലാരണ്യത്തിൽ ചോരനീരാക്കി ഉണ്ടാക്കിയ സ്ഥലമാണിപ്പോൾ നാട്ടുകാർക്ക് സൗജന്യമായ് നൽകാൻ പോകുന്നത്. എന്തിനാണിതൊക്കെ? ഭാര്യ ചോദിച്ചു. വീട്ടുകാരെല്ലാരും ചോദിച്ചു. “സമയമൊണ്ട്. പറയാം” എന്ന് മാത്രമേ പ്രകാശൻ എല്ലാവരോടും പറഞ്ഞുള്ളു.&lt;br /&gt;പ്രകാശന്റെ ഭാര്യയ്ക്ക് ഉറപ്പുണ്ടായിരുന്നു പ്രകാശൻ കള്ളമാണ് പറയുന്നതെന്ന്. നല്ല നിലാവുള്ള എത്രയോ രാത്രികളിൽ താൻ പ്രകാശനെ വിളിച്ചിട്ടുള്ളതാണ്! മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്ന് നിലാവാസ്വദിക്കാൻ. തങ്ങളുടെ സ്വന്തമായ ലോകത്തിൽ, പ്രകൃതിയുടെ അവർണനീയമായ സൗന്ദര്യത്തിൽ ലയിച്ച് പ്രകാശന്റെ മടിയിൽ തല ചായ്ച് ആകാശത്തിന്നപ്പുറമുള്ള ലോകത്തെക്കുറിച്ച് സംസാരിക്കാൻ എത്രയോ കൊതിച്ചിട്ടുള്ളതാണ്! ഒന്നും നടന്നിട്ടില്ല. നശിച്ച പേടി! ഇങ്ങനെയുമുണ്ടോ പേടി. ആ ആളാണ് കറുത്തവാവ് രാത്രിയിൽ കൈതക്കാട്ടിൽ കേറി നോക്കിയിരിക്കുന്നത്. വിശ്വസിക്കാൻ കുറേ ആൾക്കാരും! എല്ലാർക്കും ഭ്രാന്താണ്.&lt;br /&gt;പ്രകാശൻ വീട്ടിലില്ലാതിരുന്ന ഒരു ദിവസമാണ് അത് സംഭവിച്ചത്. രണ്ടു മൂന്നുപേർ പ്രകാശന്റെ വീട്ടിലേയ്ക്ക് കയറി വന്നു. ദീപ മാത്രമേ ഉണ്ടായിരുന്നുള്ളു അപ്പോൾ വീട്ടിൽ. കറുത്ത് തടിച്ച് ചുവന്ന ഉണ്ടക്കണ്ണുള്ള മൂന്നുപേർ. കണ്ടിട്ട് തന്നെ ഒരു അവലക്ഷണം.&lt;br /&gt;“പ്രകാശനില്ലേ?” പരുക്കൻ ശബ്ദത്തിൽ ഒരുത്തൻ ചോദിച്ചു. ദീപയ്ക്ക് ശരിയ്ക്കും പേടി തോന്നിത്തുടങ്ങിയിരുന്നു.&lt;br /&gt;“ഇല്ല.പിരിവിന് പോയിരിക്കുകയാണ്.”&lt;br /&gt;“വിളക്കു കത്തിച്ച് കൊട്ടും പാട്ടും നടത്തിയാൽ മാത്രം പോരാ. ഞങ്ങടെ പൈസ കൂടെ ഇങ്ങ് തന്നേക്കാൻ പറഞ്ഞേക്കണം ഭർത്താവിനോട്. അല്ലങ്കിൽ കളി കാര്യമാകും കേട്ടോ പെങ്ങളേ...” മടക്കി കുത്തഴിച്ച് ഒന്നുകൂടി ഉയർത്തി ഉടുത്തുകൊണ്ട് മൂവരും തിരിച്ചു പോയി കഴിഞ്ഞപ്പോഴാണ് ദീപയ്ക്ക് ശ്വാസം നേരെ വീണത്. എന്തൊക്കെയാണാവോ സംഭവിക്കുന്നത്.&lt;br /&gt;അന്ന് രാത്രി അക്ഷരാർത്ഥത്തിൽ ദീപ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. “ഞങ്ങളിവിടെ ജീവിക്കേണ്ടന്നാണോ?എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങൾക്ക് വല്ല ബോധവുമുണ്ടോ?ജീവനിൽ പേടിക്കാതെ ഇപ്പോൾ വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥയായി. കണ്ട കള്ളനും കൊള്ളക്കാരനുമൊക്കെ വീട്ടിൽ കേറി ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്തൊക്കയാണ് നടക്കുന്നത്? എന്നോടെങ്കിലും ഒന്നു പറയരുതോ ഇതിന്റെയൊക്കെ ഉള്ളുകള്ളി.” ദീപയുടെ ദേഷ്യം പതുക്കെപതുക്കെ പരിഭവവും സങ്കടവുമായ് മാറുകയായിരുന്നു.&lt;br /&gt;നിർത്താതെ ചിലച്ചുകൊണ്ടിരുന്ന ഫോണുമെടുത്തുകൊണ്ട് പ്രകാശൻ അടുത്ത മുറിയിലേയ്ക്ക് പോയി. ദീപ പ്രകാശന്റെ സംസാരത്തിന് കാതോർത്തുകൊണ്ട് ഭിത്തിയോട് ചേർന്ന് നിന്നു. ഈയിടെയായ് ദീപ അങ്ങനെയാണ്. പ്രകാശന്റെ ഓരോ നീക്കവും ഓരോ വാക്കും സസൂക്ഷ്മം നിരീക്ഷിക്കും.പിന്നെ അതിനെക്കുറിച്ച് ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് ചില ദിവസങ്ങളിൽ സമയം പോകുന്നത് പോലും അറിഞ്ഞിട്ടില്ല. ഭക്ഷണമുണ്ടാക്കാൻ പോലും മറന്നുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ പ്രകാശൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആഹാരക്കാര്യത്തിൽ പോലും ശ്രദ്ധിക്കാറില്ല. എപ്പോഴും വേറെ ഏതോ ലോകത്തിലാണ്! എന്താണ് മറ്റുള്ളവർ പറയുന്നത് പോലും കേൾക്കാറില്ല. കേട്ടാലും ശ്രദ്ധിക്കാറില്ല.&lt;br /&gt;“ഞാൻ പറഞ്ഞില്ലേ പണം മുഴുവൻ ഞാൻ തരും. അതിന് മുന്നേ നിങ്ങൾ അയാളോട് സംസാരിച്ച് ഇതിൽ നിന്നും പിന്തിരിപ്പിക്കണം. ഒരു ചിത്രകൂടം നിൽക്കുന്ന സ്ഥലമാണിതെന്ന് അയാളെ മനസ്സിലാക്കിക്കണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രകൂടത്തെ തൊട്ടാൽ കളി കാര്യമാകുമെന്നും അറിയിക്കണം.” പ്രകാശൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ ദീപ തൊട്ടു പുറകിൽ നിൽക്കുന്നു. മുഖത്ത് പ്രകടമായ പരിഭ്രമത്തെ മാറ്റി നിർത്തി ഒരു ചിരി വരുത്താൻ പ്രകാശൻ വിഫലമായ ഒരു ശ്രമം നടത്തി. ദീപ ഒന്നും മിണ്ടിയില്ല.&lt;br /&gt;“അല്ല. ഞാനേ, ആ കോട്ടയത്തുകാരനോട് സംസാരിക്കാനായിട്ട് അവരോട് പറയുകയായിരുന്നു. കുറേ പാടുപെട്ട് ആളെക്കുറിച്ച് മനസ്സിലാക്കാൻ. വണ്ടീടെ രജിസ്ട്രേഷൻ നമ്പർ അവസാനം തുണച്ചു.” പ്രകാശൻ ചാരുകസേരയിലോട്ട് കിടന്ന് കണ്ണുകളടച്ച് ദീർഘമായ് നിശ്വസിച്ചു.&lt;br /&gt;ദീപ പ്രകാശന്റെ അടുക്കലേയ്ക്ക് വന്നു. അവളുടെ കൈവിരലുകൾ പ്രകാശന്റെ മുടിയിലൂടെയോടി. ദീപയുടെ ശ്വാസത്തിന്റെ ചൂട് കവിളിൽ തട്ടിയപ്പോഴാണ് ശരിക്കും പ്രകാശൻ ചിന്തയിൽ നിന്നും തിരിച്ച് വന്നത്. അവൾ പ്രകാശന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി. “പറയില്ലേ...എന്നോട് പറയില്ലേ..എന്താണ് പ്രശ്നമെന്ന്...”&lt;br /&gt;പ്രകാശൻ ദീപയെ നോക്കി.&lt;br /&gt;“കുറച്ചു നാളുകൾക്ക് മുന്നെ...അന്നു നീ ഇവിടെ ഇല്ലായിരുന്നു. ഒരു രണ്ട് മൂന്ന് മാസമായിക്കാണും.”  ദീപ ചാരുകസാരയുടെ അടുത്തുതന്നെ ഇരുന്നു.&lt;br /&gt;പ്രകാശൻ എണീറ്റു.”വേണ്ട. നമ്മുക്ക് അകത്ത് പോയിരുന്ന് സംസാരിക്കാം.”&lt;br /&gt;പ്രകാശൻ ദീപയെ ചേർത്തുപിടിച്ചു. “നീയിതാരോടും പറയരുത്. ഇത് നമ്മുടെ പ്രശ്നമാണ്. നമ്മുടേത് മാത്രം.”&lt;br /&gt;“അന്ന് ആ കോട്ടയത്തുകാരന്റെ കാർ വന്നു. അയാളുടെ കൂടെ വേറെ മൂന്ന് നാലുപേരുകൂടിയുണ്ടായിരുന്നു. നമ്മുടെ വീടിനെ കടന്നുപോകുമ്പോൾ ഞാനവരുടെ സംസാരം കേൾക്കാനിടയായ്.അയാൾ സ്ഥലം വിൽക്കാനായ് പോകുന്നു.”&lt;br /&gt;പ്രകാശന്റെ ഫോൺ വീണ്ടും ചിലച്ചു.&lt;br /&gt;“എന്ത് എല്ലാം ശരിയായെന്നോ? അയാൾ പിന്മാറിയെന്നോ?... ആ നാളെ രാവിലെ തന്നെ പോരൂ...പണം മൊത്തം തരാം ഞാൻ. എങ്ങനെ സാധിച്ചു?”&lt;br /&gt;“ഗുണ്ടകൾ വിചാരിച്ചാൽ നടക്കാത്ത കാര്യമെന്താണെന്നാണ് അവന്മാര് ചോദിക്കുന്നത്. സന്തോഷാധിരേകത്താൽ പ്രകാശൻ ദീപയെ കെട്ടിപ്പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു.&lt;br /&gt;“ഇതെന്താണീ കാണിക്കുന്നേ? സംഭവിച്ചെതെന്താണെന്ന് പറയെന്നേ...”&lt;br /&gt;പ്രകാശൻ പൊട്ടിച്ചിരിച്ചു. കുറേ നാളായ് പ്രകാശനെ ഇങ്ങനെ കണ്ടിട്ട്. ദീപയ്ക്ക് സന്തോഷമായി.അവൾ അവന്റെ തോളിൽ പിടിച്ച് കുലുക്കി.&lt;br /&gt;“പറയന്നേ...എന്താ ഉണ്ടായേ?”&lt;br /&gt;“അയാൾ സ്ഥലം വിൽക്കാൻ പോണത്രേ!”&lt;br /&gt;“അയാൾ സ്ഥലം വിൽക്കുന്നതിന് നിങ്ങൾക്കെന്നാ?”&lt;br /&gt;“എടീ മണ്ടീ, അയാളുടെ കൂടെയുണ്ടായിരുന്നത് പള്ളിക്കാരായിരുന്നെടി. പള്ളിക്കാര് സ്ഥലമെടുത്താൽ ചിലപ്പോളവര് സെമിത്തേരി വരെ പണിതു കളയും. ഇത്രയും അധിക സ്ഥലത്ത് സെമിത്തേരി അല്ലാതെ വേറെന്താ അവര് പണിയാൻ പോണത്? പിന്നെ നമ്മളിവിടെ കഴിഞ്ഞിട്ട് വല്ല കാര്യോണ്ടോ?”&lt;br /&gt;“അപ്പോൾ ചിത്രകൂടം?...” ദീപയ്ക്ക് പിന്നെയും സംശയങ്ങളായിരുന്നു.&lt;br /&gt;“അതൊരു മുൻകരുതൽ...ഒറ്റരാത്രികൊണ്ട് വൈക്കത്തെ ഒരു കാവിൽ നിന്നും അവന്മാരത് പൊക്കി.”&lt;br /&gt;ദീപ പ്രകാശന്റെ കവിളിൽ നുള്ളി. “ഭയങ്കര ബുദ്ധി തന്നെ!”&lt;br /&gt;“എടി പെണ്ണേ, പൈസയും, ഗുണ്ടകളും മേമ്പൊടിക്കായ് കുറച്ച് മതഭ്രാന്തുമുണ്ടെങ്കിൽ ഇവിടെ നടക്കാത്തതായ് എന്താണടീ...”&lt;br /&gt;ദീപ പ്രകാശനെ കെട്ടിപ്പിടിച്ചു.&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-2922583271563411440?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/2922583271563411440/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=2922583271563411440' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/2922583271563411440'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/2922583271563411440'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/08/blog-post_21.html' title='ചിത്രകൂടം'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-8300139952357901533</id><published>2011-08-15T11:32:00.001+05:30</published><updated>2011-08-15T11:32:45.750+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുട്ടനാട്ടിലേയ്ക്ക് ഒരു യാത്ര</title><content type='html'>&lt;br /&gt;കുട്ടനാട്ടിലെ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന്റെ ക്രൂരവും, ഭീകരവും, പൈശാചികവുമായ അനന്തരഫലത്തെക്കുറിച്ച് ഞാൻ ബോധവാനായത് ഈയിടയ്ക്കാണ്. കീടനാശിനിപ്രയോഗം നദികളേയും, കായലുകളേയും, ഭക്ഷ്യധാന്യങ്ങളേയും വിഷലിപ്തമാക്കി മനുഷ്യകുലത്തിനാകെ ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെക്കുറിച്ചൊക്കെ നാം പലതവണ വായിട്ടുള്ളതുമാണല്ലോ. &lt;br /&gt;എൻഡോസൾഫാൻ... എൻഡോസൾഫാൻ...എൻഡോസൾഫാൻ... എന്തൊക്കെ പുകിലാണ് ഈയിടയായ് നടന്നുകൊണ്ടിരിക്കുന്നത്!&lt;br /&gt;കണ്ണും, വായും, മൂക്കുമൊന്നും ഒരു തൂവാലകൊണ്ടുപോലും മൂടാതെ തലങ്ങും വിലങ്ങും നെല്ലിന് മരുന്നടിക്കുന്ന കുട്ടനാടൻ കർഷകരെ കണ്ട് ഞാൻ മൂക്കും പൊത്തി നിന്നിട്ടുണ്ട്! സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ സങ്കടം കേവലം ‘അയ്യോ കഷ്ടം’ എന്ന് പറയുന്നതിന്റെ അപ്പുറത്തേയ്ക്ക് കടന്നിട്ടില്ല. എങ്കിലും എന്റെ അമ്മാവന്മാരുൾപ്പെടുന്ന കർഷകശ്രേഷ്ഠന്മാർ സ്വന്തം ആരോഗ്യത്തിന് വൈക്കോലിന്റെ വിലപോലും നൽകാതെ ഈ ലോകമാകമാനുമുള്ള പെരുവയറന്മാരെ തീറ്റിപ്പോറ്റുന്നതിലെ നന്മയെക്കുറിച്ചോർത്ത് ഞാൻ ആനന്ദപുളകിതനായിട്ടുണ്ട്. അതിന് പ്രത്യേകചിലവൊന്നുമില്ലല്ലോ! ഞാനിപ്പോൾ പറയുന്ന കഥയ്ക്ക് ഈ വക കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. കഥവായിച്ച് കഴിഞ്ഞ് നിങ്ങൾക്കും  തീരുമാനിക്കാം എന്തെങ്കിലും ബന്ധമുണ്ടോയെന്ന്! കഥ പറയുമ്പോൾ തുടക്കം മുതൽ പറയണമല്ലോ. അതുകൊണ്ട് ഈ കഥയ്ക്ക് ആസ്പദമായ സംഭവത്തിന്റെ തുടക്കം മുതൽ പറയാം.&lt;br /&gt;ഈ കഥയിലെ നായകൻ എന്റെ അമ്മാവന്മാരിൽ ഒരാളാണ്. ഈ അമ്മാവൻ ചില്ലറക്കാരനൊന്നുമല്ല!  അമ്മാവനെക്കുറിച്ച് അമ്മൂമ്മ കുറച്ചൊന്നുമല്ല പറയാറുണ്ടായിരുന്നത്.   കുട്ടനാട്ടീന്ന് ആദ്യമായി നാടുവിട്ടുപോയ ആളാണ് തന്റെ മോനെന്ന് അമ്മൂമ്മ ഊറ്റം കൊള്ളാറുണ്ടായിരുന്നു. അത് അമ്മൂമ്മ ‘പുളു’ അടിക്കുകയാണന്ന് സേതുപറഞ്ഞപ്പോൾ അമ്മൂമ്മ പ്രതികരിച്ചതിങ്ങനെയാണ്.&lt;br /&gt;“ പെണ്ണിന് ഈയിടയായ് അരുത്തി ഇത്തിരി കൂടുന്നുണ്ട്. ഒരുകാര്യം ഒറപ്പാ...പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യത്തെ കുട്ടനാട്ടുകാരനാ എന്റെ മോൻ!”&lt;br /&gt;നാടുവിട്ടുപോയ മകനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന അമ്മൂമ്മയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ നമ്മുക്ക് അമ്മാവൻ നാടുവിടാൻ ഇടയാക്കിയ സംഭവത്തിലേയ്ക്ക് പോകാം. ഏകദേശം പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ്...അന്നെനിക്ക് നല്ല ഓർമ്മയൊന്നും വെച്ചിട്ടില്ലന്നാണ് അമ്മ പറയുന്നത്. പക്ഷേ ഞാനതൊന്നും സമ്മതിച്ച് കൊടുത്തിട്ടില്ല. ഈ കഥയിൽ എന്റെ ഓർമ്മയ്ക്ക് യാതൊരുവിധ പ്രസക്തിയുമില്ലാത്തതിനാൽ ഞാനാവിധം കാര്യങ്ങളൊന്നും പറയുന്നില്ല. നമ്മുക്ക് കഥയിലേയ്ക്ക് തിരിച്ച് വരാം.&lt;br /&gt;അമ്മാവൻ മഹാ തന്തോന്നി ആയിരുന്നെന്നാണ് അമ്മ പറയുന്നത്. ‘അവൻ മഹാ അഭിമാനി‘ ആയിരുന്നെന്നാണ് അമ്മൂമ്മ പറയുന്നത്. ഏതമ്മയാണ് മകനെക്കുറിച്ച് മോശം പറയുന്നത്!&lt;br /&gt;നമ്മുടെ നായകനായ അമ്മാവൻ തന്റെ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കൃഷ്ണന്റെ ലീലാവിലാസങ്ങളുമായ് കുട്ടനാടൻ പെൺകിടാങ്ങളുടെ മുന്നിൽ അവതരിക്കാൻ തുടങ്ങിയ കാലം! അപ്പോഴാണ് മൂത്ത മാമൻ കഥയിലെ വില്ലനായി അവതരിച്ചത്!&lt;br /&gt;“നിന്നെക്കാളും അഞ്ചാറ് ഓണം കൂടുതൽ ഉണ്ടവനാടാ ഞാൻ.” എന്ന ഡയലോഗും കാച്ചിക്കൊണ്ട് മൂത്തമാമൻ  ഇലക്ട്രിക് കേബിൾ കൊണ്ട് കൗമാരക്കാരൻ അമ്മാവന്റെ മുതുകത്ത് ഒരു കളരിപ്പയറ്റ് നടത്തി. കളരിപ്പയറ്റ് നടത്താൻ കാരണം ഒന്നല്ല! രണ്ട്.&lt;br /&gt;ഒന്നാമത്തേത്, അഞ്ചിലെ കുട്ടപ്പായിയുടെ അരുമ പെങ്ങൾ ത്രേസ്യാമ്മയെ അതിക്രൂരമായി സൈറ്റടിച്ച് കാണിച്ചു. അതും കടവിൽ കടത്തുകയറാൻ വന്ന കുട്ടനാടൻ പ്രജകളുടെ മുന്നിൽ വെച്ച്! ത്രേസ്യാമ്മ കമ്പ്ലൈന്റ് ചെയ്തില്ല. സൈറ്റടി കണ്ട് നിന്ന മുപ്പതിലെ കുഞ്ഞന്നാമ്മ ത്രേസ്യാമ്മയുടെ ആങ്ങള കുട്ടപ്പായിയെ അറിയിക്കാതിരിക്കുന്നതെങ്ങനെ! ചില്ലറ സംഭവമെങ്ങാനമാണോ നടന്നത്! ഞൊടിയിലേ നുള്ളിയില്ലെങ്കിൽ വർഗീയ കലാപം പോലും ഉണ്ടാകാനിടയുള്ള കാര്യമാണ്! ഒരു ഹിന്ദു ചൊക്ലി പയ്യൻ ഒന്നാന്തരം കൃസ്ത്യൻ കൊച്ചിനെ സൈറ്റടിച്ച് കാണിച്ചിരിക്കുന്നു. നെല്ലും പതിരും തിരിച്ചറിയാത്ത പെൺ‌കൊച്ചെങ്ങാനും വീണുപോയാ‍ൽ...അതുകൊണ്ട് മുപ്പതിലെ കുഞ്ഞന്നാമ്മ ചെയ്തത് സമൂഹ നന്മയ്ക്ക്! കുട്ടപ്പാ‍യി ചെയ്തതും സമൂഹനന്മയ്ക്ക്! &lt;br /&gt;വിശപ്പ് പിടിച്ച കാള കലപ്പ വലിച്ചോണ്ട് ഓടുന്നതുപോലെ കേബിൾ വയർ പ്രയോഗിക്കാൻ മൂത്തമാമനെ പ്രകോപിപ്പിച്ച രണ്ടാമത്തെ സംഭവം മൂത്തമാമൻ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ചീട്ടുകളി!  സ്കൂളിൽ പോകാതെ ചിറയിലെ പുളിഞ്ചോട്ടിലിരുന്ന് ചീട്ടുകളിച്ചതാണ് രണ്ടാമത്തെ കുറ്റം. മീശമുളയ്ക്കാത്ത പ്രായത്തിൽ ചീട്ടുകളിച്ചാൽ പയ്യന്റെ ഭാവിയെന്താണ്?&lt;br /&gt;&lt;br /&gt; ഉഴുതു മറിച്ച് കണ്ടം പോലെയായ  മുതുകിലെ പാടുകളിൽ നിന്ന് ചോരനിലയ്ക്കുന്നതിന് മുന്നേ അമ്മാവൻ വീടുവിട്ടിറങ്ങി. അങ്ങനെ പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യ കുട്ടനാട്ടുകാരനായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു എന്റെ അമ്മാവൻ! അറിയപ്പെടുന്ന അമ്പലങ്ങളിലൊക്കെ നേർച്ചകൾ...കാഴ്ചകൾ...എല്ലാം നടന്നു.&lt;br /&gt;“കുട്ടി വടക്കോട്ട് പോയിട്ടുണ്ടന്ന് വാസു ജോത്സ്യർ കവടി നിരത്തി പറഞ്ഞു.”&lt;br /&gt;“കടവിൽ നിന്ന് ബസ് കേറിയാൽ വടക്കോട്ടേ പോകാൻ പറ്റൂ. അത് പറയാൻ ജോത്സ്യന്റെ ആവശ്യമില്ലായെന്ന്” അച്ഛനും പറഞ്ഞു. എന്തായാലും&lt;br /&gt;ജോത്സ്യപ്രമുഖൻ പത്തിൽ വാ‍സു ജോത്സ്യർ അമ്മാവന്റെ പേരിൽ കുറച്ച് പണമുണ്ടാക്കി അതല്ലാതെ വേറേ ഫലമൊന്നുമുണ്ടായില്ല.&lt;br /&gt;അമ്മാവൻ എവിടെ പോയി എന്താ‍യി എന്ന് ആർക്കും ഒരു വിവരവുമില്ല. കാലം കടന്നുപോയി. ഓണവും,വിഷുവും, കൊയ്ത്തും,മെതിയുമൊക്കെ അതിന്റെ മുറയ്ക്ക് നടന്നു. പക്ഷേ അമ്മാവനെക്കുറിച്ച് മാത്രം ഒരു വിവരവുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;അമ്മാവനെക്കുറിച്ചുള്ള ഓർമ്മ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോയിൽ മാത്രമായി മാറി.വെള്ളക്കാ വണ്ടിയും ഉരുട്ടി, പ്ലാവിലതൊപ്പിയും വെച്ച് നടന്നിരുന്ന ഞങ്ങളൊക്കെ പലപല സ്ഥലങ്ങളിലേയ്ക്ക് ചേക്കേറി. കുടുംബത്തിലെ പുത്തൻ കുഞ്ഞുകുരുന്നുകൾക്കൊക്കെ ഭിത്തിയിലെ ഫോട്ടോ ‘നാടുവിട്ട മാമനായി.’&lt;br /&gt;&lt;br /&gt;പക്ഷേ കഥ ഇവിടെ തീരുന്നില്ല. പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് ശേഷം അമ്മാവൻ എവിടെയുണ്ടന്ന് അറിഞ്ഞിരിക്കുന്നു. ലക്നോവിൽ... അങ്ങ് വടക്കേന്ത്യയിൽ...ഹിന്ദിക്കാരുടെ ഇടയിൽ...&lt;br /&gt;“അവൻ പെണ്ണും കെട്ടി,പിള്ളേരൊക്കെ കാണും ഇപ്പോൾ” അമ്മ പ്രഖ്യാപിച്ചു. ജഗദ ചിറ്റ ശരിവെച്ചു. അഭിപ്രായം പറയാനും സന്തോഷം പങ്കുവെയ്ക്കാനും അമ്മൂമ്മ ഇല്ലാതായിപ്പോയി.&lt;br /&gt;അമ്മാവൻ തന്നെ നാട്ടിലേയ്ക്ക് കത്തെഴുതുകയായിരുന്നു.ഏതോ ആക്സിഡന്റായി റിക്കവറായി വരുകയാണന്നും, പരിചയക്കാരനും സഹായിയുമായിരുന്ന മലയാളി പറ്റിച്ചെന്നുമായിരുന്നു കത്തിലെ ചുരുക്കം.&lt;br /&gt;അധികം താമസിയാതെ തന്നെ അമ്മാവനെ നാട്ടിലെത്തിച്ചു.&lt;br /&gt;“കഷ്ടം. എന്റെ കൊച്ചന്റെ പരുവം തിരിഞ്ഞു. അവനെ പറ്റിച്ചതാ...ഒരു മലയാളി...ബാങ്കിലെ പണം മുഴുവൻ ചെക്കെഴുതിച്ച് അടിച്ചുമാറ്റി. വല്ല നാട്ടിലും കഴിയുന്നോനാ, നീ സൂക്ഷിക്കണം.”അമ്മ കരയുന്നത് എനിക്ക് ഫോണിലൂടെ കേൾക്കാൻ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;നാട്ടിൽ ചെന്നപ്പോൾ അമ്മാവനെ കാണാൻ ഞാൻ പോയി. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കുട്ടനാട്ടിലേയ്ക്ക്... ആകെ മാറിപ്പോയിരിക്കുന്നു. പതിനാറ് പാലം കേറി വീട്ടിലെത്തിയിരുന്ന സ്ഥാനത്ത് ഇന്നൊറ്റപാലമില്ല! വണ്ടി വീടിന്റെ വാതുക്കലെത്തും! പുരാവസ്തുവെന്നപോലെ ഒരു കൊതുമ്പുവള്ളം പായലുകേറിയ തോടിന്റെ അരികിൽ കിടക്കുന്നു. അഞ്ചുമിനിറ്റ് മതി കടവിൽ നിന്നും വീട്ടിലെത്താൻ! പണ്ട് അരമണിക്കൂറിൽ കൂടുതൽ വേണമായിരുന്നു വള്ളത്തിൽ വരാൻ! പുരോഗതി! പുരോഗതി! നാടുവികസിക്കുന്നു! കുട്ടനാട് വികസിക്കുന്നു! പക്ഷേ എനിക്ക് സങ്കടമാണ് തോന്നിയത്. കുട്ടനാട് പുരോഗതിക്കുന്നതുകൊണ്ടല്ല എന്റെ സങ്കടം. നമ്മുടേതായ വയലേലകളും, തോടും, ആറുമൊക്കെ നമ്മളല്ലാതെ ആരാണ് സംരക്ഷിക്കേണ്ടത്? തോടു നികത്തലും വെട്ടി നിരത്തലുമല്ലാതെ വേറെ മാർഗമൊന്നുമില്ലേ?&lt;br /&gt;പറഞ്ഞ് പറഞ്ഞ് ഞാൻ വിഷയത്തിൽ നിന്നും മാറി പോയിരിക്കുന്നു. ഞാൻ അമ്മാവനെ കണ്ടു. ഒത്തിരി വർഷങ്ങൾക്ക് ശേഷം. ഒരു മനുഷ്യ രൂപം മാത്രം. ഇളയമ്മായി എന്നെ വിളിച്ച് സ്വകാര്യമായി പറഞ്ഞു. “ എടാ, മാമൻ വന്നിട്ട് പത്ത് നാല്‍പ്പത് ദിവസമായി. ഇതുവരെ ഒന്നു കുളിച്ചിട്ടുമില്ല. മുടിവെട്ടിയിട്ടുമില്ല. ഞങ്ങള് പറഞ്ഞ് പറഞ്ഞ് മടുത്തു. ഈ വടക്കേന്ത്യയിലൊക്കെ ഇങ്ങനെയാണോ? നീയൊന്ന് പറഞ്ഞു നോക്ക്.”&lt;br /&gt;നാല്‍പ്പത് ദിവസം പറഞ്ഞിട്ട് നടക്കാത്ത കാര്യം ഞാനായിട്ടെങ്ങനെയാണ്. ഒരു സംശയമായിരുന്നു.&lt;br /&gt;അപ്പോഴാണ് അമ്മാവന്റെ വക ക്ഷണം. “എടാ നീ വാ, നമ്മുക്ക് തെക്കേ പാടത്തിന്റെ ചിറയിൽ നിന്നും കരിക്കിട്ട് കുടിക്കാം.” വലിയ തോടിന്റെ കുറുകേ ഒരു ചെറിയ പാലം വന്നിരിക്കുന്നു. പണ്ടിവിടെ തോണിയായിരുന്നു. പാലം കേറുമ്പോൾ തന്നെ ഓർത്തു. അമ്മാവനെ പാലത്തിൽ നിന്നും തള്ളിയിട്ടാലോ! കുട്ടനാട്ടുകാരനല്ലേ ഏതാ‍യാലും! ഏതു വെള്ളത്തിൽ വീണാലും നീന്തിക്കയറിക്കോളും! പക്ഷേ അപ്പോളതു ചെയ്തില്ല. കരിക്ക് കുടിക്കേണ്ടതല്ലേ! &lt;br /&gt;തിരിച്ചുവന്നപ്പോൾ അമ്മാവൻ എന്തായാലും വെള്ളത്തിൽ വീണു. പത്തു മുപ്പത്താറുവർഷം കഴിഞ്ഞിട്ടും നീന്തൽ മറന്നിട്ടില്ല അമ്മാവൻ! പൂച്ച വെള്ളത്തിൽ നിന്നും കയറുന്നതുപോലെ അമ്മാവൻ കരയ്ക്ക് കയറി ശരീരമാസകലമൊന്നു കുടഞ്ഞു.&lt;br /&gt;“നീയെന്തോന്ന് പണിയാടാ കാണിച്ചേ?” ദേഷ്യപ്പെടുമെന്ന് വിചാരിച്ചതാണ്. പക്ഷേ പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അമ്മാവൻ ഷർട്ടുരിഞ്ഞ് പിഴിയാൻ തുടങ്ങി.&lt;br /&gt;“വന്നിട്ട് ഒന്ന് ഒന്നര മാസമായില്ലേ? എന്താ ഒന്ന്  വെള്ളത്തിലോട്ടിറങ്ങാത്തേ?”&lt;br /&gt;ഉറക്കെയുള്ള ഒരു ചിരിയായിരുന്നു ആദ്യം. ചിരിയൊന്നടങ്ങിയപ്പോൾ അമ്മാവൻ പറയുകയാണ്;“ഈ വെള്ളത്തിൽ കുളിക്കുന്നതിലും ഭേദം പാടത്തടിക്കുന്ന വെഷമെടുത്ത് ഒഴിക്കുന്നതാണ്! വെഷമല്ലേ മൊത്തം! കീടനാശിനിയെല്ലാം വെള്ളത്തിലോട്ടൊഴുകി...നോക്ക് വെള്ളത്തിന്റെ നിറം...”&lt;br /&gt;അപ്പോൾ കുട്ടനാട്ടിൽ തോട്ടിലെ വെള്ളമല്ലാതെ വേറെ കുളിക്കാൻ വെള്ളം കിട്ടില്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല.ഇനിയിപ്പോൾ മുടി വെട്ടിക്കുന്നതിനെകുറിച്ച് അമ്മാവൻ എന്തായിരിക്കാം പറയാൻ പോകുന്നത്!&lt;br /&gt;അമ്മാവൻ കുളിക്കാത്തതിന്റേയും മുടിവെട്ടിക്കാത്തതിനേയും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെങ്കിലും തിരികെയുള്ള യാത്രയിൽ എന്റെ ചിന്ത അമ്മാവൻ പറഞ്ഞതിനെക്കുറിച്ചായിരുന്നു. എന്തോ ചിലതൊക്കെ അതിലില്ലേ?&lt;br /&gt;----------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-8300139952357901533?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/8300139952357901533/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=8300139952357901533' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/8300139952357901533'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/8300139952357901533'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/08/blog-post_5059.html' title='കുട്ടനാട്ടിലേയ്ക്ക് ഒരു യാത്ര'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-1735739181765133025</id><published>2011-08-15T07:42:00.001+05:30</published><updated>2011-08-15T07:42:46.790+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഫ്ലാറ്റിലെ എലി</title><content type='html'>പലപല കുറ്റകൃത്യങ്ങൾ കണ്ടിട്ടും കേട്ടിട്ടും വായിച്ചറിഞ്ഞിട്ടുമുണ്ടങ്കിലും  ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവം ഞാൻ നേരിൽ കണുന്നത് ആദ്യമായാണ്. ക്രൂരവും,കഠിനവും,ക്ഷന്തവ്യവുമല്ലാത്തതുമായ ഈ കുറ്റം നടത്തിയിരിക്കുന്നത് ഒരു എലിയാണ്! വെറും ഒരു എലി.&lt;br /&gt;എലി ചെയ്തിരിക്കുന്ന കുറ്റകൃത്യമെന്നത് എന്റെ വീടിന്റെ വാതില്‍പ്പടി കരണ്ടു തിന്നിരിക്കുന്നു എന്നതാണ്. കരണ്ട് തിന്നു തീർത്തു എന്ന് പറയുന്നത് ശരിയല്ല പക്ഷേ തിന്നാനുള്ള സകലമാന ശ്രമവും നടത്തി എന്നുള്ളതാണ്. അതിന് ഞാൻ ദൃക്‌സാക്ഷിയുമാണ്.&lt;br /&gt;രാവിലെ പാൽക്കവറെടുക്കാൻ വാതിൽ തുറന്ന ഞാൻ കണ്ടത് ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വാതിലിന്റെ മുൻവശമാണ്. പൊടിപോലെ എന്തൊക്കെയോ കിടക്കുന്നു. കൂടുതൽ ആലോചിക്കാനൊന്നും പോയില്ല. വല്ല പിള്ളാരും എന്തെങ്കിലും കൊണ്ടിട്ട് വൃത്തികേടാക്കിയതായിരിക്കുമെന്നേ വിചാരിച്ചുള്ളു. പിറ്റേ ദിവസവും ഞാൻ കണ്ടത് അതു തന്നെ! കൂടുതൽ പൊടി പോലെ എന്തൊക്കെയോ കിടക്കുന്നു. പണീം കഴിഞ്ഞ് &lt;a href="http://satheeskm.blogspot.com/2007/04/blog-post.html"&gt;തങ്കപ്പനാശാരി &lt;/a&gt;എണീക്കുമ്പോഴത്തെ മുറ്റത്തിന്റെ അവസ്ഥയാണ് എനിക്കോർമ്മവന്നത്! &lt;br /&gt;ഇവിടെയാരാണപ്പാ ഈ തടിപ്പണി ചെയ്യാൻ? ആകെ തടിച്ചീളുകൾ!&lt;br /&gt;നല്ലതുപോലെ വൃത്തിയായ് കിടന്നിരുന്ന സ്ഥലമാണ്! ഇത്തവണ ആലോചിക്കണമെന്ന് തോന്നി. പതുക്കെ വാതില്‍പ്പടിയിൽ ഇരുന്നു. പൊടി ഒരു കുറ്റാന്വേഷകന്റെ ഗൗരവത്തോടെ ഞാൻ നിരീക്ഷിച്ചു. മണത്തു നോക്കി. തൊട്ടുനോക്കി. തടിയുടെ പൊടി തന്നെ! ഇതെങ്ങനെ ഇവിടെയെത്തി?&lt;br /&gt;ഇരുന്ന ഇരുപ്പിൽ തന്നെ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഞാൻ തിരിഞ്ഞു നോക്കി. &lt;br /&gt;കട്ടിളപ്പടിയുടെ ഒരു വശം ആകെ തുരന്ന് വെച്ചിരിക്കുന്നു. ആരിത്? എന്റെ വീടിന്റെ കട്ടിളപ്പടി കരളാൻ മാത്രം കരളുറപ്പുള്ളവൻ ആര്? ഞാൻ പരിസരം മൊത്തം നോക്കി. ഫലം വിഫലം. &lt;br /&gt;ഞാനൊന്ന് ആലോചിക്കാമെന്ന് വെച്ചപ്പോൾ പുറകിൽ വിളി വന്നു. “എന്തെടുക്കുവാ അവിടെ? മണിക്കൂറൊന്നായല്ലൊ വാതില്‍പ്പടിയിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട്. ചായ വേണേൽ പാലിങ്ങ് കൊണ്ടുവാ.”&lt;br /&gt;ഞാൻ വീട്ടിൽ ആകെക്കൂടി ചെയ്യുന്ന ജോലിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് &lt;a href="http://hyderabadkalapila.blogspot.com/2007/11/blog-post.html"&gt;പാൽക്കവറിടാനുള്ള&lt;/a&gt; സഞ്ചി വാതുക്കലെ ഭിത്തിയിൽ അടിച്ചിരിക്കുന്ന ആണിയിൽ രാത്രി കിടക്കുന്നതിന് മുന്നേ തൂക്കുകയെന്നതാണ്. രണ്ടാമത്തേത് ആണിയിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയും അകത്തുള്ള പാൽക്കവറും യാതൊരു വിധ കേടുപാടുകളുമില്ലാതെ രാവിലേ തന്നെ അടുക്കളയിൽ എത്തിക്കുകയെന്നതുമാണ്.&lt;br /&gt;സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതുപോലെ തന്നെ എന്റെ ഈ ജോലിയ്ക്ക് ഇന്നേവരെ മുടക്കവും വന്നട്ടില്ല. ഇക്കാര്യത്തിൽ ഭാര്യയ്ക്ക് എന്നെ ഭയങ്കര വിശ്വാസവുമാണ്. വില്ലനായി വിലസി നടന്നിരുന്ന തടിയൻ  പൂച്ചയിൽ നിന്ന് എന്റെ ബുദ്ധിപരവും സമയോചിതവുമായ നീക്കങ്ങളിലൂടെ പലതവണ പാൽക്കവർ ഒരു കുഴപ്പമില്ലാതെ കൊണ്ടുവരുവാൻ എനിക്ക് കഴിഞ്ഞിട്ടുള്ളതാണ്.&lt;br /&gt;&lt;br /&gt;കതകടച്ച് വന്ന് ടിവിയുടെ മുന്നിലിരുന്നു.വാതിലിന് പുറത്തേക്കായിരുന്നു കാതുകൾ. എന്തോ ഒരു ശബ്ദം കേൾക്കുന്നതുപോലെ... സംശയനിവൃത്തിക്കായ് ടീവി ഓഫ് ചെയ്തു. ഇപ്പോൾ പകൽ പോലെ വ്യക്തം. വാതുക്കൽ നിന്നും ശബ്ദം വരുന്നുണ്ട്. എന്റെ വീടിന്റെ കട്ടിളപ്പടി കരണ്ട് തിന്നുന്ന ഭീകരൻ വാതിലിന്നപ്പുറത്ത്! ഇനി അമാന്തിക്കരുത്. മൊത്തം അസൂയാലുക്കളുടെ ലോകമാണ്. സമയം കിട്ടിയാൽ കട്ടിളപ്പടിവരെ അടിച്ചുമാറ്റുന്നവരുടെ ലോകം. ഇന്നവന്റെ കഷ്ടകാലം തുടങ്ങും. അല്ലെങ്കിൽ ഞാൻ തുടങ്ങിക്കും. സകലമാന ധൈര്യവും സംഭരിച്ചുകൊണ്ട് വാതിൽ തുറന്നു.&lt;br /&gt;അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന അസൂയമൂത്ത ആരെങ്കിലുമൊക്കെയായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയ ഞാൻ ഞെട്ടി. അവിടെങ്ങും ഒരു മനുഷ്യനുമില്ല പൂച്ചക്കാളിയുമില്ല. പകരം ഒരെലി! &lt;br /&gt;വെറും ഒരു എലിയൊ? എന്ന് ചോദിക്കാൻ വരട്ടെ. അവൻ... (അതോ അവളോ.)  വെറും ഒരു എലിയല്ല. ഒരു മനുഷ്യ ജീവിയായ എന്നെ വെല്ലുവിളിച്ചവനാണ്.  എന്റെ സകലമാന  ഇമേജും കളഞ്ഞ് കുളിച്ചവനാണ്!&lt;br /&gt;വെറുമൊര് എലി! ഞാനാകുന്ന മനുഷ്യജീവി വന്ന് നിൽക്കുന്നു എന്നൊരു ഭാവം പോലുമില്ലവന്! വന്ന് വന്ന് എലി പോലും എന്നെ പേടിക്കാതായോ? ഇല്ല. ഇതങ്ങനെ വിട്ടുകൊടുക്കുവാൻ പാടില്ല. തൊണ്ടയടപ്പ് മാറ്റാൻ മുക്രയിടുന്നത് പോലെ ഒന്ന് രണ്ട് ശബ്ദങ്ങളൊക്കെ ഉണ്ടാക്കി നോക്കി. എവിടെ? അവൻ നോക്കുന്നത് പോലുമില്ല. കബ്ബഡികളിക്കാരനെപ്പോലെ കാലൊക്കെ കവച്ച് വെച്ച് തുടയ്ക്കിട്ടൊക്കെ രണ്ട് കൊട്ടൊക്കെ കൊട്ടി നോക്കി. രക്ഷയില്ല. ഇവൻ നിസ്സാരനെലിയല്ല. ജഗജില്ലനാണ്. ഒരുപക്ഷേ തെലുങ്കനെലിയായതിനാൽ ഞാൻ മലയാളത്തിൽ പറയുന്നത് മനസ്സിലാകാ‍ത്തതാണോ? &lt;br /&gt;തെലുങ്കിലും ഹിന്ദിയിലുമൊക്കെ പറഞ്ഞുനോക്കി. നോ രക്ഷ!&lt;br /&gt;ഞാൻ ഒരുകാൽ വാതിലിന്നകത്തും മറ്റേക്കാൽ വാതിലിന്ന് പുറത്തുമായി നിന്ന് അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു. “എടിയേ,ഒരു വടിയിങ്ങെടുത്തേ... ഇവനെയിന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം.”&lt;br /&gt;വടിയുടെ കാര്യം പറഞ്ഞത് അവന് മനസ്സിലായെന്ന് തോന്നുന്നു. ആളൊന്ന് തലപൊക്കി നോക്കി  എന്നെ സൈറ്റടിച്ച് കാണിച്ചു. ജീവിതത്തിലിന്നേവരെ ഒരു പെണ്ണുപോലും എന്നെനോക്കി സൈറ്റടിച്ച് കാണിച്ചിട്ടില്ല. ഇവിടെ ഇപ്പോ ദേ ഒരു പീറ എലി!&lt;br /&gt;“വേഗം വടി എടുത്തോണ്ട് വാ... അല്ലെങ്കീ എലിയതിന്റെ പാട്ടിന്ന് പോകും.”&lt;br /&gt;“പിന്നേ, വടിയെടുത്തോണ്ട് വന്നിട്ടെന്തിനാ... അതതിന്റെ പാട്ടിന് പൊയ്ക്കോളും.”&lt;br /&gt;ഇതിവളെന്നെയൊന്ന് ആക്കിയതല്ലേ. ഇനി പണ്ട് നാട്ടിലെ വീട്ടില്‍ പാമ്പ് വന്ന കഥ ഞാനിവളോട് അബദ്ധത്തിലെങ്ങാനും പറഞ്ഞിട്ടുണ്ടോ? ശ്ശെ. എന്റെയൊരു കാര്യം ആവശ്യമില്ലാത്ത കാര്യമൊക്കെ പറഞ്ഞ് ഒള്ള വിലകളയും. പണ്ട് ഞാന്‍ നൈറ്റ് ഷിഫ്റ്റൊക്കെ കഴിഞ്ഞ് വന്ന് സുഖായിട്ട് ഉറങ്ങുകയായിരുന്നു. അച്ഛനും അടുത്ത വീട്ടിലെ ചേട്ടനും വാതുക്കലുണ്ടായിരുന്നു. അപ്പോഴാണ് വാതുക്കല്‍ കൂട്ടിയിട്ടിരുന്ന തേങ്ങയുടെ ഇടയിലേയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് വന്ന് കയറിയത്. ചേട്ടന്‍ ‘അയ്യോ പാമ്പ്’ എന്നൊരലറല്‍! എനിക്ക് പണ്ടേ ഉറക്കത്തില്‍ വല്ല്യ ശ്രദ്ധയാണ്. അടുക്കളയില്‍ എന്താണ് ഉണ്ടാക്കുന്നതെന്ന് ഉറക്കത്തില്‍ പോലും മണം പിടിച്ച് ഞാന്‍ പറഞ്ഞ് കളയും.അതിന് അമ്മയുടെ വക ഒത്തിരി നല്ല വാക്കുകളും കേട്ടിട്ടുണ്ട്. “ചന്തയില്‍ നിന്ന്  കുറച്ച് മീന്‍ വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞാല്‍ അവന് ഭയങ്കര ഉറക്കമാണ്. കുംഭകര്‍ണ്ണനല്ലേ...കുംഭകര്‍ണ്ണന്‍. ആരെങ്കിലും  മീന്‍ വാങ്ങി വറുത്ത് തീരേണ്ട; അവന്റെ ഉറക്കം തീരും. ഇങ്ങനേമുണ്ടോ പിള്ളേര്!” &lt;br /&gt;നിസ്സാര പാമ്പൊന്നുമല്ലല്ലോ. മൂര്‍ഖനല്ലേ. കടിച്ചാ‍ല്‍ തീര്‍ന്നു. എങ്ങോട്ടാണ് പാമ്പ് കയറിയതെന്നും അറിയില്ല. ഞാന്‍ എണിറ്റ് അറ്റന്‍ഷന്‍...സ്റ്റാന്റിറ്റീസൊക്കെ പറഞ്ഞ് കട്ടിലില്‍ കണ്ണുമടച്ച് ഒരു നില്‍പ്പങ്ങ് നിന്നു. പിന്നെ പാമ്പിനെ കൊന്ന്  തീയില്‍ കരിയുന്ന മണം വന്നു എന്നുറപ്പ് വന്നതിന് ശേഷമേ ഞാന്‍ പുറത്തിറങ്ങിയുള്ളു. അത് പേടി കൊണ്ടൊന്നുമല്ലായിരുന്നു. ഒരു മുന്‍‌കരുതല്‍ നടപടി മാത്രമായിരുന്നു എന്ന് പറഞ്ഞിട്ട് ആരെങ്കിലും കേട്ടോ? അവര്‍ക്കൊക്കെ കളിയാക്കാ‍ന്‍ എന്തെങ്കിലും കിട്ടിയാല്‍ പോരേ?  &lt;br /&gt;“ എളുപ്പം വടികൊണ്ട് വന്നില്ലേല്‍ എലി അതിന്റെ പാട്ടിന് പോകും.“ വടികൊണ്ട് വരാന്‍ പറയുന്നതോടൊപ്പം ഞാന്‍ നിലത്തിട്ട് ആഞ്ഞ് ചവിട്ടുന്നുമുണ്ടായിരുന്നു.  ശല്യം സഹിക്കവയ്യാഞ്ഞിട്ടായിരിക്കും എലി വീണ്ടും തലപൊക്കി. എബൌട്ടേണ്‍ അടിച്ചു. വാലൊന്ന് പൊക്കി ആകാശത്ത് കറക്കി കാണിച്ചു. മുദ്രാവാക്യം വിളിച്ചതായിരിക്കും. മലയാളിയോട് എങ്ങനെ പെരുമാറണമെന്ന് എലിക്ക് പോലും അറിയാം.&lt;br /&gt;എന്തായാലും ‘പോടാ പുല്ലേ’ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞ് എലി പതുക്കെ  സ്റ്റെയര്‍ കേസ് കയറി മുകളിലെ നിലയിലേയ്ക്ക് പോയി. അവിടെം ഫ്ലാറ്റുകളും കട്ടിളകളും ഉണ്ടല്ലോ എന്നായിരിക്കും ഭാവം.&lt;br /&gt;അപ്പോഴത്തേയ്ക്കും പെമ്പ്രന്നോത്തി വടിയുമായി എത്തി. പിന്നെ എന്റെ വക ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. വടി സമയത്തിന് കിട്ടിയിരുന്നെങ്കില്‍...&lt;br /&gt;“പിന്നേ... നിങ്ങള് എലിയുമായി കോലുകളി നടത്തുമായിരുന്നു.”&lt;br /&gt;ഭാര്യ അടുക്കളയിലേയ്ക്ക് നടന്നു. അവളുടെ നടത്തത്തിന് തീർച്ചയായും എലിയുടേതിനേക്കാളും വേഗത ഉണ്ടായിരുന്നു.&lt;br /&gt;ഇനിയിപ്പോൾ കൂടുതൽ വാചകമടിച്ചിട്ട് കാര്യമില്ല.വീണ്ടും വന്ന് ടീവിയുടെ മുന്നിലിരുന്നു.&lt;br /&gt;“അവിടെ കുത്തിയിരിക്കാതെ കുറച്ച് വൈറ്റ് സിമന്റെടുത്ത് ആ ദ്വാരമൊന്നടയ്ക്കരുതോ?”&lt;br /&gt;അകത്ത് ചെന്ന് കുറച്ച് വൈറ്റ് സിമന്റെടുത്തോണ്ട് വന്ന് എലി കുഴിച്ച ഭാഗം അടച്ചു.&lt;br /&gt;എന്റെയൊരു കഴിവേ... ഞാന്‍ ഭാര്യയെ നോക്കി. അവൾ മൈന്റ് ചെയ്യുന്നില്ല! തീർച്ചയായിട്ടും ആ എലിയും ഒരു പെണ്ണുതന്നെയായിരിക്കും. ഞാൻ ഉറപ്പിച്ചു.&lt;br /&gt;എലി നടത്തിയ കഷ്ടപ്പാടിന്റെ പൊരുൾ മനസ്സിലായത് രണ്ട് ദിവസം കഴിഞ്ഞാണ്. വൈകുന്നേരം ടെറസിൽ ഉലാസുമ്പോൾ ചെടിച്ചെട്ടികൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ! എലി പ്രസവിച്ചിരിക്കുന്നു.&lt;br /&gt;പാവം എലി! അല്ല എലികൾ!!!&lt;br /&gt;പട്ടണത്തിലെ എലികൾ. ഫ്ലാറ്റിൽ താമസിക്കുന്ന എലികൾ! അവയ്ക്ക് മനസമാധാനത്തോടെ പ്രസവിക്കാൻ പോലും സ്ഥലമില്ലാതായിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-1735739181765133025?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/1735739181765133025/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=1735739181765133025' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/1735739181765133025'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/1735739181765133025'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/08/blog-post_15.html' title='ഫ്ലാറ്റിലെ എലി'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-2445167922136781089</id><published>2011-06-12T22:25:00.001+05:30</published><updated>2011-06-12T22:29:52.150+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഡാനിയൽ</title><content type='html'>ഹീത്രൂ എയർപോർട്ടിൽ സെക്യുരിറ്റി ചെക്കൊക്കെക്കഴിഞ്ഞ് വിമാനത്തിലേയ്ക്ക് കയറാൻ ഞാൻ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു എയർലൈൻസ് ജീവനക്കാരി എന്നെ ഓവർടേക്ക് ചെയ്ത് എന്റെ തൊട്ടുമുന്നിൽ സഡൻ ബ്രേക്കിട്ടു. ഒരു നിമിഷം ഞാനൊന്നതിശയിച്ചു. എന്റെ അതിശയം വെപ്രാളത്തിലോട്ട് മാറുന്നതിനു മുന്നായി ചോദ്യം വന്നു. “നിങ്ങൾക്ക് ഇംഗ്ലീഷല്ലാതെ വേറെ ഏതൊക്കെ ഭാഷ അറിയാം?”&lt;br /&gt;എന്തു പറയണമെന്ന് ഞാനൊന്ന് ആലോചിച്ചു.&lt;br /&gt;“മുറി ഹിന്ദി, അല്പസ്വല്പം തെലുങ്ക്, കൊറച്ച് തമിഴ്, പിന്നെ മലയാളം.” ഇതിലേത് പറയണം. സ്വതവേ വേഗത കുറഞ്ഞ എന്റെ മസ്തിഷ്കത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ഹൃദയം കൂടുതൽ പണിചെയ്യുന്നവിവരം എനിക്കറിയാൻ കഴിഞ്ഞു. എങ്കിലും എയർലൈൻസുകാരിയുടെ തുടർന്നുള്ള സംസാരം എനിക്കൊരാശ്വാസമായി.&lt;br /&gt;“ദാ, ഈ കുട്ടി കൊച്ചിയ്ക്ക് പോകാനുള്ളവനാണ്. പക്ഷേ ഇവന് ഇംഗ്ലീഷറിയില്ല. ഞങ്ങളെന്തുപറഞ്ഞിട്ടും കരച്ചിൽ നിർത്തുന്നില്ല. ഇവന്റെ ഭാഷ സംസാരിക്കുന്ന ആരെങ്കിലുമുണ്ടോയെന്നറിയാൻ ചോദിച്ചതാണ്.”&lt;br /&gt;അപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കുന്നത്. തോളിൽ ഒരു കുഞ്ഞ് ബാഗും തൂക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ.ഏകദേശം അഞ്ചോ ആറോ വയസ് കാണും.&lt;br /&gt;എന്റെ ശ്വാസമൊന്ന് നേരയായി. നിമിഷനേരങ്ങൾക്കുള്ളിൽ എന്തെല്ലാം ചിന്തകളായിരുന്നു മനസ്സിലൂടെ കടന്നുപോയത്. ടെററിസം...ബിൻലാദൻ,ബോംബ്...പോലീസ്...ജയിൽ...ഹൊ, എന്തൊക്കെയാണന്ന് എനിക്ക് തന്നെ ഓർമ്മയില്ല.&lt;br /&gt;&lt;br /&gt;“ഇതാണോ കാര്യം. ഇവന്റെ കാര്യം ഞാനേറ്റു. ഞാനും ഇവന്റെ നാട്ടുകാരനാ.”&lt;br /&gt;“എത്ര ചോക്ലേറ്റ് കൊടുത്തിട്ടും കരച്ചിൽ നിർത്തുന്നില്ല.എന്തു ചെയ്യാനാണ്...” എയർലൈൻസുകാരിയ്ക്ക് പരിഭവം(അതോ പരിഭ്രമമോ?)&lt;br /&gt;“മോന്റെ പേരെന്താ?” ഞാൻ ചോദിച്ചു.&lt;br /&gt;“ഡാനിയേൽ” കരച്ചിലിനിടയിൽ പേര് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു.&lt;br /&gt;“എവിടെയാ വീട്?”&lt;br /&gt;“കൊച്ചീല്”&lt;br /&gt;“കൊച്ചീല് ആരാ ഉള്ളത്?”&lt;br /&gt;“മുത്തശ്ശി.”&lt;br /&gt;“ഇവിടെ ലണ്ടനിലാരാ ഉള്ളത്?”&lt;br /&gt;“അമ്മ.”&lt;br /&gt;“അച്ഛൻ?”&lt;br /&gt;“അച്ഛനില്ല.”&lt;br /&gt;"നീയെന്തിനാ കരയുന്നത്. നിന്റെ കൂടെ അതേ വിമാനത്തിൽ ഞാനുമുണ്ട്. എന്തിനാ പേടിക്കുന്നേ...”&lt;br /&gt;ഡാനിയലിന്റെ കരച്ചിലിന്റെ ആക്കം കുറഞ്ഞു. എയർലൈൻസ് കാരിയ്ക്ക് വളരെ സന്തോഷം.&lt;br /&gt;അവർ ഡാനിയലിനെ മറ്റ് എയർലൈൻസ് ജീവനക്കാർക്ക് കൈമാറി.എന്നേയും അവർക്ക് പരിചയപ്പെടുത്തി. ഞാൻ ബോർഡിങ്ങിനായ് കാത്തിരുന്നു. &lt;br /&gt;കുറച്ച് കഴിഞ്ഞ് വേറൊരു ജീവനക്കാരി എന്റെടുക്കൽ എത്തി. ഡാനിയൽ വീണ്ടും കരച്ചിൽ തുടങ്ങി. വിമാനത്തിൽ കയറാം, പൈലറ്റിനെക്കാണിക്കാം, ചോക്ലേറ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞിട്ട് ഡാനിയൽ കേട്ട ഭാവം നടിക്കുന്നില്ല.&lt;br /&gt;എന്നെക്കണ്ടയുടൻ പയ്യൻസ് കരച്ചിൽ നിർത്തി.&lt;br /&gt;“നീ ഈ ആന്റിയുടെ കൂടെ വിമാനത്തിലേയ്ക്ക് പൊയ്ക്കോ. ഞാൻ പുറകേ വരാം.കേട്ടോ.” ഡാനിയൽ അനുസരിച്ചു.&lt;br /&gt;എന്റെ കുറേ മുന്നിലായുള്ള ഒരു സീറ്റിലായിരുന്നു ഡാനിയലിരുന്നത്. ഇടയ്ക്കിടക്ക് എയർഹോസ്റ്റസുമാരുടെ കൂടെ ടോയ്‌ലറ്റിലേയ്ക്ക് പോകുമ്പോൾ ഡാനിയൽ എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ആൾ വളരെ ഹാപ്പിയായ് കണ്ടു.&lt;br /&gt;ദുബായിയിൽ എത്തിയപ്പോൾ ഞാൻ വളരെ പുറകിലായാണ് പുറത്തേക്ക് ഇറങ്ങിയത്. ഡാനിയൽ സീറ്റിൽ തന്നെ ഇരുപ്പുണ്ട്.&lt;br /&gt;“ഹായ് ഡാനിയൽ, എന്താ ഇറങ്ങുന്നില്ലേ?”&lt;br /&gt;എന്റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു.”അവര് വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല. എല്ലാരും ഇറങ്ങി...”&lt;br /&gt;ഞാൻ ഡാനിയലിന്റെ സീറ്റിന്റെ അടുത്ത് തന്നെ നിന്നു. ഒരു എയർ ഹോസ്റ്റസ് ഓടി വന്നു. &lt;br /&gt;ഞാൻ ഡാനിയലിന്റെ തോളിൽ തട്ടിയിട്ട് പുറത്തേയ്ക്ക് നടന്നു.&lt;br /&gt;ഇനി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക്...&lt;br /&gt;ഞാൻ ഹൈദ്രാബാദിനും,ഡാനിയൽ കൊച്ചിയ്ക്കും.&lt;br /&gt;സെക്യൂരിറ്റി ചെക്കൊക്കെ കഴിഞ്ഞ് ഞാൻ ഒന്നു കറങ്ങി ‘അൺ അക്കമ്പനീഡ് മൈനേഴ്സ്’ എന്നെഴുതിയിരിക്കുന്ന മുറിക്ക് മുന്നിൽ എത്തി. ഡാനിയൽ അവിടെ ഉണ്ടായിരുന്നു. കൂടെ അവനേക്കാൾ അല്പം കൂടി മുതിർന്ന ഒരു പെൺകുട്ടിയും. അവർ അല്പസമയത്തിനുള്ളിൽ തന്നെ നല്ല കൂട്ടുകാരായെന്ന് തോന്നുന്നു.രണ്ടുപേരും ഭയങ്കര ചിരിയും കളിയും. &lt;br /&gt;ഞാൻ വാതിലിൽ തട്ടി. ഡാനിയൽ ഓടി വന്നു. അവനേക്കാൾ വേഗത്തിൽ ഒരു ജീവനക്കാരിയും. ഏതോ പിള്ളാരെപ്പിടുത്തക്കാരെകണ്ട മട്ടിൽ അവരെന്നെയൊരുനോട്ടം! കൂട്ടത്തിൽ കുറേ ചോദ്യങ്ങളും. ആരാണ്? എവിടുന്നാണ്? എങ്ങനെ പരിചയം.?&lt;br /&gt;ഒരു കാര്യം ഉറപ്പായി.കുട്ടി സുരക്ഷിതനായി നാട്ടിലെത്തും. ഞാൻ എന്റെ ഗേറ്റിലേയ്ക്ക് നടന്നു.&lt;br /&gt;&lt;br /&gt;പക്ഷേ എന്റെ ചിന്തയിലപ്പോഴുണ്ടായ കാര്യങ്ങളിങ്ങനെയാണ്. ജീവിതത്തിൽ ആദ്യമായ് കാണുന്ന ഒരു കുട്ടി..ആരാണ്...എന്താണ്...എവിടുന്നാണ്...ഒന്നുമറിയില്ല.  ഏതാനും മണിക്കൂറെങ്കിലും എന്റെ ചിന്ത അവനെക്കുറിച്ചായിരുന്നെങ്കിൽ; അവനെ സ്നേഹിക്കുന്ന...അവനുവേണ്ടികാത്തിരിക്കുന്ന...അവൻ നാട്ടിൽ എത്തിച്ചേർന്നു എന്ന ഫോൺ കാളിന് വേണ്ടി കാത്തിരിക്കുന്ന കുറച്ചു പേരുണ്ടാവുമല്ലോ? എന്തായിരുന്നിരിക്കാം അവരുടെ മാനസികാവസ്ഥ!&lt;br /&gt;&lt;br /&gt;ഏതോ ഒരു സാഹചര്യത്തിൽ നാട്ടിൽ മുത്തശ്ശിയുടെ കൂടെ നിർത്തി സ്വന്തം മകനെ പഠിപ്പിക്കേണ്ടി വരുന്ന ഒരമ്മ.വർഷത്തിൽ ഒന്നോ രണ്ടോ മാസത്തേയ്ക്ക് മാത്രം സ്കൂളവധിക്കാലത്ത് മകനെ കൂടെ കൊണ്ടു നിർത്തി അമ്മയുടെ സ്നേഹവും വാത്സല്യവും നൽകുന്ന ഒരമ്മ...&lt;br /&gt;മകൻ തന്നിൽ നിന്നകന്നുപോകുമ്പോൾ അവർക്കുണ്ടാകുന്ന ഹൃദയം പറിഞ്ഞ് പോകുന്ന വേദന... &lt;br /&gt;ഇതൊക്കെ എനിക്ക് തോന്നിയത്. സത്യം ചിലപ്പോൾ വേറെ പലതുമാകാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-2445167922136781089?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/2445167922136781089/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=2445167922136781089' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/2445167922136781089'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/2445167922136781089'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/06/blog-post.html' title='ഡാനിയൽ'/><author><name>sathees makkoth | സതീശ് മാക്കോത്ത്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://2.bp.blogspot.com/-QvwMpDfDzJs/TfTzgv310OI/AAAAAAAAApY/J9fnCyRSb2Y/s220/sathees1.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-6981488990798649341</id><published>2011-01-24T07:10:00.001+05:30</published><updated>2011-01-24T07:18:56.376+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പൂച്ചക്കുട്ടി</title><content type='html'>അന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ കുറച്ചധികം വൈകിയിരുന്നു . കുറച്ച് നേരം വെറുതേ ഇരുന്നാൽ കൊള്ളാമെന്ന് തോന്നി എനിക്ക്. ടി.വി ഓഫ് ചെയ്ത് കണ്ണടച്ച് ഞാൻ സോഫയിലോട്ട് ചാരിയിരുന്നു. ആ ഇരിപ്പിന് നല്ലൊരു സുഖമുണ്ടായിരുന്നു. കണ്ണടച്ച് മനസ്സിൽ മറ്റ് ചിന്തകളൊന്നുമില്ലാതെയിരിക്കുമ്പോൾ കണ്ണിന് മുന്നിൽ  പല പല നിറങ്ങൾ പ്രത്യക്ഷപ്പെടുന്നതായ് എനിക്ക് തോന്നാറുണ്ട്. പല നിറത്തിലെ പുകച്ചുരുളുകൾക്കിടയിലൂടെ ഞാനങ്ങനെ സ്വസ്ഥ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്!&lt;br /&gt; സുഖം. സ്വസ്ഥം. ആർക്കുമൊരു ശല്യവുമില്ലാതെയിരുന്ന എന്നെയിതാ തോളിൽ പിടിച്ച് കുലുക്കി വിളിക്കുന്നു. മറ്റാരുമല്ല! സഹധർമ്മിണി!&lt;br /&gt;“എന്തൊരിരിപ്പാ ഇത്? ഇതെന്താ ശ്രീബുദ്ധനാകാൻ പോകുന്നോ? ധ്യാനിച്ച് ധ്യാനിച്ച് അവസാനം എന്നെയിട്ടേച്ച് പൊയ്ക്കളയരുത്.”&lt;br /&gt;ശ്രീബുദ്ധനല്ല. മിക്കവാറും ഹിറ്റ്ലറായി മാറും. എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ടെന്തിനാ! പണ്ടൊക്കെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാൽ ഉരുൾപൊട്ടലുണ്ടാക്കുന്നവളായിരുന്നു. ഈയിടയായിട്ട് കണ്ണുരുട്ടിക്കാണിച്ചാൽ അവള് തിരിച്ച് സൈറ്റടിച്ച് കാണിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്!&lt;br /&gt;മനുഷ്യൻ പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ വൈറസുകൾ  രൂപം മാറി ‘എന്നോട് കളിക്കല്ലേ’ എന്ന് പറയുന്നകാലമാണ്!  കൊതുകുകൾ പോലും കൊതുക് തിരിക്ക് മുകളിൽ കുത്തിയിരുന്ന് റെസ്റ്റെടുക്കുന്ന കാലമാണ്!&lt;br /&gt;“അതുകേൾക്കുന്നുണ്ടോ?” ചോദ്യമെന്നോടാണ്. ഞാനൊന്നും മിണ്ടിയില്ല.&lt;br /&gt;“അതുകേൾക്കുന്നുണ്ടോന്ന്?” വെറുതേ വിടാനുള്ള ഭാവമില്ല.&lt;br /&gt;“എന്തോന്ന്”&lt;br /&gt;“പൂച്ച കരയുന്നത്...”&lt;br /&gt;ഓ...അതാണോ ഇപ്പോ ഇത്ര വലിയ കാര്യം. ഈ ഭൂലോകത്ത് ആരെല്ലാം കരയുന്നു. പൂച്ച,പട്ടി,സകലമാന മനുഷ്യരും  മൃഗങ്ങളുമെല്ലാം കരയുന്നു. അതിലെന്താ ഇത്ര അതിശയപ്പെടാൻ! മനസ്സിലങ്ങനെയൊക്കെ വിചാരിച്ചെങ്കിലും ഞാൻ ‘കമാ’ എന്നൊരക്ഷരം മിണ്ടിയില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല. &lt;br /&gt;“മതിലിന്നടുത്തുന്നാ...ആരോ കൊണ്ടിട്ടിട്ട് പോയതാണന്ന് തോന്നുന്നു...അതിന് വിശക്കുന്നുണ്ടായിരിക്കും.”&lt;br /&gt;“ഉണ്ടെങ്കിൽ...” എന്റെ അസ്വാരസ്യം സംസാരത്തിലുണ്ടായിരുന്നു.&lt;br /&gt;“നമ്മുക്ക് പോയി അതിന് കുറച്ച് പാലുകൊടുത്തിട്ട് വരാം.”&lt;br /&gt;“എടീ, സ്നേഹം വേണമെടീ...സ്നേഹം. ഞാൻ വന്നിട്ട് ഇത്രേം നേരമായ്...ഒരു കട്ടൻ കാപ്പിയെങ്കിലും വേണമെന്ന് ചോദിച്ചോ നീ? പൂച്ചയ്ക്ക് പാല് കൊടുക്കാൻ നടക്കുന്നു.” ഞാനെണീറ്റ് കുളിമുറിയിലേയ്ക്ക് പോയി.&lt;br /&gt;കുളിയും കഴിഞ്ഞ് ഞാൻ വന്നപ്പോൾ ഭാര്യയുടെ കൈയിലൊരു പൂച്ചക്കുഞ്ഞുണ്ടായിരുന്നു.&lt;br /&gt;“നല്ല പൂച്ചക്കുഞ്ഞ്! അതവിടെക്കിടന്നാൽ ചത്തു പോകും. ഞാനിങ്ങ് കൊണ്ടുപോന്നു.” ഞാനൊന്നും പറഞ്ഞില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.&lt;br /&gt;പിന്നെയങ്ങോട്ടുള്ള ദിനങ്ങളിൽ പൂച്ചക്കുട്ടിയുടെ ലീലാവിലാസങ്ങളായിരുന്നു. കട്ടിലിൽ...മേശയിൽ...ടീപ്പോയിൽ...സോഫയിൽ...എവിടെ നോക്കിയാലും പൂച്ച. നേരാം വണ്ണം വീടിന്നകത്ത് ഒന്ന് നടക്കാൻ പോലും പറ്റാതായ്. നടക്കുമ്പോൾ കാലിന്നിടയിലൂടെ...നിൽക്കുമ്പോൾ വാലും മുഖവുമൊക്കെ കൊണ്ട് ഉരസൽ...&lt;br /&gt;“നല്ല മിടുക്കൻ പൂച്ചക്കുട്ടി...അവന്റെ കളി കണ്ടില്ലേ?” ഭാര്യയ്ക്ക് പൂച്ചക്കുട്ടിയെക്കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു! &lt;br /&gt;പൂച്ചക്കുട്ടിയുടെ വീരശൂരപരാക്രമങ്ങളുമായ് ദിവസങ്ങളങ്ങനെ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ആ സംഭവമുണ്ടായത്!&lt;br /&gt;സംഭവം മറ്റൊന്നുമല്ല. ഭാര്യയ്ക്ക് അത്യാവശ്യമായ് നാട്ടിൽ പോകണം!&lt;br /&gt;പൂച്ചക്കുട്ടിയെ ആര് നോക്കും?&lt;br /&gt;“ഒരു പണി ചെയ്യാം. ഇവിടെ വേലയ്ക്ക് വരുന്ന സ്ത്രീയോട് പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്ന കാര്യം ഞാൻ പറയാം.” ഭാര്യ പരിഹാരമാർഗ്ഗമെന്നോണം പറഞ്ഞു.&lt;br /&gt;എങ്കിലും അവളങ്ങനെ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായിരുന്നു. പൂച്ചക്കുട്ടിയുടെ കാര്യത്തിൽ അവൾക്കെന്നെ അത്രയ്ക്ക് വിശ്വാസമായിരുന്നു!&lt;br /&gt;ഇതു ശരിയല്ല. ഒരു ചിന്ന പൂച്ചക്കുട്ടിയെ നോക്കാൻ പോലും എന്നെക്കൊണ്ടാവില്ലന്നല്ലേ ഇവള് പറഞ്ഞുവരുന്നത്! അനുവദിക്കരുത്...&lt;br /&gt;നീ വരുമ്പോഴത്തേയ്ക്കും ഞാനിവനെ ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നതുപോലത്തെ നല്ല തടിയൻ പൂച്ചയാക്കും. മനസ്സിൽ തോന്നിയതങ്ങനെയാണങ്കിലും പറഞ്ഞതിങ്ങനെയാണ്.”ഛെ.ഛെ. നീയെന്താ ഈ പറയുന്നത്? നമ്മുടെ പൂച്ചക്കുട്ടിയ്ക്ക് കണ്ട തെലുങ്കത്തികൾ തീറ്റി കൊടുക്കുകയോ?നമ്മുക്കിതിനെ നല്ല മലയാളി പൂച്ചയാക്കി വളർത്തണം.നീ പൊയ്ക്കോ...ഞാനേറ്റു.”&lt;br /&gt;ഭാര്യ പൊയ്ക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായി തുടങ്ങിയത്!&lt;br /&gt;എന്റെ സാമ്പാറും,തൈരും,അച്ചാറും ചോറുമൊന്നും പൂച്ച തിന്നുന്നില്ല.&lt;br /&gt;ഇവനെ മലയാളിയാക്കി കൺ‌വേർട്ട് ചെയ്യാമെന്ന് വിചാരിച്ച ഞാൻ തന്നെ മണ്ടൻ! തെലുങ്ക് പൂച്ചയെ തെലുങ്കനായ് തന്നെ വളർത്തണം! ഇനിയിപ്പോ എന്താ ചെയ്ക! ഫ്രിഡ്ജ് തുറന്ന് നോക്കി.ഭാഗ്യം! ഒന്ന് രണ്ട്  മുട്ട ഇരിപ്പുണ്ട്. ഒരെണ്ണം പൊട്ടിച്ച് ഒരു പാത്രത്തിലാക്കി കൊടുത്തു. അതിശയിച്ച് പോയി! ഇത്രയ്ക്കാർത്തിയുണ്ടോ! നിമിഷനേരം കൊണ്ടല്ലേ ഒരു മുട്ട തീർത്തത്. ഇവനെ ഞാൻ മുട്ടേം പാലും കൊടുത്ത് വളർത്തും. അവള് വരുമ്പോഴത്തേയ്ക്ക് പൂച്ചക്കുട്ടിയെ ഞാനൊരുപരുവത്തിലാക്കിയെടുക്കും. അവൾക്ക് പൂച്ചക്കുട്ടിയുടെ കാര്യത്തിൽ എന്നിലുള്ള അവിശ്വാസ്യത ഞാൻ മാറ്റിയെഴുതിക്കും!&lt;br /&gt;ദിവസവും മുട്ട കഴിക്കുന്നതുകൊണ്ടായിരിക്കാം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടിയ്ക്കും ഒരു മടുപ്പ്. അത് സ്വാഭാവികം! നമ്മുക്കും അങ്ങനെയൊക്കെയല്ലേ! നിത്യേന ഒരേ ഭക്ഷണം കഴിച്ചാൽ മടുപ്പുണ്ടാകില്ലേ? ഇനിയെന്താ ചെയ്യുക! ഞാൻ ഫ്രിഡ്ജ് തുറന്നു.&lt;br /&gt;ഫ്രീസർ തുറന്ന് നോക്കിയപ്പോൾ അതാ ഇരിക്കുന്നു... ഒരു പൊതി നിറയെ ചീസ്. എന്റെ മേൽ പരീക്ഷിക്കാൻ വാങ്ങിവെച്ചിരിക്കുന്നതാണ്!  ചീസെങ്കിൽ ചീസ്! ഒന്ന്  പരീക്ഷിച്ചാലോ! സാ‍യിപ്പന്മാരുടെ പൂച്ചകളൊക്കെ തീർച്ചയായിട്ടും ചീസായിരിക്കും കഴിക്കുന്നത്. ഒരു കഷണം മുറിച്ച് പാത്രത്തിലാക്കി വെച്ചു കൊടുത്തു.&lt;br /&gt;പൂച്ചക്കുട്ടി പാത്രത്തിലേയ്ക്ക് ഒരു മറിച്ചിലായിരുന്നു! ഹൊ. ഇവനിവിടെയെങ്ങും വളരേണ്ടവനല്ല. വല്ല യൂറോപ്പിലും വളരേണ്ടവനായിരുന്നു.&lt;br /&gt;അടുത്ത രണ്ട് ദിവസം പൂച്ചക്കുട്ടിയ്ക്ക് മൃഷ്ടാന്നഭോജനമായിരുന്നു. ഞാനും സന്തോഷിച്ചു. വലിയ പണിയൊന്നുമില്ലല്ലോ. ചീസ് മുറിക്കുക കൊടുക്കുക!  ചീസ് മുറിക്കുക കൊടുക്കുക!&lt;br /&gt;മൂന്നാം ദിവസം പൂച്ചക്കുട്ടിയ്ക്ക് ഒരു മടുപ്പ്! സ്വാഭാവികം! ഒരേ ഭക്ഷണം തുടർച്ചയായ് കഴിച്ചാൽ മനുഷ്യർക്കും ഉണ്ടാകും ഇങ്ങനെയൊക്കെ തന്നെ!&lt;br /&gt;ഇനിയെന്ത്?&lt;br /&gt;പല പല സാധനങ്ങളും മാറിമാറിക്കൊടുത്തു. പാല്,വെണ്ണ,മീന്റെ തല... നോ രക്ഷ! പൂച്ചക്കുട്ടി അടുക്കുന്നില്ല. ഇതെന്താ നിരാഹാരം തുടങ്ങിയോ?&lt;br /&gt;ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് സിനിമയിലെ തടിയൻ പൂച്ചയെ സ്വപ്നം കണ്ട എന്റെ മുന്നിൽ പൂച്ചക്കുട്ടി ഒരോന്തിനെപ്പോലെയായി.&lt;br /&gt;ഞാനെന്തു ചെയ്യും? അവള് വരുമ്പോൾ എന്ത് പറയും?&lt;br /&gt;മെലിഞ്ഞുണങ്ങിയിട്ടും നല്ലവണ്ണം നടക്കാൻ പറ്റാതായിട്ടും ഞാൻ ഓഫീസിൽ നിന്നുവരുമ്പോൾ അതിഴഞ്ഞിഴഞ്ഞ് എന്റെ കാൽക്കൽ വരും. തല എന്റെ പാദങ്ങളിൽ ഉരസും. &lt;br /&gt;“അല്പം വെള്ളമെങ്കിലും കുടിക്കെടാ നീ. എന്റെയൊരാശ്വാസത്തിന്...” ഞാനറിയാതെ പറഞ്ഞുപോയി. പൂച്ചക്കുട്ടി തറയിൽ മലർന്ന് കിടന്ന് കാലുകൾ മേലോട്ടാക്കി എന്നെ നോക്കി. ഞാനതിനെയെടുത്ത് തറയിൽ നിവർത്തിയിരുത്തി. ഞാൻ ആഹാരം കഴിക്കുമ്പോഴും അവനവിടെയുണ്ടായിരുന്നു. ഞാനുറങ്ങുമ്പോഴും അവനവിടെത്തന്നെയുണ്ടായിരുന്നിരിക്കാം. രാവിലെ എണീറ്റയുടൻ ഞാൻ പൂച്ചക്കുട്ടിയെ നോക്കി. പൂക്കളില്ലാത്ത ഫ്ലവർവേസിന്റെ വക്കിലൂടെ ഒരു തല പുറത്തേയ്ക്ക് കാണുന്നുണ്ടായിരുന്നു. ചെവിയിൽ പിടിച്ച് ഞാൻ പൂച്ചക്കുട്ടിയെ മുകളിലോട്ട് പൊക്കി. വെയിലത്ത് കിടന്നുണങ്ങിയ ഇറച്ചിക്കഷണം പോലിരുന്നു അതിന്റെ ശരീരം. രാവിലെ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാൻ പൂച്ചക്കുട്ടിയെക്കൊണ്ടുവന്ന് ബാൽക്കണിയിൽ കിടത്തി.&lt;br /&gt;വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ മേശപ്പുറത്ത് ഒരു കടലാസിരിപ്പുണ്ടായിരുന്നു. വേലക്കാരി അതിൽ ഹിന്ദിയിൽ ഇങ്ങനെയെഴുതിയിട്ടുണ്ടായിരുന്നു. ‘പൂച്ചക്കുട്ടി ചത്തു. ഞാനതിനെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിലിട്ടു.’&lt;br /&gt;&lt;br /&gt;ഞാ‍ൻ ഫോണെടുത്ത് ഭാര്യയെ വിളിച്ചു. “എടീ, നമ്മുടെ പൂച്ചക്കുട്ടി ചത്തു പോയി.” മറുപടി ഒരു നിശബ്ദത മാത്രമായിരുന്നു.ഞാനും പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നതായി ഇപ്പോൾ ഞാനറിയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-6981488990798649341?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/6981488990798649341/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=6981488990798649341' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/6981488990798649341'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/6981488990798649341'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/01/blog-post_24.html' title='പൂച്ചക്കുട്ടി'/><author><name>sathees makkoth | സതീശ് മാക്കോത്ത്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://2.bp.blogspot.com/-QvwMpDfDzJs/TfTzgv310OI/AAAAAAAAApY/J9fnCyRSb2Y/s220/sathees1.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-6357013406737224099</id><published>2011-01-19T22:51:00.003+05:30</published><updated>2011-01-23T22:55:42.627+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ചമ്പാ അയ്യങ്കാർ</title><content type='html'>ശബരിമല സീസൺ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹൈദ്രാബാദിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്ര അല്പം കഷ്ടമാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ യാത്ര ബാംഗ്ലൂർ വഴിയാക്കി. ബാംഗ്ലൂരിലേയ്ക്കുള്ള യാത്ര ശരിക്കും ദുരിതം തന്നെയായിരുന്നു.&lt;br /&gt; യു പി ക്കാര് ഭൈയ്യാമാരെ ബെർത്തീന്നൊന്ന് മാറ്റാൻ ചില്ലറപാടൊന്നുമല്ല പെട്ടത്. ഒരുത്തനെ കാൽക്കൽ നിന്നും മാറ്റുമ്പോൾ അടുത്തവൻ തലക്കൽ വരും. അവസാനം മടുത്ത് ഒരുത്തനെ തലക്കലും അടുത്തവനെ കാൽക്കലും ബോഡി ഗാർഡാക്കി ഞാൻ നടുക്ക് കിടന്നുകൊടുത്തു. പറഞ്ഞാൽ കേൾക്കുകേലന്ന വെച്ചാൽ പിന്നെന്തു ചെയ്യാൻ!&lt;br /&gt;ഒരുവിധം ബാഗ്ലൂർ സിറ്റി ജംഗ്ഷനിൽ എത്തി എന്ന് പറഞ്ഞാൽ മതി. ജെ.പി എക്സ്പ്രസ്സിൽ ഇനിയൊരിക്കലും ബാംഗ്ലൂരിലേയ്ക്കില്ലായെന്ന് ഉറപ്പിച്ച് സിറ്റി ജംഗ്ഷനിലെ ഒരു ബെഞ്ചിൽ ഞാനിരുന്നു. ഉറക്കം കൊണ്ട് വിജാഗിരി വിട്ടുപോയ കതക് പോലെ തല ഒരുവശത്തേക്ക് പ്‌ട്ക്കേന്ന് വീഴുമ്പോഴാണ് ഒരു സ്തീ ശബ്ദം. അതും നല്ല ഇംഗ്ലീഷിൽ...&lt;br /&gt;“കണ്ടിട്ട് ഒരു മാന്യനാണന്ന് തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ?”&lt;br /&gt; മാന്യനായ ഞാൻ തലയൊക്കെ ഒന്ന് പിടിച്ച് നേരെയാക്കി നിവർന്നിരുന്നു.&lt;br /&gt;“എന്റെ പേര് ചമ്പാ അയ്യങ്കാർ, മൈസൂരിലാണ് വീട്. ഞാനൊരു കോറിയോ ഗ്രാഫറാണ്. ഇവിടെ ബാംഗ്ലൂരിൽ കുറെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്...” സംസാരത്തിന് ഭയങ്കര ദൈന്യത!&lt;br /&gt; കേട്ടപ്പോൾ തന്നെ എനിക്ക് സംഗതിയുടെ ഒരു ഇത് മനസ്സിലായി.&lt;br /&gt;‘അതേ..അതേ... ബാഗ്ലൂര്  വന്നു. കൈയിലെ പണം എങ്ങനെയോ നഷ്ടപ്പെട്ടു. തിരികെ പോകാൻ സഹായിക്കണം...‘  ആള് മാറിപോയി വല്ല്യമ്മേ!  മനസ്സിൽ വന്നതൊന്നും പുറത്ത് പറയാതെ  കൈ തലയ്ക്ക് പുറകിൽ കെട്ടി ഒന്ന് വിസ്തരിച്ച് കോട്ടുവായിട്ട് ശരീരമൊന്ന് നിവർത്തി ഞാനിരുന്നു.&lt;br /&gt;“എനിക്ക് മൈസൂരിൽ രണ്ട് വീട് സ്വന്തമായുണ്ട്. ഞാൻ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുമില്ല.” ചമ്പ അയ്യങ്കാർ തുടർന്നു.&lt;br /&gt;ഞാനവരുടെ മുഖത്ത് നോക്കാതെ തന്നെ എല്ലാം മൂളിക്കേട്ടു.&lt;br /&gt;“മൈസൂരിലേയ്ക്കുള്ള ട്രയിനും കാത്ത് ഞാൻ ദാ അവിടെ  ആ ബെഞ്ചിലിരിക്കുകയായിരുന്നു.” ചമ്പ അയ്യങ്കാർ എന്നെ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചു.ഞാനങ്ങോട്ട് നോക്കി. നോക്കുന്നതിന് പൈസയൊന്നും കൊടുക്കേണ്ടല്ലോ!&lt;br /&gt;&lt;br /&gt;ചമ്പ അയ്യങ്കാർക്ക് ഏകദേശം എഴുപതോളം വയസ്സ് പ്രായം കാണും. എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ടായിരിക്കാം അവർ ഭാഷകളൊന്നൊന്നായ് മാറ്റി സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം അവർ ഭംഗിയായ് സംസാരിക്കുന്നു.&lt;br /&gt;“നിങ്ങടെ പ്രായം കാണും ഒരാൾ വന്ന് എന്റെ കൈയ്ക്കിട്ട് തട്ടി പേഴ്സ് കൊണ്ടുപോയി. മൈസൂരിലേയ്ക്ക് പോകാൻ എന്റെ കൈയിൽ പണമൊന്നുമില്ല.” ചമ്പ അയ്യങ്കാരുടെ കണ്ണുകളിലെ നനവ് എനിക്ക് കാണാൻ കഴിഞ്ഞു. ശബ്ദത്തിലെ ഇടർച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞു.&lt;br /&gt;കാര്യം ഞാൻ വിചാരിച്ചതുപോലെ തന്നെയാണ് നീങ്ങുന്നത്. എങ്കിലും ചുമ്മാതെ ചോദിച്ചു.&lt;br /&gt;“എത്രരൂപ വേണം?”&lt;br /&gt;“40”&lt;br /&gt;കേവലം നാല്‍പ്പത് രൂപയ്ക്ക് ഇവർ കള്ളം പറയേണ്ട ആവശ്യമുണ്ടോ. കാഴ്ചയ്ക്കും സംസാരത്തിലും നല്ലൊരു കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണന്ന്  തോന്നുന്നു. വിലകൂടിയ പട്ടുസാരിയും,സ്വർണ്ണ കമ്മലും വളയും എല്ലാം കൂടി കണ്ടിട്ട് സംശയം വെറുതെയാണന്ന് എനിക്ക് തോന്നി. നൂറ് രൂപയെടുത്ത് ഞാൻ ചമ്പ അയ്യങ്കാർക്ക് കൊടുത്തു.&lt;br /&gt;ചമ്പ അയ്യങ്കാരുടെ മുഖമാകെ ചുവന്ന് തുടുത്ത്. അവരുടെ വെളുത്ത കവിളുകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി. ഞാൻ വല്ലാണ്ടായി.&lt;br /&gt;“മോനേ, നല്ലതു വരും. ഒത്തിരി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ആദ്യായിട്ടാണ് ഇങ്ങനെയൊരനുഭവം. പൈസ ചോദിക്കാൻ എനിക്കറിയാവുന്ന ഒത്തിരിപ്പേരുണ്ട് ബാംഗ്ലൂരിൽ...പക്ഷേ...” ഒന്ന് നിർത്തിയിട്ട് ചമ്പ അയ്യങ്കാർ തുടർന്നു.&lt;br /&gt;“എന്റെ അഭിമാനം അനുവദിക്കുന്നില്ല മോനേ അവരോടൊക്കെ ചോദിക്കാൻ.”&lt;br /&gt; അപ്പോഴത്തേയ്ക്കും ബുക്ക്സ്റ്റാളും നോക്കിപ്പോയ ഭാര്യയുമെത്തി. ഞാൻ ആഷയെ അവർക്ക് പരിചയപ്പെടുത്തി.&lt;br /&gt;നൃത്തവും,ശാസ്ത്രീയ സംഗീതവും, അല്പസ്വല്പം ആയൂർവേദവും കൈനോട്ടവുമൊക്കെ അറിയാമെന്ന് ചമ്പ അയ്യങ്കാർ പറഞ്ഞു. നൂറ് രൂപയ്ക്ക് പകരമായ് നൽകാൻ അവരുടെ കൈയിൽ ഇപ്പോൾ ഒന്നുമില്ലന്നും അതിനാൻ വിരോധമില്ലങ്കിൽ ഞങ്ങളുടെ കൈ നോക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. ഞാൻ ഇതുവരെ കൈനോട്ടം, ജോത്സ്യം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പോയിട്ടില്ല. വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല. എന്തോ...അങ്ങനെ തോന്നിയിട്ടില്ല.&lt;br /&gt;ഞങ്ങൾ ചമ്പ അയ്യങ്കാർക്ക് മുന്നിൽ കൈനീട്ടി. വിശ്വസിക്കാൻ കഴിയുന്നില്ല!!!&lt;br /&gt; അവർ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരം‌പ്രതി ശരിയാണ് ഞങ്ങളുടെ ജീവിതത്തിൽ!&lt;br /&gt;കൈനോട്ടത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ ഇങ്ങനെയൊരു സന്ദർഭത്തിൽ...അതും യാതൊരു പരിചയവുമില്ലാത്ത...ജീവിതത്തിലാദ്യമായ് കാണുന്ന ഒരു വ്യക്തി ഞങ്ങളുടെ തികച്ചും സ്വകാര്യമായ കാര്യങ്ങൾ സംശയത്തിനിട നൽകാത്ത വിധത്തിൽ പറയുമ്പോൾ...എന്റെ ധാരണകളൊക്കെ തെറ്റാണോ!&lt;br /&gt;ചമ്പ അയ്യങ്കാരോട് വിട പറഞ്ഞ് നാട്ടിലേയ്ക്കുള്ള ട്രയിൻ കയറുമ്പോൾ എന്റെ മനസ്സിലതായിരുന്നു ചിന്ത.&lt;br /&gt;                          -----   -----  -----&lt;br /&gt;&lt;br /&gt;ഏകദേശം ഇരുപത് വർഷങ്ങളായിക്കാണും. ജോലിതിരക്കി ബോബെയാകെ കറങ്ങി നാട്ടിലേയ്ക്കുള്ള ട്രയിനിലായിരുന്നു ഞാൻ. ഞാനിരുന്നതിന്നടുത്ത് മൂന്നു നാല് മലയാളികൾ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്. സംസാരിച്ച് വന്നപ്പോൾ മനസ്സിലായി ഒന്നുരണ്ടുപേർ എന്റെ നാടിന്നടുത്തുള്ളവരാണ്. ആദ്യമായിട്ട് കേരളം വിട്ട് യാത്ര ചെയ്യുന്നവരാണ്. ഏതോ ഗൾഫ് ജോലിയുമായി ബന്ധപ്പെട്ട് ബോംബയിൽ വന്നിട്ട് തിരികെ വരികയാണ്.തിരുവനന്തപുരത്തുകാരനായ ഒരു പയ്യനുമുണ്ട് ഞങ്ങളുടെ കൂടെ.എന്നെപ്പോലെ തന്നെ ഏതൊ ഇന്റർവ്യൂവിന് വന്നിട്ട് മടങ്ങുകയാണ്. ട്രയിൻ ജോലാർപേട്ടയ്ക്ക് ഒന്നു രണ്ട് സ്റ്റേഷന് മുന്നിലുള്ള ഒരു സ്റ്റേഷനിലെത്തിയപ്പോൾ കറുത്ത് മെലിഞ്ഞ് പൊക്കമുള്ള കാണാൻ മിടുക്കനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നല്ലവണ്ണം വസ്ത്രധാരണം ചെയ്ത ഒരു മാന്യൻ. ഒറ്റനോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷകത്വം തോന്നുന്ന പ്രകൃതി.  സംസാരം പതിയെ ആഹാരത്തെറിച്ചായി. നാടുവിട്ട് കഴിഞ്ഞാൽ ഏതൊരു മലയാളിക്കുമുണ്ടാകുന്നതുപോലെ ഞങ്ങൾക്കും നാവിൻ തുമ്പത്ത് നാടൻ ആഹാരത്തിന്റെ രുചി അനുഭവപ്പെടാൻ തുടങ്ങി. മൂക്ക് മുട്ടെ ചോറും നല്ല എരിവുള്ള മീൻ‌കറിയും...&lt;br /&gt;“ജോലാർപേട്ട റയിൽ‌വേസ്റ്റേഷനിൽ മലയാളിയുടെ ഒരു കടയുണ്ട്. അവിടെ നല്ലൊന്നാന്തരം മീൻ‌കറിയും ചോറും കിട്ടും.” നമ്മുടെ ചെറുപ്പക്കാരൻ ഇതുപറയുന്നതും കേട്ടുകൊണ്ട് ഞാൻ അപ്പർ ബെർത്തിലേയ്ക്ക് പോയി. ആഹാരത്തിനെ കുറിച്ചുള്ള ചർച്ച നടന്നതുകൊണ്ടായിരിക്കാം വിഭവസമൃദ്ധമായ ആഹാരം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന ഒരു ആലസ്യം എന്നെ ബാധിച്ചു. ഉറക്കമെണീറ്റപ്പോൾ ട്രയിൻ ജോലാർപേട്ടയിൽ എത്തിയിട്ടുണ്ടായിരുന്നു. ധൃതിയിൽ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞാൻ മറ്റുള്ളവരോട് ഊണുവാങ്ങാൻ വരുന്നില്ലേ എന്ന് ചോദിച്ചു.&lt;br /&gt;ഞാനൊഴികെ മറ്റ് അഞ്ചുപേരും ചെറുപ്പക്കാരന്റെ കൈയിൽ പൈസ കൊടുത്തുവിട്ടിരിക്കുകയാണ്! നല്ലവനായ ആ ചെറുപ്പക്കാരന്റെ സന്മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഊണ് വാങ്ങാനായി കട തിരക്കി ഇറങ്ങി.&lt;br /&gt;പറഞ്ഞതുപോലെ ഒരു കട കണ്ടുകിട്ടി. സാമാന്യം തിരക്കുമുണ്ടായിരുന്നു. ചെറുപ്പക്കാരനെ അവിടെങ്ങും കണ്ടില്ല. ഞാൻ ഊണുമായി തിരികെ വണ്ടിയിലെത്തി.&lt;br /&gt;“മീൻ കറിയും ഊണുമല്ലേ. വെച്ചു താമസിപ്പിക്കേണ്ട. നമ്മുക്ക് തുടങ്ങിക്കളയാം.” ഞാൻ ഊണ് പൊതി പതിയെ തുറന്നു. ചെറുപ്പക്കാരൻ നേരത്തേ എത്തിക്കാണുമെന്ന വിചാരത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അയാൾഎത്തിയിരുന്നില്ല.വണ്ടി സ്റ്റേഷൻ വിട്ടു. പാവം എന്റെ സഹയാത്രികർ! എന്റെ മീൻ‌കറിയുടെ മണവുമാസ്വദിച്ച് അവർ തമ്മിൽ തമ്മിൽ നോക്കിയിരുന്നു. അപ്പോൾ ഞാനാലോചിച്ചത് കേവലം ഒന്നോ രണ്ടോ ഊണിന്റെ പൈസായ്ക്ക് വേണ്ടി തട്ടിപ്പ് നടത്തി ജീവിക്കുന്ന മറുനാടൻ മലയാളിയുടെ ദുർവിധിയെക്കുറിച്ചായിരുന്നു!&lt;br /&gt;                        -----   -----     ------&lt;br /&gt;&lt;br /&gt;ഈ സംഭവം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞ് മദ്രാസ് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ആലപ്പുഴയ്ക്ക് വരാനായി ട്രയിൻ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റടുക്കൽ വന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്താണ് വീട്. ‘ആലപ്പുഴ ബ്ലൂഡയമണ്ട്സ്’ ഗാനമേള ട്രൂപ്പിലെ ഒരു പ്രസിദ്ധനായ ഗായകന്റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞു. മദ്രാസിൽ എന്തോ കാര്യത്തിനായ് വന്നതാണന്നും പോക്കറ്റടിക്കപ്പെടുകയും കൈയിലുണ്ടായിരുന്ന പണവും ട്രയിൻ ടിക്കറ്റുമെല്ലാം നഷ്ടമായതായും പറഞ്ഞു. എങ്ങിനെയെങ്കിലും കുറച്ച് പണം കൊടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.&lt;br /&gt;എന്റെ മനസ്സിലേയ്ക്ക് അപ്പോൾ ജോലാർപേട്ട സംഭവമാണ് കടന്നുവന്നത്. കഷ്ടിച്ച് ട്രയിൻ ചെലവിനുള്ള പണവുമായി നിന്ന ഞാൻ ആ കാര്യം ചെറുപ്പക്കാരനോട് പറയുകയും ചെയ്തു. ഒരുപക്ഷേ എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ തന്നെ അന്നത്തെ സ്ഥിതിയിൽ ഞാൻ സഹായിക്കാൻ സാധ്യതയുമില്ലായിരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്നും തിരിക്കുമ്പോൾ ചെറുപ്പക്കാരൻ പ്ലാറ്റ്ഫോമിൽ തന്നെ നില്‍പ്പുണ്ടായിരുന്നു.&lt;br /&gt;കൈയിൽ ഒറ്റപൈസായില്ലാതെ പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ അറിയപ്പെടാത്ത സ്ഥലത്ത് നിൽക്കുന്ന ഒരാൾ...അങ്ങനെ അല്ലാതാകണേ എന്ന് ഞാൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;                   ----  -------   -----&lt;br /&gt;&lt;br /&gt;ബാഗ്ലൂർ വഴി നാട്ടിൽ ചെന്ന് കഴിഞ്ഞ് ഒരു ദിവസം ആലപ്പുഴ ബസ് സ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ്, സ്റ്റേഷനടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം. ഞാനെത്തിനോക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു;“ഇവനൊക്കെ വെള്ളമടിച്ചാൽ മാത്രം പോരാ, മറ്റുള്ളവരുടെ സമയവും കൂടെ മെനക്കെടുത്തണം!”&lt;br /&gt;ഞാനപ്പോൾ മനസ്സിലോർക്കുകയായിരുന്നു. ‘ആർക്കറിയാം വെള്ളമടിച്ചതാണോ അതോ വല്ല അസുഖവും വന്ന് വീണതാണോയെന്ന്!’&lt;br /&gt;സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകൾ!!! അതിന് പലപ്പോഴും വില നൽകേണ്ടിവരുന്നത് അല്ലെങ്കിൽ ബലിയാടാകുന്നത് സഹായം അർഹിക്കുന്ന ചില നല്ല മനസ്സുള്ള മനുഷ്യരല്ലേ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-6357013406737224099?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/6357013406737224099/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=6357013406737224099' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/6357013406737224099'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/6357013406737224099'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/01/blog-post_19.html' title='ചമ്പാ അയ്യങ്കാർ'/><author><name>sathees makkoth | സതീശ് മാക്കോത്ത്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://2.bp.blogspot.com/-QvwMpDfDzJs/TfTzgv310OI/AAAAAAAAApY/J9fnCyRSb2Y/s220/sathees1.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-4167304338543844283</id><published>2011-01-16T09:15:00.001+05:30</published><updated>2011-01-16T09:41:03.762+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഭൂമീദേവിയുടെ ദാഹം</title><content type='html'>“കാലം പോകണ പോക്ക് കണ്ടില്ലേ! വിനാശകാലേ വിപരീത ബുദ്ധി അല്ലാണ്ടെന്താപറയേണ്ടേ?”&lt;br /&gt;രണ്ട് കാലും നീട്ടി നിവർത്തി ചാണകം മെഴുകിയ തിണ്ണയിൽ പനമ്പ് ചെറ്റയിൽ ചാരി ചക്കിയമ്മ വാതുക്കലോട്ടും നോക്കി ഇരുന്നു. ഞാന്നു തൂങ്ങിയ  ചെവികളുടെ വലിയ ദ്വാരങ്ങളിലൂടെ വിരൽ കടത്തി അപ്പുക്കുട്ടൻ ചോദിച്ചു.&lt;br /&gt; “ വേദനേണ്ടോ?”&lt;br /&gt;“ഇല്ലന്റെ കുട്ടീ. അമ്മച്ചിക്ക് വേദന അവിടേല്ല. ദേ ഇവിടെയാ.” ചക്കിയമ്മ നെഞ്ചത്ത് കൈവെച്ചു.  ഇടയ്ക്കിടയ്ക്ക് പുറം ലോകം കാണാനായ്  എത്തിനോക്കിക്കൊണ്ടിരുന്ന നീണ്ടുതൂങ്ങിയ വലിയ മുലകളെ ചക്കിയമ്മ കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന വെള്ളത്തുണിയ്ക്കുള്ളിലാക്കി.&lt;br /&gt;“ഹാർട്ടറ്റാക്കാ?” അപ്പുക്കുട്ടന്റെ ചോദ്യം ചക്കിയമ്മ കേട്ടില്ല.&lt;br /&gt;“ഈ മനുഷേരെടെ പോക്കോർത്തിട്ട് അമ്മച്ചീടെ നെഞ്ച് കലങ്ങണു!”&lt;br /&gt;അപ്പുക്കുട്ടൻ ചക്കിയമ്മയുടെ മടിയിൽ കയറിയിരുന്ന് പല്ലില്ലാത്ത കീഴ്ത്താടിയിൽ പിടിച്ചമർത്തി.&lt;br /&gt;“ഒന്ന് വിടെന്റെ കുട്ടീ. അമ്മച്ചി പറയട്ടെ.”&lt;br /&gt;"റോക്കറ്റും കൊണ്ട് ചന്ദ്രനീ പോണൂ. ഭഗവാൻ ശിവന്റെ  കൈലാസത്തീ പോണൂ. നെറികേടെന്നല്ലാണ്ടെ എന്താ പറയ്‌ക! വന്ന് വന്ന് ദൈവങ്ങളെ കൂടെ സൊര്യമായ് ഇരുത്താണ്ടായ് ഇവറ്റകള്! വിനാശകാലേ വിപരീത ബുദ്ധി അല്ലെണ്ടെന്തു പറയാൻ!”&lt;br /&gt;മുറുക്കാൻ ചെല്ലത്തിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ചുരുട്ടി അപ്പുക്കുട്ടൻ ചക്കിയമ്മയുടെ വായിൽ വെച്ചുകൊടുത്തു.&lt;br /&gt;“എന്റെ കുട്ടീ അങ്ങനല്ല. അതൊന്ന് ഇടിച്ചിങ്ങോട്ട് താ. അമ്മച്ചിക്ക് ഇതൊന്നും ചവക്കാൻ പല്ലൊന്നുമില്ല.” &lt;br /&gt;അപ്പുക്കുട്ടൻ വെറ്റില ഇടിക്കാൻ തുടങ്ങി.&lt;br /&gt;“തെക്കേ പറമ്പിലെ കെണറ് തന്നെ ഒന്ന് നോക്കിക്കേ. കണ്ണീര് പോലത്തെ വെള്ളാരുന്നു. അതിലെ വെള്ളം കുടിച്ചാല് തന്നെ സൂക്കേടെല്ലാം പോകുമാരുന്നു. ഇപ്പോ നോക്കിക്കേ മനുഷേര് പോകില്ലതുവഴി. കലികാലം! അല്ലാണ്ടെന്താ പറയ്‌ക!”&lt;br /&gt;തെക്കേപറമ്പിലെ കിണറിനെക്കുറിച്ച് എത്ര പറഞ്ഞാലും  ചക്കിയമ്മയ്ക്ക് മതിയാവില്ല. അപ്പുപ്പന്മാരുടെ കാലത്തെ കിണറാണ്. അങ്ങ് ദൂരെ വൈക്കത്ത് നിന്ന് വന്ന പ്രത്യേക പണിക്കാരാണ് വെട്ടുകല്ലിൽ തീർത്ത ആ കിണറുണ്ടാക്കിയത്. പത്താൾ പൊക്കത്തിലെ കിണർ! അതിശയമായിരുന്നു എല്ലാർക്കും! തെളിഞ്ഞ് നീര്! ഒരിക്കലും വറ്റാത്ത ഉറവ!&lt;br /&gt;“അറിയ്‌വോ നെനെക്ക്! മൂന്ന് കണ്ണാ ആ കെണറിന്. കൊടം കൊടം പോലാ വെള്ളം ചാടണതതീന്ന്!&lt;br /&gt;ചക്കിയമ്മ കിണറിന്റെ കണ്ണ് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒന്നല്ല. പലതവണ. കിണറ് തേകുമ്പോഴാണത് കണ്ടിട്ടുള്ളത്. ചേർത്തലേന്നുള്ള പ്രത്യേക പണിക്കാരെ കൊണ്ട് വന്നാണ് കിണറ് തേകിക്കാറുണ്ടായിരുന്നത്. വർഷാവർഷം കാലവർഷം തുടങ്ങുന്നതിന് മുൻപേ തന്നെ കിണറ് വെള്ളമെല്ലാം തേകി ശുദ്ധീകരിച്ചിരുന്നു. അന്നതൊക്കെ ഉത്സവം പോലാരുന്നു.&lt;br /&gt;“എന്റെ കുട്ട്യേ, ചേർത്തല കറുമ്പന്മാര് നിരീച്ചിട്ട് പറ്റിയിട്ടില്ല തെക്കേപറമ്പിലെ കെണറ്റിലെ വെള്ളമൊന്ന് കോരി പറ്റിക്കാൻ! അറിയ്യോ നെനക്ക്. ദൈവാനുഗ്രഹോള്ള കെണറാ അത്! എത്ര പേരുടെ കൈയും കാലുമൊക്കെ ഒടിഞ്ഞ്ട്ടൊണ്ടന്ന് നെനക്കറിയ്യോ. വെട്ടുകല്ലെറങ്ങ്മ്പോ ഒന്ന് തെറ്റിയാ മതി. തീർന്നു. കൈയ്യോ കാലോ, ഒറപ്പ്... ഒടിഞ്ഞിരുക്കും.”&lt;br /&gt;ചക്കിയമ്മയുടെ കണ്ണുകൾ അപ്പോൾ ഭൂതകാലത്തിലെ ഏതോ ദിനങ്ങളിലെ മങ്ങാത്ത കാഴ്ചകൾ കാണുകയായിരുന്നു.&lt;br /&gt;“എവ്ടെന്നെക്കാ ആൾക്കാര് വരണത് വെള്ളം കോരാൻ! എനക്ക് തന്നെ നിച്ചയമില്ല. നല്ല പനി നീരുപോലത്തെ വെള്ളമല്ലേ! അമ്മച്ചീടെ ആരോഗ്യം നോക്കിക്കേ. എന്താ രഹസ്യം?”&lt;br /&gt;“കെണറ്റിലെ വെള്ളാ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന്  ചക്കിയമ്മയെ അതേയെന്ന് തലയാട്ടി.&lt;br /&gt;“എന്നിട്ടെന്താ ഇപ്പോ ആ വെള്ളമാരുമെടുക്കാത്തെ?”&lt;br /&gt;ചക്കിയമ്മയുടെ നോട്ടം തെക്കേ പറമ്പിലേയ്ക്കായി. കാടും പടലും പിടിച്ച് ഇപ്പോൾ അവിടെ അങ്ങനെയൊരു കിണറുണ്ടായിരുന്നെന്ന് പോലും തോന്നുന്നില്ല. ഒരടി പൊക്കമുണ്ടായിരുന്ന കല്ലുകെട്ട് ഇടിഞ്ഞ് വീണിരിക്കുന്നു. പകൽ സമയത്ത് പോലും ആരുമങ്ങോട്ടൊന്ന് എത്തിനോക്കാറുപോലുമില്ല.&lt;br /&gt;പ്രേതമൊള്ള സ്ഥലമാ, അങ്ങോട്ടൊന്നും പോകരുതെന്നാണ് അമ്മ പറയുന്നത്. &lt;br /&gt;&lt;br /&gt;പുതിയ വീട് പണിയെക്കുറിച്ച് ആലോചന വന്നപ്പോഴാണ് കിണറിനെ കുറിച്ച് വീണ്ടും ചർച്ച വന്നത്. ഇപ്പോഴുള്ള വീട് പൊളിച്ച് മാറ്റി വേറെ വീട് വെയ്ക്കുന്നതിനെ ചക്കിയമ്മ നഖശിഖാന്തം എതിർത്തു. കാരണവന്മാരുടെ ആത്മാവ് കുടികൊള്ളുന്ന സ്ഥലമാണ്. അതങ്ങനെ നശിപ്പിക്കരുതെന്നാണ് ചക്കിയമ്മ അഭിപ്രായപ്പെട്ടത്. &lt;br /&gt;“പ്രായായി, ഉപയോഗോല്ല എന്നൊക്കെ പറഞ്ഞ് ഓരോന്ന് നശിപ്പിക്കാൻ തൊടങ്ങിയാൽ ആദ്യം നീയൊക്കെ എന്നെയല്ലെ കുഴിച്ച് മൂടേണ്ടത്!” ചക്കിയമ്മയുടെ ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല.&lt;br /&gt;തെക്കേപ്പറമ്പിൽ വീട് വെയ്ക്കുന്നതിനോടായിരുന്നു ചക്കിയമ്മയ്ക്ക് താല്പര്യം. അപ്പോൾ ഒരു വിഷയമുണ്ടായ്. കിണറ് മൂടണം. വാസ്തുവനുസരിച്ച് കിണറിന്റെ സ്ഥാനം ശരിയല്ല. അപശകുനമാണ്. ചക്കിയമ്മ സമ്മതിക്കുമോ? നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിന്റെ പഴമയിൽ അഭിമാനിക്കുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ്. ചക്കിയമ്മ എതിർത്താൽ പിന്നെയെന്ത്? ഉത്തരം കിട്ടാത്ത ചോദ്യം അന്തരീക്ഷത്തിൽ ഗതികിട്ടാ പ്രേതത്തെ പോലെ അലഞ്ഞ് തിരിഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;അവസാനം ചക്കിയമ്മ തന്നെ അതിനൊരു പരിഹാരമായ് വന്നു.&lt;br /&gt;“പരിഷ്ക്കാരികളാണന്നും പറഞ്ഞ് എന്തിനാടാ നീയൊക്കെ നടക്കണത്. മൂടണമെങ്കീ മൂടണം. കൊതുകിനെ വളർത്താൻ എന്തിനാ ഒരു കെണറ്? മോട്ടറ് വെച്ച് ഒരു കൊഴല് കെണറങ്ങട്ട് കുത്തണം! അല്ലെങ്കിൽ ഗമമ്മെന്റിന്റെ വെള്ളക്കൊഴല് വാങ്ങണം. അല്ലാണ്ട് പിന്നെ...”&lt;br /&gt;ചക്കിയമ്മ വാതുക്കലോട്ട് കാലും നീട്ടിയിരുന്ന് വെറ്റില ചവച്ച് കൊണ്ടിരുന്നു.&lt;br /&gt; ഭൂമീ ദേവിയ്ക്ക് വെള്ളം കുടിക്കാനായ് ആകാശത്തിലേയ്ക്ക് തുറന്നിട്ടിരിക്കുന്ന വഴികളാണ് കിണറുകളും കൊളങ്ങളുമെന്ന് ചക്കിയമ്മ പണ്ട് പറഞ്ഞത് അപ്പുക്കുട്ടനപ്പോളോർത്തു. കിണറുകളും കൊളങ്ങളും നികത്തിയാൽ ഭൂമീദേവിക്ക് ദാഹിക്കില്ലേ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-4167304338543844283?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/4167304338543844283/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=4167304338543844283' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/4167304338543844283'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/4167304338543844283'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/01/blog-post_16.html' title='ഭൂമീദേവിയുടെ ദാഹം'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-7860536953318533180</id><published>2011-01-01T01:55:00.000+05:30</published><updated>2011-01-01T01:56:14.437+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വർഷാന്ത്യ തട്ടിപ്പ്</title><content type='html'>പ്രീയമുള്ളോരെ ഇതൊരു തട്ടിപ്പിന്റെ കഥയാകുന്നു. 2010 അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴുള്ള തട്ടിപ്പിന്റെ കഥ! 21ആം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിന്റെ അവസാന നാളിന്റെ അന്ത്യത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ സംഭവിച്ച അതിക്രൂരവും പൈശാചികവും ആരുടേയും ഹൃദയം തകർത്തുകളയുന്നതുമായ തട്ടിപ്പിന്റെ കഥ!(ഏറ്റവും കുറഞ്ഞത് എന്റെ ഹൃദയം തകർത്തുകളഞ്ഞത്)&lt;br /&gt;തട്ടിപ്പിന്നിരയായത് മറ്റാരുമല്ല. ഞാൻ! ഈ ഞാൻ തന്നെ! പാവം ഞാൻ!!&lt;br /&gt;തട്ടിപ്പിന്നാസ്പദമായ സംഭവം നടന്നതിങ്ങനെയാണ്. ഇന്ന് വൈകുന്നേരം. അതായത് 2010 ഡിസംബർ 31 വൈകുന്നേരം സമയം ഏകദേശം 8 മണി. എനിക്കൊരു 500 രൂപയുടെ ആവശ്യം. വർഷാവസാനം 500രൂപയ്ക്ക് പെട്ടെന്ന് ആവശ്യം വന്നതെന്താണന്ന് ചോദ്യമൊന്നും വേണ്ട.2011 നെ നാലുകാലിൽ നിന്ന് വരവേൽക്കാനൊന്നുമല്ല. വെറുമൊരു സഹായത്തിന് വേണ്ടി. ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി അത്രമാത്രം. അതെന്റെ ശ്രീമതിയ്ക്കും അറിയാവുന്നതാണ്. ഭാഗ്യം അതും പറഞ്ഞ് ഇനി വിഷയം കൂടുതൽ വലിച്ച് നീട്ടണ്ടല്ലോ!&lt;br /&gt;എന്റെ കൈയിൽ പൈസ എന്തെങ്കിലും ഉള്ളതായ് ഒരോർമ്മ വരുന്നില്ല. ഒരു വർഷത്തെ ഓർമ്മകളെല്ലാം കൂടി ഈ തിരുമണ്ടയിൽ തിങ്ങി നിറഞ്ഞിരിക്കുകയല്ലേ! ഇതെല്ലാം ഒന്നിറക്കി വെച്ച് അടുത്ത വർഷത്തെ ഓർമ്മകൾക്കായ് തലച്ചോറിന്റെ ഒരു ഭാഗം ഒഴിച്ചിടാനുള്ള ശ്രമത്തിലായിരുന്നു എന്നുവേണമെങ്കിലും പറയാം. അത്തരം ഒരു സന്ദർഭത്തിൽ സാധാരണയായ് പൈസ ഒളിപ്പിച്ച് വെയ്ക്കുന്ന ബാഗ്, കുപ്പി,മേശവിരിപ്പിന്നടി ഭാഗം, ബെഡ്ഡിന്ന് കീഴേ, തടിച്ച പുസ്തകത്തിന്റെ പേപ്പറുകൾക്കിടെയിൽ,പഴയ ഒന്ന് രണ്ട് കീറ പേഴ്സുകൾ, സ്യൂട്ട്കേസ് ഇത്യാദി സാധന സാമഗ്രികൾക്കിടയിൽ ഒന്നുകൂടി തെരഞ്ഞുകളയാം എന്ന് തോന്നിയതുമില്ല. ഈ സന്ദർഭത്തിൽ പിന്നെയെന്താണ് മാർഗം? ഒറ്റ മാർഗമേയുള്ളു. ശ്രീമതിയോട് ചോദിക്കുക തന്നെ! എന്റെ കൈയ്യീന്ന് പലപ്പോഴായ് അടിച്ച് മാറ്റി സ്വന്തമെന്ന് അവകാശപ്പെട്ട്  ഇതിന് മുൻപും ശ്രീമതി എനിക്ക് പലതവണ  പണം കടം തന്നിട്ടുള്ളതാണ്. പലിശകണക്ക് പറഞ്ഞ് വാങ്ങിക്കുമെന്നുമാത്രം!&lt;br /&gt;സ്വന്തം വീടല്ലേ, സ്വന്തം ഭാര്യയല്ലേ എന്നൊക്കെ വിചാരിച്ച് കൃത്യമായ് എണ്ണിയൊന്നും വെയ്ക്കാത്തതിനാൽ ഇടയ്ക്കിടയ്ക്ക് പേഴ്സിൽ നിന്നോ, അല്ലെങ്കിൽ മേൽ സൂചിപ്പിച്ച രഹസ്യ സങ്കേതങ്ങളിൽ നിന്നോ ചൂണ്ടുന്ന പണം പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല. ഒരു തവണ കൈവിട്ട് പോയ പണവും പറഞ്ഞുപോയ വാക്കും ഒരുപോലെ തന്നെയാണന്ന് അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പൈസ ഒളിപ്പിച്ച് വെയ്ക്കാനുള്ള ഇടങ്ങൾ കൂടെക്കൂടെ ഞാൻ മാറുകയും എന്നാൽ അതിനേക്കാൾ വേഗത്തിൽ അവിടങ്ങളിൽ നിന്നും കൊള്ളയടിക്കപ്പെടാറുള്ളതുമാണ്. പക്ഷേ ഇപ്പോൾ അതൊന്നും ഓർത്തിട്ട് കാര്യമില്ല. 500 രൂപ ആവശ്യമുണ്ട്! ചോദിക്കുക തന്നെ.&lt;br /&gt;“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?” &lt;br /&gt;കേട്ടഭാവമില്ല.&lt;br /&gt;“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”&lt;br /&gt;ചാനലിന്റെ ശബ്ദം അല്പം കുറഞ്ഞു. ഭാഗ്യം നടക്കുമെന്ന് തോന്നുന്നു!&lt;br /&gt;“എന്താ പറഞ്ഞത്?” സാധാരണഗതിൽ ഒരുകാര്യം ഒന്നിലധികം തവണ പറയേണ്ടിവന്നാൽ ദേഷ്യം വരുന്നതാണെനിക്ക്. ദേഷ്യമേ തൽക്കാലമൊന്നടങ്ങ്! കാര്യം നമ്മളുടേതാണല്ലോ.&lt;br /&gt;പല്ല് കൂട്ടിക്കടിച്ച് തൽക്കാലത്തേയ്ക്ക് ദേഷ്യത്തെ മാറ്റി നിർത്തി.&lt;br /&gt;“ഒരു അഞ്ഞൂറ് രൂപ തരാനുണ്ടോന്ന്?” സംഭാഷണത്തിൽ വിനയം,എളിമ, ഇത്യാദി സൽഗുണങ്ങളെല്ലാം മേമ്പൊടിയ്ക്ക് ചേർത്തു.&lt;br /&gt;“ങും.”&lt;br /&gt;ഓ..വീണെന്ന് തോന്നുന്നു.&lt;br /&gt;“ഉണ്ടോ?” ഡബിൾ വിനയം!!&lt;br /&gt;“നോക്കട്ടെ!” ശ്രീമതി അകത്തേയ്ക്ക് പോയി.&lt;br /&gt;ഇതെല്ലാം എവിടെയാണാവോ ഒളിപ്പിച്ച് വെയ്ക്കുന്നത്! തല അറിയാതെ ശ്രീമതിയുടെ പുറകേ നീണ്ടു.&lt;br /&gt;“നില്ല്. നില്ല്.” ഞാൻ നിന്നു. അനുസരിക്കണമല്ലോ... കാര്യം എന്റേതാണല്ലോ! കൈ താടിക്ക് കൊടുത്ത് നിന്നു.&lt;br /&gt;“അപ്പുറത്തെ മുറിയിൽ പോയിരി.”&lt;br /&gt;ആജ്ഞയാണ്. അനുസരിക്കാതെ മാർഗമില്ലല്ലോ. ഞാൻ അടുത്ത മുറിയിലേയ്ക്ക് പോയി.&lt;br /&gt;സെക്കന്റുകൾക്കുള്ളിൽ ആൾ തിരിച്ചെത്തി.”എത്രയാ വേണ്ടത്? അഞ്ഞൂറല്ലേ?”&lt;br /&gt;“ഉവ്വേ.”&lt;br /&gt;“എപ്പോ തിരിച്ച് തരും?”&lt;br /&gt;“ശമ്പളം കിട്ടിയിട്ട്.”&lt;br /&gt;“അപ്പോൾ പലിശയോ?”&lt;br /&gt;“അതും തരാം.” എന്തു ചെയ്യാം! ഗതികെട്ടാൽ പുലി പലതും തിന്നും.&lt;br /&gt;പൈസ വാങ്ങി പോക്കറ്റിൽ വെച്ചിട്ട് ചുമ്മാതൊന്ന് പറഞ്ഞ് നോക്കി.&lt;br /&gt;“പലിശയൊക്കെ തരാം. പക്ഷേ എന്റെയൊരു ഗതികേട് നോക്കണേ...സ്വന്തം പൈസായ്ക്ക് പലിശകൊടുക്കേണ്ടി വരുകയെന്ന് വെച്ചാൽ...”&lt;br /&gt;പറഞ്ഞ് തീർന്നതും ശ്രീമതി ചിരിയോട് ചിരി. ചിരിച്ച് ചിരിച്ച് ചുമ തുടങ്ങി. ചുമച്ച് ചുമച്ച് വലിവ് തുടങ്ങി.&lt;br /&gt;എന്റമ്മോ...ഈ അഞ്ഞൂറ് രൂപ ഇനി മരുന്ന് വാങ്ങിക്കാൻ പോകുമോ! &lt;br /&gt;“എന്താ? എന്താ പ്രശ്നം?”എന്തോ കള്ളക്കളി മണക്കുന്നു. ചുമയൊന്ന് നിർത്തിയിട്ട് വേണ്ടേ ഒന്ന് ചോദിക്കാൻ. ഞാൻ ശ്രീമതിയുടെ മുതുക് തിരുമ്മാൻ തുടങ്ങി.&lt;br /&gt;“അപ്പോ കണ്ടായിരുന്നു അല്ലേ?” ചുമയ്ക്കിടയിൽ വീണുകിട്ടിയ അല്പസമയത്തിൽ ശ്രീമതി ചോദിച്ചു.&lt;br /&gt;“എന്ത്?”&lt;br /&gt;“അല്ല. പൈസ ഞാൻ നിങ്ങളുടെ പേഴ്സിൽ നിന്നെടുക്കുന്നത്...&lt;br /&gt;അമ്പടി കള്ളീ... തിരുമ്മൽ നിർത്തി ഇടി തുടങ്ങണമെന്നുണ്ടായിരുന്നു. എന്തുചെയ്യാം!! ചുമയല്ലേ ചുമ!! കൂടെ വലിവും!!!&lt;br /&gt;അതിക്രമത്തിന് മുതിരാ‍തിരിക്കുന്നതാ നല്ലത്. മരുന്നിനെങ്കിലും പൈസ പോകാതിരിക്കുമല്ലോ!&lt;br /&gt;&lt;br /&gt;(കബളിപ്പോടെ ഒരു വർഷം അവസാനിക്കുന്നു. കബളിപ്പിക്കപ്പെടാത്ത ഒരു വർഷം മുന്നിൽ കണ്ടുകൊണ്ട് നിർത്തട്ടെ! &lt;br /&gt;എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!!!)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-7860536953318533180?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/7860536953318533180/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=7860536953318533180' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/7860536953318533180'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/7860536953318533180'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2011/01/blog-post.html' title='വർഷാന്ത്യ തട്ടിപ്പ്'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-3978494023044766124</id><published>2010-12-11T14:35:00.004+05:30</published><updated>2010-12-11T19:35:11.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഞാനും കുഞ്ഞും</title><content type='html'>‘ഇങ്ങനെയുമുണ്ടോ മനുഷ്യർ!’ ഞാൻ വന്നതല്പം താമസിച്ചുപോയി. അതു ശരിയാണ്. അതിനിങ്ങനയുണ്ടോ. കുട്ടി മൂത്രമൊഴിച്ചാൽ അതെങ്ങെടുത്ത് മാറ്റുന്നതിന് ഞാൻ തന്നെ വരണോ. അവരുടെ മോളുടെ കുട്ടിയല്ലേ. മൂത്രമൊന്ന് തുടച്ചുമാറ്റിയാൽ അവർക്കെന്താ സംഭവിക്ക! ഒരു വേലക്കാരി വീട്ടിലുണ്ടന്നു കരുതി ഒരു പണിയും വീട്ടിൽ ചെയ്യരുതെന്നാണോ? ഇവരുടെയൊക്കെ മനസ്സിലിരിപ്പെന്താണോ ആവോ... &lt;br /&gt;വേലക്കാരിക്കും ഒരു വീടുണ്ട്...അവിടെയും ഇതുപോലൊക്കെ പണിയുണ്ട്...എന്നൊന്നും ഇവരൊന്നും ചിന്തിക്കില്ലേ! വന്നതല്പം താമസിച്ചുപോയി. അതു ശരിയാണ്. എന്നും‌പറഞ്ഞ് ഇങ്ങനെയുമുണ്ടോ! ചെവിതല  തരികേലന്ന് പറഞ്ഞാൽ...&lt;br /&gt;അവരുടെ ചെവിക്ക് പിടിച്ച് വാച്ചിന് കീ കൊടുക്കുന്നതുപോലെ കറക്കാൻ തോന്നുന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ.... ഞാൻ വേലക്കാരി ആയിപ്പോയില്ലേ! ഇവരുടെയൊക്കെ ആട്ടും തുപ്പുമൊക്കെ കൊണ്ട് കഴിയേണ്ടവളല്ലേ. ശരിക്കും പറഞ്ഞാൽ ഇങ്ങനെയൊക്കെ കഴിയാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല. പക്ഷേ വേറെ നിവർത്തിയില്ല. ഞാൻ പഠിപ്പില്ലാത്തവളായിപ്പോയില്ലേ! എന്റെ പേരുപോലും എഴുതാൻ എനിക്കറിയില്ല. അതെന്റെ കുറ്റമാണോ? എന്നെ പഠിപ്പിക്കാൻ എനിക്കാരുമില്ലായിരുന്നു. ഓർമ്മവെച്ച നാൾ മുതൽ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഇടയ്ക്കെപ്പോഴോ കൂട്ടിനായ് വന്നവൻ ഒരു കുഞ്ഞിനേം തന്നിട്ട് പാട്ടിന്ന് പോയി. &lt;br /&gt;&lt;br /&gt;പലപല വീടുകൾ മാറി മാറി ജോലിചെയ്തു. കുട്ടിക്കാലത്ത് ജോലി ചെയ്താൽ കൂലി ആയിട്ടും ഒന്നും കിട്ടില്ലായിരുന്നു. അന്നതിന്റെ ആവശ്യവുമില്ലായിരുന്നു. എന്തെങ്കിലും കഴിക്കണം. വിശപ്പടക്കണം. അതായിരുന്നു പ്രധാനം! വിശപ്പടക്കാൻ വേണ്ടി രാവിലെ മുതൽ രാത്രി വരെ തുണിയും പാത്രവും കഴുകി, തറ തുടച്ചും കഴിച്ചുകൂട്ടി. എന്റെ പ്രായത്തിലുള്ള കുട്ടികൾ പറമ്പ് മുഴുവനും ഓടിക്കളിക്കുമ്പോൾ ഞാൻ പാ‍ത്രവും കഴുകി നോക്കിയിരുന്നിട്ടുണ്ട്. ഒരല്പനേരം കളിക്കാൻ...ഒരു തവണ ഒന്ന് കൂകി വിളിക്കാൻ...എനിക്കുമുണ്ടായിരുന്നു ആഗ്രഹം. ഒന്നും നടന്നില്ല. അതെന്റെ കുറ്റമാണോ? എനിക്കറിയില്ല.&lt;br /&gt;&lt;br /&gt;“കുട്ടികളെക്കൊണ്ട് വേല ചെയ്യിക്കുന്നത് ശരിയല്ല” എന്ന് ഇവിടുത്തെ സാറ് ചേച്ചിയോട് പറയുന്നത് കേട്ടിട്ടുണ്ട്. സാറ് വലിയൊരു കമ്പനിയിലെ ആഫീസറാണ്. അവിടെ കുട്ടികളെയൊന്നും ജോലിയ്കെടുക്കില്ല. അത് നിയമപരമായി ശരിയല്ലപോലും!&lt;br /&gt; ഞാനൊക്കെ കുട്ടിയായിരുന്ന സമയത്ത് ഈ നിയമമൊന്നുമില്ലായിരുന്നിരിക്കാം. ഒരു കണക്കിന് അത് നന്നായി. അല്ലെങ്കിലെന്ത് ചെയ്യുമായിരുന്നു. വിശന്ന് വിശന്ന് വയറ് കാഞ്ഞ് ചിലപ്പോ ചത്തു പോയേനേ...  അതായിരുന്ന് നന്നെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. എന്തിനാണിങ്ങനെ ആട്ടും തുപ്പുമൊക്കെ കൊണ്ട്...എനിക്ക് പഠിപ്പില്ലല്ലോ! &lt;br /&gt; പഠിപ്പുള്ളവരാണങ്കിൽ ഇതൊന്നും താങ്ങാൻ പറ്റിയില്ലന്നുവരും. എന്റെ കണ്ടുപിടിത്തമല്ല. ഇവിടുത്തെ ചേച്ചി സാറിനോട് ഒരിക്കൽ പറയുന്നത് കേട്ടതാണ്. ‘പഠിപ്പും വിവരവുമൊന്നുമില്ലാത്തതല്ലേ എന്തു പറഞ്ഞാലും കേട്ടോളുമെന്ന്’. ഒറ്റ ഇടികൊടുക്കാൻ തോന്നി അന്ന്! പക്ഷേ ഞാൻ വേലക്കാരി അല്ലേ! എനിക്ക് പഠിപ്പില്ലാത്തതല്ലേ! എനിക്ക് വായിക്കാനറിയാത്തതല്ലേ! എന്റെ പേരുപോലും എഴുതാനറിയാത്തതല്ലേ! വീട്ടുവേലയല്ലാതെ വേറെയൊരു പണിയും അറിയാത്തവളല്ലേ! &lt;br /&gt;ഈ പണിയും കളഞ്ഞിട്ട് വേറേ എവിടെയെങ്കിലും പോകാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെയൊന്ന് ആലോചിച്ചപ്പോൾ തോന്നി അതൊന്നും ശരിയാവത്തില്ലായെന്ന്! സത്യം പറഞ്ഞാൽ എല്ലാരും വേലക്കാരോട് ഇങ്ങനൊക്കെ തന്നെയാണ് പെരുമാറുന്നത്. അതാണ് എന്റെ അനുഭവം! ഇവിടെ ആകുമ്പോൾ കുറച്ച് പൈസായും കിട്ടും. അത്യാവശ്യത്തിന് ആഹാരവും കിട്ടും. &lt;br /&gt;വഴക്കൊക്കെ പറയുമെങ്കിലും ഇവിടുത്തെ ചേച്ചി എനിക്ക് വിശേഷദിവസങ്ങളിൽ തുണിയും പൈസയുമൊക്കെ തരും. കഴിഞ്ഞ വിഷുവിന് എനിക്ക് മാത്രമല്ല എന്റെ മോൾക്കും തുണിയൊക്കെ വാങ്ങി തന്നു. കുഞ്ഞുമോക്ക് എന്തു സന്തോഷമായിരുന്നെന്നോ  പുത്തൻ പാവാടേം ബ്ലൗസുമൊക്കെ ഇട്ട് നടക്കാൻ! അതിട്ട് അവളെ കാണാൻ നല്ല ഭംഗിയുമായിരുന്നു.&lt;br /&gt; കഷ്ടപ്പെട്ടാണെങ്കിലും ഞാനവളെ പഠിപ്പിക്കാൻ വിടുന്നുണ്ട്. ഈ ഫീസുകൊടുക്കുന്നതാണ് പാട്! എന്റെ കൂലിയുടെ ഏറെക്കുറെ മുക്കാൽ ഭാഗവും കുഞ്ഞുമോളുടെ പഠിപ്പിനാണ് പോകുന്നത്. എങ്കിലും എനിക്കത് സന്തോഷമാണ്. കുഞ്ഞുമോള് പുസ്തകം വായിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. റേഡിയോവിൽ വാർത്ത കേൾക്കണതുപോലെ! നല്ലതുപോലെ പഠിക്കുന്നുണ്ടന്നാണ് അവള് പറയുന്നത്. എനിക്കവളെ പഠിപ്പിച്ച് വലിയവളാക്കണം. ഇവിടുത്തെ ചേച്ചിയുടെ മോളെപ്പോലെ. അതങ്ങ് അമേരിക്കയിലാണ്. വലിയ പഠിപ്പൊക്കെ കഴിഞ്ഞ്...വലിയ ജോലിയിലാണ്...പക്ഷേ എനിക്കതിനോട് സങ്കടം തോന്നാറുണ്ട്. ഒന്നോർത്താൽ അതിന്റെ കാര്യം കഷ്ടമാണ്! സ്വന്തം കുഞ്ഞിനെ കൂടെ നിർത്താൻ പറ്റില്ലെന്നുവെച്ചാൽ അതു കഷ്ടമല്ലേ? സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിർത്തി ഒന്ന് ഉമ്മവെയ്ക്കാൻ പറ്റില്ലന്ന് വെച്ചാൽ അതു കഷ്ടമല്ലേ? എനിക്കാണങ്കിൽ ഓർക്കാൻ പോലും പറ്റില്ല. എന്റെ കുഞ്ഞുമോളെ കാണാതെ കഴിയേണ്ടി വന്നാൽ... ഓർത്തിട്ട് തന്നെ നെഞ്ചിനകത്തുകൂടി ഒരു മിന്നല് പോകണപോലെ...&lt;br /&gt;വലിയ വലിയ ജോലിയൊക്കെ ചെയ്താൽ കുട്ടികളെ നോക്കാൻ പോലും സമയം കിട്ടില്ലത്രേ! അതുകൊണ്ടാണ് ആ കുഞ്ഞിനെകൊണ്ടുവന്ന് ഇവിടെ വിട്ടിരിക്കുന്നത്. എത്രയൊക്കെ വന്നാലും സ്വന്തം അമ്മയുടെ അടുത്ത് നിൽക്കുന്ന സുഖം ആ കുഞ്ഞിന് കിട്ടുമോ? മുലപ്പാല് പോലും കുടിക്കാതെ...ഓർത്തിട്ട് തന്നെ തലചെകിടിക്കുന്നു.  ആ കുഞ്ഞും ഞാനും ഒരു പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒറ്റ വ്യത്യാസം മാത്രം! എനിക്കാ‍രുമില്ലായിരുന്നു. വളർത്താനും ഉമ്മതരാനും ഒന്നിനും. ഈ കുഞ്ഞിന് എല്ലാമുണ്ട്...എല്ലാരുമുണ്ട്. പണമുണ്ട്...പഠിപ്പുള്ള അമ്മയും അച്ഛനും ഉണ്ട്...പഠിപ്പും പത്രാസുമുള്ള അച്ചച്ചനും അച്ചമ്മയും ഉണ്ട്! &lt;br /&gt;&lt;br /&gt;എന്റെ കുഞ്ഞുമോൾ എന്തു ഭാഗ്യവതിയാണ്. ഞാനെന്നും ജോലികഴിഞ്ഞ് ചെല്ലുമ്പോൾ അവൾക്ക് ജിലേബി വാങ്ങികൊടുക്കും. മുടി ചീകി നെറുകം തലേ വെച്ച് റിബ്ബൺ കെട്ടിക്കൊടുക്കും. കെട്ടിപ്പിടിച്ച് അവളുടെ പതുപതുത്ത വെളുത്ത കവിളിൽ ഉമ്മ കൊടുക്കും. അപ്പോൾ അവളുടെ മുഖമൊന്ന് കാണണം. വിരിഞ്ഞ് വരുന്ന ഒരു താമരമൊട്ടുപോലെ...&lt;br /&gt;“എടീ ജയേ...നീയെന്തെടുക്കുവാ അവിടെ. വേഗം വന്ന്  ഇവിടെയൊക്കെ  വൃത്തിയാക്കിയിട്ട് ആ പാത്രമൊക്കെ ഒന്നു കഴുകി കഴിഞ്ഞ് കുഞ്ഞിനെയൊന്ന് കുളിപ്പിച്ചേ...”&lt;br /&gt;ചേച്ചിയുടെ ദേഷ്യം അല്പം കുറഞ്ഞെന്ന് തോന്നുന്നു. നേരത്തേ ഉണ്ടായിരുന്നത്രം ദേഷ്യം ഇപ്പോൾ പറച്ചിലിൽ തോന്നുന്നില്ല. ഏതായാലും കൂടുതൽ വഴക്ക് കേൾക്കുന്നതിന് മുന്നേ പണിയൊക്കെ തീർത്തേക്കാം. &lt;br /&gt;&lt;br /&gt;പാത്രം കഴുകാൻ വർക്ക് ഏരിയായിൽ കുത്തിയിരുന്നപ്പോൾ പുറകിലൊരു കാല്‍പ്പെരുമാറ്റം. ചേച്ചിയാണ്. ഞാനവരെ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. &lt;br /&gt;എങ്കിലും അവര് പറഞ്ഞത് ഞാൻ കേട്ടു. “എന്തിനാടി ഒറ്റയ്ക്ക് ഇതിന്നുമാത്രം കഷ്ടപ്പെടുന്നേ... ആ കൊച്ചിനെ കൂടി ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ നിനക്ക്. ഇക്കാലത്ത് പെങ്കൊച്ചുങ്ങളെ പഠിപ്പിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.” കാല്‍പ്പെരുമാറ്റം അകന്നകന്ന് പോകുന്നത് ഞാനറിഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-3978494023044766124?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/3978494023044766124/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=3978494023044766124' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/3978494023044766124'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/3978494023044766124'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2010/12/blog-post_11.html' title='ഞാനും കുഞ്ഞും'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-2224488555952742275</id><published>2010-12-06T14:06:00.002+05:30</published><updated>2010-12-12T08:14:10.471+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വെള്ളമുണ്ട്</title><content type='html'>നേരം ഒത്തിരിയായി.ഇരുട്ട് വീണുതുടങ്ങി.നേരത്തേ വീട്ടിൽ പറഞ്ഞിട്ട് പോന്നതിനാൽ വഴക്കോ കിഴുക്കോ കിട്ടാനുള്ള വകയില്ല. യുവജനോത്സവമാണ് പരിപാടിയൊക്കെ കണ്ടിട്ടേ വരുകയുള്ളൂ എന്ന് പറഞ്ഞിട്ടാണ് പോന്നത്. എങ്കിലും ഇരുട്ട് വീണതോട് കൂടി അപ്പുക്കുട്ടന് പേടിതുടങ്ങി. എങ്ങിനെയെങ്കിലും വീടെത്തിയാൽ മതിയായിരുന്നു.എളുപ്പമെത്താനായി ഇടവഴിയിലൂടെയായ് നടത്തം. നടത്തം എപ്പോഴോ ഓട്ടമായ് മാറിയത് അപ്പുക്കുട്ടൻ പോലും അറിഞ്ഞില്ല.ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അമ്പലത്തിന് മുന്നിലുള്ള തോട്ടിറമ്പിലെത്തിയപ്പോഴാണ് ആരോ എതിരേ വന്നത്. രണ്ടുപേർക്ക് പോകാൻ തക്കവണ്ണം വീതിയില്ലാത്ത വഴി! അപ്പുക്കുട്ടന്റെ ഓട്ടം തൽക്കാലത്തേയ്ക്ക് നിന്നു. കിതപ്പലിന്റെ ശബ്ദം അപ്പുക്കുട്ടന് ഇപ്പോൾ വ്യക്തമായ് കേൾക്കാം. അപ്പുക്കുട്ടൻ വേലിപ്പത്തലിൽ പിടിച്ചുകൊണ്ട് എതിരേ വന്ന ആൾക്ക് വഴിമാറിക്കൊടുത്തു. മങ്ങിയ വെളിച്ചത്തിൽ ആ മുഖം കണ്ടു. രാധച്ചേച്ചി. അപ്പുക്കുട്ടൻ മിണ്ടിയില്ല. എത്രയും വേഗം വീടു പിടിക്കണം. വീണ്ടും ഓട്ടം ആരംഭിക്കാൻ തുടങ്ങിയതും പുറകിൽ നിന്നും വിളി വന്നു.&lt;br /&gt;“ആരാ അത്? അപ്പുക്കുട്ടനാണോ?”&lt;br /&gt;“ആ”&lt;br /&gt;“നിന്നെക്കണ്ടിട്ട് മനസ്സിലായില്ലടാ. വലിയ ചെറുക്കനായല്ലോ നീ. മുണ്ടൊക്കെയുടുത്തു...”&lt;br /&gt;“അയ്യോ.” അപ്പുക്കുട്ടൻ അറിയാതെ പറഞ്ഞുപോയി. നാടകമൊക്കെ കഴിഞ്ഞ് മുഖത്തെ ചായമൊക്കെ തേച്ചു കളഞ്ഞെങ്കിലും മുണ്ടുരിഞ്ഞ് മാറ്റുന്ന കാര്യം മറന്ന് പോയിരുന്നു. രാധച്ചേച്ചി കണ്ടതും ചോദിച്ചതും ഒരു കണക്കിന് നന്നായി. അപ്പുക്കുട്ടൻ വേഗം തന്നെ മുണ്ടുരിഞ്ഞ് മടക്കി നിക്കറിന്റെ പോക്കറ്റിനുള്ളിലേയ്ക്ക് തിരുകി കയറ്റി. &lt;br /&gt;യുവജനോത്സവത്തിന് തീയതി നിശ്ചയിച്ചപ്പോൾ മുതൽ സന്തോഷിന് ഒരേയൊരു നിർബന്ധം. ഒരു നാടകം നടത്തണം. ചുമ്മാതൊരു നാടകമായാൽ പോര. സിമ്പോളിക് നാടകം! അതാണത്രേ സ്റ്റൈൽ! കാണുന്നവർക്കും, അഭിനയിക്കുന്നവർക്കും, ചൂടൻ സാറിന്റെ നേതൃത്വത്തിലുള്ള ജഡ്ജസിനും ഒന്നും മനസ്സിലാകരുത്. ആകെ മൊത്തം ബഹളമായിരിക്കണം. മുഖത്തൊക്കെ ചായമൊക്കെ തേച്ച്, തലയിലൊരു റിബ്ബണൊക്കെ കെട്ടി ഹാ...ഹൂ എന്നൊക്കെ പറഞ്ഞ് വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യണം. എല്ലാവരും മുണ്ടുടുത്തിട്ടുണ്ടാവണം. അപ്പുക്കുട്ടന്റെ പതിവ് ബെൽറ്റ് നിക്കറിന് നാടകത്തിൽ സ്ഥാനമില്ല! അത് സിമ്പോളിക് നാടകത്തിന് ചേരില്ല പോലും. ചാട്ടവാറും, തിളങ്ങുന്ന വാളും കൂടെ ചെണ്ടയുടെ നാദവും ചേർന്നാൽ... മതി... ഒന്നാം സ്ഥാനം നമ്മുക്ക് തന്നെ. സന്തോഷിന് പൂർണ്ണ വിശ്വാസമായിരുന്നു. പക്ഷേ പ്രശ്നമതല്ലായിരുന്നു. നാടകം എവിടുന്ന് സംഘടിപ്പിക്കും? ആരു സംഘടിപ്പിക്കും?അവസാനം അതിന്റെ ചുമതല അപ്പുക്കുട്ടന് തന്നെ വന്നു. &lt;br /&gt;കച്ചവടത്തിന്റെ രസതന്ത്രം പഠിച്ചവനാണ് രാ‍ഘവനെന്നാണ് നാട്ടിൽ ഒട്ടുമിക്ക ആളുകളും പറയുന്നത്. അതെന്ത് തന്ത്രമെന്ന് അപ്പുക്കുട്ടന് മനസ്സിലായിട്ടില്ല. എങ്കിലും ഒരു കാര്യം മനസ്സിലായി കച്ചവടം കൂട്ടാനുള്ള തന്ത്രമാണതെന്ന്. രാഘവാ ടെക്സ്റ്റൈത്സിന്റെ മുന്നിലുള്ള ഇറയത്ത് മൂന്ന് നാല് ബഞ്ചുകൾ ഇട്ടിട്ടുണ്ട്. ബഞ്ചുകൾക്ക് ഒത്ത നടുവിലായി ഒരു തടിപ്പെട്ടിയുമുണ്ട്. തടിപ്പെട്ടിയ്ക്കുള്ളിൽ കുറേ അധികം പത്രങ്ങളും, വാരികകളുമുണ്ട്. ചിലതിന്റെയൊക്കെ പേരുകൾ പോലും അപ്പുക്കുട്ടനറിയില്ല. തുണിക്കടയുടെ മുന്നിൽ എപ്പോഴും തിരക്കാണ്. “ഇക്കാലത്ത് ഇത്രയധികം വാരികകളും പത്രങ്ങളും നടത്തണമെന്നാൽ പൈസ കണ്ടമാനം വേണ്ടേ?” വിലാസിനി ചിറ്റ ചോദിച്ചതിന് മീനാക്ഷി അമ്മായി പറഞ്ഞ മറുപടി ഇങ്ങനെയാണ്. “അതു പിന്നെ ഔദാര്യം ചെയ്യണതാണന്നാ നെന്റെ വിചാരം. അതിന്റെയൊക്കെ പൈസ കൂടി അങ്ങേര് തുണിമേല് വാങ്ങണുണ്ട്.”&lt;br /&gt;എന്തായാലും ‘ആശാൻ മെമ്മോറിയൽ’ വായനശാലയിലുള്ളതിനേക്കാൾ കൂടുതൽ പ്രസിദ്ധീകരണങ്ങൾ ‘രാഘവാ ടെക്സ്റ്റൈത്സിൽ’ ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ നാടക രചനയും അവിടെ തുടങ്ങുകയായിരുന്നു. &lt;br /&gt;സിമ്പിൾ!!! വളരെ നിസാരം!!! എളുപ്പം!!!&lt;br /&gt;മണിക്കൂറുകൾക്കുള്ളിൽ നാടകത്തിനുള്ള വകുപ്പുകൾ റെഡിയായി. ബുക്കുകളും വാരികകളും അരിച്ചുപെറുക്കി. ചിലതിലൊക്കെ നാടകങ്ങളുടെ ഭാഗങ്ങളുണ്ടായിരുന്നു. എഴുതിയെടുക്കാനൊക്കെ ആരാ മെനക്കെടുന്നേ!!!&lt;br /&gt;പരിസരമൊക്കെ നോക്കി... കുറ്റമറ്റ രീതിയിൽ തന്നെ പേജുകൾ കീറിയെടുത്തു. &lt;br /&gt;പിന്നെയായിരുന്നു പണി! പല പല നാടകങ്ങൾ...പലപല പേജുകൾ...ഒന്നും പൂർണ്ണമായിട്ടില്ലതാനും. ഒരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളു. സിമ്പോളിക് നാടകമല്ലേ!!! ആർക്കും ഒന്നും മനസ്സിലാകത്തില്ല. അല്ല. മനസ്സിലാകരുത്. അതാണ് നാടകത്തിന്റെ വിജയം. കഥാപാത്രങ്ങൾക്കൊക്കെ പേരു കൊടുത്തു.&lt;br /&gt; ‘ജനം,രാജാവ്, മന്ത്രി,ഭൃത്യൻ,കാട്ടാളൻ.’&lt;br /&gt;ജനത്തിന്റെ റോൾ അപ്പുക്കുട്ടൻ തന്നെ അവതരിപ്പിക്കും. അത് എഴുതുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു.കുറച്ച് ചാട്ടവാറടി കൊണ്ടാൽ മതി. സംഭാഷണമൊന്നും പറയേണ്ട. ജനത്തിന് വായ തുറക്കാൻ പാടില്ല. അവന് അഭിപ്രായം പറയാൻ പാടില്ല. കൂകി വിളിക്കുക. കൂകി വിളിക്കുക മാത്രം! സഭാകമ്പമുണ്ടായ് വാക്കുകൾ തെറ്റിയ്ക്കുന്നതിലും നന്ന് കൂവുന്നത് തന്നെ. ജനം കൂവും. അവർ കൂവാനുള്ളവരാണ്. ഒരു പക്ഷേ നാടകം കണ്ട് കാഴ്ചക്കാർ കൂവുമായിരിക്കും. അവർക്കുള്ള താക്കിതാണ് അപ്പുക്കുട്ടന്റെ നാടകം. &lt;br /&gt; നാടകത്തിനായ് കഥാപാത്രങ്ങൾ അവരവരുടെ വേഷങ്ങൾക്കുള്ള സാധനസാമഗ്രികൾ കൊണ്ടുവരേണ്ടതുണ്ട്. നാടകത്തിന്റെ രൂപകല്‍പ്പന തീർന്നപ്പോഴും അപ്പുക്കുട്ടന്റെ മുന്നിലുണ്ടായിരുന്ന പ്രശ്നം അതു തന്നെയായിരുന്നു. ഒരു വെള്ളമുണ്ട്. ‘ജന‘ത്തിന് ഉടുക്കാനുള്ള ഒരു വെള്ളമുണ്ട്!&lt;br /&gt;അച്ഛന് സ്വന്തമായി ഒരു തകരപ്പെട്ടിയുണ്ട്. അച്ഛനും അമ്മയും അതിനെ ട്രങ്ക് പെട്ടി എന്നാണ് പറയുന്നത്. തൊട്ടാൽ തുരുമ്പ് പിടിക്കുന്ന പെട്ടിയെ എങ്ങനെയാണ് ട്രങ്ക് പെട്ടി എന്നു വിളിക്കുന്നതെന്ന് അപ്പുക്കുട്ടനെന്നും സംശയമായിരുന്നു. മാർക്കറ്റിലെ ജോസഫിന്റെ കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന ട്രങ്ക് പെട്ടിയ്ക്കൊക്കെ നല്ലതുപോലെ പെയിന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പെയിന്റിന്റെ പുറത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ച് പുക കൊണ്ട് പലപല ഡിസൈനുണ്ടാക്കുന്നതും അപ്പുക്കുട്ടൻ കണ്ടിട്ടുണ്ട്. അച്ഛന്റെ പെട്ടിയ്ക്ക് ഇതൊന്നുമില്ല. വെറും തുരുമ്പ് മാത്രം. തുരുമ്പ്. അതുകൊണ്ട് അപ്പുക്കുട്ടനതിനെ തകരപ്പെട്ടി എന്നാണ് വിളിക്കുന്നത്.&lt;br /&gt;വളരെ കുറച്ച് തവണയെ തകരപ്പെട്ടി തുറന്നു കണ്ടിട്ടുള്ളു. അച്ഛനല്ലാതെ വേറെ ആർക്കും അതു തുറക്കാൻ പറ്റത്തില്ല.താക്കോൽ അച്ഛനെവിടെയോ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അമ്മയ്ക്ക് പോലും അതെവിടെയാണന്ന് അറിയില്ല. സേതു പറയുന്നത് താക്കോൽ ഉത്തരത്തിലെവിടെയോ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന്. ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ അവൾ മിടുക്കിയാണ്. അവിടെയാവുമ്പോ ആർക്കും കൈയെത്തെത്തില്ലല്ലോ! പെട്ടി നിറയെ കാശാണന്നാണ് അവൾ പറയുന്നത്.അച്ഛൻ പണി ചെയ്തുകൊണ്ടുവരുന്ന പൈസ മുഴുവൻ അതിൽ കൂട്ടിവെയ്ക്കുകയാണത്രേ! കുറേ പൈസ ആവുമ്പോഴത്തേക്കും അച്ഛനതെടുത്ത് വീടുപണിയുമത്രേ.&lt;br /&gt;“പെണ്ണിനെ കെട്ടിച്ചുവിടാനുള്ള സ്ത്രീധനമാണോ പെട്ടീല്...” ഒരു ദിവസം അമ്മ ചോദിക്കുന്നതു കേട്ടു. അച്ഛൻ ആർക്കും ഒരു മറുപടിയും കൊടുത്തിരുന്നില്ല. പെട്ടിയ്ക്കുള്ളിൽ എന്തൊക്കെയുണ്ടന്ന് അച്ഛനല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.ആർക്കും അറിയാനും കഴിഞ്ഞില്ല. അതിന് താക്കോൽ വേണമല്ലോ. എങ്കിലും പെട്ടിയ്കുള്ളിൽ ഒരു വെള്ള ഡബിൾ മുണ്ട് ഉണ്ടന്നുള്ള കാര്യം അമ്മയ്ക്കും സേതുവിനും അപ്പുക്കുട്ടനുമറിയാം. വിശേഷ ദിവസങ്ങളിൽ അച്ഛൻ ആ പെട്ടി തുറന്നാണ് മുണ്ടെടുക്കുന്നത്. അമ്പലത്തിലെ ഉത്സവത്തിനും ബന്ധുക്കാരുടെ കല്യാണത്തിനുമൊക്കെ അച്ഛൻ പെട്ടി തുറന്ന് മുണ്ടെടുക്കും. കസവ് കരയുള്ള നല്ല വെള്ള ഡബിൾ മുണ്ട്. അമ്മയാണത് പശമുക്കി തേച്ച് കൊടുക്കുന്നത്. തേപ്പുപെട്ടിയിലിടാനുള്ള ചിരട്ട കത്തിച്ച് കൊടുക്കുന്നത് അപ്പുക്കുട്ടനും. തേച്ച് വടിവൊത്ത ഡബിൾ മുണ്ടും കോടി നിറത്തിലെ ഉടുപ്പുമിട്ട് അച്ഛനിറങ്ങുമ്പോൾ അപ്പുക്കുട്ടൻ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. അപ്പുക്കുട്ടനും ഇതുപോലൊരു മുണ്ടുടുക്കും...ഒരിക്കൽ...അവൻ മനസ്സിൽ പറഞ്ഞു.&lt;br /&gt;കല്ല്യാണത്തിന് ആ മുണ്ടുമുടുത്ത് വന്ന അച്ഛനെ ഒന്ന് കാണേണ്ടതായിരുന്നെന്നാണ്  അമ്മ പറയുന്നത്. നല്ല പ്രൗഢിയായിരുന്നെന്നാണ് അമ്മ പറഞ്ഞത്. അതെന്താണെന്ന് അപ്പുക്കുട്ടന് മനസ്സിലായില്ല. അമ്മയോട് ചോദിച്ചപ്പോൾ പള്ളിക്കൂടത്തില്പോയി സാറിനോട് ചോദിക്കാൻ പറഞ്ഞു. അതിനൊക്കെ ആരാ മെനക്കെടുന്നേ...എങ്കിലും ഒരുകാര്യം മനസ്സിലായി. എന്തോ നല്ല കാര്യമാണ് അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞതെന്ന്!&lt;br /&gt; അച്ഛന്റേം അമ്മേടേം കല്യാണത്തിനായ് വാങ്ങിയതായിരുന്നു ആ മുണ്ട്.  “അടുത്ത ബോണസിനെങ്കിലും അതുപോലൊരു മുണ്ടുകൂടി വാങ്ങിക്കണം.” അമ്മ അതുപറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു.&lt;br /&gt;“കുട്ടികളുടെ സ്കൂൾ ചെലവും, പിന്നെ അവർക്ക് ഉടുപ്പുമൊക്കെ എടുത്താൽ പിന്നെന്തുണ്ടാവുമെടീ മിച്ചം?”&lt;br /&gt;‘പിന്നെ... പഞ്ഞമൊഴിഞ്ഞിട്ട് നമ്മുക്കൊരു കാലവുമൊണ്ടാകാൻ പോണില്ല. നിങ്ങളതൊക്കെ വിട്. അടുത്ത ബോണസിന് എന്തായാലും മുണ്ട് വാങ്ങണം.  എന്നിട്ട് വേണം എനിക്കീ പഴയമുണ്ട് വെളക്കിലെ തിരിയിടാനെടുക്കാൻ.”&lt;br /&gt;പുതിയ മുണ്ട് വാങ്ങിയിട്ട് പഴയത് വിളക്കിലെ തിരിയിടാനെടുക്കണം. അപ്പുക്കുട്ടനതത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. വെറുതേ എന്തിനാ അമ്മയുടെ വായിലിരിക്കുന്നത് കേൾക്കുന്നത്.&lt;br /&gt;&lt;br /&gt;---------&lt;br /&gt;&lt;br /&gt;വേലിയരികിൽ തന്നെ അവൾ നില്‍പ്പുണ്ടായിരുന്നു. സേതു! അപ്പുക്കുട്ടന്റെ മുഖം കണ്ടതും അവൾ വീട്ടിന്നകത്തേയ്ക്ക് ഓടി. “അച്ഛാ, ദേ വന്നൂ.” പാര വെയ്ക്കാൻ പണ്ടേ അവൾ മിടുക്കിയാണ്. എന്തോ ഗുലുമാല് ഉണ്ടാക്കിയിട്ടുണ്ടവൾ. അതുറപ്പാണ്. വെള്ളമുണ്ട് പോക്കറ്റിൽ തന്നെയുണ്ട്. മുണ്ടെന്ന് പറയുന്നത് നിസ്സാരമുണ്ടൊന്നുമല്ല. അച്ഛൻ പൊന്നുപോലെ സൂക്ഷിച്ചുപോന്ന മുണ്ടാണ്. അമ്മയും ഇഷ്ടപ്പെട്ടിരുന്ന മുണ്ടാണ്.ട്രങ്ക് പെട്ടിയിൽ അടച്ച് സൂക്ഷിച്ച് വെച്ചിരുന്ന മുണ്ടാണ്. കസവ് കരയുള്ള വെള്ള ഡബിൾ മുണ്ടാണ്! സർവ്വോപരി അച്ഛന്റെ കല്യാണമുണ്ടാണത്. അപ്പുക്കുട്ടനേക്കാളും സേതുവിനേക്കാളും പ്രായമുള്ള മുണ്ടാണത്!&lt;br /&gt; പിടിക്കപ്പെട്ടാൽ തുടയിലെ തൊലി ഉരിയും ഉറപ്പ്. അതുകണ്ട് അവൾ ചിരിക്കും. പൊട്ടി പൊട്ടി ചിരിക്കും.&lt;br /&gt;അപ്പുക്കുട്ടൻ പിടിക്കപ്പെടും. അവളുടെ ഓട്ടം അതിനുള്ള മുന്നറിയിപ്പാണ്. അച്ഛൻ ഉത്തരത്തിൽ നിന്നും ചൂരലെടുക്കുകയായിരിക്കും.&lt;br /&gt;അച്ഛന്റെ കൈയിൽ പിടിച്ചുകൊണ്ട് സേതു പുറത്തേയ്ക്ക് വന്നു. പുറകേ അമ്മയുമുണ്ട്.&lt;br /&gt;ചൂരലെവിടെ? അപ്പുക്കുട്ടന്റെ നോട്ടം അതായിരുന്നു. ഒരുപക്ഷേ മുതുകത്ത് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരിക്കാം.അവളുടെ നില്‍പ്പു കണ്ടില്ലേ...കൊച്ചുകടുക്കാച്ചി...നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി...കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്നേ ചൂരലെങ്ങാനും തുടയിൽ വീണാൽ... &lt;br /&gt;സ്വന്തമായുള്ള പെട്ടിയുടെ താക്കോൽ നേരാം വണ്ണം സൂക്ഷിക്കാതിരുന്നത് കുറ്റമല്ലേ...അതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമുണ്ടോ? തുറന്ന് വെച്ചിരിക്കുന്ന കറിച്ചട്ടിയിൽ നിന്ന് മീൻ മോഷണം പോകുന്നതിന് പൂച്ചമാത്രമാണോ കുറ്റക്കാരൻ...ഇവിടെ ന്യായത്തിന് ഒരു വിലയുമില്ല. ആരോട് പറയാൻ... എന്ത് പറയാൻ...അപ്പുക്കുട്ടൻ തലകുനിച്ച് നിന്നു.&lt;br /&gt;“മുണ്ട് കീറി അല്ലേ?” അച്ഛന്റെ ചോദ്യമാണ്.&lt;br /&gt;“ഇല്ല. ഇല്ല.” അപ്പുക്കുട്ടന്റെ ഉത്തരം പെട്ടെന്നായിരുന്നു.&lt;br /&gt;അച്ഛൻ ചിരിക്കുന്നു. അമ്മയും ചിരിക്കുന്നു. സേതുവും ചിരിക്കുന്നു. ഇതെന്താ പതിവില്ലാതെ. അപ്പുക്കുട്ടനാകെ ബുദ്ധിമുട്ടു തോന്നി. ഒര് അടികിട്ടിയിരുന്നെങ്കിലെന്നാശിച്ചു പോയി. അതായിരുന്നു ഇതിലും ഭേദം.&lt;br /&gt;“എവിടെ മുണ്ട്? നീയതൊന്നെടുത്ത് നോക്കിക്കേ.” അച്ഛന്റെ ശബ്ദം വീണ്ടും.&lt;br /&gt;അപ്പുക്കുട്ടൻ പോക്കറ്റിൽ നിന്നും മുണ്ട് ഊരിയെടുത്ത് വിടർത്തി.&lt;br /&gt;വിശ്വസിക്കാനാവുന്നില്ല!!!&lt;br /&gt;മുണ്ടിന്റെ ഒത്ത നടുക്ക് വലിയൊരു കീറൽ!!!&lt;br /&gt;ഇതെങ്ങനെ...എപ്പോൾ സംഭവിച്ചു!!!&lt;br /&gt;“രാജാവിന്റെ വാള് കൊണ്ട് മുണ്ട് കീറിയതൊന്നും നിന്റെ ചേട്ടനറിഞ്ഞില്ലടി. അതെങ്ങനെ... അവൻ നിന്ന് കൂവുകയല്ലേ”&lt;br /&gt;അപ്പുക്കുട്ടൻ വീടിന്നകത്തേയ്ക്ക് ഓടിക്കയറി.&lt;br /&gt;“പിന്നെ...പിന്നെ... ഞാൻ പറഞ്ഞില്ലാരുന്നേ അച്ഛനെങ്ങനെ നാടകമുണ്ടന്ന് അറിയുമായിരുന്നു.” സേതുവിന്റെ ശബ്ദം അപ്പുക്കുട്ടൻ അകത്തുനിന്നും കേട്ടു.&lt;br /&gt;അമ്മയപ്പോൾ പറയുന്നുണ്ടായിരുന്നു. “ഇനിയെങ്കിലും നിങ്ങടച്ഛനൊരു പുതിയ മുണ്ട് വാങ്ങുമല്ലോ.”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-2224488555952742275?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/2224488555952742275/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=2224488555952742275' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/2224488555952742275'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/2224488555952742275'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2010/12/blog-post.html' title='വെള്ളമുണ്ട്'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-5237250556328530721</id><published>2010-08-08T07:55:00.000+05:30</published><updated>2010-08-08T07:57:25.116+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വാച്ചർ</title><content type='html'>ആലിഞ്ചോട്ടിൽ ബസിറങ്ങിയാൽ കാലെടുത്ത് വെയ്ക്കുന്നത് കോമളാ എസ്റ്റേറ്റിലേയ്ക്കാണ്. അവിടെ റോഡരുകിൽ തന്നെ ഒരു വലിയ കറുത്തബോർഡ് വെച്ചിട്ടുണ്ട്. അതിൽ വെളുത്ത വലിയ അക്ഷരത്തിൽ ‘കോമളാ  ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്’ എന്നെഴുതിയിട്ടുണ്ട്. കോമളാ ടീ കമ്പനിയുടേത് വകയാണ് ഈ എസ്റ്റേറ്റ്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കുറേ സ്ഥലം. കപ്പലുമാവുകളും, കാട്ടുചെടികളും കൂടാതെ കുറേ പൊട്ടക്കുളങ്ങളും മാത്രമല്ല അവിടെയുള്ളത്. എസ്റ്റേറ്റിന്റെ ഒത്ത നടുക്കായ് ഒരു വീടുണ്ട്. നല്ല ഉയരത്തിൽ തറകെട്ടിയിട്ടുള്ള ഓലമേഞ്ഞ ഒരു വലിയ വീട്. അവിടെയാണ് വാച്ചറും കുടുംബവും താമസിക്കുന്നത്. വാച്ചർക്കും കുടുംബത്തിനു ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ കമ്പനിയാണ് നൽകുന്നത്.സോപ്പ്,ചീപ്പ്, കണ്ണാടി തുടങ്ങി അരി, മുളക്,മല്ലി,കുളിക്കാനുള്ള തോർത്തുവരെ കമ്പനിയിൽ നിന്നും മാ‍സാമാസം വാച്ചർക്ക് ശമ്പളത്തിന് പുറമേ മുടക്കം കൂടാതെ കിട്ടാറുണ്ട്.ഇതൊന്നും കൂടാതെ കപ്പലുമാവിൽ നിന്നും കിട്ടുന്ന കശുവണ്ടി, തെങ്ങിൽ നിന്നുമുള്ള ഓല,മടൽ,കൊതുമ്പ് തുടങ്ങി എല്ലാം  വാച്ചറുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങളായിരുന്നു.  പറമ്പിൽ നിന്നുമുള്ള വരുമാനം കമ്പനിയിൽ അടയ്ക്കുമെന്നും ഇല്ലെന്നും ജനസംസാരം ഉണ്ട്. എന്തായാലും എല്ലാമാസവും ഒന്നാം തീയതി വാച്ചർ എറണാകുളത്തേയ്ക്ക് പോകും. അവിടെയാണ് കോമളാ ടീ കമ്പനിയുടെ ഹെഡ് ഓഫീസ്. ശമ്പളം വാങ്ങാനാണ് വാച്ചർ എറണാകുളത്തേയ്ക്ക് പോകുന്നതെന്ന് പറച്ചിലുണ്ട്. ശമ്പളം വാങ്ങുന്നതിനോടൊപ്പം എസ്റ്റേറ്റിലെ വരുമാനം ഹെഡ് ഓഫീസിൽ ബോധിപ്പിക്കുകയും ചെയ്യുന്നുണ്ടന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ സത്യം വാച്ചർക്ക് മാത്രമേ അറിയൂ. ചിലപ്പോൾ വാച്ചറുടെ ഭാര്യയ്ക്കും അറിയാമായിരിക്കാം. &lt;br /&gt;എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം  വാങ്ങിയിട്ടിരിക്കുന്നതെന്ന് ആർക്കുമറിയില്ല. “നമ്മളെ ഏപ്പിച്ച പണിയങ്ങ് ചെയ്താപോരേ? എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ തിരക്കുന്നത്?” വാച്ചറോട് ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും. സത്യത്തിൽ വാച്ചർക്കും അറിയില്ല എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം ഈ കുഗ്രാമത്തിൽവാങ്ങിയിട്ടിരിക്കുന്നതെന്ന്. ടാക്സ് വെട്ടിക്കാനാണന്ന് ചിലരൊക്കെ പറയുന്നുണ്ട്. ‘വാച്ചറുടെ ഭാഗ്യം’ അങ്ങനേയും ചിലർ പറയുന്നുണ്ട്.&lt;br /&gt;&lt;br /&gt;റോഡിൽ നിന്നും കമ്പനിയുടെ നടുക്കുകൂടിയുള്ള വലിയ വഴിയിലൂടെയാണ് നാട്ടുകാർ ചന്തയിലേയ്ക്ക് പോകുന്നതും വരുന്നതും. സന്ധ്യകഴിഞ്ഞാൽ ആരും അതുവഴി നടക്കാറില്ല. ഷഡ്ഡിക്കാരും കഞ്ചാവുകാരുടെയുമെല്ലാം കപ്പലുമാവിൻ കാട്ടിലുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. പറയപ്പെടുന്നതല്ല. അത് ശരിയുമാണ്. ഒറ്റയ്ക്ക് രാത്രി അതുവഴി നടന്നുവരുന്ന പലരേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ കഥ പലതാണ്. വാച്ചറും കുടുംബവും രാത്രി പുറത്തിറങ്ങാറില്ല.അവർക്കും പേടിയാണ്. ഒരുദിവസം രാത്രി മീൻ‌കഴുകാൻ പുറത്തിറങ്ങിയ വാച്ചറുടെ മകൾ മോഹിനിയെ ഷഡ്ഡിക്കാർ പിടിച്ചതാണ്. മോഹിനിയ്ക്ക് നല്ലവണ്ണം കരയാൻ അറിയുന്നത് കൊണ്ട് രക്ഷപ്പെട്ടു. കരച്ചിൽകേട്ട് ഓടി വന്ന വാച്ചർ കണ്ടത് ബോധംകെട്ട് വാഴച്ചോട്ടിൽ കിടക്കുന്ന മോഹിനിയെ ആണ്. തോക്കിനായ് കമ്പനിയിൽ അപേക്ഷകൊടുത്തിട്ടുന്നാണ് അതിൽ പിന്നെ വാച്ചർ നാട്ടുകാരോട് പറഞ്ഞത്. &lt;br /&gt;“പോലീസിനെ പിടിക്കുന്ന കള്ളനുള്ള നാട്ടിൽ സായിപ്പിന്റെ തോക്ക് തന്നെ വേണമെന്ന്“  ചകിരിപിരിച്ചുകൊണ്ടിരുന്ന മീനാക്ഷി അമ്മായി പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;പകൽ സമയത്ത് ചീട്ടുകളിക്കാരുടെ ബഹളമാണ് എസ്റ്റേറ്റിലെ കപ്പലുമാഞ്ചോട്ടിൽ. നാട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടങ്കിലും വാച്ചർക്ക് അതിഷ്ടമുള്ള കാര്യമാണ്. എന്തെന്നാൽ കളിയൊന്നുക്ക് ഒരു രൂപ വെച്ചാണ് വാച്ചർക്ക് കിട്ടുന്നത്. &lt;br /&gt;“ഒരു ദെവസം എത്ര രൂപ അങ്ങേർക്ക് കിട്ടും?” ഒരു ദിവസം മീനാക്ഷി അമ്മായി വാച്ചറുടെ വരുമാനം കണക്കുകൂട്ടാൻ ശ്രമം നടത്തിയിരുന്നു.&lt;br /&gt;“എത്രേങ്കിലും കിട്ടട്ടേന്ന്. നമ്മക്ക് അതിലേ വഴിനടക്കാനെങ്കിലും പറ്റണൊണ്ടല്ലോ. കൂടുതൽ അങ്ങേരുടെ മെക്കിട്ട് കേറാൻ പോയാൽ ഒള്ള വഴികൂടെ ഇല്ലാണ്ടാവും.” വിലാസിനിചിറ്റയുടെ കാര്യകാരണബോധം ചർച്ച അവിടെ അവസാനിപ്പിച്ചു. &lt;br /&gt;നാട്ടുകാർ ഇടപെട്ടില്ലെങ്കിലും കോമളാ എസ്റ്റേറ്റിലെ ചീട്ടുകളി അവസാനിച്ചു. അവസാനിപ്പിക്കേണ്ടതായ് വന്നു എന്ന് പറയുന്നതാവും ശരി. അത് പോലീസുകാരന്റെ വായിൽ സമന്തൻ മൂത്രമൊഴിച്ചതോടെയാണ് സംഭവിച്ചത്. വിഷയം മാഞ്ചോട്ടിൽ മീനാക്ഷിയമ്മയുടെ ചർച്ചയ്ക്കായി എത്തി.&lt;br /&gt;പോലീസുകാരന്റെ വായിൽ മൂത്രമൊഴിക്കുകയോ? മീനാക്ഷി അമ്മായിയ്ക്ക് ഭയങ്കര അത്ഭുതമായിരുന്നു.&lt;br /&gt;“ഓ, അതിനവൻ വേണമെന്ന് പറഞ്ഞ് ചെയ്തതാണോ? പേടിച്ച് പറ്റിപ്പോയതല്ലേ?” വിലാസിനിച്ചിറ്റയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പോലീസ് വണ്ടീടെ ശബ്ദം കേൾക്കേണ്ട താമസം ചീട്ടുകളിക്കാർ ചിതറി ഓടി. സമന്തനോടി റോട്ടിറമ്പിലെ  വല്ല്യ മാവിന്മേൽ കേറി. സമന്തന്റെ ഭാഗ്യക്കേടന്നല്ലാതെന്തുപറയാൻ! പോലീസുകാര് വന്നെറങ്ങീതും മാഞ്ചോട്ടിൽ! &lt;br /&gt;പിന്നെയല്ലേ രസം. സമന്തന്റെ കാലുകൾ വിറച്ചു. മാങ്കൊമ്പുകൾ കുലുങ്ങി. കടുവ ദാമു മുകളിലോട്ട് നോക്കി.&lt;br /&gt;ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് സമന്തൻ മുഖം മറയ്ക്കാൻ ഒരു ശ്രമമൊക്കെ നോക്കി. വല്ല രക്ഷയുമുണ്ടോ? കടുവയല്ലേ താഴേ! &lt;br /&gt;“നീ ഇങ്ങോട്ടിറങ്ങണോ അതോ ഞാനങ്ങോട്ട് വരണോ?” കടുവ വായും പൊളിച്ച് നിൽക്കുവാണ് മുകളിലോട്ടും നോക്കി.  നോട്ടം കണ്ടാൽ സമന്തനെ ഇപ്പം കടിച്ചുകീറുമെന്ന് തോന്നും. സമന്തന്റെ മുട്ടിടിച്ചു. മുട്ടിടിയോടൊപ്പം നിക്കറും നനഞ്ഞു.  നല്ല ഉന്നം! കടുവായുടെ വായും നനഞ്ഞു. പിന്നെ ഒന്നും പറയേണ്ടല്ലോ. പോലീസുകാരനെ മൂത്രം കുടിപ്പിച്ചവനെ അവരും കുടിപ്പിച്ചു മൂത്രം.&lt;br /&gt;“സമന്തന്റെ കട്ടു കലങ്ങി” എന്നാണ് മീനാക്ഷി അമ്മായിപറഞ്ഞത്. ചീട്ടുകളിക്ക് അവസരം ഉണ്ടാക്കുന്നതും കുറ്റമാണ്. വാച്ചറേം പോലീസുകാർ ജീപ്പിൽ കേറ്റി കൊണ്ടുപോയി.വാച്ചറെ  പോലീസ് ഒന്നും ചെയ്തില്ലന്നാണ് വാച്ചറുടെ ഭാര്യ പറഞ്ഞത്. &lt;br /&gt;“അയാള് ചീട്ടുകളിക്കാരുടെ കൈയ്യീന്ന് വാങ്ങിയ കാശ് മൊത്തം പോലീസിന് കൊടുത്തുകാണും. കൈക്കൂലികൊടുത്താൽ ഏതുപോലീസാ വീഴാത്തത്.” മീനാക്ഷി അമ്മായി  പെണ്ണുങ്ങളോട് അങ്ങനെയാണ് പറഞ്ഞത്.&lt;br /&gt;സ്റ്റേഷനീന്ന് വന്നുകഴിഞ്ഞ് വാച്ചർ ഭീഷണി മുഴക്കാൻ തുടങ്ങി. നാട്ടുകാർ ആരോ ഒറ്റിക്കൊടുത്തതുകൊണ്ടാണ് പോലീസ് വന്നതെന്നും ചീട്ടുകളി നിർത്തേണ്ടതായ് വന്നതെന്നും വാച്ചർ വിശ്വസിച്ചു. വെറും വിശ്വാസമല്ല. ഉറച്ച വിശ്വാസം.“നന്ദിയില്ലാ‍ത്ത വർഗം. ഞാനൊറ്റൊരാള് കാരണമാ നീയൊക്കെ ഇതിലെ വഴി നടക്കണത്. അറിയുമോ? എന്നിട്ടും ഒറ്റിക്കൊടുക്കുകെന്നാൽ...കമ്പനീല് റിപ്പോർട്ട് ചെയ്ത് മൊത്തം മുള്ളുവേലി കെട്ടിക്കും ഇവിടെ ഞാൻ. പിന്നെക്കാണാമല്ലോ നീയൊക്കെ വഴി നടക്കണത്.”&lt;br /&gt;&lt;br /&gt;“അയാളവിടെ മുള്ളുവേലി കെട്ടിക്കും നോക്കിക്കോ. ഇനി ചന്തേ പോണേ നമ്മ ലോകം ചുറ്റി പോണ്ടി വരും.” മീനാക്ഷി അമ്മായി തന്റെ സങ്കടം  മറ്റു പെണ്ണുങ്ങളെ അറിയിച്ചു. വിലാസിനി ചിറ്റയും അതു സമ്മതിച്ചു.&lt;br /&gt;“വേലി കെട്ടിയാൽ പൊളിക്കാൻ പറ്റുകേലേ?” അമ്മ പിരിച്ച കയർ മാടിക്കെട്ടിക്കൊണ്ടിരുന്ന അപ്പുക്കുട്ടന്റെ സംശയമതായിരുന്നു.&lt;br /&gt;“ചെല്ല്... ചെല്ല്... കമ്പനിക്കാര് നെന്നേം നെന്റെ അച്ഛനേം പൊക്കി സ്റ്റേഷനിലിടും.” മീനാക്ഷി അമ്മായി അതുപറഞ്ഞപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ സമന്തനായിരുന്നു. പാവം സമന്തൻ! ഇപ്പം നടക്കാൻ പോലും പറ്റുന്നില്ലന്നാണ് പറഞ്ഞുകേക്കുന്നത്. മുള്ളുമ്പോ ചോരയാണത്രെ വരുന്നത്.&lt;br /&gt;അപ്പുക്കുട്ടൻ എണീറ്റ് നടന്നു. കോമളാ എസ്റ്റേറ്റിലേയ്ക്ക്...&lt;br /&gt;ആ നടപ്പ് ചെന്ന് നിന്നത് വാച്ചറുടെ വീടിന്റെ മുന്നിലാണ്.  വാച്ചറപ്പോൾ വാതുക്കലെ കോച്ചിയിൽ കിടക്കുകയായിരുന്നു.സാധാരണയിലധികം പൊക്കവും മെലിഞ്ഞ് കോലൻ മുഖവുള്ള വാച്ചറുടെ മുഖത്ത് നിറയെ മറുകുകളാണ്.സംസാരിക്കുമ്പോൾ വിക്കുമുണ്ട്. എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ ആദ്യം കീഴ്ത്താടി ടക്.ടക് എന്ന് ഒന്ന് രണ്ടുതവണ അടിക്കും.പിന്നെ തൊണ്ടയിൽ നിന്നും ഒരു മുക്കലും ചീറ്റലുമൊക്കെ കഴിഞ്ഞേ അക്ഷരങ്ങൾ ഓരോന്നായി പുറത്തുവരൂ.&lt;br /&gt;വാച്ചർ അപ്പുക്കുട്ടനെ കണ്ടു. കീഴ്ത്താടി രണ്ടു തവണ മുകളിലും താഴേയ്ക്കും ചലിച്ചു.&lt;br /&gt;“എന്താടാ.?”&lt;br /&gt;“മുള്ളുവേലി കെട്ടുവോ?”&lt;br /&gt;“ങേ...” വാച്ചറുടെ പുരികം മുകളിലോട്ട് വളഞ്ഞു.&lt;br /&gt;“മണ്ടൻ...എന്തിനാ വെറുതേ...ചീട്ടുകളിക്കാരുടെ കൈയീന്ന് പൈസ കൂടുതല് വാങ്ങ്. കൊറച്ച് പോലീസിനും കൊടുക്കെന്നേ...” ബട്ടൺ വിട്ടുപോയ നിക്കറും ചുരുട്ടിപിടിച്ചുകൊണ്ട് അപ്പുക്കുട്ടൻ ഓടി.&lt;br /&gt;കൃത്യം ഒരാഴ്ചയ്ക്ക് ശേഷം കോമളാ എസ്റ്റേറ്റിൽ ചീട്ടുകളി വീണ്ടും തുടങ്ങി.&lt;br /&gt;“ഇവനൊക്കെ എത്ര കൊണ്ടാലും പഠിക്കേലന്നേ...” മീനാക്ഷി അമ്മായി ചകിരി അമർത്തി തിരുമ്മിക്കൊണ്ടിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-5237250556328530721?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/5237250556328530721/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=5237250556328530721' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5237250556328530721'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5237250556328530721'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2010/08/blog-post.html' title='വാച്ചർ'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-307337386840525665</id><published>2010-06-07T06:55:00.001+05:30</published><updated>2010-06-07T07:09:24.549+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഇരട്ട ചങ്ക്</title><content type='html'>ഷാജി ആളല്പം വികൃതിയാണന്നാണ് എല്ലാരും പറയുന്നത്. അച്ഛനും അങ്ങനെതന്നെയാണ് പറയുന്നത്. ഷാജിയുമായിട്ടുള്ള കൂട്ടുകെട്ട് നല്ലതല്ലെന്ന് അച്ഛൻ കൂടെക്കൂടെ അപ്പുക്കുട്ടനോട് പറയാറുണ്ട്. നല്ല കൂട്ടുകാരുണ്ടായാലേ നല്ല സ്വഭാവമുണ്ടാവുകയുള്ളത്രേ! പക്ഷേ അച്ഛൻ പറയുന്നതിനോട് അപ്പുക്കുട്ടന് അത്ര യോജിപ്പൊന്നുമില്ല. എങ്കിലും അതൊന്നും  ഒരിക്കലും   പുറത്തുപറഞ്ഞിട്ടില്ല. പുറത്ത് പറയാനും പാടില്ല. അബദ്ധത്തിലെങ്ങാനും മനസ്സിലിരിപ്പ് പുറത്തുവന്നാൽ ഉത്തരത്തിലിരിക്കുന്ന ചൂരലിൽ തുടയിലെ തൊലിപിടിക്കുമെന്ന് അപ്പുക്കുട്ടനറിയാം. അതിന്റെ രുചി പലവട്ടം അറിഞ്ഞിട്ടുള്ളതുമാണ്. എന്തിനാണ് അറിഞ്ഞുകൊണ്ട് വെറുതേ ഗുലുമാലുകൾ!&lt;br /&gt;&lt;br /&gt;നല്ല രസമാണ് ഷാജിയുടെ കൂടെ കൂടിയാൽ! എന്തുവേഗത്തിലാണവൻ മരത്തിലൊക്കെ കേറുന്നത്. അണ്ണാൻ കേറുന്നതുപോലെയെന്നാണ് മീനാക്ഷി അമ്മായി പറയുന്നത്. വീട്ടിലാരുമില്ലാത്ത സമയത്ത് ഷാജി തെങ്ങിൽ കയറി അപ്പുക്കുട്ടന് കരിക്കിട്ട് കൊടുക്കും. അപ്പുക്കുട്ടന് രണ്ട് കരിക്ക്! ഷാജിയ്ക്ക് ഒരു കരിക്ക്! അതാണ് കണക്ക്. സേതു വീട്ടിലുണ്ടങ്കിൽ ഷാജിയെ തെങ്ങിൽ കയറാൻ അപ്പുക്കുട്ടൻ സമ്മതിക്കില്ല. അവൾക്കും പങ്ക് കൊടുക്കണമെന്ന് മാത്രമാണങ്കിൽ സാരമില്ല. അവൾ പാരയാണ്. ചിലപ്പോൾ കരിക്ക് കുടിച്ചുകഴിഞ്ഞ് വീട്ടിൽ പറഞ്ഞുകൊടുത്തെന്നും വരും. എന്തിനാ വെറുതേ പൊല്ലാപ്പ്!&lt;br /&gt;തോട്ടിലെ പാലത്തിന്നടിയിലുള്ള കൽക്കെട്ടിൽ ഷാജിയല്ലാതെ വേറെ ആരും കയറി അപ്പുക്കുട്ടൻ കണ്ടിട്ടില്ല. നല്ല ധൈര്യം വേണമതിന്! ഇപ്പോ ഉരുണ്ട് വീഴുമെന്ന് പറഞ്ഞ് നിൽക്കുന്ന കല്ലിന്നടിയിലേയ്ക്ക് ജീവനിൽ പേടിയുള്ള ആരെങ്കിലും കയറുമോ? ചുമ്മാതല്ല ഷാജിയ്ക്ക് ഇരട്ട ചങ്കാണുള്ളതെന്ന് വലിയവരൊക്കെ പറയുന്നത്. കല്ലിന്നടിയിൽ നൂണ്ടുകയറി അതിന്നിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിലൂടെയെത്തുന്ന മീനുകളെ ഷാജി കത്തികൊണ്ട് വെട്ടി വീഴ്ത്തും. വെള്ളത്തിന്റെ നിറം ചുമന്ന് വരും. അമ്മ നെറ്റിയിൽ വരയ്ക്കുന്ന കുങ്കുമത്തിനെ നിറം പോലെ! കല്യാണം കഴിച്ച പെണ്ണുങ്ങളെല്ലാം നെറ്റിയിൽ കുങ്കുമം വരയ്കണമെന്നാണ് അമ്മ പറയുന്നത്. അമ്പലത്തിൽ പോകുമ്പോളാണ് രസം! അമ്മ അമ്പലത്തിന്ന് വലം വെയ്ക്കുമ്പോൾ അപ്പുക്കുട്ടൻ മാറി നിന്ന് പെണ്ണുങ്ങടെ നെറ്റിയിലെ കുറി എണ്ണും. പലതരത്തിലെ കുറികൾ! ചിലരുടെ നെറ്റിയിൽ കുറിയുണ്ടന്ന് മനസ്സിലാവത്തേ ഇല്ല. അമ്മയുടെ കുറി മൂക്ക് മുതൽ നെറുകം തലവരെയുണ്ട്! കല്യാണം കഴിച്ചവരേം, കഴിക്കാത്തവരേം പെട്ടെന്നറിയാം! ഒരു ദിവസം അമ്മ ഇതും പറഞ്ഞ് ചെവിക്ക് പിടിച്ച് കിഴുക്കും നൽകി. ഒന്നേ, രണ്ടേ എണ്ണാൻ പഠിക്കുകയാണന്ന് പറഞ്ഞതു കൊണ്ട് വല്യ പ്രശ്നമുണ്ടാവാതെ രക്ഷപ്പെട്ടു. കിഴുക്ക് കിട്ടുന്നതിന് അമ്പലമോ വീടെന്നോ ഇല്ലന്നും അന്ന് അപ്പുക്കുട്ടന് മനസ്സിലായി!&lt;br /&gt;പള്ളിക്കൂടം അടച്ചു കഴിയുമ്പോഴാണ് കൂടുതൽ രസം! ടാറ്റാകമ്പനിയിലെ മാവായ മാവൊക്കെ ഷാജി കയറും. കശുവണ്ടിയൊക്കെ പറിച്ച് പോക്കറ്റിലാക്കും. ചെലപ്പോഴൊക്കെ അവൻ വലിയ സഞ്ചിയുമായിട്ടാണ് പോകുന്നത്. പകൽ സമയത്ത് ചിലപ്പോഴൊക്കെ അപ്പുക്കുട്ടനും ഷാജിയുടെ കൂടെ പോകും. അച്ഛനും അമ്മയും, സേതുവും വീട്ടിലില്ലാത്ത സമയത്ത്! ഷാജി ചീത്ത ചെറുക്കനല്ലേ... അച്ഛൻ കണ്ടാൽ അടി ഉറപ്പ്...&lt;br /&gt;ഷാജി കശുവണ്ടിയൊക്കെ പറിച്ച് താഴെയിടും. അപ്പുക്കുട്ടനത് പെറുക്കി സഞ്ചിയിലാക്കും. കൂട്ടത്തിൽ ടാറ്റാകമ്പനിയിലെ വാച്ചർ വരുന്നുണ്ടോ എന്ന് നോക്കേണ്ടത് അപ്പുക്കുട്ടന്റെ ജോലിയാണ്. വാച്ചർ വരുകയാണങ്കിൽ വിസിലടിക്കണം. ചുണ്ടുകൾക്കിടയിൽ  തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് വെച്ച് നീട്ടി വിസിലടിക്കണം. അതും ഷാജി പഠിപ്പിച്ചതാണ്! കശുവണ്ടി വിറ്റ് ഷാജി ഐസ് മിഠായി വാങ്ങും! ഗോപാലകൃഷ്ണന്റെ കടയിൽ നിന്നും പടക്കം വാങ്ങും! ഏറുപൊട്ടാസ് നല്ല രസ്സാണ്! ചെത്തുതെങ്ങിനെ ഉന്നം നോക്കി എറിഞ്ഞ് പൊട്ടിക്കാൻ അതിലും രസ്സാണ്!! ഷാജിയ്ക്ക് നല്ല ഉന്നമാണ്. അപ്പുക്കുട്ടൻ എറിഞ്ഞാൽ ഇടയ്ക്കൊക്കെ തെങ്ങിൽ കൊള്ളാതെ പോകും. ഇന്നാളൊരിക്കൽ ഏറുപൊട്ടാസ് എറിഞ്ഞപ്പോൾ ഉന്നം തെറ്റി ചെത്തുകാരൻ കുട്ടന്റെ കള്ളുകുടത്തിൽ കൊണ്ട് കള്ളെല്ലാം താഴെ പോയി! അച്ഛന്റെ പൈസ പോയതിന്  കണക്കിന് കിട്ടുകയും ചെയ്തു. അതോടെ പടക്ക പരിപാടി നിർത്തി വെച്ചിരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ ഇപ്പോൾ....ഒരു കൂട് നിറയെ പടക്കമാണിരിക്കുന്നത് മുന്നിൽ! താടിക്ക് മുട്ടുകൈയും കൊടുത്ത് സേതുവും കുത്തിയിരിപ്പുണ്ട് അടുത്തു തന്നെ. ഷാജി കൊണ്ടുവന്നതാണ്! കശുവണ്ടി വിറ്റ കാശിന് വാങ്ങിയതായിരിക്കും. എന്തുവേഗത്തിലാണ് അവൻ ഓടിവന്ന് പടക്കം അപ്പുക്കുട്ടനെ ഏല്പിച്ചിട്ട് ഓടിക്കളഞ്ഞത്!  “പിന്നെ വരാം. സൂക്ഷിച്ചോ” എന്ന് മാത്രം പറഞ്ഞു.  അസ്ത്രം പോലെ പാഞ്ഞു അവൻ. വാച്ചറും ഒരു മിന്നായം പോലെ അപ്പുക്കുട്ടന്റെ മുന്നിലൂടെ മാഞ്ഞപ്പോഴാണ്  അപ്പുക്കുട്ടന് കാ‍ര്യം &lt;br /&gt;മനസ്സിലായത്!&lt;br /&gt;“ചേട്ടാ, ഈ കൂടിന്നുള്ളിൽ മത്താപ്പൂ ഉണ്ടോ?” അവളാണ്..കാന്താരി...സേതു. പ്രലോഭിപ്പിക്കുവാണ്. വേല മനസ്സിലിരിക്കട്ടെടി മോളേ...ഞാനിതൊക്കെ കുറെ കണ്ടതാ...അപ്പുക്കുട്ടൻ പൊതിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു. പടക്കം ഷാജിയുടേതാണ്. ‘അവൻ കുരുത്തം കെട്ടവനാണ്...ചോദിക്കാനും പറയാനും ആരും ഇല്ലാത്തവനാണ്...മീശസാറ് ക്ലാസ്സിലിരുന്ന് ഉറങ്ങിയപ്പോൾ മീശയുടെ തുമ്പിൽ പിടിച്ച് വലിച്ചവനാണ്.’ ചുമ്മാതല്ല അവൻ മീശേ പിടിച്ച് വലിച്ചത്. പിച്ചാണ്ടിയുമായ്‌ പന്തയത്തിന്. സിഗററ്റ് മിഠായി പന്തയത്തിന്. അടി പൂരത്തിന് കിട്ടിയെങ്കിലും സിഗററ്റ് മിഠായി ചുണ്ടത്ത് വെച്ച് ഷാജിയുടെ ഒരു നടപ്പുണ്ടായിരുന്നു സ്കൂൾ മുറ്റത്ത്! എന്തായിരുന്നു ഒരു ഗമ!&lt;br /&gt;‘സ്കൂൾ വിട്ട് സാറമ്മാരൊക്കെ പോയത് അവന്റെ ഭാഗ്യമെന്ന്‘ പിച്ചാണ്ടി പറഞ്ഞത് ഷാജി കേട്ടില്ല.&lt;br /&gt;“ചേട്ടാ, കമ്പിത്തിരി ഉണ്ടോന്ന് ഒന്ന് നോക്കന്നേ...” കാന്താരി വീണ്ടും.&lt;br /&gt;“ഉണ്ടങ്കിൽ...”  അപ്പുക്കുട്ടൻ ചോദ്യരൂപേണ സേതുവിനെ നോക്കി.&lt;br /&gt;“ഒന്നുമില്ല. ഒരെണ്ണം കത്തിച്ച് നോക്കാരുന്നു. നല്ല രസാരിക്കും.”&lt;br /&gt;“വിശ്വസിക്കുന്നവരെ വേദനിപ്പിക്കരുതെന്നാ അച്ഛൻ പറയുന്നത്.” അപ്പുക്കുട്ടൻ സേതുവിനെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.&lt;br /&gt;“ഓ. അതൊക്കെ വെറുതെയാണന്നേ... . ഇന്നാള് നമ്മള് അമ്മേടെ വീട്ടിൽ പോയപ്പോൾ ബസ്സിൽ ടിക്കറ്റെടുക്കാണ്ടിരിക്കാൻ  ചേട്ടനോടെന്താ അച്ഛൻ പറഞ്ഞത്?” &lt;br /&gt;ശരിയാണ്. അപ്പുക്കുട്ടനോർത്തു. വയസ്സ് കൊറച്ച് പറയാൻ പറഞ്ഞതാണ്. പക്ഷേ എന്തുചെയ്യാം. അന്ന് കണ്ടക്ടറ് ചോദിച്ചത് എത്രാം ക്ലാസിലാ പഠിക്കുന്നതെന്നാണ്? സത്യം പറഞ്ഞതിന് ബസ്സിറങ്ങിയപ്പോൾ അച്ഛന്റെ വക കിട്ടുകേം ചെയ്തു. വെറുതേ പൈസ പോയന്നും‌പറഞ്ഞ്! ഈ വലിയവർക്കൊക്കെ എന്തുമാവാം.&lt;br /&gt;അപ്പുക്കുട്ടൻ കൂട് പതുക്കെ തുറന്നു.&lt;br /&gt;“ഹായ്...മത്താപ്പൂ...കമ്പിത്തിരി...നിലാത്തിരി...പൂക്കുറ്റി...” സേതു കൈകൊട്ടി തുള്ളിച്ചാടി.&lt;br /&gt;അപ്പുക്കുട്ടൻ കൂടടയ്ക്കാൻ ശ്രമിച്ചു. ഷാജി... അവൻ ആൾ ശരിയല്ല. മീശ സാറിന്റെ മീശേ പിടിച്ചവനാണ്! ഇരട്ട ചങ്കുള്ളവനാണ്! എന്തിനും പോന്നവനാണ്! മുതുകത്ത് ഗുണ്ടുപൊട്ടിക്കും അവൻ ഉറപ്പ്!&lt;br /&gt;“ഒരു പേടിച്ചുതൂറി ചേട്ടൻ! ഇങ്ങുതാ... ഞാൻ പൊട്ടിക്കാം.” സേതു കൂടുപിടിച്ചു വാങ്ങി മത്താപ്പൂ കത്തിച്ചുകഴിഞ്ഞിരുന്നു.&lt;br /&gt; നല്ല ഭംഗി. വയലറ്റ്...പച്ച...ചുമപ്പ്...ഹായ് എന്തു രസം മത്താപ്പൂ കത്തുന്നത് കാണാൻ...&lt;br /&gt;“കമ്പിത്തിരി ഇതിലും രസാ..” സേതു കമ്പിത്തിരിയിലും കൈവെച്ചു കഴിഞ്ഞു. അവൾക്കെന്താ ഇടികൊള്ളുന്നത് അപ്പുക്കുട്ടനല്ലേ. &lt;br /&gt;ഒരു വശം പിഴുതുമാറ്റിയ മീശസാറിന്റെ മീശയായിരുന്നു അപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ...&lt;br /&gt;“ദാ, ചേട്ടനും പൊട്ടിച്ചോ..” സേതു ഏറുപൊട്ടാസെടുത്ത് അപ്പുക്കുട്ടന് നേരെ എറിഞ്ഞു.&lt;br /&gt;അപ്പുക്കുട്ടന്റെ വിചാരങ്ങളേക്കാൾ വേഗത്തിൽ ഷാജിയുടെ കൂട് കാലിയായി.&lt;br /&gt;ഇനി എന്ത്?&lt;br /&gt;“നമ്മുക്ക് വീടിന്നകത്ത് കേറി കുറ്റിയിടാം.” ഹൊ. പെൺബുദ്ധി. ഇനി വേറെ മാർഗമില്ല. അച്ഛനും അമ്മയും വരുന്നതിന് മുന്നേ ഷാജി വരാതിരുന്നാൽ മതിയായിരുന്നു.&lt;br /&gt;“പേടിക്കണ്ടന്നേ, വെളക്ക് കത്തിക്കാൻ തീ കത്തിച്ചപ്പോ കത്തിപ്പോയെന്ന് പറഞ്ഞാ മതിയെന്നേ...” കാന്താരിയുടെ ബുദ്ധി നോക്കിക്കേ...ഇതൊക്കെ ഈ കൊച്ചു തലയ്ക്കകത്തുന്നു തന്നെയാണോ വരുന്നത്. അപ്പുക്കുട്ടന് സംശയമായിരുന്നു.&lt;br /&gt;“അപ്പുക്കുട്ടാ...” ഷാജിയുടെ വിളികേൾക്കുന്നു. പറിഞ്ഞു പോയ മീശസാറിന്റെ മീശ തലയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്നതുപോലെ.&lt;br /&gt;“ചേട്ടനിവിടില്ല.” സേതു വാ തുറന്നു. ഛേ..ഈ പെണ്ണിനെക്കൊണ്ടു തോറ്റു. ആവശ്യ സമയത്ത് ബുദ്ധി വരില്ല. അപ്പുക്കുട്ടനവളുടെ വാ പൊത്തി.&lt;br /&gt;“ആഹാ, രണ്ടും കൂടി അകത്ത് കേറി കുറ്റി ഇട്ടിരിക്കുകാ അല്ലേ? മര്യാദയ്ക്കിറങ്ങി വാ. അല്ലേല് ഞാൻ കതക് ചവിട്ടിപ്പൊളിക്കും.” ഷാജി കതകിൽ ചവിട്ടാൻ തുടങ്ങിയിരുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ് ഷാജി! കതകു തുറക്കുന്നതുതന്നെ നന്ന്.&lt;br /&gt;അപ്പുക്കുട്ടൻ കതക് തുറന്നു.&lt;br /&gt;എലിപ്പെട്ടി തുറന്നാൽ ഓടുന്ന എലിയേക്കാൾ വേഗത്തിൽ ഒരാൾ അപ്പുക്കുട്ടനേം ഇടിച്ച് മാറ്റി വടക്കേ പറമ്പിലെത്തിയിരുന്നു അപ്പോൾ.&lt;br /&gt;“പടക്കമെല്ലാം കത്തിച്ചു തീർത്തു അല്ലേ?” അപ്പുക്കുട്ടനൊന്നും മിണ്ടിയില്ല. പറിഞ്ഞുമാറുന്ന മീശസാറിന്റെ മീശ...&lt;br /&gt;“അവളാരിക്കുമല്ലേ ചെയ്തത്? എനിക്കറിയാം.” ഷാജി കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പുറത്തേക്ക് നടന്നു. അപ്പുക്കുട്ടൻ തല ഉയർത്തിയില്ല.&lt;br /&gt;സേതുവപ്പോൾ വടക്കേ പറമ്പിൽ നിന്നും കൊഞ്ഞനം കാണിക്കുന്നുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-307337386840525665?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/307337386840525665/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=307337386840525665' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/307337386840525665'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/307337386840525665'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2010/06/blog-post.html' title='ഇരട്ട ചങ്ക്'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-3025197142354524746</id><published>2009-08-15T16:04:00.008+05:30</published><updated>2009-08-16T06:40:02.936+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വീരൻ</title><content type='html'>എനിക്കിന്നും നല്ല ഓർമ്മയുണ്ട്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. പാലത്തിന്റെ കൽക്കെട്ടിനു താഴെ മഴയിൽ നിന്നും ഒഴിഞ്ഞ് മാറി ഞാനിരിക്കുകയായിരുന്നു. എന്തൊരു മഴയായിരുന്നു അത്. ഞാനെന്റെ ജീവിതത്തിൽ അതുപോലൊരു മഴ കണ്ടിട്ടില്ല. പാലത്തിന്റെ അടിയിലൂടെ മഴവെള്ളം കുത്തിയൊഴുകുകയായിരുന്നു. അങ്ങ് കുറച്ചുദൂരെയായി കൈതപ്പൊന്തകൾക്കിപ്പുറത്ത് വെള്ളം കുത്തിവീഴുന്നിടത്ത് മീൻപിടുത്തക്കാർ നിൽക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വെള്ളത്തിൽ നിന്നും ചാടി ഉയർന്ന് വീണ്ടും വെള്ളത്തിലേയ്ക്ക് വീഴുന്ന മീനുകളെ കണ്ടിട്ട് എന്റെ നാവിൽ വെള്ളമൂറി. പക്ഷേ എന്തു ചെയ്യാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ തണുത്ത് വിറങ്ങലിക്കുന്നു. കാറ്റിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാനായി ഞാൻ കൽക്കെട്ടിനടിയിലോട്ട് കൂടുതൽ കയറി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. ഇടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. തണുപ്പും കാറ്റും മാത്രമല്ലല്ലോ, രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ടുതന്നെ. നല്ല വിശപ്പുണ്ടായിരുന്നു. അന്നായിരുന്നു ഞാനാദ്യമായി വിശപ്പിന്റെ കാഠിന്യം അറിഞ്ഞത്. വയറ് കത്തിവലിയുകയായിരുന്നു. ഉറങ്ങിപ്പോയത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ വിശപ്പും തണുപ്പും കൂടി ഞാനെങ്ങനെ സഹിക്കുമായിരുന്നെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.&lt;br /&gt;&lt;br /&gt;ഉറങ്ങിയേണീറ്റ ഞാൻ പാലത്തിന്റേയോ കൽക്കെട്ടിന്റേയോ താഴെ ആയിരുന്നില്ല. ഞാനന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകം! എനിക്കാകെ പേടി തോന്നി. ഞാൻ കണ്ണുമുറുക്കി അടച്ചു.എന്റെ പുറത്ത് എന്തോ കിടക്കുന്നതായി എനിക്ക് തോന്നി. പിന്നിടാണ് മനസ്സിലായത് അതൊരു കുഞ്ഞ് പുതപ്പായിരുന്നെന്ന്. എന്തായാലും എനിക്ക് നല്ല സുഖം തോന്നി. നേരിയ സുഖമുള്ള ഒരു ചൂട്. ഹോ... അതൊന്നനുഭവിച്ചറിയണം! എന്റെ മൂക്കിലേയ്ക്ക് നല്ല മീങ്കറിയുടെ മണം അടിച്ചുകയറിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഒരുപാത്രത്തിൽ ചോറും മീൻ‌കറിയും മുന്നിലിരിക്കുന്നു.എനിക്ക് വിശ്വസിക്കാനായില്ല. രണ്ടുദിവസമായുള്ള വിശപ്പാണ്. ഒന്നുമാലോചിച്ചില്ല.കണ്ണുമടച്ച് മുഴുവനും അകത്താക്കി.വയറ് വിങ്ങി വീർക്കുന്നതുപോലെതോന്നി. അതുവരെ വിശപ്പിന്റെ ക്ഷീണമായിരുന്നു. ഇപ്പോൾ വയറ് നിറഞ്ഞതിന്റെ ആലസ്യം. പതുക്കെ എണീറ്റ് മുറിയുടെ ഒരു മൂലയിൽ ഇരുന്നു.&lt;br /&gt;&lt;br /&gt; കണ്ണൊന്നടഞ്ഞ് വന്നപ്പോഴാണ് എന്റെ നെറ്റിയിൽ ആരോ തടവുന്നത് പോലെ തോന്നിയത്. നല്ല സുഖം. കണ്ണുമടച്ചങ്ങിരുന്നുകൊടുത്തു. അന്ന് തുടങ്ങിയതാണ് രാജുവുമായുള്ള എന്റെ സൗഹൃദം. രാജുവിന് എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്ക് രാജുവിനേം. ഞാൻ ആഹാരം കഴിച്ചാലേ രാജുവും ആഹാരം കഴിക്കാറുള്ളു. രാജു കുളിക്കാൻ പോകുമ്പോൾ എന്നേയും കൂടെ കൊണ്ടുപോകും. ഞാൻ വെള്ളത്തിൽ ഇറങ്ങത്തില്ല. രാജു കുളിക്കുന്നതും നോക്കി ഇരിക്കും.&lt;br /&gt;രാജു ഭയങ്കര വികൃതിയാണ്. ചിലപ്പോഴൊക്കെ കുളി കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോഴായിരിക്കും അവന്റെ കുസൃതി. അവൻ എന്നെ പൊക്കി വെള്ളത്തിലിടും. ഞാൻ നീന്തി വരുന്നത് കണ്ട് അവൻ കൈകൊട്ടി ചിരിക്കും. എങ്കിലും എനിക്ക് രാജുവിനോട് വെറുപ്പോ ദേഷ്യമോ ഒന്നും തോന്നിയിട്ടില്ല. എനിക്കറിയാം അവനെന്നോട് വലിയ സ്നേഹമാണന്ന്.&lt;br /&gt;&lt;br /&gt;നല്ല ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരമങ്ങ് തടിച്ചുകൊഴുത്തുതുടങ്ങി. ഞാൻ നല്ല സുന്ദരനായെന്ന് രാജുവാണ് പറഞ്ഞത്. രാജു സ്കൂളിൽ നിന്നും വന്നാൽ പിന്നെ ഞങ്ങൾ കളി തുടങ്ങും.രാജു ഒരു പന്തെടുത്ത് ദൂരേയ്ക്കെറിയും.ഞങ്ങൾ രണ്ടുപേരും പന്തിനായി ഓടും. ഓട്ടത്തിന്റെ കാര്യത്തിൽ ഞാനാണ് മുന്നിലെങ്കിലും രാജു തോറ്റ് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് പന്തെപ്പോഴും കൈക്കലാക്കുന്നത് രാജു തന്നെയായിരുന്നു. പന്തെടുത്തുകൊണ്ട് രാജു തുള്ളിച്ചാടി ഒരു വരവുണ്ട് എന്തുരസമായിരുന്നെന്നോ അത്.&lt;br /&gt;&lt;br /&gt;ഒരു രാജാവിനെപ്പോലെയായിരുന്നു ഞാൻ രാജുവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. രാജുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. രാജുവിന്റെ അമ്മ എനിക്കെന്നും ഇറച്ചിക്കറി തരുമായിരുന്നു. ഓർത്തിട്ട് നാവിൽ വെള്ളമൂറുന്നു. എന്തുരുചിയായിരുന്നു ആ കറിയ്ക്ക്.&lt;br /&gt;&lt;br /&gt;അങ്ങനെ ഓർത്താൽ തീരാത്ത എത്രയെത്ര ഓർമ്മകളുമായി കാലം കടന്നുപോയി. രാജു വളർന്ന് വലുതായി. അവനിപ്പോൾ കോളേജിലാണ് പഠിക്കുന്നത്. എന്റെ കൂടെ കളിക്കാനൊന്നും അവനിപ്പോൾ സമയമില്ല. അല്ലെങ്കിലും ഞാനും കളീം വികൃതിയുമൊക്കെ കാണിക്കാനുള്ള പ്രായമൊന്നുമല്ലല്ലോ. ഇപ്പോൾ പഴയതുപോലൊന്നും വയ്യ. ആഹാരം പോലും ശരിക്കു കഴിക്കുവാൻ പറ്റുന്നില്ല. കണ്ണിന് കാഴ്ചയും കുറഞ്ഞു.പണ്ടെനിക്ക് രാജുവിനേം രാജുവിന്റെ ആൾക്കാരേം കൂട്ടുകാരേമൊക്കെ നല്ലവണ്ണം അറിയാമായിരുന്നു. ഇപ്പോൾ കാഴ്ച മങ്ങിയതിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്നു എന്നാണ് രാജുവിന്റെ അമ്മ പറയുന്നത്. ഇപ്പോൾ രാജുവിന്റെ അമ്മ എന്നെ വീടിന്നകത്ത് കയറ്റില്ല. വല്ലാത്തമണമാണെനിക്കത്രേ! പണ്ട് ഞാൻ സ്വീകരണമുറിയിലെ സോഫയിൽ രാജുവിനോടൊപ്പം ഇരിക്കുമായിരുന്നു. എന്തു സുഖമായിരുന്നു അതിലിരിക്കാൻ!&lt;br /&gt;&lt;br /&gt;ഞാനിപ്പോൾ രാജുവിന്റെ വീടിനോട് ചേന്നുള്ള ചാ‍ർപ്പിലാണ് കിടക്കുന്നത്. അവിടെ തന്നെയാണ് രാജുവിന്റെ അമ്മ വിറകും പഴയ തുണിയുമൊക്കെ ഇടുന്നതും. ചാർപ്പിലെ മണലിൽ നിറയെ ചെള്ളാണ്.രോമം കൊഴിഞ്ഞ എന്റെ ശരീരത്തിൽ ചെള്ളുകടി...എന്തൊരസഹ്യതയാണ്...പക്ഷേ ഞാനാരോടാണിതൊക്കെ പറയുന്നത്. രാജുവിപ്പോൾ വരാറേ ഇല്ല. ആഹാരം ആരാണ് കൊണ്ട് വെച്ചിട്ട് പോകുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.എപ്പോഴും ഒരു പൊട്ടച്ചട്ടിയിൽ എന്തെങ്കിലുമൊക്കെ കാണും.പക്ഷേ എനിക്കിപ്പോൾ ആഹാരത്തിനോട് വലിയ താല്‍പ്പര്യമൊന്നുമില്ല. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇതേ പോലെ പത്തു ചട്ടി ആഹാരം ഒറ്റയടിക്ക് തീർക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;എനിക്കിപ്പോൾ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. എന്റെ രാജു എന്നെ പഴയപോലെ ‘വീരാ’ എന്നൊന്ന് നീട്ടിവിളിച്ചുകേൾക്കണം. ഞാനെപ്പോഴും ആ വിളിക്ക് കാതോർത്താണ് ചാർപ്പിൽ കിടന്നിരുന്നത്. പക്ഷേ അതുണ്ടായില്ല. അതിനി ഒരിക്കലും ഉണ്ടാകാൻ പോകുന്നുമില്ലന്ന് എനിക്ക് മനസ്സിലായത് രാജുവിന്റെ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ്.&lt;br /&gt;&lt;br /&gt;“അതിനിപ്പോ തീരെ വയ്യ.വയസ്സായി പല്ലും കൊഴിഞ്ഞ്...എന്തൊരു നാറ്റമാണ്. അടുത്തോട്ട് ചെല്ലാൻ പോലും പറ്റത്തില്ല. പഞ്ചായത്തുകാർക്ക് കൊടുത്തേക്കാം. അതാ നന്നെന്ന് തോന്നുന്നു.”&lt;br /&gt;എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്നെയിപ്പോൾ ഒന്നിനും കൊള്ളില്ല. ആവതുള്ള കാലത്ത് രാജുവിന്റെ വീടുറങ്ങുമ്പോൾ ഞാൻ ഉറങ്ങാതിരിക്കുമായിരുന്നു.&lt;br /&gt;അക്കാലത്ത് രാജുവിന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. “നമ്മുടെ വീരനുള്ളപ്പോൾ ഒന്നും പേടിക്കാനില്ല. ജീവനിൽ പേടിയുള്ള ഒരുത്തനും ഇതിലേ വരില്ല.”&lt;br /&gt;&lt;br /&gt;ഇനിയിപ്പോൾ എന്നെ ഒന്നിനും കൊള്ളില്ല.എന്തിനാണ് ഇനിയും രാജുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ പതുക്കെ ചാർപ്പിന് പുറത്തിറങ്ങി. വെയിൽ കണ്ണിലടിച്ചിട്ട് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഞാൻ നടന്നു. കുറേ ബുദ്ധിമുട്ടേണ്ടിവന്നു ഇവിടെ വരെ വരാൻ. ഇപ്പോഴും ഈ കൽക്കെട്ടിന് വലിയ മാറ്റമൊന്നുമില്ല. ഞാൻ കൽക്കെട്ടിനു താഴെയിരുന്നു. നല്ല ക്ഷീണം. വളരെ നാളുകൂടിയാണ് ഇത്രയും നടക്കുന്നത്. പാലത്തിന്നടിയിൽ കൂടി വെള്ളം കുത്തിയൊഴുകുന്നുണ്ട്. ആകാശത്ത് കാർമേഘം അടിഞ്ഞുകൂടി. നല്ലൊരു മഴയ്ക്ക് കോളുണ്ട്. ഞാൻ കൽത്തട്ടിന് താഴേയ്ക്ക് കയറി ഇരുന്നു. മഴപെയ്താൽ നനയരുതല്ലോ.&lt;br /&gt; ഒരുപക്ഷേ രാജു എന്നെ തിരക്കുമോ? ഇല്ല. സാദ്ധ്യത ഇല്ല. അവനിപ്പോൾ ഒന്നിനും സമയമില്ല. ജോലികിട്ടിക്കഴിഞ്ഞതിൽ പിന്നെ അവനെ കണ്ടിട്ടുകൂടി ഇല്ല. ദൂരെ എവിടെയെങ്കിലുമായിരിക്കും. അഥവാ അവനെങ്ങാനും എന്നെത്തിരക്കി വന്നാൽ എനിക്കവനോട് പറയാനൊന്നേ ഉള്ളൂ. “രാജൂ, നിന്റെ അച്ഛനും അമ്മയ്ക്കും പ്രായമാവും...അവരും ഒന്നിനും കൊള്ളാത്തവരാകും...അവരെ നീ ഒരിക്കലും...”&lt;br /&gt;&lt;br /&gt;കാറ്റ് ആഞ്ഞ് ആഞ്ഞ് വീശുന്നു. മഴ തുടങ്ങി. നല്ല ശക്തിയായ മഴ. ഞാനൊന്ന് ഉള്ളിലോട്ട് കയറി ഇരിക്കട്ടെ. എന്നെക്കൊണ്ടുപോകാൻ ഇനിയൊരു രാജു വരില്ല എന്നെനിക്കറിയാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-3025197142354524746?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/3025197142354524746/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=3025197142354524746' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/3025197142354524746'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/3025197142354524746'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2009/08/blog-post_773.html' title='വീരൻ'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-5434015672451127167</id><published>2009-08-09T14:16:00.011+05:30</published><updated>2009-08-16T06:55:26.603+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വീട്ടമ്മ</title><content type='html'>നേരം പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ഗോപിയും കുടും‌ബവും തോട്ടുകടവിലേയ്ക്കുള്ള യാത്ര തുടങ്ങി.പുലരുമ്പോൾ തന്നെ വള്ളത്തിൽ കയറിയില്ലെങ്കിൽ അങ്ങ് കായലിൽ ചെല്ലുമ്പോഴേയ്ക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരിക്കും.പൊരിവെയിലത്ത് പുല്ലുചെത്തുകയെന്നത് ബുദ്ധിമുട്ടുള്ള പണിതന്നെയാണ്.&lt;br /&gt;&lt;br /&gt; കക്ഷം വരെ ചുരുട്ടി വെച്ചിരിക്കുന്ന ഫുൾക്കൈയൻ ഷർട്ടിന്റെ കൈ ഒന്നുകൂടി ഒതുക്കിവെച്ച് പെടച്ച് നിൽക്കുന്ന മസിലുകളിൽ മാറിമാറി നോക്കി  ഗോപി മുന്നേ നടക്കുകയാണ്. കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവുമുണ്ട്. ഗോപി ചോറ്റുപാത്രം കൈമാറിപിടിക്കുന്നതും ഇടയ്ക്കിടയ്ക്ക് പെടച്ച് നിൽക്കുന്ന മസിലുകളിൽ നോക്കുന്നതൊന്നും തൊട്ടു പുറകേ നടക്കുന്ന ഭാര്യയ്ക്ക് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല.&lt;br /&gt;"അതിലൊള്ളത് വെട്ടിവിഴുങ്ങുന്നതിന് ഒരു കുഴപ്പോല്ല. ഇച്ചിരി കനം കൈയ്യീ പിടിക്കാമ്പാടില്ല. ന്റെമ്മച്ചീ എന്നാണിങ്ങേരൊന്ന് നന്നാവുന്നേ?നിങ്ങക്ക് വേറേ പണിയില്ലേല് ഈ ചാക്കെടുത്തൊന്ന് തലേല് വെച്ചേ.” പറഞ്ഞ് തീർന്നതും ഭാര്യ തന്റെ തലയിൽ നിന്നും ചാക്കുകെട്ടെടുത്ത് ഗോപിയുടെ തലയിൽ വെച്ച് കൊടുത്തു.&lt;br /&gt; വലത്തു കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവും പിടിച്ച് ഇടത്തുകൈകൊണ്ട് തലയിലെ ചുമടും താങ്ങി ഗോപി നടന്നു. ഒരക്ഷരം മിണ്ടാതെ. പുറകേ ഭാര്യയും കുട്ടികളും.&lt;br /&gt;&lt;br /&gt;കറുത്ത് തടിച്ച് ആറടിയോളം ഉയരമുള്ള  നല്ല ഒത്തൊരു മനുഷ്യൻ. അതാണ് ഗോപി.  ഷർട്ടിന്റെ മുൻ‌വശത്തെ ബട്ടണുകൾ ഗോപിയ്ക്ക് ആവശ്യമില്ല. അതെപ്പോഴും തുറന്നു തന്നെ കിടക്കും. ഇറക്കം കുറഞ്ഞ കൈലിമുണ്ട് മുട്ടിനുമുകളിൽ വെച്ച് മടക്കികുത്തി തുടയുടെ നല്ലൊരു ഭാഗം പ്രദർശിപ്പിച്ചില്ലെങ്കിൽ ഗോപിയ്ക്ക് നടപ്പിനൊരു സുഖം കിട്ടാറുമില്ല. കാഴ്ചയിൽ ക്രൂരഭാവം തോന്നുമെങ്കിലും ഭാര്യയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ് ഗോപി. അത് ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല. ആദരവാണ്, സ്നേഹമാണ് അയാൾക്ക് ഭാര്യയോട്.&lt;br /&gt; വീട്ടുകാ‍ര്യങ്ങൾക്കുള്ള വകയുണ്ടാക്കുന്നത്  അവളാണല്ലോ. രാവിലെ മുതൽ വൈകിട്ട് വരെ കിഴക്കൻ കായലിലെ വെയിലും കാറ്റുമേറ്റ് വള്ളം നിറച്ച്  പുല്ലുചെത്തി വിറ്റ് തന്നേം രണ്ട് പിള്ളാരേം പൊന്നുപോലെ നോക്കുന്നവളാണ്.  ഓണത്തിനും വിഷുവിനും, അമ്പലത്തിലെ ഉത്സവത്തിനും പുതിയ ജോടി ഡ്രസ് വാങ്ങി തരുന്നവളാണ്.എത്രയോ വർഷമായി ഒരു മുടക്കവും കൂടാതെ അവളത് ചെയ്യുന്നു. കെട്ടുബീഡി തനിക്ക് ഇഷ്ടമല്ലന്ന് അറിയാവുന്നത് കൊണ്ട് ചാർമിനാർ സിഗററ്റ്  വാങ്ങിതരുന്നവളാണ് തന്റെ പൊന്നു ഭാര്യ.കുറുപ്പിന്റെ ചായക്കടേലുള്ള പറ്റ് മാസാവസാനം ഒരു വാക്ക് പോലും ചോദിക്കാതെ തീർക്കുന്നവളാണ് തന്റെ തങ്കം. ആഴ്ചയിലൊരിക്കൽ സിനിമ കാണാൻ ചോദിക്കാതെ തന്നെ പണം തരുന്നവളാണവൾ.  ചവ്യനപ്രാശം കഴിക്കണമെന്ന് ഒരിക്കലേ ആഗ്രഹം പറഞ്ഞിട്ടുള്ളു. അന്നുമുതൽ ഇന്നേ വരെ ഒരു മുടക്കവും അതിനുണ്ടായിട്ടില്ല. ഇതെല്ലാം പോരാഞ്ഞിട്ട് കുട്ടികളുടെ തുണി, സ്കൂൾ ചെലവ്,വീട്ടുചെലവ് ഇതെല്ലാം ആരാ നടത്തുന്നത്? അവളല്ലേ. തന്റെ തങ്കം. തന്റെ പൊന്നിൻ‌കുടം.&lt;br /&gt;തലയിലെ ചുമടുമായി ഗോപി തിരിഞ്ഞു നോക്കി.പാവം ജോലിചെയ്ത്  ജോലി ചെയ്ത് എല്ലുമാണി ആയിരിക്കുന്നു. എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ജോലി ചെയ്താൽ മാത്രം പോരാന്ന്. ശരീരം കൂടി നോക്കണമെന്ന്. സന്തോഷമാണോ സങ്കടമാണോ ഗോപിയുടെ മുഖത്തുണ്ടായതെന്ന് മനസ്സിലായില്ല. വെട്ടം വീണിട്ടില്ലാത്തതിനാൽ മുഖം കാണാനാവുന്നില്ല.&lt;br /&gt;&lt;br /&gt;“എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ അമ്മാനമാടി നടക്കുന്നേ. ഒന്നു വേഗം നടക്ക്. താമസിച്ചാൽ പിന്നെ ഞാൻ പൊരിവെയിലത്ത് നിന്ന് പുല്ലുചെത്തേണ്ടി വരും.” ഭാര്യ മുഖം കറുപ്പിച്ച് പരുഷ വാക്കുകൾ പറഞ്ഞാലും ഗോപിയ്ക്ക് പരിഭവമില്ല. സ്നേഹമയനായൊരു ഭർത്താവല്ലേ താൻ. എന്തൊക്കെ പറഞ്ഞാലും അവളുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹമാണ്. തന്നോടും പിള്ളാരോടും. അടുത്ത ഞായറാഴ്ചയെങ്കിലും ആട്ടിൻ കരള് വാങ്ങി അവൾക്ക് വറുത്ത് കൊടുക്കണം. ഗോപി മനസ്സിൽ വിചാരിച്ചു.&lt;br /&gt;&lt;br /&gt;തോട്ടുകടവിലെത്തിയയുടനെ ഗോപി തലയിലെ ചുമട് വള്ളത്തിലോട്ട് വെച്ചു.പുല്ല് കെട്ടിക്കൊണ്ടുവരാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ, കയർ, അരിവാൾ, പിന്നെ ഭാര്യയ്ക്കുള്ള ആഹാരം,കുടിക്കാനുള്ള വെള്ളം എല്ലാമുണ്ടതിൽ. ഭാര്യ വള്ളത്തിൽ കയറി തുഴ കൈയിലെടുത്തതും ഗോപി വള്ളത്തിന്റെ കെട്ടഴിച്ച് തോടിന്റെ നടുക്കോട്ട് വള്ളം തള്ളി.&lt;br /&gt;&lt;br /&gt;ഭാര്യയെ ജോലിയ്ക്ക് വിട്ടുകഴിഞ്ഞാൽ പിന്നെ ഗോപി സ്വതന്ത്രനാണ്. വൈകിട്ട് പുല്ലുകച്ചവടമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ ചെല്ലുന്നതുവരെ ഗോപിയ്ക്ക് പറയത്തക്ക പണിയൊന്നുമില്ല. ഭാര്യ തുഴയുന്ന വള്ളം കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഗോപി തോട്ടിറമ്പിൽ തന്നെ നിന്നു. അതുകഴിഞ്ഞ്  മക്കളുടെ തോളിൽ കൈയിട്ടുകൊണ്ട് തോട്ടുകടവിലെ തെങ്ങിന്തോപ്പിലേയ്ക്ക് നടന്നു. അവിടെ ഒരു തെങ്ങിഞ്ചുവട്ടിൽ പേപ്പർ വിരിച്ച് ഗോപിയും മക്കളും ഇരുന്നു. &lt;br /&gt;&lt;br /&gt;“ഇന്ന് പുട്ടും കടലേമാണ്. അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്തോ?” പ്രഭാതഭക്ഷണം കൊണ്ടുവന്ന പാത്രം തുറക്കുന്നതിനിടയിൽ ഗോപി പറയുന്നുണ്ടായിരുന്നു.” &lt;br /&gt;&lt;br /&gt;“കാപ്പികുടിച്ച് കഴിഞ്ഞ് രണ്ടാളും ഇരുന്ന് പഠിച്ചോണം കേട്ടോ. നല്ലോണം പഠിച്ചാൽ അമ്മെയെപ്പോലെ കഷ്ടപ്പെടേണ്ടി വരില്ല. സ്കൂളിന്റെ സമയനാവുമ്പോ അങ്ങോട്ട് പോയാൽ മതി. വെറുതേ ഒള്ള പിള്ളാരുടെ കൂടെ മണ്ണിലും അഴുക്കിലുമൊന്നും ഉരുളേണ്ട.”&lt;br /&gt;കുട്ടികൾ കണ്ണിൽകണ്ണിൽ നോക്കി.&lt;br /&gt; “അച്ഛൻ നല്ലോണം പഠിച്ചകൊണ്ടാണോ പണിയ്ക്ക് പോകാത്തെ?” ഇളയാളുടെ ചോദ്യം ഗോപിയ്ക്ക് ഇഷ്ടപ്പെട്ടില്ല.&lt;br /&gt; “മൊട്ടേന്ന് വിരിഞ്ഞില്ല. അതിനുമുന്നേ വകതിരിവേ പറയൂ. എങ്ങനെ നന്നാകാനാ? അമ്മയുടെ അല്ലേ ഗുണം.” ഗോപിയുടെ രണ്ട് കൈകളും മകളുടെ ചെവികളിൽ കിടന്ന് തിരിഞ്ഞു. പിന്നെ ഗോപി അവിടെ നിന്നില്ല. അഞ്ചടുക്ക് ചോറ്റുപാത്രവുമെടുത്ത് വേഗത്തിൽ നടന്നു.&lt;br /&gt; “അച്ഛാ, വൈകിട്ട് സിനിമാക്കഥ ഞങ്ങക്ക് കൂടി പറഞ്ഞുതരുമോ?”  മൂത്തകുട്ടി ചോദിക്കുന്നത്  ഗോപി കേൾക്കാത്തമട്ടിൽ നടന്നു.ഗോപിയുടെ ആ നടപ്പ് ചെന്ന് നിൽക്കുന്നത് ടൗണിലെ സിനിമാക്കൊട്ടകയിലാണ്. കുട്ടികൾക്ക് അത് നല്ലോണം അറിയാവുന്നതാണ്. അവരെത്രനാളായി ഇത് കാണുന്നതാണ്. ഭാര്യ നൽകുന്ന പണം കൊണ്ട് ആഴ്ചയിലൊരിക്കലേ സിനിമകാണാൻ പറ്റൂ. അതുകൊണ്ട് ചില ദിവസങ്ങളിൽ ഗോപി ചൂണ്ടയിടാൻ ഇറങ്ങും. ചൂണ്ടയിടുന്നത് ഗോപിയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും എപ്പോഴും എപ്പോഴും ഭാര്യയോട് പൈസ ചോദിക്കുന്നതെങ്ങനെയെന്ന് വെച്ചിട്ടാണ്.&lt;br /&gt;ഭാര്യ കായലിൽ നിന്നും വരുന്നതിന് മുന്നേ തിരിച്ച് വരണമെന്നുള്ളതിനാൽ ഗോപി നൂൺഷോയെ കാണാറുള്ളു.സിനിമായ്ക്ക് പോകുമ്പോൾ ഗോപിയുടെ കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രമുണ്ടാവും.മടങ്ങുന്ന വഴിയിൽ ഏതെങ്കിലും കടത്തിണ്ണയിലോ,മരച്ചോട്ടിലോ ഇരുന്ന് ആഹാരവും കഴിക്കും.  തിരിച്ച് തോട്ടുകടവിലെത്തിക്കഴിഞ്ഞാൽ നടപ്പിന്റെ ക്ഷീണം മാറ്റാൻ ആദ്യം കുറുപ്പിന്റെ ചായക്കടയിൽ നിന്നും കടുപ്പത്തിലൊരു കട്ടൻ‌ചായയും രണ്ട്  പരിപ്പ് വടയും കഴിക്കും. അത് ഭാര്യ അനുവദിച്ചിട്ടുള്ളതാണ്. &lt;br /&gt;ഭാര്യ പുല്ലുമായെത്തി കച്ചവടമൊക്കെ കഴിയുമ്പോഴത്തേക്കും നേരം നന്നേ ഇരുട്ടും. അതു വരെ ഗോപിയ്ക്ക് പ്രത്യേകിച്ച് വേറേ പണിയൊന്നുമില്ല. പക്ഷേ ഭാര്യയ്ക്ക് ഒറ്റ നിർബന്ധമേ ഉള്ളു. കച്ചവടമൊക്കെ കഴിഞ്ഞ് പോകാൻ നേരമാവുമ്പോഴത്തേയ്ക്കും ഗോപി അവിടുണ്ടായിരിക്കണം. &lt;br /&gt;&lt;br /&gt;സിനിമാകണ്ട് മടങ്ങി വന്ന ഗോപി കാപ്പികുടിയൊക്കെ കഴിഞ്ഞ് ചീട്ടുകളിക്കാരുടെ കൂടെക്കൂടി. സ്കൂളിൽ നിന്നും മടങ്ങിവന്ന കുട്ടികൾ തോട്ടിറമ്പിലെ മണലിൽ കളിക്കാൻ തുടങ്ങി. ഭാര്യ പുല്ലുമായെത്തി കച്ചവടവും തുടങ്ങി.ഗോപി ചീട്ടുകളിക്കാൻ പോയിരുന്ന് സമയം പോയതറിഞ്ഞില്ല. പുല്ലു കച്ചവടമൊക്കെ  കഴിഞ്ഞ് വീട്ടിൽ പോകാൻ ഭാര്യതയ്യാറായിട്ടും ഗോപി വരുന്ന ലക്ഷണമൊന്നുമില്ല. അവൾ നേരേ ചീട്ടുകളി സ്ഥലത്തേയ്ക്ക്  നടന്നു.  &lt;br /&gt;“അവള് ഭർത്താവും അവൻ ഭാര്യേമാ” പുല്ലുകാരി ഓമന കളിയാക്കി.&lt;br /&gt;“എന്താടീ നെനെക്ക് ചേതം? ഞാനും എന്റെ ഭർത്താവും ഞങ്ങക്ക് ഇഷ്ടമുള്ളപോലെ ജീവിക്കും.” ഭാര്യയുടെ മറുപടികേട്ട് ഓമന ശബ്ദമടക്കി മുഖം താഴ്ത്തി.&lt;br /&gt;ഭാര്യ ജോലി ചെയ്യുന്നു. ഗോപി വീട്ടുകാര്യം നോക്കുന്നു. ആണുങ്ങൾ വീട്ടുജോലിമാത്രം നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ എന്താ കുഴപ്പം? ആകാശമിടിഞ്ഞ് വീഴുമോ? ഗോപിയുടെ ഭാര്യയ്ക്ക് അതൊരു തെറ്റായി ഇന്നേവരെ തോന്നിയിട്ടില്ല. ഗോപിയ്ക്കും അതിലൊരു നാണക്കേടോ അപാ‍കതയോ ഒരിക്കലും തോന്നിയിട്ടില്ല . ഭാര്യ ജോലിചെയ്തു  കൊണ്ടുകൊടുത്താൽ മതി ബാക്കിയെല്ലാം ഗോപിയുടെ ചുമതലയാണ്. പീടികേന്ന് സാധനങ്ങൾ മുതൽ ഭാര്യയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളം വരെ മറപ്പുരയിലെത്തും. പിന്നെന്താ പ്രശ്നം. പരസ്പരം മനസ്സിലാക്കപ്പെടുന്ന രണ്ട് മനസ്സുകൾ തമ്മിലുള്ള സ്നേഹം. അതാണല്ലോ പ്രധാനം.&lt;br /&gt;&lt;br /&gt;ഓമനെയോടുള്ള ദേഷ്യം ഭാര്യ ഗോപിയോടാണ് തീർത്തത്.&lt;br /&gt;“ഇങ്ങനെ കുത്തിയിരുന്നോളും...നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാൻ...നടന്നേ വേഗം വീട്ടിലേയ്ക്ക്...” ഗോപി ഒന്നും പറയാതെ എണീറ്റു.&lt;br /&gt;&lt;br /&gt;ആ സമയത്താണ് ഒറ്റക്കണ്ണൻ രാജ ഇടയ്ക്ക് കയറിയത്.&lt;br /&gt;“നീയിങ്ങനെ വെറും പെൺകോന്തനാകാതടാ ഗോപിയേ...ആണുങ്ങളായാൽ കൊറച്ച് ചൊണേം ശുഷ്കാന്തിയുമൊക്കെ വേണം. അല്ലാണ്ട് പെണ്ണുങ്ങളേം പേടിച്ച് പണിക്കും പോവാണ്ട്...”&lt;br /&gt;“നിങ്ങളിങ്ങനെ വല്ല അലവലാതികളുടെ വാക്കുംകേട്ട് നിക്കാതെന്റെ മനുഷ്യാ...” ഭാര്യ ഗോപിയുടെ കൈയ്ക്ക് പിടിച്ച് വലിച്ചു.&lt;br /&gt;“എടീ നിന്നെ ഞാൻ...” ഒറ്റക്കണ്ണൻ രാജ ചാടിയെണീറ്റു. “അലവലാതിയാണ് പോലും...അലവലാതി നിന്റെ...” ഒറ്റക്കണ്ണൻ രാജയുടെ ഉരുണ്ട ചുമന്ന കണ്ണുകളിൽ നിന്നും തീ പറക്കുകയായിരുന്നു. ഇന്നുവരെ നാട്ടിലെ ഒരുത്തനുംഅയാളുടെ നേർക്കുനേർ നിന്ന് ഉറക്കെയൊന്ന് സംസാരിച്ചിട്ടില്ല. നാടിനെ കിടുകിടെ വിറപ്പിക്കുന്ന ഒന്നാം നമ്പർ ദാദായെയാണ് ഇന്ന് ഒരു പീക്കിരിപ്പെണ്ണ് ‘അലവലാതി’ എന്ന് വിളിച്ചിരിക്കുന്നത്. ഒറ്റക്കണ്ണൻ രാജ നിന്നലറി. സാധാരണഗതിയിൽ രാജ ദേഷ്യപ്പെട്ടുകഴിഞ്ഞാൽ അരയിലെ കത്തിയ്ക്ക് പണിയുണ്ടാകാറുള്ളതാണ്. അത്  അറിയാത്തവരായി ആരുമില്ല. ചീട്ടുകളി സ്ഥലത്ത് ആള് കൂടാൻ തുടങ്ങി. ഭാര്യ പേടിച്ച് ഗോപിയുടെ പുറകിലേയ്ക്ക് മാറി.&lt;br /&gt;&lt;br /&gt;“എന്താടീ നീ പുറകിലോട്ട് മാറണത്. ആ പെണ്ണാച്ചിയുടെ പൊറകിലൊളിച്ചാൽ നിന്നെ ഞാൻ വെറുതേ വിടുമെന്ന് കരുതിയോ?” പിന്നെ രാജ ഗോപിയുടെ നേരേ നോക്കി. “എന്തിനാടാ ഇങ്ങനെ ആണും പെണ്ണുംകെട്ട് കഴിയണത്. ഇതിനേക്കാൾ ഭേദം പോയി ചാകണതാ.”&lt;br /&gt;ഒറ്റക്കണ്ണൻ രാജയുടെ പരിഹാസവും,കൂടിനിൽക്കുന്നവരുടെ കളിയാക്കിയുള്ള നോട്ടവുമൊക്കെ കണ്ടപ്പോൾ ഗോപിയ്ക്ക് സർവ്വനിയന്ത്രണവും വിട്ടുപോയി. പിന്നെയൊന്നും നോക്കിയില്ല. വലതുകൈ കൊണ്ട് ഒറ്റക്കണ്ണൻ രാജയെ പതിരയ്ക്ക് പിടിച്ച് തലയ്ക്ക് മുകളിൽ പൊക്കിയിട്ട് നിലത്തോട്ട് ഒറ്റയിടലായിരുന്നു.കൂടെ ഒറ്റച്ചവിട്ടും. നാട്ടിലെ ഒന്നാം നമ്പർ ദാദയും, എളിയിൽ ഇരുപത്തിനാലുമണിക്കൂർ കത്തിയുമായ് നടക്കുന്നവനുമായ ഒറ്റക്കണ്ണൻ രാജയെയാണ് ഒരു മുയലിനെപിടിച്ചുയർത്തുന്ന ലാഘവത്തോടെ ഗോപി എടുത്ത് നിലത്തടിച്ചത്. പോരേ പൂരം!&lt;br /&gt;&lt;br /&gt;“നടുവൊടിഞ്ഞിട്ടുണ്ടന്നാ തോന്നണത്. അമ്മാതിരി അലക്കല്ലേ അലക്കിയത്.” ആൾക്കൂട്ടത്തിലാരൊക്കെയോ പറയുന്നത് ഗോപി കേട്ടു.&lt;br /&gt;&lt;br /&gt;“എല്ലാർക്കും ഇതൊരു പാഠമായിരിക്കട്ടെ.” ഗോപി ഭാര്യയുടെ കൈയ്ക്ക് പിടിച്ച് വീട്ടിലേയ്ക്ക് നടന്നു. പുറകേ കുട്ടികളും. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കുട്ടികളിലേയ്ക്കും ആ മൗനം പടർന്നു. വഴിയരികിലെ കുറ്റിച്ചെടികളോടുപോലും സംസാരിച്ചോണ്ട് നടക്കുന്ന കുട്ടികളാണ്. ഇന്ന്...ഇന്ന്... ഒരനക്കവുമില്ല ആർക്കും. അന്ന് രാത്രി ആഹാരമൊക്കെ കഴിഞ്ഞ് ഗോപി മുറ്റത്തെ തിണ്ണയിൽ വന്നിരുന്നു. ഭാര്യയും ഗോപിയുടെ അടുക്കൽ വന്നിരുന്നു.&lt;br /&gt;“പിള്ളാരുറങ്ങി.”&lt;br /&gt;“ഞാനൊരുകാര്യം ചോദിക്കട്ടെ?” ഗോപി ഭാര്യയെ തന്നോടടുപ്പിച്ചു.&lt;br /&gt;“എന്താ?”&lt;br /&gt;“നാളെ മുതൽ കായലിൽ ഞാൻ പോകാം.”&lt;br /&gt;ഭാര്യ ഗോപിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി. “എന്താ ഇപ്പോളിങ്ങനെ തോന്നാൻ? ഞാൻ വേലയെടുക്കുന്നതിൽ നാണക്കേട് തോന്നുന്നുണ്ടോ?”&lt;br /&gt;“അല്ല. അതല്ല. ആൾക്കാരോരോന്ന് പറയുമ്പോൾ...” ഗോപിയ്ക്ക് മുഴുമിക്കുവാനായില്ല.&lt;br /&gt;“എന്ത് പറയാൻ? അവരെന്തും പറഞ്ഞോട്ടെ. നമ്മളെന്തിനാ അതൊക്കെ കേക്കണത്. നമ്മടെ ജീവിതത്തിന് ദൈവം സഹായിച്ച് ഒരു കൊഴപ്പോമില്ലല്ലോ ഇതേവരെ.” ഭാര്യ ഗോപിയുടെ മാറിലോട്ട് ചാഞ്ഞു. ഗോപിയുടെ കൈകൾ ഭാര്യയെ വരിഞ്ഞുമുറുക്കി. അപ്പോൾ തള്ളക്കോഴിയുടെ ചിറകിന്നടിയിലിരിക്കുന്ന കോഴിക്കുഞ്ഞിന്റെ സുരക്ഷിതത്വമായിരുന്നു ഭാര്യയുടെ കണ്ണുകളിൽ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-5434015672451127167?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/5434015672451127167/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=5434015672451127167' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5434015672451127167'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5434015672451127167'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2009/08/blog-post.html' title='വീട്ടമ്മ'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-7443377426758649002</id><published>2009-06-29T13:47:00.001+05:30</published><updated>2009-06-29T13:47:45.926+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചായ</title><content type='html'>“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ്‌ വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും.  കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...&lt;br /&gt;കട്ടളയ്ക്ക് പിന്നിൽ ഒളിച്ചുനിന്നിരുന്ന അപ്പുക്കുട്ടനെ ചിറ്റപ്പൻ തടിയൻ സാറിന് പരിചയപ്പെടുത്തി. “ഇത് ചേട്ടന്റെ മോനാ, അപ്പുക്കുട്ടൻ.” തടിയൻ സാർ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. ഏതോ ലോകമഹാത്ഭുതത്തെ കണ്ടതുപോലെ... “എടാ ചെറുക്കാ, നീ വല്ലതുമൊക്കെ കഴിക്കണം.കേട്ടോ. അല്ലങ്കിലിങ്ങനെ ഈർക്കിലായിട്ട് തന്നെയിരിക്കും”. ചിറ്റപ്പൻ ചിരിച്ചു.&lt;br /&gt;“എങ്കിലേ, ഞാനൊരു സൂത്രം കാണിക്കാം.സാറിനു കാണിക്കാമോ?” അപ്പുക്കുട്ടന്റെ സൂത്രം കാണാനായി കുടവയറൻ സാർ തന്റെ വയറൊക്കെയൊന്ന് കുലുക്കി കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. “ആ..കാണീര്..”&lt;br /&gt;അപ്പുക്കുട്ടൻ കാലിന്റെ തള്ള വിരലെടുത്ത് മൂക്കിൽ മുട്ടിച്ചു. “കാണിച്ചേ...ഇതുപോലൊന്ന് കാണിച്ചേ..” കുടവയറൻ സാർ ചിരിച്ചുകൊണ്ടിരുന്നു. “ആള് മിടുക്കനാണല്ലോ. സ്ഥാനത്തിട്ട് തന്നെ കൊട്ടി.” &lt;br /&gt;&lt;br /&gt;&lt;br /&gt;“അപ്പുക്കുട്ടാ, നീയാ കിണറ്റീന്ന് ഒരു ബക്കറ്റ് വെള്ളമിങ്ങ് കോരിയേ.” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. അപ്പുക്കുട്ടൻ അടുക്കളയിലേയ്ക്കോടി.അമ്മ നിന്നു കിതയ്ക്കുന്നു. കൈയിലൊരു പൊതിയും ഗ്ലാസുമുണ്ട്. കടയിൽ പോയിട്ടു വന്നതാണന്നു തോന്നുന്നു. ചുമ്മാതല്ല ചായയുണ്ടാക്കാൻ ഇത്രയും താമസം!&lt;br /&gt;“ചേടത്തീ, ചായ റെഡിയായില്ലേ? സാറ് പോകാനൊരുങ്ങുന്നു.” വാതുക്കൽ നിന്നും വിളി.&lt;br /&gt;“ദാ. വരുന്നു.” നിമിഷങ്ങൾക്കകം ചായ വാതുക്കലെത്തി.&lt;br /&gt;“ജോലി കഴിഞ്ഞ് വരുമ്പോ സാറിനൊരാഗ്രഹം നമ്മുടെ വീടൊന്ന് കാണണമെന്ന്.”&lt;br /&gt;“അത് ശരിയാ ഒരുമിച്ച് ജോലി ചെയ്യുന്നവരാകുമ്പോ വീടൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ.”&lt;br /&gt;കുടവയറൻ സാറ് യാത്ര പറഞ്ഞിറങ്ങി. ചിറ്റപ്പൻ ചിറ്റപ്പന്റെ വീട്ടിലേയ്ക്കും പോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;“എന്താ അമ്മേ ചിറ്റപ്പൻ ആ സാറിനെ പടിഞ്ഞാറ് വീട്ടിൽ കൊണ്ടുപോകാഞ്ഞേ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് അമ്മ ഉത്തരം നൽകിയില്ല. “നീ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക്. ചിറ്റപ്പനെ പോലെ നല്ല ജോലി കിട്ടണമെന്നുണ്ടങ്കിൽ..”&lt;br /&gt;“അതേ ഞാമ്പറയാം. ചിറ്റപ്പന്റെ വീടേ ഓലകെട്ടിയതാ, തറയുമില്ല. ചാണകോം മെഴുകീട്ടില്ല. ഇന്നാള് ഞാനിരുന്നപ്പോ എന്റെ നിക്കറിന്റകത്ത് വരെ മണ്ണ് കേറിയല്ലോ. ആ മണ്ണീ നെറയേ ചെള്ളുമുണ്ടാരുന്നു.” സേതുവാണ്.&lt;br /&gt;&lt;br /&gt;“പെണ്ണിനറിയാമ്പാടില്ലാത്ത കാര്യമില്ല.അവനേ നിന്നെയൊക്കെ പോലെ ഭാഗ്യം ചെയ്തവനല്ല. നിനക്കൊക്കെ ലോണെടുത്ത് കെട്ടിയതാണേലും ഇഷ്ടിക കെട്ടിയ വീടുണ്ടല്ലോ. അവൻ പഠിച്ച് ജോലീം കിട്ടി,ഇനി വീടും കെട്ടും നോക്കിക്കോ.” അമ്മയ്ക് സേതുവിന്റെ വർത്തമാനം ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;അത്താഴം കഴിക്കാനിരുന്നപ്പോൾ സേതു വള്ളിപുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ അച്ഛനോട് പറയുന്നുണ്ടായിരുന്നു. വയറും മനസ്സും നിറഞ്ഞ സംതൃപ്തിയിൽ അവൾ പഴയൊരു കൈലിമുണ്ടെടുത്ത് പുതച്ചുകൊണ്ട് പായയിൽ തേരട്ടയെ പോലെ ചുരുണ്ടുകൂടി.&lt;br /&gt;ആഹാരമെല്ലാം  കഴിച്ച് കഴിഞ്ഞ് കട്ടിലിലിൽ വന്നിരുന്ന  അച്ഛനോട് അമ്മ പറയുന്നത് കേട്ടു. “പിന്നേ, അനിയനോട് പറയണം വലിയവലിയ ആൾക്കാരുമായി വീട്ടിൽ വന്ന് കഴിഞ്ഞ് ‘ചായയെടുത്തോ ചേടത്തീ’ എന്ന് പറയുന്നതിന് മുന്നേ ഉള്ളിൽ വന്ന് ഇവിടെ വല്ലതുമുണ്ടോയെന്ന് അന്വേഷിക്കണമെന്ന്...ഒരുനുള്ള് തേയിലപോലുമില്ലാരുന്നിവിടെ...കടക്കാരൻ രവി കടം കൂടി തന്നില്ലാരുന്നേൽ എന്തുചെയ്തേനെ...നാണം കെട്ടുപോയേനേ...അല്പനേരമാണങ്കീ കൂടി മനുഷേനങ്ങ് ആധി പിടിച്ചുപോയി.”&lt;br /&gt;&lt;br /&gt;“ഒരുപക്ഷേ അവൻ വിചാരിച്ചുകാണുമെടീ, പടിഞ്ഞാറ്  അവന്റെ വീട്ടിൽ ചെല്ലുന്നതിനേക്കാൾ നല്ലത് ഇവിടെ ഉണ്ടാകാൻ സാധ്യതയുള്ള  ചെറിയ നാണക്കേട് തന്നെയായിരിക്കും നല്ലതെന്ന്.”&lt;br /&gt;&lt;br /&gt; “ഇപ്പക്കേട്ട. ഞാമ്പറഞ്ഞതാ കാര്യം.” സേതുവിന്റെ തല പുതപ്പിനിടയിൽ കൂടി പുറത്തേയ്ക്കുവന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-7443377426758649002?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/7443377426758649002/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=7443377426758649002' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/7443377426758649002'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/7443377426758649002'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2009/06/blog-post_3406.html' title='ചായ'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-5400953657859556352</id><published>2009-06-01T10:00:00.001+05:30</published><updated>2009-06-01T11:53:08.464+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>സുഹൃത്തിന്റെ വെക്കേഷനും എന്റെ സെർവറും.</title><content type='html'>സെർവർ സെർവർ എന്ന് കേട്ടിട്ടുണ്ടങ്കിലും ആ സംഭവം ഒന്ന് നേരിൽ കാണാനിതുവരെ കഴിഞ്ഞിട്ടില്ല. വളരെ നാളുകളായി മനസ്സിലിട്ട് ഓമനിച്ചിരിക്കുന്ന സെർവർ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുന്നു എന്ന ഞടുക്കുന്ന സത്യം അറിഞ്ഞത് കുറച്ചുവർഷങ്ങൾക്ക് മുൻ‌പാണ്. കുറച്ചുവർഷങ്ങൾ എന്ന് പറഞ്ഞാൽ അധികനാളൊന്നുമായിട്ടില്ല. ഒരു രണ്ട് വർഷം. കൂടിപ്പോയാൽ മൂന്ന് വർഷം.&lt;br /&gt;വർഷങ്ങൾക്ക് മുൻപുള്ള ആ സുദിനത്തിലാണ് കുറച്ച് ബ്ലോഗ് പുലികൾ എന്റെ വീട്ടിൽ ഒത്തുകൂടിയത്. നാട്,വീട്,കാട്,ബ്ലോഗ് തുടങ്ങി ഒരു നൂറുകൂട്ടം കാര്യം ചർച്ച ചെയ്ത് കൊണ്ടിരുന്നതിനിടയ്ക്കാണ് ആരോ ഒരാൾ എന്റെ മോഹ സഫല്യത്തിനുതകുന്ന വിഷയമെടുത്തിട്ടത്. അതേ സെർവർ എന്ന മഹാത്ഭുതം! പോൾ ചേട്ടന്റെ വീട്ടിൽ സെർവറിൽ തട്ടാതെ നടക്കാൻ പറ്റില്ലത്രേ! പോരേ പൂരം. രോഗി ഇച്ഛിച്ചതും ബ്ലോഗർ കല്പിച്ചതും സെർവർ.&lt;br /&gt;എത്രയും പെട്ടെന്ന് തന്നെ പോൾ ചേട്ടന്റെ വീട്ടിലേയ്ക്ക് പോകണം. സെർവർ കാണണം. ഉറച്ച തീരുമാനമെടുത്തു. പാറ പോലെ ഉറച്ച തീരുമാ‍നം. പക്ഷേ തീരുമാനം ജൂബിലി ഹിത്സിലെ പാറപോലെ ഉറച്ചുതന്നെ നിന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും എനിക്ക് പോൾ ചേട്ടന്റെ വീട്ടിൽ പോകാൻ പറ്റിയില്ല.ചക്കി അടുക്കുമ്പോൾ ചങ്കരൻ അടുക്കില്ല എന്നതുപോലെയായി കാര്യങ്ങൾ!&lt;br /&gt;&lt;br /&gt;കാലം മനുഷ്യന്റെ ആഗ്രഹങ്ങളെ മറവിയുടെ കയങ്ങളിലേയ്ക്ക് തള്ളിയിടും. എന്റെ സെർവർ സ്വപ്നവും  എവിടെയൊക്കെയോ മുങ്ങിപ്പോയി. എന്റെ മുങ്ങിയ സ്വപ്നവും പൊക്കിയെടുത്തുകൊണ്ടായിരുന്നു രണ്ടാഴ്ച മുൻ‌പ് ജയേഷ് എത്തിയത്. നമ്മുടെ&lt;a href="http://jayeshnovel.blogspot.com/"&gt; ബ്ലോഗർ ജയേഷ്.&lt;/a&gt;  അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരത്തിന്റെ ഒരു കോപ്പി തന്നു. മായക്കടൽ. മനോഹരമായൊരു പുസ്തകം.  പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന രചനകൾ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുസ്തകം.&lt;br /&gt;&lt;br /&gt;ജയേഷിന്റെ കൂടെ പോൾ ചേട്ടനും എത്താമെന്നേറ്റിരുന്നതാണ്. സമയമേറെ ആയിട്ടും കാണാനില്ല. എന്തുപറ്റി? വിളിച്ചുനോക്കി. പ്രശ്നമുണ്ട്. ഇന്നിനി വരാൻ പറ്റില്ല. സെർവർ പണിമുടക്കിയത്രേ! &lt;br /&gt;എത്രയോ കാലമായി മറന്നുകിടന്നിരുന്ന സംഭവം! സെർവർ എന്ന മഹാത്ഭുതം! ദാ വീണ്ടും എന്റെ തലയ്ക്കകത്തേയ്ക്ക് ഇരച്ചുകയറുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം?&lt;br /&gt;“സാരമില്ല പോള് ചേട്ടാ. അടുത്ത ഞായറാഴ്ച ഞാനങ്ങോട്ട് വന്നേക്കാം.” സെർവർ കാണണമെന്ന ആഗ്രഹം മാത്രം പുറത്ത് കാണിച്ചില്ല. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സെർവർ അറിയാത്തൊരു ബുദ്ദൂസ് ജീവിച്ചിരിക്കുന്നു എന്ന് നാലാളറിഞ്ഞാൽ നാണക്കേടല്ലേ? അതുകൊണ്ട് ഞാൻ മിണ്ടിയില്ല. തികച്ചും സൗഹൃദപരമായ ഒരു സന്ദർശനം. അതു മാത്രമേ ഉള്ളൂ എന്റെ സന്ദർശന ലക്ഷ്യം!&lt;br /&gt;&lt;br /&gt;ശനിയാഴ്ച ആയപ്പോഴേയ്ക്കും എനിക്കൊരു ഫോൺ കാൾ വന്നു. എന്റെയൊരു സുഹൃത്തിന്റേതാണ്.&lt;br /&gt;“ടേ, നാളെ എന്തെങ്കിലൊമൊക്കെ പരിപാടി ഒപ്പിച്ചോളൂ. എന്റെ പെണ്ണുമ്പിള്ള വന്നിട്ടുണ്ട്. നമ്മുക്ക് ഒരു ഫാമിലി ടൂറങ്ങ് സംഘടിപ്പിച്ചേക്കാം.പോകേണ്ട സ്ഥലമൊക്കെ തീരുമാനിച്ചിട്ട് എന്നെ വിളിച്ച് പറഞ്ഞാൽ മതി.” സുഹൃത്തിന്റെ സംസാരം കേട്ടിട്ട്  ഞാൻ ഹൈദ്രാബാദിന്റെ ഭൂമിശാസ്ത്രം അരച്ചുകലക്കികുടിച്ചവനാണന്ന് എനിക്ക് പോലും തോന്നിപ്പോയി. (പാവം സുഹൃത്ത്! പണ്ട് &lt;a href="http://hyderabadkalapila.blogspot.com/2007/05/blog-post_30.html"&gt;ഞാൻ ആഷയെ ചാർമിനാർ കാണിക്കാൻ കൊണ്ടുപോയ കഥ&lt;/a&gt; ഇദ്ദേഹത്തോട് പറഞ്ഞിട്ടില്ലന്ന് തോന്നുന്നു.)&lt;br /&gt;&lt;br /&gt;നാട്ടിൽ പഠിക്കാൻ പോയ ഭാര്യ വെക്കേഷന് വന്നതിന്റെ സന്തോഷമാണ് സുഹൃത്തിന്! നമ്മളായിട്ട് അത് നശിപ്പിക്കാൻ പാടുണ്ടോ? ഇല്ല. ഒരിക്കലുമില്ല. &lt;br /&gt;കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെയുള്ളപ്പോൾ സ്ഥലം കണ്ടുപിടിക്കാനാണോ പ്രയാസം.  ഓഷൻ പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു. സെർവർ മോഹം മടക്കി നാലാക്കി മനസ്സിന്റെ കോണിൽ ഒതുക്കി വെച്ചു.വിദഗ്ദാഭിപ്രായത്തിന് ഫ്ലിക്കറിലെ ആഷയുടെ ഒരു കൂട്ടുകാരിയെ വിളിച്ചു ചോദിച്ചു.&lt;br /&gt;“ഛേ... നിങ്ങളെന്ത് മണ്ടത്തരമാണീക്കാണിക്കുന്നത്? ആരെങ്കിലും ഇപ്പോ ഓഷൻ പാർക്കിൽ പോകുമോ? വേനൽക്കാലത്ത് ഭയങ്കര തെരക്കായിരിക്കും  അവിടെ.  വെള്ളം കാണാതെ കെടക്കുന്ന ഹൈദ്രാബാദീസെല്ലാം അവിടെ കാണും. കന്ന് കയം കാണുന്നത് പോലെയാ ഇവിടുത്തുകാർ. വെള്ളമെല്ലാം കലക്കിമറിച്ചിട്ടുണ്ടാവും. പ്രഗതി റിസോർട്ടാവും നിങ്ങക്ക് പറ്റിയ സ്ഥലമെന്ന് എനിക്ക് തോന്നുന്നു.”&lt;br /&gt;&lt;br /&gt;“പ്രഗതി റിസോർട്ടാ? അവിടെന്താ ഉള്ളത്?”&lt;br /&gt;&lt;br /&gt;“ഇവിടുന്ന് 10-45 കി.മീ. ഉണ്ട്. നല്ല പുൽത്തകിടി ഉണ്ട്. സ്വസ്ഥമായി ഇരുന്ന് സംസാരിക്കാവുന്ന പകൃതി രമണീയമായ അന്തരീക്ഷം.സിറ്റിയിൽ നിന്നെല്ലാം അകന്ന് ശുദ്ധവായു ശ്വസിക്കാം.”&lt;br /&gt;പുൽത്തകിടിയിലിരിക്കാനാണങ്കിൽ നെക്ലസ് റോഡിലോട്ട് പോയാൽ പോരേ എന്നൊരു സംശയമുണ്ടായിരുന്നു.&lt;br /&gt;പക്ഷേ തിരോന്തരം കാരിയുടെ വാക്കിനെ മുഖതാവിലെടുത്തോണ്ട് പ്രഗതി റിസോർട്ടിലോട്ട് വണ്ടി തിരിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്.&lt;br /&gt;തുണിക്കടയിൽ കേറി സാരിവാങ്ങാനെത്തുന്ന പെണ്ണുങ്ങളോട് സെയിത്സ്മാന്മാർ കാണിക്കുന്ന അതേ ടെക്നിക്ക് തിരോന്തരംകാരിയും കാണിച്ചിരുന്നു.അടുക്കി അടുക്കി വച്ചിരിക്കുന്ന സാരികൾ മൊത്തമെടുത്തിട്ടാലും ഇഷ്ടപ്പെടാതിരിക്കുന്ന കസ്റ്റമറിന്റെ വീണ്ടും വീണ്ടുമുള്ള ആവശ്യത്തിനൊടുവിൽ സെയിത്സ്മാൻ പറഞ്ഞുകളയും. “മാഡം അതൊന്നും നിങ്ങക്ക് താങ്ങാൻ പറ്റുന്ന വിലയുടേതല്ല. വല്ല്യ വെലയാ.”&lt;br /&gt;പിന്നെ സാരി എപ്പോൾ സഞ്ചിയിലായെന്ന് ചോദിച്ചാൽ മതി.&lt;br /&gt;&lt;br /&gt;തിരോന്തരംകാരിയും ഏകദേശം അതേപോലെ തന്നെ പറഞ്ഞുകളഞ്ഞു.&lt;br /&gt;“എനിക്ക് തോന്നുന്നത് നിങ്ങൾക്ക് പോകാൻ പറ്റുന്ന ബെസ്റ്റ് സ്ഥലം അതാണന്നാ... സിറ്റിയിലെ നല്ല നല്ല ആൾക്കാർ വരുന്ന സ്ഥലമാ.” &lt;br /&gt;‘തിരോന്തരംകാരീ കീ ജയ്’. നമ്മളേയും... ഹൊ ..എനിക്ക് വയ്യ.&lt;br /&gt; പോട്ടെ വണ്ടി പ്രഗതി റിസോർട്ടിലേയ്ക്ക്...&lt;br /&gt;&lt;br /&gt;പ്രശാന്ത സുന്ദരമായ ആ ഭൂമികയും തേടി സുഹൃത്തിന്റെ വണ്ടി പാഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മനോഹാരിത പച്ചപ്പിന് വഴിമാറി. കുട്ടനാട്ടിലെ പാടങ്ങളുടെ നടുക്കുകൂടെ കിടക്കുന്ന നെടുനീളൻ റോഡുപോലെ...ഒറ്റമനുഷ്യ ജീവിയെ കാണാനില്ല വഴിയിൽ. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം റിസോർട്ടുകാർ വഴിനീളെ ബോർഡുകൾ വെച്ചിട്ടുണ്ട്. ഓരോ ബോർഡുകളും കിലോമീറ്ററുകളുടെ എണ്ണം കുറച്ചു കുറച്ച് അവസാനം വണ്ടിനിന്നു. ഈ കാട്ടുപ്രദേശത്തും ഭീകരന്മാർ വരുമോ എന്നൊരു സംശയം തോന്നി സെക്യൂരിറ്റി പരിശോധന കണ്ടപ്പോൾ. “വണ്ടി കാണാതെ ഒരു വണ്ടി കണ്ടപ്പോഴുള്ള സന്തോഷമായിരിക്കും ഇവന്മാർക്ക്.” സുഹൃത്തിന്റെ നിഗമനം തെറ്റിപ്പോയെന്ന് അകത്തോട്ട് കേറിയപ്പോൾ മനസ്സിലായി. നൂറുകണക്കിന് വണ്ടികൾ! സമാധാനമായി. ഇവിടേയും മനുഷ്യവാസമുണ്ട്. മാവും,സപ്പോട്ടയും,പേരയുമൊക്കെയുള്ള ഒരു വലിയ പാർക്കിങ്ങ് ഏരിയ. വണ്ടി ഒരു സപ്പോട്ട മരത്തിന്റെ താഴെ പാർക്ക് ചെയ്തു.&lt;br /&gt;&lt;br /&gt;തിരോന്തരംകാരിയെ മനസ്സാസ്തുതിച്ചുകൊണ്ട് നാൽ‌വർ സംഘം അകത്തേയ്ക്ക് കുതിച്ചു. പെണ്ണുങ്ങൾ രണ്ടുപേരും വാതുക്കലെ ടാങ്കിൽ തത്തിക്കളിക്കുന്ന മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് അവിടെ തന്നെ നിന്നുകളഞ്ഞു. വാതുക്കൽ വളച്ചുകെട്ടിവെച്ചിരിക്കുന്ന മെറ്റൽഡിറ്റക്ടറിന്നടിയിലൂടെ അകത്തോട്ട് കടക്കാൻ ശ്രമിക്കുന്നതിന്നിടെ നല്ല കടും കളർ ഉടുപ്പിട്ട ഒരു ചേട്ടൻ ഓടി വന്നു.&lt;br /&gt;“സാർ ടിക്കറ്റെവിടെ?”&lt;br /&gt;“എന്ത്? ടിക്കറ്റോ? സുഹൃത്ത് എന്നെ നോക്കി.&lt;br /&gt;എല്ലാം ഇപ്പം ശരിയാക്കാം എന്ന മട്ടിൽ ഞാൻ സുഹൃത്തിനേയും നോക്കി.&lt;br /&gt;“ടിക്കറ്റെവിടെ കിട്ടും?” കളറുടുപ്പിട്ട ചേട്ടൻ ഒരു മുറിയിലേയ്ക്ക് കൈ ചൂണ്ടി.&lt;br /&gt;പെണ്ണുങ്ങളപ്പോഴും മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.&lt;br /&gt;“നാല് ടിക്കറ്റ്.” സുഹൃത്തിന് സമയം കളയാൻ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പെട്ടെന്നെട്...പെട്ടെന്നെട്... എന്ന മട്ടിലായിരുന്നു പുള്ളിയുടെ നിപ്പ്.&lt;br /&gt;“സാർ പെർ ഹെഡ് ഒൺലി എൻ‌ട്രി ടിക്കറ്റ് 600 രൂപ. എടുക്കട്ടെ.” ഇത് അജണ്ടയിലില്ലാത്ത സംഗതിയാണന്ന മട്ടിൽ സുഹൃത്ത്.&lt;br /&gt;“അല്ല.കുറഞ്ഞ ടിക്കറ്റൊന്നുമില്ലേ?” ഞാൻ&lt;br /&gt;“ഇതെന്താ സാർ സിനിമാ തീയേറ്ററാ?” വരയൻ ഷർട്ടിട്ട റിസപ്ഷനിസ്റ്റ് ആളത്ര ശരിയല്ല. അവനെ കണ്ടപ്പോഴേ എനിക്കൊരു വശപ്പിശക് തോന്നിയതാ. ഞാൻ പുറകോട്ട് മാറി.&lt;br /&gt;“600 രൂപയിൽ ലഞ്ച് ഇൻ‌ക്ലൂഡിങ്ങാണ് സാർ.”&lt;br /&gt;“ലഞ്ച് വേണ്ടങ്കിലോ?” ഞാൻ&lt;br /&gt;“വേണ്ടങ്കിലും 600.” ഇവനേത് ഭൂഖണ്ഡത്തീന്ന് വന്നവനാണന്ന മട്ടിലാ അവന്റൊരു നോട്ടം.&lt;br /&gt;“ഇവനാള് ശരിയല്ല. ഇങ്ങ് പോര്.” ഞാൻ സുഹൃത്തിന്റെ കൈ പിടിച്ചു വലിച്ചു. പുൽത്തകിടിയിൽ പോയിരിക്കാൻ 600 രൂപ! ലഞ്ചും ഫ്രീയത്രേ! നെക്ലസ് റോഡിൽ ഹുസൈൻ സാഗറിന്റെ ഭംഗിയും കണ്ടിരിക്കുന്നതിന് ഒരുത്തനും ഒരു പൈസായും കൊടുക്കേണ്ട. ആ ദുർഗന്ധം അല്പം സഹിച്ചാൽ മതി.&lt;br /&gt;മനസ്സിലിരിപ്പ് പുറത്ത് കാണിക്കാതെ പെണ്ണുങ്ങളോട് കാര്യം പറഞ്ഞു. ആളൊന്നുക്ക് 600 രൂപയ്ക്ക് അകത്ത് കയറണോ?&lt;br /&gt;“വേണ്ട.” ഹൊ.സമാധാനമായി. “നിങ്ങക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട. വേഗം സ്ഥലം കാലിയാക്കാം.”&lt;br /&gt;&lt;br /&gt; തിരോന്തരം കാരിയെ വിളിച്ച് കാര്യങ്ങളറിയിച്ചു. നൂറു രൂപ ടിക്കറ്റായിരുന്നത്രേ പണ്ട്. ഫുഡ് വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? സ്വിമ്മിങ്ങ് പൂൾ വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? തുടങ്ങി കുറേ ഉപദേശങ്ങളും.&lt;br /&gt;“ഛേ, വല്ല്യ വല്ല്യ ആൾക്കാർ വരുന്ന സ്ഥലത്ത് ഇത്തരം വിലപേശൽ ശരിയാണോ? അതിന്റെയൊന്നും കാര്യമില്ല.” ഞാൻ ഡീസന്റായി.&lt;br /&gt;&lt;br /&gt;പുറത്തേക്കിറങ്ങിയപ്പോൾ ഇടത്തേവശത്തുള്ള മാഞ്ചുവട്ടിൽ ഒരാൾക്കൂട്ടം. എന്താ സംഗതി? വല്ല കിലുക്കിക്കുത്തുമാണോ? ഒന്നു നോക്കിക്കളയാം. അങ്ങോട്ടേക്ക് നീങ്ങി. മാങ്ങാക്കച്ചവടമാണ്. മാമ്പഴം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. കിലോയ്ക്ക് 15 രൂപ മാത്രം. എന്റെ കണ്ണുപുറത്തേയ്ക്ക് തള്ളിവന്നു. ജൂബിലി ഹിത്സിലെ സൂപ്പർ മാർക്കറ്റിൽ രാവിലെ കണ്ട 68 രൂപ 90 പൈസയുടെ അതേ മാങ്ങ! ഏതായാലും ഒരുവഴിയായി. കിടക്കട്ടെ കുറച്ചു മാമ്പഴം കൂടി. നാലുപേർക്ക് നാലു കിലോ മാങ്ങ വാങ്ങി.ഒറ്റക്കച്ചവടത്തിൽ ലാഭം 200രൂപയ്ക്ക് മുകളിൽ! പോരുന്ന വഴിക്കൊക്കെ മാന്തോട്ടങ്ങൾ ഒത്തിരിയുണ്ട്. അതിന്റെ മുന്നിലെല്ലാം സ്റ്റാളുകളുമുണ്ടായിരുന്നു. ഇത്രയും ലാഭമുള്ള പരിപാടിയാണന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് കുറേ മാങ്ങയുമായേ തിരിച്ചുപോക്കുള്ളു എന്നുറപ്പിച്ചു. തിരികെ വണ്ടി കിടക്കുന്ന സപ്പോട്ട മരത്തിന്റെ താഴെ എത്തിയപ്പോൾ അറിയാതൊന്ന് മുകളിലേയ്ക്ക് നോക്കിപ്പോയി. നല്ല വിളഞ്ഞ് പഴുത്ത് കിടക്കുന്ന സപ്പോട്ടകൾ! ചുറ്റുമൊന്ന് നോക്കി. സെക്യൂരിക്കാർ എങ്ങുമില്ല. ഏതായാലും ഒരുവഴിക്ക് വന്നതല്ലേ,  ഒരോർമ്മയ്ക്കായി രണ്ട് മൂന്ന് സപ്പോട്ടകൾ പറിച്ച് സഞ്ചിയിലാക്കി സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മൊത്തം വണ്ടിയിലായത് പതിമൂന്നര കിലോ മാങ്ങ. സുഹൃത്ത് കണക്ക് കൂട്ടി.  ഹൈദ്രാബാദ് കമ്പോളവിലയുമായ് നോക്കുമ്പോൾ മൊത്തം ലാഭം 500 രൂപ കഴിയും!&lt;br /&gt;“പെട്രോളില്ലാതെ വണ്ടി ഓടിയിരുന്നേൽ ലാഭം ഇനിയും കൂടുമായിരുന്നു.” സുഹൃത്തിന്റെ ഭാര്യപറഞ്ഞത് ആഷ കേട്ടില്ലന്ന് തോന്നുന്നു. മാങ്ങാക്കച്ചവടക്കാരൻ ചേട്ടനെ മാഞ്ചുവട്ടിൽ നിർത്തി പോസുചെയ്യിച്ചെടുത്ത പടങ്ങളൊന്നും ശരിയായില്ലാന്നായിരുന്നു അവളുടെ പരാതി. ലൈറ്റിങ്ങ് ശരിയല്ലത്രേ!&lt;br /&gt;“അടുത്ത വെക്കേഷനാവട്ടെ.” സുഹൃത്ത് ഭാര്യയുടെ അടുത്ത അവധിക്കായി ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങി.&lt;br /&gt;ഞാനപ്പോൾ എന്റെ നഷ്ടമാകുന്ന സെർവർ സ്വപ്നവും കണ്ടുകൊണ്ട് കിടക്കുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-5400953657859556352?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/5400953657859556352/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=5400953657859556352' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5400953657859556352'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5400953657859556352'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2009/06/blog-post.html' title='സുഹൃത്തിന്റെ വെക്കേഷനും എന്റെ സെർവറും.'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-1513325254261070097</id><published>2009-03-01T13:42:00.004+05:30</published><updated>2009-08-15T22:48:51.078+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വെളിച്ചപ്പാട്</title><content type='html'>അത്ഭുതം!&lt;br /&gt;അത്ഭുതം സംഭവിച്ചത് കൈമൾക്കാണ്. കൈമൾ പറമ്പിൽ കിളച്ചുകൊണ്ട് നിന്നപ്പോഴാണ് അത്ഭുതം സംഭവിച്ചത്. കൈമൾ എന്തിനാണ് പറമ്പിൽ കിളയ്ക്കാൻ പോയത് എന്ന് ചോദിക്കരുത്. അതിനുത്തരമില്ല.കൈമൾക്ക് കിളക്കേണ്ടതിന്റെയും വിതയ്ക്കേണ്ടതിന്റേയും ആവശ്യമില്ല.മോഷണം നടത്തി ജീവിച്ചിരുന്നവൻ എന്തിന് ശരീരം അനങ്ങി പണിയെടുക്കണം!!&lt;br /&gt;‘മോഷണവും ഒരു തൊഴിലല്ലേ? അതിനും ശരീരാദ്ധ്വാനം ആവശ്യമില്ലേ? സർവ്വോപരി ഇത്രയും ഏടാകൂടം പിടിച്ച പണി വേറെയുണ്ടോ?’ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. ഉണ്ടായിക്കോട്ടെ. പക്ഷേ അവരെല്ലാം കൈമൾക്ക് കൂട്ട് നിൽക്കുന്നവരാണന്നേ പറയാൻ പറ്റുള്ളു. കള്ളന് കൂട്ടുനിൽക്കുന്നവർ! കൈമൾ കള്ളനാണന്ന് എല്ലാവർക്കും അറിയാം. കൈമൾ എങ്ങനെ കള്ളനായി എന്നാർക്കുമറിയില്ല. എന്തായാലും ജനിച്ചപ്പോഴേ കള്ളനല്ലായിരുന്നു എന്നത് സുനിശ്ചിതം! കാരണം. കൈമൾക്ക് കള്ളനാകേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്നുള്ളത് തന്നെ. എന്തുകൊണ്ട് കൈമൾക്ക് കള്ളനാകേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്ന് ചോദിച്ചാൽ കൈമൾ നല്ലൊരു കുടും‌ബത്തിലെ അംഗമായിരുന്നതിനാലാണ് എന്ന് ഉത്തരം. നല്ല കുടും‌ബത്തിലെ അംഗത്തിന് കള്ളനാകാൻ പാടില്ലേ എന്ന് ചോദിച്ചാൽ പിന്നേം കുഴങ്ങും. എന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്? എന്തിനാ ആവശ്യമില്ലാത്ത ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ച് സമയം പാഴാക്കുന്നത്? കൈമൾ കള്ളനാണ്. ഒരുതരം. രണ്ടുതരം.മൂന്നുതരം. കള്ളനെ കൈയോടെ പിടിച്ചിട്ടുള്ളതുമാണ്. കള്ളനെ എങ്ങനെ പിടിച്ചു എന്ന് ചോദിച്ചാൽ അതൊരു കഥയാണ്. കള്ളനെ ആരു പിടിച്ചു എന്ന് ചോദിച്ചാൽ അതൊരു രസകരമായ സംഗതിയാണ്.&lt;br /&gt;&lt;br /&gt;കള്ളന്റെ ശല്യം സഹിക്കാതെ നാട്ടുകാർ നെട്ടോട്ടമോടുന്ന കാലം! കള്ളൻ എന്തും മോഷ്ടിക്കും. ഇന്നതേ മോഷ്ടിക്കൂ എന്നുള്ള വലിയഭാവമൊന്നും കള്ളനില്ല. കൈയിൽ കിട്ടുന്ന എന്തും കള്ളൻ മോഷ്ടിക്കും. സോപ്പ്,ചീപ്പ്, കണ്ണാടി,കലം,വട്ടി,ചട്ടി തുടങ്ങി അടിവസ്ത്രങ്ങൾ വരെ കള്ളൻ മോഷ്ടിക്കും. കള്ളൻ എവിടുന്നാണ്...എപ്പോഴാണ്...എന്താണ് മോഷ്ടിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. ഓരോരുത്തരും അവരവരുടെ ബുദ്ധിയ്ക്ക് അനുസൃതമായ രീതിയിൽ ഓരോരോ കുരുക്കുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു കള്ളനെ പിടിക്കാൻ. പക്ഷേ കുരുത്തംകെട്ട കള്ളനെ മാത്രം കിട്ടിയില്ല.&lt;br /&gt;&lt;br /&gt;പനമ്പ് കുത്തിമറച്ച വീടിന്റെ ഓലകൊണ്ടുള്ള വാതിലിലാണ് കള്ളനെ പിടിക്കാൻ അമ്മ പദ്ധതി ആസൂത്രണം ചെയ്തത്. തികച്ചും ബുദ്ധിപരമായ ഒരു രീതി എന്നാണ് അമ്മ അതിനെ വിശേഷിപ്പിച്ചത്! പോഷത്തരം എന്ന് അച്ഛനും! വാതില് കയറിട്ട് കെട്ടാതെ അമ്മ അതിന്റെ പുറകിൽ ഉലക്ക ചാരി വെച്ചു. ഉലക്കയ്ക്ക് പുറകിൽ അലൂമിനിയവും ചെമ്പ് കലങ്ങളും നിരത്തി വെച്ചു. സംഗതി വളരെ എളുപ്പം! കള്ളൻ വരുന്നു. കതകിൽ പിടിക്കുന്നു. ഉലക്ക മറിയുന്നു. പാത്രങ്ങളുടെ പുറത്ത് വീഴുന്നു. ശബ്ദം കേട്ട് അമ്മയും അച്ഛനും എണീക്കുന്നു. കള്ളനെ പിടിക്കുന്നു. അങ്ങനെ നാട്ടുകാരുടെ അഭിമാനപാത്രമായി അമ്മ മാറുന്നു. അമ്മയുടെ ചിന്ത ഇങ്ങനെയൊക്കെ ആയപ്പോൾ അച്ഛൻ പറഞ്ഞത് കള്ളന് പണി എളുപ്പമായെന്നാണ്! ഇനി പാത്രങ്ങൾക്ക് വേണ്ടി തെരഞ്ഞ് നടക്കേണ്ടല്ലോ!!!!! നെരത്തിവെച്ചിരിക്കുകയല്ലേ എല്ലാം. പക്ഷേ അമ്മയുടെ കെണിയിൽ വീഴാൻ കള്ളൻ വന്നില്ല. അതിനർത്ഥം കള്ളൻ പണി നിർത്തി എന്നല്ല. കള്ളൻ മറ്റു വീടുകളിൽ കയറിക്കൊണ്ടിരുന്നു. ഓരോ ദിവസവും പുലരുന്നത് പുത്തൻ മോഷണവിശേഷങ്ങളുമായിട്ടായിരുന്നു.&lt;br /&gt;&lt;br /&gt;കള്ളനെ പിടിക്കാൻ ഉരല് പൊക്കി ജിമ്മടിക്കുന്ന പുക്കരന്റെ നേതൃത്വത്തിൽ സേന രൂപം കൊണ്ടു. അവർ രാത്രികാലങ്ങളിൽ നാടിന്റെ പല ഭാഗങ്ങളിലായി റോന്തുചുറ്റിക്കൊണ്ടിരുന്നു. പുക്കരന് കൂടുതൽ കരുത്ത് നൽകാൻ ദിവസവും രാവിലെ അമ്മ മുളപ്പിച്ച കടല നൽകിപ്പോന്നു.പക്ഷേ കടല തീർന്നതല്ലാതെ കള്ളൻ മാത്രം വലയിൽ വീണില്ല.“കള്ളനെ പിടിക്കാനെന്ന പേരിൽ പുളിഞ്ചോട്ടിലിരുന്ന് ചീട്ട് കളിക്കയല്ലേ അവന്മാരുടെ പണി. കള്ളനെ എങ്ങനെ കിട്ടാനാ?” അമ്മ &lt;a href="http://satheeskm.blogspot.com/2006/12/blog-post_13.html"&gt;മാഞ്ചുവട്ടിലിരുന്ന് &lt;/a&gt;പറയുന്നത് കേട്ടു.&lt;br /&gt;&lt;br /&gt;കള്ളനെ പിടിക്കാൻ അമ്മയെ പോലെ ബുദ്ധിമതികൾ പലപല പദ്ധതികളും ആവിഷ്ക്കരിച്ചുപോന്നു. പുക്കരനെ പോലെയുള്ള കരുത്തന്മാർ അതിന് പിൻ‌ബലവും നൽകി. പക്ഷേ കള്ളൻ അതിലൊന്നും വീണില്ല. കള്ളൻ വീണത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.&lt;br /&gt;&lt;br /&gt;രാത്രിയിൽ നിർത്താതെയുള്ള കുര കേട്ടാണ് കുറുപ്പുണർന്നത്. വാതുക്കലെ തെങ്ങിൻ ചോട്ടിൽ മുകളിലോട്ട് നോക്കിയിരുന്ന് പട്ടി കുരയ്ക്കുന്നു. കുറുപ്പും നോക്കി മുകളിലോട്ട്. മുകളിലൊരനക്കം! കള്ളൻ...കള്ളൻ തെങ്ങിൽ... തേങ്ങയിടാൻ കള്ളൻ തെങ്ങിൽ കയറിയതാണന്നും അല്ല പട്ടി ഓടിച്ച് തെങ്ങിൽ കയറ്റിയതാണന്നും രണ്ടഭിപ്രായമുണ്ടായി. തെങ്ങിൻ ചോട്ടിൽ കിടന്ന തേങ്ങകൾ കള്ളൻ പിരിച്ചിട്ടതാണന്നും അല്ല പട്ടിയിൽ നിന്നും രക്ഷനേടാൻ പിരിച്ചെറിഞ്ഞതാണന്നും അഭിപ്രായമുണ്ടായി. എന്താണ് സംഭവിച്ചെതെന്നത് പട്ടിയ്ക്കും കള്ളനും ഇടയിലുള്ള രഹസ്യമായി നിന്നു.&lt;br /&gt;&lt;br /&gt;നേരം പുലരുന്നത് വരെ കള്ളനെ തെങ്ങിൽ തന്നെ കെട്ടിയിട്ടു. നേരം പുലർന്ന് കഴിഞ്ഞ് കള്ളനെ ചെരുപ്പ് മാലയിട്ട് ആദരിച്ച് നാട് ചുറ്റിച്ചു. പാട്ട കൊട്ടി നല്ലൊരു ജനക്കൂട്ടം കള്ളനൊപ്പം കൂടി. അന്ന് കുറുപ്പിന്റെ ചായക്കടയിൽ പതിവിൽ കൂടുതൽ ആളുകളുണ്ടായിരുന്നു.കുറുപ്പ് വളരെ സന്തുഷ്ടനായി. റെക്കോഡ് കച്ചവടമാണ് നടന്നത്. പക്ഷേ കുറുപ്പിന്റെ സന്തോഷം അധിക ദിവസം നിന്നില്ല. എന്തുകൊണ്ടെന്നാൽ കള്ളൻ പിടിക്കപ്പെട്ടതിൽ പിന്നെ പുതിയ പുതിയ വിശേഷങ്ങളൊന്നും തന്നെയില്ലാതെയാണ് നാടുണർന്നിരുന്നത്. വിശേഷങ്ങളില്ലാതെ വന്നപ്പോൾ കൊച്ചുവർത്തമാനം പറയാൻ ചായക്കടയിൽ ആള് കുറഞ്ഞു. ചായക്കച്ചവടവും കുറഞ്ഞു. കുറുപ്പിന് പട്ടി പാരവെച്ചെന്ന് ചിലരൊക്കെ പറഞ്ഞു.&lt;br /&gt;&lt;br /&gt;കൈമളെ കുറിച്ച് കുറേ നാളത്തേയ്ക്ക് പിന്നൊരറിവുമില്ലായിരുന്നു. കൈമളെ വീട്ടുകാർ ദൂരെ എവിടെയോ മാറ്റി നിർത്തിയെന്നും അല്ല സ്വഭാവ ശുദ്ധീകരണത്തിനായി ഏതോ സന്യാസി മഠത്തിലാക്കിയെന്നുമൊക്കെയുള്ള കഥകളുണ്ടായി. കൈമൾ നന്നാവുമോ? ചായക്കടയിലെ ചർച്ച പിന്നെ അതായി. “കൈമൾ നന്നായാലും ഇല്ലേലും നാട്ടുകാരെ നന്നാകാൻ അനുവദിച്ചാൽ മതിയാരുന്നു.” കുറുപ്പിനതായിരുന്നു വേവലാതി.&lt;br /&gt;“തന്റെ കടേ കേറിയാ കള്ളന് എന്ത് കിട്ടാനാ? കൊറേ പൊട്ട ഗ്ലാസ്സും,നൂലുപാകിയ ബോണ്ടയുമല്ലാതെ!” നാണപ്പനാശാന്റെ കളിയാക്കൽകേട്ട് കുറുപ്പിന് ശരിക്കും അരിശം വന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. കൈമൾ പിടിയിലായതിൽ പിന്നെ കച്ചവടം ഒന്ന് ശരിയായി വരുന്നതേയുള്ളു. കസ്റ്റമേഴ്സിനെ പിണക്കുന്നത് ശരിയല്ലല്ലോ. മറുപടി ഒരു ചിരിയിലൊതുക്കി.&lt;br /&gt;&lt;br /&gt;കൈമൾ തിരികെ നാട്ടിലെത്തിയ വിവരം അത്ഭുതം സംഭവിച്ച അന്നാണ് നാട്ടുകാരറിയുന്നത്. ചുരുക്കത്തിൽ രണ്ടത്ഭുതങ്ങൾ ഒരേസമയം നടന്നു എന്ന് പറയണം. ഒന്നാമത്തേത്, കൈമൾ തിരിച്ചെത്തിയെന്നതും; രണ്ടാമത്തേത് കൈമളുടെ കണ്ടെത്തലുമാണ്. കൈമളുടെ കണ്ടെത്തൽ നടന്നത് തൂമ്പായെടുത്ത് പറമ്പിൽ കിളച്ചപ്പോഴാണുണ്ടായത്. ചേമ്പിന് തടമെടുത്തുകൊണ്ടിരുന്ന കൈമളുടെ തൂമ്പ എന്തിലോ തട്ടി! തട്ടിയ സാധനത്തിൽ കൈമളൊന്നുകൂടി ആഞ്ഞ് വെട്ടി. എന്താണ് സംഭവിച്ചെതെന്നറിയാൻ കൈമളവിടെ കുഴിച്ച് നോക്കി. അത്ഭുതം! വെട്ടേറ്റിരിക്കുന്നത് ഒരു വിഗ്രഹത്തിലാണ്! കരിങ്കൽ വിഗ്രഹത്തിൽ! വാർത്ത നാട്ടിൽ പടരാൻ അധിക നേരം വേണ്ടിവന്നില്ല. വെട്ടേറ്റഭാഗത്ത് നിന്ന് ചോരചീറ്റി എന്നാണ് കൈമള് പറഞ്ഞത്. വിഗ്രഹത്തെ എടുത്ത് കൈമൾ കരിക്കിൻ വെള്ളത്തിൽ കഴുകി. കല്ലിൽ നിന്നുവന്ന ചോരതുടച്ച തുണി കൈമൾ നാട്ടുകാരെ കാണിച്ചു.&lt;br /&gt;കള്ളന്റെ പുതിയ പണിയാണിതെന്ന് ഒരുകൂട്ടം ആൾക്കാർ! ചോര കൈമളുടേതാരിക്കുമെന്ന് നാണപ്പനാശാൻ.&lt;br /&gt;&lt;br /&gt;കളി ദൈവകാര്യത്തിൽ വേണ്ട എന്ന് അമ്മയും വിലാസിനിചിറ്റയും, മീനാക്ഷി അമ്മായിയും അടങ്ങുന്ന ഭക്തകൾ!&lt;br /&gt;&lt;br /&gt;“ദൈവത്തിന്റെ ഓരോരോ ലീലാവിലാസങ്ങളേ...കള്ളന്റെ മുന്നിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുക എന്നുപറഞ്ഞാൽ...” മീനാക്ഷി അമ്മായി വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിന്നു.&lt;br /&gt;“ദൈവത്തിന് പ്രീയപ്പെട്ടവരാരാണ് എന്ന് നിശ്ചയിക്കുന്നത് നമ്മളാണോ? അതെല്ലാം അങ്ങേരങ്ങ് തീരുമാനിക്കും. നമ്മളങ്ങ് അനുസരിച്ചാ മതി.” വിലാസിനി ചിറ്റ വിഗ്രഹത്തിന് മുന്നിൽ ചന്ദനത്തിരി കത്തിച്ചുവെച്ചു.&lt;br /&gt;&lt;br /&gt;ആരൊക്കെയോ ജോത്സ്യൻ വാസുവിനെ കൊണ്ടുവന്നു. ജോത്സ്യർ കവടി നിരത്തി.ദൈവസാന്നിദ്ധ്യം പ്രശ്നത്തിൽ തെളിഞ്ഞു വന്നു. വിഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടത്രേ! നിത്യപൂജ കർശനമായുണ്ടാകണം.&lt;br /&gt;&lt;br /&gt;“എന്റെ കാൽച്ചോട്ടിലമ്മേ...അടിയനോട് പൊറുക്കണേ...” വിഗ്രഹത്തിന് മുന്നിൽ കൈമൾ സാഷ്ടാംഗം വീണു. കാൽച്ചുവട്ടിൽ കിടന്നിട്ടുകൂടി അറിയാതെ പോയതിനാൽ കൈമൾ ‘കാൽച്ചോട്ടിലമ്മ’ എന്ന പേരല്ലാതെ എന്തു വിളിക്കാൻ. അപ്പുക്കുട്ടന് ആ പേര് നന്നേ ഇഷ്ടപ്പെട്ടു.&lt;br /&gt;‘കള്ളന്റെ കാൽച്ചോട്ടിലമ്മ’ എന്ന് പറഞ്ഞതിന് അമ്മ കിഴുക്ക് കൊടുത്തു.&lt;br /&gt;“നേരത്തേ ഒളിഞ്ഞുള്ള മോഷണം, ഇപ്പം തെളിഞ്ഞുള്ള മോഷണം” എന്ന് അച്ഛൻ പറഞ്ഞതിന് ദൈവദോഷം പറയരുതെന്ന് അമ്മ പറഞ്ഞു.&lt;br /&gt;&lt;br /&gt;കാൽച്ചോട്ടിലമ്മയുടെ സാന്നിദ്ധ്യമുണ്ടായതിൽ പിന്നെ കൈമളങ്ങ് മാറിപ്പോയെന്ന് ചായക്കടയിൽ വർത്തമാനം! കള്ളൻ കൈമൾ നന്നാകാൻ ദൈവം ഒരു വഴി കാണിച്ചുകൊടുത്തതാണന്ന് കേശുവമ്മാവൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;“നോക്കിക്കോ ഇതിന്റെ പേരിൽ കൈമളൊരു കളി തൊടങ്ങും. അവനാളാരാ മോൻ!” കുഞ്ഞൻ സഖാവിന് സംശയം ഇനി ദൈവത്തിന്റെ പേരിൽ കൈമളെങ്ങാനും പിരിവ് തുടങ്ങുമോന്നാണ്.&lt;br /&gt;“ കൈമള് പിരിവിനെറങ്ങിയാലും അതീ പാർട്ടിക്കാരുടെ ആഴ്ചയ്‌ക്കേഴ് ബക്കറ്റ് പിരിവിനേലും നല്ലതായിരിക്കും. ചുമ്മാതല്ല ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളൊക്കെ പൊളിഞ്ഞത്. ദൈവവിശ്വാസമില്ലാത്തതുകൊണ്ടാ...” വിലാസിനി ചിറ്റയ്ക്ക് ഇത്രയ്ക്ക് അറിവൊക്കെ എവിടുന്ന് കിട്ടിയെന്നാണ് അപ്പുക്കുട്ടനറിയേണ്ടിയിരുന്നത്.&lt;br /&gt;“പിള്ളേർക്ക് അറിയേണ്ടാത്ത കാര്യമില്ല, പോയി പത്തക്ഷരം പഠിക്കാൻ നോക്ക്” അമ്മ വിലാസിനി ചിറ്റയിൽ നിന്നും കൂടുതൽ ലോകകാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമത്തിലാണന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;കാൽച്ചോട്ടിലമ്മയുടെ കാൽ തൊട്ടുതൊഴുതാൽ ഫലസിദ്ധി ഉറപ്പ്!. അനുഭവസ്ഥരുടെ എണ്ണം കൂടിക്കൂടി വന്നു. കുഞ്ഞാണ്ടിയുടെ ഒരു വർഷമായിട്ടും മാറാത്ത ചൊറിച്ചിൽ ഒരു പ്രാവശ്യം കാൽച്ചോട്ടിലമ്മയുടെ കാൽതൊട്ട് തൊഴുതതോടെ മാറി!&lt;br /&gt;“ദൈവത്തിന്റടുക്കൽ പോകാനായിട്ടെങ്കിലും അവനൊന്ന് കുളിച്ചല്ലോ; ചൊറിച്ചിൽ മാറാതിരിക്കുമോ?“ അത് പറഞ്ഞതിന് നാണപ്പനാശാനെ അവിശ്വാസി എന്നു വിളിച്ചു അമ്മ.&lt;br /&gt;മീനാക്ഷി അമ്മായിക്കും ഉണ്ടായി ദൈവകടാക്ഷം. അമ്മായിടെ തലേടെ വലത് വശത്തുണ്ടായിരുന്ന നരച്ചമുടി കറുത്ത് തുടങ്ങിയത്രേ. ബ്ലേഡ് വേലായുധന് ലോട്ടറിയടിച്ചു. പൊട്ടൻ മണിക്ക് ഇപ്പോ കുറേശ്ശെ കാതുകേൾക്കാൻ പറ്റുന്നു എന്ന് പറഞ്ഞത് അമ്മയാണ്. കഴിഞ്ഞ ദിവസം ‘എടാ’ എന്ന് വിളിച്ചപ്പോൾ മണി തിരിഞ്ഞ് നോക്കി. അമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. “പൊട്ടനേം കാതുകേൾപ്പിക്കുന്ന കാൽച്ചോട്ടിലമ്മേ ഞങ്ങടെ ഈ ഓലപ്പെര മാറ്റി രണ്ട് മുറീം അടുക്കളേമായിട്ട് ഒരു ഓടിട്ടപെര തരണേ..” അമ്മേടെ പ്രാർത്ഥനയും കാൽച്ചോട്ടിലമ്മ കേട്ടു. അടുത്താഴ്ച വില്ലാജാഫീന്ന് ആറായിരം രൂപേടെ ലോൺ കിട്ടി. അത്ഭുതങ്ങളിലൂടെ അനുഭവസ്ഥരുടെ എണ്ണം ദിനം തോറും കൂടിക്കൂടിവന്നു. കാൽച്ചോട്ടിലമ്മയോടൊപ്പം പണിക്കരും ആരാധ്യനായി.&lt;br /&gt;&lt;br /&gt;കാൽച്ചോട്ടിലമ്മയ്ക്ക് ഒരു അമ്പലം പണിയണം. ആവശ്യം വിശ്വാസികളുടേതായപ്പോൾ കൈമൾ മുന്നിട്ടിറങ്ങി. ചൈതന്യാ പ്രസ്സിൽ നല്ല മഞ്ഞ നിറത്തിലെ രസീത്കുറ്റി തയ്യാറായി. കുഞ്ഞൻ സഖാവ് പറഞ്ഞത് ശരിയാവുകയാണോ? ഒരു വ്യത്യാസമുണ്ടായി. കൈമൾ നാട്ടുമ്പുറത്ത് പിരിവിനിറങ്ങിയില്ല. രസീത് കുറ്റിയുമായി പട്ടണത്തിലോട്ടിറങ്ങി. “അതിപ്പോ ഏതായാലും നന്നായി. ആരേയും കണക്ക് ബോധിപ്പിക്കേണ്ടല്ലോ.” ചായക്കടേലെ വർത്തമാനം അങ്ങനെയായി.&lt;br /&gt;“എന്ത് കാണിച്ചാലും കുറ്റം പറയാൻ കൊറേ ആൾക്കാരുണ്ട്.” അടുക്കളേല് ദോശ മറിച്ചിടുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടു.&lt;br /&gt;&lt;br /&gt;പ്രശസ്തി വർദ്ധിച്ചതോടെ കാൽച്ചോട്ടിലമ്മയ്ക്ക് പിരിവും കൂടി. ചൈതന്യയിൽ രസീതുകുറ്റികൾ വീണ്ടും അച്ചടിക്കപ്പെട്ടു. കാൽച്ചോട്ടിലമ്മയ്ക്ക് മേൽക്കൂര ഉണ്ടായി. മേൽക്കൂരയുടെ മുകളിൽ ടൗണിലെ ഒരു സ്വർണ്ണക്കടയുടെ പേരെഴുതിവെച്ചു. പോൺസറുടെ പേരാണന്ന് മീനാക്ഷി അമ്മായി പറഞ്ഞു. പിരിവിന്റെ കൂടെ പണിക്കർ തന്നെ പൂജയും തുടങ്ങി. കാൽച്ചോട്ടിലമ്മയ്ക്ക് നിത്യപൂജയുണ്ടായി. നിത്യപൂജയുണ്ടായപ്പോൾ കാണിക്കവരവും കൂടി.&lt;br /&gt;&lt;br /&gt;അമ്പലത്തിലേയ്ക്ക് പുതിയൊരു മൈക്ക് സെറ്റ് വാങ്ങി. കൈമൾ ശാന്തിയുടെ ശബ്ദം മൈക്കിലൂടെ കേൾക്കാത്ത നാളില്ലാതായി.അമ്പലത്തിൽ ഉത്സവം നടത്തിക്കാൻ ഭക്തർ ഉത്സാഹിക്കണമെന്ന് ശാന്തികൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. “ശരിയാണല്ലോ ശാന്തി പറയുന്നത്. അമ്പലമാകുമ്പോ ഉത്സവം വേണ്ടേ.” ചായക്കടയിൽ ചർച്ച തുടങ്ങി.&lt;br /&gt;“ആനേ കൊണ്ടു വരണം.” കുറുപ്പ് ഭയങ്കര ആനക്കമ്പക്കാരനാണ്. എവിടെ ആനയുണ്ടോ അവിടെ കുറുപ്പുമുണ്ടാകും.&lt;br /&gt;“ദാനപ്പന്റെ മേളവും വേണം.” കേശുവമ്മാവൻ മേളപ്രീയനാണ്.&lt;br /&gt;“ഇതൊക്കെ ഇങ്ങനെ ചായക്കടേലിരുന്ന് തീരുമാനിക്കാനുള്ളതാണോ? ഉത്സവക്കമ്മിറ്റി ഉണ്ടാക്കണം.” &lt;a href="http://satheeskm.blogspot.com/2007/01/blog-post_26.html"&gt;ഭദ്രൻ ചേട്ടന്റെ &lt;/a&gt;അഭിപ്രായത്തിന് ഭൂരിപക്ഷമുണ്ടായി.&lt;br /&gt;&lt;br /&gt;പ്രസിഡന്റായി പ്രബലനായ ഒരാൾ വേണമെന്ന് അഭിപ്രായമുണ്ടായപ്പോൾ, ഭദ്രൻ ചേട്ടൻ പ്രസിഡന്റാകാൻ തയ്യാറായി.&lt;br /&gt;ഭദ്രൻ ചേട്ടൻ തയ്യാറായാൽ പോരല്ലോ. നാട്ടുകാർ സമ്മതിക്കേണ്ടേ?&lt;br /&gt;“കള്ളന്റെ കൂടെ പെണ്ണുകേസിലെ പ്രതിയെക്കൂടി അമ്പലത്തീക്കേറ്റിയാ നല്ല കളിയാകും.” കുഞ്ഞൻ സഖാവിന് കുസുമൻ മൊതലാളിയെ പ്രസിഡന്റാക്കുന്നതിലായിരുന്നു താല്‍പ്പര്യം.&lt;br /&gt;‘കമ്മൂണിസ്റ്റുകാരെല്ലാം ഇപ്പം ബൂർഷാമൊതലാളിമാരുടെ കൂടാണന്ന് മാവോ തങ്കപ്പൻ ആരോപിച്ചു. അവസാനം കുഞ്ഞൻ സഖാവ് തന്നെ ജയിച്ചു. കുസുമൻ മൊതലാളി പ്രസിഡന്റായി. കുസുമൻ മൊതലാളിയ്ക്ക് കൂട്ടായി പല പ്രമുഖരും കമ്മറ്റി അംഗങ്ങളായി.&lt;br /&gt;&lt;br /&gt;&lt;br /&gt;***** ****** *****&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കൊടുവാളും ചുവന്ന തലേക്കെട്ടും കിലുകിലെ കിലുങ്ങണ മണി അരയിലും കാലിലും! വെളുത്ത് കൊലുന്നനെയുള്ള കൈമൾ ശാന്തി ചുമപ്പിൽ മുങ്ങിയപ്പോൾ കാണാൻ നല്ല ഭംഗി. അപ്പുക്കുട്ടന് വെളിച്ചപ്പാടിനെ നന്നായി ഇഷ്ടപ്പെട്ടു.വെളിച്ചപ്പാടിന് നിൽക്കാൻ പറ്റില്ലത്രേ! ഓട്ടമാണ് ഓട്ടം. അഥവാ നിൽക്കണമെന്ന് തോന്നിയാൽ തുള്ളിക്കൊണ്ട് നിൽക്കാം. വെള്ളം കുടിക്കുമ്പോഴും തലവെട്ടിച്ചോണ്ടെ വെള്ളം കുടിക്കാവൂ. വെളിച്ചപ്പാട്‌ വെള്ളമോ ആഹാരമോ കഴിക്കരുത്‌. കരിക്കിൻ വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പിന്നെ ആരെങ്കിലും നിർബന്ധിച്ചാൽ സോഡയും കുടിക്കാം.സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുതെന്നേ ഉള്ളൂ എന്ന് അമ്മായി പറഞ്ഞു. വെളിച്ചപ്പാട് വരുന്ന ശബ്ദം ഒരുപാട് ദൂരെ നിന്നു തന്നെ മനസ്സിലാക്കാം. ഛിൽ..ഛിൽ..ഛിൽ... മണിയുടെ നാദം അപ്പുക്കുട്ടൻ അനുകരിക്കാൻ ശ്രമിച്ചു.&lt;br /&gt;അമ്മ ചെവിക്ക് പിടിച്ചു. “ദൈവദോഷമുണ്ടാ‍വും.” വെളിച്ചപ്പാടിനെ കളിയാക്കാൻ പടില്ല. വെളിച്ചപ്പാടിന്റെ പുറകെ വെടി വാസു ഉണ്ട്. ചാക്കുമായി.രണ്ട് ചാക്കുകളുണ്ട്. ഒന്ന് അരിയ്ക്കുള്ളത്. രണ്ടാമത്തേത് നെല്ലിനുള്ളത്. പണമിടാനുള്ള പാത്രം വെളിച്ചപ്പാടിന്റെ ഇടതു കൈയിലുണ്ട്. അതിന്റെ വായും ചുവന്ന തുണി കൊണ്ട് കെട്ടിയിട്ടുണ്ട്. തുണിയുടെ നടുക്കായി പൈസ ഇടാനുള്ള ഒരു കിഴുത്തയുമുണ്ട്. അമ്മ ഒരു രൂപ തുട്ട് അപ്പുക്കുട്ടന്റെ കൈയിൽ കൊടുത്തു. കാ‍ൽച്ചോട്ടിലമ്മയെ ധ്യാനിച്ചോണ്ട് പൈസ അതിലിടണം. ദുർവിചാരങ്ങളൊന്നുമുണ്ടാവരുത്. വെളിച്ചപ്പാട് നിന്ന് തുള്ളുന്നു.കൈയിലെ പാത്രവും ഒപ്പം തുള്ളുന്നു. കൊടുവാളും തുള്ളുന്നു. അരമണി ഛിൽ..ഛിൽ നാദമുണ്ടാക്കുന്നു. വെടി വാസുവിന്റെ ചാക്കിലേയ്ക്ക് അമ്മ അരി നാഴിയിൽ അളന്നിട്ടു. വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി കുറുപ്പിന്റെ വീട്ടിലേയ്ക്ക് ഓടി. വീട്ടിലെ ദോഷങ്ങളെല്ലാം മാറിപ്പോയെന്ന് അമ്മ പറഞ്ഞു. അച്ഛൻ ചിരിച്ചു.&lt;br /&gt;&lt;br /&gt;വെളിച്ചപ്പാടിന് നിൽക്കാൻ പറ്റില്ല.ഓടിക്കൊണ്ടേയിരിക്കണം. അല്ലെങ്കിൽ തുള്ളിക്കൊണ്ടേയിരിക്കണം. അപ്പുക്കുട്ടനും പുറകേ ഓടി. വെടി വാസു എടുത്താൽ പൊങ്ങാത്ത ചാക്കുകൾ രണ്ട് തോളിലുമിട്ട് വെളിച്ചപ്പാടിനൊപ്പമെത്താൻ ശ്രമം നടത്തുന്നുണ്ട്.&lt;br /&gt;&lt;br /&gt;അപ്പുക്കുട്ടന് വെളിച്ചപ്പാടിനൊപ്പമെത്താൻ കഴിയുന്നില്ല. ഓട്ടത്തിന് ഇത്രയും വേഗമോ? ഓരോ നിമിഷവും വെളിച്ചപ്പാടിന്റെ വേഗം കൂടിക്കൂടി പോകുന്നതായി തോന്നി. പക്ഷേ അത് തോന്നലായിരുന്നില്ല. കുറുപ്പിന്റെ പട്ടിയെ കാണുന്നത് വരേയ്ക്കും! കുറുപ്പിന്റെ പട്ടി! അവനെവിടെ നിന്നു വന്നു എന്നറിയില്ല.&lt;br /&gt;&lt;br /&gt;വെളിച്ചപ്പാടിന്റെ ഛിൽ..ഛിൽ... നാദമിപ്പോൾ കേൾക്കാനില്ല. പട്ടിയുടെ കുര മാത്രം!&lt;br /&gt;അപ്പുക്കുട്ടൻ കുറുപ്പിന്റെ വീട്ടിലെത്തി. എവിടെ വെളിച്ചപ്പാട്? വെടി വാസു ഇനിയും വരാനിരിക്കുന്നതേയുള്ളു. വാതുക്കലെ തെങ്ങിൻ ചോട്ടിൽ മുകളിലോട്ട് നോക്കിയിരുന്ന് പട്ടി കുരയ്ക്കുന്നു!&lt;br /&gt;&lt;br /&gt;കുറുപ്പും ഭാര്യയും ഒച്ചകേട്ട് പുറത്തിറങ്ങി. “വിവരം കെട്ട പട്ടി. ആളും തരവും മനസ്സിലാക്കാൻ പറ്റുകേലന്ന് വെച്ചാൽ...”കുറുപ്പ് പട്ടിയെ അടിച്ചോടിച്ചു.&lt;br /&gt;വെളിച്ചപ്പാട് നെഞ്ചുരച്ചുകൊണ്ട് തെങ്ങിൽനിന്ന് ഊർന്നിറങ്ങി. ആദ്യമായിട്ടാണ് ഒരാള് തളപ്പില്ലാതെ തെങ്ങിൽ നിന്നിറങ്ങുന്നത് അപ്പുക്കുട്ടൻ കാണുന്നത്. കുറുപ്പ് തോളത്തിട്ടിരുന്ന തോർത്തുമുണ്ടെടുത്ത് അരയ്ക്ക് കെട്ടി.&lt;br /&gt;&lt;br /&gt;“ക്ഷമിക്കണേ ശാന്തികളേ...പട്ടിയുടെ വിവരക്കേടന്നല്ലാതെ എന്തുപറയാൻ... ഭഗവാനേ കാത്തുകൊള്ളണേ...” കിണ്ടിയിലെ വെള്ളമെടുത്ത് കുറുപ്പ് വെളിച്ചപ്പാടിന്റെ കാലുകഴുകി. താഴെ വീണുകിടന്നിരുന്ന അരമണിയും കൊടുവാളും അപ്പുക്കുട്ടൻ എടുത്തുകൊടുത്തു. അപ്പോൾ അവന്റെ മുന്നിൽ ഒരു ചിത്രം തെളിഞ്ഞുവന്നു. അതിലൊരു ഉലക്കയുണ്ടായിരുന്നു. കതകിനുപുറകിൽ കുത്തിച്ചാരിവെച്ചിരിക്കുന്ന ഉലക്ക. ഉലക്കയ്ക്ക് പിന്നിൽ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങൾ. ഉലക്കമറിയുന്ന ശബ്ദവും പ്രതീക്ഷിച്ച് കിടക്കുന്ന അമ്മ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-1513325254261070097?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/1513325254261070097/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=1513325254261070097' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/1513325254261070097'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/1513325254261070097'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2009/03/blog-post.html' title='വെളിച്ചപ്പാട്'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-4951396380678170504</id><published>2009-01-25T08:04:00.002+05:30</published><updated>2009-08-15T22:50:06.527+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വാർഡകരിയും പിന്നെ ബാർലിയും</title><content type='html'>തെക്കത്തമ്മയ്ക്ക് സുഖമില്ല എന്ന വിവരമറിഞ്ഞാണ് അപ്പുക്കുട്ടൻ അച്ഛന്റെയും അമ്മയുടേയും കൂടെ തെക്കുവീട്ടിലെത്തിയത്. ആലപ്പുഴയിൽ നിന്നും ബസ്സിൽ റോഡുമുക്കിലെത്തിയാൽ തെക്കുവീട്ടിലെത്തിച്ചേരാൻ രണ്ട് വഴികളുണ്ട്. പാടത്തിന്റെ വരമ്പിലൂടെ നടന്നു വീട്ടിലെത്തിച്ചേരാം. അല്ലങ്കിൽ പമ്പയിലൂടെ വള്ളത്തിൽ. എങ്ങനെ പോയാലും  ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും വീടെത്തുവാൻ!&lt;br /&gt;തെക്കത്തമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ ആരും വള്ളവുമായി കടവിലില്ലായിരുന്നു. നടപ്പുതന്നെ ശരണം! വെറും നടപ്പാണങ്കിൽ സാരമില്ലായിരുന്നു. പത്ത് പതിനെട്ട് പാലം കയറണം! അതും ഒറ്റത്തടി പാലങ്ങൾ. ചെറുതും വലുതുമായ തോടുകൾക്ക് കുറുകേയാണ് പാലങ്ങൾ! തെങ്ങിൻ‌തടിപാലങ്ങൾ! ഇത്രേം വലിപ്പമുള്ള തെങ്ങുകളെവിടുന്നു കിട്ടുന്നു എന്ന് അപ്പുക്കുട്ടന് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്.&lt;br /&gt;&lt;br /&gt;കൊയ്ത്തിന് തയ്യാറായി നിൽക്കുന്ന നെല്‍പ്പാടത്തിന് നടുവിലൂടെയുള്ള നടത്തം അപ്പുക്കുട്ടന് എന്നും ആവേശമായിരുന്നു. പമ്പയിലെ കാറ്റിലാടി നെൽച്ചെടികൾ അപ്പുക്കുട്ടന്റെ ശരീരത്തിൽ മുട്ടും. പുതുനെല്ലിന്റെ മണം അപ്പുക്കുട്ടന് കൂടുതൽ ഉന്മേഷം നൽകും. സ്വർണ്ണനിറമണിഞ്ഞ് നോക്കെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരങ്ങളും,നെല്ല് തിന്നാനെത്തുന്ന തത്തകളും, മാടത്തകളും, ഇടയ്ക്കിടയ്ക് പൊങ്ങിമറയുന്ന പലവർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളും എന്നും അപ്പുക്കുട്ടന് ഹരമായിരുന്നു. പാടശേഖരങ്ങളുടെ ഭംഗിയുമാസ്വദിച്ച്,പാലത്തിന്മേൽ സർക്കസും കാണിച്ച് തെക്കുവീടെത്തിയാൽ പിന്നെ അപ്പുക്കുട്ടന് വിശ്രമമില്ല. പ്രദീപനെ തേടിപ്പിടിക്കലാണ് ആദ്യപണി. അവനെ കണ്ടുകിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതെങ്കിലും പാടത്തിന് നടുവിലോ തെക്കേത്തോട്ടിൽ നീന്തിക്കുളിക്കുന്നവരുടെ കൂട്ടത്തിലോ, കുരുത്തോല വലിച്ച് കരിമീൻ പിടിക്കുന്നവരുടെ കൂടെയോ ചിലപ്പോൾ അവനെ കണ്ടെന്നിരിക്കാം. അല്ലെങ്കിൽ ചൂണ്ടയുമായി ഏതെങ്കിലും കൈതപ്പൊന്തകൾക്കരികിൽ കാണാം. എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും? തെക്കുവീടിന്റെ മൂന്നുവശവും വയലുകളാണ്. നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വയലുകൾ! വയലുകളുടെ അങ്ങേത്തലയ്ക്കലെ വീടുകൾ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നും.!  ഓരോരോ പാടങ്ങൾക്കും പേരുകളുണ്ട്. മനുഷ്യർക്കുള്ളതുപോലെ! പശുക്കൾക്കുള്ളതുപോലെ!  പാടങ്ങൾക്ക് പേരുള്ളത് നല്ലതാണ്. അല്ലങ്കിൽ അപ്പുക്കുട്ടൻ എങ്ങോട്ടാണ് പോകുന്നതെന്ന് എങ്ങനെ അമ്മയോട് പറയും? &lt;br /&gt;തെക്കുവീടിന്റെ നേരെ വാതുക്കലെ പാടമാണ് വാർഡകരിപ്പാടം. വലതുവശത്ത് വലിയതോട് കടന്നുകഴിഞ്ഞാൽ കരീത്രപാടം. പുറകിലൊരു ചെറിയപാടമാണ്. അതു കഴിഞ്ഞാൽ പമ്പയാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് കരുതി നിൽകുമ്പോഴാണ് അമ്മയുടെ പ്രഖ്യാപനം.” അപ്പുക്കുട്ടാ, എങ്ങോട്ടും പോകരുത്. തെക്കത്തമ്മയ്ക്ക് സുഖമില്ലാണ്ടിരിക്കുവാ.“&lt;br /&gt;&lt;br /&gt;അസുഖമായാൽ മരുന്ന് വാങ്ങണം. അല്ലാണ്ട് അപ്പുക്കുട്ടന് വിലക്ക് നൽകിയാൽ അസുഖം മാറുമോ? ആരോടും  പറഞ്ഞിട്ട്  കാര്യമില്ല. വെറുതേ എന്തിനാ തൊടേലെ തൊലി കളയണത്. വാതുക്കലെ കടവിൽ തല മിന്തിച്ച് കളിക്കുന്ന പള്ളത്തിമീനുകളോട് അപ്പുക്കുട്ടൻ കിന്നാരം തുടങ്ങി.&lt;br /&gt;“അപ്പുക്കുട്ടാ...”&lt;br /&gt;ദേ പിന്നേം വിളി. എങ്ങും പോവാനും സമ്മതിക്കില്ല. സ്വസ്ഥമായിട്ട് ഇരിക്കാനും സമ്മതിക്കില്ല്ലാന്ന് വെച്ചാൽ...&lt;br /&gt;“എടാ, നീ ആ കുട്ടപ്പായീടെ പീടികേന്ന് കൊറച്ച് ബാർലി വാങ്ങി വാ. തെക്കത്തമ്മയ്ക്ക് വെള്ളം തിളപ്പിച്ച് കൊടുക്കാനാ.&lt;br /&gt;അപ്പുക്കുട്ടന് അമ്മ പറഞ്ഞത് മുഴുവനും കേൾക്കാൻ കഴിഞ്ഞില്ല. പരലുകളും,പള്ളത്തികളുമായി സൊള്ളിക്കൊണ്ടിരിക്കുമ്പോൾ എന്തുകേൾക്കാൻ...എന്തു മനസ്സിലാക്കാൻ....&lt;br /&gt;“എന്തോന്നാ പറഞ്ഞേ?”&lt;br /&gt;“ഈ കൊച്ചന്റെ കാര്യം! ഒരു കാര്യം നൂറു തവണ പറയണം. എടാ ബാർലി വാങ്ങീട്ട് വരാൻ.”&lt;br /&gt;&lt;br /&gt;“എന്തോന്നാടി അമ്മ പറഞ്ഞേ?” കണ്ണിമാങ്ങ ഉപ്പും കൂട്ടി കടിച്ചുകൊണ്ടിരുന്ന സേതുവിനോട് അപ്പുക്കുട്ടൻ ചോദിച്ചു.&lt;br /&gt;“അതേ ചേട്ടൻ വാർഡകരീ പൊയ്ക്കോളാനാ അമ്മ പറയണത്.”&lt;br /&gt;&lt;br /&gt;രോഗി ഇച്ഛിച്ചതും വൈദ്യൻ കല്‍പ്പിച്ചതും പാല്!&lt;br /&gt;&lt;br /&gt;അപ്പുക്കുട്ടൻ കടവിലെ കല്‍പ്പടവിൽ നിന്നും ഇരുന്ന ഇരുപ്പിൽ മുകളിലോട്ട് ചാടി. പള്ളത്തികളും, പരലുകളും തല വെള്ളത്തിനടിയിലാക്കി.&lt;br /&gt;നീളത്തിൽ വാഴനാര് കീറിയെടുത്ത് അപ്പുക്കുട്ടൻ അരയ്ക്ക് ചുറ്റിയിട്ടു. വണ്ടി സ്റ്റാർട്ട് ചെയ്തു.&lt;br /&gt;“അയ്യോ, പോകല്ലേ...ഞാനുമുണ്ടേ...” സേതു ഓടി വന്ന് വണ്ടീടെ പുറകിൽ കയറി.&lt;br /&gt;ഗിയറിട്ട് പിന്നെ ഒറ്റക്കുതിപ്പായിരുന്നു.&lt;br /&gt;“ഞാൻ നല്ലവണ്ണം പിടിച്ചതുപോലുമില്ല.അതിനുമുന്നേ...” സേതുവിന് പറഞ്ഞ് തീർക്കാൻ പറ്റിയില്ല. അവൾ മുന്നോട്ടൊന്നാഞ്ഞു.&lt;br /&gt;വണ്ടി പാഞ്ഞുകൊണ്ടിരുന്നു. വാർഡകരി പാടത്തിന്റെ വരമ്പിലൂടെ...ഒറ്റക്കാലിലിരുന്ന കൊക്കുകൾ പറന്ന് പൊങ്ങി. സേതു കിലുകിലെ ചിരിച്ചു. മാടത്തകളും തത്തകളും ഇടയ്ക്കിടയ്ക്ക് പറന്നുപൊങ്ങുന്നുണ്ടായിരുന്നു. പക്ഷേ എങ്ങും പ്രദീപനെ മാത്രം കണ്ടില്ല. വണ്ടി നിർത്താതെ വാർഡകരി പാടത്തിന് മൂന്നു വലം വെച്ചു.&lt;br /&gt;“ഇനി വീട്ടീ പോകാം. ദാഹിക്കുണു.” സേതുവിന് ദാഹം മാ‍ത്രേ ഉള്ളു. അപ്പുക്കുട്ടന്റെ വയറ് കത്തുകയാണ്.&lt;br /&gt;വാതുക്കലെ നാടൻ മാവിനെ വലം ചുറ്റി സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. അല്ലെങ്കിൽ അമ്മയെ ഇടിച്ചിട്ടേനേ.&lt;br /&gt;&lt;br /&gt;“എവിടെടാ ബാർലി?മണിക്കൂറ് രണ്ടായല്ലോ പോയിട്ട്”&lt;br /&gt;&lt;br /&gt;“ബാർലിയോ? വാർഡകരീപ്പൊയ്ക്കോളാൻ പറഞ്ഞിട്ട്...” അപ്പുക്കുട്ടൻ തലചൊറിഞ്ഞു.&lt;br /&gt;“അതേ ഈ ചേട്ടൻ വാർഡകരീല് കറങ്ങീട്ട് വരികയാ അമ്മേ.” സേതു കണ്ണിമാങ്ങ കൂട്ടിക്കടിക്കാൻ ഉപ്പിനായി അടുക്കളേലേക്കോടി.&lt;br /&gt;“നിന്നെ ഇന്നു ഞാൻ...” അമ്മ ഈർക്കിലെടുത്തു.&lt;br /&gt;എവിടെക്കിട്ടാൻ!! അപ്പുക്കുട്ടനപ്പോൾ വണ്ടിയുമുപേക്ഷിച്ച് ഓടിക്കഴിഞ്ഞിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-4951396380678170504?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/4951396380678170504/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=4951396380678170504' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/4951396380678170504'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/4951396380678170504'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2009/01/blog-post.html' title='വാർഡകരിയും പിന്നെ ബാർലിയും'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-5893721383092055266</id><published>2008-12-28T16:05:00.001+05:30</published><updated>2009-08-15T22:50:40.170+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>എന്റെ പ്രിയ സ്നേഹിതന്...</title><content type='html'>എന്റെ പ്രീയ സുഹൃത്തിന്,&lt;br /&gt;  &lt;br /&gt;          നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായല്ലോ.കുറച്ചധികം ബുദ്ധിമുട്ടി നിന്റെ മേല്‍വിലാസമൊന്നു കണ്ടുപിടിക്കുവാന്‍. വളരെ നാളുകളായി നിന്നെക്കുറിച്ച് യാതൊരറിവുമില്ലായിരുന്നല്ലോ. നീയിന്ന് വളരെ നല്ലൊരു നിലയിലെത്തിയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. &lt;br /&gt;  നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ ദിനം ഞാനിപ്പോഴും ഓര്‍ക്കുന്നു.അന്ന് ഞാന്‍ നിന്നോട് ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.നിന്റെ മറുപടി ഞാനിപ്പോഴുമോര്‍ക്കുന്നു. ഇന്നലത്തെപ്പോലെ.&lt;br /&gt;  &lt;br /&gt;  ''എന്നെ ഓര്‍ക്കുവാന്‍ നിനക്ക് ഒരു ഫോട്ടോയുടെ ആവശ്യമുണ്ടോ?''നീയത് ചോദിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഇളിഭ്യനാവുകയായിരുന്നു. എന്റെ ഹൃദയത്തിലായിരുന്നു ആ വാക്കുകള്‍ കൊണ്ടത്. ആര്‍ക്ക് ഫോട്ടൊകൊടുത്താലും എനിക്ക് നീയത് തരില്ലായെന്ന് പറഞ്ഞപ്പോള്‍ ഞാനതിശയപ്പെട്ടില്ല.  നിന്നെ എനിക്കെങ്ങനെ മറക്കുവാന്‍ കഴിയുമെടാ. നിന്നെ എനിക്കിപ്പോഴും കാണുവാന്‍ കഴിയുന്നു. കൂടുതല്‍ വ്യക്തതയോടെ.എന്റെ കണ്മുന്നില്‍ നില്‍ക്കുന്നതുപോലെ. നിന്റെ ആ വാചകങ്ങള്‍ എന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു.സ്നേഹത്തിന്റെ നിലനില്‍പ്പിന് ഭൗതികമായ യാതൊന്നിന്റേയും ആവശ്യമില്ലായെന്ന തിരിച്ചറിവ് നീയെനിക്ക് നല്‍കുകയായിരുന്നു. &lt;br /&gt;  &lt;br /&gt;   നമ്മള്‍ തമ്മില്‍ പരിചപ്പെട്ടത് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങി വളരെ ദിവസങ്ങള്‍ കഴിഞ്ഞായിരുന്നുവല്ലോ. ആ ദിവസം നീയോര്‍ക്കുന്നുണ്ടാവുമോയെന്നറിയില്ല. ഞാനതോര്‍ക്കുന്നു. അന്ന് കെന്നഡി ഏതോ കാരണത്താല്‍ എന്നോട് വഴക്ക് കൂടുകയായിരുന്നു. കാരണമെന്തായിരുന്നുവെന്ന് ഞാനിപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. നീ കൃത്യസമയത്ത് എത്തിയതിനാല്‍ അന്നൊരടിപിടി ഒഴിവാകുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ വീണ്ടുമൊര് വഴക്കിനിടനല്‍കാതെ നീ ഞങ്ങള്‍ക്കിടയില്‍ ഇരിക്കാന്‍ തുടങ്ങിയതുമുതലാണ് നമ്മുടെ സൗഹൃദം തുടങ്ങിയത്. ക്രമേണ നമ്മളറിയാതെ അതു വളരുകയായിരുന്നല്ലോ. ഒരു പക്ഷേ കോളേജിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ നമ്മളായിരുന്നുവെന്നെനിക്ക് തോന്നുന്നു. നീയില്ലാതെ എന്നേയും ഞാനില്ലാതെ നിന്നേയും ഒന്ന് കണ്ടുമുട്ടുന്നതിനുവേണ്ടി നമ്മുടെ സുഹൃത്തുക്കള്‍ എത്രയധികം ശ്രമിച്ചിരുന്നു! &lt;br /&gt;  ഒരുപക്ഷേ ഏകദേശം ഒരേ ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നവരായതുകൊണ്ടാവാം നമ്മള്‍ തമ്മില്‍ ഇത്രയ്ക്ക് അടുത്തുപൊയത്. എങ്കിലും നിന്നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാനായിരുന്നു. എനിക്കില്ലാതെ പോയത് പണം മാത്രമായിരുന്നല്ലോ. അതുകൊണ്ടുള്ള കുറവുകള്‍ മാത്രമായിരുന്നല്ലോ. നിന്റെ കാര്യമതായിരുന്നല്ലല്ലോ. സമ്പന്നതയുടെയും സമൃദ്ധിയുടെയും നടുവില്‍ ജനിച്ചു വളര്‍ന്ന നിനക്ക് അതോരോന്നും നഷ്ടമാകുകയായിരുന്നല്ലോ. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായി നിനക്ക്. വിധി നിനക്കെതിരെ തിരിയുകയായിരുന്നു.അച്ഛനുണ്ടാക്കിയ കടങ്ങള്‍ വീട്ടുമ്പോഴേയ്ക്കും ചേട്ടനും രണ്ട് ചേച്ചിമാരും അമ്മയുമടങ്ങുന്ന നിന്റെ കുടുംബം ജീവിതചെലവിനായി ബന്ധുക്കളെ ആശ്രയിക്കേണ്ട ഗതി വന്നിരുന്നു. പക്ഷേ ചേട്ടനു പ്രായപൂര്‍ത്തിയായതോടെ നിന്റെ കുടുംബത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ തെളിഞ്ഞു.ചേട്ടനും അച്ഛനെപ്പോലൊരു പട്ടാളക്കാരനാകുന്നതില്‍ നിന്റമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നല്ലോ. എന്നിട്ടും ഒരു കുടുംബത്തെ ഓര്‍ത്ത് മാത്രം ചേട്ടന്‍ പട്ടാളത്തില്‍ ചേരേണ്ടതായി വന്നു. &lt;br /&gt;  നിങ്ങളുടെ ജീവിതത്തില്‍ വീണ്ടും ആശയുടെ തിരിനാളങ്ങളുണ്ടാവുകയായിരുന്നു. നിന്റെ മൂത്ത ചേച്ചിയെ നല്ലൊരു കുടുംബത്തിലേയ്ക്ക് അയച്ചപ്പോള്‍ നിന്റമ്മയ്ക്കുണ്ടായ സന്തോഷത്തെ ക്കുറിച്ച് നീയെന്നോട് പറഞ്ഞിട്ടുള്ളതാണല്ലോ. അച്ഛനില്ലാത്ത കുട്ടിയെ  കഴിവുള്ളൊരുത്തന്റെ കൈയില്‍ നിന്റെ ചേട്ടന്‍ പിടിച്ച് കൊടുക്കുമ്പോള്‍ നീ നിന്റെ സ്വന്തം അച്ഛനെയായിരുന്നല്ലോ ചേട്ടനില്‍ കണ്ടത്.അച്ഛനും, ചേട്ടനും, സുഹ്രുത്തും,ഗുരുവുമായ ആ ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ നിനക്ക് നിന്റെ നാവിനെ നിയന്ത്രിക്കുവാന്‍ സാധിക്കുമായിരുന്നില്ല.ഇളം പ്രായത്തില്‍ തന്നെ അമ്മയും,രണ്ട്പെണ്മക്കളും പിന്നെ നീയുമടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധത മുഴുവന്‍ സ്വന്തം ചുമലിലേറ്റി പഞ്ചാബിലും,കാശ്മീരിലും, ആസാമിലുമെല്ലാം വിയര്‍പ്പൊഴുക്കിയ ആ ചേട്ടനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കില്‍ കൂടിയും ഞാനു സ്നേഹിച്ചിരുന്നു. നിന്റെ വാക്കുകള്‍ നല്‍കിയ ചേട്ടന്റെ ചിത്രം എന്റെ മനസ്സിലും പതിഞ്ഞിരുന്നു. &lt;br /&gt;  &lt;br /&gt;  അവസാനവര്‍ഷ പരീക്ഷ അടുത്ത് വരുന്ന ആ നാളുകളിലായിരുന്നുവല്ലോ നിന്നെ വീണ്ടും ദുരന്തം കടന്നുപിടിച്ചത്. നിനക്കേറ്റവും പ്രീയപ്പെട്ട നിന്റെ ചേട്ടന്റെ വിയോഗം.ചേട്ടനോടിച്ചിരുന്ന പട്ടാളവണ്ടി ട്രയിനുമായി കൂട്ടിയിടിച്ചു എന്ന വാര്‍ത്തയറിഞ്ഞ് തളര്‍ന്നിരുന്ന നിന്റെ മുഖം ഞാനിന്നുമോര്‍ക്കുന്നു. ചേട്ടന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യമില്ലാതെയുള്ള നിന്റെയാ ഇരിപ്പ് എനിക്കൊരിക്കലും മറക്കാനാവില്ല.നിനക്കുണ്ടായ ദുരന്തം നിന്റേത് മാത്രമല്ലായിരുന്നു. ഞങ്ങളെല്ലാവരുടേതുമായിരുന്നു. കോളേജിലെ മുന്തിയ വിദ്യാര്‍ത്ഥികളിലൊരാളായ നീ പരീക്ഷ എഴുതുന്നില്ല എന്നുള്ള തീരുമാനം എന്നെ വളരെയധികം ദുഃഖിപ്പിച്ചു. &lt;br /&gt;  വിനയനും സുഹൈബുമെല്ലാം നിന്നെ എത്രമാത്രം സഹായിച്ചു എന്നെനിക്കറിയാം. സത്യത്തില്‍ ആപത്തില്‍ നിന്നെ സഹായിക്കാന്‍ അവരൊക്കെയേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ ദൈന്യത ഏറിയ മുഖങ്ങളില്‍ നിന്നും നിന്നെ രക്ഷപ്പെടുത്തുവാനും കവിതാ ലോഡ്ജില്‍ കൊണ്ടുവന്ന് പഠനത്തിന് സൗകര്യമുണ്ടാക്കി തരുവാനും നല്ലവരായ സുഹൃത്തുക്കള്‍ ഉണ്ടായല്ലോ. ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതിയിരുന്ന ഞാന്‍  നിന്നെ സഹായിക്കുവാനോ ഒന്ന് സമാശ്വസിപ്പിക്കുവാനോ പിന്നിടുണ്ടായില്ല. ഉണ്ടായില്ല എന്നതിനേക്കാളുപരി എനിക്കായില്ല എന്നു പറയാനാണെനിക്കിഷ്ടം. &lt;br /&gt;  &lt;br /&gt;  നിന്റെ സൗഹൃദവും, സ്നേഹവും എന്നും ആഗ്രഹിച്ചവനും അതൊട്ടും തിരിച്ച് നല്‍കുവാന്‍ കഴിയാതിരുന്നവനുമായ എന്നെ നീ സ്വാര്‍ത്ഥന്‍ എന്ന് ഒരു പക്ഷേ വിളിച്ചേക്കാം.  ഒരു കണക്കിന് പറഞ്ഞാല്‍ ഞാന്‍ സ്വാര്‍ത്ഥനാണ്. ഞാനെന്റെ വീടിനെക്കുറിച്ചോര്‍ത്തുപോയി. കാറ്റടിച്ചാല്‍ നിലത്ത് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന വീടിനെക്കുറിച്ചോര്‍ത്തുപോയി.എന്റെ അച്ഛനേയും, അമ്മയേയും കുറിച്ചോര്‍ത്തുപോയി.മക്കളെ പഠിപ്പിച്ച് നല്ലരീതിയിലാക്കാന്‍ വേണ്ടി രാപകലില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്ന എന്റെ അച്ഛനേയും അമ്മയേയും കുറിച്ചോര്‍ത്തുപോയി. ആ ഓര്‍മ്മകളില്‍ ഞാനെല്ലാം മറന്നു. നിന്നെ മറന്നു. നമ്മുടെ സുഹൃത്തുക്കളെ മറന്നു. എല്ലാവരേയും മറന്നു. &lt;br /&gt;  മഴയത്ത് തേരട്ട ഇറ്റ് വീഴുന്ന ഓലപ്പുരയില്‍ മണ്ണെണ്ണ വിളക്കിന്റെ പുകയേറ്റ് പുസ്തകവും തുറന്ന് ഞാനിരുന്നു.എങ്ങനേയും പഠിച്ച് ഒരുനിലയിലെത്തണമെന്ന ആഗ്രഹവുമായി. അവിടെ മറ്റെല്ലാം ഞാന്‍ മറന്നു. ഞാന്‍ സ്വാര്‍ത്ഥനായി. ഉന്നതമായ നിലയില്‍ ഞാന്‍ പരീക്ഷപാസായി. നീയും എരിയുന്ന കനലും ഉള്ളിലടക്കി നല്ലരീതിയിൽ പാസായി. &lt;br /&gt;  &lt;br /&gt;  പിന്നീടെനിക്ക് നിന്നെക്കുറിച്ചൊരറിവുമില്ലായിരുന്നു. നീയെന്നെ വെറുക്കുന്നു എന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. പക്ഷേ എന്റെ സകല വികല ചിന്തകളേയും തകിടം മറിച്ച്കൊണ്ട് ഒരുനാള്‍ നിന്റെ കത്തെനിക്കുകിട്ടി. നിന്റെ രണ്ടാമത്തെ ചേച്ചിയുടെകല്യാണ ക്ഷണക്കത്ത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. കല്യാണത്തിന് രണ്ട് ദിവസം മുന്നേ തന്നെ എത്തുമെന്ന് കാണിച്ച് ഞാന്‍ നിനക്ക് മറുപടി എഴുതി. &lt;br /&gt;  &lt;br /&gt;   ഞാന്‍ നിന്നെ വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതില്‍പിന്നെ നമ്മളിന്ന് വരെ കത്തുകളിലൂടെയോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല. ആപത്തില്‍ നിന്നെ സഹായിക്കാന്‍ കഴിയാതിരുന്ന എന്നെ ഒരു വാക്ക്കൊണ്ട് പോലും വേദനിപ്പിക്കാതിരുന്ന നിന്നെ ഞാന്‍ വീണ്ടും നിരാശപ്പെടുത്തി. തീര്‍ച്ചയായും എന്റെ അസാന്നിദ്ധ്യം നിന്നെ വേദനപ്പെടുത്തിക്കാണുമെന്നെനിക്കറിയാം. &lt;br /&gt;  എങ്കിലും സുഹൃത്തേ, ഞാനൊന്നു പറഞ്ഞോട്ടെ. നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. നീയല്ല ലോകത്താരും വിശ്വസിക്കാന്‍ സാദ്ധ്യതയില്ല. അത്തരം ബാലിശമായ കാരണമാണല്ലോ എനിക്ക് നിന്നോട് പറയാനുള്ളത്. അതും കല്യാണത്തിന് വരാതിരുന്നതിന്റെ കാരണമായി. എന്നെക്കുറിച്ച് വ്യക്തമായി അറിയാവുന്നതുകൊണ്ടായിരിക്കുമല്ലോ അന്ന് നീ ക്ഷണക്കത്തില്‍ 'your presence is the present' എന്നെഴുതിയത്. ശരിയാണ് ചേച്ചിയ്ക് വേണ്ടി ഒരു സമ്മാനം വാങ്ങിവരാനുള്ള കഴിവെനിക്കില്ലായിരുന്നു എന്ന് നിനക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പക്ഷേ എന്റെ അവസ്ഥ അതിനേക്കാളും എത്രയോ പരിതാപകരമായിരുന്നു. സമ്മാനം പോയിട്ട് ബസ്കൂലി ഉണ്ടാക്കാനുള്ള അവസ്ഥപോലും എനിക്കന്നുണ്ടായിരുന്നില്ല. &lt;br /&gt;  നിന്റെ ചേച്ചിയുടെ വിവാഹം എന്റേയും ചേച്ചിയുടെ വിവാഹമല്ലേ? അവിടെ എനിക്കെത്തിച്ചേരുവാന്‍ ആഗ്രഹമില്ലാതിരിക്കുമൊ? &lt;br /&gt;  നിന്റെ ചുണ്ടിലെ പരിഹാസം എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ഇതും ഒരൊഴിവ്കഴിവായി നീ കാണുന്നുണ്ടാവാം. അല്ല സുഹൃത്തേ.. സത്യമായിട്ടും അല്ല..എനിക്ക് നിന്നോട് കളവ് പറയാനാവില്ല. ഞാന്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്. &lt;br /&gt;  ഒരുനേരത്തെ ആഹാരത്തിനായ് പരക്കം പായുന്ന മാതാപിതാക്കളോട് കല്യാണത്തിന് വരാനായി കുറച്ച് പൈസ ചോദിക്കുവാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല. ഒരുപക്ഷേ ചോദിച്ചിരുന്നെങ്കില്‍ അവരെങ്ങനെയെങ്കിലും സംഘടിപ്പിച്ച് തരുമായിരുന്നിരിക്കാം. പക്ഷേ എനിക്കതായില്ല. എല്ലാമറിഞ്ഞുകൊണ്ട് ഞാനത് വേണ്ടന്ന് വെച്ചു. &lt;br /&gt;  &lt;br /&gt;  സുഹൃത്തേ, ഞാനധികം ദീര്‍ഘിപ്പിക്കുന്നില്ല. നിന്റെ സഹതാപം പിടിച്ച് പറ്റുവാന്‍ വേണ്ടിയല്ല ഞാനിതെഴുതുന്നത്. ഇവിടേയും ഞാനല്‍പം സ്വാര്‍ത്ഥത കാണിക്കുകയാണ്. ഇത്..എന്റെ..എന്റെ മാത്രം സന്തോഷത്തിനുവേണ്ടിയാണ്. എന്റെ ഒരാശ്വസത്തിനുവേണ്ടിയാണ്. &lt;br /&gt;  &lt;br /&gt;  നിന്നോട് ഒരിക്കലും ഒരു നല്ല വാക്ക് പറയുവാനോ, സഹായിക്കുവാനോ, ആശ്വസിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സുഹൃത്തേ നീയൊന്നറിയുക. ഇന്നെനിക്ക് നിന്റെ മുഖം കാണുവാന്‍ ഫോട്ടോയുടെ ആവശ്യമില്ല. അതെന്റെ ഉള്ളില്‍ തന്നെയുണ്ട്. എന്റെ മുന്നില്‍തന്നെയുണ്ട്. ഒരിക്കലും മങ്ങാത്ത മായാത്ത ഒരു ചിത്രം പോലെ...എപ്പോഴും... &lt;br /&gt;  നിന്നെക്കുറിച്ചോര്‍ക്കാത്ത...ഒരുനിമിഷമെങ്കിലും നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിനംപോലും നമ്മള്‍ തമ്മില്‍ പിരിഞ്ഞതില്‍ പിന്നെ എനിക്കിന്നേവരെ ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയുമില്ല... അതെങ്കിലും എനിക്ക് നിനക്കുവേണ്ടി ചെയ്യാന്‍ പറ്റുന്നല്ലോ എന്ന ആശ്വാസം മാത്രം ബാക്കി... എപ്പോഴെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിയുമെന്ന ആശയോടെ...&lt;br /&gt;  &lt;br /&gt;  നിര്‍ത്തട്ടെ,&lt;br /&gt;  സസ്നേഹം&lt;br /&gt;  അപ്പുക്കുട്ടന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4403605190958541976-5893721383092055266?l=satheeskm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://satheeskm.blogspot.com/feeds/5893721383092055266/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4403605190958541976&amp;postID=5893721383092055266' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5893721383092055266'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4403605190958541976/posts/default/5893721383092055266'/><link rel='alternate' type='text/html' href='http://satheeskm.blogspot.com/2008/12/blog-post.html' title='എന്റെ പ്രിയ സ്നേഹിതന്...'/><author><name>സതീശ് മാക്കോത്ത്| sathees makkoth</name><uri>http://www.blogger.com/profile/12587753989428840373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/-EyRzaN92GTo/TfT4v1oZ5bI/AAAAAAAAAJY/tiIMMQmXcZ4/s220/sathees1.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4403605190958541976.post-3039744348322459004</id><published>2008-11-17T06:40:00.004+05:30</published><updated>2009-08-15T22:51:09.635+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വെടിയൂതി</title><content type='html'>സന്ധ്യാസമയത്ത് ആശാന്റെ ചായക്കടയിൽ പതിവ് പോലെ തന്നെ  ചർച്ച നടക്കുകയാണ്. വിഷയം ഇന്നതെന്നൊന്നുമില്ല. ആകാശത്തിന് കീഴിലുള്ളതെന്തുമെന്ന് പണ്ടൊക്കെ വേണമെങ്കിൽ പറയാമായിരുന്നു. ഇന്ത്യയുടെ ബഹിരാകാശപ്രവേശന ശേഷം ചർച്ചാവിഷയങ്ങളിലും കാര്യമായ മാറ്റമുണ്ടായി.”നമ്മടെ ഇന്ത്യ ഇനി ചന്ദ്രനിലും, ചൊവ്വേലുമെല്ലാം പോവും. അമേരീക്കേനേം,റഷ്യേനേമെല്ലാം തരിപ്പണമാക്കാനുള്ള സംഗതിയെല്ലാം നമ്മളുണ്ടാക്കും.ഓട്ടവും,ചാട്ടവും, ഫുട്ബോളും,ഹോക്കിയെല്ലാം  ആരേലുമെടുത്തോട്ടേന്ന്! പക്ഷേങ്കില് ആകാശത്തിന്റെ കാര്യത്തീ നമ്മളിനി വിടില്ല.” പണിക്കര് ചേട്ടൻ ദേശ സ്നേഹം മൂത്ത് ഇത്രയും പറഞ്ഞത് കുഞ്ഞൻ സഖാവിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. “ദേ, കാര്യോക്കെ പ
